എവിടെ തിരിഞ്ഞു നോക്കിയാലും വെള്ളം മാത്രം; എന്നിട്ടും കുടിവെള്ളത്തിനായി കാത്തിരിപ്പ് തുടരുന്നു; വീട്ടിൽ കയറിയ വെള്ളം ഇറങ്ങാത്തതിനാൽ താമസിക്കുന്നത് താൽകാലിക ഷെഡുകളിൽ; ആറ്റുനോറ്റ് വളർത്തിയ മീനുകളും താറാവുകളും നീന്തി പോയപ്പോൾ മടവീണ് നെൽകൃഷി ഒലിച്ചു പോയി; മഴമാറിയിട്ടും കുട്ടനാട്ടുകാരുടെ ജീവിതം ഇപ്പോഴും വെള്ളത്തിനടിയിൽ; ഗൃഹാതുരത്വം പറഞ്ഞവരെ പോലും മഷിയിട്ട് നോക്കിയാൽ കാണാനില്ല
മറുനാടൻ മലയാളി ബ്യൂറോ
ആലപ്പുഴ: തീരാ ദുരതത്തിലാണ് കുട്ടനാട്. തമിർത്ത് പെയ്ത മഴ മാറിയിട്ടും ഇവരുടെ ജീവിത ദുരതം തീരുന്നില്ല. ഇനി ഏറെക്കാലം വേദനയിലേക്ക് തള്ളി വിടുന്ന കാലവർഷക്കാലമാണ് കുട്ടനാട്ടിനെ തേടിയെത്തിയത്. ആരു പോയാലും സ്വന്തം വീട്ടിൽ തന്നെ കഴിയാൻ ആഗ്രഹിക്കുന്ന ഒരു വലിയ സമൂഹം. പ്രകൃതി കനിഞ്ഞ് നൽകിയ വിഭവങ്ങളുമായി കുട്ടനാട്ടിൽ തന്നെ കഴിഞ്ഞു കൂടാൻ ആഗ്രഹിച്ച ഒരു ജനത ഇവിടെയുണ്ടായിരുന്നു. അവർ പോലും നാടിനെ കൈവിടുകയാണ്. മഴ വെള്ളപ്പാച്ചിലിന്റെ ദുരിതത്തിൽ കുട്ടനാടിനെ അവരും കൈവിട്ടു. ഇന്നിവിടെ വരിലിൽ എണ്ണാവുന്നവർ മാത്രം. ബാക്കിയുള്ളവരെല്ലാം താൽകാലിക ഷെഡുകളിലും ദുരിതാശ്വാസ ക്യാമ്പുകളിലുമാണ്. എന്ത് ചെയ്യണമെന്ന് ആർക്കും അറിയില്ല.
ദിവസങ്ങളോളം പെയ്ത കനത്ത മഴക്ക് രണ്ട് ദിവസമായി ശമനം ഉണ്ടെങ്കിലും പ്രളയ ഭീതി ഒഴിയാതെ കുട്ടനാട്. കിഴക്കൻ വെള്ളത്തിന്റെ വരവാണ് കുട്ടനാടിനെ മുക്കി കൊല്ലുന്നത്. ആലപ്പുഴ- ചങ്ങനാശ്ശേരി റോഡ് വഴിയുള്ള ഗതാഗതം പുനഃസ്ഥാപിച്ചിട്ടില്ല. ഗതാഗതത്തിനായി ബോട്ടുകളാണ് ഏക ആശ്രയം. കായംകുളം, തോട്ടപ്പള്ളി പൊഴികൾ ശക്തമായി ഒഴുകാത്തതും തിരിച്ചടിയായി. ആലപ്പുഴ- ചങ്ങനാശ്ശേരി റോഡ് പൂർണമായും തകർന്ന നിലയിലാണ്. വെള്ളത്തിൽ മുങ്ങിയ പല വീടുകളും തകർച്ചാ ഭീഷണിയിലാണ്. കിഴക്കൻ വെള്ളത്തിന്റെ വരവ് മൂലം മടവീഴ്ച ഭീഷണിയും നിലനിൽക്കുന്നു. അങ്ങനെ എല്ലാം തകർന്ന അവസ്ഥയിലാണ് കുട്ടനാട്.
മീനും താറാവും നെൽകൃഷിയുമാണ് ഇവിടുത്തുകാരുടെ പ്രധാന കൃഷി മാർഗ്ഗം. വെള്ളത്തിൽ മീനെല്ലാം പോയി. പ്രളയത്തിൽ നിന്ന് രക്ഷപ്പെടാൻ താറാവുകളും ഒഴുകി മാറി. നെൽകൃഷിയെ മട വീഴ്ചയും കൊണ്ടു പോയി. അങ്ങനെ എല്ലാം തകർന്നു. ദുരിതാശ്വാസ ക്യാമ്പിന് ചുറ്റം വെള്ളമാണ്. പക്ഷേ കുടിക്കാൻ വെള്ളമില്ലാത്ത അവസ്ഥ. പ്രാഥമികാവശ്യങ്ങൾ നിർവ്വഹിക്കാനും ഏറെ പാടുപെടൽ. മൂത്രമൊഴിക്കാൻപോലും ഇരുട്ടുപരക്കാൻ കാത്തിരിക്കണം. പലരും കുളിച്ചിട്ട് ആഴ്ചയൊന്നായി. സ്വകാര്യതകളെല്ലാം മാറ്റി വച്ച് ക്യാമ്പുകളിൽ ദുരിതം പങ്കുവയ്ക്കുകയാണ് കുട്ടനാട്ടുകാർ. ഒരുപ്രദേശത്ത് ഒരു ക്യാമ്പ് മാത്രമാണുണ്ടാവുക. പുരുഷന്മാരും സ്ത്രീകളും കുട്ടികളും ഒന്നിച്ചുകഴിയണം. ഇതാണ് അവസ്ഥ.
ദുരിതാശ്വാസ ക്യാമ്പെന്ന് പേരുമാത്രം. വെള്ളത്തിന്റെ നടുക്ക് ഇത്തിരി ഉയർന്ന പ്രദേശം. ടാർപോളിൻ കെട്ടി ഭക്ഷണം തയ്യാറാക്കുന്നു. വള്ളത്തിലാണ് പലരും ഉറങ്ങുന്നത്. മഴ പെയ്യുമ്പോൾ കുടപിടിക്കും. ആരോഗ്യപ്രവർത്തകരും റവന്യൂ ഉദ്യോഗസ്ഥരും ഇടയ്ക്ക് വള്ളത്തിൽ വരും. അരിയും പച്ചക്കറിയും എണ്ണയും ഉപ്പുമെല്ലാം എത്തിക്കും. ഡോക്ടർമാർ പരിശോധിച്ച് മരുന്ന് കൊടുക്കും. എങ്കിലും സുരക്ഷിതമല്ലാത്ത സാഹചര്യത്തിലാണ് ഇവരുടെ ജീവിതം. മൂത്രപ്പുര കെട്ടാനുള്ള സൗകര്യം ഒരിടത്തുമില്ല. ജലനിരപ്പ് ഉയർന്നുനിൽക്കുന്നതിനാൽ രാത്രിയിൽ വള്ളത്തിലുള്ള യാത്ര സുരക്ഷിതമല്ല. വെള്ളം ഉയർന്നുതുടങ്ങിയപ്പോൾത്തന്നെ താഴ്ന്ന പ്രദേശങ്ങളിലെ ഒരുവിഭാഗം ആളുകൾ മറ്റിടങ്ങളിലുള്ള ബന്ധുവീടുകളിലേക്ക് മാറിയിരുന്നു. ഇതിന് കഴിയാത്തവരാണ് വെള്ളത്തിനുനടുവിൽ ക്യാമ്പുകളിൽ ദുരിതംപേറി ജീവിക്കുന്നത്.
മൃതദേഹത്തെ മോർച്ചറിയിൽ സൂക്ഷിച്ച് കാത്തിരിപ്പും
സാധാരണ വെള്ളപ്പൊക്കത്തിൽത്തന്നെ ഒറ്റപ്പെട്ടുപോകുന്ന പ്രദേശമാണ്. വർഷത്തിൽ നാലുപ്രാവശ്യംവരെ വെള്ളം കയറും. പക്ഷേ, ഇതുപോലൊരു ദുരന്തം ആദ്യമാണെന്ന് ഇവർ പറയുന്നു. വെള്ളപ്പൊക്കംകാരണം മറവുചെയ്യാനാവാതെ മൃതദേഹം പോലും മെഡിക്കൽ കോളേജ് മോർച്ചറിയിലേക്കുമാറ്റേണ്ട അവസ്ഥ. മങ്കൊമ്പ് ഒന്നാംകര പുത്തൻചിറ തങ്കമ്മ(91)യുടെ മൃതദേഹമാണ് മാറ്റിയത്.
വെള്ളംകയറിയ വീട്ടിൽ ഉയർത്തിവെച്ചിരുന്ന കട്ടിലിലാണ് തങ്കമ്മ മരിച്ചത്. നെഞ്ചോളം വെള്ളമുണ്ട് ഇവരുടെ വീട്ടുമുറ്റത്ത്. മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിക്കണമെന്നാണ് മക്കളുടെ ആഗ്രഹം. ഇതിനായി ആംബുലൻസ് സഹായം തേടിയെങ്കിലും ഉടൻ കിട്ടിയില്ല. പിന്നീട് കളക്ടർ എസ്. സുഹാസ് എത്തിയാണ് ആംബുലൻസ് എത്തിച്ച് മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്.
നാട് വിട്ടു കുട്ടനാട്ടുകാർ
വെള്ളം പൊങ്ങുന്തോറും കുട്ടനാട്ടുകാർ സാധനങ്ങൾ ഉയർത്തിവെച്ചു. ഇതിനിടെ അഞ്ചര അടിയോളം വെള്ളം പൊങ്ങി. പിന്നെ പലർക്കും ഗത്യന്തരമുണ്ടായില്ല. എല്ലാം വീട്ടിലുപേക്ഷിച്ച് നാടുവിടേണ്ടിവന്നു. ഒരുലക്ഷത്തിലേറെ പേർ കുട്ടനാട് വിടാൻ കൂട്ടാക്കാതെ അവിടെത്തന്നെ സർക്കാർഭക്ഷണം കഴിച്ച് കഴിയുന്നു. ഒരു ലക്ഷത്തിലേറെയാളുകൾ സമീപ താലൂക്കുകളിലെ ബന്ധുവീടുകളിലുണ്ട്. ടി.വി., ഫ്രിഡ്ജ്, വാഷിങ് മെഷീൻ, മിക്സി, കട്ടിൽ, മെത്ത, വസ്ത്രങ്ങൾ... എല്ലാവരുടേയും എല്ലാം നശിച്ചു. നെല്ലും മീൻവളർത്തലും താറാവുകൃഷിയും എല്ലാം പോയി. കുട്ടനാടൻ രുചിതേടി വരുന്നവരേയും കാണാനില്ല. പാലും പത്രവും വെള്ളവും ഇല്ലാത്ത കുട്ടനാട്. തുറക്കാൻ കടകളോ സാധനം വാങ്ങാൻ നാട്ടുകാരോ ഇല്ല. വെട്ടവും വെളിച്ചവും വൈദ്യുതിയുമില്ല. മൊബൈൽഫോണുകൾ ചാർജ് ചെയ്യാനാകുന്നില്ല.
സെപ്റ്റിക് ടാങ്കുകൾ നിറഞ്ഞ് വെള്ളത്തിനൊപ്പമായിട്ടുണ്ട്. സാംക്രമിക രോഗങ്ങൾ വരാനിരിക്കുന്നതേയുള്ളൂ. ഇത് മഴ പിൻവാങ്ങുമ്പോഴും കുട്ടനാട്ടുകാരെ ഭീതിയിലാക്കുന്നതാണ്. കാലവർഷത്തിൽ 12 പേരാണ് കുട്ടനാട്ടിൽ മാത്രം മരിച്ചത്. കുട്ടനാട്ടിൽ 459 കഞ്ഞിവീഴ്ത്തൽ കേന്ദ്രങ്ങളും 13 ക്യാമ്പുകളുമാണ് ഉള്ളത്. ക്യാമ്പുകൾ ആരംഭിക്കാൻ സ്ഥലമില്ലാത്തതിനാൽ ഭൂരിഭാഗം പ്രദേശങ്ങളിലും പാലങ്ങളെയാണ് ആശ്രയിക്കുന്നത്. വെള്ളമിറങ്ങി കഴിഞ്ഞാൽ പകർച്ച വ്യാധി പടരുവാൻ സാധ്യതയുള്ളതിനാൽ ആരോഗ്യവകുപ്പ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.
മുഴുവൻ ക്യാമ്പുകളിലും ഭക്ഷണ സാധനങ്ങൾ എത്തിക്കുവാൻ സിവിൽസപ്ലൈസ് കോർപ്പറേഷനും ഹോർട്ടികോർപ്പും നടപടി സ്വീകരിച്ചിട്ടുണ്ട്. കൂടാതെ ജലഗതാഗത വകുപ്പ് സർവീസ് വർദ്ധിപ്പിച്ചു. ജല ആംബുലൻസും പ്രത്യേക മെഡിക്കൽ സംഘവും ഫ്ളോട്ടിംങ് ഡിസ്പെൻസറിയും മൊബൈൽ ക്ലിനിക്കുകളും എല്ലാം സജ്ജമാക്കി. കൂടാതെ മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തിൽ സഞ്ചരിക്കുന്ന മൃഗാശുപത്രിയും ഒരുക്കി. മടവീഴ്ച ഉണ്ടായ പാടശേഖരങ്ങൾ കൃത്യമായി കണക്കെടുക്കുവാൻ കൃഷിവകുപ്പ് ഉദ്യോഗസ്ഥർക്ക് സർക്കാർ നിർദ്ദേശം നൽകിയിട്ടുണ്ട്.
കുട്ടനാടൻ പാക്കേജ് പൊളിയുമ്പോൾ
കനത്തമഴയെത്തുടർന്നു കുട്ടനാട്ടിൽ 25,000 ഏക്കറിലെ നെൽക്കൃഷി പ്രളയത്തിൽ മുങ്ങാൻ കാരണം കുട്ടനാട് പാക്കേജ് ഫലം കാണാത്തതു കൊണ്ട് കൂടിയാണ്. കോട്ടയം, ആലപ്പുഴ ജില്ലകളിലെ നെൽക്കൃഷി സംരക്ഷിക്കാൻ കേന്ദ്രസർക്കാർ പ്രഖ്യാപിച്ച പാക്കേജ് ഉദ്യോഗസ്ഥരുടെയും കരാറുകാരുടെയും താൽപ്പര്യത്തിന് അട്ടിമറിച്ചതുകൊണ്ടാണു മട വീണ് മുഴുവൻ പാടശേഖരങ്ങളും വെള്ളത്തിലായത്. കോട്ടയം-വൈക്കം കനാലിൽ മാത്രം നൂറിലേറെ സ്ഥലങ്ങളിലാണു മട വീണത്.
എം.എസ്. സ്വാമിനാഥൻ കമ്മിഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പാക്കേജിന് 2008-ൽ കേന്ദ്ര സർക്കാർ രൂപം കൊടുത്തത്. 1,840 കോടി രൂപയുടെ പദ്ധതിക്കാണ് അനുമതി നൽകിയത്. എന്നാൽ, സംസ്ഥാന സർക്കാർ ഈ പദ്ധതിയുടെ രൂപരേഖ തയാറാക്കിയപ്പോൾ തുക 4,481 കോടി രൂപയായി. ഇതിൽ 3,500 കോടിയും പുറംബണ്ട് നിർമ്മാണത്തിനാണു വകയിരുത്തിയത്. കുട്ടനാട്ടിലും അപ്പർ കുട്ടനാട്ടിലുമുള്ള 1436 പാടശേഖരങ്ങളുടെ സംരക്ഷണത്തിനായിരുന്നു തുക അനുവദിച്ചത്. ബണ്ടു നിർമ്മാണത്തിനായി കർഷകരും പാടശേഖരസമിതികളും സമർപ്പിച്ച മുൻഗണനാക്രമം പാലിക്കാൻ ഉദ്യോഗസ്ഥർ തയാറുമായില്ല.
അപ്രതീക്ഷിതമായി തിമിർത്തു പെയ്ത മഴയിൽ മിക്കയിടങ്ങളിലും ബണ്ട് തകർന്ന് പാടശേഖരങ്ങളിലേക്ക് വെള്ളം ഇരച്ചു കയറുകയായിരുന്നു. അപ്പർകുട്ടനാട്ടിൽ വെള്ളത്തിന്റെ കയറ്റിയിറക്കമനുസരിച്ച് സാധാരണ ഒരു കൃഷിയാണ് നടന്നുവരുന്നത്. എഴുപതു ദിവസത്തിലേറെ പ്രായമുള്ള നെൽച്ചെടികളാണ് എല്ലാ പാടശേഖരങ്ങളിലുമുള്ളത്. എട്ടു ദിവസത്തിലേറെ ഇവ വെള്ളത്തിൽ കിടന്നാൽ നെല്ല് പൂർണമായും നശിച്ചു. ബണ്ട് നിർമ്മാണത്തിന് പുറമേ പുഴകളുടെയും തോടുകളുടെയും ആഴംകൂട്ടൽ, തണ്ണീർമുക്കം ബണ്ടിനോട് ചേർന്ന് കിഴക്കൻ മേഖലയിൽനിന്നു വരുന്ന വെള്ളം ഒഴുകിപ്പോകുന്നതിന് കനാൽ നിർമ്മാണം എന്നിവയും കുട്ടനാട് പാക്കേജിൽ ഉൾപ്പെടുത്തിയിരുന്നു. പക്ഷേ ഇതൊന്നും കൃത്യമായി നടന്നില്ല. ഇതാണ് ഇപ്പോൾ കർഷക ദുരിതത്തിന് കാരണമായതും.
മഴ മാറുമെന്ന് പ്രതീക്ഷ
26 വരെ ഒന്നോ രണ്ടോ കേന്ദ്രങ്ങളിൽ കനത്തമഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാനിരീക്ഷണകേന്ദ്രത്തിന്റെ പ്രവചനം. കാലവർഷം പൊതുവേ ദുർബലമായിക്കൊണ്ടിരിക്കുകയാണ്. ഇതാണ് കുട്ടനാട്ടുകാർക്ക് ഏക ആശ്വാസം.
വയനാട്ടിലെ വൈത്തിരിയിൽ മാത്രമാണ് കാര്യമായ മഴ പെയ്തത് -6.5 സെന്റീമീറ്റർ. ഇനിയുള്ള ദിവസങ്ങളിലും കനത്തമഴയ്ക്ക് സാധ്യതയുണ്ടെങ്കിൽ അത് മലപ്പുറത്തിന് വടക്കോട്ടുള്ള സ്ഥലങ്ങളിലായിരിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തൽ. ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമർദം ശക്തിപ്രാപിച്ചിട്ടുണ്ടെങ്കിലും കേരളത്തിലെ മഴയെ ബാധിക്കാനിടയില്ല. അതുകൊണ്ട് തന്നെ കുട്ടനാട്ടിലെ വെള്ളം ഇറങ്ങാൻ തുടങ്ങും. ഇതോടെ എല്ലാം പതിയ സാധാരണ നിലയിലേക്ക് മാറുമെന്നാണ് പ്രതീക്ഷ.
മണിക്കൂറിൽ 55 കിലോമീറ്റർവരെ വേഗത്തിൽ കാറ്റടിക്കാമെന്നതിനാൽ ലക്ഷദ്വീപ് പ്രദേശത്തും അറബിക്കടലിന്റെ തെക്കുപടിഞ്ഞാറും പടിഞ്ഞാറൻ മേഖലയിലും തിങ്കളാഴ്ച ഉച്ചവരെ മീൻപിടിത്തത്തിന് പോകരുതെന്ന് മുന്നറിയിപ്പുണ്ട്. ഇത്തവണ കേരളത്തിൽ ഇതുവരെ 21.2 ശതമാനം അധികം മഴ പെയ്തു. 118.4 സെന്റീമീറ്റർ പെയ്യേണ്ട സ്ഥാനത്ത് 143.5 സെന്റീമീറ്റർ മഴ കിട്ടി. കൂടുതൽ മഴ കിട്ടിയത് ഇടുക്കി, പാലക്കാട്, കോട്ടയം ജില്ലകളിലാണ്. ഇടുക്കിയിൽ ഇക്കാലത്ത് പെയ്യേണ്ടതിനെക്കാൾ 46.05 ശതമാനം അധികം കിട്ടി. പാലക്കാട്ട് 44.62 ശതമാനവും കോട്ടയത്ത് 44.08 ശതമാനവും അധികം പെയ്തു.
- TODAY
- LAST WEEK
- LAST MONTH
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- കാറിൽ മറ്റൊരാൾക്കൊപ്പം ഭാര്യയെ കണ്ടത് പ്രകോപനമായി; ചില്ല് തകർത്ത് യുവതിയെ കാറിൽനിന്ന് വലിച്ചിറക്കി ഭർത്താവിന്റെ ക്രൂരമർദനം; ബേസ് ബോൾ ബാറ്റ് ഉപയോഗിച്ച് തല്ലിച്ചതച്ചു; വീഡിയോ ദൃശ്യങ്ങൾ പുറത്ത്
- പെൻഷൻ ക്യൂവിൽ നിൽക്കെ മോൻസൺ മാവുങ്കലിന്റെ ഭാര്യ കുഴഞ്ഞ് വീണ് മരിച്ചു; മരണം ചേർത്തല ട്രഷറിയിൽ പെൻഷൻ വാങ്ങാൻ എത്തിയപ്പോൾ
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത കേസിൽ പ്രതിയായ മുൻ സിഐ തൂങ്ങിമരിച്ച നിലയിൽ; സൈജുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത് എറണാകുളം അംബേദ്കർ സ്റ്റേഡിയം പരിസരത്തെ മരത്തിൽ; കേസിലെ മുൻകൂർ ജാമ്യം റദ്ദാക്കപ്പെട്ടതിന് പിന്നാലെ മരണം
- നരേന്ദ്ര മോദിയുടെ മൂന്നാം സർക്കാർ ഉറപ്പ്! എൻഡിഎ മുന്നണിക്ക് 400 സീറ്റ് ലഭിക്കില്ല, പരമാവധി 393 സീറ്റിൽ വരെ വിജയിക്കാം; ബിജെപി ഒറ്റയ്ക്ക് 343 സീറ്റിൽ വിജയിക്കും; ഹിന്ദി ഹൃദയഭൂമിയിലെ ക്ലീൻ സ്വീപ്പിനൊപ്പം ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ നില മെച്ചപ്പെടുത്തും; വീണ്ടും മോദീ ഭരണം പ്രവചിച്ച് ഇന്ത്യ ടിവി സർവേ
- കുടിയേറ്റ തൊഴിലാളികളുടെ കരുണയിൽ ബ്രിട്ടൻ; ബ്രിട്ടനിൽ ജനിച്ചവരേക്കാൾ വിദേശ രാജ്യങ്ങളിൽ നിന്നുള്ള തൊഴിലാളികളുടെ വർദ്ധന കൊണ്ട് മാത്രം ചെറിയ സാമ്പത്തിക വളർച്ചയെന്ന് ഐ. എം. എഫ്; ബ്രിട്ടന്റെ സാമ്പത്തിക വളർച്ച വെറും 0.5 ശതമാനമെന്നും പ്രവചനം
- ഇറാനെതിരേ തിരിച്ചടിക്കുമെന്ന് പ്രഖ്യാപിച്ചു ഇസ്രയേൽ സൈനിക മേധാവി; തിരിച്ചടി യുദ്ധവ്യാപനത്തിലേക്ക് മാറരുതെന്ന മുന്നറിയിപ്പമായി യുഎസ്; ഇസ്രയേൽ ആക്രമണം ഭയന്ന് ആണവനിലയങ്ങൾ അടച്ച് ഇറാൻ; തിരിച്ചടിക്കാൻ ഇറാൻ തിരഞ്ഞെടുക്കുക വ്യോമാക്രമണമോ അതോ രഹസ്യ ഓപ്പറേഷനോ?
- ഇറാനും ഇസ്രയേലും തമ്മിലുള്ള ടെൻഷൻ മുറുകുന്നതിനിടയിൽ 2024- ൽ മൂന്നാം ലോകമഹായുദ്ധം നടക്കുമെന്ന അന്ധ പ്രവാചകയുടെ പ്രവചനം ചർച്ചയാകുന്നു; 27 വർഷം മുൻപ് മരണപ്പെട്ട ബാബ വാംഗ എന്ന ബൾഗേറിയൻ പ്രവാചക വേൾഡ് ട്രേഡ് സെന്റർ ആക്രമണവും കോവിഡ് മഹാമാരിയും പ്രവചിച്ചു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- 'കത്തി താഴെയിടാൻ': ഉറച്ച ശബ്ദവുമായി നേർക്കുനേരെ നിന്ന വനിതാ പൊലീസ് ഓഫീസറെ ആക്രമിക്കാൻ കുതിച്ച് അക്രമി; അടുത്ത നിമിഷം നെഞ്ചിൽ തറച്ച ഒറ്റവെടിയുണ്ട കൊണ്ട് വകവരുത്തി; സിഡ്നി ഷോപ്പിങ് മാളിൽ അക്രമിയെ ഒറ്റയ്ക്ക് നേരിട്ട വനിതാ ഓഫീസറെ വാഴ്ത്തി സോഷ്യൽ മീഡിയ
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്