എല്ലാം അയ്യപ്പകടാക്ഷം! മലയാളികളുടെ പ്രിയപ്പെട്ട ആനവണ്ടിക്ക് കഴിഞ്ഞ വർഷത്തേക്കാൾ 30 കോടിയുടെ വരുമാന വർദ്ധന; കാൽനൂറ്റാണ്ടിന് ശേഷം ജനുവരിയിലെ ശമ്പളം നൽകുന്നത് സർക്കാരിന് മുന്നിൽ കൈനീട്ടാതെ സ്വന്തം വരുമാനത്തിൽ നിന്ന്; ഡബിൾ ഡ്യൂട്ടി നിർത്തലാക്കിയതിലൂടെ ഒരു വർഷം 30 ലക്ഷം ലാഭം; ഇലക്ട്രിക് ബസുകൾ നിരത്തിലിറക്കിയതോടെ ലാഭത്തിന്റെ കുതിച്ചുചാട്ടം; എല്ലാവരും ചേർന്ന് അള്ളുവെച്ച് പഞ്ചറായി കിടന്ന കെഎസ്ആർടിസിയെ തച്ചങ്കരി നന്നാക്കി എടുത്തത് ഇങ്ങനെ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: കാലങ്ങളായി മാറിമാറി ഭരിച്ചവരുടെ കറവപ്പശു ആയിരുന്നു കെഎസ്ആർടിസി. അഴിമതി നടത്താനും തോന്നിയതു പോലെ ഭരിക്കാനുമുള്ള അവസരം ഉണ്ടായിരുന്ന സ്ഥാപനം. ജീവനക്കാർ ആകട്ടെ തോന്നിയതു പോലെ അവധിയെടുത്തും പണിയെടുക്കാതെയും നിന്നു പോന്ന പ്രസ്ഥാനം. ആത്മർത്ഥമായി നന്നാക്കി എടുക്കണമെന്ന് ആഗ്രഹിച്ചവരെ പോലും പരാജയപ്പെടുത്തി പടിയിറക്കിവിട്ട ചരിത്രമാണ് ആനവണ്ടിക്കുള്ളത്. അവിടേക്കാണ് ടോമിൻ തച്ചങ്കരി എന്ന ഐപിഎസ് ഉദ്യോഗസ്ഥൻ ചുവടുവെച്ചത്. കെഎസ്ആർടിസി എംഡി സ്ഥാനം ഏറ്റെടുത്ത ശേഷം അദ്ദേഹം നടത്തിയത് നിശബ്ദമായ വിപ്ലവം തന്നെയായിരുന്നു. കെഎസ്ആർടിസിയുടെ ഓൺലൈൻ രജിസ്ട്രേഷനിലെ പരിഷ്‌ക്കരണം മുതൽ ജോലിക്കാരെ പുനർവിന്യസിക്കുകയും ഡ്യൂട്ടി പരിഷ്‌ക്കരിക്കുകയും ചെയ്തതെല്ലാം അദ്ദേഹത്തിന്റെ നേട്ടങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്താവുന്ന കാര്യമായി.
ആനവണ്ടിയെ ഇഷ്ടപ്പടുന്നവരെ സംബന്ധിച്ചിടത്തോളം സന്തോഷം പകരുന്ന തീരുമാനങ്ങളായിരുന്നു തച്ചങ്കരിയിൽ നിന്നും പിന്നീട് ഉണ്ടായത്. ഇപ്പോൾ ഏറെക്കാലത്തിന് ശേഷം കെഎസ്ആർടിസി ജനുവരി മാസത്തിൽ സർക്കാറിൽ നിന്നും ധനസഹായം നേടാതെയും ബാങ്ക് കൺസോർഷ്യത്തിൽ നിന്നും പണം എടുക്കാതെയും സ്വന്തമായി ശമ്പളം കൊടുക്കാൻ ഒരുങ്ങുകയാണ്. കെഎസ്ആർടിസിയെ ഇഷ്ടപ്പെടുന്നവരെ സംബന്ധിച്ചിടത്തോളം ഇത് ഏറെ സന്തോഷം പകരുന്ന കാര്യമാണ്.. അവിടെ ജീവനക്കാർക്കൊപ്പം സന്തോഷത്തിൽ പങ്കുചേരുകയാണ് ടോമിൻ തച്ചങ്കരിയും.
ബാങ്ക് കൺസോർഷ്യം നിലവിൽ വന്ന 2018 ഏപ്രിൽ മാസത്തിന് മുമ്പു വരെ ബാങ്കുകളിൽ നിന്നും കടം എടുത്താണ് ശമ്പളവും മറ്റു ചിലവുകളും നടത്തിയിരുന്നത്. ഈ ഗതിയിൽ നിന്നും 2018 ഏപ്രിൽ മുതൽ ബാങ്കിൽ നിന്നം പണം എടുക്കാതെ തന്നെ ശമ്പളം ചെലവുകൾ വഹിക്കാനുള്ള ഘട്ടത്തിലേക്ക് എത്തി. കുറച്ചു കാലങ്ങളായി കോർപ്പറേഷനിലെ ശമ്പളം വൈകാറില്ല. അത് തച്ചങ്കരി നൽകിയ ഉറപ്പായിരുന്നു. ആ ഉറപ്പു പാലിച്ചു കൊണ്ട് 31ന് തന്നെ ശമ്പളം നൽകാൻ കഴിയുന്ന കോർപ്പറേഷനാക്കി തച്ചങ്കരി കെഎസ്ആർടിസിയെ മാറ്റി.
എല്ലാം അയ്യപ്പന്റെ അനുഗ്രഹം
കേരളത്തെ പിടിച്ചുലച്ച പ്രളയം കോർപ്പറേഷനെ കുറച്ചൊന്നും ആയിരുന്നില്ല ബുദ്ധിമുട്ടിച്ചത്. നിരവധി ബസുകൾ ഉപയോഗ ശൂന്യമായി പലയിടങ്ങളിലേക്കും മാസങ്ങളോളം സർവീസ് നടത്താൻ സാധിക്കാത്ത അവസ്ഥ വന്നു. ഈ ഘട്ടത്തിൽ തച്ചങ്കരി കൈക്കൊണ്ട തീരുമാനം തുണയായി മാറിയെന്ന പറയുന്നതാകും ശരി. ശബരിമല സീസൺ തുടങ്ങിയതോടെ നിലക്കലിൽ നിന്നും പമ്പയിലേക്ക് വാഹനങ്ങൾ മറ്റു വാഹനങ്ങൾ കടത്തിവിടാതെ കെഎസ്ആർടിസിയുടെ കുത്തകയാക്കി മാറ്റിയതിൽ അദ്ദേഹത്തിന്റെ തീരുമാനം നിർണായകമായി. ഈ തീരുമാനം കൈക്കൊണ്ടത് തച്ചങ്കരി ആണെങ്കിലും എല്ലാം അയ്യപ്പന്റെ അനുഗ്രഹം എന്നാണ് അദ്ദേഹം പറയുന്നത്. 45.2 കോടി രൂപയാണ് അയ്യപ്പൻ അനുഗ്രഹിച്ചതിനാൽ കോർപ്പറേഷന് വരുമാനമായി ലഭിച്ചത്. മുൻവർഷത്തേക്കാൾ 30 കോടിയുടെ വർദ്ധനവാണ് ഇത്.
കഴിഞ്ഞ സീസണിൽ ഇത് 15.2 കോടി രൂപയായിരുന്നു. പമ്പ നിലയ്ക്കൽ ചെയിൻ സർവീസുകളിൽനിന്ന് 31.2 കോടി രൂപയും ദീർഘദൂര സർവീസുകളിൽനിന്ന് 14 കോടി രൂപയും വരുമാനം ലഭിച്ചെന്ന് സിഎംഡി ടോമിൻ തച്ചങ്കരി അറിയിച്ചു. 99 നോൺ എസി ബസും 44 എസി ബസും 10 ഇലക്ട്രിക് ബസുമാണ് പമ്പ നിലയ്ക്കൽ ചെയിൻ സർവീസിൽ സ്ഥിരമായി ഓടിയത്. പമ്പയിൽ നിന്ന് ദീർഘദൂര സർവീസുകൾക്ക് സ്ഥിരമായി 70 ബസ് ഉപയോഗിച്ചു. മകരവിളക്ക് ദിവസത്തെ തിരക്ക് പരിഗണിച്ച് ബസിന്റെ എണ്ണം 1000 ആക്കി ഉയർത്തി. കെഎസ്ആർടിസി ചരിത്രത്തിലാദ്യമായി ക്യൂആർ കോഡ് സംവിധാനമുള്ള ടിക്കറ്റ് സംവിധാനം ഏർപ്പെടുത്തിയതിനാൽ യാത്രക്കാരുടെ വരവും പോക്കും സമയവും കൃത്യമായി മനസ്സിലാക്കാനായി.
ശബരിമലയിൽ ഇത്തവണ ഇലക്ട്രിക് ബസുകളും ഉപയോഗിച്ചു. ഇത് ചെലവ് കുറക്കാനും സഹായിച്ചു. ഡിജിറ്റൽ ടിക്കറ്റിങ് സംവിധാനത്തിലൂടെ കണ്ടക്ടർ ഇല്ലാതെ ഡ്രൈവറെ ഉപയോഗിച്ചുള്ള സർവീസും ഏർപ്പെടുത്തി. യാത്രക്കാർക്ക് വാഹനത്തിനുവേണ്ടി കാത്തുനിൽക്കേണ്ട സാഹചര്യം തിരക്കേറിയ മകരവിളക്ക് കാലത്തുപോലും ഉണ്ടായില്ല. നിലയ്ക്കൽ-പമ്പ റൂട്ടിൽ കെഎസ്ആർടിസിമാത്രം സർവീസ് നടത്തിയിരുന്നതിനാൽ വനമേഖലയിലെ മലിനീകരണം കുറയ്ക്കാനായെന്നും തച്ചങ്കരി വ്യക്തമാക്കി.
ഡബിൾ ഡ്യൂട്ടി നിർത്തലാക്കിയതും ബസ്-സ്റ്റാഫ് അനുപാതം കുറച്ചതും നേട്ടമായി
ശബരിമലയിലെ റെക്കോഡ് നേട്ടം അയ്യപ്പന്റെ അനുഗ്രഹമെന്ന് പറയുന്ന തച്ചങ്കരി മറ്റ് പല നേട്ടങ്ങളും തനിക്ക് ഉണ്ടാക്കാൻ സാധിച്ച വിവരവും എടുത്തുപറഞ്ഞു. 25 വർഷമായി നടന്നുവന്ന ഡബിൾ ഡ്യൂട്ടി സമ്പ്രദായം നിർത്തിലാക്കി സിംഗിൾ ഡൂട്ടി സമ്പ്രദായം കൊണ്ടുവന്നത് കോർപ്പറേഷന് ഗുണകരമായി മാറി. ആഴ്‌ച്ചയിൽ മൂന്ന് ദിവസം ഡ്യൂട്ടി എടുക്കേണ്ട ജീവനക്കാർ ആറ് ദിവസം എടുക്കണം എന്ന നിലവന്നു. ഇതോടെ ഈ വർഷം ഇതിനോടകം 58.94 കോടിരൂപയുടെ ലാഭം ഉണ്ടാക്കാൻ സാധിച്ചെന്നാണ് തച്ചങ്കരി വാർത്താക്കുറിപ്പിൽ വ്യക്തമാക്കിയത്. അലവൻസ് ഇനത്തിലും മറ്റുമായി ലാഭമുണ്ടാക്കാനും ഇതുവഴി സാധിച്ചു.
അദർ ഡ്യൂട്ടി എന്ന പേരിൽ ഒതുങ്ങിക്കൂടിയ ജീവനക്കാരെയും കാര്യക്ഷമമായി ഉപയോഗിക്കാൻ കോർപ്പറേഷന് സാധിച്ചു. 613 കണ്ടക്ടർ, ഡ്രൈവർമാരെയും ഇതുവഴി ഉപയോഗപ്പെടുത്താൻ സാധിച്ചു. കോർപ്പറേഷനിൽ പരസ്യം ചെയ്യുന്നതു വഴിയുള്ള നേട്ടവും കൊയ്യാൻ തച്ചങ്കരിക്ക് സാധിച്ചിട്ടുണ്ട്. കോർപ്പറഷന്റെ ഉടമസ്ഥതയിലുള്ള സ്ഥലങ്ങളിലുടെ കെട്ടിടങ്ങളിലും മൊബൈൽ ടവർ സ്ഥാപിക്കാൻ അനുമതി നൽകിത് വഴി 24.5 കോടി രൂപയാണ് കോർപ്പറേഷനിൽ വന്നു ചേർന്നത്. ബസുകളിൽ കൊറിയർ സർവീസ് നടത്തിയതു വഴി 1.63കോടി രൂപ മാത്രമായിരുന്നു മുൻ വരുമാനം. ഇത് തച്ചങ്കരിയുടെ കാലയളവിൽ പുതിയ ടെണ്ടർ വഴി 7.3 കാലയിളവാക്കി ഉയർത്താൻ സാധിച്ചു.
ഇലക്ട്രിക് ബസുകളിൽ പരസ്യം ചെയ്തതും കോർപ്പറേഷന് നേട്ടമായി മാറി. ഇതുവഴി 809 ലക്ഷമാണ് കോർപ്പറേഷൻ അക്കൗണ്ടിൽ എത്തിയത്. ബസ് - സ്റ്റാഫ് ജീവനക്കാരുടെ അനുപാതം കുറയ്ക്കാന് സാധിച്ചതും വലിയ നേട്ടമായി. നേരത്തെ അനുപാതം 9 ആയിരുന്നിടത്ത് ഇപ്പോൾ 6.44 ആയി കുറക്കാൻ കഴിഞ്ഞു. 6015 ബസികൾക്ക് 35000 ജീവനക്കാർ എന്നതാണ് ഇപ്പോഴത്തെ നില.
നേട്ടമായി ഡ്രൈവർ കം കണ്ടക്ടർ പദ്ധതിയുടെ നടപ്പിലാക്കലും ഇലക്ട്രിക് ബസുകളും
ദ്വീർഘദൂര ബസുകളിൽ ഡ്രൈവർ കം- കണ്ടക്ടർ പദ്ദതി നടപ്പിലാക്കിയത് വലിയ നേട്ടമാണ് സർക്കാറിന് സമ്മാനിച്ചത്. ഇതുവഴി ഡ്രൈവർമാർക്ക് 8 മണിക്കൂറിൽ കൂടുതതൽ ബസ് ഓടിക്കേണ്ടി വരില്ല എന്ന സ്ഥിതിയും ക്രൂ ലാഭവും അപകടങ്ങൾ കുറയ്ക്കുന്നതിലും കാരണമായി. കണ്ടക്ടർ ഇല്ലാതെ ശബരിമലയിൽ ബസ് സർവീസ് നടത്തിയ പരീക്ഷണവു വിജയമായെന്ന് വിലയിരുത്തുന്നുണ്ട്. പെൻഷൻ കേസുകൾ പരിഹരിക്കാനും തച്ചങ്കരി മുൻകൈയെടുത്തിരുന്നു. ആയിരത്തോളം കേസുകൾ ഒഴിവാക്കിയത് വഴി കോടതി വ്യവഹാര ഇനത്തിൽ 3.5 കോടിയുടെ ലാഭമാണ് ഉണ്ടാത്. കോർപ്പറേഷനിൽ കമ്പ്യട്ടർവൽക്കരണം കൂടുതലായി നടത്തിയതും നേട്ടമായി മാറുകയായിരുന്നു. റൂട്ടുകൾ പുനക്രമീകരിച്ചതും കോർപ്പറേഷനിലെ പാഴ്‌ച്ചെലവ് ഒഴിവാക്കാൻ ഇടയാക്കി.
ശബരിമല സീസണിലെ ഇലക്ട്രിക് ബസുകളുടെ സർവ്വീസ് വിജയമാണെന്ന് തച്ചങ്കരി അഭിപ്രായപ്പെട്ടത്. അഞ്ച് ഇലക്ട്രിക് ബസുകളാണ് അയ്യപ്പഭക്തർക്കായി കെഎസ്ആർടിസി സർവീസ് നടത്തിയത്. കിലോമീറ്ററിന് ശരാശരി 110 രൂപ വരുമാനം കിട്ടി. ഒരു കിലോമീറ്ററിന് 57 രൂപയിലധികം ലാഭവും കെ എസ് ആർ ടി സി നേടി. 10 വർഷത്തേക്ക് വാടകക്കെടുത്ത ഇലക്ട്രിക് ബസുകൾ ഇനി ദീർഘദൂരസർവീസുകൾക്ക് ഉപയോഗിക്കാനുള്ള തീരുമാനത്തിലാണഅ കെഎസ്ആർടിസി.
കേരള സർക്കാറിന്റെ ഇലക്ട്രിക് വെഹിക്കിൾ മൊബിലിറ്റി പോളിസി അനുസരിച്ച് 2020 ഓടെ 1000 ഇലക്ട്രിക് ബസുകൾ നിരത്തിൽ ഇറക്കാനാണ് കോർപ്പറേഷൻ ഉദ്ദേശിക്കുന്നത്. ഒരു ബസിന് 1.5 കോടി രൂപ വില മുതൽ 2.5 കോടിവരെ വില വരുമെങ്കിലും ദ്വീർഘകാല അടിസ്ഥാനത്തിൽ അത് നേട്ടമായി മാറും. വാടകയ്ക്ക് എടുക്കാൻ ഉദ്ദേശിക്കുന്നത് ചെലവ് കുറയ്ക്കാൻ വേണ്ടിയാണ്. സിറ്റി സർവീസുകളിലാണ് ഇലക്ട്രിക് ബസുകൾ കൂടുതൽ അനുയോജ്യമാകുക. അതുകൊണ്ട മൂന്ന് പട്ടണങ്ങളിൽ സീറ്റി സർവീസുകൾ തുടങ്ങാനാണ് തച്ചങ്കരിയുടെ പദ്ധതി.
ഓൺലൈൻ ടിക്കറ്റ് ബുക്കിംഗിന് സ്വന്തം വെബ്സൈറ്റ് ആയതും നേട്ടമായി
കെൽട്രോണും ഊരാളുങ്കൽ സൊസൈറ്റിയും ചേർന്നാണ് കെഎസ്ആർടിസി ഓൺലൈൻ ബുക്കിങ് കുറക്കോലം നിയന്ത്രിച്ചത്. ഇതുവഴി കോർപ്പറേഷന് കിട്ടേണ്ട പണം നഷ്ടമാകുന്ന അവസ്ഥയുണ്ടായിരുന്നു. ഈ അവസ്ഥക്ക് മാറ്റം കൊണ്ടുവരാൻ എംഡി മുൻകൈ എടുത്തു. നിലവിലുണ്ടായിരുന്ന ഓൺലൈൻ റിസർവേഷൻ സംവിധാനത്തിൽ വളരെയധികം പോരായ്മകൾ നിറഞ്ഞതും ടിക്കറ്റ് ഒന്നിന് 15.5 രൂപ നിരക്കിൽ ബുക്കിങ് ചെയ്യുന്നതായിരുന്നു. പുതിയ റിസർവേഷൻ സംവിധാനം കൂടുതൽ യാത്രാക്കാർക്ക് സൗഹൃദം ഉള്ളതാണ്.
ആറ് മാസത്തിനുള്ളിൽ ജീവനക്കാരിൽ 4500ഓളം പേരാണ് വിവിധ കാരണങ്ങളാൽ പിരിച്ചു വിട്ടത്. പിഎസ് സി വഴി 1478 പേർക്ക് നിയമനം നൽകുകയും ചെയ്തു. ജീവനക്കാരുടെ ക്ഷാമം പരിഹരിക്കാൻ അദർ ഡ്യൂട്ടിയിലും അവധിയിലും ഉണ്ടായിരുന്ന 800 ജീവനക്കാരെയാണ് ഓപ്പറേറ്റിങ് ഡ്യൂട്ടിക്ക് നിയോഗിച്ചത്. റൂട്ടുകൾ പുനക്രമീകരിച്ചത് വരുമാനം വർദ്ധിക്കാൻ ഇടയാക്കിയെന്നാണ് തച്ചങ്കരി വ്യക്തമാക്കുന്നത്.
പെൻഷൻ പറ്റിയ 1091 ജീവനക്കാർക്ക് പകരം പുതിയ നിയമനം നടത്താത്ത് മൂലം 45 കോടി ലാഭമുണ്ടാക്കാൻ കോർപ്പറേഷന് സാധിച്ചു. സുശീൽ ഖന്ന റിപ്പോർട്ടിൽ പറഞ്ഞിരുന്നത് കാര്യങ്ങൾ ആത്മർത്ഥമായി നടപ്പിലാക്കാൻ ശ്രമിച്ചെന്നാണ് തച്ചങ്കരി റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. എം പാനൽ ജീവനക്കാർക്ക് പുനപ്രവേശനം നൽകുന്നത് വെല്ലുവിളിയായി തുടരുന്നതായും കെഎസ്ആർടിസി എംഡി വ്യക്തമാക്കുന്നു.
യൂണിയൻ നേതാക്കളുടെ അടക്കം ചെവിക്ക് പിടിച്ച് തച്ചങ്കരി എടുത്ത തീരുമാനങ്ങൾ വിജയം കാണുന്നുണ്ടെന്നാണ് സൂചനകളാണ് ഇപ്പോൾ കോർപ്പറേഷനിൽ നിന്നും പുറത്തുവരുന്നത്. കൂടുതൽ ബസുകൾ നിരത്തിലിറക്കിയും ബസുകൾ റൂട്ട് അടിസ്ഥാനത്തിൽ ക്രമീകരിച്ച് ഇൻസ്പെക്ടർമാരെ പോയിന്റ് ഡ്യൂട്ടിക്ക് നിയോഗിച്ചതുമെല്ലാം വരുമാന വർധനയുടെ കാരണങ്ങളായി ചൂണ്ടിക്കാണിക്കപ്പെടുന്നു. നോട്ടിഫൈഡ് അല്ലാത്ത റൂട്ടുകളിൽ അവധി ദിവസങ്ങളിൽ ബസുകൾ ഓടിച്ച വരുമാനമുണ്ടാക്കാനും കെഎസ്ആർടിസി ലക്ഷ്യമിടുന്നുണ്ട്. വരുമാനം വർധിച്ചെന്ന് മാത്രമല്ല ചെലവുകൾ ഒരുപാട് കുറയ്ക്കാൻ സാധിച്ചുവെന്നതാണ് തന്റെ നേട്ടമെന്ന് ടോമിൻ തച്ചങ്കരി അവകാശപ്പെട്ടു. യൂണിയൻകാരോട് കലഹിച്ചു കൊണ്ടാണ് ഇത്രയും കാലം അദ്ദേഹം പരിഷ്‌ക്കാരങ്ങൾ കോർപ്പറേഷനിൽ നടപ്പിലാക്കിയത്. ഇത് വിജയിക്കാൻ കൂടുതൽ പദ്ധതികൾ ആവിഷ്‌ക്കരിക്കുകയാണ് തച്ചങ്കരി.
നേരിടുന്ന വെല്ലുവിളികൾ
1. 1200 ഓളം ബസുകൾ സർവീസ് നടത്താൻ കഴിയാതെ കിടക്കുകയാണ്. ഇവ നിരത്തിലിറക്കി ഷെഡ്യൂളുകൾ ക്രമീകരിക്കുക.
2. കൃത്യസമയത്തും, സ്ഥിരമായും, വൃത്തിയായും സർവീസുകൾ നടത്തുക
3. യാത്രക്കാരോടുള്ള പെരുമാറ്റത്തിൽ ഉണ്ടാകേണ്ട മാറ്റങ്ങൾ
4. കോടതി വിധിയിലൂടെ പുറത്താക്കപ്പെട്ട 4000 ത്തോളം എംപാനലുകാർക്ക് പുനഃ പ്രവേശനം നൽകുക.
5.കെഎസ്ആർടിസിയെ സ്വയംപര്യാപ്തമാക്കുന്നതിന്റെ ഭാഗമായി ദിവസം ഒരുകോടി രൂപ അധികവരുമാനം ഉണ്ടാക്കാനുള്ള നടപടികൾ സ്വീകരിച്ചുവരുന്നു. ഇതിനായി മൂന്നുസോണൽ ഓഫീസ് കേന്ദ്രീകരിച്ചും സിഎംഡിയുടെ നേരിട്ടുള്ള നിയന്ത്രണത്തിൽ, ഓരോതരം സർവീസിനും മേൽനോട്ടം വഹിക്കാൻ പ്രാപ്തിയുള്ളവരെ നിയമിച്ച് ദിവസംതോറും പുരോഗതി വിലയിരുത്തി വരുന്നു. വരുന്ന ആറുമാസത്തിനുള്ളിൽ ലക്ഷ്യത്തിലെത്തുക.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ജില്ലാ പരിഷത്ത് അംഗമായ ഭാര്യയുടെ പിന്തുണയിലേക്കും അന്വേഷണം; ഗുൽഷൻ പർവീണിനെ ചോദ്യം ചെയ്യാൻ കേരള പൊലീസ് സീതാമഡിയിലേക്ക്; 'ബിഹാർ റോബിൻഹുഡ്' ഇനി കുറച്ചു ബുദ്ധിമുട്ടും; ഭീമയുടെ വീട്ടിലെ മോഷണത്തിലെ ജാമ്യ വ്യവസ്ഥ ലംഘനവും കള്ളന് വിനയാകും
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- കന്നിവോട്ട് ചെയ്യാൻ കാത്തിരുന്ന് ഒരു കുടുംബത്തിലെ അഞ്ചു പേർ; വിദേശവാസം അവസാനിപ്പിച്ച് നാട്ടിലെത്തിയ പ്രവാസി കുടുംബം ഒന്നടങ്കം നാളെ ബൂത്തിലേക്ക്
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍