'പിക്ക് ആൻഡ് ചൂസ്' പ്രയോഗം സിബിഐ പ്രതീക്ഷിക്കാത്ത പ്രഹരം: അഴിമതി നടന്നിട്ടില്ലെന്ന കണ്ടെത്തൽ ഗുണകരമെന്നും വിലയിരുത്തൽ; കരാറിന് പിന്നിൽ പിണറായിയുടെ പ്രത്യേക താൽപ്പര്യം എന്ന വാദത്തിൽ ഉറച്ചു നിൽക്കും; ജസ്റ്റീസ് ഉബൈദിന്റെ വിധിയെ സുപ്രീം കാടതിയിൽ ചോദ്യം ചെയ്യാൻ ഉറച്ച് കേന്ദ്ര അന്വേഷണ ഏജൻസി; ലാവ് ലിനിൽ നിയമ പോരാട്ടം ഇനി ഡൽഹിയിൽ
ബി രഘുരാജ്
കൊച്ചി: ലാവ്ലിൻ കേസിൽ പിണറായി വിജയനെ തെരഞ്ഞെടുത്ത് പ്രതിയാക്കുകയായിരുന്നു സിബിഐ ചെയ്തതെന്നാണ് ഹൈക്കോടതിയുടെ നിരീക്ഷണം. ഇതിനായി 'പിക്ക് ആൻഡ് ചൂസ്' (തിരഞ്ഞെടുത്ത് പ്രതിയാക്കുക) എന്ന വാക്ക് ഉപയോഗിച്ചാണ് കോടതി സിബിഐയെ രൂക്ഷമായി വിമർശിച്ചത്. ഇത്തരത്തിലൊരു വിമർശനം സിബിഐ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. തിരുവനന്തപുരത്തെ സിബിഐ കോടതി ലാവ്ലിൻ അഴിമതിക്കേസിലെ വിചാരണ പൂർണ്ണമായും റദ്ദാക്കുകയായിരുന്നു. ഇത് സിബിഐയ്ക്ക് വലിയ തിരിച്ചടിയുമായിരുന്നു. എന്നാൽ ഹൈക്കോടതിയിൽ അഴിമതി നടന്നുവെന്ന് തെളിയിക്കാനും മൂന്ന് പ്രതികൾക്കെതിരെ വിചാരണയ്ക്ക് അനുമതി വാങ്ങാനും സിബിഐയ്ക്ക് സാധിച്ചു. അതുകൊണ്ട് തന്നെ ലാവ്ലിൻ എന്നത് അഴിമതിയായി കോടതിക്ക് മുന്നിൽ ഇനിയും തെളിയും. വിചാരണയ്ക്ക് പോലും യോഗ്യതയില്ലാത്ത ആരോപണങ്ങളാണ് പിണറായി വിജയനെതിരെയുള്ളതെന്ന വാദമാണ് ഇതിനിടെയിലും സിബിഐയെ പ്രതിക്കൂട്ടിലാക്കുന്നത്.
സിബിഐ പറയുന്ന തെളിവുകളൊന്നും കേസിൽ നിലനിൽക്കുന്നതല്ല. ഉദ്യോഗസ്ഥ തലത്തിൽ നടന്ന ഒരു കരാർ മാത്രമാണിത്. കെ.എസ്.ഇബി ബോർഡ് എടുത്ത തീരുമാനം മാത്രമാണിത്. ഈ കരാറിന്റെ വിശദാംശങ്ങളോ ഇതിൽ ആർക്കെങ്കിലും ലാഭമുണ്ടായോ എന്നുള്ളത് 1,7,8 പ്രതികൾക്കൊന്നും അറിയില്ലായിരുന്നു. ക്യാബിനറ്റിൽ ഈ സംഭവവുമായി ബന്ധപ്പെട്ട് യാതൊരു തരത്തിലുമുള്ള മൂടിവെക്കലും നടന്നിട്ടില്ല. സിബിഐയുടെ പക്കൽ ഇവർ ലാഭമുണ്ടാക്കി എന്നതിന് ഒരു തെളിവുമില്ലെന്നും കോടതി പറഞ്ഞു. കമ്പനിയുമായി ബോർഡ് ഉണ്ടാക്കിയ കരാർ മന്ത്രിസഭാ യോഗത്തിൽ വെക്കുകമാത്രമാണ് ഉണ്ടായത്. കമ്പനി ഏതെങ്കിലും തരത്തിൽ കരാർ ലംഘനം നടത്തിയിട്ടുണ്ടെങ്കിൽ അത് പിണറായി അടക്കമുള്ളവരിൽ അടിച്ചേൽപ്പിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി. ഈ പരാമർശങ്ങളോട് സിബിഐ യോജിക്കുന്നില്ല. അതുകൊണ്ട് തന്നെ സുപ്രീംകോടതിയിൽ അപ്പീൽ നൽകാനാണ് തീരുമാനം. എന്നാൽ സിബിഐ ഡയറക്ടറാകും ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുക്കുക.
സിബിഐ കൂട്ടിടച്ച തത്തയാണെന്നും രാഷ്ട്രീയ ലക്ഷ്യങ്ങൾക്ക് വേണ്ടി ഉപയോഗിക്കാറുണ്ടെന്ന വാദം ശരിവയ്ക്കുന്നതാണ് ഹൈക്കോടതിയുടെ നിരീക്ഷണങ്ങൾ. അതുകൊണ്ട് കൂടിയാണ് ജസ്റ്റീസ് ഉബൈദിന്റെ വിധിക്കെതിരെ സുപ്രീംകോടതിയിൽ ഉടൻ അപ്പീൽ നൽകാനുള്ള തീരുമാനം. കേരള ഹൈക്കോടതിയിൽ അഴിമതി നടന്നുവെന്ന് തെളിയിക്കാനായി. അതുകൊണ്ട് തന്നെ വിചാരണയ്ക്ക് അനുമതി കിട്ടി. ഉന്നത നീതിപീഠത്തെ കാര്യങ്ങൾ ബോധിപ്പിച്ച് പിണറായിയ്ക്കെതിരേയും വിചാരണ നടത്താനാകുമെന്നാണ് സിബിഐയുടെ വിലയിരുത്തൽ. ഇതിനുള്ള നിയമപരമായ ഉപദേശം സിബിഐ തേടും. ഗൂഢാലോചനയിൽ തെളിവുണ്ടെന്ന് സുപ്രീംകോടതിയെ ബോധിപ്പിക്കാനാകും ശ്രമിക്കുക. അതുകൊണ്ട് തന്നെ ലാവ്ലിൻ കുരുക്കിൽ നിന്നും പിണറായി ഉടനൊന്നും മുക്തമാകില്ല. ഇക്കാര്യത്തിൽ അന്തിമ തീരുമാനം സുപ്രീംകോടതിയുടേതാകും. അത് കഴിഞ്ഞാൽ മാത്രമേ പിണറായിക്ക് പൂർണ്ണമായും ആശ്വസിക്കാൻ കഴിയൂ.
ഗൂഢാലോചനയിൽ മുഖ്യമന്ത്രി പിണറായി വിജയനു പങ്കുണ്ടെന്ന ആരോപണം തെളിയിക്കാനുള്ള വസ്തുതകൾ സിബിഐയുടെ കുറ്റപത്രത്തിൽ ഇല്ലെന്നാണ് പിണറായിക്കു വേണ്ടി ഹാജരായ അഭിഭാഷകൻ ഹരീഷ് സാൽവേ വാദിച്ചത്. ഇടപാടിൽ ആരും അനർഹമായ നേട്ടമുണ്ടാക്കാത്ത നിലയ്ക്കു ക്രമക്കേടില്ലെന്നും അഴിമതി നിരോധന നിയമം ബാധകമാവില്ലെന്നുമായിരുന്നു പ്രതിഭാഗത്തിന്റെ വാദം. ഇതാണ് ജസ്റ്റീസ് ഉബൈദ് അംഗീകരിച്ചത്. എന്നാൽ 350 കോടിയുടെ അഴിമതി രാഷ്ട്രീയ നേതൃത്വത്തിന്റെ പിന്തുണയില്ലാതെ എങ്ങനെ നടത്താനാകുമെന്ന ചോദ്യമാണ് സിബിഐ ഇനി ഉയർത്തുക. കേസിൽ കെ എസ് ഇ ബി ഉദ്യോഗസ്ഥർക്കെതിരെ വിചാരണ തുടരാൻ ഹൈക്കോടതി ആവശ്യപ്പെട്ടതാണ് ഇത്തരമൊരു വാദം ഉയർത്താൻ സിബിഐയ്ക്ക് കരുത്താകുന്നത്. അതുകൊണ്ട് തന്നെ സുപ്രീംകോടതി നിലപാട് നിർണ്ണായകമാകും. കുറ്റപത്രം സമർപ്പിച്ച കേസുകളിൽ വിചാരണ നടക്കണമെന്ന് പലഘട്ടത്തിലും സുപ്രീംകോടതി വിധി പുറപ്പെടുവിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ സിബിഐ സുപ്രീംകോടതിയിലേക്ക് പോകുന്നത് പിണറായിക്ക് കടുത്ത വെല്ലുവിളിയുമാകും.
പിണറായി വിജയൻ ലാവ്ലിൻ ഇടപാടിൽനിന്ന് സാമ്പത്തിക നേട്ടമുണ്ടാക്കിയിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സിബിഐ പ്രത്യേക കോടതി വിധി ഹൈക്കോടതി ശരിവച്ചത്. സിബിഐ പിണറായി വിജയനെ കുടുക്കാൻ ശ്രമിച്ചുവെന്ന ഗുരുതരമായ പരാമർശവും വിധി പ്രസ്താവിച്ച ജസ്റ്റിസ് പി.ഉബൈദ് നടത്തി. പിണറായി വിജയനെ കുറ്റവിമുക്തനാക്കിയെങ്കിലും ലാവ്ലിൻ കേസ് തുടരും. കെ.വി. രാജഗോപാൽ, കസ്തൂരിരംഗ അയ്യർ, ആർ. ശിവദാസൻ എന്നിവർ വിചാരണ നേരിടണമെന്നും വിധിയിലുണ്ട്. കേസുമായി ബന്ധപ്പെട്ട് പലർക്കും രാഷ്ട്രീയ ലക്ഷ്യമുണ്ടെന്നും അതു ശരിയല്ലെന്നും കോടതി നിരീക്ഷിച്ചു. സിബിഐ സമർപ്പിച്ച കുറ്റപത്രത്തിലെ കണ്ടെത്തലുകൾ അപൂർണമാണെന്നു വ്യക്തമാക്കിയാണ് പിണറായി വിജയനടക്കം ഏഴു പേരെ സിബിഐ പ്രത്യേക കോടതി പ്രതിപ്പട്ടികയിൽനിന്ന് ഒഴിവാക്കിയത്. തുടർന്ന് റിവിഷൻ ഹർജിയുമായി സിബിഐ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഇതിൽ വിചാരണ തുടരാമെന്ന് ഹൈക്കോടതി പറയുന്നത് സിബിഐയ്ക്ക് ആശ്വാസവുമാണ്.
പള്ളിവാസൽ, ചെങ്കുളം, പന്നിയാർ ജലവൈദ്യുത പദ്ധതികളുടെ പുനരുദ്ധാരണത്തിന്, കനേഡിയൻ കമ്പനിയായ എസ്എൻസി ലാവ്ലിനുമായി ഒപ്പിട്ട കരാറുകളുമായി ബന്ധപ്പെട്ട വ്യവസ്ഥാ ലംഘനങ്ങളാണ് കേസിനു കാരണം. ഈ കരാർ ലാവ്ലിൻ കമ്പനിക്ക് നൽകുന്നതിന് പ്രത്യേക താൽപര്യം കാണിച്ചതിലൂടെ സംസ്ഥാനത്തിന് 374 കോടി രൂപയുടെ നഷ്ടമുണ്ടായെന്നുമാണ് ആരോപണം. യുഡിഎഫിന്റെ കാലത്താണ് പദ്ധതി കൊണ്ടുവന്നതെങ്കിലും അന്തിമ കരാർ ഒപ്പിട്ടത് പിന്നീട് വന്ന ഇ.കെ.നായനാർ മന്ത്രിസഭയിലെ വൈദ്യുതിമന്ത്രി ആയിരുന്ന പിണറായി വിജയനായിരുന്നു. വിചാരണപോലും നടത്താതെ പ്രതികളെ കുറ്റവിമുക്തരാക്കിയ സിബിഐ പ്രത്യേക കോടതി വിധി വസ്തുതകൾ ശരിയായി വിലയിരുത്താതെയാണെന്നും വിധി നിലനിൽക്കില്ലെന്നുമാണു സിബിഐയുടെ വാദം. ലാവ്ലിൻ ഇടപാടിന്റെ പല ഘട്ടങ്ങളിലും ഗൂഢാലോചന നടന്നതിനു തെളിവുണ്ട്. പ്രതികളിൽ ആരൊക്കെ എന്തൊക്കെ പങ്കുവഹിച്ചു എന്നറിയാൻ വിചാരണ അനിവാര്യമാണെന്നുമാണു സിബിഐയുടെ നിലപാട്.
ലാവ്ലിൻ കേസിൽ സിബിഐയുടെ കുറ്റപത്രം ഭാവനയിൽനിന്ന് ഉരുത്തിരിഞ്ഞതും അബദ്ധങ്ങൾ നിറഞ്ഞതുമാണെന്ന ഹരീഷ് സാൽവെയുടെ വാദമാണ് ഹൈക്കോടതി അംഗീകരിച്ചത്. ഇടപാടിൽ ആരും അനർഹമായ നേട്ടമുണ്ടാക്കാത്ത നിലയ്ക്ക് ക്രമക്കേടില്ല, അതിനാൽ അഴിമതി നിരോധന നിയമം ബാധകമാവില്ല., പിണറായി വിജയൻ ഏതെങ്കിലും തരത്തിൽ സാമ്പത്തിക നേട്ടമുണ്ടാക്കിയതായി ആരോപണമില്ല, സിബിഐ പറയുന്നതാണു കേസ് എങ്കിൽ അന്നത്തെ മുഖ്യമന്ത്രി ഇ.കെ. നായനാർ ഒന്നാംപ്രതിയായേനെ എന്നും ഹരീഷ് സാൽവെ വാദിച്ചിരുന്നു. അന്നത്തെ മുഖ്യമന്ത്രിയും ധനമന്ത്രിയുമൊക്കെ ഫയൽ അംഗീകരിച്ചതാണ്. തീരുമാനവുമായി ബന്ധപ്പെട്ട രേഖകളിൽ ഒപ്പുവച്ചവരും അംഗീകാരം നൽകിയവരുമായ എല്ലാവരും പ്രതികളല്ല. തോന്നുംപടി ചിലരെ മാത്രം ഉൾപ്പെടുത്തിയെന്ന വാദവും അംഗീകരിച്ചു. പിക്ക് ആൻഡ് ചൂസ് പ്രയോഗം ഹൈക്കോടതി നടത്തിയതും ഈ സാഹചര്യത്തിലാണ്. ലാവലിൻ കേസിൽ മുഖ്യമന്ത്രി പിണറായി വിജയനെ സിബിഐ വേട്ടയാടിയെന്ന് ഹൈക്കോടതി പറഞ്ഞുവച്ചു. സിബിഐ പിണറായിയെ തിരഞ്ഞുപിടിച്ച് വേട്ടയാടുകയായിരുന്നു. കേസിൽ പലർക്കും രാഷ്ട്രീയ ലക്ഷ്യമുണ്ടെന്നും ജസ്റ്റിസ് പി.ഉബൈദ് തന്റെ വിധി പ്രസ്താവത്തിനിടെ നിരീക്ഷിച്ചു. അതുകൊണ്ട് തന്നെ സിബിഐ സുപ്രീംകോടതിയിലേക്ക് പോകുമെന്ന് ഉറപ്പാണെന്ന് രാഷ്ട്രീയ നിരീക്ഷകരും വിലയിരുത്തുന്നു.
അതുകൊണ്ട് തന്നെ 20 വർഷം വിടാതെ പിന്തുടർന്ന ലാവലിൻ കേസിൽ നിന്ന് പിണറായിക്ക് മുക്തി നേടാൻ ഇനിയും കാത്തിരിക്കേണ്ടി വരും.. ലാവലിൻ അഴിമതിക്കേസ് ആദ്യം അന്വേഷിക്കാൻ തുടങ്ങിയത് സംസ്ഥാന വിജിലൻസാണ്. 20 വർഷങ്ങൾക്ക് മുമ്പ്. അന്ന് ഇലക്ട്രിസിറ്റി ബോർഡ് ഉദ്യോഗസ്ഥർ മാത്രമായിരുന്നു പ്രതികൾ. വിജിലൻസ് കോടതിയിലാണ് പ്രഥമവിവര റിപ്പോർട്ട് നൽകിയിരുന്നത്. മുൻ വൈദ്യുതി മന്ത്രി പിണറായി വിജയൻ അന്ന് കേസിൽ പ്രതിയായിരുന്നില്ല. ഇലക്ട്രിസിറ്റി ബോർഡിലെ മുൻ ചെയർമാന്മാരിൽ മോഹനചന്ദ്രൻ, സിദ്ധാർത്ഥമേനോൻ, ശിവദാസൻ തുടങ്ങിയവരും ഉദ്യോഗസ്ഥരും ഉൾപ്പെടെ ഒമ്പത് പേർ പ്രതികളായിരുന്നു. വിജിലൻസ് അന്വേഷണത്തിന് ഒട്ടും പുരോഗതി ഉണ്ടാവാത്തതിനെ തുടർന്ന് മൂന്നോളം പൊതുതാത്പര്യ ഹർജികൾ അന്വേഷണം സിബിഐക്ക് വിടണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിക്ക് മുന്നിലെത്തി. സിഎജി യുടെ റിപ്പോർട്ട് പ്രകാരം ലാവലിൻ കേസിൽ 375 കോടിയുടെ നഷ്ടം സംസ്ഥാന സർക്കാറിന് ഉണ്ടായിട്ടുണ്ടെന്ന കാര്യം ഹൈക്കോടതി പരിശോധിച്ചു. ഈ കണ്ടെത്തലിനെ മുൻനിർത്തി സിബിഐ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടു. പിന്നീട് 2007-ലാണ് പിണറായിയെ സിബിഐ ലാവലിൻ കേസിൽ പ്രതിയാക്കുന്നത്.
അന്ന് അദ്ദേഹം മന്ത്രിയായിരുന്നില്ല യുഡിഎഫ് സർക്കായിരുന്നു അധികാരത്തിൽ. ഒന്നരവർഷത്തിന് ശേഷം പിണറായി വിജയനെ പ്രതിയാക്കി സിബിഐ പ്രത്യേക കോടതിയിൽ സിബിഐ കുറ്റപത്രം നൽകി. കുറ്റപത്രം റദ്ദാക്കിക്കിട്ടാൻ പിണറായി വിജയൻ സുപ്രീം കോടതിയെ നേരിട്ട് സമീപിച്ചുവെങ്കിലും സുപ്രീം കോടതി അത് നിരസിച്ചു. പിണറായി വിജയന് വേണ്ടി സീനിയർ അഡ്വ.എഫ്.എസ്. നരിമാൻ ആണ് അന്ന് കോടതിയിൽ ഹാജരായത്. കേസിൽ വിചാരണ വേണമെന്നുള്ള സിബിഐയുടെ ആവശ്യം സുപ്രീം കോടതിയിൽ പറഞ്ഞിരുന്നു. തിരുവനന്തപുരത്ത് സിബിഐ പ്രത്യേക കോടതി പ്രവർത്തനം ആരംഭിച്ചപ്പോൾ എറണാകുളത്ത് നിന്ന് കേസ് തിരുവനന്തപുരത്തേക്ക് മാറ്റി. ഈ ഘട്ടത്തിലാണ് പ്രതിസ്ഥാനത്ത് നിന്നും തന്നെ ഒഴിവാക്കാൻ ആവശ്യപ്പെട്ട് പിണറായിയും മറ്റും തിരുവനന്തപുരം കോടതിയിൽ ഹർജി നൽകിയത്.
വിചാരണ തുടങ്ങുന്നതിന് മുമ്പ് അങ്ങനെയുള്ള ഹർജി നൽകാൻ വ്യവസ്ഥയുണ്ട്. അതിൽ വാദം കേട്ടുകൊണ്ട് പിണറായി വിജയനേയും മറ്റ് ഏഴ് പ്രതികളെയും ഒഴിവാക്കിക്കൊണ്ട് തിരുവനന്തപുരം കോടതി 2013 ൽ ഉത്തരവിട്ടു. ഇതിനാണ് നാല് കൊല്ലത്തിന് ശേഷം ഹൈക്കോടതിയും അംഗീകാരം നൽകുന്നത്.
- TODAY
- LAST WEEK
- LAST MONTH
- തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- എട്ടു സെന്റ് വസ്തു വാങ്ങാമെന്ന് ഉറപ്പ് പറഞ്ഞപ്പോൾ 10ലക്ഷം അഡ്വാൻസായി വാങ്ങി; പൊതിഞ്ഞ് 10ലക്ഷം തന്നപ്പോൾ വേണ്ടെന്ന് പറഞ്ഞു; അക്കൗണ്ടിലേക്ക് നിക്ഷേപിച്ച പണം തിരികെ നൽകാത്തത് വസ്തു വാങ്ങാതെ പറ്റിച്ചതിനാൽ; പിണറായിയ്ക്കൊപ്പം തലപ്പൊക്കമുള്ള നേതാവ് ബിജെപിയിൽ ചേരാനെത്തി; ആഞ്ഞടിച്ച് ശോഭാ സുരേന്ദ്രൻ
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്