ലോ അക്കാദമി വിഷയത്തിൽ സിപിഎമ്മും സിപിഐയും വ്യത്യസ്ത നിലപാട് എടുക്കുന്നത് ബോധപൂർവ്വമെന്ന് സൂചന; സിപിഎമ്മിനെക്കാൾ അക്കാദമിയോട് കടപ്പാടുള്ള സിപിഐയുടേത് കണ്ണിൽ പൊടിയിടാനുള്ള ശ്രമം; സിപിഐ നേതാവായ നാരായണൻ നായർ ഇപ്പോഴും കൂടതൽ ക്വാട്ട അനുവദിക്കുന്നത് സിപിഐക്ക് തന്നെ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: ലോ അക്കാദമിയിലെ സമരം ഇടതുമുന്നണിയിലും ഭിന്നത ശക്തമാക്കുമ്പോൾ ചർച്ചയാകുന്ന സിപിഐയുടെ പൊള്ളത്തരങ്ങളാണ്. ലോ അക്കാദമിക്കും നാരായണൻനായർക്കും എല്ലാ പിന്തുണയും സൗകര്യങ്ങളും നൽകിയത് സിപിഐ ആയിരുന്നു. പേരൂർക്കടയിലെ ഭൂമി വാടകയ്ക്ക് നൽകിയത് സിപിഐ മന്ത്രിയായ എംഎൻ ഗോവിന്ദൻനായരും. അറിയപ്പെടുന്ന സിപിഐ നേതാവായിരുന്ന നാരായണൻനായർക്കെതിരെ ഇപ്പോൾ സിപിഐ നിലപാട് എടുക്കുന്നത് കള്ളക്കളികൾ മറച്ച് നല്ല പിള്ള ചമയാനാണെന്നാണ് ആക്ഷേപം. സിപിഐ(എം) നേതാവായ കോലിയക്കോട് കൃഷ്ണൻനായരുടെ സഹോദരനാണ് നാരായണൻ നായർ. ലക്ഷ്മി നായർ കൈരളി ടിവിയിലെ പാചക പരിപാടിയുടെ അവതാരകയും. അതിനപ്പുറം രാഷ്ട്രീയ ബന്ധമൊന്നും നാരായണൻ നായരുമായി സിപിഎമ്മിനില്ല.
അതിനിടെ ലോ അക്കാദമിയിൽ പരിശോധന നടത്തിയ റവന്യൂ ഉദ്യോഗസ്ഥർ ശനിയാഴ്ച റവന്യൂ സെക്രട്ടറിക്ക് പ്രാഥമിക റിപ്പോർട്ട് നൽകി. വിദ്യാഭ്യാസ ആവശ്യങ്ങൾക്കല്ലാതെ ഭൂമി ഉപയോഗിച്ചതായി പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയതായാണ് സൂചന. റിപ്പോർട്ട് പരിശോധിച്ച റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി സ്കെച്ച് ഉൾപ്പെടെയുള്ള വിശദമായ റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുമുണ്ട്. വ്യവസ്ഥകൾക്ക് വിധേയമായി സർക്കാർ നൽകിയ ഭൂമി മറ്റാവശ്യങ്ങൾക്ക് ഉപയോഗിച്ചുവെന്ന കാര്യത്തിലും സിപിഐയും യു.ഡി.എഫും ബിജെപിയും ഒരേ അഭിപ്രായക്കാരാണ്. വിദ്യാർത്ഥികളുടെ ന്യായമായ ആവശ്യങ്ങൾ അംഗീകരിക്കപ്പെട്ടതിനുശേഷം ഭൂമിസംബന്ധമായ പ്രശ്നം ഉയർത്തിയത് ബിജെപിയാണെന്നും ആ കെണിയിൽ മറ്റു പാർട്ടികൾ വീഴുകയായിരുന്നുവെന്നുമാണ് സിപിഎമ്മിന്റെ ആരോപണം.
ലോ അക്കാദമിയിൽ എസ്.എഫ്.ഐയും എ.ഐ.എസ്.എഫും ഇരുചേരികളിൽ നിലയുറപ്പിച്ചതോടെ തുടങ്ങിയ വടംവലി സിപിഎമ്മും സിപിഐയും തമ്മിലുള്ള നിഴൽയുദ്ധമെന്ന നിലയിലേക്കുമാറി. ലോ അക്കാദമി ഭൂമി സംബന്ധിച്ച പരിശോധനയൊന്നുമില്ലെന്ന് ശനിയാഴ്ച മുഖ്യമന്ത്രി പിണറായി വിജയൻ പരസ്യമായി വ്യക്തമാക്കിയതോടെ ഭിന്നത മറനീക്കി. മുഖ്യമന്ത്രിയുടെ നിലപാടിനെ പരസ്യമായി തള്ളിക്കളയുന്നില്ലെങ്കിലും ഭൂമിസംബന്ധമായ പരിശോധന തുടരുമെന്നാണ് റവന്യൂ മന്ത്രിയുടെ നിലപാട്. ഇതു ഫലത്തിൽ മുഖ്യമന്ത്രിയുടെ നിലപാടിനെ തിരുത്തുന്നതാണ്. ഇതിലൂടെ കേരള സമൂഹത്തിൽ തിരുത്തൽ ശക്തിയെന്ന പ്രതിച്ഛായ ഉണ്ടാക്കിയെടുക്കാനാണ് സിപിഐ ശ്രമിക്കുന്നത്. ലോ അക്കാദമിയിൽ സിപിഐയുടെ നിലപാടിനെ പൊളിച്ചുകാട്ടാൻ നേതാക്കളോട് സിപിഐ(എം) നിർദ്ദേശിച്ചിട്ടുണ്ട്.
പിണറായിയിക്ക് എതിരായ നിലപാടിൽ റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരനെ പിന്തുണച്ച് സിപിഐ. സംസ്ഥാനസെക്രട്ടറി കാനം രാജേന്ദ്രനും രംഗത്തുവന്നതോടെ പ്രശ്നം രൂക്ഷമാകുമെന്നാണ് സൂചന. ഇതിനിടെ, സിപിഐ.-സിപിഐ(എം). തർക്കം രമ്യമായി പരിഹരിക്കാനുള്ള നീക്കങ്ങളും മറുവശത്ത് നടക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി സിപിഐ(എം). സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണനും കാനം രാജേന്ദ്രനും തമ്മിൽ ആശയവിനിമയം നടന്നെന്നാണ് വിവരം. ലോ അക്കാദമിയുടെ ഭൂമി സർക്കാർ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് വി എസ്. അച്യുതാനന്ദനാണ് ആദ്യം രംഗത്തുവന്നത്. വിഎസിനെ ഒപ്പം നിർത്തി സിപിഎമ്മിനെ വെട്ടിലാക്കാനാണ് നീക്കം. ഭൂമി അനധികൃതമായി അനുവദിച്ചത് സിപിഐ. ലോ അക്കാദമിയിൽ നിന്നും എല്ലാ ആനുകൂല്യവും പറ്റുന്നതും അവർ. എന്നിട്ടും തങ്ങളെ കുറ്റപ്പെടുത്തകയാണ് അവർ ചെയ്യുന്നതെന്ന് സിപിഐ(എം) പറയുന്നു. വി.എസിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ റവന്യൂ വകുപ്പ് അന്വേഷണവും തുടങ്ങിയത് മുഖ്യമന്ത്രിയോട് ചോദിക്കാതെയാണ്.
പേരൂർക്കട ലോ അക്കാദമിയിൽ സമരം തുടരുന്ന സിപിഐയുടെ വിദ്യാർത്ഥി സംഘടനയായ എഐഎസ്എഫിന്റേത് ഇരട്ടത്താപ്പാണെന്ന വാദവും അതിനിടെ സജീവമാണ്. വർഷാവർഷം ഈ കോളജിൽനിന്ന് പഠിച്ചിറങ്ങുന്ന എഐഎസ്എഫുകാരുടെ എണ്ണം പരിശിധോക്കുമ്പോൾ കൂടുതലും സിപിഐക്കാരാണ്. പാർട്ടി നല്കുന്ന ലിസ്റ്റിന്റെ അടിസ്ഥാനത്തിലാണ് ഇവർക്ക് കോളജ് മാനേജ്മെന്റ് പ്രവേശനം നല്‍കിയിരുന്നത്. മാനേജ്മെന്റ് സീറ്റുകളിൽ സർക്കാർ നിയന്ത്രണം കർശനമാക്കിയതോടെ കോളജ് അധികൃതർക്ക് പഴയപോലെ അഡ്മിഷൻ നല്കാൻ പറ്റാത്തതാണ് സിപിഐഎയുടെയും എഐഎസ്എഫിന്റെയും എതിർപ്പ് രൂക്ഷമാകാൻ കാരണമെന്നും സൂചനയുണ്ട്.
സിപിഐ നേതാവ് എം.എൻ. ഗോവിന്ദൻ നായർ ലോ അക്കാദമിക്ക് ഭൂമി നല്കാൻ സഹായിച്ചതിന്റെ പ്രത്യുപാകരമായിട്ടാണ് മാനദണ്ഡങ്ങൾ കണക്കിലെടുക്കാതെ വിദ്യാർത്ഥികൾക്ക് പ്രവേശനം അനുവദിച്ചിരുന്നത്. കഴിഞ്ഞ അമ്പതു വർഷമായി ലഭിച്ചിരുന്ന സൗജന്യ ആനുകൂല്യം നിഷേധിക്കപ്പെട്ടതിലുള്ള അമർഷമാണ് സിപിഐയും എഐഎസ്എഫും ലോ അക്കാദമിക്കെതിരേ നിലപാട് കർശനമാക്കാൻ കാരണമെന്ന് സിപിഐ(എം) പറയുന്നു. എല്ലാ വിദ്യാർത്ഥി സംഘടനകൾക്കും നാരായണൻ നായർ ക്വാട്ട നൽകാറുണ്ട്. അതിൽ ഏറ്റവും കൂടുതൽ ക്വാട്ട സിപിഐയ്ക്കാണ് നൽകുന്നത്. കഴിഞ്ഞ അര നൂറ്റാണ്ടായി ഓരോ ബാച്ചിലും 25 എഐഎസ്എഫ് വിദ്യാർത്ഥികൾക്കാണ് ലോ അക്കാദമിയിൽ പ്രവേശനം ലഭിച്ചിരുന്നത്. ഇവരെ കോളജിൽ എടുക്കണമെന്ന് ആവശ്യപ്പെട്ട് പാർട്ടിയുടെ ഔദ്യോഗിക ലെറ്റർപാഡിലായിരുന്നു സിപിഐ ശിപാർശ നല്‍കിയിരുന്നത്. എന്നിട്ടാണ് സിപിഐ ഇപ്പോൾ സിപിഎമ്മിന് നേരെ ആരോപണങ്ങൾ ചാരുന്നതെന്നാണ് സിപിഐ(എം) പക്ഷം.
സംസ്ഥാനത്തെ എല്ലാ രാഷ്ട്രീയ പാർട്ടികളും ലോ അക്കാദമിയെ ചൂഷണം ചെയ്തിരുന്നു. പാർട്ടി നേതാക്കൾക്ക് പേരിനു മുന്നിൽ അഡ്വക്കേറ്റ് എന്നു ചേർക്കണമെങ്കിൽ ഏക ആശ്രയം ലോ അക്കാദമിയായിരുന്നു. പഠനത്തിൽ പിന്നോക്കം നിൽക്കുന്ന പല നേതാക്കൾക്കും മറ്റു ലോ കോളജുകളിൽ പ്രവേശനം ലഭിച്ചിരുന്നില്ല. എന്നാൽ എല്ലാ പാർട്ടികളും നിർദ്ദേശിക്കുന്ന വിദ്യാർത്ഥികൾക്ക് പ്രവേശനം അനുവദിക്കുന്ന ഉദാര നിലപാടാണ് ലോ അക്കാദമി ഡയറക്ടർ നാരായണൻ നായർ കൈക്കൊണ്ടിരുന്നത്. ഇതിൽത്തന്നെ ഏറ്റവും കൂടുതൽ ആനുകൂല്യം കൈപ്പറ്റിയിരുന്നത് സിപിഐ ആയിരുന്നു. കോളജിന് ഭൂമി അനുവദിച്ചു തന്ന പാർട്ടിയോടുള്ള ഉപകാര സ്മരണ ആയിട്ടായിരുന്നു ഇത്.
എന്നാൽ കോലിയക്കോട് കാരണമാണ് സിപിഐ(എം) ഇപ്പോൾ വിദ്യാർത്ഥി വിരുദ്ധ സമീപനം എടുക്കുന്നതെന്നാണ് സിപിഐയുടെ ആക്ഷേപം. വിദ്യാഭ്യാസ ആവശ്യത്തിനാണ് എംഎൻ സ്ഥലം നൽകിയത്. ഇപ്പോൾ അവിടെയുള്ളത് കോലിയക്കോടിന്റെ വീടും. ഇതെങ്ങനെ സാധിക്കുമെന്ന് സിപിഐയും ചോദിക്കുന്നു. ഭൂമി കൊടുത്തതിനെ അല്ല, ഭൂമി വിനിയോഗിച്ചതിനെയാണ് സിപിഐ എതിർക്കുന്നതെന്നാണ് അവരുടെ നിലപാട്.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍