Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കൊലപ്പെടുത്തിയ ശേഷവും ആ നരാധമൻ ശ്രീലക്ഷ്മിയെ ലൈംഗിക ദാഹം തീർക്കാൻ ഉപയോഗിച്ചു; ഭാര്യയുള്ളപ്പോൾ തന്നെ സ്ത്രീകളെ വീട്ടിലെത്തിച്ചരുന്ന വിരുതൻ; 26 തികയും മുമ്പ് ഉപയോഗിച്ചു തള്ളിയത് നിരവധി സ്ത്രീകളേയും കുട്ടികളേയും; ചങ്കുപൊട്ടി നിലവിളിച്ച് പൂത്തൂരുകാർ

കൊലപ്പെടുത്തിയ ശേഷവും ആ നരാധമൻ ശ്രീലക്ഷ്മിയെ ലൈംഗിക ദാഹം തീർക്കാൻ ഉപയോഗിച്ചു; ഭാര്യയുള്ളപ്പോൾ തന്നെ സ്ത്രീകളെ വീട്ടിലെത്തിച്ചരുന്ന വിരുതൻ; 26 തികയും മുമ്പ് ഉപയോഗിച്ചു തള്ളിയത് നിരവധി സ്ത്രീകളേയും കുട്ടികളേയും; ചങ്കുപൊട്ടി നിലവിളിച്ച് പൂത്തൂരുകാർ

കുളത്തൂപ്പുഴ: പുത്തൂരിൽ കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച് കൊന്ന രാജേഷ് അതിക്രൂരനായ കൊലപാതകിയെന്ന് തെളിയുന്നു. നരാധമന്റെ കൈയിലകപ്പെട്ട ശ്രീലക്ഷ്മിയെ മരിച്ച നിലയിൽ ഇന്നലെയാണ് കുളത്തുപ്പുഴയിലൈ റബ്ബർ എസ്റ്ററ്റിൽ് നിന്ന് കണ്ടെത്തിയത്. കുട്ടിയുടെ വിധിയിൽ ചങ്കുപൊട്ടി നിലവിളിക്കുകയാണ് നാട്ടുകാർ

ഏരൂർ ഗവ. എൽപി സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാർത്ഥിനിയെ ബുധനാഴ്ച മുതലാണ് കാണാതായത്. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് വ്യാപകമായി അന്വേഷണം നടത്തുകയും ഇരുവരുടേയും ഫോട്ടോ സാമൂഹികമാധ്യമങ്ങളിലടക്കം പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. പിന്നീട് ഇന്നലെ രാത്രിയോടെ കുളത്തൂപുഴക്ക് സമീപത്ത് നിന്ന് രാജേഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാളിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ആർ.പി.കോളനിയിലെ റബർ ഷെഡിൽ കുട്ടിയുണ്ടെന്ന് മനസ്സിലാക്കിയത്. എന്നാൽ പൊലീസ് ഇവിടെ എത്തി പരിശോധിച്ചപ്പോൾ കുട്ടി മരിച്ച നിലയിലായിരുന്നു. കുട്ടിയെ രാജേഷ് കൊണ്ടു പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്.കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച ശേഷം കഴുത്തു ഞെരിച്ചു കൊലപ്പെടുത്തുകയായിരുന്നുവെന്നു രാജേഷ് പൊലിസിനു മൊഴി നൽകി.

എന്നാൽ ഇയാൽ കുട്ടിയെ കൊന്ന ശേഷവും ലൈംഗികമായി പീഡിപ്പിച്ചുവെന്നും തെളിയുന്നു. അത്ര ക്രൂരതയാണ് ഈ നരാധമൻ കുഞ്ഞിനോട് കാട്ടിയതൈന്നാണ് മെഡിക്കൽ റിപ്പോർട്ടുകൾ പറയുന്നത്. ശ്വാസം മുട്ടിച്ചു കൊന്ന ശേഷവും ഇയാൾ കാമദാഹം തീർക്കാൻ ആ കുഞ്ഞു ശരീരം ഉപയോഗിച്ചു . മനുഷ്്യർക്ക് ചെയ്യാനാവുന്ന കാര്യങ്ങളല്ല ഇയാൾ കാട്ടികൂട്ടിയത്.

നാട്ടുകാർക്ക് ഇയാൾ നേരത്തേ തന്നെ പ്രശ്‌നക്കാരനായിരുന്നു എന്നാണ് കിട്ടുന്ന വിവരം. സ്ത്രീവിഷയത്തിൽ മുമ്പുതന്നെ ഇയാൾ ചെയ്തിട്ടുള്ള വൈകൃതങ്ങൾ ഇപ്പോഴാണ് പുറത്തു വരുന്നത്. ഇതേ തുടർന്നാണ് ഇയാളുടെ ആദ്യഭാര്യ ഉപേക്ഷിച്ചു പോയത്. ആദ്യഭാര്യ ഗർഭിണി ആയിരിക്കെ തന്നെ മറ്റൊരു സ്്ത്രീയെ വീട്ടിലേയക്ക് കൂട്ടിക്കൊണ്ടു വന്ന വിരുതും ഇയാൾ ചെയ്തിരുന്നതായി അറിയുന്നു. വൈകൃതങ്ങൾ തുടർന്ന്‌തോടൈ ആദ്യഭാര്യ വീടു വിട്ടു പോയി. ഈ ബന്ധത്തിൽ ഒരു കുട്ടിയും ജനിച്ചു. അതിനു ശേഷം മറ്റൊരു സ്ത്രീയുമായി ബന്ധം തുടങ്ങി. ഇതും ഏറെ നീണ്ടില്ല. ലൈംഗികവൈകൃതം സ്വഭാവമാക്കിയ രാജേഷിനെ ജീവിത്തിൽ കൂട്ടാൻ ഇവർക്കും കഴിഞ്ഞില്ല. ഈ സമയത്താണ് മോഷണക്കേസിൽ ഇയാൾ പിടിക്കപ്പെടുന്നത്. ഇതോടെ രണ്ടാം ഭാര്യയും ഉപേക്ഷിച്ചു. ഇരുപത്തിയാറു വയസ്സാണ് ഇയാൾക്കുള്ളതെങ്കിലും ഇതിനിടെ ഉപയോഗിച്ചു തള്ളിയത് ഒട്ടേറെ സ്ത്രീകളെയാണ്.

ജയിലിലിൽ നിന്ന് പുറത്തിറങ്ങിയ രാജേഷ് മറ്റൊരു സ്ത്രീയെ കണ്ടെത്തി ഒപ്പം പാർപ്പിച്ചു. ക്രിമിനൽ കുറ്റങ്ങൾ ഇയാളിൽ ചാർത്തപ്പെട്ടതോടെ പൊലീസിന്റെ നോട്ടപ്പുള്ളിയുമായി. മൂന്നാം ഭാര്യയും ഉപേക്ഷിച്ചതോടെയാണ് പുത്തൂരിലെത്തുന്നത്. ഇയാൾ കൊലപ്പെടുത്തിയ ശ്രീലക്ഷ്മിയുടെ അമ്മയുടെ അനുജത്തിയുമായാണ് ബന്ധം തുടങ്ങിയത്. ഇവരുടെ കുടുംബത്തിന്റെ വിശ്വാസം പിടിച്ചു പറ്റിയ രാജേഷ് ഒരുമാസം മുമ്പാണ് ഈ വീട്ടിൽ കുടുംബത്തോടൊപ്പം താമസമാക്കിയത്. ശ്ര്ീലക്്ഷ്മിയുടെ അമ്മയും അനുജത്തിയും അമ്മൂമ്മയുമായിരുന്നു ഇവിടെ ഉണ്ടായിരുന്നത്. പുരുഷന്മാരില്ലാത്ത വീട്ടിൽ കാര്യക്കാരനായി ഇയാൾ മാറി. അപ്പോഴുംക്രിമിനൽ പ്ശ്ചാത്തലമൊന്നും ഏറെ ഈ വീ്ട്ടു കാർക്ക് അറിവില്ലായിരുന്നു.

കുട്ടിയെ ട്യൂഷൻ ക്ലാസിന് കൊണ്ടു പോയതാണ് ഇയാളെന്നാണ് ആദ്യം അറിഞ്ഞത്. എന്നാൽ സ്‌ക്കൂളിൽ നിന്ന് കുട്ടിയെ വിളിച്ചിറക്കിക്കൊണ്ടു പോവുകയായിരുന്നുവന്ന് ഇപ്പോൾ അറിയുന്നു. കുട്ടിയെ രാജേഷ് കൊണ്ടു പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്.അതേ തുടർന്നുള്ള ചോദ്യം ചെയ്യലിലാണ് ഇക്കാര്യം തെളിഞ്ഞത്. ബുധനാഴ്ച രാവിലെ അമ്മൂമ്മയാണ് കുട്ടിയെ സ്‌ക്കൂളിൽ വിടുന്നത്. സ്‌ക്കൂൾ ഗേറ്റ് കടത്തിവിട്ട ശേഷം അമ്മൂമ്മ മടങ്ങുകയും ചെയ്തു. ഇതിനു ശേഷമാണ് ഇയാൾ സ്‌ക്കൂളിലെത്തി കുട്ടിയെ കൂ്ട്ടിക്കൊണ്ടു പോകുന്നത്. ക്‌ളാസിൽ പോകണമെന്ന് കുട്ടിവാശിപിടിക്കുന്നതും ബലം പ്രയോഗിച്ച് രാജേഷ് ബലം പ്രയോഗിച്ച് കൊണ്ടു പോകുന്നതും സിസി ടി വിയിൽ തെളിഞ്ഞിട്ടുണ്ട്.

സ്്ക്കൂളിൽ എത്തിച്ച കുട്ടിയെ അസംബ്‌ളിയിൽ കാണാത്തതിനെ തുടർന്ന് മറ്റൊരു രക്ഷാകർത്താവാണ് വിവരം അറിയിക്കുന്നത്. രാജേഷ് കുട്ടിയെ കൂട്ടിക്കൊണ്ടു പോകുന്നത് കണ്ടതോടെ സംശയങ്ങളായി. ഇതോടെ പൊലീസിൽ പരാതിപ്പെട്ടു. പൊലീസ് അന്വേഷങ്ങളുടെ ഭാഗമായി ഇരുവരുടേയും ഫോട്ടോ സാമൂഹികമാധ്യമങ്ങളിലടക്കം പ്രചരിപ്പിക്കുകയും ചെയ്തിരുന്നു.

കുളത്തൂപ്പുഴയ്ക്കുള്ള ബസ്സിലാണ് ഇയാൾ കുട്ടിയുമായി കയറിയത് . ചെറുകര പാതയിൽ ആർ പിഎൽ എ്‌സ്റ്റേറ്റിൽ കുന്നിനു മുകളിൽ ആളൊഴിഞ്ഞ ഭാഗത്തേക്കാണ് ഇയാൾ കുട്ടിയെ കൊണ്ടുപോയത്. കുട്ടിക്ക് ഐസ് ക്രീമും മിഠായിയും വാങ്ങി നല്കി. ഇവിടെ കുറ്റിക്കാട്ടിലും ഷെഡ്ഡിലും കുട്ടിയെ ഒളിപ്പിച്ചു. ഇവിടെ വച്ചാണ് പീഡനം നടത്തിയെന്നാണ് ഇയാൾ പൊലീസിനോട് സമ്മതിച്ചിട്ടുള്ളത്. കു്ട്ടി വീട്ടിൽ പോകണമന്ന് നിർബ്ബന്ധം പിടിച്ചതോടെ ഇയാൾ കുട്ടിയെ ശ്വാസം മുട്ടി്ച്ചു കൊല്ലുകയായിരുന്നു. വിവരം വീട്ടുകാരോട് പറയുമെന്ന് ഇയാൾ ഭയപ്പെട്ടു. കഴുത്തു ഞെരിച്ചു കൊന്ന കുട്ടിയുടെ ജഡത്തിലും ലൈംഗിത വൈകൃതങ്ങൾ കാ്ട്ടിക്കൂട്ടിയെന്നു ഇയാൾ പൊലീസിനോട് സമ്മതിച്ചു.

കുഞ്ഞിന്റ ജഡം കണ്ടൈത്തിയതോടെ കനത്തമഴയും അവഗണിച്ച് നാട്ടുകാർ ഈ സ്ഥലത്തേയ്ക്ക് ഒഴുകിയെത്തി. സയന്റിഫിക് ഫോറൻസിക് വിദഗ്ദ്ധർ ഇതോടനുബന്ധിച്ചുള്ള തെളിവുകൾ ശേഖരിക്കുന്നുണ്ട്. മ്റ്റ് ഏതെങ്കിലും കുട്ടിയെ ഇയാൾ ഇത്തരം വൈകൃതങ്ങൾക്ക് വിധേമാക്കിയി്ട്ടുണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. കണ്ണില്ലാത്ത ക്രൂരത കാട്ടിയ നരാധമന് മരണ ശിക്ഷ തന്നെ നല്കണമെന്നാണ നാട്ടുകാർ പറയുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP