കയർ കയറ്റുമതി ചെയ്ത് മുതലാളിയായപ്പോൾ തൊഴിലാളി സമരങ്ങളെയും പൊളിച്ച കുപ്രസിദ്ധൻ; രാഷ്ട്രീയ ഭേദമന്യേ എംഎൽഎമാരുടെയും മന്ത്രിമാരുടെയും സ്വന്തം 'ഹരിദാസ് മുതലാളി'; ഒരു രൂപ അധികം കൂലി ചോദിച്ച തെങ്ങുകയറ്റ തൊഴിലാളിയോട് പകരം വീട്ടിയത് സ്വന്തം പറമ്പിലെ തെങ്ങുകൾ വെട്ടിനിരത്തി! നഴ്സുമാരുടെ സമരം അടിച്ചമർത്താൻ കെവി എം മുതലാളി സർക്കാറിനെ വരുതിയിൽ നിർത്തുന്നത് കാശിന്റെ ഹുങ്കിൽ തന്നെ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: ചേർത്തല കെവി എം ആശുപത്രിയിലെ നഴ്സുമാരുടെ ന്യായമായ സമരത്തെ അടിച്ചമർത്താൻ അരയും തലയും മുറുക്കി രംഗത്തിറങ്ങിയിരിക്കയാണ് ആശുപത്രി മാനേജ്മെന്റ്. കെവി എം ഹരിദാസ് എന്ന മുതലാളിയുടെ ചൊൽപ്പടിക്ക് സർക്കാറും കൂട്ടു നിൽക്കുന്ന അവസ്ഥയാണ് ചേർത്തലയിലേത്. ന്യായമായ ആവശ്യങ്ങൾ ഉന്നയിച്ചുള്ള സമരത്തെ അംഗീകരിക്കാതെ സമരത്തെ നേരിടാൻ മറ്റ് മാർഗ്ഗങ്ങൾ തേടുകയാണ് കെവി എം മാനേജ്മെന്റ്. ഡോ. ഹരിദാസിന്റെ വീട്ടിലേക്ക് പന്തംകൊളുത്തി പ്രകടനം നടത്തിയിട്ടും കുലുങ്ങാതിരിക്കുകയാണ് ആശുപത്രി അധികാരികൾ.
മന്ത്രിമാരുടെയും എംഎൽഎമാരുടെയും സ്വന്തം മുതലാളിയാണ് ഡോ. ഹരിദാസ്. അതുതന്നെയാണ് അദ്ദേഹത്തിന്റെ ബലവും. കെവി എം മുതലാളിയുടെ വീടിന് മൂന്ന് മണിക്കൂർ അകലത്തിലാണ് മന്ത്രി പി തിലോത്തമന്റെ വീട്. ഡോ. ഹരിദാസുമായി ഉറ്റബന്ധവും. ഈ മന്ത്രി മനസുവച്ചാൽ ഈ സമരം തീർക്കാവുന്നതേയുള്ളൂവെന്നാണ് നഴ്സുമാർ പറയുന്നത്. എന്നാൽ പണക്കാരനായ മുതലാളിക്ക് മുമ്പിൽ മന്ത്രിയും മുട്ടുമടക്കി. ധനമന്ത്രി തോമസ് ഐസക്ക്, മന്ത്രി ജി സുധാകരൻ എന്നിവരുമായും അടുത്ത ബന്ധമാണ് ഡോ. ഹരിദാസിന് എന്നിട്ടും സമരം തീർക്കാൻ ഇവർക്ക് സാധിക്കുന്നില്ല. ആർക്കും വഴങ്ങാതിരിക്കുകയാണ് കെവി എം മുതലാളി.
ഇപ്പോൾ സേവ് കെവി എം എന്ന പേരിൽ നഴ്സിങ് ഇതര സംഘടനകളുടെ ഫോറം രൂപീകരിച്ച് നഴ്സിങ് സമരത്തെ തകർക്കാനും പ്രചരണം തുടങ്ങിയിട്ടുണ്ട്. അതേസമയം നിലപാടിൽ വിട്ടുവീഴ്ച്ചയില്ലാതെ കടുത്ത നിലപാടുമായി മുന്നോട്ടു പോകുകയാണ് യുഎൻഎയും. ആശുപത്രിയെ ബിസിനസാക്കി മാറ്റിയ തന്ത്രശാലിയാണ് ഡോ. കെവി എം ഹരിദാസ്. കയർ കയറ്റുമതി രംഗത്താണ് ഇദ്ദേഹം നേരത്തെ പ്രവർത്തിച്ചത്. ഈ രംഗത്ത് അറിയപ്പെടുന്ന ബിസിനസുകാരനുമാണ്.
മേഖലയിലെ തൊഴിലാളി സമരങ്ങളെ അടിച്ചമർത്തി കുപ്രസിദ്ധി നേടിയ വ്യക്തി കൂടിയാണ് കെവി എം ഹരിദാസ്. പല സമരങ്ങളും പൊളിച്ച് പരകിചയമുള്ള ഡോ. ഹരിദാസ് സമാന തന്ത്രം തന്നെയാണ് നഴ്സിങ് സമരത്തെ അടിച്ചമാർത്താനും പയറ്റുന്നത്. രാഷ്ട്രീയക്കാരെ വരുതിയിൽ നിർത്താൻ പണം വാരി എറിയുമ്പോഴും തൊഴിലാളികളുടെ കാര്യത്തിൽ കണ്ണിൽചോരയില്ലാത്ത മുതലാളിയാണ് ഡോ. കെവി എം ഹരിദാസ്. അദ്ദേഹത്തെ പറ്റി പ്രദേശത്തെ നാട്ടുകാർക്കിടയിൽ വിചിത്രമായ കഥ തന്നെ പ്രചരിക്കുന്നുണ്ട്. ഡോ. ഹരാദാസിന്റെ വീട്ടിൽ തേങ്ങയിടാൻ എത്തുന്ന തൊഴിലാളി ഒരു രൂപ കൂലി അധികം ചോദിച്ചപ്പോൾ തൊഴിലാളിയെ 'പാഠം പഠിപ്പിക്കാൻ' തെങ്ങ് കൂട്ടത്തോടെ മുറിച്ചു കളഞ്ഞുവെന്നാണ് നാട്ടുകാർക്കിടയിൽ പ്രചരിച്ചിരിക്കുന്ന ഒരു കഥ. ഈ കഥ ശരിയാണെന്നാണ് സമരം ചെയ്യുന്ന നഴ്സുകാർ ഇപ്പോൾ പറയുന്നത്.
രാഷ്ട്രീയ ഭേദമന്യേ എല്ലാ രാഷ്ട്രീയക്കാരുടെയും പ്രിയപ്പെട്ട മുതലാളിയാണ് കെവി എം ഹരിദാസ്. കോൺഗ്രസ് നേതാവ് എകെ ആന്റണിയോടും അദ്ദേഹത്തിന് പ്രത്യേകം അടുപ്പമുണ്ട്. ഇടതുപക്ഷത്തെ മന്ത്രിമാർക്കും ഏറെ പ്രിയപ്പെട്ടവാണ് അദ്ദേഹം. അതുകൊണ്ടാണ് ഈ തൊഴിലാളി പ്രശ്നത്തെ പുറംകാലു കൊണ്ട് സർക്കാറും തട്ടിക്കളിക്കുന്നത്. തുടർച്ചയായ അവഗണന തുടരുമ്പോൾ നഴ്സുമാർ അടുത്ത മാസം മുതൽ സംസ്ഥാന വ്യാപകമായി സമരത്തിലേക്ക് നീങ്ങുമെന്ന് പ്രഖ്യാപിച്ചിരിക്കയാണ്. ചുരുക്കത്തിൽ കെവി എം എ്ന്ന ആശുപത്രിയിലെ സമരം സംസ്ഥാനം മുഴുവൻ വ്യാപിക്കുന്ന അവസ്ഥയിലേക്ക് നീങ്ങുകയാണ്.
നേഴ്സുമാരുടെ സമര പ്രഖ്യാപനത്തെ നേരിടുമെന്ന മാനേജ്മെന്റ് അസോസിയേഷന്റെ ഭീഷണി വെറും താമശ മാത്രമാണെന്നാണ് യുഎൻഎ പറയുന്നത്. യുഎൻഎയുടെ ഒപ്പം നിൽക്കുന്നവർ സമരക്കാരുമായി ഒത്തുപോകുമെന്നും യുഎൻഎ നേതാക്കൾ പറയുന്നു. ഇതരസംസ്ഥാനത്തു തിന്നും നഴ്സുമാരെ ഡെയ്ലി വേജസ്, കോൺട്രാക്ട് വ്യവസ്ഥയിൽ ജോലിക്ക് എത്തിക്കുമെന്നാണ് ആശുപത്രി മുതലാളിമാർ പറയുന്നത്. ഇത് മുൻപത്തെ പോലെ എഴുപ്പമാകില്ലെന്നാണ് യുഎൻഎ അധ്യക്ഷൻ ജാസ്മിൻ ഷാ പറയുന്നത്. യുഎൻഎയുടെ ഭാഗമാണ് ഇന്ന് വലിയൊരു വിഭാഗം നഴ്സുമാരുമെന്ന കാര്യം ജാസ്മിൻ ചൂണ്ടിക്കാട്ടുന്നു.
എല്ലാ ശത്രുക്കളും ഒരുമിച്ച് ഞങ്ങൾക്കെതിരെ അണിനിരന്നിരിക്കുകയാണ് എന്നത് ഞങ്ങൾ തിരിച്ചറിയുന്നു. ഇതൊരു അന്തിമ പോരാട്ടമാണ് എന്ന തിരിച്ചറിവും ഞങ്ങൾക്കുണ്ട്. നിങ്ങൾ പരാജയപ്പെടുത്താൻ ശ്രമിക്കുന്തോറും അതിജീവനത്തിനായി ശകതമായ പോരാട്ടം ഞങ്ങളിൽ നിന്നും പ്രതീക്ഷിക്കാം. അതൊരു വലിയ വിപ്ലവത്തിന് തന്നെ തുടക്കമാകും. കരിനിയമങ്ങളും, അറസ്റ്റും, എസ്മയുമെല്ലാം ഞങ്ങൾ പ്രതീക്ഷിക്കുന്നുണ്ട്. എന്തിനെയും നേരിടാൻ ആത്മധൈര്യവുമുണ്ട്. നേഴ്സിങ് സമൂഹവും, ആരോഗ്യ പ്രവർത്തകരും, നന്മ വറ്റാത്ത പൊതു സമൂഹവും ഈ പോരാട്ടത്തിൽ ഞങ്ങളോടൊപ്പമുണ്ടാകും എന്ന് ഞങ്ങൾക്കുറപ്പുണ്ട്. ർക്കാർ ആരുടെ കൂടെയാകും എന്നത് മാത്രമാണ് ഇനിയറിയാൻ ഉള്ളത്? - ജാസ്മിൻ വ്യക്തമാക്കി.
ലോകത്തെങ്ങും കേട്ടുകേൾവിയില്ലാത്ത വിധം നഴ്സുമാരെ പീഡിപ്പിക്കുന്ന ചേർത്തലയിലെ കെവി എം ആശുപത്രി മാനേജ്മെന്റിനെതിരെ നഴ്സുമാർ നടത്തുന്ന സമരം മാസങ്ങൾ പിന്നിട്ടിട്ടും ഇതിൽ കാര്യക്ഷമമായി ഇടപെടാനോ സർക്കാർ നിശ്ചയിച്ച ശമ്പളം വാങ്ങി നൽകാനോ ഇടപെടാതെ സർക്കാരും നിലകൊള്ളുകയായിരുന്നു. അനിശ്ചിതകാല പ്രക്ഷോഭം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് കഴിഞ്ഞദിവസം ചർച്ചയ്ക്ക് പോലും സർക്കാർ തയ്യാറായത്.
സർക്കാർ നിശ്ചയിച്ച ശമ്പളം ഒരു കാരണവശാലും കൊടുക്കില്ലെന്ന് ധാർഷ്ട്യവുമായി മുന്നോട്ടുപോകുന്ന ചേർത്തലയിലെ ഡോ. വിവി ഹരിദാസിന്റെ നേതൃത്വത്തിലുള്ള കെവി എം ആശുപത്രി മാനേജ്മെന്റിനെതിരെ നഴ്സുമാർ സമരത്തിന് ഇറങ്ങുന്നത് അവിടെയുള്ള പീഡനങ്ങൾ അത്രയ്ക്കും അസഹനീയമായതോടെയാണ്. യുഎൻഎ യുടെ നിരാഹാര സമരം 13ാം ദിവസത്തിലേക്ക് കടന്നിട്ടുണ്ട്. 11 ദിവസമായി നിരാഹാരസമരം ചെയ്തിരുന്ന യുഎൻഎ ജനറൽ സെക്രട്ടറി സുജനപാലിനെ ആരോഗ്യ സ്ഥിതി മോശമായതിനെ തുടർന്ന് അറസ്റ്റ് ചെയ്ത് മാറ്റിയതിനെ തുടർന്ന് സംസ്ഥാന വൈസ് പ്രസിഡന്റ് എംപി സിബി മുകേഷാണ് ഇപ്പോൾ നിരാഹാരം ഇരിക്കുന്നത്.
കെവി എം ഹോസ്പിറ്റലിന് മുന്നിൽ അനിശ്ചിതകാല നിരാഹാരം അനുഷ്ഠിച്ചിരുന്ന യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി സുജനപാൽ അച്യുതനെ പൊലീസ് ബലമായി അറസ്റ്റുചെയ്തു മാറ്റിയത് ഇന്നലെയാണ്. 11 ദിവസമായി നിരാഹാരത്തിലായിരുന്ന സുജനപാലിന്റെ ആരോഗ്യസ്ഥിതി മോശമാണെന്ന ആരോഗ്യവകുപ്പ് അധികൃതരുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് തിങ്കളാഴ്ച വൈകീട്ടോടെ പൊലീസ് എത്തി ബലപ്രയോഗത്തിലൂടെ അറസ്റ്റ് ചെയ്തത്. തുടർന്ന് ചേർത്തല താലൂക്ക് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- എറണാകുളം-അങ്കമാലി അതിരൂപതയിൽ ജനാഭിമുഖമല്ലാത്ത മറ്റൊരു കുർബാന രീതിയും സാധ്യമല്ല; ഏകീകൃത കുർബാന ആവശ്യപ്പെടുന്നത് ഒറ്റപ്പെട്ട ചില വ്യക്തികൾ മാത്രം; ആരാധനക്രമ കാര്യങ്ങളിൽ കോടതികൾക്കു ഇടപെടാൻ പറ്റുകയില്ല; കേസുകളെ വൈദികർ ഭയപ്പെടുന്നില്ലെന്നും വൈദികയോഗം
- 'അപ്പുവിന്റെ അച്ഛനാണ് ഞാൻ'! വർഷങ്ങൾക്കു ശേഷം കുടജാദ്രിയുടെ മുകൾത്തട്ടിൽ മോഹൻലാൽ; യാത്രയ്ക്കിടെ കൊടുങ്കാട്ടിൽ വഴിതെറ്റി; അറിഞ്ഞ ലാലേട്ടനെക്കാൾ എത്ര വലുതാണ് അറിയപ്പെടാത്ത ലാലേട്ടൻ; തിരക്കഥാകൃത്തായ രാമാനന്ദിന്റെ കുറിപ്പ്
- വർക്കലക്കാരൻ ഐടി എൻജിനീയർക്ക് വധു കസാഖ്സ്ഥാനിൽ നിന്ന്: വിവാഹം നടന്നത് ശിവഗിരിയിൽ: മൂന്നു വർഷം നീണ്ട പ്രണയത്തിന് സാഫല്യം; വധുവിന്റെ അച്ഛനും അമ്മയും അനുഗ്രഹം ചൊരിഞ്ഞത് ഓൺലൈനിൽ തൽസമയം
- മതംവിട്ട സ്ത്രീകൾ സധൈര്യം സംസാരിക്കുന്നു; ഒപ്പം മുതിന്ന യുക്തിവാദികളെ ആദരിക്കലും; മതരഹിതരുടെ കുടുംബ സംഗമത്തിനൊരുങ്ങി കോഴിക്കോട്
- സഹകരണബാങ്കുകളിലെ എൽഡിഎഫ് കള്ളവോട്ട് സംഘം തയാർ എന്ന് ആക്ഷേപം; കോന്നി എംഎൽഎയുടെ നേതൃത്വത്തിൽ രഹസ്യയോഗം; പത്തനംതിട്ടയിൽ ഗുരുതര ആരോപണം ഉന്നയിച്ച് പഴകുളം മധു: പരാജയം ഉറപ്പിച്ച യു.ഡി.എഫ് കെട്ടുകഥകൾ മെനയുന്നുവെന്ന് എൽ.ഡി.എഫും
- പാനൂരിലേക്ക് ബോംബു നിർമ്മാണത്തിനായി വടകരയിൽ നിന്നും രഹസ്യ ഇടനാഴി; പ്രതികളിൽ നിന്നും പൊലിസിന് ലഭിച്ചത് നിർണായക മൊഴി; ഓലപടക്കങ്ങളും ഗുണ്ടുകളും നിർമ്മിച്ചു നൽകുന്ന സംഘത്തിലേക്കും അന്വേഷണം; എല്ലാത്തിനും കാരണം തൊഴിൽ നഷ്ടപ്പെട്ട രാഷ്ട്രീയ ക്രിമിനലുകളോ?
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍