പിഎസ് സി ലിസ്റ്റിൽ ഉണ്ടെന്നറിഞ്ഞ് ഗൾഫിലെ ജോലി ഉപേക്ഷിച്ച് നാട്ടിൽ വന്ന് ലോട്ടറി കച്ചവടവും തട്ടുകടയും നടത്തുന്നവർ ഒരുഭാഗത്ത്; മറുഭാഗത്ത് ഒരുസുപ്രഭാതത്തിൽ ഇറങ്ങിപ്പോകാൻ പറഞ്ഞതോടെ വഴിയാധാരമായവർ; ഇനിയൊരു തൊഴിൽ യോഗ്യതയ്ക്ക് പ്രായം അധികമായവർ; കോടതി വിധി ഒരുകൂട്ടർക്ക് കച്ചിത്തുരുമ്പാകുമ്പോൾ മറ്റൊരുകൂട്ടർക്ക് നിലയില്ലാക്കയവും; പോംവഴികൾ ഒന്നും കാണാതെ സർക്കാരും കെഎസ്ആർടിസിയും
ആർ പീയൂഷ്
തിരുവനന്തപുരം: എംപാനൽ ജീവനക്കാരുടെ ജോലി പോയതിന്റെ വാർത്തകൾ മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുമ്പോഴും, മലയാളികൾ ഒന്നടങ്കം അവരുടെ നൊമ്പരത്തിൽ പങ്കു ചേരുമ്പോഴും, അർഹതയുണ്ടായിട്ടും ജോലി ചെയ്യാൻ പറ്റാതെ വിഷമിക്കുന്ന നിരവധിപേരാണ് പുറത്തു കാത്തു നിൽക്കുന്നത്. പലരും പി.എസ്.സി ലിസ്റ്റിൽ ഉണ്ടെന്നറിഞ്ഞ് വിദേശത്തെ ജോലി ഉപേക്ഷിച്ച് നാട്ടിലെത്തുകയും അവസാനം നിത്യവൃത്തിക്കായി ലോട്ടറി വിൽപ്പന നടത്തി വരുന്നവർ പോലുമുണ്ട്. അവരുടെ സങ്കടങ്ങളും ഈ ഘട്ടത്തിൽ കാണണം. നിരവധി പേരാണ് ജോലി എന്ന സ്വപ്നവുമായി കാത്തിരിക്കുന്നത്. അതിനിടയിൽ പലരുടെയും ജീവിതം നരക തുല്യമായി. അതിലൊരാളാണ് കൊട്ടാരക്കരക്കാരനായ റാഫി.
കെ.എസ്.ആർ.ടി.സി കണ്ടക്ടറായി പി.എസ്.സിയുടെ അഡൈ്വസ് മെമോ കിട്ടിയെന്നറിഞ്ഞ് ഗൾഫിലെ ജോലി ഉപേക്ഷിച്ചാണ് കൊട്ടാരക്കര കുന്നിക്കോട് റാഫി മൻസിലിൽ റാഫി നാട്ടിലെത്തിയത്. 2010ലായിരുന്നു പി.എസ്.സി പരീക്ഷ. 2016 ഡിസംബറിൽ അഡൈ്വസ് മെമോ കിട്ടി. അതോടെ മരുഭൂമിയിൽ നിന്നു രക്ഷപ്പെട്ടെന്നു കരുതി നാട്ടിലെത്തി. അന്നു മുതൽ നിയമന ഉത്തരവിനായി കാത്തിരുന്നെങ്കിലും കിട്ടിയില്ല. ജീവിക്കാൻ വേറെ മാർഗമില്ല. ഒടുവിൽ ലോട്ടറി കച്ചവടത്തിനിറങ്ങുകയായിരുന്നു. പഴയൊരു മാരുതി കാറിൽ സഞ്ചരിച്ചാണ് കച്ചവടം. എത്രപേരോട് കൈനീട്ടി യാചിച്ചാലാണ് ഒരു ടിക്കറ്റ് വിറ്റു പോകുന്നത്. ഭാര്യയും രണ്ടു കുഞ്ഞുങ്ങളുമുണ്ട്. രണ്ടു മാസം സെക്രട്ടേറിയറ്റ് നടയിൽ താനുൾപ്പെടെയുള്ളവർ സമരം കിടന്നപ്പോൾ ആരും തിരിഞ്ഞുനോക്കിയില്ല. കോടതിയിൽ പോയാൽ അവിടുന്ന് ശമ്പളം തരുമെന്നാണ് ഉത്തരവാദപ്പെട്ട സ്ഥാനത്തിരിക്കുന്ന ഒരാൾ പറഞ്ഞത്. തങ്ങൾ ആർക്കും എതിരല്ല. തങ്ങളെ നിയമിച്ച ശേഷം എംപാനലുകാരെ നിയമിച്ചോട്ടെ റാഫി പറയുന്നു.
റാഫിയെപോലെ നിയമന ഉത്തരവ് കിട്ടിയ കാസർഗോഡ് സ്വദേശി അരുൺ ഇപ്പോൾ തട്ടുകട നടത്തുകയാണ്. ഗൾഫിൽ ഉയർന്ന ശമ്പളത്തിൽ ജോലിയെടുത്തിരുന്ന ഇയാൾ പി.എസ്.സിയുടെ നിയമന ഉത്തരവ് കിട്ടിയതോടെ ജോലിയിൽ നിന്നും നിർബന്ധിതമായി ഒഴിവായി നാട്ടിലെത്തിയതാണ്. എന്നൽ വർഷം രണ്ട് കഴിഞ്ഞിട്ടും ഒന്നും നടന്നില്ല. വിദേശത്തെ സ്വപ്ന തുല്യമായ ജോലി ഉപേക്ഷിച്ച വിഷമത്തിലാണ് അരുൺ ഇപ്പോൾ. വീട്ടിലെ അവസ്ഥ ദയനീയമായതോടെ ഉള്ള പണമെല്ലാം നുള്ളി പെറുക്കി ഒരു തട്ടുകട ഇടുകയായിരുന്നു. ഇതിൽ നിന്നും കിട്ടുന്ന തുച്ഛമായ വരുമാനത്തിൽ ജീവിക്കുകയാണിപ്പോൾ. അതിനിടയിലാണ് ഉടൻ കണ്ടക്ടർമാരെ നിമിക്കണമെന്ന ഉത്തരവ് കോടതി പുറപ്പെടുവിച്ചത്. ഇപ്പോൾ അതിന്റെ സന്തോഷത്തിലാണ് അരുൺ. 199 -ാമത്തെ ലിസ്റ്റിലാണ് അരുൺ. അതിനാൽ വേഗം തന്നെ നിയമന ഉത്തരവ് ലഭിക്കും.
അരുണിനെ പോലെയും റാഫിയെ പോലെയും ഇതുപോലെ ഉള്ള വേദന നിറഞ്ഞ കഥകൾ പറയാൻ പി.എസ്.സി ലിസ്റ്റിലുള്ള നിരവധിപേർ കേരളത്തിൽ അങ്ങോളമിങ്ങോളമുണ്ട്. അവർക്കൊക്കെ ഏറെ ആശ്വാസം നൽകുന്ന വിധിയാണ് കോടതി പുറപ്പെടുവിച്ചിരിക്കുന്നത്. അതിനാൽ ഇതുവരെ കണ്ണീരും ദുരിതവുമായി കഴിഞ്ഞ അവർക്കൊക്കെ ഇതൊരാശ്വാസം തന്നെയാണ്. പി. എസ്. സി റാങ്ക് ലിസ്റ്റ് വന്നപ്പോൾ തന്നെ സർക്കാർ ആത്മാർത്ഥതയോടെ പ്രവർത്തിച്ചിരുന്നുവെങ്കിൽ നിരവധി കുടുംബങ്ങളുടെ ജീവിതം ഇങ്ങനെ തകിടം മറിയില്ലായിരുന്നു.
ഒരുവശത്ത്, ഒരു സുപ്രഭാതത്തിൽ ഇറങ്ങിപ്പോകാൻ പറഞ്ഞതോടെ ജീവിതം തകിടം മറിഞ്ഞ് നിരാലംബരായവർ.. മറുവശത്ത്, പി. എസ്. സി റാങ്ക് ലിസ്റ്റിൽ ഇടംപിടിച്ച് അഡൈ്വസ് മെമോ കിട്ടിയതോടെ ഉണ്ടായിരുന്ന ജോലിയും ഉപേക്ഷിച്ച് ഓടി എത്തി പെരുവഴിയിലായവർ. ഇനിയൊരു തൊഴിലിടം കണ്ടെത്താൻ കഴിയാത്തവിധം പ്രായം ഇരുകൂട്ടരെയും പിടികൂടിയിരിക്കുന്നു. പുറത്തു പോകേണ്ടിവരുന്ന എംപാനൽ കണ്ടക്ടർമാരുടെ മിക്കവരുടെയും കുടുംബം കഴിഞ്ഞു പോകുന്നത് ഈ ഒറ്റ വരുമാനത്തിലാണ്. മറുവശത്ത് പി.എസ്.സി റാങ്ക് ജേതാക്കൾക്ക് അവകാശപ്പെട്ടതാണ് ജോലി.
ജീവിതത്തിന്റെ നല്ലകാലം മുഴുവൻ കെ.എസ്.ആർ.ടി.സിയിൽ ചെലവഴിച്ച് അകാലത്തിൽ രോഗങ്ങളെ കൂട്ട് പിടിച്ചവരാണ് ഞങ്ങൾ. ചോരയും നീരും ഊറ്റിയെടുത്തപ്പോൾ ഒടുവിൽ ചണ്ടിപോലെ ഞങ്ങളെ വലിച്ച് താഴെയിട്ടു. ദൂരയാത്രകളും ഓവർ ടൈം ജോലിയും ആരും പോവാത്ത റൂട്ടുമെല്ലാം എന്നും എംപാനൽകാർക്ക് മാത്രം വിധിക്കപ്പെട്ടവയായിരുന്നു. പക്ഷെ ഇന്ന് പുറത്ത് പോവുന്നതും ഞങ്ങൾ തന്നെ. വർഷങ്ങളോളമായി എംപാനൽ കണ്ടക്ടറായി ജീവിതം തള്ളിനീക്കി ഒടുവിൽ ചൊവ്വാഴ്ച രാവിലെ മുതൽ കെ.എസ്.ആർ.ടി.സി യുടെ പടിയിറങ്ങേണ്ടി വന്ന എംപാനൽ കണ്ടക്ടർമാരുടെ വാക്കുകളാണിത്.
വർഷങ്ങളായി പി.എസ്.സി പരീക്ഷയെഴുതി കാത്തിരിക്കുന്നവരെ തഴയണമെന്നല്ല, അവരൊടൊപ്പം ഞങ്ങളേയും പരിഗണിച്ചിരുന്നെങ്കിൽ എന്ന് പ്രതീക്ഷിച്ച് പോവുകയാണ്. മറ്റൊരു വരുമാനവുമില്ല. കുട്ടികളുടെ വിദ്യാഭ്യാസം ദൈനം ദിന ചെലവുകൾ വരും ദിവസങ്ങളിൽ എന്ത് ചെയ്യണമെന്നറിയില്ല. അവരുടെ മുന്നിൽ പണിപോയെന്നും പറഞ്ഞ് നിൽക്കാൻ കഴിയുന്നില്ല. കണ്ണീർ അടക്കാൻ കഴിയാതെ ജോലി നഷ്ടപ്പെട്ടവർ നിസ്സഹായതയോടെ പറയുന്നു.
കോടതി നിർദ്ദേശ പ്രകാരം എം.പാനൽ ജീവനക്കാരെ പിരിച്ച് വിട്ടുകൊണ്ടുള്ള സർക്കാർ നിർദ്ദേശം നടപ്പിലാക്കി തുടങ്ങിയതോടെ നിരവധി പേരുടെ കണ്ണീരാണ് കഴിഞ്ഞ ദിവസം മുതൽ വിവിധ ഡിപ്പോകളിൽ നിന്നും കാണാൻ കഴിയുന്നത്. പലരും എട്ടും ഒമ്പതും പത്തും വർഷം തികച്ചവർ. ഇനിയെന്ത് എന്നത് ഇവർക്ക് മുന്നിൽ ചോദ്യചിഹ്നമായി ഉയരുമ്പോൾ കോടതി വിധി നടപ്പാക്കിക്കൊണ്ടുള്ള പിരിച്ച് വിടൽ നടപടികൾ പൂർത്തിയാക്കിയിരിക്കുകയാണ് കെ.എസ്.ആർ.ടി.സി
വർഷങ്ങളായി പി.എസ്.സി പരീക്ഷ എഴുതി ഇനിയൊരു പോരാട്ടത്തിന് ബാല്യമില്ലാത്തവർ നിയമനം കാത്ത് പുറത്ത് കാത്ത് നിൽക്കുന്നുണ്ടെങ്കിലും ആരുടെയൊപ്പം നിൽക്കണമെന്ന ആശങ്കയിലാണ് കെ.എസ്.ആർ.ടി.സിയും സർക്കാരും. കെ.എസ്.ആർ.ടി.സിയുടെ ഉത്തരമേഖലയിൽ നിന്ന് മാത്രം ഏകദേശം 850 എംപാനൽ ജീവനക്കാരെ ഇന്നലെ മുതൽ പിരിച്ച് വിട്ടിട്ടുണ്ടെന്നാണ് ഔദ്യോഗിക വൃത്തങ്ങൾ നൽകുന്ന സൂചന. ഇത് കെ.എസ്.ആർ.ടി.സി.യുടെ ദൈനം ദിന സർവീസിനെ വലിയ തോതിൽ ബാധിച്ചെങ്കിലും മറ്റൊരു പോംവഴി കെ.എസ്.ആർ.ടി.സിയുടേയും സർക്കാരിന്റേയും മുന്നിലുമില്ല. വിഷയം സംസ്ഥാന സർക്കാരിന്റെ ശ്രദ്ധയിൽ കൂടുതൽ ഗൗരവത്തോടെ കൊണ്ട് വരാൻ 20-ാം തീയതി മുതൽ പിരിച്ച് വിടപ്പെട്ട ജീവനക്കാരും കുടുംബാംഗങ്ങളും സെക്രട്ടേറിയറ്റിലേക്ക് ലോങ് മാർച്ചിനും ഒരുങ്ങുന്നുണ്ട്. 20-ാം തീയതി ആലപ്പുഴയിലെ ഉദ്ഘാടനത്തിന് ശേഷം 25-ാം തീയതി തിരുവനന്തപുരത്ത് എത്തുന്ന തരത്തിലാണ് മാർച്ച്. രണ്ടാം തീയതി സുപ്രീം കോടതി അവധിക്ക് ശേഷം വീണ്ടും ചേരുമ്പോൾ കോടതിയെ സമീപിക്കാനും ബന്ധപ്പെട്ടവർ ഒരുങ്ങുന്നുണ്ട്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- 'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍