താക്കോൽ വായിൽ കുത്തിയിറക്കിയും കരിങ്കല്ല് കൊണ്ട് മുഖത്തിടിച്ചും മർദ്ദനം; തൊലിവെളുപ്പ് കുറവെന്നും സ്ത്രീധനമായി പണം നൽകിയില്ലെന്നും പരപുരുഷബന്ധമുണ്ടെന്നും ആരോപിച്ച് ഭർത്താവിന്റെ ക്രൂരപീഡനം; കേസെടുത്ത് ഉടൻ നടപടിക്ക് ഉത്തരവിട്ട് വനിതാ കമ്മീഷൻ; മറുനാടനിൽ റിപ്പോർട്ട് കൂടി വന്നതോടെ കുറുപ്പംപടി പൊലീസിന് മനംമാറ്റം; 23കാരിയുടെ ഭർത്താവ് ജോബി കുര്യാക്കോസ് അറസ്റ്റിൽ
ആർ പീയൂഷ്
കൊച്ചി: യുവതിയെ അതിക്രൂരമായി പീഡനത്തിരയാക്കിയ സംഭവത്തിൽ ഭർത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കൊമ്പനാട് ക്രാരിയേലിക്കരയിൽ കൊച്ചുകുടിയിൽ വീട്ടിൽ ജോബി കുര്യാക്കോസിനെയാണ് കുറുപ്പുംപടി പാലീസ് അറസ്റ്റ് ചെയ്തത്. ചങ്ങാതിക്കൂട്ടം എന്ന ഫെയ്സ് ബുക്ക് പേജിൽ യുവതി ലൈവിൽ വരികയും മറുനാടൻ മലയാളി വാർത്ത റിപ്പോർട്ട് ചെയ്യുകയും ചെയ്തതോടെ വനിതാ കമ്മീഷൻ സംഭവത്തിൽ ഇടപെട്ടു. വനിതാ കമ്മീഷൻ അംഗം അഡ്വ. ഷിജി ശിവജി സ്വമേധയാ കേസെടുക്കുകയും പെരുമ്പാവൂർ ഡി.വൈ.എസ്പിയെ ബന്ധപ്പെട്ട് എത്രയും വേഗം നടപടി എടുക്കാൻ നിർദ്ദേശം നൽകുകയും ചെയ്തതോടെയാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്.
സ്ത്രീധനത്തിന്റെ പേരു പറഞ്ഞ് ജോബി ഭാര്യ ബിനിയെ ക്രൂരമായി പീഡിപ്പിച്ചു വരികയായിരുന്നു. ഇയാളുടെ മാതാവ് ശോശാമ്മയും പീഡിപ്പിച്ചിരുന്നു എന്ന് പരാതിയിൽ പറഞ്ഞിരുന്നു. പൊലീസിൽ പലതവണ പരാതിപെട്ടിട്ടും നടപടി എടുക്കാതിരുന്നതോടെ യുവതി മാധ്യമങ്ങൾ വഴി ദുരിതം പുറത്തറിയിക്കുകയായിരുന്നു. സമൂഹ മാധ്യമങ്ങളിൽ ഈ വാർത്ത വലിയ രീതിയിൽ വൈറലായി തുടർന്നാണ് വനിതാ കമ്മീഷൻ ഇടപെട്ടത്. അറസ്റ്റ് ചെയ്ത പ്രതിയെ കൂടുതൽ ചോദ്യം ചെയ്തു വരികയാണ്.
2016 ലാണ് ബിനിയും ജോബിയും വിവാഹം കഴിക്കുന്നത്. വിവാഹം ആലോചിച്ച് ജോബി വീട്ടിലെത്തിയപ്പോൾ 29 വയസ്സാണെന്നായിരുന്നു പറഞ്ഞത്. എന്നാൽ വിവാഹം രജിസ്ട്രേഷൻ നടത്താൻ പഞ്ചായത്തിലെത്തിയപ്പോഴാണ് ജോബിക്ക് 37 വയസ്സാണ് എന്ന് ബിനി അറിയുന്നത്. വിവാഹം കഴിഞ്ഞ് ഒരുമാസം കഴിയും മുൻപേ തന്നെ ജോബി മദ്യപിച്ച് വീട്ടിലെത്തി വഴക്കുണ്ടാക്കുന്നത് പതിവായിരുന്നു. കൂടാതെ പരപുരുഷ ബന്ധം ആരോപിച്ച് മർദ്ദിക്കുകയും ചെയ്യും. കഴിഞ്ഞ നാലു വർഷമായി ഇത്തരത്തിൽ ദുരിതമനുഭവിക്കുകായിരുന്നു യുവതി.
യുവതിയുടെ ഭർത്താവ് ജോബി കുര്യാക്കോസിനെതിരെ സ്വമേധയാ കേസെടുത്തതായി വനിതാ കമ്മീഷൻ അംഗം അഡ്വ. ഷിജി ശിവജി അറിയിച്ചിരുന്നു. സംഭവവുമായി ബ
ന്ധെപ്പെട്ട് പെരുമ്പാവൂർ ഡി വൈ എസ് പിയെ നേരിട്ട് ഫോണിൽ വിളിച്ച് അന്വേഷിച്ചതായും ഷിജി ശിവജി പറഞ്ഞു. സംഭവത്തിന്റെ നിജസ്ഥിതി സംബന്ധിച്ച് എറണാകുളം ജില്ലാ പൊലീസ് സൂപ്രണ്ടിനോട് റിപ്പോർട്ട് ആവശ്യപ്പെടുമെന്നും വനിതാ കമ്മീഷൻ അംഗം വ്യക്തമാക്കി.
ബിനിയുടെ ദുരിത കഥ ഇങ്ങനെ
സ്ത്രീധനമായി പണം നൽകിയില്ലെന്നും നിറം കുറവാണെന്നും പറഞ്ഞ് ഭർത്താവും ഭർതൃമാതാവും കൊടിയ പീഡനമാണ് നടത്തുന്നതെന്നാണ് ബിനിയുടെ പരാതി. ഇക്കാരണങ്ങൾ ചൂണ്ടിക്കാട്ടി കുറുപ്പംപടി പൊലീസിൽ പരാതി നൽകിയെങ്കിലും രാഷ്ട്രീയ ബന്ധം ഉപയോഗിച്ച് പൊലീസിനെ ഭർതൃവീട്ടുകാർ സ്വാധീനിച്ചുവെന്നും ബിനി ആരോപിക്കുന്നു.
2016 ലാണ് ബിനിയും ജോബിയും വിവാഹം കഴിക്കുന്നത്. വിവാഹം ആലോചിച്ച് ജോബി വീട്ടിലെത്തിയപ്പോൾ 29 വയസ്സാണെന്നായിരുന്നു പറഞ്ഞത്. എന്നാൽ വിവാഹം രജിസ്ട്രേഷൻ നടത്താൻ പഞ്ചായത്തിലെത്തിയപ്പോഴാണ് ജോബിക്ക് 37 വയസ്സാണ് എന്ന് ബിനി അറിയുന്നത്. വിവാഹം കഴിഞ്ഞ് ഒരുമാസം കഴിയും മുൻപേ തന്നെ ജോബി മദ്യപിച്ച് വീട്ടിലെത്തി വഴക്കുണ്ടാക്കുന്നത് പതിവായിരുന്നു. കൂടാതെ പരപുരുഷ ബന്ധം ആരോപിച്ച് മർദ്ദിക്കുകയും ചെയ്യും. ഒരു വർഷം കഴിഞ്ഞപ്പോൾ ബിനി ഗർഭിണിയായി. രണ്ടര മാസമായപ്പോൾ മദ്യപിച്ചെത്തിയ ജോബി അടി വയറ്റിൽ തൊഴിച്ചതിനെ തുടർന്ന് ഗർഭം അലസി പോയി. കോതമംഗലം ബസേലിയോസ് ആശുപത്രിയിൽ ചികിത്സയിലുമായിരുന്നു.
പിന്നീട് നാട്ടുകാരും ബന്ധുക്കളും ഇടപെട്ട് രമ്യതയിലെത്തുകയും വീണ്ടും ഇയാൾക്കൊപ്പം താമസം തുടരുകയുമായിരുന്നു. എന്നാൽ വീണ്ടും സ്ത്രീധനം നൽകിയില്ലെന്നാരോപിച്ച് ഭർത്താവും ഭർതൃമാതാവും ഉപദ്രവം തുടങ്ങി. അങ്ങനെ 2018 ൽ വീണ്ടും ബിനി ഗർഭിണിയായി. നാലരമാസം പിന്നിട്ടപ്പോൾ 15-12-2018 ൽ ഇരുവരും ചേർന്ന് ബിനിയെ മർദ്ദിക്കുകയും വാതിൽ അടച്ചു പൂട്ടി താക്കോൽ വായിൽ കുത്തികയറ്റുകയും ചെയ്തു. മുഖത്ത് ആഞ്ഞടിക്കുകയും മരക്കഷ്ണം കൊണ്ട് പൊതിരെ തല്ലുകയുമുണ്ടായി. മർദ്ദനത്തിൽ അവശയായതിനെ തുടർന്ന് പെരുമ്പാവൂർ സർക്കാർ ആശുപത്രിയിൽ ചികിത്സ തേടി. ഗർഭിണിയായതിനാലും ശരീരത്ത് ക്രൂരമായ മർദ്ദനമേറ്റതിനാലും അവിടെ നിന്നും കളമശ്ശേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി. അഞ്ചു ദിവസത്തോളം ചികിത്സയിൽ കഴിഞ്ഞശേഷം പൊലീസ് സ്റ്റേഷനിൽ വച്ച് നടന്ന ഒത്തു തീർപ്പിനെ തുടർന്ന് വീണ്ടും ഇയാൾക്കൊപ്പം തന്നെ പോയി. എന്നാൽ വീട്ടിലെത്തിയ പ്പോൾ ഭർത്താവിന്റെ പിതാവിന്റെ അനുജൻ ജേക്കബ് മദ്യപിച്ചെത്തുകയും ബിനിയെ മർദ്ദിക്കുകയും ചെയ്തു. ഇതോടെ വീട്ടുകാരെ വിളിച്ചു വരുത്തി ബിനി പൊലീസിൽ പരാതി നൽകിയ ശേഷം സ്വന്തം വീട്ടിലേക്ക് മടങ്ങുകയും ചെയ്തു.
2019 മെയ് ഏഴിന് ബിനി ഒരു പെൺ കുഞ്ഞിന് ജന്മം നൽകി. ആറുമാസത്തിന് ശേഷം പൊലീസ് സ്റ്റേഷനിൽ നടന്ന ഒത്തു തീർപ്പ് ചർച്ചയ്ക്കൊടുവിൽ വീണ്ടും ഭർതൃഗൃഹത്തിലേക്ക് ബിനിയും കുഞ്ഞും മടങ്ങി. എന്നാൽ വീണ്ടും സ്ത്രീധനത്തിന്റെ പോരു പറഞ്ഞും കുഞ്ഞിന് കിട്ടിയ സ്വർണം കുറഞ്ഞു പോയി എന്നും പറഞ്ഞ് പീഡനം തുടർന്നു. ഭർത്താവ് യാതൊരു സംരക്ഷണവും നൽകുന്നില്ലാ എന്നും ഒരു വസ്ത്രം പോലും വാങ്ങി തരുകയില്ല. വീട്ടിൽ ആഹാരം ഉണ്ടാക്കിയാൽ ഭർതൃ മാതാവ് അത് ഒളിപ്പിച്ചു വയ്ക്കുമെന്നും തനിക്ക് തരാറില്ലെന്നും ബിനി പറയുന്നു. കഴിഞ്ഞ മാസം 29 ന് രാത്രിയിൽ വീണ്ടും ഭർത്താവും ഭർതൃ മാതാവും ചേർന്ന് ബിനിയെ മർദ്ദിക്കുകയും കുഞ്ഞിന് മരുന്നരച്ചു കൊടുക്കുന്ന കല്ലുപയോഗിച്ച് മുഖത്ത് ഇടിക്കുകയും ചെയ്തു. കണ്ണിലും പുറത്തും വാരിയെല്ലിലും അടിച്ചു. മർദ്ദനത്തിൽ അവശയായ ശേഷം ബിനി തന്നെ കുറുപ്പംപടി പൊലീസ് സ്റ്റേഷനിൽ തനിക്ക് മർദ്ദനമേറ്റ വിവരം വിളിച്ചറിയിച്ചു. തുടർന്ന് അവിടെ നിന്നും ജോയി എന്ന പേരുള്ള പൊലീസുദ്യോഗസ്ഥൻ എത്തുകയും ചെയ്തു. മൂക്കിൽ നിന്നും ചോര വരികയും ശ്വാസം മുട്ടുകയും ചെയ്ത തന്നെ ആശുപത്രിയിലാക്കാൻ ഈ ഉദ്യോഗസ്ഥൻ തയ്യാറായില്ല എന്നും ബിനി പറയുന്നു. പിന്നീട് വീട്ടുകാരെ വിവരം അറിയക്കുകയും അവർ വന്ന് ബിനിയെ കൂട്ടിക്കൊണ്ടു പോകുകയുമായിരുന്നു.
കുറുംപ്പംപടി പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയെങ്കിലും നിസാര വകുപ്പുകൾ ചുമത്തിയാണ് പൊലീസ് കേസെടുത്തത്. തനിക്കേറ്റ പീഡനം മുഴുവൻ പറഞ്ഞിട്ടും കൊലക്കുറ്റത്തിന് കേസെടുക്കാൻ പൊലീസ് തയ്യാറാകാത്തത് ഭർത്താവിന്റെ സിപിഎം ബന്ധമാണെന്നും ബിനി പറയുന്നു. വെട്ടുകത്തി ഉപയോഗിച്ച് വെട്ടിയെങ്കിൽ മാത്രമേ കൊലക്കുറ്റത്തിന് കേസെടുക്കൂ എന്ന് പൊലീസ് പറഞ്ഞതായും ബിനി മറുനാടൻ മലയാളിയോട് പറഞ്ഞു. തനിക്ക് നീതി ലഭിച്ചില്ലെങ്കിൽ പൊലീസ് സ്റ്റേഷന് മുന്നിൽ പോയി ആത്മഹത്യ ചെയ്യുമെന്നും അവർ പറഞ്ഞിരുന്നു.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- യാത്ര നിഷേധിച്ച് വിമാനക്കമ്പനി; കൊച്ചി വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധം
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍