ജനറൽ സെക്രട്ടറിയുടെ 10,000 രൂപ എഴുതിയെടുക്കലിൽ വിശദീകരണമില്ല; ഡൽഹി ഘടകത്തിന്റെ ബാങ്ക് സ്റ്റേറ്റ്മെന്റ് അംഗങ്ങൾക്ക് പോലും നൽകുകയുമില്ല; ഇതോ സുതാര്യത? അഴിമതി ഒളിക്കാൻ കള്ളക്കളി തുടരുന്നു; കേരളാ പത്രപ്രവർത്തക യൂണിയനിലെ ഡൽഹി ഘടകത്തിലെ ചേരിപ്പോര് അതിരൂക്ഷം
മറുനാടൻ മലയാളി ബ്യൂറോ
ന്യൂഡൽഹി: കേരളാ പത്രപ്രവർത്തക യൂണിയനിലെ ഡൽഹി ഘടകത്തിലെ ചേരിപ്പോര് അതിരൂക്ഷമാകുന്നു. നേതൃത്വത്തിനെതിരെ സാമ്പത്തിക ആരോപണങ്ങൾ ഉന്നയിച്ചവർ ആവശ്യപ്പെട്ട സാമാന്യ രേഖകൾ പോലും പരിശോധിക്കാൻ നൽകുന്നില്ല. ഇതിൽ പ്രതിഷേധിച്ച് നേതൃത്വത്തിന് വീണ്ടും അംഗത്വത്തിന്റെ കത്ത്. കണി കാണാനില്ല കണക്ക് എന്ന സബ്ജക്ട് ലൈനിൽ ദീപികയിലെ സെബി മാത്യുവാണ് കത്തയച്ചത്. സമാനമായ കത്ത് നേരത്തേയും സംഘടനയിലെ പത്തോളം അംഗങ്ങൾ നേതൃത്വത്തിന് അയച്ചിരുന്നു.
സനൽ ഫിലപ്പിന്റെ കുടുംബത്തിന് നൽകിയ സഹായധനവുമായുള്ള വിവാദങ്ങൾ പത്രപ്രവർത്തക യൂണിയന്റെ ഡൽഹി ഘടകത്തെ പിടിച്ചുലയ്ക്കുകയാണ്. ഇത് വാർത്തയാക്കിയവർക്ക് യൂണിയൻ വക്കീൽ നോട്ടീസും നൽകി. ഇതിനിടെ പത്രപ്രവർത്തക യൂണിയൻ ജനറൽ സെക്രട്ടറിയായ നാരായണൻ പ്രതിമാസം 10,000 എഴുതിയെടുക്കുന്നതും വിവാദമായിട്ടുണ്ട്. ഇത് മറുനാടൻ മലയാളി വാർത്തയാക്കുകയും ചെയ്തു. ഇത്തരം വാർത്തകൾ പുറത്തു വന്നതോടെയാണ് വക്കീൽ നോട്ടീസുമായി ഡൽഹി ഘടകം എത്തിയത്.
യൂണിയനെതിരെ ഉയരുന്ന ആരോപണങ്ങൾക്ക് മറുപടി നൽകുമെന്ന് പത്രക്കുറിപ്പും ഇറങ്ങി. എന്നാൽ ജനറൽ സെക്രട്ടറി നാരായണൻ 10,000 രൂപ വാങ്ങുന്നതിനെ കുറിച്ച് പ്രതികരണമൊന്നുമില്ല. ഇത് വലിയ ചർച്ചയാകുന്നതിനിടെയാണ് ഡൽഹി വിഷയം പൊട്ടിത്തെറിയിലേക്ക് നീങ്ങുന്നത്.
യൂണിയനിലെ മുതിർന്ന അംഗം ഇന്നലെ അയച്ച കത്തിന്റെ പൂർണ്ണ രൂപം
കണി കാണാനില്ല കണക്ക്
ശ്രീ. ബോബി ഏബ്രഹാം,
ശ്രീ. കെ. പ്രേംനാഥ്,
ശ്രീ. പി.എ അബ്ദുൽ ഗഫൂർ.
മാന്യരേ,
കേരള പത്രപ്രവർത്തക യൂണിയൻ ഡൽഹി ഘടകത്തിലെ കുഴപ്പങ്ങൾ അന്വേഷിക്കാൻ വന്നപ്പോൾ നമ്മൾ കണ്ടിരുന്നു. ഇവിടത്തെ ഭാരവാഹികൾ യൂണിയന്റെ ബാങ്ക് സ്റ്റേറ്റ്മെന്റും സർക്കാർ ഫണ്ട് അനുവദിച്ച് ഇറക്കിയ ഉത്തരവും കണക്കുകളും രഹസ്യരേഖയാക്കി വെച്ചിരിക്കുന്നതായി പരാതിപ്പെട്ടിരുന്നു. അതിന്റെ പകർപ്പ് കിട്ടാൻ ഏതൊരു അംഗത്തിനും അവകാശമുണ്ട്, ചോദിച്ചു നോക്കിയിട്ട് കിട്ടിയില്ലെങ്കിൽ വിവരം പറയുക എന്നിങ്ങനെ നിങ്ങൾ ഉറപ്പു നൽകി. ചില മുതിർന്ന അംഗങ്ങൾക്കും ഈ ഉറപ്പ് നൽകിയതാണല്ലോ.
തൊട്ടുപിന്നാലെ ഇവിടത്തെ പ്രസിഡന്റ് ശ്രീ. തോമസ് ഡൊമിനിക്കിന് ആവശ്യം എഴുതിക്കൊടുത്തു. അതൊന്നും തരാൻ പറ്റില്ലെന്നാണ് സെക്രട്ടറി പി.കെ മണികണ്ഠൻ ഫോണിൽ വിളിച്ച് അറിയിച്ചത്. പറയുന്ന സ്ഥലത്തും സമയത്തും ചെന്നാൽ കാണിച്ചു തരാം, കോപ്പി തരാൻ പറ്റില്ലെന്നാണ് നിലപാട്. എഴുതി തന്ന ആവശ്യം നിരസിക്കുന്ന സ്ഥിതിക്ക് അതും എഴുതി അറിയിക്കണമെന്ന് ഞാൻ തോമസ് ഡൊമിനിക്കിനെ വിളിച്ച് ആവശ്യപ്പെട്ടു. ദിവസങ്ങൾ പലതു കഴിഞ്ഞതല്ലാതെ, അതുമില്ല.
നിങ്ങൾ പറഞ്ഞിട്ടു പോലും കണക്കും രേഖകളും മറച്ചു പിടിക്കുന്നത് നിഗൂഢത വർധിപ്പിക്കുന്നു. 90 അംഗങ്ങൾ മാത്രമുള്ള ഡൽഹി ഘടകത്തിൽ ഇത്തരത്തിലൊരു ദുരൂഹത കൊണ്ടുനടക്കുന്നത് എന്തിനാണ് ചുരുക്കം ചിലരുടെ കോക്കസ് ഭരണമാണ് ഇവിടെ നടക്കുന്നതെന്ന കാഴ്ചപ്പാട് ശക്തമാക്കുന്നതാണ് പ്രസിഡന്റ്, സെക്രട്ടറിമാരുടെ നിലപാട്. സർക്കാർ ഫണ്ടിന്റെ വിനിയോഗം എങ്ങനെ നടന്നുവെന്ന് പരസ്യപ്പെടുത്തുന്നതിൽ എന്താണിത്ര എതിർപ്പ്
നമ്മെ വേർപിരിഞ്ഞു പോയ സനൽ ഫിലിപ്പിന്റെ കുടുംബത്തിന് അംഗങ്ങൾ നൽകിയ പണം ബാങ്കിലടക്കാതെ തിരിമറി ചെയ്തുവെന്ന ആക്ഷേപവും അതിന്മേലുള്ള വക്കീല് നോട്ടീസും നിലനിൽക്കുന്നു. മെമ്പർഷിപ്പ് ഫീസ് പിരിച്ചിട്ട് അതും ബാങ്കിൽ അടച്ചില്ലെന്നാണ് അറിയുന്നത്. വികസന പ്രവർത്തനങ്ങൾക്ക് സർക്കാർ അനുവദിച്ച 25 ലക്ഷം രൂപയും പലിശയും വകമാറ്റി ചെലവാക്കിയെന്നും തിരിമറി നടത്തിയെന്നും ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നു. ഇതിനിടയിൽ കാര്യങ്ങൾ ബോധ്യപ്പെടുന്നതിനാണ് ബാങ്ക് സ്റ്റേറ്റ്മെന്റിന്റെയും മറ്റും പകർപ്പ് ചോദിച്ചത്. അംഗത്തിന് അത് കിട്ടാൻ അവകാശമില്ലെന്നു വന്നാൽ ഇവരെയൊക്കെ ആരാണ് വിശ്വസിക്കുക ചുരുങ്ങിയ സമയം കൊണ്ട് കണക്കുകൾ ഒത്തുനോക്കാൻ കഴിയില്ല എന്നറിയാമല്ലോ. നിങ്ങളൊക്കെ നയിക്കുന്ന കേരളത്തിലെ ജില്ലാ കമ്മിറ്റികൾ ഇങ്ങനെയാണോ പ്രവർത്തിക്കുന്നത്. ഇതു യൂണിയൻ പ്രവർത്തനമാണോ, ദുഃഖം തോന്നുന്നു.
നിങ്ങൾ ഉറപ്പു തന്നതു കൊണ്ടാണ് പകർപ്പുകൾ ചോദിച്ചത്. ഇക്കാര്യത്തിൽ നിങ്ങൾക്ക് എന്തു പറയാനുണ്ട് എന്ന് അറിയിച്ചാൽ കൊള്ളാം. ഇവിടത്തെ അംഗങ്ങൾ അറിയേണ്ട കാര്യമായതു കൊണ്ട് നിങ്ങൾക്കുള്ള ഈ കത്ത് യൂണിയൻ അംഗങ്ങൾക്ക് കൂടി കൊടുക്കുന്നു.
സെബി മാത്യു
25 ജനുവരി 2018
--
SEBI MATHEW
DEEPIKA
DELHI
രണ്ട് ദിവസം മുമ്പ് അംഗങ്ങൾ അയച്ച മറ്റൊരു കത്ത്
ബഹുമാനപ്പെട്ട പ്രസിഡന്റ്,
സനൽ ഫിലിപ്പ് കുടുംബസഹായ നിധിയുമായി ബന്ധപ്പെട്ട് കേരള പത്രപ്രവർത്തക യൂണിയൻ ഡൽഹി ഘടകത്തിന് അപകീർത്തികരമായ വാർത്ത പ്രസിദ്ധീകരിച്ച വെബ്സൈറ്റിനെതിരെ വക്കീൽ നോട്ടീസ് അയച്ചത് സ്വാഗതാർഹമാണ്. നമ്മുടെ യൂണിയനെ കരിവാരിത്തേക്കാൻ അനുവദിച്ചു കൂടാ. വക്കീൽ നോട്ടീസിന്റെ ഉള്ളടക്കത്തിന് സാമൂഹിക മാധ്യമങ്ങളിൽ കഴിയുന്നത്ര പ്രചാരണം നൽകാനും സാധിച്ചു. വക്കീൽ നോട്ടീസിൽ കാര്യങ്ങൾ ഒതുക്കില്ലെന്നും, മതിയായ രേഖകളോടെ കോടതിയെ സമീപിക്കുമെന്നും പ്രതീക്ഷിക്കാമല്ലോ. പണപ്പിരിവിന്റെ രസീത്, പണം ബാങ്കിലടച്ചതിന്റെയും കൈമാറിയതിന്റെയും വിശദാംശങ്ങളുള്ള ബാങ്ക് സ്റ്റേറ്റ്മെന്റ് എന്നിവ ഉണ്ടെങ്കിൽ വലിയ തെളിവുകളായിരിക്കും.
തുടർനടപടികൾ സ്വീകരിക്കുമ്പോൾ വക്കീൽ നോട്ടീസിലുള്ള വസ്തുതാപരമായ തെറ്റുകൾ തിരുത്താൻ ശ്രദ്ധിക്കണം. ധനസമാഹരണം ആറ് മാസം കൊണ്ടാണ് പൂർത്തിയാക്കിയതെന്നും ഓരോ മാസവും ലഭിച്ച തുകയെത്രയെന്നതിന് വ്യക്തമായ രേഖകളുണ്ടെന്നും വക്കീൽ നോട്ടീസിൽ പറഞ്ഞത് ശരിയല്ല. സനൽ ഫിലിപ്പിന്റെ വേർപാടിനു ശേഷം 2016 ജൂലൈ മൂന്നിനാണ് ധനസമാഹരണ തീരുമാനം യൂണിയൻ അംഗങ്ങളെ ഭാരവാഹികൾ അറിയിച്ചത്. ജൂലൈ 20 നോടകം നല്ലൊരു തുക സമാഹരിച്ചു കൈമാറാനാണ് ഉദ്ദേശിക്കുന്നതെന്ന് നോട്ടീസിൽ പറഞ്ഞിരുന്നു. എന്നാൽ 2017 മെയ് മാസത്തിലാണ് കുടുംബത്തിന് സഹായധനം കൈമാറിയത്. ഫലത്തിൽ 10 മാസം നീണ്ട ധനസമാഹരണമാണ് നടത്തിയത്. 70,000ൽപരം രൂപ അംഗങ്ങളിൽ നിന്ന് പിരിഞ്ഞു കിട്ടുകയും ചെയ്തു.
സൽക്കർമത്തിനു വേണ്ടിയാണ് യൂണിയൻ പണം പിരിച്ചത്. സൽക്കർമം മുൻനിർത്തിയാണ് അംഗങ്ങൾ പണം തരുന്നത്. അപ്പോൾ സുതാര്യമായി പെരുമാറാനുള്ള ഉത്തരവാദിത്തം ഭാരവാഹികൾക്കുണ്ട്. അതില്ലാതെ പോയതാണ് കോടതിയും കേസും വാർത്തയുമൊക്കെയായി തീരാൻ ഇടവരുന്നതെന്ന് പറയാതെ വയ്യ. മേൽപറഞ്ഞ 10 മാസ കാലയളവിൽ യൂണിയൻ അംഗങ്ങൾക്കിടയിൽ നിന്ന് സനൽഫിലിപ്പ് ഫണ്ടിനു പുറമെ, 2017 ജനുവരി മുതൽ അംഗത്വ ഫീസും ഭാരവാഹികൾ പിരിച്ചിട്ടുണ്ട്. ജനറൽ ബോഡിയിൽ വെച്ച കണക്കു പ്രകാരം സനൽഫിലിപ്പിന്റെ കുടുംബത്തിനു കൊടുക്കാൻ എല്ലാ യൂണിയൻ അംഗങ്ങളും കൂടി നൽകിയത് 70,850 രൂപയാണ്. മെമ്പർഷിപ് ഫീസായി 66,600 രൂപയും പിരിഞ്ഞു കിട്ടി. ആകെ 1,37,450 രൂപ.
യൂണിയന് ബാങ്ക് അക്കൗണ്ട് ഉള്ളപ്പോൾ പിരിഞ്ഞു കിട്ടുന്ന തുക അതിലേക്ക് ഇടണം. മടിശീലയിൽ കൊണ്ടുനടക്കാനോ, തരംപോലെ അതിൽ നിന്നെടുക്കാനോ പാടില്ല. മാത്രവുമല്ല, സനൽ ഫിലിപ്പിന്റെ കുടുംബത്തിനും യൂണിയൻ സംസ്ഥാന കമ്മിറ്റിക്ക് മെമ്പർഷിപ് ഫീസായും ഫണ്ട് കൊടുത്തത് ബാങ്ക് മുഖേനയാണ്. ഫണ്ട് സമാഹരണം നടന്ന 10 മാസത്തെ കാലയളവിനിടയിൽ പിരിഞ്ഞു കിട്ടിയ തുകയിൽ പകുതിയെങ്കിലും ബാങ്കിൽ ഇട്ടിട്ടുണ്ടോ ഇല്ലെന്ന് പറഞ്ഞു കേൾക്കുന്നുണ്ട്. സനൽഫിലിപ് ഫണ്ടിനും മുമ്പേ, മെമ്പർഷിപ്പ് ഫീസിനത്തിൽ സംസ്ഥാന കമ്മിറ്റിക്കുള്ള തുകയാണ് ആദ്യം കൊടുത്തു തീർത്തത്. പിരിഞ്ഞുകിട്ടിയതിൽ സനൽഫിലിപ്പ് ഫണ്ട് ബാങ്കിൽ ഇട്ടില്ലെന്നാണ് ഓൺലൈൻ വാർത്തയിൽ പറയുന്നത്. അതിനു പുറമെ, അംഗത്വ ഫീസും ബാങ്കിൽ അടച്ചില്ലേ കണക്കും ബാങ്ക് അക്കൗണ്ടും വ്യക്തമായി പരിശോധിക്കണം. ഉറപ്പു വരുത്തണം. മേൽപറഞ്ഞ തുക മെമ്പർഷിപ് ഫണ്ടും, സഹായഫണ്ടും കൂടിക്കലർത്തിയതാണോ എന്നും പരിശോധിക്കണം. എന്നിട്ടു വേണം കോടതിയിലേക്ക് നീങ്ങാൻ.
സമാഹരിച്ച തുകയിൽ 45,000 രൂപയിലേറെ ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിച്ചിട്ടുണ്ട്, അവശേഷിക്കുന്ന 25,000 രൂപ വരവ് ചെലവ് കണക്കുകളിൽ രേഖപ്പെടുത്തിയിട്ടുമുണ്ട് എന്നാണ് വക്കീൽ നോട്ടീസിൽ പറയുന്നത്. പ്രത്യേക സഹായ നിധിയായി പിരിഞ്ഞു കിട്ടുന്ന പണം ബാങ്കിൽ ഇടാതെ മാസങ്ങളോളം മടിശീലയിൽ കൊണ്ടുനടക്കാനോ മറ്റാവശ്യങ്ങൾക്ക് ചെലവാക്കാനോ പാടില്ലാത്തതാണ്. അങ്ങനെ ചെയ്യുന്നതിനെ സാമ്പത്തിക തിരിമറി, വകമാറ്റി ചെലവാക്കൽ എന്നിങ്ങനെയുള്ള തലക്കെട്ടുകളിൽ വാർത്ത എഴുതുന്നവരാണ് നമ്മൾ. കൈയിട്ടുവാരിയെന്നും മറ്റുമുള്ള ആക്ഷേപം നേരിടേണ്ടത് ഭാരവാഹികളാണെങ്കിലും, യൂണിയൻ അംഗങ്ങൾ എന്ന നിലയിൽ മറ്റുള്ളവർക്കു കൂടി നാണക്കേട് ഉണ്ടാക്കരുത്. പഴുതടച്ചു വേണം കോടതിയിലേക്ക് നീങ്ങാൻ. പിഴവുകൾ വന്നിട്ടുണ്ടെങ്കിൽ അത് വ്യക്തികൾ വരുത്തിയതാണ്. ഉത്തരവാദിത്തം നിർണയിക്കപ്പെടണം. സർക്കാർ ഫണ്ടിൽ നിന്ന് കോടതിച്ചെലവ് എടുക്കാൻ പാടില്ലെന്നും പ്രത്യേകം പറയേണ്ടതില്ലല്ലോ.
എന്ന്,
എ.എസ്. സുരേഷ്കുമാർ, സെബി മാത്യു, സന്തോഷ് സർലിങ്, പി.ബി അനൂപ്, ടി.എം. ഷൈൻ, പി.ജി. ഉണ്ണികൃഷ്ണൻ, ജിജി ലൂക്കോസ്, കെ.എ. സലിം, ഡൊമിനിക് ഫെർണാണ്ടസ്, ബൽറാം നെടുങ്ങാടി.
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി
- ജീവിതശൈലി രോഗമായ ടൈപ്പ് 2 പ്രമേഹത്തോടൊപ്പം ജനിതകമായി ഈ മൂന്ന് തരം ക്യാൻസറുകളും ബാധിക്കാമെന്ന് പുതിയ ഗവേഷണഫലം; ഇംഗ്ലണ്ടിലെ സറെ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിലാണ് പുതിയ കണ്ടുപിടുത്തം; ജീവിതശൈലി മാറ്റിയാൽ പ്രതിരോധശക്തി നേടാനാവുമെന്ന് ആരോഗ്യ വിദഗ്ദ്ധർ
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- പ്രണയാഭ്യർത്ഥന നിരന്തരം നിരസിച്ചു; കോൺഗ്രസ് നേതാവിന്റെ മകളെ ക്യാമ്പസിനുള്ളിൽ കുത്തിക്കൊലപ്പെടുത്തി; സഹപാഠി അറസ്റ്റിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്