Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

`റോ`യുടെ ചാരനെന്നാരോപിച്ച് ബലൂചിസ്ഥാനിൽ അറസ്റ്റ് ചെയ്തത് 2016 മാർച്ചിൽ; കൃത്യം ഒരു വർഷത്തിന് ശേഷം വധശിക്ഷ വിധിച്ചെങ്കിലും മോദിയുടെ ഇടപെടലിൽ കാര്യങ്ങൾ മാറി മറിഞ്ഞു; വധശിക്ഷ തടഞ്ഞ ശേഷം നടന്നത് രണ്ട് വർഷത്തെ വാദപ്രതിവാദം; ഒടുവിൽ പരാജയമുറപ്പിച്ചപ്പോൾ എന്ത് വിധിയും അംഗീകരിക്കുമെന്ന് പാക്കിസ്ഥാന്റെ മുൻകൂർ ജാമ്യം; കുൽഭൂഷണ് ആശ്വാസകരമായ വിധി വരുമ്പോൾ രാജ്യം ആഹ്ലാദത്തിൽ; ഉറിക്കും ബാലാകോട്ടിനും ശേഷം വീണ്ടും ഇന്ത്യക്ക് മുന്നിൽ നാണംകെട്ട് പാക്കിസ്ഥാൻ

`റോ`യുടെ ചാരനെന്നാരോപിച്ച് ബലൂചിസ്ഥാനിൽ അറസ്റ്റ് ചെയ്തത് 2016 മാർച്ചിൽ; കൃത്യം ഒരു വർഷത്തിന് ശേഷം വധശിക്ഷ വിധിച്ചെങ്കിലും മോദിയുടെ ഇടപെടലിൽ കാര്യങ്ങൾ മാറി മറിഞ്ഞു; വധശിക്ഷ തടഞ്ഞ ശേഷം നടന്നത് രണ്ട് വർഷത്തെ വാദപ്രതിവാദം; ഒടുവിൽ പരാജയമുറപ്പിച്ചപ്പോൾ എന്ത് വിധിയും അംഗീകരിക്കുമെന്ന് പാക്കിസ്ഥാന്റെ മുൻകൂർ ജാമ്യം; കുൽഭൂഷണ് ആശ്വാസകരമായ വിധി വരുമ്പോൾ രാജ്യം ആഹ്ലാദത്തിൽ; ഉറിക്കും ബാലാകോട്ടിനും ശേഷം വീണ്ടും ഇന്ത്യക്ക് മുന്നിൽ നാണംകെട്ട് പാക്കിസ്ഥാൻ

മറുനാടൻ മലയാളി ബ്യൂറോ

ഡൽഹി: കുൽഭൂഷൺ ജാധവിനെതിരായ വധശിക്ഷ പുനപരിശോധിക്കണം എന്ന് പാക്കിസ്ഥാനോട് ആവശ്യപ്പെട്ടുള്ള അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ വിധി ഇന്ത്യയുടെ നയതന്ത്ര വിജയം ആണെന്ന കാര്യത്തിൽ തർക്കമില്ല. പാക് പിടിയിലായി മൂന്ന് വർഷവും സൈനിക കോടതി വധശിക്ഷയ്ക്ക് വിധിച്ചതിന് ശേഷം രണ്ട് വർഷവും രണ്ടരമാസവും പിന്നിടുമ്പോഴാണ് കുൽഭൂണണ് ആശ്വാസകരമായ വിധി എത്തുന്നത്. ഇന്ത്യ ഉയർത്തിയവാദങ്ങൾ അംഗീകരിക്കുകയും പാക്കിസ്ഥാൻ വാദങ്ങൾ തള്ളിക്കൊണ്ടുമാണ് നിർണായകവും ഇന്ത്യക്ക് അഭിമാനകരവുമായ വിധി വന്നിരിക്കുന്നത്. ആരായിരുന്നു കുൽഭൂഷൺ യാദവ്.

മുൻ ഇന്ത്യൻ നാവികസേന ഉദ്യോഗസ്ഥനായിരുന്ന കുൽഭൂഷൻ ജാദവിനെ ചാരപ്രവർത്തനം ആരോപിച്ചാണ് പാക്കിസ്ഥാൻ ബലൂചിസ്ഥാനിൽ വച്ച് അറസ്റ്റ് ചെയ്തത്. 2016 മാർച്ച് മൂന്നിനായിരുന്നു അറസ്റ്റ്. ഇന്ത്യൻ ചാരസംഘടനയായ 'റോ'യുടെ ചാരനാണ് എന്നായിരുന്നു പാക്കിസ്ഥാന്റെ ആരോപണം. തുടർന്ന് 2017 ഏപ്രിൽ 10ന് കുൽഭൂഷണ് വധശിക്ഷ വിധിക്കുകയും ചെയ്തു. 2017 ഏപ്രിലിൽ പാക് കോടതി വധശിക്ഷയും വിധിച്ചു. ഇതിനെതിരെ ഇന്ത്യ മെയ് മാസത്തിൽ അന്താരാഷ്ട്ര നീതിന്യായ കോടതിയെ സമീപിക്കുകയായിരുന്നു. തുടർന്ന് 2017 മെയ് 18-ന് കുൽഭൂഷൺ ജാദവിന്റെ വധശിക്ഷ നടപ്പിലാക്കുന്നത് കോടതി തടഞ്ഞിരുന്നു. ഇതിനുശേഷമാണ് കേസിൽ വാദം കേട്ടത്.

വധശിക്ഷ വിധിക്കുകയും കുൽഭൂഷൺ കുറ്റസമ്മതം നടത്തുന്ന വീഡിയോ ദൃശ്യങ്ങൾ പുറത്ത് വരുകയും ചെയ്തത് ഇന്ത്യയെ പ്രതിരോധത്തിലാക്കിയിരുന്നു. എന്നാൽ ഒരു മാസത്തിനുള്ളിൽ പാക് സൈനിക കോടതിയുടെ വിധി അന്താരാഷ്ട്ര നീതി ന്യായ കോടതിയിൽ ചലഞ്ച് ചെയ്യാനും വാദം കേൾക്കണം എന്ന നിലയിലേക്കും എത്തിച്ചത് ഇന്ത്യ നടത്തിയ ഇടപെടലുകളുടെ ഫലം തന്നെയായിരുന്നു. 1963ൽ ഒപ്പിട്ട വിയന്ന കരാറിന്റെ ലംഘനമായി ചൂണ്ടിക്കാണിച്ച് കേസ് ഹേഗിലേക്ക് എത്തിക്കാൻ ഇന്ത്യക്ക് കഴിഞ്ഞത് വൻ നേട്ടമാവുകയും കേസിന്റെ വഴിത്തിരിവാവുകയും ചെയ്തു.

ഇറാനിലെ ചാംബഹാറിൽ കച്ചവടം നടത്തുന്ന കുൽഭൂഷൺ അവിടെനിന്ന് പാക്കിസ്ഥാനിലേക്ക് കടക്കാൻ ശ്രമിക്കവേ 2016 മാർച്ച് മൂന്നിന് അതിർത്തിയിൽ പിടിയിലായി എന്നായിരുന്നു പാക്കിസ്ഥാന്റെ അവകാശവാദം. ഇത് സമ്മതിക്കുന്ന കുൽഭൂഷണിന്റെ കുറ്റസമ്മതമെന്ന് വിശേഷിപ്പിച്ച സിഡിയും പുറത്തുവിട്ടിരുന്നു. ബലൂചിസ്താനിൽ പതിറ്റാണ്ടുകളായി ഭീകരാക്രമണങ്ങൾ ആസൂത്രണം ചെയ്യുന്ന ഇന്ത്യൻ ചാരനാണ് എന്നാരോപിച്ചാണ് കുൽഭൂഷൺ ജാദവിനെ തൂക്കി കൊല്ലാൻ പാക് പട്ടാള കോടതി വിധിച്ചത്. ഇതുകൂടാതെ പ്രവിശ്യയിൽ വിഘടനവാദം പ്രോത്സാഹിപ്പിക്കുന്നതടക്കമുള്ള കുറ്റങ്ങളും ഇയാൾക്കെതിരെ ചുമത്തിയിട്ടുണ്ട്.

അതേസമയം നാവിക സേനയിൽനിന്നും വിരമിച്ച ഇദ്ദേഹത്തിന് ബിസിനസ്സിൽ താൽപര്യമുണ്ടായിരുന്നുവെന്നും ഇതോടനുബന്ധിച്ചാണ് ഇറാനിലെത്തിയതെന്നും ഇന്ത്യ വാദിച്ചു. വ്യാപാര ആവശ്യത്തിനായി ഇറാനിലെത്തിയ കുൽഭൂഷണെ തട്ടിക്കൊണ്ടു പോവുകയായിരുന്നുവെന്നും ഇന്ത്യ വ്യക്തമാക്കി.

കേസിൽ 1963-ൽ ഇന്ത്യ-പാക്കിസ്ഥാൻ ഒപ്പിട്ട വിയന്ന ഉടമ്പടിയിലെ വ്യവസ്ഥകൾ പാക്കിസ്ഥാൻ ലംഘിച്ചതായി ഇന്ത്യ ചൂണ്ടിക്കാട്ടി. നീതി നിഷേധിക്കുക മാത്രമല്ല, അദ്ദേഹത്തിന് അഭിഭാഷകനെക്കൂടി പാക്കിസ്ഥാൻ നൽകിയിരുന്നില്ല. നയതന്ത്ര സഹായം കുൽഭൂഷൺ ജാദവിന് നൽകാനുള്ള ഇന്ത്യയുടെ അപേക്ഷകൾ 14 തവണ പാക്കിസ്ഥാൻ നിരസിച്ചു. തികച്ചും ഏകപക്ഷീയമായ ഒരു നിലപാടാണ് പാക്കിസ്ഥാൻ പട്ടാളക്കോടതിയുടെ ഭാഗത്തുനിന്നുണ്ടായതെന്നും ഇത് വിയന്ന കൺവൻഷന്റെ ലംഘനമാണെന്നും അതിനാൽ കുൽഭൂഷനെതിരായ പാക് പട്ടാളക്കോടതി വിധി റദ്ദാക്കണമെന്നുമാണ് ഇന്ത്യ ഉന്നയിച്ചു.

മുൻ സോളിസിറ്റർ ജനറലായ ഹരീഷ് സാൽവെയാണ് ഇന്ത്യയ്ക്ക് വേണ്ടി അന്താരാഷ്ട്ര കോടതിയിൽ ഹാജരായത്. 2019 ഫെബ്രുവരി മാസത്തിൽ നടന്ന വാദംകേൾക്കൽ നാലുദിവസം നീണ്ടുനിന്നിരുന്നു.പാക്കിസ്ഥാനിൽ അട്ടിമറി സംഘടിപ്പിക്കാനും ചാരപ്പണിക്ക് ശ്രമിച്ചുവെന്നുമുള്ള കുറ്റങ്ങൾക്കാണ് കുൽഭൂഷൺ ജാദവിന് വധശിക്ഷ വിധിച്ചത്. ബലൂചിസ്ഥാൻ പ്രവിശ്യയിൽനിന്ന് ജാദവിനെ സുരക്ഷാസേന അറസ്റ്റുചെയ്തെന്നാണ് പാക്കിസ്ഥാന്റെ അവകാശവാദം. ഇന്ത്യൻ നാവികസേനയിൽ ഉദ്യോഗസ്ഥനായിരുന്നു ജാദവെന്നും പാക്കിസ്ഥാൻ ആരോപിക്കുന്നു. അറസ്റ്റിന് ശേഷം ജാദവ് നടത്തിയ കുറ്റസമ്മത മൊഴിയുടെ വീഡിയോയും പാക്കിസ്ഥാൻ പുറത്തുവിട്ടിരുന്നു. എന്നാൽ, ഈ ആരോപണങ്ങളെല്ലാം ഇന്ത്യ നിരാകരിച്ചു. ജാദവിനെ പാക് അധികൃതർ തട്ടിക്കൊണ്ടു പോയതാണെന്ന നിലപാടിൽ ഇന്ത്യ ഉറച്ചുനിൽക്കുകയാണ്. വധശിക്ഷനടപ്പാക്കിയാൽ ആസൂത്രിത കൊലപാതകമായി കണക്കാക്കുമെന്ന മുന്നറിയിപ്പ് വിദേശകാര്യമന്ത്രാലയം നൽകിയിരുന്നു.

ഇപ്പോൾ ഇങ്ങനെ ഒരു വിധി വരുമ്പോൾ അത് മോദിയുടേയും എൻഡിഎ സർക്കാരിന്റേയും നയതന്ത്ര വിജയം തന്നെയാണ്. ഇന്ത്യൻ ചാരൻ എന്നും മുൻ നാവികസേന ുദ്യോഗസ്ഥൻ എന്നും പാക്കിസ്ഥാൻ അവകാശപ്പെടുകയും ഒപ്പം തന്നെകുറ്റസമ്മതത്തിന്റെ സിഡി പുറത്ത് വിടുകയും ചെയ്യുമ്പോഴും പാക് വാദങ്ങൾ ഒന്നും തന്നെ ആരും മുഖവിലയ്‌ക്കെടുക്കുന്നില്ല എന്നതും ഇതിലൂടെ തെളിയുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP