വർഷങ്ങളായി എല്ലാം നന്നായി ചെയ്തവരെ മൂലക്കിരുത്തി ശബരിമല സർവീസ് കുളമാക്കിയത് എക്സിക്യൂട്ടീവ് ഡയറക്ടർ ഷറഫിന്റെ നീക്കം; മകരവിളക്ക് കഴിഞ്ഞ് വീടുപറ്റാനാവാതെ കാട്ടിൽ കുടുങ്ങിയ അയ്യപ്പ ഭക്തന്മാരുടെ ആക്രമണം പേടിച്ച് ജീവനക്കാർ കാട്ടിലേക്ക് മുങ്ങി; പമ്പയിലും നിലയ്ക്കലും നടന്നത് കെട്ടുകേൾവിയില്ലാത്ത വിവരക്കേടിന്റെ പ്രതിഫലനം
തിരുവനന്തപുരം: കെഎസ്ആർടിസിയുടെ കെടുകാര്യസ്ഥത കാരണം ഇത്തവണ അയ്യപ്പഭക്തമാരും വലഞ്ഞിരുന്നു. മകര വിളക്കു കഴിഞ്ഞിറങ്ങിയ അയ്യപ്പന്മാരെ വെള്ളം കുടിപ്പിച്ചത് കെഎസ്ആർടിസിയുടെ എക്സിക്യൂട്ടീവ് ഡയറക്ടർ ഷറഫിന്റെ തലതിരിഞ്ഞ പരിഷ്ക്കാരങ്ങൾ തന്നെയായിരുന്നു. ഇതിനൊപ്പം പൊലീസിന്റെ അനാസ്ഥ കൂടിയായതോടെ പ്രശ്നങ്ങൾ സങ്കീർണമാക്കുകയും ചെയ്തു. ആറ് മണിക്കൂറോളമാണ് അയ്യപ്പഭക്തന്മാർ വനത്തിൽ പെരുവഴിയിൽ ആയത്. വർഷങ്ങളായി ശബരിമല സ്പെഷ്യൽ സർവ്വീസ് കാര്യക്ഷമമായി നടത്തിക്കൊണ്ടിരുന്ന പ്രവർത്തനപരിചയമുള്ള ഓഫീർസർമാരെ മൂലയ്ക്കിരുത്തി എക്സിക്യൂട്ടീവ് ഡയറക്ടർ ഷറഫ് മുഹമ്മദും, സ്പെഷ്യൽ ഓഫീസർ ശരത്തും കൂടു നടത്തിയ സർവ്വീസ് നടത്തിപ്പാണ് ശബരിമലയിൽ അയ്യപ്പന്മാരെ വലയ്ക്കുന്ന നിലയിൽ എത്തിച്ചത്.
മകരവിളക്ക് കണ്ടിറങ്ങുന്ന ലക്ഷക്കണക്കിന് അയ്യപ്പഭക്തർക്കായി പമ്പ കെഎസ്ആർടിസി സ്റ്റാന്റിൽ നിന്നും എരുമേലി കോട്ടയം ചെങ്ങന്നൂർ, എറണാകുളം, കൊട്ടാരക്കര, തിരുവനന്തപുരം, ഗുരൂവായൂർ ഭാഗത്തേയ്ക്ക് നൂറുകണക്കിന് കെഎസ്ആർടിസി ബസുകൾ ബോർഡുവച്ച് പാർക്കു ചെയ്യുകയും മലയിറങ്ങി വരുന്ന അയ്യപ്പഭക്തർ നിറയുന്നമുറയ്ക്ക് ബസുകൾ പുറപ്പെടുകയുമായിരുന്നു പതിവ്. എന്നാൽ ഇത്തവണ പമ്പ കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ ഒറ്റ കെഎസ്ആർടിസി ബസു പോലും ഉണ്ടായിരുന്നില്ല.
മുൻ വർഷങ്ങളിലേതുപോലെ സംവിധാനങ്ങൾ ഒരുക്കിയില്ലെങ്കിൽ പമ്പ നിശ്ചലമാകുമെന്നും, വാഹനങ്ങൾക്ക് മുന്നോട്ടുപോകാനാവാതെ വരുമെന്നും പമ്പ കെഎസ്ആർടിസി സ്റ്റാൻഡിൽ ബസുകളില്ലാതെ കിടക്കുന്ന സ്ഥലങ്ങളിലൊക്കെ അയ്യപ്പഭക്തർ വിരി വെയ്ക്കുമെന്നും പമ്പ സർവ്വീസ് നടത്തി പരിചയമുള്ള ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടിയെങ്കിലും അത് മുഖവിലയ്ക്കെടുക്കാൻ ഇഡി ഓപ്പറേഷൻസ് സ്പെഷ്യൽ ഓഫീസറും തയ്യാറായില്ല.
മുഴുവൻ കെ എസ് ആർ ടി സി ബസുകളും നലിക്കൽ ത്രിവേണി (പമ്പ) ചെയിൻ സർവ്വീസുകളുടെ ഭാഗമായതോടെ ശബരിമല സർവ്വീസുകൾ താറുമാറാകുകയായിരുന്നു. കെഎസ്ആർടിസി പമ്പ സ്പെഷ്യൽ സർവ്വീസിനായി എത്തിയ കെഎസ്ആർടിസി ജീവനക്കാരെ പോലും ഈ ഉദ്യോഗസ്ഥർ ഭയപ്പെടുത്തി നിയന്ത്രിക്കുകയും ചെയ്തു. ഇങ്ങനെ എല്ലാ ഭാഗത്തു നിന്നും നിയന്ത്രണങ്ങൾ ശക്തമായതോടെ ശരിക്കും ദുരിതത്തിലായത് അയ്യപ്പ ഭക്തന്മാരായിരുന്നു. ദ്വീർഘദൂരങ്ങളിലേക്ക് ബസുകൾ ഓടിക്കാതിരുന്നതോടെ അയ്യപ്പന്മാർ ക്ഷുഭിതരാകുകയും ചെയ്തു. രണ്ടു ബസുകളുടെ ചില്ലുകൾ അടിച്ചുടച്ചച്ച സംഭവും ഉണ്ടായി.
ഇന്നലെ പുലർച്ചെ ഒന്നരയോടെ പമ്പ കെഎസ്ആർടിസി ബസ് സ്റ്റേഷന് മുന്നിലാണ് ബസുകളുടെ ചില്ലുകൾ അടിച്ചുടച്ചത്. ദർശനം കഴിഞ്ഞു മടങ്ങുന്ന തീർത്ഥാടകരെ പുറംനാടുകളിൽ എത്തിക്കാൻ ആയിരം ബസുകൾ പമ്പ ഡിപ്പോയിൽ ക്രമീകരിച്ചിരുന്നു. ഇതിൽ നാനൂറോളം ബസുകൾ പമ്പ - നിലയ്ക്കൽ ചെയിൻ സർവീസിനാണ് ഒരുക്കിയിരുന്നത്. മകരവിളക്ക് കഴിഞ്ഞപ്പോൾ മുതൽ ചെയിൻ സർവീസുകൾ ഇടമുറിയാതെ ഓട്ടം തുടങ്ങി. നിലയ്ക്കൽ എത്തിയ ബസുകൾ പൊലീസ് തിരികെ പമ്പയ്ക്ക് അയച്ചില്ല.
പമ്പയിലെ അയ്യപ്പന്മാരുടെ തിരക്ക് ഒഴിയാൻ വേണ്ടി അവ പിടിച്ചിടുകയായിരുന്നെന്നാണ് ബന്ധപ്പെട്ടവർ പറയുന്നത്. ചെയിൻ സർവീസ് ഒന്നര റൗണ്ട് പൂർത്തിയായപ്പോൾ പമ്പയിൽ നിന്ന് ചെറിയ വാഹനങ്ങളും പൊലീസ് കടത്തിവിട്ടു തുടങ്ങി. ഇതോടൊപ്പം പമ്പ ബസ് സ്റ്റേഷനിൽ നിന്ന് ദീർഘദൂര സർവീസുകൾ അടക്കം മുപ്പതോളം ബസുകൾ ഒന്നിച്ച് റോഡിലേക്കിറക്കി വിട്ടു.
ചെറിയ വാഹനങ്ങളും ചെയിൻ ബസുകളും ദീർഘദൂര ബസുകളും ഒന്നിച്ചെത്തിയതോടെ നിലയ്ക്കൽ മുതൽ പമ്പ വരെ ഗതാഗതം തടസപ്പെട്ടു. പിന്നീട് ഇഴഞ്ഞു നീങ്ങുകയായിരുന്നു വാഹനങ്ങൾ. നിലയ്ക്കൽ നിന്ന് ചെറിയ വാഹനങ്ങളും പമ്പയിലേക്ക് കടത്തി വിട്ടിരുന്നില്ല. ചെയിൻ സർവീസുകളും ഓടിയില്ല. ഇതിനിടെ പമ്പ സ്റ്റേഷനിൽ ദീർഘദൂര സർവീസുകൾ നടത്താൻ മതിയായ ബസുകളില്ലാതെ വന്നു. പുറംനാടുകളിലെ ഡിപ്പോകളിൽ നിന്നെത്തിയ ബസുകൾ നിലയ്ക്കലിൽ പൊലീസ് തടഞ്ഞിട്ടതും പ്രശ്നം സൃഷ്ടിച്ചു.
നാട്ടിലെത്താൻ ബസുകൾ കാത്ത് മണിക്കൂറുകൾ സ്റ്റാൻഡിൽ നിന്ന അയ്യപ്പന്മാർ ഇതോടെ ക്ഷുഭിതരായി. കയ്യാങ്കളിയിലെത്തുമെന്ന് ഉറപ്പായപ്പോൾ ബസ് സ്റ്റേഷനിലെ ജീവനക്കാർ കാടു കയറി. ഇതിനു പിന്നാലെയാണ് ചെയിൻ സർവീസ് നടത്തിയിരുന്ന രണ്ടു ബസുകളുടെ ചില്ലുകൾ അയ്യപ്പന്മാർ അടിച്ചുടച്ചത്. ഇതോടെ കൂടുതൽ പൊലീസെത്തി നിയന്ത്രണം ഏറ്റെടുക്കുയയായിരുന്നു.
ശബരിമലയിലെ ഗതാഗതക്കുരുക്കിന് കാരണക്കാർ എക്സിക്യൂട്ടീവ് ഡയറക്ടർ ഓപ്പറേഷൻസും പമ്പ സ്പെഷ്യൽ ഓഫീസറും ആണന്നും വ്യക്തമായിട്ടുണ്ട്. കെഎസ്ആർടിസിക്ക് ആകെ നാണക്കേടായ സംഭവത്തിന് ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്ന ആവശ്യവും ശക്തമായിരുന്നു. എന്നാൽ, മാതൃകാപരമായി ശിക്ഷണ നടപടികൾ സ്വീകരിക്കാതെ സാങ്കേതികമായ അന്വേഷണത്തിന് ഗതാഗതമന്ത്രി ഉത്തരവിട്ടത് ഓപ്പറേഷൻസ് മേധാവിയെയും, പമ്പ സ്പെഷ്യൽ ഓഫീസറെയും രക്ഷിക്കാനാണ് എന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു.
നിശ്ചിത യോഗ്യതകൾ ഇല്ലാതിരുന്നിട്ടും കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ അവസാന കാലഘട്ടത്തിൽ പ്രത്യേകമായി ചേർന്ന കെഎസ്ആർടിസി ബോർഡ് യോഗം ആണ് ഓപ്പറേഷൻസ് എക്സിക്യൂട്ടീവ് ഡയറക്ടറായി ഷറഫ് മുഹമ്മദിനെ നിയമവിരുദ്ധമായി നിയമിച്ചത്. അങ്ങനെ ഗതാഗതവകുപ്പിന്റെ അനുവാദമില്ലാതെ ഈ നിയമനം എൽഡിഎഫ് ഗതാഗതമന്ത്രിയെ കൊണ്ട് അംഗീകരിപ്പിക്കാനുള്ള നീക്കം നടന്നു കൊണ്ടിരിക്കുന്നു.
ആദ്യ ഘട്ടത്തിൽ ഗതാഗതമന്ത്രിക്ക് താൽപ്പര്യം ഇല്ലാതിരുന്നിട്ടും സ്വകാര്യ ബസുകളുടെ കടുത്ത സമ്മർദ്ദത്തെ തുടർന്ന് ഗതാഗതമന്ത്രിക്ക് ഏറ്റവും അടുത്ത ആളായി മാറിയിരിക്കുകയാണ് ഷറഫ് മുഹമ്മദ്. സ്വകാര്യ ബസുകളുടെ വരുമാനത്തെ നിയന്ത്രിക്കുന്ന കെഎസ്ആർടിസി സർവ്വീസ് നടത്തിപ്പ് ഓപ്പറേഷൻസ് മേധാവിക്കായതിനാലാണ് ഇക്കാര്യത്തിൽ സ്വകാര്യ ബസുകൾ കൂടുതൽ താൽപ്പര്യം കാണിക്കുന്നത്. പൊലീസും കെഎസ്ആർടിസി ജീവനക്കാരും തമ്മിൽ ഏകോപനമില്ലാത്തതാണ് തീർത്ഥാടകരെ ദുരിതത്തിലാക്കിയത്.
- TODAY
- LAST WEEK
- LAST MONTH
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ചുവപ്പിൽ നിന്ന് കാവി നിറത്തിലേക്ക്; ഇംഗ്ലീഷ്, ഹിന്ദി വാർത്താ ചാനലുകളുടെ ലോഗോയിൽ മാറ്റം വരുത്തി ദൂരദർശൻ ന്യൂസ്; സോഷ്യൽ മീഡിയയിൽ വിമർശനം
- ഫോർട്ട് കൊച്ചിയിൽ ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചു; ജൂത വംശജരായ രണ്ട് വിദേശ വനിതകൾക്കെതിരെ കേസ്; പോസ്റ്റർ പതിച്ചത് ജമാത്തെ ഇസ്ലാമിയുടെ വിദ്യാർത്ഥി വിഭാഗം; കേസെടുത്തത് എസ്ഐഒയുടെ പ്രതിഷേധത്തിന് ഒടുവിൽ
- പിണറായിയെ ജയിലിൽ അടയ്ക്കണമെന്ന് പറയുന്നത് രാഹുലിന്റെ ഇരട്ടത്താപ്പെന്ന പരിഹാസത്തോടെ മോദി; വോട്ടിങ് യന്ത്രത്തിൽ തിരിമറി നടക്കാതെ ബിജെപിക്ക് 180 സീറ്റിൽ അധികം നേടാനാവില്ലെന്ന് പ്രിയങ്ക; ആദ്യഘട്ട പ്രചാരണം അവസാനിക്കുന്നതിന് മുമ്പ് ചൂടേറിയ വാഗ്വാദം; ഇനി 48 മണിക്കൂർ നിശ്ശബ്ദ പ്രചാരണം; ഏപ്രിൽ 19ന് ആദ്യഘട്ട വോട്ടെടുപ്പ്
- കാണാതായ നഴ്സിങ് ഓഫീസർ കരുനാഗപ്പള്ളിയിലെ ലോഡ്ജിൽ മരിച്ച നിലയിൽ; തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഓഫീസർ ബിജുകുമാറിനെ കാണാതായത് തിങ്കളാഴ്ച മുതൽ; പോസ്റ്റുമോർട്ടം നാളെ
- കാറിൽ നിന്ന് പുറത്തിറങ്ങിയ പാടേ കാൽ വഴുതി കാറിനിടയിൽ വീണു; വിവരമറിയാതെ സുഹൃത്ത് കാർ മുന്നോട്ടെടുത്തപ്പോൾ ഹെൽത്ത് ഇൻസ്പക്ടർക്ക് ദാരാണാന്ത്യം; സംഭവം സ്വന്തം വീടിന് മുന്നിൽ
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ഭക്ഷണം കഴിക്കാനെത്തിയ അഭിഭാഷകരെ ആക്രമിച്ച കേസ്; ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ പ്രതി കീഴടങ്ങി: ഹോട്ടൽ മാനേജരായ യുവതിയും അറസ്റ്റിൽ
- തോരാമഴയിലും കാറ്റിലും താറുമാറായി യുഎഇയിലെ ജനജീവിതം; കാറുകൾ വെള്ളത്തിൽ മുങ്ങി; 500 ഓളം വിമാനങ്ങൾ റദ്ദാക്കി; സ്കൂളുകൾ അടച്ചു; സർക്കാർ ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം; യുഎഇയിൽ റെഡ് അലർട്ട്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍