അമ്മയെ അസഭ്യം പറയുകയും വീടിനു കല്ലെറിയുകയും ചെയ്തപ്പോൾ പൊലീസിൽ പരാതി നൽകി; ജാമ്യത്തിലിറങ്ങിയപ്പോൾ ഗുണ്ടാ ആക്രമണം നടത്തി തിരിച്ചടച്ച് പ്രതിയും; ആക്രമണത്തിൽ വലത് കണ്ണിനു കാഴ്ച നഷ്ടമായി; ഇടത് കാൽമുട്ട് തകരുകയും ദേഹമാസകലം പരുക്കും; നൂറു ദിവസത്തിലേറെയായി തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ തുടരുന്ന ഡ്രൈവർക്ക് നേരെ മുഖം തിരിച്ച് കെഎസ്ആർടിസിയും യൂണിയനുകളും; ആശുപത്രിവാസം അവസാനിപ്പിക്കാൻ സഹായമഭ്യർത്ഥിച്ച് സാനു ബാബു
എം മനോജ് കുമാർ
തിരുവനന്തപുരം: ഗുണ്ടാ ആക്രമണത്തിന്നിരയായി വലതുകണ്ണ് നഷ്ടപ്പെടുകയും ഇടതുകാൽ വെട്ടേറ്റ് തകരുകയും ചെയ്ത കെഎസ്ആർടിസി ഡ്രൈവർക്ക് നേരെ കെഎസ്ആർടിസി മുഖം തിരിക്കുന്നു. ജോലിക്കിടയിൽ സംഭവിച്ച അപകടം അല്ലാത്തതിനാൽ ഡ്രൈവറായ എസ്.സാനു ബാബുവിന് യാതൊരു വിധ സഹായവും അനുവദിക്കാനാവില്ലെന്നാണ് കെഎസ്ആർടിസി അധികൃതർ അറിയിച്ചത്. കെഎസ്ആർടിസി ഈ സമീപനം സ്വീകരിക്കുമ്പോൾ കെഎസ്ആർടിസി തൊഴിലാളി യൂണിയനുകളും ഡ്രൈവർ ആയ സാനുവിന് നേരെ മുഖം തിരിച്ച അവസ്ഥയിലാണ്. ഒരു സഹായവും എവിടെനിന്നും ഒഴുകിയെത്താത്ത അവസ്ഥയിൽ ഇവരുടെ ആശുപത്രിവാസം ദീർഘിക്കുമ്പോൾ ബിൽ തുകയും അതിനനുസരിച്ച് വർധിക്കുകയാണ്.
.തിരുവനന്തപുരം അനന്തപുരി ആശുപത്രിയിൽ ചികിത്സയിൽ തുടരുന്ന സാനുബാബുവിന് ഇപ്പോൾ ആശുപത്രി ബിൽ അടയ്ക്കാൻ കഴിയാത്തതിനാൽ ഡിസ്ചാർജ് വാങ്ങിപ്പോകാനും കഴിയാത്ത അവസ്ഥയിലാണ്. ആശുപത്രി ബിൽ തുകയിൽ ഇനിയും ഏഴു ലക്ഷത്തോളം രൂപ അടയ്ക്കാൻ ബാക്കിയുള്ളതിനാൽ ഡിസ്ചാർജിനു കഴിയാതെ ആശുപത്രിയിൽ തന്നെ തുടരുകയാണ് സാനു ബാബു. നൂറു ദിവസത്തിലേറെയുള്ള ആശുപത്രിവാസവും ചികിത്സയും കൊണ്ട് സാനുബാബുവിന്റെ നില മെച്ചപ്പെട്ടതിനാൽ വീട്ടിലേക്ക് പോകാമെന്നു ആശുപത്രി അധികൃതർ അറിയിച്ചെങ്കിലും ബിൽ തുക അടയ്ക്കാൻ കാശില്ലാത്തതിനാൽ ആശുപത്രി വാസം തുടരുകയാണ്.
പത്തനംതിട്ട ജില്ലയിലെ ഏനാദിമംഗലം കുറുമ്പകര പട്ടാറയിൽ വച്ച് മാർച്ച് നാലിനാണ് സാനുബാബു ആക്രമിക്കപ്പെടുന്നത്. അമ്മയെ അസഭ്യം പറയുകയും വീടിനു കല്ലെറിയുകയും ചെയ്തയാൾക്കെതിരെ സാനുബാബു പൊലീസിൽ പരാതി നൽകിയിരുന്നു. ഈ കേസ് കൊടുത്തതിന്റെ പ്രതികാരം എന്ന നിലയിൽ ആണ് ഗുണ്ടകൾ സാനുവിനെ ആക്രമിച്ചത് . ഈ കേസിൽ ജാമ്യത്തിൽ ഇറങ്ങിയതിനു ശേഷം ജാമ്യത്തിൽ ഇറങ്ങിയാൾ സാനു ബാബുവിനെ ബൈക്കിൽ പോകുമ്പോൾ അടിച്ചു നിലത്തിട്ടു വെട്ടുകയായിരുന്നു. ഈ ആക്രമണത്തിലാണ് സാനുവിന് ഗുരുതരമായി പരുക്കേറ്റത്. ഒരു സുഹൃത്തിനൊപ്പം ബൈക്കിൽ സഞ്ചരിക്കുന്നതിനിടയിലാണ് ആക്രമണം നടന്നത്. ആക്രമണത്തിൽ വലത് കണ്ണ് നഷ്ടപ്പെടുകയും ഇടതു കാൽ തകരുകയും തലയ്ക്കു വെട്ടും മറ്റു ക്ഷതങ്ങളുമേൽക്കുകയും ചെയ്തു. ബോധം നഷ്ടപ്പെട്ട അവസ്ഥയിലാണ് സാനുവിനെ തിരുവനന്തപുരത്തെ ഒരു സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
തുടർന്നുള്ള ചികിത്സയാണ് നൂറു ദിവസത്തിലേറെ നീണ്ടത്. ലക്ഷങ്ങൾ ആശുപത്രി ബിൽ അടക്കേണ്ടി വന്നപ്പോഴാണ് കെഎസ്ആർടിസി അധികൃതരുടെ സഹായം സാനുവിന്റെ ബന്ധുക്കൾ തേടിയത്. പക്ഷെ മുഖം തിരിക്കുന്ന സമീപനമാണ് കെഎസ്ആർടിസി അധികൃതർ കൈക്കൊണ്ടത്. സഹായം അവർ ഡ്യൂട്ടിയുമായി ബന്ധിപ്പിച്ചു. ഡ്യൂട്ടിക്കിടെ സംഭവിക്കുന്ന അപകടത്തിന് മാത്രം സഹായം എന്ന രീതികൈക്കൊണ്ടതിനാലാണ് സഹായം അനുവദിക്കാത്തത്. മുഖ്യമന്ത്രിയുടെ ഓഫീസിൽ ഈ കാര്യത്തിൽ ഇവർ പരാതി നൽകിയിരുന്നു. പക്ഷെ കെഎസ്ആർടിസി അധികൃതർ കനിഞ്ഞില്ല. തികച്ചും സാങ്കേതിക അർത്ഥത്തിൽ കണ്ടതിനാലാണ് സഹായം വൈകുന്നത്. പക്ഷെ സാനു ബാബുവിന്റെ ബിൽ തുക അടയ്ക്കാൻ ബന്ധുക്കൾക്ക് കഴിയുന്നില്ല എന്ന് മാത്രമല്ല ഓരോ ദിവസവും ബിൽതുക കൂടിക്കൊണ്ടിരിക്കുന്നു മനുഷ്യത്വപരമായ പരിഗണനയ്ക്ക് കെഎസ്ആർടിസി തയ്യാറാകാത്തതിനാൽ ബന്ധുക്കളുടെ മുന്നിലും മാർഗങ്ങൾ അടഞ്ഞ മട്ടാണ്.
ആക്രമണത്തിലെ പരുക്കുകൾ കാരണം ഇനി ഡ്യൂട്ടിയിൽ തുടരുവാനോ സാധാരണ ജീവിതംനയിക്കുവാനോ സാനു ബാബുവിന് കഴിയാത്ത അവസ്ഥയാണ്. അത്രമാത്രം ഗുരുതരമായ ശാരീരിക പ്രശ്നങ്ങളാണ് സാനുബാബുവിന് ഉള്ളത്. പക്ഷെ ഡിസ്ചാർജ് ചെയ്ത് വീട്ടിൽ പോകാനും കഴിയാത്ത അവസ്ഥയിലാണ്. സാനു ബാബുവിന്റെ പേരിൽ ഉള്ള വീടും സ്ഥലവും വിൽക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും അതും സാധിക്കാത്ത അവസ്ഥയിലാണ്. ഏനാദിമംഗലം സഹകരണബാങ്കിൽ നിന്നും വീടിന്റെ പേരിൽ വായ്പയുണ്ട്. ഇത് തിരിച്ചടച്ചില്ല. സാനു ബാബുവിന്റെ സഹോദരങ്ങൾക്കും ഒന്നും ചെയ്യാൻ കഴിയാത്ത അവസ്ഥയാണ്. ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് വാങ്ങിയാലും സാധാരണ ജീവിതം നയിക്കാൻ സാനുവിന് പ്രയാസമാണ്. ഈ ദുരവസ്ഥ ചൂണ്ടിക്കാട്ടി ബന്ധുക്കൾ മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ സത്വര നടപടിക്ക് കെഎസ്ആർടിസി എംഡിക്ക് മുഖ്യമന്ത്രി നിർദ്ദേശം നൽകിയിരുന്നു. പക്ഷെ ഫണ്ടിലെന്ന പതിവ് പല്ലവിയിൽ എല്ലാം ഒതുങ്ങുകയാണ്.
സാനു ബാബുവിന് ആശുപത്രിബില്ലടയ്ക്കാനുള്ള തുക അയാളുടെ റീഇമ്പേഴ്സ്മെന്റിൽ നിന്നും പെൻഷൻ ആനുകൂല്യങ്ങളിൽ നിന്നും തിരികെപ്പിടിക്കാവുന്നവിധത്തിൽ മുൻകൂറായി അനുവദിക്കണമെന്ന് യൂണിറ്റ് തലത്തിലും വകുപ്പ് മന്ത്രി മുഖേനയും ഒരു പ്രത്യേക ഉത്തരവ് മുഖേന അനുവദിക്കണമെന്നു മുഖ്യമന്ത്രിയോടും അപേക്ഷിട്ടു ഒരു മാസത്തിലേറെ ആയെങ്കിലും നടപടിക്രമങ്ങളുടെ മെല്ലെപ്പോക്കും കെ എസ ആർ ടി സീ ഫണ്ട് ഇല്ല എന്നുള്ള പതിവു പല്ലവിയും കാരണം ഇതുവരെ ഒരു ഫലവും കണ്ടില്ല.
കെ എസ്ആർടിസിയിൽ നിന്നും സഹായം ലഭിക്കുമെന്നുള്ള പ്രതീക്ഷയും അവസാനിക്കുകയാണ്. ആശുപതിയിലെ ബില്ലടയ്ക്കാൻ നിവൃത്തിയില്ലാത്തതിനാൽ ബന്ധുക്കളും സുഹൃത്തുക്കളും കൂടി സാനുവിന് ഒരു സഹായനിധി സ്വരൂപിക്കാൻ ശ്രമം തുടങ്ങിയിട്ടുണ്ട്. ചികിത്സാ ബിൽ അടയ്ക്കുവാൻ സാനു ബാബു വിനെ സഹായിക്കണമെന്നാണ് ഇവരുടെ അഭ്യർത്ഥന. സാനു ബാബുവന്റെ ബാങ്ക് അക്കൗണ്ട് : Indian Bank, Pathanapuram Account No. 524482308 IFSC IDIB000K086. _ന്ധപ്പെടാനുള്ള നമ്പർ എസ് .സലിംകുമാർ: മൊബൈൽ : 9886780371 . ഇത് മേൽവിലാസവും ശ്രീവിലാസം, കുറുമ്പകര. ഏനാദിമംഗലം പത്തനംതിട്ട-689695
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- വീടിന്റെ മൂന്നാംനിലയിൽ കളിക്കുന്നതിനിടെ നാലു വയസ്സുകാരി കെട്ടിപ്പിടിച്ചു; ബാലൻസ് തെറ്റി താഴേയ്ക്ക് വീണ 13കാരിമരിച്ചു: പരിക്കേറ്റ നാല് വയസ്സുകാരി ആശുപത്രിയിൽ
- ഭക്ഷണം കഴിക്കാനെത്തിയ അഭിഭാഷകരെ ആക്രമിച്ച കേസ്; ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ പ്രതി കീഴടങ്ങി: ഹോട്ടൽ മാനേജരായ യുവതിയും അറസ്റ്റിൽ
- എൽ നിനോ പിൻവാങ്ങി; പസഫിക് സമുദ്രം തണുത്തു: ഇനി ലാ നിനോയ്ക്ക് സാധ്യത
- ചുവപ്പിൽ നിന്ന് കാവി നിറത്തിലേക്ക്; ഇംഗ്ലീഷ്, ഹിന്ദി വാർത്താ ചാനലുകളുടെ ലോഗോയിൽ മാറ്റം വരുത്തി ദൂരദർശൻ ന്യൂസ്; സോഷ്യൽ മീഡിയയിൽ വിമർശനം
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- ട്രിവാൻഡ്രം ക്ലബിലെ പണം വച്ചുള്ള ചീട്ടുകളി പൊക്കിയതോടെ താവളം മാറി ചൂതാട്ട സംഘം; തിരുവനന്തപുരം നഗരത്തിലെ രണ്ട് ബാർ ഹോട്ടലുകൾ കേന്ദ്രീകരിച്ച് പണം വച്ച് ചീട്ടുകളി; വർക്കലയിലെ റിസോർട്ടിലും ചീട്ടുകളിക്ക് ബ്രാഞ്ച്; പിന്നിൽ ട്രിവാൻഡ്രം ക്ലബ് സംഘം തന്നെ
- കാണാതായ നഴ്സിങ് ഓഫീസർ കരുനാഗപ്പള്ളിയിലെ ലോഡ്ജിൽ മരിച്ച നിലയിൽ; തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഓഫീസർ ബിജുകുമാറിനെ കാണാതായത് തിങ്കളാഴ്ച മുതൽ; പോസ്റ്റുമോർട്ടം നാളെ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍