ഫലപ്രഖ്യാപനത്തിന് ശേഷമുള്ള മാർക്ക് ദാനം ചട്ടലംഘനം തന്നെ; എംജി സർവ്വകലാശാലാ വൈസ് ചാൻസലറെ ഗവർണ്ണർ ശാസിച്ചേക്കും; മാർക്ക് ദാനം പാടില്ലെന്ന് താക്കീതും ചെയ്യും; വിവാദത്തിൽ വെട്ടിലാകുന്നത് മന്ത്രി കെടി ജലീൽ; ചെന്നിത്തലയെ മകനെ വിർശിച്ച ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ നടപടികൾ സംശയകരമെന്ന നിലപാടിലേക്ക് കോടിയേരിയും; പാർട്ടി സെക്രട്ടറിയുടെ വാക്കുകളെ പരിഹസിച്ച മന്ത്രിക്ക് പണി കിട്ടിയേക്കും; കടുത്ത നിലപാടിലേക്ക് സിപിഎമ്മും
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: മാർക്ക്ദാന വിവാദത്തിൽ എംജി സർവ്വകലാശാലയെ ചാൻസലർ കൂടിയായ ഗവർണ്ണർ ശാസിച്ചേക്കും. ഇത്തരം നിയമവിരുദ്ധ ഇടപാടുകൾ ഭാവിയിൽ നടത്തരുതെന്ന താക്കീത് സർവ്വകലാശാലയ്ക്ക് നൽകും. വിവാദമായ മാർക്ക് ദാന നടപടിയെ ന്യായീകരിച്ച് എംജി സർവകലാശാല റിപ്പോർട്ട് നൽകിയിരുന്നു. മോഡറേഷൻ നൽകിയത് വിദ്യാർത്ഥികൾക്ക് ഉപകാരപ്രദമെന്നും, തീരുമാനമെടുത്ത് അദാലത്തിലല്ലെന്നും വിശദീകരണം. ചട്ടപ്രകാരമാണ് നടപടിയെന്നും, സർവകലാശാലയുടെ ഗുണനിലവാരത്തെ ബാധിച്ചിട്ടില്ലെന്നും വൈസ് ചാൻസലർ ഗവർണർക്ക് നൽകിയ റിപ്പോർട്ടിൽ വ്യക്തമാക്കി. എന്നാൽ പരീക്ഷാഫലം വന്ന ശേഷമുള്ള മോഡറേഷൻ ഗുണനിലവാരത്തെ ബാധിക്കുമെന്നും ഇത് ചട്ടലംഘനമാണെന്നുമാണ് പ്രാഥമികമായി ഗവർണ്ണർ വിലയിരുത്തുന്നത്. എന്നാൽ വിവാദങ്ങൾക്ക് പുതിയ തലം നൽകാതെ താക്കീതിൽ കാര്യങ്ങൾ നിർത്തനാണ് ഗവർണ്ണറുടെ തീരുമാനമെന്നാണ് സൂചന.
സർവകലാശാലയിൽ നടന്ന അദാലത്തിൽ ബിടെക് വിദ്യാർത്ഥിക്കുവേണ്ടി മാർക്ക് ദാനം നടത്തിയെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണമാണ് വിവാദത്തിന് തുടക്കമിട്ടത്. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെടി ജലീലിന്റെ പ്രൈവറ്റ് സെക്രട്ടറി കെ ഷറഫുദീൻ ഇടപെട്ടാണ് സിൻഡിക്കേറ്റിനെ മറികടന്ന് തീരുമാനമെടുത്തത് എന്നായിരുന്നു ആരോപണം. ഇത് നിഷേധിച്ചാണ് സർവകലാശാലയുടെ റിപോർട്ട്. വിസി സാബു തോമസ് ഗവർണർക്കും, രജിസ്ട്രാർ സാബുക്കുട്ടൻ ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്കും നൽകിയ റിപ്പോർട്ടിലാണ് നടപടികളെ ന്യായീകരിച്ചത്. അദാലത്തിനു മുൻപായി നടപടിക്രമങ്ങൾ പൂർത്തിയാക്കിയെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. സ്വാഭാവിക നടപടിയാണെന്നും സർവകലാശാലയുടെ ഗുണനിലവാരത്തെ ബാധിച്ചിട്ടില്ലെന്നും വിശദീകരണമുണ്ട്.
വൈസ് ചാൻസലർക്കും സിൻഡിക്കേറ്റിനും ഉള്ള അധികാരം ഉപയോഗിച്ചാണ് തീരുമാനമെന്നും റിപ്പോർട്ടിൽ പറയുന്നു. വിസിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലേ വിഷയത്തിൽ നടപടി സ്വീകരിക്കു എന്നായിരുന്നു ഗവർണർ വ്യക്തമാക്കിയിരുന്നത്. ക്രമക്കേടുകളെ കുറിച്ച് വാർത്തകൾ പുറത്തു വന്നതോടെ ഇക്കാര്യത്തിൽ കൂടുതൽ അന്വേഷണത്തിന് ഗവർണർ നിർദ്ദേശം നൽകാനും ഇടയുണ്ട്. ഏതായാലും സർക്കാരിനെ ഇക്കാര്യത്തിൽ ഗവർണ്ണർ വിർശിക്കില്ല. എല്ലാ ഉത്തരവാദിത്തവും വൈസ് ചാൻസലർ ഏറ്റെടുത്ത സാഹചര്യത്തിലാണ് ഇത്. എന്നാൽ സർവ്വകലാശാലാ അദാലത്തിൽ മന്ത്രിയുടെ ഓഫീസിന്റെ സാന്നിധ്യം ശരിയല്ലെന്നാണ് ഗവർണ്ണറുടെ പക്ഷം. ഇതും സർവ്വകലാശാലയെ ഗവർണ്ണർ അറിയിക്കും, അതിനിടെ വിഷയത്തിൽ മന്ത്രി കെടി ജലീൽ മന്ത്രിസഭയിലും ഇടതു മുന്നണിയിലും ഒറ്റപ്പെടുകയാണ്.
ഉപതിരഞ്ഞെടുപ്പു പ്രചാരണത്തിന്റെ അവസാനഘട്ടമായിട്ടു പോലും മുഖ്യമന്ത്രിയോ മന്ത്രിമാരോ പിന്തുണയ്ക്കാൻ തയാറായില്ല. അതിനിടെ, ജലീൽ നടത്തിയ അനധികൃത ഇടപെടലുകൾ റദ്ദാക്കണമെന്നും ജുഡീഷ്യൽ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ടു പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഗവർണർ ആരിഫ് മുഹമ്മദ് ഖാനു വീണ്ടും കത്ത് നൽകി. രമേശ് ചെന്നിത്തലയുടെ മകൻ രമിത്തിനു സിവിൽ സർവീസസ് അഭിമുഖത്തിൽ ഉയർന്ന മാർക്ക് ലഭിച്ചതു സ്വാധീനത്തിലൂടെയാണെന്ന മന്ത്രിയുടെ ആരോപണം അനാവശ്യമായിരുന്നു എന്നാണ് ഇടതുമുന്നണിയിലെ വിലയിരുത്തൽ. അതു യുഡിഎഫ് ശൈലിയാണെന്നു കോടിയേരി പറയുകയും ചെയ്തു. താൻ യുഡിഎഫിൽ നിന്നാണു വന്നതെന്നും അതിന്റെ കറ ചിലപ്പോൾ കാണുമെന്നുമായിരുന്നു ജലീലിന്റെ മറുപടി. രമിത്തിനെതിരായ ആരോപണം ആവർത്തിക്കുകയും ചെയ്തു. ഇത് കോടിയേരിയെ പരിഹിസിക്കുന്ന തരത്തിലായിരുന്നു. ഇതോടെ സിപിഎം ഗൗരവത്തോടെയാണ് മന്ത്രിയുടെ പ്രവർത്തനത്തെ കാണുന്നത്. മന്ത്രിക്കെതിരെ അതിശക്തമായ നടപടി വേണമെന്ന് കോടിയേരി ആവശ്യപ്പെടുമെന്നാണ് സൂചന.
മാർക്ക്ദാന ആരോപണം ഉയർന്നതു മുതൽ ജലീലിന്റെ പ്രതിരോധം ഏതാണ്ട് ഒറ്റയ്ക്കായിരുന്നു. അദാലത്തുകൾ നിയമവിരുദ്ധമാണെന്ന ഉന്നതവിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാൻ ഡോ. രാജൻ ഗുരുക്കളുടെ വിമർശനം കൂടി വന്നതോടെ സിപിഎമ്മിന്റെ സൈബർ പ്രചാരകർ വരെ പിൻവലിഞ്ഞു. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും അതൃപ്തി സൂചിപ്പിച്ചു. അതിനിടെ യുപിഎസ്സി പരീക്ഷയിൽ ഇടപെടാനാണെങ്കിൽ മകൻ രമിത്തിന് ഐഎഎസ് തന്നെ വാങ്ങിക്കൊടുക്കാമായിരുന്നുവല്ലോയെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല മറു ചോദ്യവും ഉയർത്തി. ഐആർഎസ് ആണു രമിത്തിനു കിട്ടിയത്. ഐഎഎസ് ലഭിക്കാൻ വേണ്ടി വീണ്ടും പരീക്ഷകളെല്ലാം എഴുതി ഫലം കാത്തിരിക്കുകയാണ്. സിവിൽ സർവീസ് പരീക്ഷകളുടെ സ്വഭാവത്തെക്കുറിച്ചു കേരളത്തിലെ വിദ്യാഭ്യാസ മന്ത്രിക്ക് ബോധ്യമില്ലെന്ന കാര്യം ആവർത്തിക്കേണ്ടിവരുന്നതിൽ പ്രയാസമുണ്ടെന്നും ചെന്നിത്തല പറഞ്ഞു.
എം.ജി സർവകലാശാലയിലെ മാർക്ക്ദാന വിവാദം പരിശോധിക്കുമെന്നും കോടിയേരി ബാലകൃഷ്ണൻ പറഞ്ഞിട്ടുണ്ട്. ഇക്കാര്യത്തിൽ മുൻവിധിയില്ല.അധികാര കേന്ദ്രങ്ങൾ സർവകലാശാലചട്ടം പരിശോധിച്ച് നടപടി പുനഃപരിശോധിക്കണം. മോഡറേഷൻ മാർക്ക്ദാനമായി ചിത്രീകരിക്കുകയായിരുന്നു. അതിൽ ചട്ടവിരുദ്ധത ഉണ്ടോയെന്നാണ് പരിശോധി്ക്കുമെന്ന് കോടിയേരി വ്യക്തമാക്കുന്നു. അതിനിടെ മാർക്ക് ദാനത്തിൽ സിൻഡിക്കേറ്റിന് വീഴ്ച പറ്റിയതായി എം.ജി സർവകലാശാല രജിസ്ട്രാർ ഉന്നത വിദ്യാഭ്യാസ സെക്രട്ടറിക്ക് റിപ്പോർട്ട് നൽകി. ഫലപ്രഖ്യാപനശേഷം അധികമാർക്ക് നൽകിയത് തെറ്റാണ്. നൽകാൻ സിൻഡിക്കേറ്റിന് അധികാരമില്ല. രജിസ്ട്രാറുടെ ചുമതല വഹിക്കുന്ന പ്രഫ. കെ. സാബുക്കുട്ടൻ റിപ്പോർട്ടിൽ വ്യക്തമാക്കി.
അധിക മാർക്ക് നൽകാൻ സിൻഡിക്കേറ്റിന് അധികാരമുണ്ടെന്ന മന്ത്രിയുടെയും വി സി യുടെയും വാദം തള്ളുന്നതാണ് റിപ്പോർട്ട്. അതേസമയം വിദ്യാർത്ഥികളുടെ ഭാവി മാനിച്ചാണ് മാർക്ക് നൽകിയതെന്ന് വി സി പ്രഫ. സാബു തോമസ് ഗവർണർ ആരിഫ് മുഹമ്മദ് ഖാന് റിപ്പോർട്ട് നൽകി.
Stories you may Like
- കനത്ത ഫീസിന് പിന്നാലെ പായുന്ന യുകെ യൂണിവേഴ്സിറ്റികൾക്ക് മറ്റൊരു പാഠം
- മനു കുളത്തുങ്കലിന് അലിയാൻസ് അമേരിക്കൻ യൂണിവേഴ്സിറ്റിയുടെ ഓണററി ഡോക്ടറേറ്റ്
- ഈ തോപ്രാംകുടിക്കാരൻ കാണുന്നത് ആരോഗ്യ വിപ്ലവ സ്വപ്നം
- മലയാളി വിദ്യാർത്ഥികൾക്ക് കിടിലൻ പാര നൽകി യുകെ യൂണിവേഴ്സിറ്റികൾ
- മുരളി തുമ്മാരുകുടി ചർച്ചയാക്കിയത് എംജി യൂണിവേഴ്സിറ്റിയിലെ ട്രാൻസ്ക്രിപ്റ്റ് ദുരന്തകഥ
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- 'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍