വിശ്വാസം തെളിയിക്കാൻ 15 ദിവസം നൽകി ഗവർണർ; സത്യപ്രതിജ്ഞാ ചടങ്ങ് ബുധനാഴ്ച തന്നെ നടത്താൻ കുമാരസ്വാമി; ബിജെപിയുടെ ചാക്കിട്ടു പിടിത്തത്തിന് വീണ്ടും അവസരം നൽകാതെ സഭയും നേരത്തേ ചേരും; എംകെ സ്റ്റാലിനേയും അഖിലേഷ് യാദവിനേയും ചന്ദ്രബാബു നായിഡുവിനേയും ഉൾപ്പെടെ ദേശീയ നേതാക്കളെ നേരത്തെ ക്ഷണിച്ച് സെക്യുലർ ദളും കോൺഗ്രസും; ലക്ഷ്യമിടുന്നത് ദേശീയ വിശാലസഖ്യത്തിന് കർണാടകത്തിൽ തിരികൊളുത്താൻ തന്നെ
ബംഗളൂരു: മുന്നുദിവസം പിന്നിട്ട രാഷ്ട്രീയ നാടകങ്ങൾക്ക് വിരാമമിട്ട് യദിയൂരപ്പ കർണാടക മുഖ്യമന്ത്രി പദം ഒഴിഞ്ഞതോടെ ജനതാദൾ-കോൺഗ്രസ് സർക്കാരിന്റെ സത്യപ്രതിജ്ഞ ബുധനാഴ്ച. ശ്രീ കണ്ഠീരവ സ്റ്റേഡിയത്തിലാണ് സത്യപ്രതിജ്ഞാ ചടങ്ങുകൾ. ആദ്യം തിങ്കളാഴ്ചയാണ് സത്യപ്രതിജ്ഞ തീരുമാനിച്ചതെങ്കിലും ബുധനാഴ്ചയിലേക്ക പിന്നീട് ചടങ്ങ് മാറ്റി. തിങ്കളാഴ്ച രാജീവ്ഗാന്ധിയുടെ ചരമവാർഷിക ദിനമായ മെയ് 21 ആയതിനാലാണ് സത്യപ്രതിജ്ഞാ ചടങ്ങ് മാറ്റിയത്. ചടങ്ങ് മാറ്റാൻ കോൺഗ്രസ് നേതൃത്വം അഭ്യർത്്ഥിച്ചിരുന്നു. ഇതോടെയാണ് ചടങ്ങ് മാറ്റിയത്.
സത്യപ്രതിജ്ഞ ചടങ്ങിലേക്ക് ദേശീയ നേതാക്കളെയെല്ലാം ക്ഷണിച്ച് ബിജെപിക്ക് എതിരെ ശക്തമായ നീക്കം നടത്താനും കോൺഗ്രസും ദളും തീരുമാനിച്ചു. മുഖ്യമന്ത്രി സ്ഥാനമേൽക്കാൻ അവകാശവാദം ഉന്നയിച്ച് ജനതാദൾ നേതാവും ദേവഗൗഡയുടെ മകനുമായ എച്ച് ഡി കുമാരസ്വാമി കർണാടക ഗവർണർ വാജുഭായ് വാലയെ കണ്ടു. മന്ത്രിസഭ രൂപീകരിക്കാൻ ക്ഷണിച്ച ഗവർണർ 15 ദിവസം വിശ്വാസം തെളിയിക്കാൻ സാവകാശവും നൽകിയതോടെയാണ് കർണാടകത്തിൽ കോൺഗ്രസ്-ദൾ സഖ്യ സർക്കാരിന് അധികാരമേൽക്കാൻ വേദിയൊരുങ്ങി.
എന്നാൽ 15 ദിവസം കാത്തിരിക്കാതെ അതിന് മുമ്പുതന്നെ സത്യപ്രതിജ്ഞചെയ്ത് അധികാരമേൽക്കാനും സഭവിളിച്ച് വിശ്വാസം തെളിയിക്കാനുമാണ് കോൺഗ്രസും ദളും ലക്ഷ്യമിടുന്നതെന്നാണ് സൂചന. നാളെത്തന്നെ മന്ത്രിസഭാ അംഗങ്ങൾ ആരൊക്കെയെന്ന് അന്തിമമായി തീരുമാനിക്കും. തിങ്കളാഴ്ച തന്നെ സത്യപ്രതിജ്ഞ തീരുമാനിച്ചതിനാൽ പിന്നാലെ തന്നെ സഭ ചേരുമെന്നാണ് ലഭിക്കുന്ന വിവരം. മോദിയുടെയും അമിത്ഷായുടേയും ചാണക്യതന്ത്രങ്ങൾ അവസാനിച്ചുവെന്ന് കോൺഗ്രസോ ദൾ നേതൃത്വമോ കരുതുന്നില്ല. ഇനിയും എംഎൽഎമാരുടെ ചാക്കിട്ടുപിടിത്തത്തിന് സാധ്യതയുണ്ട്. അതിന് അവസരം നൽകാതെ ഏറ്റവും വേഗം സഭയിൽ വിശ്വാസം തെളിയിക്കാനാണ് കുമാരസ്വാമി ശ്രമിക്കുക.
ഇതോടൊപ്പം കർണാടകയിലെ ഇപ്പോഴത്തെ വിജയം ദേശീയ തലത്തിൽ തന്നെ വലിയ ആഘോഷമാക്കി മാറ്റാനും അടുത്ത ദേശീയ തിരഞ്ഞെടുപ്പിന്റെ മുന്നോടിയായി സംഘപരിവാർ ഐക്യം രൂപപ്പെടുത്തുന്നതിലേക്ക് എത്തിക്കാനും കോൺഗ്രസ് ശ്രമം തുടങ്ങി. ഇതിന്റെ ഭാഗമായി തമിഴ്നാട്ടിൽ നിന്ന് ഡിഎംകെ നേതാവ് സ്റ്റാലിൻ, ആന്ധ്രയിൽ നിന്ന് അടുത്തിടെ ബിജെപിയുമായി തെറ്റിപ്പിരിഞ്ഞ തെലുഗുദേശത്തിന്റെ നേതാവ് ചന്ദ്രബാബു നായിഡു, യുപിയിൽ ബിജെപി വിരുദ്ധ മുന്നണിയുടെ നേതാവായി ബിഎസ്പിയുമായി കൈകോർത്ത അഖിലേഷ് യാദവ് തുടങ്ങിയവരെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ക്ഷണിക്കാനും തീരുമാനിച്ചിട്ടുണ്ട്. ഇത്തരത്തിൽ ബിജെപി വിരുദ്ധ ദേശീയ കൂട്ടായ്മയ്ക്ക് കർണാടകത്തിലേ തുടക്കമിടുക എന്ന വലിയ ചുവടുവയ്പായി സത്യപ്രതിജ്ഞയേയും കർണാടകത്തിലെ മതേതര വിജയത്തേയും ഉയർത്തിക്കാട്ടാനാണ് കോൺഗ്രസിന്റേയും ദള്ളിന്റേയും തീരുമാനം. ബംഗാളിൽ നിന്ന് മമതയ്ക്കും ക്ഷണമുണ്ടെന്നാണ ഇപ്പോൾ ലഭിക്കുന്ന വിവരം. കൂട്ടത്തിൽ ഇടതുകക്ഷികൾ ഉൾപ്പെടെയുള്ള നേതാക്കളേയും ക്ഷണിക്കുമെന്നാണ് ലഭിക്കുന്ന വിവരം.
മോദി-അമിത് ഷാ കൂട്ടുകെട്ടിന്റെ പതനം ഒരേ താളത്തിൽ ആഘോഷിക്കുകയാണ് രാജ്യത്തെ ബിജെപി വിരുദ്ധ കക്ഷികൾ. ഗോവയിലും മണിപ്പൂരിലും വിജയിച്ച മോദി-അമിത് ഷാ തന്ത്രം കർണാടകയിൽ തകർന്നു തരിപ്പണമായത് ദേശീയ തലത്തിൽ ബിജെപി വിരുദ്ധ വിശാല പ്രതിപക്ഷമെന്ന ആശയത്തിന് ഇന്ധനമായിക്കഴിഞ്ഞു. കർണാടകത്തിൽ അധികാരം നേടാൻ ബിജെപി കളിച്ച കളികൾ ഉയർത്തിക്കാട്ടാനായതും അതിനെ തോൽപിക്കാനായതും വലിയ നേട്ടമായി കോൺഗ്രസും മറ്റ് ബിജെപി വിരുദ്ധ പാർട്ടികളും വിലയിരുത്തുന്നു. പ്രധാന കക്ഷി നേതാക്കളെല്ലാം രാഹുൽ ഗാന്ധിക്കൊപ്പം കർണാടകയിലെ ബിജെപിയുടെ പതനം ആഘോഷിക്കുകയാണ്. ജെഡിഎസ്-കോൺഗ്രസ് സഖ്യം അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിൽ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ബിജെപി വിരുദ്ധ മുന്നേറ്റത്തിന് ഊർജമായി മാറുമെന്ന സന്ദേശവും ഇതോടൊപ്പം പ്രചരിക്കുന്നു.
കർണാടകയിലെ പരാജയത്തെ അധികാരം പിടിച്ചതിലൂടെ തിളക്കമുള്ള വിജയമാക്കി മാറ്റിയ രാഹുൽ ഗാന്ധി ഒറ്റയടിക്കാണ് കരുത്തനായ ദേശീയ നേതാവെന്ന നിലയിലേക്ക് ഉയർന്നത്. മോദി-അമിത് ഷാ തന്ത്രങ്ങൾക്ക് മറുപണി നൽകാൻ തക്ക തന്ത്രങ്ങളും കരുത്തും തനിക്കുണ്ടെന്ന് കർണാടകയിലൂടെ രാഹുൽഗാന്ധി തെളിയിച്ചു. ഇതോടെയാണ് ദേശീയ തലത്തിൽ കോൺഗ്രസ് ഉൾപ്പെടുന്ന വിശാലപ്രതിപക്ഷമെന്ന ആശയം പിന്നെയുമുയരുന്നത്. യെദ്യൂരപ്പയുടെ രാജിക്കുശേഷം ബിജെപിയെയും പ്രധാനമന്ത്രിയെയും കളിയാക്കിയും വിമർശിച്ചും രംഗത്തുവന്ന രാഹുൽഗാന്ധിക്കൊപ്പം പ്രമുഖ പ്രതിപക്ഷ കക്ഷി നേതാക്കളും രംഗത്തെത്തിയത് ഇതിന്റെ സൂചനയാണ്. മായാവതിയും യെച്ചൂരിയും ഡിഎംകെ നേതാവ് എംകെ സ്റ്റാലിനും ശിവസേ നേതാവ് ഉദ്ധവ് താക്കറെയുമടക്കമുള്ള നേതാക്കൾ രാഹുലിനോട് ഐക്യപ്പെട്ടു.
കർണാടകയിൽ സംഭവിച്ച കാര്യങ്ങൾ ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായുടെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ഗൂഢാലോചനയാണെന്ന് ബി.എസ്പി നേതാവ് മായാവതി. രാജ്യത്തെ ഓരോ ജനാധിപത്യ സ്ഥാപനങ്ങളും പിടിച്ചെടുത്ത് ദുരുപയോഗം ചെയ്യുകയാണ് മോദിയും അമിത് ഷായെന്നും അവർ ആരോപിച്ചു. 2019ലെ തന്ത്രങ്ങൾ ബിജെപി മാറ്റിപ്പിടിക്കണമെന്നും മായാവതി ഉപദേശിച്ചു. അതേസമയം, കള്ളപ്പണവും ക്രിമിനലുകളെയും ഉപയോഗിച്ച് ജനാധിപത്യ സ്ഥാപനങ്ങളെ തെറ്റായി ഉപയോഗിച്ച് ഭരണഘടനാ സംവിധാനങ്ങളെ കാറ്റിൽ പറത്തിയ മോദിയും അമിത് ഷായും ജനങ്ങളുടെ കരുത്തിനെ കുറച്ച് കണ്ടെന്ന് സീതാറാം യെച്ചൂരിയും പ്രതികരിച്ചിരുന്നു.
തൃണമൂൽ കോൺഗ്രസ് നേതാവും പശ്ചിമബംഗാൾ മുഖ്യമന്ത്രിയുമായ മമതാ ബാനർജി സോണിയാ ഗാന്ധിയുമായി മുമ്പ് നടത്തിയ കൂടിക്കാഴ്ചയും വിശാല പ്രതിപക്ഷമെന്ന ആശയത്തിന് മുതൽക്കൂട്ടാണ്. ശിവസേനയും ബിജെപിക്കെതിരേ ശക്തമായ നിലപാടുമായി രംഗത്തുണ്ട്. ഡിഎംകെ നേതാവ് എംകെ സ്റ്റാലിന്റെ നിലപാടും ദക്ഷിണേന്ത്യയിൽ ബിജെപിക്ക് തിരിച്ചടിയാകും. ഇവരെല്ലാം ഒറ്റക്കെട്ടായി അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപിയെ നേരിടാനുള്ള സാധ്യത നിലവിലെ സാഹചര്യത്തിൽ തള്ളിക്കളയാനാകില്ല.
Stories you may Like
- 'കർണ്ണാടകയിലെ അട്ടിമറി' സാധ്യത; ബിജെപിയുമായി ചർച്ച നടത്തിയ കോൺഗ്രസ് മന്ത്രി ആര്?
- 32 കോൺഗ്രസ് എംഎൽഎമാരുടെ കൂട്ടായ്മയിൽ ബിജെപിക്കാരും; ഓപ്പറേഷൻ താമര വീണ്ടും!
- വിധിയെഴുതാൻ കർണാടക ബുധനാഴ്ച ബൂത്തിലേക്ക്
- രാജ്യത്തെ രാഷ്ട്രീയ ഭൂപടത്തിൽ മാറ്റം വരുത്തി കർണാടക തിരഞ്ഞെടുപ്പ്
- മണ്ഡ്യ കൈവിടാതെ ബിജെപി, മൂന്ന് സീറ്റിലുറച്ച് കുമാരസ്വാമി
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കർണാടകയിലെ കോൺഗ്രസ് നേതാവിന്റെ മകൾ കുത്തേറ്റു മരിച്ച സംഭവം ലോക്സഭാ പ്രചരണ വിഷയമാക്കാൻ ബിജെപി; ലൗ ജിഹാദ് ആരോപിച്ചു എബിവിപിയുടെ പ്രതിഷേധം; മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ന്യൂനപക്ഷത്തെ പ്രീതിപ്പെടുത്തുന്ന രാഷ്ട്രീയമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി; ലൗ ജിഹാദെന്ന നേഹയുടെ പിതാവിന്റെ നിലപാടിൽ വെട്ടിലായി കോൺഗ്രസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍