ലക്ഷ്മി നായർ മനസ്സുവച്ചാലും ഇനി എസ് എഫ് ഐയും സിപിഎമ്മും രാജി അനുവദിക്കില്ല; സമരം നിർത്താതെ ബിജെപിയും കോൺഗ്രസും; അന്റണിയെ വരെ ഇറക്കിയത് അവസാന അടവായി; ലോ അക്കാദമി അനിശ്ചിതമായി അടച്ചിട്ടതോടെ കുഴപ്പത്തിലായത് വിദ്യാർത്ഥികൾ; ആകെ പ്രതീക്ഷ ആദായ നികുതി വകുപ്പിന്റെ ഇടപെടൽ മാത്രം
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: ഒരു കാരണവശാലും രാജിവയ്ക്കരുതെന്ന് ലോ അക്കാദമി പ്രിൻസിപ്പൽ ലക്ഷ്മി നായർക്ക് സിപിഐ(എം) നിർദ്ദേശം നൽകിയെന്ന് സൂചന. അക്കാദമി വിഷയത്തിൽ സർക്കാരും പാർട്ടിയും കൈവിടാതിരിക്കണമെങ്കിൽ രാജി വയ്ക്കരുതെന്നാണ് ആവശ്യം. എസ് എഫ് ഐയുടെ ഒത്തുതീർപ്പ് ഫോർമുലയിലേക്ക് കാര്യങ്ങളെത്തും വരെ സമരക്കാർക്ക് മുന്നിൽ മുട്ടുമടക്കരുതെന്നാണ് ലോ അക്കാദമിയോട് സിപിഐ(എം) നിർദ്ദേശിച്ചിട്ടുള്ളത്. അതുകൊണ്ട് തന്നെ പ്രിൻസിപ്പൽ സ്ഥാനത്ത് നിന്ന് ലക്ഷ്മി നായരുടെ രാജിയെന്ന പ്രതിഷേധക്കാരുടെ ആവശ്യം ഇനി നടക്കാനിടയില്ല. ഇനി ഈ വിഷയത്തിൽ സർക്കാർ തലത്തിൽ ചർച്ചയും നടത്തില്ല. സിൻഡിക്കേറ്റ് തീരുമാനം ആകും നിർണ്ണായകം. ലക്ഷ്മി നായരെ പുറത്താക്കാൻ സിൻഡിക്കേറ്റ് തീരുമാനിച്ചാൽ സമരം നിർത്തുമെന്നും സൂചനയുണ്ട്. എന്നാൽ ഹൈക്കോടതിയിൽ സിൻഡിക്കേറ്റ് തീരുമാനത്തെ ചോദ്യം ചെയ്ത് അനുകൂല വിധി ലക്ഷ്മി നായർ വാങ്ങുമെന്നാണ് ലഭിക്കുന്ന വിവരം. ഏതായാലും ലക്ഷ്മി നായർ രാജിവയ്ക്കില്ല.
ലോ അക്കാദമിയുടെ തുടക്കം മുതൽ എസ് എഫ് ഐയ്ക്കാണ് മുൻതൂക്കം. നാരായണൻ നായരുടെ ബന്ധം മൂലം എഐഎസ്എഫിന് കൂടുതൽ സീറ്റുകൾ വർഷാ വർഷം ലഭിക്കും. കെ എസ് യു, എബിവിപി, എംഎസ്എഫ് പാർട്ടികൾക്കും സീറ്റ് നൽകാറുണ്ട്. ഇങ്ങനെയാണെങ്കിലും യൂണിയനിലെന്നും എസ് എഫ് ഐയെ ജയിക്കാറുള്ളൂ. കോലിയക്കോട് കൃഷ്ണൻ നായരുടെ സഹോദരനാണെങ്കിലും നാരായണൻ നായരെ സിപിഐക്കാരനായാണ് എസ് എഫ് ഐ പരിഗണിച്ചിരുന്നത്. എന്നാൽ ഇപ്പോഴത്തെ വിഷയത്തിൽ സിപിഎമ്മിന്റെ നിർദ്ദേശ പ്രകാരം ലക്ഷ്മി നായർ സമരത്തിൽ എസ് എഫ് ഐ പങ്കെടുത്തില്ല. അധികാരത്തിൽ പിണറായി ആയതു കൊണ്ടായിരുന്നു ഇത്. എന്നാൽ വിഷയം ചൂടായതോടെ സമരത്തിന്റെ മുൻനിരയിൽ എസ് എഫ് ഐ എത്തി. അങ്ങനെ സമരം ചൂടു പിടിച്ചു. ബിജെപി നേതാവ് വി മുരളീധരൻ നിരാഹാരത്തിന് എത്തിയതോടെ കാര്യങ്ങൾ പുതിയ തലത്തിലെത്തി. ലക്ഷ്മി നായരെ അഞ്ച് കൊല്ലം മാറ്റുകയെന്ന പ്രായോഗിക തീരുമാനം മാനേജ്മെന്റ് എടുത്തതോടെ സമരത്തിൽ നിന്ന് എസ് എഫ് ഐ പിന്മാറി.
എന്നാൽ ഈ ചർച്ചയിൽ എസ് എഫ് ഐ മാത്രമാണ് പങ്കെടുത്തത്. ഇതോടെ ഈ ഫോർമുല മറ്റുള്ളവർ അംഗീകരിച്ചില്ല. എസ് എഫ് ഐ സമരം നിർത്തിയെങ്കിലും മറ്റുള്ളവർ തുടർന്നു. രാജി വച്ചാലെ സമരം നിർ്തതുവെന്നാണ് അവരുടെ വാദം. കേരളത്തിലെ വിദ്യാർത്ഥി പ്രക്ഷോഭങ്ങളിൽ ബഹുഭൂരിപക്ഷത്തിനും നേതൃത്വം നൽകിയത് എസ് എഫ് ഐ ആയിരുന്നു. സമര പോരാട്ടങ്ങളിൽ വിജയം മാത്രം അവകാശപ്പെടുന്ന സംഘടന. അതുകൊണ്ട് തന്നെ എസ് എഫ് ഐ സമരം നിർത്തിയിട്ടും മറ്റുള്ളവർ തുടരുന്നത് അവർക്ക് ക്ഷീണമാണ്. സിപിഐ(എം) നിർദ്ദേശ പ്രകാരമാണ് ലക്ഷ്മി നായരുടെ രാജിയെന്ന ആവശ്യത്തിൽ നിന്ന് എസ് എഫ് ഐ പിന്മാറിയത്. സിപിഐ(എം) ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ എസ് എഫ് ഐ നേതൃത്വത്തെ ഇക്കാര്യം അറിയിച്ചിരുന്നു. വിവാദമായപ്പോൾ എസ് എഫ് ഐ അത് നിഷേധിച്ചിങ്കിലും ഫോർമുലയിൽ തെളിയുന്നത് സിപിഐ(എം) ഇടപെടൽ തന്നെയായിരുന്നു.
ഈ സാഹചര്യത്തിൽ ലക്ഷ്മി നായർ രാജി വച്ചാൽ നാണക്കേട് എസ് എഫ് ഐ്ക്കാണ്. സിപിഎമ്മിന്റെ നിർദ്ദേശ പ്രകാരം വിദ്യാർത്ഥി സംഘടന എടുത്ത തീരുമാനം പാളാനും പാടില്ല. അതുകൊണ്ട് കൂടിയാണ് ലക്ഷ്മി നായരോട് ഒരുകാരണവശാലും രാജിവയ്ക്കരുതെന്ന് നിർദ്ദേശിച്ചത്. അതിനിടെ തന്റെ രാഷ്ട്രീയ അടുപ്പം സിപിഎമ്മിനോടാണെന്ന് അവരും വ്യക്തമാക്കി കഴിഞ്ഞു.താൻ രാഷ്ട്രീയത്തിൽ ഇറങ്ങാൻ ആഗ്രഹിക്കുന്നില്ല. എന്നാൽ അത്തരമൊരു തീരുമാനം എടുത്താൽ അത് സിപിഎമ്മിൽ ചേരാനായിരിക്കുമെന്ന് അവർ ഇന്ന് ഒരു അഭിമുഖത്തിൽ പറഞ്ഞു കഴിഞ്ഞു. ലക്ഷ്മി നായരും സിപിഎമ്മും തമ്മിലുള്ള ധാരണയുടെ സൂചനയായി ഇതിനെ വിലയിരുത്തുന്നു. തന്നെ കൊന്നാലും രാജിവയ്ക്കില്ലെന്ന് അവരും പറയുന്നു. അതിനിടെ കോളേജ് തുടർന്നാൽ എസ് എഫ് ഐ സഹകരിക്കാമെന്നും വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ കോൺഗ്രസിനെ പിണക്കി അതു വേണ്ടെന്നാണ് നാരായണൻ നായരുടെ നിലപാട്. കോൺഗ്രസ് നേതൃത്വത്തെ അനുനയിപ്പിക്കാൻ നാരായണൻ നായർ ശ്രമം തുടങ്ങിയിട്ടുണ്ട്.
ഇന്നലെ കെ മുരളീധരന്റെ സമരപന്തലിൽ ആന്റണി എത്തിയിരുന്നു. മാനേജ്മെന്റിനെ കടന്നാക്രമിക്കുകയായിരുന്നു ആന്റണി ചെയ്തത്. ഈ സാഹചര്യത്തിലാണ് കോൺഗ്രസ് നേതാവിനെ നാരായണൻ നായർ വീട്ടിലെത്തി കണ്ടത്. സമരത്തിന് പിന്നിൽ ബിജെപിയാണെന്നാണ് നാരായണൻ നായർ വിശദീകരിച്ചത്. എന്നാൽ വിദ്യാർത്ഥി സമരം എത്രയും വേഗം അവസാനിപ്പിക്കണമെന്നും സിപിഎമ്മുമായി ഒത്തുകളിക്കരുതെന്നും നാരായണൻ നായർക്ക് ആന്റണി നിർദ്ദേശം നൽകി. സമരം വഷളാക്കിയത് മാനേജ്മെന്റിന്റെ പിടിവാശിയാണെന്നും ആന്റണി പറഞ്ഞതായാണ് സൂചന. എസ് എഫ് ഐ പാലം വലിച്ചതിന് പിന്നിലെ രാഷ്ട്രീയം തന്നെയാണ് ഇപ്പോൾ സമരത്തിന് കാരണമെന്ന് നാരായണൻ നായർക്കും അറിയാം. അതുകൊണ്ടാണ് കോൺഗ്രസിനെ സ്വാധീനിക്കാൻ ശ്രമിക്കുന്നത്.
അതിനിടെ എസ് എഫ് ഐ സമരം തുടർന്നിരുന്നുവെങ്കിൽ ഇപ്പോൾ സമരം തീരുമായിരുന്നുവെന്ന അഭിപ്രായം സമരക്കാർക്കുമുണ്ട്. ഹോസ്റ്റൽ വിദ്യാർത്ഥികളുടെ പ്രതിഷേധമായിരുന്നു സമരത്തിലേക്ക് കാര്യങ്ങൾ എത്തിച്ചത്. ഇവർക്ക് എസ് എഫ് ഐയോടായിരുന്നു താൽപ്പര്യം. എന്നാൽ എസ് എഫ് ഐ സമരത്തിൽ നിന്ന് പിന്മാറിയിട്ടും പെൺകുട്ടികൾ സമരം ചെയ്യുകായണ്. ഇവർ എസ് എഫ് ഐയെ വിമർശിക്കുകയും ചെയ്യുന്നു. അതും സിപിഎമ്മിന് ക്ഷീണമാണ്. എങ്ങനേയും ലോ അക്കാദമിയിൽ യൂണിയനിൽ നിർണ്ണായക സ്വാധീനമുണ്ടാക്കാനാണ് എ ഐ എ എസ് എഫിന്റെ ശ്രമം. അതിനുള്ള ശ്രമമാണ് സിപിഐയും നടത്തുന്നത്. സമരത്തിന്റെ മുന്നിൽ ബിജെപിയുണ്ടെങ്കിലും എബിവിപിക്ക് കോളേജിൽ കാര്യമായ സ്വാധീനമുണ്ടാക്കാൻ കഴിയില്ലെന്നത് വസ്തുതയാണ്. അതുകൊണ്ട് കൂടിയാണ് സിപിഐയുടെ എ ഐ എ എസ് എഫ് സമരത്തിൽ തുടരുന്നത്. ഒപ്പം സിപിഎമ്മിനോടുള്ള കാനം രാജേന്ദ്രന്റെ വിദ്വേഷവും ഈ തീരുമാനത്തിലെത്താൻ കാരണമായി.
ഇതെല്ലാം തിരിച്ചറിഞ്ഞാണ് രാജി വയ്ക്കരുതെന്ന് ലക്ഷ്മി നായരോട് സിപിഐ(എം) നിർദ്ദേശിച്ചത്. ഈ സാഹചര്യത്തിൽ സമരം തുടരാൻ തന്നെയാണ് ബിജെപി തീരുമാനം. വി മുരളീധരൻ സമരം നടത്തി. അരോഗ്യം മോശമായപ്പോൾ വിവി രാജേഷ് എത്തി. വേണ്ടി വന്നാൽ അടുത്ത നേതാവ് നിരാഹാരം കിടക്കും. ഇങ്ങനെ സമരം നീട്ടികൊണ്ട് പോകാനാണ് തീരുമാനം. എന്നാൽ കെ മുരളീധരന്റെ സമരം കോൺഗ്രസിനെ വെട്ടിലാക്കിയിട്ടുണ്ട്. മുരളിക്ക് മാറേണ്ടി വന്നാൽ മറ്റൊരു പ്രധാന നേതാവ് നിരാഹാരം കിടക്കേണ്ടി വരും. രമേശ് ചെന്നിത്തലയോ വി എം സുധീരനോ വേണം ഇനി നിരാഹാരം കിടക്കാനെന്ന ആവശ്യം ശക്തമാണ്. അതിനിടെ ഉമ്മൻ ചാണ്ടി സമരം ഏറ്റെടുക്കാൻ നിരാഹാരത്തിന് തയ്യാറാകുമെന്ന സൂചനയുമുണ്ട്. ഇത്തരം ചർച്ചകൾ കോൺഗ്രസിലെ ഗ്രൂപ്പ് പോരൂം സജീവമാക്കും.
പ്രശ്നം അതിരൂക്ഷമാണെന്ന് ബിജെപിക്കും അറിയാം. സമരം ഒത്തുതീർപ്പിലെത്തിക്കാൻ ഫോർമുലയ്ക്ക് മാനേജ്മെന്റിനെ സമ്മർദ്ദം ചെലുത്താൻ ആദായ നികുതി വകുപ്പിന്റെ സഹായമാണ് ബിജെപി പ്രതീക്ഷിക്കുന്നത്. ലോ അക്കാദമി സഹകരണ കോളേജിൽ നിക്ഷേപിച്ച രണ്ടരക്കാടിയിലാണ് പ്രതീക്ഷ. ഈ അന്വേഷണത്തിലൂടെ അക്കാദമിയെ പെടുത്തുക. ഇതിനൊപ്പം ലോ അക്കാദമിയിലെ ഭൂവിഷയവും ചർച്ചയാക്കും. നിയമ പോരാട്ടത്തിന് വിവി രാജേഷും വി മുരളീധരനും നീങ്ങിയത് ഈ സാഹചര്യത്തിലാണ്. ഇൻകം ടാക്സ് റെയ്ഡിനും കേന്ദ്ര സർക്കാരിൽ സമ്മർദ്ദം ചെലുത്തുന്നുണ്ട്. കേന്ദ്രത്തിന്റെ ഇടപെടൽ ലക്ഷ്മി നായരെ സമ്മർദ്ദത്തിലാക്കുമെന്നും അവർ രാജിവയ്ക്കുമെന്നുമാണ് ബിജെപിയുടെ പ്രതീക്ഷ. ഇതിനുള്ള നീക്കം സജീവമാണ്. കോലിയക്കോട് കൃഷ്ണൻനായരുടെ സ്വത്തുക്കളെ കുറിച്ച് ആദായ നികുതി വകുപ്പിനെ കൊണ്ട് അന്വേഷണത്തിനും ബിജെപി ശ്രമിക്കും.
ഈ സമരം നീളുമ്പോൾ കുഴയുന്നത് വിദ്യാർത്ഥികളാണ്. പരീക്ഷ പടി വാതിലിലാണ്. ക്ലാസ് നടത്താനാവത്തതിനാൽ പരീക്ഷയൊന്നും എഴുതാനാകില്ല. എന്നാൽ മറ്റ് നിയമ പഠന കേന്ദ്രങ്ങളിൽ പ്രശ്നമില്ലാത്തതുകൊണ്ട് കേരള സർവ്വകലാശാല പരീക്ഷ നടത്തുകയും ചെയ്യും. ഫലത്തിൽ ലോ അക്കാദമിയിലുള്ളവർക്ക് ഈ വർഷം നഷ്ടമാകും.
- TODAY
- LAST WEEK
- LAST MONTH
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ചൊവ്വാഴ്ചയും കമ്മിഷണർ ഓഫീസിലെത്തി; ഉച്ചക്കു മുൻപായി ഓഫീസിലെത്തുകയും ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുക്കുകയും ചെയ്തു; ചില ഫയലുകൾ തീർപ്പാക്കിയശേഷം മടങ്ങി; പൂരപ്രേമികൾ നിരാശർ തന്നെ; തൃശൂരിലെ കമ്മീഷണർ അങ്കിത് അശോക് തന്നെ; മാറ്റുമെന്നത് പ്രഖ്യാപനം മാത്രമാകുമ്പോൾ
- വീട്ടിൽ ആശാരിപ്പണിക്ക് എത്തി യുവതിയുടെ നമ്പർ കൈക്കലാക്കി; സൗഹൃദം സ്ഥാപിച്ച് പണം തട്ടിയ ശേഷം വീഡിയോ കോളിലൂടെ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി: പണം തിരികെ ചോദിച്ചതോടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ച പ്രതി അറസ്റ്റിൽ
- ജയലിനുള്ളിൽ കിടക്കുമ്പോഴും നിസാം കള്ളപ്പണ ഇടപാട് നടത്തിയോ? ബിനാമി ഇടപാടുണ്ടെന്ന ബിസിനസ്സ് പങ്കാളിയുടെ പരാതിയിൽ പുഴക്കരയിലെ വീടുകളിൽ ആദായ നികുതി റെയ്ഡ്; നിർണ്ണായക വിവരങ്ങൾ കിട്ടിയെന്നും സൂചന; ചന്ദ്രബോസ് വധക്കേസ് പ്രതിക്കെതിരെ ഇഡി അന്വേഷണത്തിനും സാധ്യത
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- കോവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ്പ്; പത്തനംതിട്ട വലഞ്ചുഴി സ്വദേശിയായ 22കാരൻ പിടിയിൽ
- നിർമ്മാണം തുടങ്ങിയിട്ട് എട്ടു വർഷം; തെലങ്കാനയിൽ 49 കോടി മുടക്കി നിർമ്മിക്കുന്ന പാലം തകർന്നു വീണു: അപകടം ഉണ്ടായത് ബസ് പാലത്തിന് അടിയിലൂടെ കടന്നുപോയതിന് തൊട്ടുപിന്നാലെ
- വർഷത്തിൽ 12 ദിവസം മദ്യവിൽപ്പന ഇല്ലാതാകുന്നത് ടൂറിസത്തെ ബാധിക്കുമെന്ന് വിലയിരുത്തൽ; എല്ലാമാസവും ഒന്നിനുള്ള ഡ്രൈ ഡേ പിൻവലിച്ചേക്കും; ബാർ മുതലാളിമാർക്ക് കോളടിക്കും വിധം ബിവറേജസ് ഔട്ട് ലെറ്റുകളും ലേലം ചെയ്യും; കാരുണ്യക്കാർക്ക് കഷ്ടകാലം വന്നേക്കും; വരുമാന ചർച്ചകൾ ഇങ്ങനെ
- തെളിവുകളില്ല; സിസ്റ്റർ ജോസ് മരിയയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസ്; പ്രതി സതീശ് ബാബുവിനെ വെറുതെ വിട്ട് കോടതി
- ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട പെൺകുട്ടിയെ കാറിൽ കയറ്റികൊണ്ടുപോയി പീഡിപ്പിച്ചു; ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി: പരാതി നൽകിയതോടെ വിദേശത്തേക്ക് കടന്ന യുവാവ് വിമാനത്താവളത്തിൽ അറസ്റ്റിൽ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്