സ്ഥലം ഈടുവെച്ച് മാതൃഭൂമി മുതലാളിമാരായ പി വി ചന്ദ്രനും പി വി നിധീഷും ലോൺ എടുത്തത് കെടിസി കാറിന് വേണ്ടി; കാർ വിതരണ കേന്ദ്രങ്ങൾ അടച്ചു പൂട്ടിയപ്പോൾ എസ്ബിഐ കൊച്ചി ശാഖയിലെ ലോൺ അടവ് മുടങ്ങി; കുടിശ്ശിക നാല് കോടിയോളം ആയപ്പോൾ ഈടുവെച്ച കോഴിക്കോട്ടെ സ്ഥലം ജപ്തി ചെയ്ത് സ്വന്തമാക്കി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ; ലോൺ വിവരങ്ങൾ പത്രപ്പരസ്യം വഴി അറിയിപ്പ് വേറെയും; ഒരു കാലത്ത് മലബാറിലെ വൻവ്യവസായ ഗ്രൂപ്പായി ശോഭിച്ച കെടിസി ഗ്രൂപ്പ് പ്രതാപംമങ്ങി തകർച്ചയിലേക്കോ?
എം മനോജ് കുമാർ
കോഴിക്കോട്: മാതൃഭൂമി പത്രത്തിന്റെ നിയന്ത്രണം കൈമുതലാക്കി കോഴിക്കോടെ വൻ വ്യവസായ ഗ്രൂപ്പ് ആയി ഒരു കാലത്ത് ശോഭിച്ച കെടിസി ഗ്രൂപ്പിന്റെ പ്രതാപം ഒളിമങ്ങുന്നതായി സൂചന. കെടിസി ഗ്രൂപ്പ് തകർച്ചയുടെ വക്കിലോ എന്നാണ് ഇപ്പോൾ ഉയരുന്ന ചോദ്യം. കോടികൾ വായ്പാ കുടിശ്ശിക വരുത്തിയതിനെ തുടർന്ന് മാതൃഭൂമി ദിനപത്രത്തിന്റെ ഉടമകളുടെ ഭൂമി എസ്ബിഐയുടെ കൊച്ചി ശാഖ ഏറ്റെടുത്തു. ഈ കഴിഞ്ഞ 24നാണ് പന്നിയങ്കരയിലെ 53 സെന്റ് ബാങ്ക് ഏറ്റെടുത്തത്. കെടിസി കാർസ് എന്ന സ്ഥാപനത്തിന്റെ കൂടി ഡയറക്ടർമാരായ പി വി ചന്ദ്രന്റെയും പി വി ഗംഗാധരന്റെയും ഉടമസ്ഥതയിൽ കോഴിക്കോട് പന്നിയങ്കരയിലുള്ള 53 സെന്റ് സ്ഥലമാണ് സ്റ്റേറ്റ് ബാങ്ക് ഏറ്റെടുത്തത്. പത്രപ്പരസ്യം വഴിയാണ് ബാങ്ക് മാതൃഭൂമി മുതലാളിയുടെ ഭൂമി ഏറ്റെടുക്കുന്നതായി അറിയിപ്പ് നൽകിയിരിക്കുന്നത്.
3 കോടി 86 ലക്ഷം രൂപയാണ് വായ്പാ കുടിശ്ശിക. തുക അടിയന്തിരമായി അടയ്ക്കണമെന്ന് കാട്ടി 2018 മെയ് രണ്ടിന് കെടിസി കാർസ് പ്രൈവറ്റ് ലിമിറ്റഡിനും ജാമ്യക്കാർക്കും എസ്ബിഐയുടെ എറണാകുളം എം ജി റോഡിലെ സ്ട്രെസ്സ്ഡ് അസറ്റ്സ് റിക്കവറി ശാഖ നോട്ടീസ് നൽകിയിരുന്നു. എന്നിട്ടും പണം അടച്ചില്ല. ഇതിനു മുൻപും വായ്പാ കുടിശിക അടച്ചു തീർക്കാൻ മാതൃഭൂമി മുതലാളിമാരോട് സ്റ്റേറ്റ് ബാങ്ക് ആവശ്യപ്പെട്ടിരുന്നു. ആ ഘട്ടത്തിൽ മാതൃഭൂമി ഡയറക്ടർ ആയിരുന്ന പി.വി.നിധീഷ് തന്നെ ശാഖയിൽ നേരിട്ടെത്തി സാവകാശം ആവശ്യപ്പെട്ടതായാണ് സൂചന. കോഴിക്കോടെ സ്ഥലം ഏറ്റെടുക്കുന്നതായി പരസ്യം വന്നാൽ അത് തങ്ങൾക്ക് ക്ഷീണം ചെയ്യുമെന്നായിരുന്നു നിധീഷിന്റെ വാദം. അതോടെയാണ് ഈ കാര്യത്തിൽ ബാങ്ക് വീണ്ടും സമയം നൽകിയത്. അല്ലെങ്കിൽ മാസങ്ങൾക്ക് മുൻപേ തന്നെ ഈ ഏറ്റെടുക്കൽ നോട്ടീസ് ബാങ്ക് പത്രങ്ങളിൽ പരസ്യം നൽകുമായിരുന്നു. വ്യക്തിപരമായി ഉയർത്തിയ ആവശ്യത്തെ തുടർന്ന് ബാങ്ക് സാവകാശം നൽകുകയായിരുന്നു.
അതിനുശേഷം മാസങ്ങൾ വീണ്ടും കഴിഞ്ഞാണ് ഏറ്റെടുക്കൽ നോട്ടീസ് പ്രസിദ്ധപ്പെടുത്തിയത്. മാതൃഭൂമി മാനേജിങ് എഡിറ്റർ പി വി ചന്ദ്രന്റെ മകനും മാതൃഭൂമി ഡയറക്ടറുമായ പി വി നിധീഷാണ് കെടിസി കാർസ് മാനേജിങ് ഡയറക്ടർ. പി വി ചന്ദ്രൻ, പി വി ഗംഗാധരൻ, ഭാവന നിധീഷ്, പി വി കുമാരി, കമലം എന്നിവർ ഡയറക്ടർമാരാണ്. ഇവരുടെ പേരിലുള്ള ഭൂമി ഈടായി നൽകിയാണ് വായ്പയെടുത്തത്. തുടർന്ന് അടവ് മുടങ്ങിയതിനാൽ ഈടുവെച്ച സ്ഥലം ബാങ്ക് ഏറ്റെടുക്കുകയായിരുന്നു. ട്രാൻസ്പോർട്ടിങ്, ചരക്ക് ഗതാഗതം, ബിൽഡിങ്, ഫ്ളാറ്റ് നിർമ്മിതി , സിനിമ, വാഹനബിസിനസ്, ആശുപത്രികൾ തുടങ്ങി പടർന്നു പന്തലിച്ച കെടിസിയുടെ വിവിധ ബിസിനസ് സംരംഭങ്ങൾ മുഴുവൻ തകർച്ചയിലാണെന്നാണ് ലഭിക്കുന്ന വിവരങ്ങൾ. ഈ വിവരങ്ങൾ ശരിവെച്ചുകൊണ്ട് തന്നെയാണ് പന്നിയങ്കരയിലെ ഭൂമിയും സ്റ്റേറ്റ് ബാങ്കിന്റെ കയ്യിലേക്ക് പോകുന്നത്.
പി.വി.ചന്ദ്രന്റെ ഉടമസ്ഥതയിലുള്ള കോഴിക്കോടും കൊച്ചിയിലുമുള്ള പിവി എസ് ആശുപത്രികൾ തകർച്ചയിലാണ്. ജീവനക്കാർക്ക് ശമ്പളം നല്‍കാതിരുന്നതിനെ തുടർന്ന് കൊച്ചിയിലുള്ള പിവി എസ് ആശുപത്രി അടഞ്ഞുകിടക്കുകയാണ്. ജീവനക്കാരുടെ സമരത്തെ തുടർന്ന് സർക്കാർ ഇടപെടലുകൾ വന്നപ്പോൾ ശമ്പള കുടിശിക നൽകാൻ പിവി എസ് മാനേജ്മെന്റ് സമ്മതിച്ചിരുന്നു. പക്ഷെ വാഗ്ദാനമല്ലാതെ കുടിശിക വിതരണം പൂർണമായി നടന്നില്ല. ഒന്നാം ഗഡു നൽകിയപ്പോൾ രണ്ടാം ഗഡു മിക്കപേർക്കും കിട്ടിയില്ല, മൂന്നാം ഗഡു ഈ മാസം നൽകണം. രണ്ടാം ഗഡു തന്നെ മുടങ്ങിയ അവസ്ഥയിൽ മൂന്നാം ഗഡു നൽകുമെന്ന് ജീവനക്കാർക്ക് പ്രതീക്ഷയില്ല. ഇത് മനസിലാക്കി പിവി എസ് ജീവനക്കാർ പ്രതികരിച്ചതിനെ തുടർന്ന് തൊഴിൽമന്ത്രി ടി.പി.രാമകൃഷ്ണന്റെ തന്നെ പോസ്റ്റ് ഈയിടെ വന്നിരുന്നു. റവന്യൂ റിക്കവറി നടപടികൾ പിവിഎസിനെതിരെ സർക്കാർ ആരംഭിച്ചതായാണ് മന്ത്രി കുറിപ്പിൽ പറഞ്ഞത്. പിവി എസ് ആശുപത്രിയുടെ മുന്നോട്ടള്ള പോക്കിന്റെ കാര്യത്തിൽ ഇപ്പോഴും മാനേജ്മെന്റ് വിശദാംശങ്ങൾ വെളിപ്പെടുത്തിയിട്ടുമില്ല. കോഴിക്കോടെ പിവി എസ് ആശുപത്രിയും മരണാസന്ന നിലയിലാണ്.
കാർ നടത്തിപ്പിന്നെതിരെ പരാതികൾ ഉയർന്നതിനെ തുടർന്ന് കെടിസിയുടെ കാർ കച്ചവടം ഏതാണ്ട് പൂർണമായി നിലച്ചിരിക്കുകയാണ്. കെടിസി കാറിന്റെ മിക്ക ജില്ലയിലെയും ഷോ റൂമുകൾ ഇവർ അടച്ചുപൂട്ടിയിരുന്നു. അടച്ചു പൂട്ടിക്കാൻ നിമിത്തമായത് ഒരു ചാർട്ടേഡ് എഞ്ചിനീയറും കെടിസി കാറും തമ്മിലുള്ള പ്രശ്നമായിരുന്നു. കെടിസിയുടെ ഡീലർ ഷിപ്പിനെ കുറിച്ചുള്ള എഴുപതോളം പരാതികൾ കൊറിയയിലെ ഹ്യുണ്ടായി കമ്പനി സിഇയ്ക്ക് അയച്ചു കൊടുത്താണ് കെടിസിയുടെ ഹ്യുണ്ടായി കച്ചവടം അരുൺ കുമാർ പൂട്ടിച്ചത്. അരുൺ കുമാർ കെടിസിക്കെതിരെ നടത്തിയ നിയമപോരാട്ടങ്ങളിൽ മിക്കതിനും വിജയം അരുൺകുമാറിനൊപ്പം നിൽക്കുകയും ചെയ്തു. ഇൻഷൂറൻസ് ഇനത്തിൽ അധികമായി ഈടാക്കിയ പതിനായിരം രൂപയിൽ താഴെയുള്ള തുകയുടെ പേരിൽ കെടിസി ഗ്രൂപ്പും അരുൺകുമാറും തമ്മിൽ ഏറ്റുമുട്ടിയപ്പോൾ നഷ്ടം കെടിസി ഗ്രൂപ്പിനായിരുന്നു. ഒന്നൊഴിയാതെ കാർ ഷോറൂമുകൾ എല്ലാം കെടിസിക്ക് അടച്ചിടേണ്ടി വന്നു.
കോഴിക്കോടുള്ള കെടിസി ഹ്യുണ്ടായി ഷോ റൂമിൽ നിന്ന് കാർ വാങ്ങിയപ്പോൾ ഇൻഷൂറൻസ് തുകയിൽ കെടിസി നടത്തിയ വെട്ടിപ്പ് അരുൺകുമാർ കണ്ടുപിടിക്കുന്നതോടെയാണ് കെടിസി ഗ്രൂപ്പും അരുൺകുമാറും തമ്മിലുള്ള യുദ്ധം ആരംഭിക്കുന്നത്. ഈ യുദ്ധം ഒടുവിൽ കെടിസിയുടെ വിവിധ ജില്ലകളിലെ ഹ്യുണ്ടായി ഷോറൂമുകൾ അടച്ചു പൂട്ടുന്നതിലും കെടിസി ഗ്രൂപ്പിന് നിയമ പോരാട്ടങ്ങളിൽ മുഖമടച്ചുള്ള പ്രഹരത്തിനും കോഴിക്കോട് കെടിസി ഹ്യുണ്ടായി ഷോറൂം ഇടിച്ചു പൊളിക്കേണ്ടി വരുന്ന അവസ്ഥയ്ക്കുമാണ് വഴി വെച്ചത്. അനധികൃതമായി കെട്ടിപ്പൊക്കിയ കോഴിക്കോടെ കെടിസി കാർ ഷോറൂം പൊളിച്ചുമാറ്റാൻ ഹൈക്കോടതി വിധി വന്നിട്ടുണ്ട്. പക്ഷെ ഇനിയും ഈ കെട്ടിടം പൊളിച്ചുനീക്കപ്പെട്ടിട്ടില്ല.
ഒരു കാലത്ത് അറുനൂറോളം പാർസൽ ലോറികൾ സ്വന്തമായി ഉണ്ടായിരുന്ന വൻ ഗ്രൂപ്പായി കെടിസി മാറിയിരുന്നു. ഒട്ടനവധി ബസുകളും കെടിസിക്ക് സ്വന്തമായിരുന്നു. കേരളത്തിലെ ഏറ്റവും കൂടുതൽ നാഷണൽ പെർമിറ്റ് ലോറികളും കെടിസിക്കായിരുന്നു. പക്ഷെ കാലാന്തരത്തിൽ ചരക്ക് ഗതാഗതം ഉൾപ്പെടെയുള്ള മേഖലകളിൽ കെടിസി ശുഷ്ക്കസാന്നിധ്യമായി മാറി. ഈ ഘട്ടത്തിൽ തന്നെയാണ് കെട്ടിട നിർമ്മാണ രംഗത്തും കെടിസി ഒരു കൈ പയറ്റിയത്. ഒട്ടനവധി ഫ്ളാറ്റുകൾ കെടിസി നിർമ്മിച്ചെങ്കിലും ശ്രദ്ധേയ സാന്നിധ്യമായി മാറാൻ ഗ്രൂപ്പിന് കഴിഞ്ഞില്ല. വാഹന വിതരണ രംഗത്ത് പുതു വളർച്ച കൈവരിച്ചെങ്കിലും മാനേജ്മെന്റ് വൈഭവമില്ലാതിരുന്നത് അവിടെയും ശവക്കുഴി തോണ്ടി. ആശുപത്രികൾ വിജയകരമായി തന്നെ വർഷങ്ങൾ നടത്തിയെങ്കിലും കാലാന്തരത്തിൽ ഈ വ്യവസായത്തിലും ഗ്രൂപ്പിന് അടിപതറി.
കൊച്ചിയിലെ വലിയ ആശുപത്രിയായി ശോഭിച്ചിരുന്ന പിവിഎസിൽ കാലത്തിനു അനുസൃതമായ മാറ്റങ്ങൾ നടപ്പിൽ വരുത്താൻ മാനേജ്മെന്റിന്റെ സാധിച്ചില്ല. അതിന്നിടയിൽ സാമ്പത്തിക പ്രശ്നങ്ങൾ വരുകയോ മികച്ച ഡോക്ടർമാർ കൂടുമാറുകയും ചെയ്തു. ഇതോടെ ആശുപത്രി നഷ്ടത്തിലേക്ക് മാറി. 300 കോടി രൂപയ്ക്ക് ആശുപത്രി സ്വന്തമാക്കാൻ കോഴിക്കോടെ ആശുപത്രി ഗ്രൂപ്പ് ശ്രമിച്ചെങ്കിലും ഇരട്ടി തുകയ്ക്ക് പിവി എസ് ശ്രമിച്ചതിനാൽ തുടർ നീക്കങ്ങളും പാളി. ഇപ്പോൾ ഗ്രൂപ്പിന്റെ തകർച്ചയെ പ്രതിഫലിപ്പിച്ച് മൂന്നു കോടി ബാധ്യത വന്നപ്പോൾ ഈടു നൽകിയ ഭൂമി സ്റ്റേറ്റ് ബാങ്ക് തന്നെ ഇപ്പോൾ പിടിച്ചെടുത്തിരിക്കുകയാണ്.
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- പിണറായിയുടെ പപ്പുമോൻ സൂചന; മോദിയുടെ മംഗല്യസൂത്ര; പി വി അൻവറിന്റെ ഡിഎൻഎ പരിശോധന; 'അളിയനെ' ആക്രമിച്ച് ബിജെപി; ഗണ്ടി കുടുംബം എന്ന് അധിക്ഷേപിച്ച് സൈബർ സഖാക്കളും; അമൂൽഗാന്ധി, ഡ്യൂപ്പിക്കേറ്റ് ഗാന്ധി...; അവസാന ലാപ്പിലും ചർച്ച നെഹ്റു കുടുംബം തന്നെ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- സായ് സുദർശന്റെ ബാറ്റിങ് വെടിക്കെട്ട്; ഡേവിഡ് മില്ലറുടെ വീരോചിത പോരാട്ടം; ഫിനിഷർ റോളിൽ റാഷിദ് ഖാൻ; 'സിക്സ്' അവിശ്വസനീയമായി തടുത്തിട്ട സ്റ്റബ്സ്; അവസാന പന്തുവരെ പൊരുതി കീഴടങ്ങി ഗുജറാത്ത് ടൈറ്റൻസ്; ഡൽഹി ക്യാപിറ്റൽസിന്റെ ജയം നാല് റൺസിന്
- സുൽത്താൻ ബത്തേരിയിൽ 1500 ഓളം ഭക്ഷ്യ കിറ്റുകൾ പിടികൂടി; പ്ലാസ്റ്റിക് കവറുകളിൽ പഞ്ചസാരയും ബിസ്ക്കറ്റും ചായപ്പൊടിയും വെളിച്ചെണ്ണയും ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കൾ; ആദിവാസി കോളനികളിൽ വിതരണത്തിന് തയ്യാറാക്കിയ കിറ്റുകളെന്ന് ആരോപണം; വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് ബിജെപിയെന്ന് യുഡിഎഫും എൽഡിഎഫും; നിഷേധിച്ച് ബിജെപി
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- ഹത്രാസിലെ ബിജെപി എം പി രജ്വീർ ദില്ലർ അന്തരിച്ചു
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍