തച്ചങ്കരി ഡ്രൈവിങ് സീറ്റിലിരുന്നപ്പോൾ സർക്കാർ അനുവദിച്ച തുക വകമാറ്റാതെ നൽകാൻ മന്ത്രി ശശീന്ദ്രൻ നിർദ്ദേശിച്ചിട്ടും വകവയ്ക്കാതെ ഗതാഗത സെക്രട്ടറി; ഓവർഡ്രാഫ്റ്റ് എടുത്ത എംഡിയെ കുഴപ്പത്തിലാക്കാൻ ഫിനാൻസ് സെക്രട്ടറിക്ക് കത്തെഴുതി താമസിപ്പിച്ചതും മറന്നേക്കൂ; തച്ചങ്കരി പോയതോടെ വാശിയും വൈരാഗ്യവും തീർന്നു; പ്ലാൻ ഫണ്ട് തടസ്സമുന്നയിക്കാതെ കെ എസ് ആർ ടി സിക്ക് നൽകി ജ്യോതിലാൽ; തച്ചങ്കരിയെ മാറ്റി ആനവണ്ടിയെ തകർക്കാൻ യൂണിയനുകാർക്ക് കുട പിടിച്ചത് ആരെന്ന് വ്യക്തം
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: കെ എസ് ആർ ടി സിയുടെ സിഎംഡി സ്ഥാനത്ത് നിന്ന് ടോമിൻ തച്ചങ്കരി മാറിയതോടെ ഗതാഗത സെക്രട്ടറി ജ്യോതി ലാലിന്റെ പ്രശ്നങ്ങളും തീർന്നു. കെ എസ് ആർ ടി സിക്ക് നൽകേണ്ട തുക പിടിച്ചുവയ്ക്കുന്ന രീതി മാറ്റുകയാണ് ഗതാഗത സെക്രട്ടറി. ഇതോടെ തച്ചങ്കരിയുടെ കാലത്ത് ശമ്പളം മുടക്കാനുള്ള തന്ത്രമായിരുന്നു കെ.ടി.ഡി.എഫ്.സി.ക്കുള്ള കുടിശ്ശികയുടെ പേരിൽ കെ.എസ്.ആർ.ടി.സിക്കുള്ള സർക്കാർ സാമ്പത്തികസഹായം തടയുന്നതിന് കാരണമെന്ന് വ്യക്തമാവുകയാണ്. തച്ചങ്കരി മാറുമ്പോൾ കെടിഡിഎഫ് സിയുടെ കുടിശിക ഗതാഗത സെക്രട്ടറിക്ക് പ്രശ്നമല്ലാതെയായി. ഫെബ്രുവരിയിലെ ശമ്പളം നൽകാനായി 20 കോടി രൂപ സർക്കാർ കെ.എസ്.ആർ.ടി.സി.ക്ക് നൽകി.
വ്യാഴാഴ്ചയാണ് ശമ്പളം നൽകേണ്ടത്. 90 കോടി രൂപ വേണം. കഴിഞ്ഞമാസം സ്വന്തം വരുമാനത്തിൽനിന്ന് ശമ്പളം നൽകിയെങ്കിലും കളക്ഷൻ കുത്തനെ ഇടിഞ്ഞതിനാൽ സർക്കാർ സഹായമില്ലെങ്കിൽ ശമ്പളം മുടങ്ങുന്ന അവസ്ഥയാണ്. തുടർന്നാണ് പ്ലാൻ ഫണ്ടിൽനിന്ന് 20 കോടി നൽകിയത്. എല്ലാ മാസവും കെ എസ് ആർ ടി സിക്ക് ഇങ്ങനെ നൽകേണ്ടതാണ്. എന്നാൽ തച്ചങ്കരിയുടെ കാലത്ത് പല കാരണം പറഞ്ഞ് മടുക്കി. കെ ടി ഡി എഫ് സിക്ക് പുറമേ എസ് ബി ഐ കൺസോർഷ്യം ലോണിന്റെ പേരിലുമെല്ലാം പണം പിടിച്ചെടുക്കാൻ ശ്രമിച്ചിരുന്നു. എങ്ങനേയും ജീവനക്കാർ കൃത്യസമയത്ത് ശമ്പളം മുടക്കാനായിരുന്നു ഇത്. തച്ചങ്കരിക്ക് ജീവനക്കാരിൽ ഉണ്ടായ സ്വാധീനം ഇല്ലായ്മ ചെയ്യാനായിരുന്നു ഇത്. ശമ്പളം മുടക്കി ജീവനക്കാരിൽ നിന്ന് തച്ചങ്കരിയെ ഒറ്റപ്പെടുത്താനുള്ള ശ്രമം വിജയിച്ചിരുന്നില്ല.
തച്ചങ്കരി ചുമതലയിലുള്ളപ്പോൾ കെ.ടി.ഡി.എഫ്.സി.യുടെ പഴയ കുടിശ്ശിക തിരിച്ചടയ്ക്കാൻ തുടങ്ങാതെ തുടർ സഹായം നൽകരുതെന്നായിരുന്നു ഗതാഗതവകുപ്പിന്റെ നിലപാട്. ഇതിനെതിരേ കെ.എസ്.ആർ.ടി.സി. എം.ഡി.യും സർക്കാരിനെ സമീപിച്ചിരുന്നു. തച്ചങ്കരിയും ഗതാഗത സെക്രട്ടറി കെ.ആർ. ജ്യോതിലാലും തമ്മിലുള്ള തർക്കമായി ഇതുമാറുകയും ചെയ്തു. മന്ത്രി എ.കെ ശശീന്ദ്രൻ ഇടപെട്ടാണ് ഫണ്ട് കൈമാറിയത്. എന്നാലും ഒരോമാസവും കെ.എസ്.ആർ.ടി.സി.ക്കുള്ള സഹായധനം നൽകുമ്പോൾ എതിർപ്പുന്നയിക്കുന്ന രീതിയാണ് ഗതാഗതവകുപ്പ് സീകരിച്ചിരുന്നത്. മുഖ്യമന്ത്രിക്കും ഇത് വലിയ തലവേദനയായി മാറിയിരുന്നു. അതിനിടെ സ്വന്തം കാലിൽ നിൽക്കാവുന്ന അവസ്ഥയിലേക്ക് തച്ചങ്കരി കെ എസ് ആർ ടി സിയെ എത്തിച്ചു.
ഒരു മാസം സർക്കാർ സഹായം ഇല്ലാതെ തന്നെ ശമ്പളം നൽകി. ഇതിന് പിന്നാലെ സർക്കാർ തച്ചങ്കരിയെ മാറ്റുകയും ചെയ്തു. യൂണിയനുകളുടെ സമ്മർദ്ദമായിരുന്നു ഇതിന് കാരണം. യൂണിയനുകൾക്ക് ജീവനക്കാരിൽ നിന്ന് ബാങ്കിലൂടെ അംഗത്വവരി പിരിക്കാനുള്ള നീക്കം പോലും തച്ചങ്കരി മുടക്കിയിരുന്നു. ഇതോടെയാണ് യൂണിയനുകൾ തച്ചങ്കരിക്കെതിരെ രംഗത്ത് എത്തിയത്. ജീവനക്കാരുടെ ആനുകൂല്യങ്ങൾ കൃത്യമായി തച്ചങ്കരി നൽകിയത് യൂണിയനുകൾക്ക് തിരിച്ചടിയായി. ഇതോടെയാണ് ഗതാഗത സെക്രട്ടറി ജ്യോതിലാലുമായി ചർന്ന് ശമ്പളം കൊടുക്കാതിരിക്കാനുള്ള നീക്കം തുടങ്ങിയത്. കെ എസ് ആർ ടി സിക്കുള്ള തുക അനുവദിക്കുന്നത് ധനവകുപ്പാണ്. എന്നാൽ ഇത് കെ എസ് ആർ ടി സിക്ക് നൽകേണ്ടത് ഗതാഗത സെക്രട്ടറിയും. ഈ അധികാരമുപയോഗിച്ചാണ് കുതന്ത്രങ്ങൾ നടപ്പാക്കാൻ ശ്രമിച്ചത്.
കെ.എസ്.ആർ.ടി.സിയും കെ.ടി.ഡി.എഫ്.സി.യും തമ്മിലുള്ള വായ്പാ ഇടപാടിൽ 350 കോടി രൂപയുടെ തർക്കമുണ്ട്. വായ്പ അടച്ച് തീർത്തെന്ന് കെ.എസ്.ആർ.ടി.സി. പറയുമ്പോൾ കുടിശ്ശികയുണ്ടെന്നാണ് കെ.ടി.ഡി.എഫ്.സി.യുടെ വാദം. ഇത് പരിഹരിക്കാൻ സർക്കാർ നടത്തിയ ശ്രമം വിജയിച്ചിട്ടില്ല. കെ.ടി.ഡി.എഫ്.സി.യുടെ ഭരണസമിതിയിൽ ഗതാഗത സെക്രട്ടറിയും അംഗമാണ്. കെ.എസ്.ആർ.ടി.സി.യിൽനിന്നുള്ള കുടിശ്ശിക കിട്ടിയാൽ കെ.ടി.ഡി.എഫ്.സി.യുടെ കടക്കെണി തരണം ചെയ്യാൻ കഴിയുമെന്നാണ് ഗതാഗത വകുപ്പിന്റെ നിലപാട്. ഇതു പറഞ്ഞാണ് തച്ചങ്കരിയുടെ കാലത്ത് സർക്കാർ ഫണ്ട് പിടിച്ചു വച്ചത്. എന്നാൽ തച്ചങ്കരി മാറുമ്പോൾ പ്രശ്നം ഗതാഗത വകുപ്പ് മറക്കുകയാണ്. ഇതോടെയാണ് തച്ചങ്കരിയോടുള്ള പകയാണ് ഗതാഗത സെക്രട്ടറി തീർത്തതെന്ന വാദം ശക്തമാകുന്നത്.
കെ എസ് ആർ ടി സിയിൽ നിന്ന് ടോമിൻ തച്ചങ്കരിയെ പുകച്ച് പുറത്തു ചാടിച്ചത് ഗതാഗത സെക്രട്ടറി കെ ആർ ജ്യോതിലാലിന്റെ ഗൂഡനീക്കങ്ങളാണ്. തച്ചങ്കരി പുറത്താകുമ്പോൾ കെ എസ് ആർ ടി സിയുടെ എംഡിയായി കൊച്ചി പൊലീസ് കമ്മീഷണറായിരുന്ന എംബി ദിനേശ് എത്തിയതും ഗതാഗത സെക്രട്ടറിയുടെ താൽപ്പര്യ പ്രകാരമാണ്. ജീവനക്കാർക്ക് ശമ്പളം നൽകാൻ കെ എസ് ആർ ടി സിക്ക് സർക്കാർ അനുവദിച്ച 20 കോടി രൂപ വകമാറ്റിക്കൊണ്ട് വിവാദം ക്ഷണിച്ചു വരുത്തിയ ജ്യോതിലാൽ ഒടുവിൽ കെ എസ് ആർ ടി സിയുടെ അധികാരം ദിനേശിനെമ ുന്നിൽന ിർത്തി പിടിച്ചെടുക്കുകയായിരുന്നു. ദിനേശിനെ കെ എസ് ആർ ടി സി എംഡിയായി നിർദ്ദേശിച്ചതും ജ്യോതിലാൽ ആണെന്നാണ് സൂചന. ദിനേശിന് ഭരണപരമായ പരിചയക്കുറവുണ്ട്. പൊലീസിൽ ആയിരുന്നു കൂടുതലായി പ്രവർത്തിച്ചത്. ഇത് പലരും ചൂണ്ടിക്കാട്ടുകയും ചെയ്തു. അത് കുഴപ്പമില്ല എല്ലാം താൻ നോക്കമെന്ന് വാക്കു കൊടുത്താണ് കെ എസ് ആർടിസി യൂണിയന്റെ പിന്തുണയോടെ ദിനേശിനെ എംഡിയാക്കിയത്.
തച്ചങ്കരിയും ജ്യോതിലാലും തമ്മിൽ കെഎസ്ആർടിസിയുടെ ഭരണപരമായ കാര്യങ്ങളിൽ പല അഭിപ്രായവ്യത്യാസങ്ങളുണ്ടായിരുന്നു. ഏറെ കാലമായി ജ്യോതിലാലാണ് ഗതാഗത സെക്രട്ടറി. ഇതുപയോഗിച്ച് കെ എസ് ആർ ടി സിയിൽ വലിയ ഇടപെടലുകൾ നടത്താറുണ്ട്. കെ എസ് ആർ ടി സി പൊതുമേഖലാ സ്ഥാപനമാണ്. സ്വതന്ത്ര അധികാരങ്ങളും ഉണ്ട്. അതുകൊണ്ട് തന്നെ അവിടെ സിഎംഡിക്കാണ് തീരുമാനം എടുക്കാനുള്ള അവകാശം. ഇതാണ് സെക്രട്ടറി അവിഹിത ഇടപെടിലൂടെ പൊളിച്ചിരുന്നത്. തച്ചങ്കരി എത്തിയപ്പോൾ ഇത് നടക്കാതെയായി. ഇതോടെയാണ് കെ എസ് ആർ ടി സിയ്ക്കെതിരെ ഗതാഗത സെക്രട്ടറി നീക്കങ്ങൾ തുടങ്ങിയത്. തുടക്കം മുതൽ തന്നെ തച്ചങ്കരിയുടെ പരിഷ്കരണ നടപടികൾക്ക് തുരങ്കം വയ്ക്കുന്ന സമീപനമാണ് ജ്യോതിലാൽ സ്വീകരിച്ചത്. ജീവനക്കാർക്ക് ശമ്പളം നൽകാൻ ധനവകുപ്പ് അനുവദിച്ച 50 കോടി വൈകിച്ചതിനെ ചോദ്യം ചെയ്തപ്പോൾ മറ്റൊരു പാര കൊണ്ടാണ് ജ്യോതിലാൽ നേരിട്ടത്. 50 ലക്ഷത്തിൽ കൂടുതൽ ചെലവിടുന്നതിൽ നിന്ന് സിഎംഡിയെ വിലക്കി ജ്യോതിലാൽ ഉത്തരവിറക്കി. വൻകിട പർച്ചേസുകൾ കൂടുതൽ സുതാര്യമാക്കുവാനാണ് ഇതെന്നായിരുന്നു ജ്യോതിലാൽ മന്ത്രി എ.കെ.ശശീന്ദ്രനെ അറിയിച്ചത്. സുതാര്യതയ്ക്കായി മൂന്ന് അംഗ സമിതിയേയും നിയമിച്ചു. എന്നാൽ കമ്മിറ്റിയുടെ നേരവും കാലവും നോക്കി അടിയന്തര തീരുമാനങ്ങൾ എടുക്കാൻ സാധിക്കില്ലെന്നായിരുന്നു തച്ചങ്കരിയുടെ വാദം. തൊഴിലാളി സംഘടനകളെ നിലയ്ക്കു നിർത്തിയ തച്ചങ്കരിയെ പുകച്ചു ചാടിക്കാൻ സംഘടനാ നേതാക്കൾ ഗതാഗത സെക്രട്ടറിയെ കൂട്ടുപിടിച്ചതും വലിയ ചർച്ചകൾക്ക് വഴിവച്ചിരുന്നു.
കെ എസ് ആർ ടി സിയുടെ വരുമാനത്തിൽ ബഹുഭൂരിഭാഗവും കെടിഡിഎഫ്സിയിലേക്ക് വഴി തിരിച്ചു വിടാനുള്ള നീക്കങ്ങളെയും തച്ചങ്കരി ചെറുത്തു. എഎസ് ബി ഐ കൺസോർഷ്യത്തിന് 59 ഡിപ്പോകൾ നേരിട്ട് കളക്ഷൻ അടയ്ക്കുകയാണ് രീതി. മുഴുവൻ കളക്ഷൻ അവർക്കാണ് പോകുന്നത്. ഇങ്ങനെ കിട്ടുന്നതിൽ 86 ലക്ഷം രൂപ കഴിഞ്ഞുള്ള ബാക്കി തുക കേരളാ ഫിനാൻസ് കോർപ്പറേഷന് കൈമാറണമെന്ന നിർദ്ദേശമാണ് എസ് ബി ഐയ്ക്ക് സെക്രട്ടറി നൽകിയത്. ഇത്തരത്തിലൊരു നിർദ്ദേശം എസ് ബി ഐയ്ക്ക് കൊടുക്കുമ്പോൾ അത് കെ എസ് ആർ ടി സി എംഡിയെ സെക്രട്ടറി അറിയിച്ചതുമില്ല. എസ് ബി ഐയ്ക്ക് നേരിട്ട് കത്തയയ്ക്കുകയാണ് ചെയ്തത്. ഇതിനുള്ള അധികാരം സെക്രട്ടറിക്കില്ലെന്നതാണ് വസ്തുത. ഇത് മനസ്സിലാക്കി തച്ചങ്കരിയും മറുതന്ത്രം മെനഞ്ഞു. കെ എസ് ആർ ടി സി പറയാതെ തുക വകമാറ്റാൻ ആവില്ലെന്ന യാഥാർത്ഥ്യം ചൂണ്ടിക്കാട്ടി എസ് ബി ഐയ്ക്ക് തച്ചങ്കരി കത്തയച്ചു. തന്നെ അറിയിക്കാതെ കെ എസ് ആർ ടി സിയെ തകർക്കാൻ നടക്കുന്ന ശ്രമാണ് ഇതെന്ന പരാതിയും മന്ത്രി എകെ ശശീന്ദ്രനെ തച്ചങ്കരി അറിയിച്ചു. ഇതോടെ ജ്യോതിലാലിന്റെ നിലപാട് തുറന്നു കാട്ടപ്പെട്ടു. എന്നാൽ അവസാനം പിണറായി സർക്കാർ തച്ചങ്കരിയെ കൈവിടുകയും ചെയ്തു.
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- കന്നിവോട്ട് ചെയ്യാൻ കാത്തിരുന്ന് ഒരു കുടുംബത്തിലെ അഞ്ചു പേർ; വിദേശവാസം അവസാനിപ്പിച്ച് നാട്ടിലെത്തിയ പ്രവാസി കുടുംബം ഒന്നടങ്കം നാളെ ബൂത്തിലേക്ക്
- എട്ടു വർഷം മുമ്പ് വോട്ട് ചെയ്തപ്പോൾ വിരലിൽ പുരട്ടിയ മഷിയടയാളം മായുന്നില്ല; സോപ്പും ലായനികളുമെല്ലാം ഉപയോഗിച്ചെങ്കിലും വര തെളിഞ്ഞുതന്നെ; തദ്ദേശതിരഞ്ഞെടുപ്പിൽ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ എതിർത്തതോടെ ഭയന്ന് വോട്ട് ചെയ്യുന്നത് നിർത്തി ഉഷ
- ജില്ലാ പരിഷത്ത് അംഗമായ ഭാര്യയുടെ പിന്തുണയിലേക്കും അന്വേഷണം; ഗുൽഷൻ പർവീണിനെ ചോദ്യം ചെയ്യാൻ കേരള പൊലീസ് സീതാമഡിയിലേക്ക്; 'ബിഹാർ റോബിൻഹുഡ്' ഇനി കുറച്ചു ബുദ്ധിമുട്ടും; ഭീമയുടെ വീട്ടിലെ മോഷണത്തിലെ ജാമ്യ വ്യവസ്ഥ ലംഘനവും കള്ളന് വിനയാകും
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്