ചട്ടം ലംഘിച്ച് സ്വന്തക്കാരെ ജയിപ്പിച്ചു; സഭയും പാർട്ടിയും ഇടപെട്ട കോട്ടയം പ്രസ് ക്ളബ് തെരഞ്ഞെടുപ്പ് കോടതിയിലേക്ക്; പത്രപ്രവർത്തക രാഷ്ട്രീയം പുരോഗമിക്കുന്നത് ഇങ്ങനെ!
കെ വി നിരഞ്ജൻ
കോട്ടയം: എല്ലാ സംഘടനകളുടെയും പുഴുക്കുത്തുകൾ ചികഞ്ഞെടുക്കുന്നവരാണ് മാദ്ധ്യമപ്രവർത്തകർ. എന്നാൽ വൻ കിട ക്ളബുകൾപോലും നാണിച്ചുപോകുന്ന അഴിമതിയുടെയും സ്വജനപക്ഷപാതിത്വത്തിന്റെയും കഥകളാണ് കേരള പത്രപ്രവർത്തക യൂണിയൻ(കെ.യു.ഡബ്ള്യു.ജെ) ജില്ലാ കമ്മറി ഓഫീസുകളായ പ്രസ്ക്ളബുകളിൽനിന്ന് പുറത്തുവരുന്നത്. സർക്കാർഫണ്ടും, വ്യാപാരി വ്യവസായികളിൽനിന്നുള്ള വൻ പിരിവും മറ്റുമായി കോടികൾ മറയുന്ന വേദികളായി പ്രസ്ക്ളബുകൾ മാറിയതോടെ യൂണിയൻ പിടക്കാൻ കടുത്ത മൽസരമാണ് നടക്കുന്നത്. കോട്ടയം പ്രസ്ക്ളബ് പിടിക്കാൻ പള്ളിയും പാർട്ടിക്കാരുംവരെ ഇടപെട്ടതായാണ് ഒരു വിഭാഗം മാദ്ധ്യമ പ്രവർത്തകൾ ആരോപിക്കുന്നത്.
കെ.യു.ഡബ്ള്യു.ജെയുടെ നിയമവും ചട്ടങ്ങളുമൊക്കെ കാറ്റിൽ പറത്തി കോട്ടയം ജില്ലാ കമ്മറ്റിയിലേക്ക് നടന്ന തിരഞ്ഞെടുപ്പാണ് വിഭാഗീയത രൂക്ഷമാക്കിയത്. ഇത് റദ്ദാക്കണമെന്ന ആവശ്യവുമായി എതിർവിഭാഗം പത്രപ്രവർത്തക യൂണിയൻ സംസ്ഥാന കമ്മിറ്റിയെ സമീപിച്ചതോടെ വിഷയം നിയമപ്രശ്നത്തിലേക്കു നീങ്ങുകയാണ്. സംസ്ഥാന കമ്മിറ്റി ന്യായമായ നിലപാടെടുത്തില്ലെങ്കിൽ കോടതിയെ സമീപിക്കാനാണ് എതിർ വിഭാഗത്തിന്റെ തീരുമാനം. പുറെമെനിന്ന് നോക്കുമ്പോൾ ഏറെ കൗതുകകരവും അസംബദ്ധവുമായി തോനുന്ന ഒന്നാണ് പത്രപ്രവർത്തക യൂണിയനിലേക്കുള്ള തെരഞ്ഞെടുപ്പ. ഇവിടെ ദേശാഭിമാനിയും മനോരമായും ഒന്നാവും! മനോരമ ലേഖകന് മനോരമയിലെ തന്നെ സഹപ്രവർത്തകൾ പാര പണിയും.അത്തരത്തിലൊന്നാണ് കോട്ടയത്ത് നടന്നത്്.
മറ്റു ജില്ലകൾക്കൊപ്പം കോട്ടയം ജില്ലാ കമ്മിറ്റിയിലേക്ക് ഓഗസ്റ്റ് 18ന് നടന്ന തെരഞ്ഞെടുപ്പാണ് വിവാദത്തിലായത്. കെ.യു.ഡബ്ള്യു.ജെ കോട്ടയം ജില്ലാ കമ്മിറ്റിതന്നെയാണ് കോട്ടയം പ്രസ് ക്ളബിന്റെ ഭരണസമിതിയും. സംഘടനയുടെ സംസ്ഥാന, ജില്ലാ ഭാരവാഹി സ്ഥാനത്തേക്ക് ഒരാൾ തുടർച്ചയായി രണ്ടു തവണയിലധികം വരാൻ പാടില്ലെന്നാണ് കേരള പത്രപ്രവർത്തക യൂണിയന്റെ ബൈലോ അനുശാസിക്കുന്നത്. സ്ഥാനമൊഴിഞ്ഞ സംസ്ഥാന ട്രഷററും മലയാള മനോരമ കോട്ടയം യൂനിറ്റ് ചീഫ് സബ് എഡിറ്ററുമായ ബി. ജ്യോതികുമാർ സംസ്ഥാന വരണാധികാരിയായി നടന്ന തെരഞ്ഞെടുപ്പിന് പുറപ്പെടുവിച്ച വിജ്ഞാപനത്തിൽ ഇക്കാര്യം പ്രത്യകേം ചൂണ്ടിക്കാട്ടുകയും ചെയ്തിരുന്നു.
എന്നാൽ, ചട്ടങ്ങൾ മറികടന്ന് മംഗളം കോട്ടയം ബ്യൂറോ ചീഫും നിലവിലെ സെക്രട്ടറിയുമായ ഷാലു മാത്യു മൂന്നാം തവണയും ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കാൻ പത്രിക നൽകുകയായിരുന്നു. സെക്രട്ടറി സ്ഥാനത്തേക്ക് പത്രിക നൽകിയിരുന്ന കൈരളി ടി.വി ബ്യൂറോ ചീഫ് ടി.പി പ്രശാന്ത് സൂക്ഷ്മപരിശോധനാവേളയിൽ ചട്ടലംഘനം ചൂണ്ടിക്കാട്ടി ജില്ലാ വരണാധികാരി ജയ്സൺ ജോസഫിനു പരാതി നൽകിയെങ്കിലും തള്ളിപ്പോവുകയായിരുന്നു. ഷാലു മാത്യു ആദ്യ തവണ സെക്രട്ടറിയുടെ ചുമതല വഹിക്കുക മാത്രമാണ് ചെയ്തതെന്നായിരുന്നു നിലവിലെ ഭരണസമിതിയുടെ അടുപ്പക്കാരനായ ജില്ലാ വരണാധികാരിയുടെ നിലപാട്. ഇതിനെതിരെ ഒരു വിഭാഗം കോട്ടയം യൂനിറ്റ് സംസ്ഥാന വരണാധികാരിക്കു പരാതി നൽകിയെങ്കിലും ജില്ലാ വരണാധികാരിയാണു പരമാധികാരിയെന്നു പറഞ്ഞ് അദ്ദേഹവും കൈമലർത്തിയതായി കെ.യു.ഡബ്ള്യൂ.ജെയുടെ സജീവപ്രവർത്തകരായ കോട്ടയത്തെ ഒരു സംഘം മാദ്ധ്യമപ്രവർത്തകർ ഒപ്പിട്ട് സംസ്ഥാന കമ്മിറ്റിക്കു സമർപ്പിച്ച പരാതിയിൽ പറയുന്നു.
സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് സെപ്റ്റംബർ 16ന് കാസർകോട്ട് ചേർന്ന സംയുക്ത നിർവാഹക സമിതിയിൽ പരാതി ചില അംഗങ്ങൾ ഉന്നയിച്ചങ്കെിലും പുതുതായി സ്ഥാനമേൽക്കുന്ന പ്രസിഡന്റും ജനറൽ സെക്രട്ടറിയും സംസ്ഥാന കമ്മിറ്റിയും ഇക്കാര്യത്തിൽ തീരുമാനമെടുക്കട്ടെ എന്ന് സ്ഥാനമൊഴിഞ്ഞ പ്രസിഡന്റ് കെ. പ്രേമനാഥ് നിലപാടെടുക്കുകയായിരുന്നു. കോട്ടയത്ത് വ്യക്തമായ ചട്ടലംഘനമാണുണ്ടായതെന്ന് ചില സംസ്ഥാന കമ്മിറ്റിയംഗങ്ങൾ പരസ്യമായും ചിലർ രഹസ്യമായും നടത്തിയ അഭിപ്രായ പ്രകടനത്തിനൊപ്പം പുതിയ പ്രസിഡന്റ് പി.എ അബ്ദുൽ ഗഫൂറും (മാദ്ധ്യമം) ജനറൽ സെക്രട്ടറി സി.നാരായണനും ( മാതൃഭൂമി) എതിർവിഭാഗത്തോട് അനുഭാവം പുലർത്തുന്നവരാണെന്നതാണ് ഷാലുവിനെയും സംഘത്തെയും കുഴക്കുന്നത്. കോട്ടയത്ത് ഗഫൂറിന്റെയും നാരായണന്റെയും പ്രചാരണത്തിന് ചുക്കാൻ പിടിച്ചത് റോബിന്റെ പാനലായിരുന്നു.
ഷാലുവിന്റെ എതിർ സ്ഥാനാർത്ഥിയായിരുന്ന കെ.പി റജി മാദ്ധ്യമം ജേണലിസ്റ്റ് യൂണിയൻ സംസ്ഥാന പ്രസിഡന്റ് കൂടിയാണ് . മാദ്ധ്യമം ജേണലിസ്റ്റ് യൂണിയന്റെയും ദേശാഭിമാനി ജേണലിസ്റ്റ് യൂനിയന്റെയും സ്ഥാനാർത്ഥികളായാണ് ഗഫൂറും ,സി. നാരായണനും കെ.യു.ഡബ്ള്യു.ജെ ഭാരവാഹികളായി ജയിച്ചുകയറിയത്. ഇവരുടെ എതിർസ്ഥാനാർത്ഥികളായിരുന്ന ബോബി എബ്രഹാമിനും എൻ. പത്മനാഭനുമൊപ്പമായിരുന്നു ഷാലു മാത്യുവിന്റെ പാനൽ. കോട്ടയം ജില്ലാ പ്രസിഡന്റ് എസ്. മനോജ്, ദേശാഭിനാനി ജേണലിസ്റ്റ് യൂണിയൻ പ്രസിഡന്റായിരുന്നെങ്കിലും കോട്ടയം പ്രസ് ക്ളബിൽ പകുതിയോളം വരുന്ന മലയാള മനോരമ അംഗങ്ങളുടെ പിന്തുണ ലാക്കാക്കി ബോബി എബ്രഹാമിന്റെ പാനലിനൊപ്പമാണു നിന്നിരുന്നത്. സംസ്ഥാന കമ്മിറ്റിയിൽ നിർണായക പ്രാതിനിധ്യമുള്ള ദേശാഭിമാനി അംഗങ്ങളെ സ്വാധീനിച്ച് ഷാലു മാത്യുവിനെതിരായ പരാതി മുക്കാൻ മനോജ് കാസർകോട്ട് ശ്രമം നടത്തിയിരുന്നെങ്കിലും ഭൂരിപക്ഷവും ഒപ്പം നിൽക്കാൻ തയാറായിരുന്നില്ല. ശനിയാഴ്ച തിരുവനന്തപുരത്തു ചേരുന്ന സംസ്ഥാന കമ്മിറ്റിയിൽ വിഷയം ചർച്ചയാവുമെന്നാണ് അറിയുന്നത്.
നാളുകളായി കോട്ടയം പ്രസ് ക്ളബിൽ ജനാധിപത്യ മര്യാദകൾ പാലിക്കാതെ ഒരു വിഭാഗം ഏകപക്ഷീയമായി കാര്യങ്ങൾ കൈകാര്യം ചെയ്യന്നു എന്ന ആക്ഷേപം നിലനിൽക്കുന്നതിനിടെയാണ് ഇത്തവണ തെരഞ്ഞെടുപ്പ് വന്നത്. കോട്ടയത്തിന്റെ എംഎൽഎയായ തിരുവഞ്ചൂർ രാധാകൃഷ്ണൻ റവന്യൂ മന്ത്രിയായിരിക്കെ നഗരഹൃദയത്തിൽ പതിച്ചുനൽകിയ 10 സെന്റ് ഭൂമിയിൽ, പല തവണയായി സർക്കാർ അനുവദിച്ച ഫണ്ട് ഉപയോഗിച്ച് പണി തീർത്ത പുതിയ പ്രസ് ക്ളബ് മന്ദിരമായിരുന്നു തെരഞ്ഞെടുപ്പിൽ എസ്. മനോജിന്റെയും ഷാലു മാത്യുവിന്റെയും മുഖ്യ പ്രചാരണായുധം. മുൻ പ്രസിഡന്റ് ജോസഫ് സെബാസ്റ്റ്യന്റെയും സെക്രട്ടറി ആർ. രാജീവിന്റെയും ശ്രമഫലമായാണ് സർക്കാർ ഭൂമിയും തുടർന്ന് കെട്ടിട നിർമ്മാണത്തിനായി 70 ലക്ഷത്തോളം രൂപയുടെ സർക്കാർ ഫണ്ടും അനുവദിച്ചു കിട്ടിയതെന്നതു മറന്നുകൊണ്ടായിരുന്നു ഈ പ്രചാരണം.
ജോസഫ് സെബാസ്റ്റ്യന്റെ സ്ഥാപനമായ മലയാള മനോരമയിൽനിന്നുള്ള ഒരു വിഭാഗവും ഒപ്പം കൂടിയതോടെ മനോജിനും സംഘത്തിനും ശക്തിയേറുകയും ചെയ്തു. സംസ്ഥാന വരണാധികാരിയായ ബി. ജ്യോതികുമാർ തന്നെയാണ് ജോസഫ് സെബാസ്റ്റ്യൻ വീണ്ടും പ്രസ് ക്ളബ് ഭാരവാഹിയാവുന്നതു തടയാനുള്ള ശ്രമങ്ങൾക്കു നേതൃത്വം നൽകിയത്. കോട്ടയത്തെ പ്രധാന മാദ്ധ്യമ സ്ഥാപനങ്ങളെ സ്വാധീനിച്ച് ഏകപക്ഷീയമായി ജയം ഉറപ്പിച്ചു നീങ്ങുന്നതിനിടെയാണ് എ.സി.വിയിലെ റോബിൻ പി. തോമസ് പ്രസിഡന്റും മാദ്ധ്യമത്തിലെ കെ.പി റജി സെക്രട്ടറിയുമായി അപ്രതീക്ഷിതമായി എതിർപാനൽ രംഗത്തുവരുന്നത്. വേജ് ബോർഡ് ശിപാർശകളിൽ വെള്ളം ചേർക്കുന്ന മാനേജ്മെന്റ് നിലപാടിനൊപ്പം നിന്നെന്ന് ആരോപിതനായ ഷാലു മാത്യുവിനോട് മംഗളത്തിലെ പത്രപ്രവർത്തകർക്കിടയിലുള്ള വ്യാപകമായ അസംതൃപ്തിയും മനോരമയിൽ ജോസഫ് സെബാസ്റ്റ്യൻ വിഭാഗത്തിനുള്ള സ്്വാധീനവുമായിരുന്നു ഇവരുടെ പ്രതീക്ഷ.
എന്നാൽ തീർത്തും അപ്രതീക്ഷിതമായ കാര്യങ്ങളാണ് പിന്നീട് ഉണ്ടായത്. മത്സരം ഒഴിവാക്കാൻ സമുദായ, രാഷ്ട്രീയ നേതാക്കളെ ഇടപെടുവിച്ച് കൊണ്ടുപിടിച്ച ശ്രമങ്ങളാണ് ഔദ്യോഗിക വിഭാഗത്തിന്റെ ഭാഗത്തുനിന്നുണ്ടായത്. ഭരണസമിതിക്കെതിരെ കടുത്ത നിലപാടുമായി മത്സരരംഗത്തുവന്ന മാദ്ധ്യമ പ്രവർത്തകനെ പിന്തിരിപ്പിക്കാൻ സിപിഐ(എം) ജില്ലാ സെക്രട്ടറി വി.എൻ വാസവനെ ഇടപപെടുവിച്ച എസ്. മനോജിന്റെ നടപടി ദേശാഭിമാനിയിൽതന്നെ കടുത്ത എതിർപ്പിന് ഇടയാക്കി. റോബിൻ തോമസിനെ പിന്തിരിപ്പിക്കാൻ സഭാതലത്തിൽ ഉന്നത ഇടപെടലുണ്ടായതായും ആരോപണമുണ്ട്. ഒടുവിൽ മത്സരം ഉറപ്പായപ്പോൾ തീവ്രമായ വർഗീയ പ്രചാരണം ഇളക്കിവിട്ടതായും പരാജിതരായവർ ആരോപിക്കുന്നു. സെക്രട്ടറി സ്ഥാനാർത്ഥി ജമാഅത്തെ ഇസ്ലാമിയുടെ അജണ്ടയുടെ ഭാഗമായാണ് മത്സരിക്കുന്നതെന്നും പാനലിൽപെട്ട ചിലർ മുസ്ലിം മാനേജ്മെന്റ് ഉടമസ്ഥതയിലുള്ള പത്രങ്ങളിൽ ജോലി ചെയ്യന്നവരായതിനാൽ മുസ്ലിം അജണ്ടയാണ് അവരുടെ ലക്ഷ്യമെന്നുമായിരുന്നു പ്രചാരണം.
സാമ്പത്തിക തുടർച്ച എന്ന ഒറ്റ വാദത്തിലൂന്നി നിലവിലെ ഭരണസമിതി തുടരണമെന്ന പ്രചാരണമുണ്ടായതിനു പിന്നിലെ ദുരൂഹതകളും ഒരു വിഭാഗം മാദ്ധ്യമപ്രവർത്തകർ ഉന്നയിക്കുന്നുണ്ട്. കഴിഞ്ഞതണത്തെ ട്രഷറർ കേരള കൗമുദിയിലെ ശ്രീകുമാർ ആലപ്ര ഇത്തവണ മാറി നിൽക്കാൻ സന്നദ്ധത അറിയിച്ചങ്കെിലും സാമ്പത്തിക തുടർച്ചാവാദത്തിനു വിലങ്ങുതടിയാവുമെന്നതിനാൽ പ്രസിഡന്റും സെക്രട്ടറിയും മറ്റും ചേർന്ന് പിന്തിരിപ്പിക്കുകയായിരുന്നു. കെട്ടിടനിർമ്മാണമടക്കം ഏതാണ്ട് രണ്ടു കോടിയോളം രൂപയാണ് രണ്ടു വർഷ കാലാവധിയിൽ ഭരണസമിതി കൈകാര്യം ചെയ്തത്. സർക്കാർ ഫണ്ടിനു പുറമെ വാണിജ്യ, വ്യവസായ രംഗങ്ങളിലെ പ്രമുഖരിൽനിന്ന് വ്യാപകമായ പണപ്പിരിവും നടത്തിയിരുന്നു. ഭരണമാറ്റമുണ്ടായാൽ ഈ കണക്കുകൾ പുറത്താവുമെന്നതായിരുന്നത്രെ തുടർച്ചാവാദത്തിന്റെ അടിസ്ഥാനം.
Stories you may Like
- ആഗോള മാധ്യമ രാജാവ് മർഡോക്കിന്റെ വിചിത്ര ജീവിതം
- രാഹുൽ ഗാന്ധിയല്ല, ഇദ്ദേഹമാണ് ഹിന്ദി ബെൽറ്റിലെ പ്രതിപക്ഷ നേതാവ്!
- എഫ്ഐആർ ഇട്ടുപേടിപ്പിച്ചാൽ ശരിക്കും പേടിക്കും, മിണ്ടാട്ടം മുട്ടും!
- കാട്ടാക്കട കോളേജിൽ സിപിഎം-കോൺഗ്രസ് ഒത്തുകളി ആരോപിച്ച് ബിജെപി
- ആൾമാറാട്ട വിവാദത്തിൽ പ്രതിക്കൂട്ടിൽ നിൽക്കുന്ന പ്രിൻസിപ്പലിന്റെ കഥ
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- കർണാടകയിലെ കോൺഗ്രസ് നേതാവിന്റെ മകൾ കുത്തേറ്റു മരിച്ച സംഭവം ലോക്സഭാ പ്രചരണ വിഷയമാക്കാൻ ബിജെപി; ലൗ ജിഹാദ് ആരോപിച്ചു എബിവിപിയുടെ പ്രതിഷേധം; മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ന്യൂനപക്ഷത്തെ പ്രീതിപ്പെടുത്തുന്ന രാഷ്ട്രീയമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി; ലൗ ജിഹാദെന്ന നേഹയുടെ പിതാവിന്റെ നിലപാടിൽ വെട്ടിലായി കോൺഗ്രസ്
- ആശിച്ച് മോഹിച്ച് വാങ്ങിയ വീടിന് ബാങ്ക് വായ്പ കുടിശിക പെരുകി; തിരിച്ചടവ് മുടങ്ങിയതോടെ 15 ലക്ഷം 35 ലക്ഷമായി; വീടും സ്ഥലവും ജപ്തി ചെയ്യാൻ ബാങ്ക് അധികൃതർ; നെടുങ്കണ്ടത്ത് ജപ്തിക്കിടെ പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ വീട്ടമ്മ മരിച്ചു
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്