ഫാസ്റ്റ് പാസഞ്ചർ ചെയിൻ പോലെ തുടങ്ങിയത് ഇപ്പോൾ 'മണി' ചെയിൻ പോലെ തട്ടിപ്പായി; 20 ഫാസ്റ്റിൽ 10 എണ്ണം എടുത്താൽ മതി..ബാക്കി വെറുതെ കിടക്കുന്നതാണ് ലാഭമെന്ന് പുതിയ മേധാവിയുടെ കണ്ടുപിടുത്തം; ഇലക്ട്രോണിക് ടിക്കറ്റ് മെഷീൻ നിർത്തലാക്കി പഴയ റാക്ക് സമ്പ്രദായം കൊണ്ടുവരാൻ ആലോചന; ജീവനക്കാരുടെ അവധി വെട്ടിക്കുറച്ചും വീക്ക്ലി ഓഫ് എടുത്തുകളഞ്ഞും വെറുപ്പിക്കൽ; ശമ്പളം കൂടി മുടങ്ങിയതോടെ കെഎസ്ആർടിസിയിൽ നടപ്പാക്കുന്നത് മണ്ടൻ വേലകളെന്ന് ജീവനക്കാർ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: പ്രതിസന്ധിയുടെ നടുക്കടലിൽ നീന്തിക്കയറാൻ കരകാണാതെ വിഷമിക്കുന്ന കെഎസ്ആർടിസിയെ മുക്കിക്കൊല്ലാൻ പറ്റുന്ന തീരുമാനങ്ങളുമായി മുന്നോട്ടുകുതിക്കുകയാണ് മാനേജ്മെന്റ്. ശമ്പളം മുടങ്ങിയതിന് പുറമേ, വിചിത്രമായ തീരുമാനങ്ങളാണ് നടപ്പാക്കുന്നത്. ജീവനക്കാരെ വെറുപ്പിക്കാൻ വീക്ക്ലി ഓഫ് കട്ട് ചെയ്യുക, അവധി വെട്ടിക്കുറയ്ക്കുക തുടങ്ങിയ കലാപരിപാടികൾ അരങ്ങേറുകയാണ്. പണിമുടക്ക് അടക്കമുള്ള പ്രക്ഷോഭത്തിലേക്ക് നീങ്ങാൻ ജീവനക്കാർ നിർബന്ധിതരാവുകയാണ്. കോർപറേഷനിലെ വിപ്ലവകരമായ ആധുനികവത്കരണത്തിന് കുതിപ്പുനൽകിയ ഇലക്ട്രോണിക് ടിക്കറ്റ് മെഷീനുകൾ (ഇടിഎം) നിർത്തലാക്കുന്നതാണ് മറ്റൊരു വിചിത്ര തീരുമാനം.
ഇടിഎം ഇനി വേണ്ടെന്ന് മാനേജ്മെന്റ്
ഇടിഎം നൽകിയിട്ടുള്ള ക്വാണ്ടം എക്കോൺ എന്ന കമ്പനിക്ക് കോടികളാണ് കെഎസ്ആർടിസി നൽകാനുള്ളത്. വാർഷിക അറ്റകുറ്റപ്പണിയുടെ കരാർ പുതുക്കാനും കെഎസ്ആർടിസി തയാറായിരുന്നില്ല. കുടിശ്ശിക നൽകണമെന്ന് കമ്പനി കെഎസ്ആർടിസിയോട് നിരവധി തവണ ആവശ്യപ്പെട്ടിരുന്നു.
മാത്രമല്ല, കമ്പനിയെ ഒഴിവാക്കി യന്ത്രങ്ങൾ സ്വന്തം നിലയ്ക്ക് അറ്റകുറ്റപ്പണികൾ നടത്താനും കെഎസ്ആർടിസി തയാറായി. ഇതേ തുടർന്നാണ് ഇടിഎം സെർവറിന്റെ പ്രവർത്തനം ഈ മാസം 31ന് കമ്പനി അവസാനിപ്പിക്കുന്നത്. സെർവർ നിലച്ചാൽ ടിക്കറ്റ് യന്ത്രം പ്രവർത്തിപ്പിക്കാൻ സാധിക്കില്ല. 31ന് അവസാനിപ്പിക്കുമെന്നാണ് കമ്പനി പറയുന്നതെങ്കിലും 25ന് യന്ത്രങ്ങൾ നിശ്ചലമാകുമെന്ന് കെഎസ്ആർടിസി ജീവനക്കാർ പറയുന്നു. കഴിഞ്ഞ ദിവസം മുതൽ പുനലൂർ ഡിപ്പോയിലെ ടിക്കറ്റ് യന്ത്രങ്ങളുടെ പ്രവർത്തനം നിലച്ചിരുന്നു. കെഎസ്ആർടിസി 6,000 ടിക്കറ്റ് യന്ത്രങ്ങളാണ് ഉപയോഗിക്കുന്നത്. യന്ത്രങ്ങൾ സെർവറുമായി ജിപിഎസിലൂടെ ബന്ധിപ്പിച്ചിട്ടുള്ളതിനാൽ കമ്പനിക്ക് ഓരോ ഡിപ്പോകൾ തിരിച്ചും യന്ത്രങ്ങൾ പ്രവർത്തനരഹിതമാക്കാൻ സാധിക്കും.
6,000 രൂപയ്ക്ക് സ്വകാര്യബസുകൾക്ക് ഗുണനിലവാരമുള്ള ടിക്കറ്റ് യന്ത്രങ്ങൾ വാങ്ങുമ്പോൾ കെഎസ്ആർടിസി 10,000 രൂപ മുടക്കിയിട്ടും മികച്ച യന്ത്രങ്ങൾ വാങ്ങാനാകുന്നില്ല. ഇതിന് പിന്നിൽ വകുപ്പ് ഭരിക്കുന്ന പാർട്ടി നേതാക്കളുടെ കമ്മീഷൻ പറ്റലാണെന്ന് ജീവനക്കാർ ആരോപിക്കുന്നു.
ശമ്പളം വീണ്ടും മുടങ്ങി
സാമ്പത്തിക പ്രതിസന്ധി കാരണം കെഎസ്ആർടിസിയിൽ ശമ്പളം മുടങ്ങി. 70 കോടി രൂപ വേണ്ടിടത്ത് 50 കോടി മാത്രമേ കെ.എസ്.ആർ.ടി.സിയുടെ കൈവശമുള്ളു. സർക്കാർ ധനസഹായം കുറഞ്ഞതും തിരിച്ചടിയായി. എല്ലാമാസവും 20 കോടി രൂപ കിട്ടിയിരുന്നിടത്ത് 16 കോടിയേ ഇത്തവണ കിട്ടിയുള്ളു. മൂന്നരക്കോടി രൂപ ഇന്ധനം വാങ്ങിയ വകയിൽ ഇന്ത്യൻ ഓയിൽ കോർപറേഷന് കൊടുക്കാനും അരക്കോടി രൂപ വായ്പയ്ക്കായി കൺസോർഷ്യം രൂപീകരിച്ച വകയിൽ ബാങ്കുകൾക്കുള്ള ഫീസിനായും സർക്കാർ പിടിച്ചു. വരുദിവസങ്ങളിലെ വരുമാനം കൂട്ടിയെടുത്ത് ഘട്ടം ഘട്ടമായി ശമ്പളം നൽകാനാണ് ആലോചി്ക്കുന്നത്.
ഭരണപക്ഷ യൂണിയനിൽ നിന്നും ജീവനക്കാരുടെ കൂട്ടരാജി
കെഎസ്ആർടിസിയിൽ 2500 ഓളം പേരെ കൂട്ട സ്ഥലം മാറ്റത്തിന് വിധേയമാക്കിയതിൽ പ്രതിഷേധിച്ച് ഭരണപക്ഷ യൂണിയനിൽനിന്ന് തൊഴിലാളികളുടെ കൂട്ടരാജി ശമ്പളപരിഷ്കരണം, ഡിഎ കുടിശ്ശിക, യൂണിഫോം അലവൻസ്, ഷൂ അലവൻസ് ,തുടങ്ങിയ അർഹതപ്പെട്ട ആനുകൂല്യങ്ങൾ നിഷേധിക്കുന്നതോടൊപ്പം ജോലിഭാരം അനുദിനം വർദ്ധിപ്പിച്ചും മാനദണ്ഡങ്ങൾക്ക് വിരുദ്ധമായി തൊഴിലാളികളെ ട്രാൻസ്ഫർ ചെയ്യുന്നതിലും പ്രതിഷേധിച്ചാണ് രാജി. ഭരണപക്ഷ ട്രേഡ് യൂണിയൻ എന്ന നിലയിൽ തൊഴിലാളികൾക്ക് അഅർഹതപ്പെട്ട ആനുകൂല്യങ്ങൾ നേടിയെടുക്കുന്നതിൽ ഭരണപക്ഷ യൂണിയൻ അമ്പേ പരാജയപ്പെട്ടു എന്നും നേതാക്കൾ സർക്കാരിന്റെ ന്യായീകരണ തൊഴിലാളികളായി അധപതിച്ചു എന്നും തൊഴിലാളികൾ ആരോപിച്ചു.കഴിഞ്ഞ യുഡിഎഫ് സർക്കാർ കാലത്ത് അത് 104 ശതമാനം ഡിഎ വർധിപ്പിച്ചിരുന്നു എന്നാൽ എൽഡിഎഫ് ഭരണത്തിൽ കഴിഞ്ഞ മൂന്നര വർഷത്തിനുള്ളിൽ ഉള്ളിൽ വെറും 6 ശതമാനം ഡി എ മാത്രമാണ് ആണ് വർധിപ്പിച്ചത്
അവധിയില്ല; വീക്ക്ലി ഓഫുമില്ല; ജീവനക്കാർ കടുത്ത പ്രതിഷേധത്തിൽ
അതീവദുസ്സഹമായ തൊഴിൽ സാഹചര്യമാണ് കെഎസ്ആർടിസിയിൽ നിലനിൽക്കുന്നതെന്ന് തൊഴിലാളികൾ പറയുന്നു. പരിഷ്കരണത്തിന്റെ പേരിൽ സുശീൽഖന്നയുമായി ചർച്ച നടത്തിയവരെ ഇപ്പോൾ മഷിയിട്ടാൽ പോലും കാണാനില്ല. തൊഴിലാളികൾക്കാകട്ടെ സർവ്വത്ര പീഡനം മാത്രമാണ്. പരിഷ്കരണത്തിന്റെ പേരിലുണ്ടാകുന്ന പ്രതിസന്ധിയുടെ പാപഭാരം കൂടി തങ്ങൾക്ക് ഏറ്റെടുക്കാനാവില്ല. ഡ്യൂട്ടി പരിഷ്കരണം തുടങ്ങിയിട്ട് മൂന്നുവർഷമായെങ്കിലും എങ്ങും എത്തിയില്ല. 20016 ൽ ഒരുഉത്തരവിറക്കിയതിന്റെ പിന്നാലെ പരിഷ്കരണം എന്ന നിലയിൽ നൂറുകണക്കിന് ഉത്തരവുകളാണുണ്ടായത്. ഡ്യൂട്ടികൾ അരയും മുക്കാലും മുറിയുമായി വെട്ടിച്ചുരുക്കി തുടങ്ങിയത് ഇന്നിപ്പോൾ വീക്ക്ലി ഓഫ് ഇല്ലാതെ ജോലി ചെയ്യണം എന്നുവന്നിരിക്കുന്നു.
ഫാസ്റ്റ് പാസഞ്ചർ ചെയിൻ പോലെ തുടങ്ങിയത് ഇപ്പോൾ മണിച്ചെയിൻ പോലെ തട്ടിപ്പായത് മാനേജ്മെന്റ് അംഗീകരിക്കുന്നില്ല. നല്ല വരുമാനത്തിലോടിയിരുന്ന ഓരോ ഷെഡ്യൂളും, മണി ചെയിനിന്റെ പേരിൽ, 60-70 കിലോമീറ്റർ കൂട്ടി പുതിയ ഷെഡ്യൂളുകളുണ്ടാക്കി. ഇതിന്റെ കൂട്ടത്തിൽ ജീവനക്കാരുടെ വീക്ക്ലി ഓഫ് കൂടി എടുത്തുമാറ്റിക്കൊണ്ടിരിക്കുന്നു. ഓരോ ഷെഡ്യൂളിനും നേരത്തെ കിട്ടിക്കൊണ്ടിരിക്കുന്നതിനേക്കാൾ വരുമാനം, അയ്യായിരവും ആറായിരവും കുത്തനെ കുറഞ്ഞു. ഓടുന്ന കിലോമീറ്റർ കൂടിയപ്പോൾ ഇപികെഎമ്മും കുറഞ്ഞു. പുതിയ എംഡിയുടെ നിർദ്ദേശപ്രകാരം 20 ഫാസ്റ്റിൽ 10 എണ്ണം എടുത്താൽ മതി. ബാക്കി വെറുതെ കിടക്കുന്നതെന്നാണ് പുതിയ മേധാവിയുടെ കണ്ടുപിടുത്തം. മുന്മേധാവിയാകട്ടെ, ഒരുഫാസ്റ്റെങ്കിലും ഓടാതെ സ്പെയറായി കിടന്നാൽ, അതിനായിരുന്ന്ു ചീത്തവിളിയും സസ്പെൻഷനും. ഇപ്പോൾ നേരേ മറിച്ചും. കിലോമീറ്റർ വെട്ടിക്കുറച്ചാൽ കടുത്ത നടപടിയെന്ന് ഒരുഉത്തരവ്. അനാവശ്യ കിലോമീറ്റർ ഓടിയാൽ കഴുത്തുവെട്ടുമെന്ന് മറ്റൊരു ഉത്തരവ്. മേലാളന്മാർക്ക് ഭ്രാന്താണോയെന്നാണ് ജീവനക്കാർ ചോദിക്കുന്നത്.
ഓരോ ദിവസവും പുതിയ മണ്ടൻ വേലകൾ നടപ്പാക്കാനിരിക്കുന്നവരോട് ജീവനക്കാർ പറയുന്നത് ഇതാണ്- ഇത് ചെട്ടിയാരുടെ കമ്പനിയാണെന്ന ധാരണയിൽ ഇനി മുന്നോട്ടുപോകരുത്. അവധി നിയന്ത്രണം അടിയന്തരമായി പിൻവലിക്കണം. വീക്ക്ലി ഓഫ് ഇല്ലാത്ത ഡ്യൂട്ടി പരിഷ്കരണം അവസാനിപ്പിക്കണം, പണിയെടുത്ത കൂലി കുടിശ്ശിക തീർക്കണം, അല്ലെങ്കിൽ വീണ്ടും പണി തുടങ്ങേണ്ടി വരുമെന്നാണ് ജീവനക്കാർ മുന്നറിയിപ്പ് നൽകുന്നത്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- കർണാടകയിലെ കോൺഗ്രസ് നേതാവിന്റെ മകൾ കുത്തേറ്റു മരിച്ച സംഭവം ലോക്സഭാ പ്രചരണ വിഷയമാക്കാൻ ബിജെപി; ലൗ ജിഹാദ് ആരോപിച്ചു എബിവിപിയുടെ പ്രതിഷേധം; മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ന്യൂനപക്ഷത്തെ പ്രീതിപ്പെടുത്തുന്ന രാഷ്ട്രീയമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി; ലൗ ജിഹാദെന്ന നേഹയുടെ പിതാവിന്റെ നിലപാടിൽ വെട്ടിലായി കോൺഗ്രസ്
- ആശിച്ച് മോഹിച്ച് വാങ്ങിയ വീടിന് ബാങ്ക് വായ്പ കുടിശിക പെരുകി; തിരിച്ചടവ് മുടങ്ങിയതോടെ 15 ലക്ഷം 35 ലക്ഷമായി; വീടും സ്ഥലവും ജപ്തി ചെയ്യാൻ ബാങ്ക് അധികൃതർ; നെടുങ്കണ്ടത്ത് ജപ്തിക്കിടെ പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ വീട്ടമ്മ മരിച്ചു
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍