ഭൂമാഫിയയുടെ ഭീഷണിയിൽ കഴിയുന്ന ബിന്നിയുടെയും കുടുംബത്തിന്റെയും രക്ഷയ്ക്ക് എംഎൽഎയും കൂട്ടരും; ബിന്നിക്കേസ് നടത്തിയ വക്കീൽ സംഘവും ലക്ഷങ്ങൾ വാങ്ങി വഞ്ചിച്ചു; സ്വത്തു കൈക്കലാക്കാൻ വേട്ടയാടൽ തുടരുന്നു
കൊച്ചി: ഭൂമാഫിയയുടെ ഗുണ്ടകളിൽനിന്ന് രക്ഷപ്പെടാൻ പത്തു കൂറ്റൻ നായ്ക്കളുടെ കാവലിൽ കഴിയുന്ന കുന്നംകുളത്തെ ബിന്നി വർഗീസിന്റെ കുടുംബത്തിന്റെ സിനിമാ കഥയെ വെല്ലുന്ന അനുഭവം മറുനാടൻ മലയാളി വാർത്തയാക്കിയതിനെ തുടർന്ന് ജനകീയ ഇടപെടൽ. മറുനാടൻ വാർത്ത ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് കുന്നംകുളം എംഎൽഎ. ബാബു എം.പാലിശ്ശേരിയും മറ്റു നേതാക്കളും ഇന്നു ബിന്നിയുടെ വീട് സന്ദർശിക്കും.
ഭൂമാഫിയക്കാരൻ രഘുവും സംഘവും ബാങ്കും ഒത്തുചേർന്നു നടത്തുന്ന തട്ടിപ്പാണ് ഇതെന്നും എല്ലാ രാഷ്ട്രീയക്കാരേയും ഉൾപ്പെടുത്തി രഘുവിനെതിരെ നടപടിയെടുക്കാൻ ജനകീയ പ്രക്ഷോഭം തുടങ്ങുമെന്നും ബാങ്ക് ലോൺ കൊടുത്തത് സുനിതാ രഘുവിനായതിനാൽ സുനിതാ രഘുവിന്റെ വസ്തുക്കൾ ജപ്തി ചെയ്താൽ മതിയെന്നും ബിന്നിയുടെ വസ്തുക്കൾ ജപ്തി ചെയ്യാൻ അനുവദിക്കില്ലെന്നും എംഎൽഎ. ബിന്നിയുടെ കുടുംബത്തെ അറിയിച്ചിട്ടുണ്ട്.
യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സുനിൽ ആളൂരിന്റെ നിർദ്ദേശ പ്രകാരം സ്ഥലത്തെ യൂത്ത് കോൺഗ്രസ് നേതാക്കളും രംഗത്തെത്തിയിട്ടുണ്ട്. മറുനാടൻ വാർത്ത യൂത്ത് കോൺഗ്രസ് നേതാക്കൾ കുന്നംകുളം ഡിവൈ.എസ്പിയുടെ ശ്രദ്ധയിൽ പെടുത്തിയിട്ടുണ്ട്. രഘു വീണ്ടും ആക്രമണത്തിന് മുതിർന്നാൽ നടപടിയെടുക്കുമെന്ന് നേതാക്കൾക്ക് പൊലീസ് ഉറപ്പ് നൽകിയിട്ടുണ്ട്. ബാങ്കുകാർ സുനിതയുടെ സ്ഥലം ജപ്തി ചെയ്യുന്നതിന് പകരം ബിന്നി വർഗീസിന്റെ സ്ഥലം ജപ്തി ചെയ്യാൻ വന്നാൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ തടയുമെന്നും ബിന്നിയുടെ വീട്ടിലെത്തി പറഞ്ഞിട്ടുണ്ട്.
കുന്നംകുളം നഗരമധ്യത്തിൽ തൃശൂർ ഹൈവേയിൽ എച്ച്.ഡി.എഫ്.സി ബാങ്കിനെതിർവശത്ത് സ്വന്തം വീട്ടിൽ കഴിയുന്ന ബിന്നി വർഗീസും ഭാര്യ സിലിയും മൂന്നു ചെറിയ കുട്ടികളും ഭൂമാഫിയയിൽനിന്ന് അനുഭവിക്കുന്ന പീഡനങ്ങളെക്കുറിച്ചാണ് കഴിഞ്ഞ ദിവസം മറുനാടൻ വാർത്ത നൽകിയിരുന്നത്. നാലു ലക്ഷം രൂപ കുന്നംകുളത്തെ ത്യശൂർ ജില്ലാ സഹകരണ ബാങ്കിൽനിന്ന് ലോണെടുക്കാൻ ശ്രമിച്ച ബിന്നി വർഗിസിന്റെ കോടികൾ വില മതിക്കുന്ന കുന്നംകുളത്തെ വീടും സ്ഥലവും എറണാകുളം വൈറ്റിലയിലെ ഭൂമാഫിയക്കാരൻ രഘു കയ്യേറിയതിനെക്കുറിച്ചായിരുന്നു വാർത്ത.
ലോണിന്റെ പേപ്പറുകൾ ശരിയാക്കാനെന്ന വ്യാജേന ത്യശൂരിലെ രജിസ്ട്രാർ ഓഫീസിൽ നിന്ന് ഭൂമി രഘുവിന്റെ പേരിലാക്കാനുള്ള ശ്രമങ്ങളാണ് നടത്തിയത്. തൃശൂരിലെ ചിട്ടിക്കമ്പനിക്കാരൻ ടോംസ് തരകനായിരുന്നു ഇതിന് ഒത്താശ ചെയ്തത്. വീടും പറമ്പും തന്റെ പേരിലായെന്നും ഒഴിഞ്ഞു തരണമെന്നും പറഞ്ഞ് പലതവണ രഘുവിന്റെ ബന്ധുക്കൾ വീടാക്രമിച്ചു. രഘു വീടും പറമ്പും ബാങ്കിൽ പണയം വച്ചിട്ടുണ്ടെന്നും ഒന്നേ കാൽ കോടി രൂപയോളം അടയ്ക്കണമെന്നും പറഞ്ഞ് എസ്.ബി.ഐ ബ്രോഡ്വേ ശാഖയിൽ നിന്നുള്ളവരും ജപ്തി നടപടിക്കായി വന്നിരുന്നു. ഇപ്പോൾ ബാങ്ക് ലോൺ പിരിക്കാൻ ഏൽപ്പിച്ചെന്ന് പറയുന്ന ഒരു ഏജൻസിയും വീട് ഒഴിപ്പിക്കാൻ ഗുണ്ടകളുമായി വരുന്നുണ്ട്. രഘു പറയുന്നതു പോലെയാണ് ഈ ഏജൻസി പ്രവർത്തിക്കുന്നത്. ഇപ്പോൾ നിത്യേനയെന്നോണം രഘുവിന്റെ ആളുകൾ ഫോണിലും മറ്റും വിളിച്ചു ഭീഷണിപ്പെടുത്തുന്നുണ്ട്. മറുനാടൻ മലയാളി മിനിയാന്ന് ഈ ഭൂമി മാഫിയയുടെ കഥ പുറത്തുകൊണ്ടു വന്നതിനു ശേഷം ഭീഷണി ഫോൺ വിളികൾ വരുന്നുണ്ട്.
ഇന്നലെ രാവിലെ രഘുവിന്റെ മാനേജർ എന്നു പറയുന്ന സാബു വിളിച്ച് ഒരു കോടി രൂപ വാങ്ങി വീടൊഴിയാനും കേസ് കൊടുത്തിട്ടൊന്നും കാര്യമില്ല, ഏത് കോടതിയും ജഡ്ജിയുമായാലും അവരെയൊക്കെ സ്വാധീനിക്കാൻ രഘുവിന് കഴിവുണ്ടെന്നും പറഞ്ഞു. വീടും സ്ഥലവുമെല്ലാം രഘുവിന്റെ ഭാര്യ സുനിതയുടെ പേരിലാണെന്ന് സമ്മതിക്കണം, രഘുവും കൂട്ടരും വന്നാൽ വീട് തുറന്നു കാണിക്കണം... രഘുവിന്റേയും വീടൊഴിപ്പാൻ ശ്രമിക്കുന്ന ഏജൻസിയുടേയും ആവശ്യം ഇതൊക്കെയാണ്. ഇങ്ങനെ ചെയ്താൽ ഇതിന് പ്രതിന് പ്രതിഫലമായി രഘു ആറുമാസത്തിന് ശേഷം ബിന്നിക്കും സിനിക്കും ഒരു കോടി രൂപ പ്രതിഫലം നൽകുമെന്നുള്ളത രഘു എഴുതി തയ്യാറാക്കി നൽകിയ കരാർ ഇവരുടെ കൈവശമുണ്ട്. ഇതിൽ ഒപ്പിട്ടു നൽകണമെന്നതാണ് ഭീഷണി.
പ്രശ്നം തീർക്കാൻ ബിന്നി ഏൽപ്പിച്ച വക്കീലും 7 വർഷത്തോളം കേസ് നടത്തി കാലുമാറി. ബാങ്കുകാർ വീട്ടിൽ നിന്ന് ഒഴിപ്പിക്കാതിരിക്കാൻ വേണ്ടിയുള്ള കേസുകളായിരുന്നു. 7 വർഷമായി പത്ത് ലക്ഷത്തോളം രൂപ ഈ വക്കീൽ വാങ്ങിച്ചതായും ഏറ്റവും ഒടുവിൽ കോർട്ട് ഫീയായി വാങ്ങിയ 45,000 രൂപ കോടതിയിലടക്കാതെ കേസ് തള്ളുന്ന അവസ്ഥയുണ്ടായതായും സിനി പറഞ്ഞു. താലിമാല പണയം വച്ചാണ് 45000 രൂപ നൽകിയത്. രഘുവുമായി ഒത്തുതീരാനാണ് അയാളുടേയും നിർദ്ദേശം.
കുറച്ചുകാലം മുമ്പ് ബിന്നിയുടെ ഭാര്യ സിനിക്ക് വാഹനപകടത്തിൽ പരിക്കേറ്റ് ആറു മാസത്തിലേറെ അനങ്ങാൻ വയ്യാതെ കിടക്കുന്ന അവസ്ഥയുമുണ്ടായി. സ്കൂൾ തുറക്കുന്നതിന് മുമ്പ് കുട്ടികളുടെ യൂണിഫോമും മറ്റും വാങ്ങാനായി സ്കൂളിലേക്ക് പോകുമ്പോൾ ഓട്ടോയിൽ നിന്നിറങ്ങി നടക്കവെ ആ വണ്ടി പിന്നിലേക്ക് വന്ന് ശക്തിയായി ഇടിച്ചാണ് അപകടം. ഇടതു കാലിന്റെ രണ്ട് പ്രധാന എല്ലുകൾ പൊട്ടി. കുന്നംകുളത്തെ സർ്ക്കാർ ആശുപത്രിയിലാണ് ചികിത്സ നടത്തിയത്.
അപകടത്തിന് ഒരാഴ്ച്ച മുമ്പ് പ്രശ്നം തീർത്തില്ലെങ്കിൽ വച്ചേക്കില്ലെന്ന് പറഞ്ഞ് രഘു ഭീഷണിപ്പെടുത്തിയതായി സിനി പറഞ്ഞു. ഇപ്പോഴും ഇവരുടെ കാലുകൾ പൂർണമായും ശരിയായിട്ടില്ല.അതേസമയം രഘുവിനേയും ഭാര്യ സുനിതയേയും സമാനമായ മറ്റൊരു കേസിൽ അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ച സംഭവം ഉണ്ടായിട്ടുണ്ട്. മൂന്ന് കോടിയോളം വരുന്ന വിലയുള്ള ഭൂമി തട്ടിയെടുത്തതായുള്ള കേസിൽ രണ്ടുവർഷം മുമ്പ് ചാലക്കുടിക്കാരനായ പ്രിൻസിന്റെ പരാതിയിലായിരുന്നു അറസ്റ്റ് നടന്നത്. ഈ കേസ് ഇരിങ്ങാലക്കുട കോടതിയിൽ നടന്നു വരുന്നതായി അറിയുന്നു. പ്രിൻസ് അന്നു കേസിൽ കക്ഷി ചേരാനും രഘുവിനെതിരെ കേസ് നൽകാനും ബിന്നിയെ വിളിച്ചെങ്കിലും തെറ്റിദ്ധാരണ മൂലം പോയില്ല. പിന്നിട് കഴിഞ്ഞ വർഷം ബിന്നി വർഗീസ് രഘുവിനെതിരെ റേഞ്ച് ഇൻസ്പേക്ടർക്ക് പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ രഘുവും ഭാര്യ സുനിതയും ഉൾപ്പടെ ആറു പേർക്കെതിരെ കുന്നംകുളം പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. കഴിഞ്ഞ വർഷം മാർച്ച് 31 ന് അന്നത്തെ കുന്നംകുളം എസ്.ഐ.സന്ദീപ് കെ.എസ് ആണ് ഇവർക്കെതിരെ കേസ് എടുത്തിട്ടുള്ളത്.ക്രൈം നമ്പർ 858/2014 പ്രകാരം 406,409,420,468/34യ വകുപ്പുകൾ പ്രകാരമാണ് കേസ് നിലവിലുള്ളത്. മുക്ത്യാർ വാങ്ങി ബിന്നിയെ ചതിച്ച് സ്ഥലം വിറ്റ ടോംസ് തരകനാണ് കേസിലെ ഒന്നാം പ്രതി.
പൊലിസ് എഫ്.ഐ.ആറിൽ ടോംസ് തരകൻ, കളപ്പുരക്കൽ ഹൗസ്, മേർലിൻ ഗാർഡൻ,നടത്തറ തൃശൂർ ആണ് ടോംസിന്റെ വിലാസം നൽകിയിട്ടുള്ളത്. രണ്ടാം പ്രതി സുനിത രഘു, കൊക്കുവായിൽ ഹൗസ്, പ്ലോട്ട് നമ്പർ, ജനതാ അമ്പാലിപ്പാടം റോഡ്, പഞ്ചവടിപ്പാലം, വൈറ്റില, എറണാകുളം, മൂന്നാം പ്രതി ജിനരാജന്റെ മകൻ രഘുവിനും ഭാര്യ സുനിതയുടെ മേൽവിലാസമാണ് എഫ്.ഐ.ആറിൽ ചേർത്തിട്ടുള്ളത്. കൂടാതെ കുന്നംകുളം സ്വദേശികളായ ബിജു മുല്ലാൻ, ജയ്സൺ തുടങ്ങി ആകെ ആറു പേർക്കെതിരെയാണ് കേസ് നിലവിൽ ഉള്ളത്. കുന്നംകുളം ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേറ്റ് കോടതിയിൽ ഈ കേസ് നിലവിലുണ്ട്. വീട് പൂട്ടി പുറത്തു പോയാൽ രഘുവിന്റെ ഗുണ്ടകൾ ഇടിച്ചു കയറി വീട് കൈവശപ്പെടുത്തുമെന്ന ഭീതിയിൽ പുറത്തു പോകാനും കഴിയാത്ത അവസ്ഥയാണ്.
- TODAY
- LAST WEEK
- LAST MONTH
- തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- എട്ടു സെന്റ് വസ്തു വാങ്ങാമെന്ന് ഉറപ്പ് പറഞ്ഞപ്പോൾ 10ലക്ഷം അഡ്വാൻസായി വാങ്ങി; പൊതിഞ്ഞ് 10ലക്ഷം തന്നപ്പോൾ വേണ്ടെന്ന് പറഞ്ഞു; അക്കൗണ്ടിലേക്ക് നിക്ഷേപിച്ച പണം തിരികെ നൽകാത്തത് വസ്തു വാങ്ങാതെ പറ്റിച്ചതിനാൽ; പിണറായിയ്ക്കൊപ്പം തലപ്പൊക്കമുള്ള നേതാവ് ബിജെപിയിൽ ചേരാനെത്തി; ആഞ്ഞടിച്ച് ശോഭാ സുരേന്ദ്രൻ
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- കോൺഗ്രസ് സ്ഥാനാർത്ഥി മുങ്ങി; എട്ട് സ്ഥാനാർത്ഥികളെ കൊണ്ട് പത്രിക പിൻവലിപ്പിച്ച് ബിജെപിയുടെ കളി; കോൺഗ്രസിനെ വഞ്ചിച്ച നിലേഷ് കുംഭാണി ബിജെപിയിൽ ചേർന്നേക്കും; സൂററ്റിൽ ഓപ്പറേഷൻ താമര വിജയിച്ചതോടെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്