എംജി സർവ്വകലാശാല അദാലത്തിൽ ഫുൾ ടൈം; സാങ്കേതിക സർവ്വകലാശാലയിലെ പരാതി പരിഹരിക്കലിലും നിത്യ സാന്നിധ്യം; കേരളയിലും പറന്നിറങ്ങി ഇടപെടലുകൾ; സർവ്വകലാശാല ഭരണത്തിൽ മന്ത്രിയുടെ ഓഫീസിന് ഇടപെടാനുള്ള കുറുക്കുവഴിയായി അദാലത്തുകൾ; എംജിയിലും കാലിക്കറ്റിലും ഇടപെടൽ ഉദ്യോഗസ്ഥരുടെ എതിർപ്പ് അവഗണിച്ചും; മന്ത്രി ജലീൽ ആഗ്രഹിക്കുന്നത് വൈസ് ചാൻസലർമാർക്ക് മീതേയുള്ള സൂപ്പർ വൈസ് ചാൻസലറാകാനോ? മാർക്ക് ദാന വിവാദം കത്തിപടരുമ്പോൾ
മറുനാടൻ മലയാളി ബ്യൂറോ
കോട്ടയം: സ്വയം ഭരണ സ്ഥാപനങ്ങളാണ് സർവകലാശാലകൾ. ഇവിടെ സർക്കാരിന് കാര്യമില്ല. ഇത് മനസ്സിലാക്കിയാണ് അദാലത്തുകൾ ഉണ്ടാക്കുന്നത്. സർവ്വകലാശാല ഭരണത്തിൽ മന്ത്രിയുടെ ഓഫീസിന് ഇടപെടാനുള്ള കുറുക്കുവഴിയായി അദാലത്തുകൾ കേരളത്തിൽ മാറുകയാണ്. കേരളത്തിലെ എല്ലാ അദാലത്തിലും മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി പങ്കെടുത്തത് ഇതിന് വേണ്ടിയാണ്. വൈസ് ചാൻസലർമാർക്ക് മീതേയുള്ള സൂപ്പർ വൈസ് ചാൻസലറായാണ് ഈ ഉദ്യോഗസ്ഥൻ എല്ലായിടത്തും പ്രവർത്തിച്ചത്. ഇതോടെ ഉന്നതവിദ്യാഭ്യാസ മന്ത്രി കെടി ജലീൽ വെട്ടിലാകുകയാണ്.
സർവകലാശാലകളുടെ സുഗമമായ നടത്തിപ്പിന് മൂന്നുമാസത്തിലൊരിക്കൽ അദാലത്തുകൾ നടത്താനാണ് സർക്കാർ തീരുമാനം. എം.ജി.യിലും കാലിക്കറ്റിലും ഉദ്യോഗസ്ഥരുടെ എതിർപ്പ് മറികടന്നാണ് അദാലത്തിലെ തീരുമാനം നടപ്പാക്കുന്നത്. എംജിയിൽ എതിർത്തവരെ എല്ലാം സർക്കാർ മാറ്റുകയും ചെയ്തു. അങ്ങനെ സർക്കാരിന്റെ നിലപാടുകൾ അടിച്ചേൽപ്പിക്കാനും മന്ത്രിമാരുടെ താൽപ്പര്യം നടപ്പാക്കാനുമാണ് അദാലത്ത് നടക്കുന്നതെന്നാണ് ഇപ്പോൾ പുറത്തു വരുന്ന വിവരങ്ങൾ. അതേസമയം, മാർക്ക് ദാന വിവാദത്തിൽ ഗവർണർ ഇടപെട്ടു. വൈസ് ചാൻസലറോട് ഗവർണർ റിപ്പോർട്ട് തേടി.
ഫെബ്രുവരി 22-ന് എം.ജി. സർവകലാശാല അദാലത്തിൽ മന്ത്രിയും സെക്രട്ടറിയും പങ്കെടുത്തു. വിവാദം ശക്തമായതോടെ മന്ത്രി പറഞ്ഞത് ഉദ്ഘാടനം കഴിഞ്ഞ് സെക്രട്ടറി മടങ്ങിയെന്നാണ്. എന്നാൽ, ഉദ്ഘാടന വേളയിലും പരാതികേൾക്കലിലും സെക്രട്ടറി ഉൾപ്പെട്ടതിന്റെ വീഡിയോദൃശ്യം പുറത്തുവന്നു. ഏത് അധികാരത്തിലാണ് ഇടപെടലെന്ന് വ്യക്തമല്ല. ഇതിലാണ് ഒരു കുട്ടിക്ക് ബി.ടെക്. പരീക്ഷയിൽ ഒരു മാർക്ക് കൊടുത്ത് ജയിപ്പിക്കാൻ തീരുമാനിച്ചത്. ഇത് തെറ്റാണെന്ന് സിൻഡിക്കേറ്റ് അംഗംതന്നെ വ്യക്തമാക്കി. അതും പങ്കെടുത്തയാളുടെ അയൽവാസിക്ക്.
ഫെബ്രുവരി 27-ന് സാങ്കേതിക സർവകലാശാലയുടെ അദാലത്തിൽ മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി പങ്കെടുത്തതിന് മിനുട്സ് തെളിവുണ്ട്. പരാതിക്കാർക്ക് പരീക്ഷ എഴുതാനുള്ള അവസരം, ഇന്റേണൽ മാർക്കിന്റെ പ്രശ്നങ്ങൾ എന്നിവയിൽ തീരുമാനം എടുത്തെന്ന് മിനുട്സിലുണ്ട്. പരീക്ഷ, മാർക്ക് എന്നിവയിൽ സിൻഡിക്കേറ്റിന് പരീക്ഷാ ബോർഡിന്റെ നിർദ്ദേശപ്രകാരം മാത്രം തീരുമാനം എടുക്കാമെന്നാണ് ചട്ടം. പുനർമൂല്യനിർണയം നടത്തി ഒരു കുട്ടിക്ക് ഒരു വിഷയത്തിൽ മാർക്ക് കൂട്ടിയതും ഇവിടത്തെ നിർദ്ദേശപ്രകാരമാണ്. അത് വിവാദമാവുകയും മന്ത്രി ഫേസ്ബുക്കിലൂടെ പ്രതികരിക്കുകയും ചെയ്തിരുന്നു.
മാർച്ച് രണ്ടിനായിരുന്നു കാലിക്കറ്റ് സർവകലാശാലയിൽ അദാലത്ത്. അതിലാണ് ഒരു കുട്ടിയുടെ പി.ജി. പ്രവേശനം ക്രമപ്പെടുത്തിയതും ബി.ടെക്. പരീക്ഷയിൽ ഇന്റേണൽ മാർക്ക് കൂട്ടിനൽകിയതും. ഇതിലും മന്ത്രിയുടെ സെക്രട്ടറി പങ്കെടുത്തു. കേരള യൂണിവേഴ്സിറ്റി അദാലത്തിലും മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി പങ്കെടുത്തിരുന്നു. മുഴുവൻസമയം അദ്ദേഹം ഉണ്ടായിരുന്നു. പക്ഷേ, മിനുട്സിലെ പേരുവിവരങ്ങളിൽ ഇതില്ല. അദാലത്തുകളിൽ പങ്കെടുക്കുന്നതിലൂടെ മന്ത്രിയുടെ പ്രത്യേക താൽപ്പര്യങ്ങൾ സംരക്ഷിച്ചുവെന്നാണ് ഉയരുന്ന ആരോപണം.
എംജി സർവകലാശാല അദാലത്തിൽ മുഴുവൻ സമയവും മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ ഷറഫുദ്ദീൻ പങ്കെടുത്തതിന്റെ ദൃശ്യങ്ങൾ പുറത്തു വന്നിരുന്നു. അദാലത്തിന്റെ ഉദ്ഘാടന ചടങ്ങിൽ മാത്രമാണ് തന്റെ പ്രൈവറ്റ് സെക്രട്ടറി പങ്കെടുത്തത് എന്നാണ് മന്ത്രി വാർത്ത സമ്മേളനത്തിൽ മന്ത്രി പറഞ്ഞിരുന്നത്. ഷറഫുദ്ദീൻ മുഴുവൻ സമയവും പങ്കെടുത്തിട്ടില്ലെന്നായിരുന്നു മന്ത്രിയുടെ വാദം. എന്നാൽ അദാലത്ത് കഴിഞ്ഞ ശേഷം സർട്ടിഫിക്കറ്റ് വിതരണം ചെയ്യുന്ന ചടങ്ങുവരെ പ്രൈവറ്റ് സെക്രട്ടറി പങ്കെടുത്തിരുന്നു എന്ന് ദൃശ്യങ്ങളിൽ വ്യക്തമാണ്. ഉന്നത വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി ഉഷ ടൈറ്റസും അദാലത്തിൽ പങ്കെടുത്തു. സർവകലാശാല അധികൃതർ തന്നെ ശേഖരിച്ച അദാലത്തിന്റെ ദൃശ്യങ്ങളാണ് മന്ത്രിക്ക് ഇപ്പോൾ തിരിച്ചടിയായിരിക്കുന്നത്.
കോതമംഗലം കോളജിലെ ബിടെക് വിദ്യാർത്ഥിക്ക് മന്ത്രിയിടപെട്ട് മാർക്ക് ദാനം നൽകിയെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആരോപിച്ചതോടെയാണ് വിവാദം ആരംഭിച്ചത്. ആറാം സെമസ്റ്റർ സപ്ലിമെന്ററി പരീക്ഷയിൽ എൻഎസ്എസ് സ്കീമിന്റെ അധിക മാർക്ക് നൽകണമെന്ന് ഒരു വിദ്യാർത്ഥി ആവശ്യപ്പെട്ടു. എന്നാൽ ഒരിക്കൽ നൽകിയതിനാൽ ഇത് സാധ്യമല്ലെന്ന് അധികൃതർ വ്യക്തമാക്കി. 2019 ഫെബ്രുവരിയിൽ സംഘടിപ്പിക്കപ്പെട്ട അദാലത്തിൽ ഈ ആവശ്യം ഉന്നയിക്കപ്പെട്ടപ്പോൾ ആ കുട്ടിക്ക് മാർക്ക് കൂട്ടിക്കൊടുക്കാൻ തീരുമാനിച്ചെന്ന് രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടി. ഈ അദാലത്തിൽ മന്ത്രിക്ക് പകരം പ്രൈവറ്റ് സെക്രട്ടറി ചട്ടവിരുദ്ധമായി പങ്കെടുത്താണ് ക്രമക്കേട് നടത്തിയതെന്നും ചെന്നിത്തല വിമർശിച്ചു.
ചെന്നിത്തലയുടെ ആരോപണം പച്ചക്കള്ളമാണെന്നായിരുന്നു മന്ത്രിയുടെ മറുപടി. തന്റെ ഭാഗത്ത് നിന്നും യാതൊരു ഇടപെടലും ഉണ്ടായിട്ടില്ലെന്ന് കെടി ജലീൽ വാദിച്ചു. ചെന്നിത്തല നിരുത്തരവാദപരമായി പറയുന്ന കാര്യങ്ങൾക്ക് മറുപട് നൽകുകയല്ല തന്റെ ജോലി. തെളിവ് സഹിതം ഉത്തരവാദിത്വത്തോടെ ആരോപണം ഉന്നയിച്ചാൽ മറുപടി നൽകുമെന്നും മന്ത്രി പറയുകയുണ്ടായി.
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി
- ജീവിതശൈലി രോഗമായ ടൈപ്പ് 2 പ്രമേഹത്തോടൊപ്പം ജനിതകമായി ഈ മൂന്ന് തരം ക്യാൻസറുകളും ബാധിക്കാമെന്ന് പുതിയ ഗവേഷണഫലം; ഇംഗ്ലണ്ടിലെ സറെ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിലാണ് പുതിയ കണ്ടുപിടുത്തം; ജീവിതശൈലി മാറ്റിയാൽ പ്രതിരോധശക്തി നേടാനാവുമെന്ന് ആരോഗ്യ വിദഗ്ദ്ധർ
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- മുന്തിരി ജ്യൂസ് കുടിച്ച് ദേഹാസ്വാസ്ഥ്യം; നാലുപേർ ചികിത്സ തേടി
- തമിഴ് സിനിമാതാരവും മോഡലുമായ യുവതിക്കെതിരെ ട്രെയിനിൽ ലൈംഗികാതിക്രമം; സംഭവം ചെന്നൈ- തിരുവനന്തപുരം എക്സ്പ്രസിൽ വെച്ച്; കൊല്ലം സ്വദേശിയായ യുവാവ് അറസ്റ്റിൽ; കഞ്ചാവു കേസികളിലെ പ്രതിയെന്ന് പൊലീസ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍