തമ്പാനൂരിലെ ഷാമിയാന പന്തലിന് 1,90,000 രൂപ വാടക നൽകി എന്ന മറുനാടൻ വാർത്ത നിഷേധിച്ചു കെഎസ്ആർടിസി; കെഎസ്ആർടിസിയെ തകർക്കാനുള്ള നീക്കം തള്ളിക്കളയണമെന്ന് മാനേജ്മെന്റിന്റെ അഭ്യർത്ഥന; വാർത്ത വ്യാജമെന്ന് തെളിയിക്കാൻ വെല്ലുവിളിച്ച് മറുനാടൻ; പച്ചക്കള്ളം പറഞ്ഞു പത്രക്കുറിപ്പ് ഇറക്കിയിട്ടും തൊഴിലാളി നേതാവിന് കാശുണ്ടാക്കാൻ ആനവണ്ടിയെ കൊലയ്ക്ക് കൊടുത്തത് എക്സിക്യൂട്ടീവ് ഡയറക്ടർ അനിൽകുമാർ തന്നെ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: നഷ്ടത്തിൽ നിന്നും കരകയറാൻ ശ്രമിക്കുന്ന കെഎസ്ആർടിസിയിൽ നടക്കുന്ന നഗ്നമായ ധൂർത്തിന്റെ കഥ മറുനാടൻ മലയാളി കഴഞ്ഞി ദിവസം പ്രസിദ്ധീകരിച്ചിരുന്നു. തിരുവനന്തപുരം തമ്പാനൂരിലെ സെൻട്രൽ ഡിപ്പോയിലെ താൽക്കാലിക വെയ്റ്റിങ് ഷെഡിന് വാടക ഇനത്തിൽ മാത്രം 1,90,000 രൂപ നൽകി എന്നതായിരുന്നു മറുനാടന്റെ വാർത്ത. വെറും 38,000 രൂപ മുടക്കിയിൽ സ്വന്തമായി വാങ്ങാവുന്ന ഷാമിയാനക്കാണ് വാടക ഇനത്തിലെടുത്ത് ഒരു ലക്ഷത്തിലേറെ ചെലവാക്കിയത്. കെഎസ്ആർടിയിലെ ഉന്നതൻ സിഐടിയു നേതാവ് കൂടിയായ വാടകക്കാരന് പോക്കറ്റ് വീർപ്പിക്കാൻ വേണ്ടിയാണ് ഈ കള്ളക്കളിക്ക് കൂട്ടുനിന്നത്. ഈ വാർത്ത കോർപ്പറേഷനുള്ളിൽ കോളിളക്കം സൃഷ്ടിച്ചപ്പോൾ രക്ഷപെടാൻ വേണ്ടി മറുനാടൻ വാർത്ത കള്ളമാണെന്ന് വരുത്തി തീർക്കാൻ അധികാരികൾ രംഗത്തെത്തി.
ഷാമിയാന പന്തലിന് 1,90,000 രൂപ വാടക നൽകി എന്ന മറുനാടൻ വാർത്ത നിഷേധിച്ചു കൊണ്ടാണ് കെഎസ്ആർടിസി സൗത്ത് സോൺ എക്സിക്യൂട്ടീവ് ഡയറക്ടർ ജി അനിൽകുമാർ പത്രക്കുറിപ്പ് പുറത്തിറക്കിയത്. കെഎസ്ആർടിയെ കരിവാരിതേക്കാൻ വേണ്ടി തെറ്റായ വാർത്ത നൽകിയെന്നാണ് അനിൽകുമാറിന്റെ വിശദീകരണം. കെ.എസ്.ആർ.ടി.സി സ്വന്തം നിലയ്ക്ക് അംഗീകൃത പരസ്യ ഏജൻസികൾ മുഖാന്തിരം ഇവിടെ ഒരു സ്ഥിരം സംവിധാനത്തിനും, സ്ഥിരം സംവിധാനം വരുന്നതുവരെ താൽക്കാലിക ഷാമിയാന ഷെഡ് സ്ഥാപിക്കാനും ശ്രമിച്ചെങ്കിലും കെടിഡിഎഫ്സിയുടെ ഭാഗത്ത് നിന്നുള്ള കടുത്ത എതിർപ്പിനെ തുടർന്ന് അത് സാധ്യമാകാതെ വന്നതെന്നാണ് അനിൽ കുമാർ പറയുന്നത്.
യാത്രക്കാരുടെ സുരക്ഷയെക്കരുതി ഒരു താൽക്കാലിക സംവിധാനം ഏർപ്പെടുത്തേണ്ടി വന്നിട്ടുള്ളത്. ഒരു താൽക്കാലിക സംവിധാനം ഏർപ്പെടുത്തിയതിന് നിയമാനുസൃതമായ നടപടി ക്രമങ്ങൾ പാലിച്ചിട്ടുണ്ടോ എന്ന് പരിശോധിച്ച് മാത്രമേ ഇതിനുള്ള ഫണ്ട് അനുവദിക്കാൻ കോർപ്പറേഷന് സാധീക്കൂവെന്നും ബിൽ സ്വീകരിച്ചിട്ടില്ലെന്നും എക്സിക്യൂട്ടീവ് ഡയറക്ടർ വാർത്താ കുറിപ്പിൽ പറുയന്നു. ദുരുദ്ദേശപരമായ ഈ വാർത്ത ജനങ്ങല്‍ തിരസ്ക്കരിക്കണമെന്നുമാണ് ഇഡിയുടെ പക്ഷം.
ഇക്കാര്യങ്ങൾ വിശദീകരിച്ചു കൊണ്ട് പുറത്തിറക്കിയ വാർത്താ കുറിപ്പിൽ പറയുന്നത് ഇങ്ങനെ:
തമ്പാനൂർ ഡിപ്പോയിൽ ഒരു ലക്ഷത്തി തൊണ്ണൂറായിരം രൂപ താൽക്കാലിക വെയിറ്റിങ് ഷെഡ്ഡിന് വാടകയിനത്തിൽ നൽകി എന്ന് ചില ഓൺലൈൻ മാധ്യമങ്ങളിൽ തെറ്റായ വാർത്ത പ്രചരിപ്പിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. തികച്ചും വാസ്തവ വിരുദ്ധമായ ഇത്തരം വാർത്തകളിലൂടെ കെ എസ് ആർ ടി സി യുടെ നേട്ടങ്ങളെ കരിവാരിത്തേക്കുകയാണ് ചില ഓൺലൈൻ മാധ്യമങ്ങൾ ചെയ്യുന്നത്.
തിരുവനന്തപുരം സെൻട്രൽ യൂണിറ്റിൽ നിന്നും നെയ്യാറ്റിൻകര ഭാഗത്തേക്ക് പുറപ്പെടുന്ന വാഹനങ്ങൾ ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിലേക്കായി തമ്പാനൂർ ബസ് ടെർമിനൽ കോംപ്ലക്സിന്റെ മുൻഭാഗത്തെ ഒന്നാം പ്ലാറ്റ്ഫോമിലേക്ക് മാറ്റുകയുണ്ടായിരുന്നു. ഈ നടപടിക്രമം മൂലം ഗതാഗതകുരുക്ക് ഒഴിവാകുകയും സർവ്വീസുകൾക്ക് സമയക്ലിപ്തത പാലിക്കാൻ കഴിയുകയും തന്മൂലം വരുമാനത്തിൽ വർദ്ധനവ് ഉണ്ടാകുകയും ചെയ്തിരുന്നു. എന്നാൽ ഈ ഭാഗത്തെ ബസ് ബേയിൽ ജനങ്ങൾക്ക് വെയിലും മഴയും ഏൽക്കാതെ നിൽക്കാൻ ഒരു ഷെൽട്ടർ ഉണ്ടായിരുന്നില്ല. ഏപ്രിൽ, മെയ് മാസങ്ങളിലെ കടുത്ത ചൂടുമൂലം സൂര്യാഘാതമുൾപ്പെടെ റിപ്പോർട്ട് ചെയ്യപ്പെട്ടപ്പോൾ ഇവിടെ ഒരു ബസ് ഷെൽട്ടർ ഇല്ലാതെ യാത്രക്കാർ ബുദ്ധിമുട്ടുന്നത് മുഖ്യധാരാ മാധ്യമങ്ങളിൽ വാർത്തയാകുകയും ചെയ്തിരുന്നു. തുടർന്ന് കെ.എസ്.ആർ.ടി.സി സ്വന്തം നിലയ്ക്ക് അംഗീകൃത പരസ്യ ഏജൻസികൾ മുഖാന്തിരം ഇവിടെ ഒരു സ്ഥിരം സംവിധാനത്തിനും, സ്ഥിരം സംവിധാനം വരുന്നതുവരെ താൽക്കാലിക ഷാമിയാന ഷെഡ് സ്ഥാപിക്കാനും ശ്രമിച്ചെങ്കിലും KTDFC യുടെ ഭാഗത്ത് നിന്നുള്ള കടുത്ത എതിർപ്പിനെ തുടർന്ന് അത് സാധ്യമാകാതെ വന്നപ്പോഴാണ് യാത്രക്കാരുടെ സുരക്ഷയെക്കരുതി ഒരു താൽക്കാലിക സംവിധാനം ഏർപ്പെടുത്തേണ്ടി വന്നിട്ടുള്ളത്.
എന്നാൽ ഇത്തരം ഒരു താൽക്കാലിക സംവിധാനം ഏർപ്പെടുത്തിയതിന് നിയമാനുസൃതമായ നടപടി ക്രമങ്ങൾ പാലിച്ചിട്ടുണ്ടോ എന്ന് പരിശോധിച്ച് മാത്രമേ ഇതിനുള്ള ഫണ്ട് അനുവദിക്കാൻ KSRTC ക്ക് സാധിക്കൂ. പ്രസ്തുത ബിൽ സ്വീകരിച്ചു എന്നും തുക നൽകിയെന്നുമുള്ള പ്രചാരണം തികച്ചും അവാസ്തവമാണ്. നാളിതുവരെകോർപ്പറേഷൻ ഈ ഇനത്തിൽ ഒരു രൂപ പോലും ആർക്കും നൽകിയിട്ടില്ല. ജനങ്ങളോടൊപ്പം നിന്ന് അന്തർ സംസ്ഥാന സ്വകാര്യ ബസ് സമരം അവരെ ബാധിക്കാത്ത തരത്തിൽ ക്രമീകരണങ്ങൾ ഏർപ്പെടുത്താൻ കഠിന പരിശ്രമങ്ങൾ നടത്തുന്ന ഈ സമയത്ത് ഇത്തരത്തിൽ തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുന്നത് തികച്ചും ദുരുദ്ദേശപരമാണ്. ആയതിനാൽ ഇത്തരം തെറ്റായ വാർത്തകളെ തിരസ്കരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. പൊതുജനങ്ങൾ അർപ്പിക്കുന്ന വിശ്വാസത്തിൽ ഈ സ്ഥാപനത്തെ സംരക്ഷിക്കാൻ ഇതിലെ ഓരോ ജീവനക്കാരനും ഉദ്യോഗസ്ഥരും ബദ്ധശ്രദ്ധാലുക്കളാണ് എന്ന് ഒരിക്കൽ കൂടി ഉറപ്പ് നൽകുന്നു.
~ജി. അനിൽകുമാർ, എക്സിക്യൂട്ടീവ് ഡയറക്ടർ സൗത്ത് സോൺ, കെഎസ്ആർടിസി, തിരുവനന്തപുരം.
അതേസമയം അനിൽകുമാറിന്റെ വാദങ്ങൾ തെറ്റാണെന്ന് ഈ വാടക കൊള്ളയെ എതിർത്തു സംസാരിച്ചവർ അഭിപ്രായപ്പെടുന്നു. മറുനാടൻ വാർത്തയിൽ പറഞ്ഞിരിക്കുന്നത് ഒരു ലക്ഷത്തി തൊണ്ണൂറായിരം രൂപ കൊടുത്തു എന്നല്ല, കൊടുക്കാൻ ശ്രമിച്ചുവെന്നും ഇപ്പോഴാണ് സംഭവം പുറത്തായത് എന്നുമാണെന്നാണ് ഇവർ ചൂണ്ടിക്കാ്ടുന്നത്. ഈ ഷാമിയാനക്ക് തിരുവനന്തപുരം ഡിപ്പോയിൽ നിന്നം പണം അനുവദിക്കണമെന്ന ആവശ്യവുമായി ഡിടിഒ ഒപ്പിട്ട് സോണൽ മേധാവിയുടെ നിർദ്ദേശത്തോടെയുള്ള കത്ത് പോയ കാര്യവും ഈ വിഭാഗം ജീവനക്കാർ ചൂണ്ടിക്കാട്ടുന്നു.
ഈ ഷാമിയാനയുടെ ഉടമസ്ഥൻ ആരാണെന്നും ഇത് സ്ഥാപിക്കാൻ ക്വട്ടേഷൻ വിൡച്ചാ എന്ന ചോദ്യവും ആനവണ്ടി നന്നാവണം എന്നാഗ്രഹിക്കുന്ന ജീവനക്കാർ ചോദിക്കുന്നു. വെയിറ്റിങ് ഷെഡ് സൗജന്യമായി നിർമ്മിക്കാൻ തയ്യാറായി വന്നവരെ കെടിഡിഎഫ്സി തടപ്പെടുത്തിയെങ്കിൽ കോംപ്ലസിന്റെ ഗ്രൗണ്ടിന്ഞരെ ഉത്തരവാദിത്തം കെഎസ്ആർടിസിക്ക് ആയിരിക്കേ തെക്കൻ മേഖലാ അധികാരി എതിനെതിരെ എന്ത് നടപടി സ്വീകരിച്ചു എന്ന ചോദ്യവും ഇവർ ഉന്നയിക്കുന്നു. സോണൽ എക്സ്ക്യുട്ടീവ് ഡയറക്ടറുടെ നിർദ്ദേശാനുസരണം സ്ഥാപിച്ച ടെന്റിന് 27-03-2019 മുതൽ 8-5-2019 വരെ വാടകയിനത്തിൽ 109000 നൽകണമെന്നും അടിയന്തിരമായി 30000 അനുവദിക്കണമെന്നും ഫയൽ എഴുതി തുക കൃത്യപ്പെടുത്തി കേന്ദ്രസ്ഥാനത്തേക്ക് അയച്ചോ ഇല്ലയോ എന്നു വ്യക്തമാക്കണമെന്നും ഇവർ ആവശ്യപ്പെടുന്നു.
അതേസമയം യാത്രക്കാർക്ക് വെയിൽ കൊള്ളാതിരിക്കാൻ വേണ്ടി താൽക്കാലികമായി കെട്ടിയ ഷാമിയാനയുമായി ബന്ധപ്പെട്ട വാർത്തയിൽ ഉറച്ചു നിൽക്കുന്നതായി മറുനാടൻ എഡിറ്റോറിയൽ വിഭാഗവും വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട രേഖകൾ നാളെ പുറത്തുവിടുമെന്നും മാനേജ്മന്റെ് അറിയിച്ചു. ഇക്കഴിഞ്ഞ മാർച്ച് 27 മുതൽ ജൂൺ 15 വരെ വേനൽ കനത്ത വേളയിലാണ് തമ്പാനൂരിലെ ബസ് ടെർമിനലിന് മുന്നിൽ ഷാമയാന വലിച്ചു കെട്ടിയത്. രണ്ടര മാസം മാത്രം ഇത് സ്ഥാപിച്ചതിനാണ് കെഎസ്ആർടിസി ഒരു ലക്ഷത്തി തൊണ്ണൂറായിരം രൂപയുടെ ബില്ലിട്ടത്. ഇതിൽ 27-03-2019 മുതൽ 8-5-2019 വരെ വാടകയിനത്തിൽ 109000 നൽകണമെന്ന ശുപാർശയാണ് മുകളിലേക്ക് പോയത്. ജൂൺ മാസത്തെ വാടക തുക കൂടി ചേരുമ്പോഴാണ് ഒരു ലക്ഷത്തി തൊണ്ണൂറായിരം രൂപയാകുക.
സൗജന്യമായി ആ ഭാഗത്ത് വെയിറ്റിങ് ഷെഡ് നിർമ്മിച്ച് തരാൻ സന്നദ്ധരായ ആളുകൾ ഉണ്ടായിരുന്നിട്ടും മറ്റ് കമ്പനികളും താൽപ്പര്യം പ്രകടിപ്പിച്ചിട്ടും അതെല്ലാം വേണ്ടെന്ന് വച്ചായിരുന്നു സിഐടിയു യൂണിയൻ നേതാവിന് കീശ വീർപ്പിക്കാൻ അവസരം ഒരുക്കിയത്. കെഎസ്ആർടിസി ബസിൽ പരസ്യം പതിക്കാൻ കരാറെടുത്ത കമ്പനിയും ഷെഡ്ഡ് സൗജന്യമായി സ്ഥാപിച്ചു നൽകാൻ തയ്യാറാണെന്ന് അറിയിച്ച് രംഗത്തുണ്ടായിരുന്നു. പകരം പരസ്യ ബോർഡ് സ്ഥാപിച്ചാൽ മതിയെന്നുമായിരുന്നു അവരുടെ ഡിമാൻഡ്. എന്നാൽ, ഇത് തങ്ങൾക്ക് കീശ വീർപ്പിക്കാനുള്ള അവസരമായി കണ്ട് ഉദ്യോഗസ്ഥർ ഇടപെടൽ നടത്തിയെന്നാണ് സൂചന. അതുകൊണ്ടാണ് സിഐടിയു യൂണിയൻ നേതാവിന് കരാർ നൽകിയതും. തിരുവനന്തപുരം സെൻട്രൽ സൗത്ത് സോൺ എക്സിക്യൂട്ടീവ് ഡയറക്ടർ അനിൽ കുമാർ ബിൽ പാസ് ചെയ്തു ഫണ്ടിനായി ഹെഡ് ഓഫീസിലേക്ക് നൽകുകയുമായിരുന്നു. ഇതിനിടെ ആനവണ്ടി പ്രേമികളിൽ ചിലർ ഇത് തീവെട്ടിക്കൊള്ളയെ കുറിച്ച് മനസ്സിലാക്കി ഇടപെടൽ നടത്തിയതോടെയാണ് ഇത് സംബന്ധിച്ച വിവരങ്ങൾ പുറത്തുവന്നത്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സാമ്പിൾ വെടിക്കെട്ട് ഡ്രോണിൽ പകർത്തിയ ഒരാൾ അറസ്റ്റിൽ
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- 'സിക്സർ' പൂരവുമായി മുംബൈ ബൗളർമാരെ വിറപ്പിച്ച് അശുതോഷ്; വീരോചിത പോരാട്ടവുമായി ശശാങ്ക് സിങ്ങും; ഐപിഎല്ലിന്റെ പിറന്നാൾ ദിനത്തിൽ ആരാധകരെ ത്രസിപ്പിച്ച് ത്രില്ലർ പോരാട്ടം; ജയത്തിനരികെ പൊരുതിവീണ് പഞ്ചാബ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി; ഉടനടി തിരിച്ചടിക്കാത്ത ഇസ്രയേൽ നടപടിയിൽ ആശ്വാസം കണ്ട് ലോകരാജ്യങ്ങൾ
- മുന്തിരി ജ്യൂസ് കുടിച്ച് ദേഹാസ്വാസ്ഥ്യം; നാലുപേർ ചികിത്സ തേടി
- ദുവാ ഇരന്ന് മുസ്ലിം മത പണ്ഡിതർ; ഒപ്പം പ്രാർത്ഥിച്ച് ക്രിസ്ത്യൻ പുരോഹിതരും സന്യാസിമാരും; വൈറലായി പാലക്കാട്ടെ മതസൗഹാർദ ഗൃഹപ്രവേശനം; ഇതാണ് ദ റിയൽ കേരളാ സ്റ്റോറിയെന്ന് സോഷ്യൽ മീഡിയ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍