പരീക്ഷാ ഹാളിൽ അറിയുന്ന ചോദ്യങ്ങൾ ആയിട്ടും എഴുതാനാവാത്ത നിസ്സഹായത; ഹാളിലിരുന്നു കരയുമ്പോഴും ആരും തിരിഞ്ഞുനോക്കിയില്ല; പഠനത്തിന്റെ പാതി വഴിയിൽ ബ്രെയിൻ സർജറി വേണ്ടി വന്നതോടെ എലിസബത്തിന് കൈവിട്ടുപോയത് ഒരുകണ്ണിന്റെ കാഴ്ചശക്തി; പോസ്റ്റ് ബിഎസ്എസി നഴ്സിങ് ഒന്നാം വർഷ പരീക്ഷയ്ക്ക് ആളെ വെച്ച് എഴുതാനോ സമയം നീട്ടി നൽകാനോ തയ്യാറാകാതെ ആരോഗ്യ സർവകലാശാല; തീരുമാനം ഗവേണിങ് കൗൺസിലിന് വിട്ടെന്ന് പറഞ്ഞ് കൈകഴുകി വിസി
എം മനോജ് കുമാർ
തിരുവനന്തപുരം: ശാരീരിക അവശതകളുള്ള പോസ്റ്റ് ബിഎസ് സി വിദ്യാർത്ഥിക്ക് പരീക്ഷ എഴുതാൻ പരസഹായം നിഷേധിച്ച് കേരള യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസിന്റെ ക്രൂരത. പകരം ആളെ വെച്ച് പരീക്ഷ എഴുതാനോ, സമയം നീട്ടി നൽകാനോ നൽകാത്തതിനാൽ വിദ്യാർത്ഥിനിക്ക് ആദ്യവർഷ പരീക്ഷയിൽ മിക്ക പേപ്പറുകൾക്കും തോൽവി ഏറ്റുവാങ്ങണ്ടി വന്നു. ഈ കാരണം കൊണ്ട് തന്നെ രണ്ടാം വർഷ വിദ്യാർത്ഥിയായ എലിസബത്ത് ഒമ്പത് വിഷയങ്ങളിൽ അഞ്ച് വിഷയങ്ങളിലും പരാജയപ്പെടുകയും ചെയ്തു. അറിയുന്ന ഉത്തരങ്ങൾ ആയിട്ടും എഴുതാൻ വിദ്യാർത്ഥിനിക്ക് ആയതുമില്ല. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ പോസ്റ്റ് ബിഎസ്സി രണ്ടാം വർഷ വിദ്യാർത്ഥിനിയായ എലിസബത്ത് സി. റാണിയാണ് കുഹാസ് അധികൃതരുടെ കണ്ണിൽ ചോരയില്ലാത്ത ക്രൂരതകാരണം വലയുന്നത്.
വികലാംഗ വിദ്യാർത്ഥിക്കുള്ള റിസർവേഷൻ വഴിയാണ് എലിസബത്ത് പോസ്റ്റ് ബിഎസ്എസ് കോഴ്സിന് പ്രവേശനം നേടിയതും. പക്ഷെ പ്രവേശനം നൽകിയ അധികൃതർ വർഷാന്ത്യ പരീക്ഷാസമയത്ത് ആളെ വെച്ച് പരീക്ഷയെഴുതാനോ സമയം നീട്ടി നൽകാനോ അനുമതി നൽകിയില്ല. ഫലമോ വിദ്യാർത്ഥിനി പേപ്പറുകളിൽ പരാജയപ്പെടുകയും ചെയ്തു. എലിസബത്തിനു ഇടത് കണ്ണിനു കാഴ്ചയില്ല. തലച്ചോറിൽ നടത്തിയ ശസ്ത്രക്രിയയെ തുടർന്നാണ് ഒരു കണ്ണിലെ കാഴ്ചശക്തി നഷ്ടമാകുന്നത്.
ജനറൽ നേഴ്സിങ് വരെ പഠിച്ച ശേഷമാണ് എലിസബത്തിനു തലച്ചോറിൽ ശസ്ത്രക്രിയ ആവശ്യമായി വന്നത്. ശ്രീചിത്രയിൽ നിന്നായിരുന്നു സർജറി. പക്ഷെ സർജറി കഴിഞ്ഞതോടെ ഇടത് കണ്ണിലെ കാഴ്ച ശക്തി നഷ്ടമായി. പോസ്റ്റ് ബിഎസ് സി വിദ്യാർത്ഥിനിയായി പ്രവേശനം നേടുന്ന സമയത്ത് ഈ കാര്യം അപേക്ഷയിൽ രേഖപ്പെടുത്തിയിരുന്നു. ഇതുപ്രകാരമുള്ള കോട്ടയിലാണ് എലിസബത്ത് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഈ കോഴ്സിന് പ്രവേശനം ലഭിക്കുന്നത്. പക്ഷെ പ്രവേശനത്തിന് മാത്രം റിസർവേഷൻ. പരീക്ഷയ്ക്ക് പക്ഷെ പ്രത്യേക പരിഗണന നൽകാൻ അധികൃതർ മടിച്ചു. അതോടെ എലിസബത്തിന്റെ ജീവിതം ഇരുളടയുന്നതിനു തുല്യവുമായി.
ശാരീരിക വൈകല്യങ്ങൾ കാരണം റിസർവേഷൻ ക്വാട്ടയിൽ ഈ കോഴ്സിന് പ്രവേശനം നേടുന്ന ഒരേ ഒരു വിദ്യാർത്ഥിയാണ് എലിസബത്ത്. അതുകൊണ്ട് തന്നെ പരീക്ഷാ സമയത്ത് പ്രത്യേക പരിഗണന എലിസബത്ത് അർഹിക്കുകയും ചെയ്തിരുന്നു. പക്ഷെ കനിവിന്റെ കരുണ നൽകേണ്ടുന്ന വിദ്യാർത്ഥിനിക്ക് മുന്നിൽ കുഹാസ് വാതിൽ കൊട്ടിയടക്കുകയായിരുന്നു. ഇതോടെ പരീക്ഷയ്ക്ക് പരാജയം പേറേണ്ടുന്ന അവസ്ഥയും എലിസബത്തിനു വന്നു. 'ഞാൻ ഒരു റിസർവേഷൻ അപേക്ഷാർത്ഥിയാണ് എന്ന് യൂണിവേഴ്സ്റ്റിറ്റിക്ക് അറിയാം. ഞാൻ ഒരിക്കലൂം സാധാരണ വിദ്യാർത്ഥിക്ക് ഒപ്പം എത്തില്ല.
എന്റെ പരിമിതി എന്നെ അതിനു അനുവദിക്കില്ല-എലിസബത്ത് മറുനാടൻ മലയാളിയോട് പറഞ്ഞു. എന്റെ പേപ്പർ വാല്യൂവേഷൻ യൂണിവേഴ്സിറ്റി പൂർത്തിയാക്കിയതും ഇതേ രീതിയിൽ തന്നെയാണ്. സാധാരണ ഗതിയിൽ കാഴ്ചശക്തിയില്ലാത്ത കുട്ടിയാണെങ്കിൽ അത് ഉത്തരക്കടലാസിൽ രേഖപ്പെടുത്തും. എന്റെ പേപ്പർ സാധാരണ വിദ്യാർത്ഥിയുടെ ഒപ്പമാണ് പരിഗണിച്ചത്. സാധാരണ ഗതിയിൽ മെഡിക്കൽ കോളേജിൽ നിന്നും യൂണിവേഴ്സിറ്റിക്ക് അറിയിപ്പ് നല്കണം. അതും നൽകിയില്ല.
ഒബ്ജക്റ്റീവ് രീതിയിലുള്ള പരീക്ഷയല്ല. വിശദമായി ഉത്തരം എഴുതേണ്ടതാണ്. എനിക്ക് നീട്ടി വലിച്ച് എഴുതാൻ കഴിയില്ല. ഞാൻ കുറിച്ചത് പോയിന്റ്സുകൾ മാത്രമാണ്. ഒരാളെ പരീക്ഷ എഴുതാൻ ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും അധികൃതർ നൽകിയില്ല. അതിനാൽ പോയിന്റ്സുകൾ മാത്രം ഞാൻ നൽകി. അതുകൊണ്ട് ഉത്തരക്കടലാസിൽ മാര്ക്കുകൾ നൽകിയതുമില്ല. എനിക്ക് ഒരു വശം കാണാൻ കഴിയില്ല. നോക്കി നോക്കി എഴുതുമ്പോൾ സമയം പോയി. അരമണിക്കൂർ സമയമാണ് അധികം നൽകിയത്. വൈവേ ആണെങ്കിൽ ഞാൻ വിജയിക്കുമായിരുന്നു. ഒരു കണ്ണ് കാഴ്ച കുറവായതിനാൽ അടുത്ത കണ്ണിനു അധികം സ്ട്രെയിൻ നൽകേണ്ടി വന്നു. അതുകൊണ്ട് മറ്റേ കണ്ണും മങ്ങിയ രീതിയിലായി. ഉത്തരക്കടലാസുകളിൽ എനിക്ക് വ്യക്തതയോടെ എഴുതാൻ കഴിഞ്ഞില്ല.
നിർബന്ധിതമായി എഴുതിയ പരീക്ഷയാണിത്. ജീവിതത്തിൽ ആദ്യമായാണ് ഈ രീതിയിലുള്ള അഞ്ചു വിഷയങ്ങളിലുള്ള പരാജയം. തലച്ചോറിൽ ശസ്ത്രക്രിയ ചെയ്ത വിദ്യാർത്ഥിയാണ്. എനിക്ക് അധികം സമ്മർദം നേരിടാൻ കഴിയില്ല. സ്ട്രെയിൻ ചെയ്തുള്ള എഴുത്ത് എനിക്ക് പലവിധ പ്രശ്നങ്ങൾ സൃഷ്ടിച്ചു. സാധാരണ വിദ്യാർത്ഥിയെപോലെ പരിഗണിച്ചതിനാൽ ആണ് എനിക്ക് പരാജയം നേരിട്ടത്. ശാരീരിക വൈകല്യമുള്ള ആളുകളുടെ ക്വാട്ട ആയതിനാൽ സാധാരണ രീതിയിൽ പേപ്പർ വാല്യൂവേഷൻ അരുത് എന്ന് യൂണിവേഴ്സിറ്റിയിൽ ഞാൻ പലകുറി ആവശ്യപ്പെട്ടതുമാണ്.
വൈകല്യം ഉള്ളതിനാൽ മോഡറേഷൻ നൽകാമായിരുന്നു. എനിക്ക് കൂടുതൽ സമയം നൽകാമായിരുന്നു. എഴുതാൻ ഒരാളെ അനുവദിക്കാമായിരുന്നു. ഒന്നും യൂണിവേഴ്സ്സിറ്റി ചെയ്തില്ല. കേരളാ യൂണിവേഴ്സിറ്റി വിസിയോട് വരെ സംസാരിച്ചു. ശാരീരിക വൈകല്യം ഉള്ള ഒരാൾക്ക് അഡ്മിഷന് മാത്രമാണ് മുൻഗണന എന്നാണ് യൂണിവേഴ്സിറ്റി അടക്കം പറഞ്ഞത്. രണ്ടു കുട്ടികൾ ഉള്ള ഒരാളാണ് ഞാൻ. തൃശൂരിൽ നിന്നും ഈ കോഴ്സിന് വേണ്ടി തിരുവനന്തപുരം പോയി പഠിക്കുകയാണ് ചെയ്യുന്നത്. യൂണിവേഴ്സ്റ്റിറ്റിയുടെ പരിഗണന വന്നെങ്കിൽ എന്റെ പ്രൊഫഷനിൽ, ടീച്ചിങ് പ്രൊഫഷനിൽ എനിക്ക് ഉയർന്നു പോകാൻ കഴിയുമായിരുന്നു-എലിസബത്ത് പറയുന്നു.
തന്റേതല്ലാത്ത കാരണങ്ങളാൽ ജീവിതത്തിൽ പ്രതിസന്ധി നേരിടുന്ന വിദ്യാർത്ഥിയാണ് എലിസബത്ത്. ശാരീരിക വൈകല്യം ഉള്ളതിനാൽ ആ ക്വാട്ടയിൽ ആണ് ബിഎസ്സി നഴ്സിന് എലിസബത്തിനു പ്രവേശനം കിട്ടിയത്. പ്രവേശന സമയത്ത് നൽകിയ ആനുകൂല്യം എന്ത്കൊണ്ടാണ് പരീക്ഷാ സമയത്ത് ലഭിക്കാത്തത് എന്നാണ് എലിസബത്ത് ഉയര്തുന്നുന്ന ചോദ്യം. ഈ രീതിയിൽ ഉള്ള വിദ്യാർത്ഥികൾക്ക് പരീക്ഷ എന്ന കടമ്പ കടന്നുകിട്ടാൻ പ്രയാസമാകുമെന്നു എലിസബത്തിന്റെ വിവരണങ്ങളിൽ നിന്ന് തെളിയുകയും ചെയ്യുന്നു. എലിസബത്ത് ഇപ്പോൾ പോസ്റ്റ് ബിഎസ് സി നഴ്സിങ് രണ്ടാം വർഷ വിദ്യാർത്ഥിയാണ്. ഈ വർഷമെങ്കിലും തന്റെ കാര്യത്തിൽ കുഹാസ് കനിയുമോ എന്നാണ് എലിസബത്ത് ഉയർത്തുന്ന ചോദ്യം.
എലിസബത്തിന്റെ പ്രശ്നങ്ങൾ പരിഹൃതമാകുമോ? കുഹാസ് വി സി. ഡോ. എം കെ സി നായർ മറുനാടൻ മലയാളിയോട് പ്രതികരിക്കുന്നു
എലിസബത്തിന്റെ പ്രശ്നം സങ്കീർണ്ണതകൾ ഉള്ള പ്രശ്നമാണ്. ഇത്തരം പ്രശ്നങ്ങൾ ആരോഗ്യ സർവ്വകലാശാലയ്ക്ക് മുന്നിൽ വലിയ പ്രശ്നങ്ങളായി കടന്നുവരികയാണ്. എലിസബത്ത് എന്നെ കാണാൻ വന്നിരുന്നു. പക്ഷെ കുഹാസ് വിസിക്ക് ഒറ്റയ്ക്ക് എടുക്കാൻ കഴിയുന്ന തീരുമാനമല്ല ഇത്. പരീക്ഷയ്ക്ക് കൺസെഷൻ കൊടുക്കാൻ കഴിയില്ല. പരീക്ഷ നടന്നു കഴിഞ്ഞാൽ റിസൽട്ടിനെ ആർക്കും തൊടാൻ കഴിയില്ല. എലിസബത്തിന്റെ പ്രശ്നം യൂണിവേഴ്സിറ്റി ഒരു പ്രത്യേക കമ്മറ്റിക്ക് വിട്ടിരിക്കുകയാണ്. ഈ റിപ്പോർട്ട് യൂണിവേഴ്സിറ്റിയുടെ ഗവേണിങ് കൗൺസിലിന് വിടും. അതിനുശേഷം മാത്രമേ ഈ കാര്യത്തിൽ ഒരു തീരുമാനത്തിന് യൂണിവേഴിസിറ്റിക്ക് കഴിയുകയുള്ളൂ. എലിസബത്തിനു നൽകാൻ കഴിയുന്നത് അര മണിക്കൂർ സമയമാണ്. വേണമെങ്കിൽ ഒരു മണിക്കൂർ നൽകാം. പരീക്ഷ എഴുതാൻ പരസഹായം അനുവദിക്കാൻ കഴിയില്ല.
ഇത് പൊതുജനാരോഗ്യവുമായി ബന്ധപ്പെട്ട പ്രശ്നമാണ്. അതുകൊണ്ട് തന്നെ ഒട്ടനവധി സങ്കീർണ്ണതകൾ ഈ വിഷയത്തിലുണ്ട്. മുൻപ് മെഡിക്കൽ കോഴ്സുകളിൽ ഇത്തരം സംവരണം അനുവദനീയമായിരുന്നില്ല. നടക്കാൻ വയ്യാത്ത പ്രശ്നം മാത്രമാണെങ്കിൽ മാത്രമാണ് ആനുകൂല്യം നൽകിയിരുന്നത്. ഒട്ടനവധി വിദ്യാർത്ഥികൾ ഇപ്പോൾ ശാരീരിക വൈകല്യം കാരണമുള്ള ക്വാട്ടയ്ക്ക് അപേക്ഷ നൽകിയിരിക്കുന്നു. കേൾക്കാൻ വയ്യ. സംസാരിക്കാൻ കഴിയില്ല. കാഴ്ചയില്ല എന്നൊക്കെ പറയുമ്പോൾ എങ്ങിനെ രോഗികളുമായി ബന്ധപ്പെട്ട ഈ ഫീൽഡിൽ എങ്ങിനെ ഇത് അനുവദിക്കാൻ കഴിയും എന്നാണ് ഞങ്ങൾ നോക്കുന്നത്.
കോഴ്സ് കഴിഞ്ഞ ഒരു ഡോക്ടർക്ക്, അല്ലെങ്കിൽ നഴ്സിന് കേൾക്കാൻ വയ്യ അതിനാൽ സ്റ്റെതസ്കോപ്പ ഉപയോഗിക്കാൻ കഴിയില്ല. കാണാൻ കഴിയില്ല അതിനാൽ സ്ലൈഡുകൾ ഉപയോഗിക്കാൻ കഴിയില്ല. അപ്പോൾ എന്ത് ചെയ്യാൻ കഴിയും. ഞങ്ങൾക്ക് സഹതാപമുണ്ട്. പക്ഷെ ഇവർ ഡോക്ടർ ആയി പോയാൽ, നഴ്സ് ആയി പോയാൽ! ഇതൊക്കെ വിലയിരുത്തേണ്ടതുണ്ട്.ലാഘവത്തോടെ കൈകാര്യം ചെയ്യേണ്ട വിഷയമല്ല ഇത്. രോഗികൾ പറയുന്നത് കേൾക്കാൻ കഴിയില്ല, കാണാൻ കഴിയുന്നില്ല എന്ന് പറയുന്നത് അത്ര സിംപിൾ അല്ല. കാരണം യൂണിവേഴ്സ്റ്റി സർട്ടിഫിക്കറ്റ് നൽകി കഴിഞ്ഞാൽ പിഎസ്സി സ്വാഭാവികമായും ജോലി നൽകും. ഡോക്ടർ, നഴ്സ് ആയി ഈ രീതിയിലുള്ള പ്രശ്നങ്ങൾ വരുമ്പോൾ അതിൽ ആലോചിക്കേണ്ട കാര്യമുണ്ട്. അതിനാൽ തന്നെ എലിസബത്തിന്റെ പ്രശ്നത്തിൽ യൂണിവേഴ്സിറ്റിയുടെ തീരുമാനം ആയി വരട്ടെ എന്നാണ് ഞങ്ങൾ കരുതുന്നത്-ഡോ.എം.കെ.സി.നായർ പറയുന്നു.
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- യാത്ര നിഷേധിച്ച് വിമാനക്കമ്പനി; കൊച്ചി വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്