ടിക്കറ്റ് നൽകിയാൽ ഉടനടി കൺട്രോൾ റൂമിൽ വിവരമെത്തും; ഒരേ റൂട്ടിൽ ഒരേസമയം ബസ്സുകളോടുന്നത് തടയാനാകും; 'മനോഹരമായ നടക്കാത്ത സ്വപ്ന'ത്തിന്റെ പേരിൽ കെഎസ്ആർടിസി പാഴാക്കുന്നത് മാസംതോറും 15 ലക്ഷം; വൻതുക മുടക്കി വാങ്ങിയ 6200 ടിക്കറ്റ് മെഷീനുകൾ നോക്കുകുത്തിയായി
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: സർക്കാർ ഖജനാവ് തിന്നുമുടിക്കുന്ന വെള്ളാനയായി കെഎസ്ആർടിസി മാറിയിട്ട് കാലങ്ങളായി. ബസ്സുകളുടെ സ്പെയർപാർട്ട് വാങ്ങുന്നതുമുതൽ പുത്തൻ ബസ്സുകൾ വാങ്ങുന്നതുവരെ അടിമുടി അഴിമതി ഇടപാടുകൾ ആരോപിക്കപ്പെട്ട കെഎസ്ആർടിസി ഒന്നരവർഷമായി ഉപയോഗിക്കാത്ത ഓൺലൈൻ ഇടപാടിന്റെ പേരിൽ പ്രതിമാസം പതിനഞ്ചുലക്ഷം രൂപ പാഴാക്കുന്നതായി മറ്റൊരു വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്.
കെഎസ്ആർടിസി ബസ്സുകളിൽ ടിക്കറ്റെടുക്കുമ്പോൾ തത്സമയം വിവരം കൈമാറുന്നതിന് ഏർപ്പെടുത്തിയ ഓൺലൈൻ സംവിധാനം തകരാറിലായി ഒന്നരവർഷം പിന്നിട്ടിട്ടും ഇതിന്റെ പേരിൽ കെഎസ്ആർടിസി 15 ലക്ഷം രൂപ ഓരോ മാസവും പാഴാക്കുകയാണിപ്പോൾ. അതേസമയം എന്തിനാണ് ഇത്തരമൊരു സംവിധാനം ഏർപ്പെടുത്തിയതെന്നുപോലും കെഎസ്ആർടിസിയിൽ പലർക്കും അറിയില്ലെന്നതാണ് മറ്റൊരു വസ്തുത. 6200 ടിക്കറ്റ് മെഷീനുകൾ ഓൺലൈനിൽ ബന്ധിപ്പിക്കുന്നതിനുവേണ്ടി വൻതുക ടെലിഫോൺ കമ്പനിക്ക് നൽകുന്നത്.
എന്നാൽ, ഒറ്റമെഷീൻപോലും ഓൺലൈനായി നിരീക്ഷിക്കാൻ അധികൃതർക്ക് കഴിയുന്നില്ല. ഇതിനായി സ്ഥാപിച്ച നെറ്റ് വർക്ക് പ്രവർത്തിക്കാതായിട്ട് ഒന്നരവർഷം പിന്നിട്ടുകഴിഞ്ഞു. നിരത്തിലുള്ള ബസ്സുകളിലെ ടിക്കറ്റ് വിതരണം ഓൺലൈനായി നിരീക്ഷിക്കാനും ഒന്നിലധികം ദീർഘദൂരബസ്സുകൾ ഒരുമിച്ചുപോകുന്നത് തടയാനുമാണ് പുതിയസംവിധാനം എന്നു പറഞ്ഞാണ് ഈ സംവിധാനം കൊണ്ടുവന്നത്. പക്ഷേ, ഒരുകാലത്തും ഇത് പ്രാവർത്തികമാക്കാൻ കഴിഞ്ഞിരുന്നില്ല.
ഇതിനായി 11,500 രൂപ വീതം നൽകിയാണ് പുതിയ മെഷീനുകൾ വാങ്ങിയത്. ഇതിനായും ലക്ഷങ്ങൾ ചെലവിട്ടു. ടിക്കറ്റ് നൽകുമ്പോൾ എസ്.എം.എസ്സിലൂടെ കൺട്രോൾറൂമിൽ വിവരം ലഭിക്കുന്ന വിധത്തിലായിരുന്നു ക്രമീകരണം. എന്നാൽ, ഒരുമാസംപോലും ഇത് നടപ്പാക്കാൻ കഴിഞ്ഞില്ല. അതോടെ പാളിപ്പോയ പദ്ധതിയുടെ പേരിൽ ഇപ്പോഴും മാസം 15 ലക്ഷം രൂപ കെഎസ്ആർടിസി ചെലവിട്ടുകൊണ്ടിരിക്കുകയാണിപ്പോൾ.
ഈ മെഷീനുകൾ വാങ്ങിയതിലും പദ്ധതി നടപ്പാക്കിയതിലും വൻ തട്ടിപ്പുകൾ നടന്നതായി ആരോപണം ഉയർന്നിരുന്നു. മെഷീനുകളിൽ ഭൂരിഭാഗവും ഇപ്പോൾ തകരാറിലാണ്. ബാറ്ററി, കീപാഡ്, പൗച്ച് എന്നിവ മാറ്റിക്കൊടുക്കാൻ കമ്പനി തയ്യാറായിട്ടില്ല. കരാർപ്രകാരം ഇവ ഒരോവർഷവും മാറ്റേണ്ടിയിരുന്നുവെങ്കിലും അതിൽ വീഴ്ചവന്നു. കമ്പനിക്കെതിരെ നടപടിയെടുക്കാനും ഒരു നീക്കവും ഉണ്ടായില്ല.
ആദ്യഘട്ടത്തിൽ 4200 രൂപ വിലയുള്ള ടിക്കറ്റ് മെഷീനുകളാണ് മുമ്പ് കെ.എസ്.ആർ.ടി.സി. ഉപയോഗിച്ചിരുന്നത്. ഇവയുടെ മൂന്നുവർഷത്തെ അറ്റകുറ്റപ്പണിയും സൗജന്യമായി വിതരണക്കാർ നിർവഹിച്ചിരുന്നു. അഞ്ചുവർഷത്തോളം മെഷീനുകൾ ഉപയോഗിക്കാൻ കഴിഞ്ഞു. ഇതിനുശേഷമാണ് പുതിയ മെഷീനുകൾ വാങ്ങിയത്. ഓൺലൈൻവഴി ബന്ധിപ്പിക്കാമെന്നും ഇതോടെ ടിക്കറ്റ് നൽകുന്ന വേളയിൽ വിവരം കൺട്രോൾ റൂമിൽ എത്തുമെന്നുമുള്ള വാദം ഉയർത്തി നടത്തിയ നീക്കം എന്തിനുവേണ്ടിയായിരുന്നുവെന്ന ചോദ്യമാണ് ഇപ്പോൾ ഉയരുന്നത്.
ചില ഉന്നതോദ്യോഗസ്ഥർ വൻതുക കമ്മിഷൻ വാങ്ങിയാണ് പുതിയ മെഷീനുകൾ വാങ്ങിയതെന്നും മെഷീൻ നൽകിയ കമ്പനിക്കെതിരെയുള്ള നടപടികൾ അട്ടിമറിക്കുന്നത് ചീഫ് ഓഫീസിലെ ചില ഉദ്യോഗസ്ഥരാണെന്നും ആരോപണം ഉയർന്നുകഴിഞ്ഞു. പുതിയ മെഷീൻ ഉപയോഗിക്കാൻ കാര്യമായ പരിശീലനം നൽകാതിരുന്നതോടെയാണ് പദ്ധതി പാളിയതെന്ന ആക്ഷേപം ശക്തമാണെങ്കിലും ഇത്തരത്തിൽ ഓൺലൈൻ നിരീക്ഷണം നടത്തിയതുകൊണ്ട് എന്തു പ്രയോജനമാണ് ഉണ്ടായതെന്ന ചോദ്യത്തിന് ഇപ്പോഴും കെഎസ്ആർടിസി അധികൃതർക്ക് ഉത്തരമില്ല.
ബ്ലൂടൂത്ത് കണക്ടിവിറ്റിയും സിംകാർഡും ഉള്ള ടിക്കറ്റ് മെഷീനുകളാണ് ഇപ്പോൾ ഉപയോഗിക്കുന്നത്. ടിക്കറ്റ് വിതരണം ഓൺലൈനിൽ നിരീക്ഷിക്കുന്നതിന്റെ ആവശ്യമെന്തെന്ന് ഇപ്പോഴും ദുരൂഹമായി തുടരുകയാണ്. മുമ്പ് പേപ്പർ ടിക്കറ്റ് നൽകിയിരുന്ന കാലത്ത് നടന്നിരുന്ന വ്യാജ ടിക്കറ്റ് തട്ടിപ്പുകൾ ടിക്കറ്റ് മെഷീൻ വന്നതോടെ ഇല്ലാതായിരുന്നു. ഇതല്ലാതെ യാത്രക്കാർക്ക് ടിക്കറ്റ് നൽകുന്ന വേളയിൽ അതിന്റെ എസ്എംഎസ് കൺട്രോൾ റൂമിൽ അറിഞ്ഞതുകൊണ്ട് എന്തു പ്രയോജനമെന്നതാണ് ഉയരുന്ന ചോദ്യം.
യാത്രകഴിഞ്ഞ് ടിക്കറ്റ് മെഷനീകൾ സ്റ്റേഷനിലെത്തുമ്പോൾ അതു പരിശോധിച്ചാൽ എത്ര ടിക്കറ്റ് നൽകിയെന്നും എത്ര തുക കളക്ഷനുണ്ടെന്നുമുള്ള വിവരങ്ങൾ അറിയാമെന്നിരിക്കെ, പുതിയ മെഷീനുകൾ വാങ്ങിയും ഓൺലൈൻ സംവിധാനം ഏർപ്പെടുത്തി ലക്ഷങ്ങൾ മുടക്കിയും നടത്തിയ പരിഷ്കാരം പാടെ പാളിയത് ഇപ്പോൾ ചോദ്യംചെയ്യപ്പെടുകയാണ്.
ഇതിനുപുറമെ മറ്റൊരു പാഴ്ച്ചെലവു കൂടി വരുത്താനാണ് ഇപ്പോൾ കെഎസ്ആർടിസിയുടെ നീക്കമെന്ന് വിവിധ തൊഴിലാളി സംഘടനകൾ ആരോപിക്കുന്നു. ഇപ്പോൾ വൻതുക മുടക്കി ബസ്സുകളിൽ ജിപിഎസ് സംവിധാനം കൊണ്ടുവരാൻ ശ്രമം നടക്കുകയാണെന്നും ഇതും ഭാവിയിൽ മറ്റൊരു പാഴ്ച്ചലവായി മാറുമെന്നുമുള്ള ആക്ഷേപമാണ് ഉയരുന്നത്. ഇപ്പോൾ അനാവശ്യ ചെലവായി മാറിയ ടിക്കറ്റ് മെഷീൻ ഇടപാടിന് ചുക്കാൻ പിടിച്ച ഉദ്യോഗസ്ഥർ തന്നെയാണ് ജിപിഎസ് ഇടപാടിനും കുടപിടിക്കുന്നതെന്നും ജീവനക്കാർ ആരോപിക്കുന്നു.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍