കൗശലങ്ങൾ പുറത്തെടുത്ത് നിറപുഞ്ചിരിയോടെ ദിവ്യ വിളിച്ചിട്ടും പയ്യൻ മരത്തിൽ നിന്നിറങ്ങിയില്ല; സമരപന്തലിലെ പെൺകുട്ടികളുടെ തോളിൽ തട്ടി ചർച്ച നടത്തിയിട്ട് അവരും മൈൻഡ് ചെയ്തില്ല; മംഗളം വാരികയുടെ കവർഗേളായി തിളങ്ങിയ പുതിയ സബ് കലക്ടറുടെ സമവായ ശ്രമങ്ങൾ പാളിയത് ഇങ്ങനെ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: ഐഎഎസുകാർക്കിടയിലെ കലാകാരിയാണ് ദിവ്യ എസ് അയ്യർ. കോട്ടയത്തെ സബ് കലക്ടറായ ശോഭിച്ച ശേഷമാണ് അവർ തലസ്ഥാന ജില്ലയിലേക്ക് എത്തിയതും. കോട്ടയത്തെ ജോലി ചെയ്യുന്ന വേളയിൽ കാര്യമായ വെല്ലുവിളികളൊന്നും അവർക്ക് നേരിടേണ്ടി വന്നില്ല. കോട്ടയത്ത് മനോരമയുടെയും മംഗളത്തിന്റെയും പ്രിയപുത്രിയായിരുന്നു അവർ. മംഗളം വാരികയിൽ കവർ ഗേളായും ദിവ്യ എസ് അയ്യർ എത്തിയിരുന്നു. എന്നാൽ, തലസ്ഥാനത്ത് നിയമിതയായത് മുതൽ ദിവ്യയ്ക്ക് ജോലിയിൽ ചെറിയ വെല്ലുവിളികളും നേരിടേണ്ടി വരുന്നു. രാഷ്ട്രീയ സമരങ്ങളും മറ്റു എപ്പോഴും നടക്കുന്ന ഇടമെന്ന നിലയിൽ സബ് കലക്ടർക്ക് നേരിട്ട് ഇടപെടേണ്ടി വരുന്നു. എന്നാൽ, എല്ലാറ്റിനെയും നിറപുഞ്ചിരിയോടെ നേരിടുന്നതാണ് ദിവ്യയുടെ ശൈലി.
ലോ അക്കാദമിയുമായി ബന്ധപ്പെട്ട സമരം തീർക്കാനുള്ള ചർച്ചകളിലും ദിവ്യയുടെ സാന്നിധ്യമുണ്ടായിരുന്നു. എന്നാൽ, സമരക്കാർ മുന്നോട്ടു വച്ച കാര്യങ്ങളെല്ലാം അവരുടെ പരിധിക്ക് പുറത്തായതിനാൽ സമവായ ശ്രമങ്ങൾ പലപ്പോഴും പരാജയപ്പെട്ടു. ഇന്നലെ ലോ അക്കാദമി സമരത്തിന്റെ രൂപം മാറിയപ്പോഴും ശരിക്കും വെട്ടിലായത് സബ് കലക്ടറായിരുന്നു. ഇന്നലെ ഉച്ചയോടെയാണ് ഷിമിത്ത് എന്ന വിദ്യാർത്ഥി ആത്മഹത്യാ ഭീഷണി മുഴക്കി കയറുമായി മരത്തിൽ കയറിയത്. ഇതോടെ വിദ്യാർത്ഥിയെ അനുനയിപ്പിച്ച് താഴെയിറക്കാൻ ആദ്യം പൊലീസും പിന്നീട് ഫയർ ഫോഴ്സുമെത്തി. എന്നാൽ, ഇവർ നടത്തിയ അനുരഞ്ജന ശ്രമങ്ങളെല്ലാം പരാജപ്പെട്ടു. എക്സിക്യുട്ടീവ് മജിസ്ട്രേറ്റ് എം.കെ.റഹ്മാൻ സ്ഥലത്തെത്തി വിദ്യാർത്ഥികളോട് സംസാരിച്ചു. പിന്നാലെയാണ് സബ്കളക്ടറുടെ അനുരഞ്ജന ശ്രമം നടത്തിയത്.
ലോ അക്കാദമിക്ക് സമീപത്തെ മരത്തിൽ കയറി വിദ്യാർത്ഥി ആത്മഹത്യാഭീഷണി മുഴക്കിയതിന്റെ പശ്ചാത്തലത്തിലായിരുന്നു സബ്കളക്ടറുടെ മധ്യസ്ഥശ്രമം. സമരവേദിയിൽ എത്തിയ ദിവ്യ എസ് അയ്യർ മൈക്കിലൂടെ വിദ്യാർത്ഥിയോട് താഴെയിറങ്ങാൻ ആവശ്യപ്പെട്ടു. എന്നാൽ, അത് അതിന് കൂട്ടാക്കിയില്ല. ഇതിനെടി താഴെ നിന്ന സമരക്കാർ ദിവ്യയ്ക്ക് മുന്നിൽ ആവശ്യങ്ങളും ഉന്നയിച്ചു. പ്രിൻസിപ്പലിന്റെ രാജിയാണ് ഇവർ ആവശ്യപ്പെട്ടത്. കൂടാതെ ജാതി പറഞ്ഞ് അധിക്ഷേപിച്ച കേസിൽ ലക്ഷ്മി നായരെ അറസ്റ്റു ചെയ്യണെന്ന ആവശ്യവും ഉന്നയിച്ചു. ഇതോടെ ദിവ്യ പ്രതിസന്ധിയിലായി. എല്ലാം പരിഹരിക്കാമെന്ന് പറഞ്ഞു നോക്കിയെങ്കിലും സമരക്കാർക്ക് അത് മാത്രം മതിയായിരുന്നില്ല. ഉറപ്പു വേണമെന്ന് വിദ്യാർത്ഥികൾ ഒറ്റ സ്വരത്തിൽ പറഞ്ഞു. എന്നാൽ, വിദ്യാർത്ഥികൾ ഉന്നയിച്ചിരുന്ന പ്രശ്നങ്ങൾ തന്റെ അധികാര പരിധിയിൽ നിൽക്കില്ലെന്ന് ദിവ്യ.എസ്.അയ്യർ അറിയിച്ചു.
വിദ്യാർത്ഥികൾ അറിയിച്ച കാര്യങ്ങൾ മേലുദ്യോഗസ്ഥരുമായും സർക്കാർ പ്രതിനിധികളുമായും ചർച്ച നടത്താമെന്ന് ദിവ്യ എസ് അയ്യർ അറിയിച്ചു. ദളിത് പീഡന നിയമ പ്രകാരം ലക്ഷ്മി നായരുടെ അറസ്റ്റ്, വിദേശത്തേക്ക് കടക്കാതിരിക്കാൻ പാസ്പോർട്ട് കണ്ടുകെട്ടണം തുടങ്ങിയ ആവശ്യങ്ങളാണ് വിദ്യാർത്ഥികൾ മുന്നോട്ട് വച്ചിരിക്കുന്നത്. എന്നാൽ, തന്റെപരിധിയിലുള്ള കാര്യങ്ങളല്ല, ഇക്കാര്യം മേലുദ്യോഗസ്ഥരെ അറിയിക്കാമെന്ന് പറഞ്ഞ് തിരിച്ചു വരാമെന്ന് പറഞ്ഞാണ് കലക്ടർ പോയത്.
ഇതിനിടെ മരത്തിനു മുകളിൽ കയറി ആത്മഹത്യ ഭീഷണി മുഴക്കുന്ന ഷിജിത്തിന്റെ അമ്മയും അക്കാദമിയിലെത്തി മകനെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചിരുന്നു. മകനെ രക്ഷിക്കാൻ സർക്കാർ ഇടപെടണമെന്ന് ഷിജിത്തിന്റെ അമ്മ പറഞ്ഞു. വിദ്യാർത്ഥികളിൽ ചിലത് അംഗീകരിക്കാമെന്ന ഉറപ്പാണ് പിന്നീട് അധികൃതർ നൽകിയത്. ഇക്കാര്യം അറിയിക്കാൻ സബ്കലക്ടർ എത്തിയിരുന്നില്ല. തന്റെ സമവായ ശ്രമങ്ങൾ പാളിയതു കൊണ്ടാണ് സബ്കലക്ടർ മടങ്ങിയതും. ലോ അക്കാദമിയിലെ സമരക്കാരായിരുന്നെ പെൺകുട്ടികളുമായി സംസാരിച്ച അരുരജ്ഞന ശ്രമത്തിന് ദിവ്യ ശ്രമിച്ചെങ്കിലും അതൊന്നും വേണ്ട വിധത്തിൽ വിജയിക്കാതെ പോകുകയായിരുന്നു.
ഇതിനിടെ അമ്മകൂടി സ്ഥലത്തെത്തിയതോടെയാണ് മരത്തിൽ കയറിയ വിദ്യാർത്ഥി ഇറങ്ങാൻ തയ്യാറായത്. വിദ്യാർത്ഥികൾക്കെതിരെ പൊലീസ് നടപടി എടുക്കില്ലെന്നും ഉറപ്പ് കിട്ടിയതിനെതുടർന്ന് മരത്തിൽ കയറിയ ഷിമിത് ഇറങ്ങാൻ തയ്യാറായി. ഇതോടെ ഫയർഫോഴ്സ് ഉദ്യോഗസ്ഥർ മരത്തിലേക്ക് കയറി. പൊലീസ് അറസ്റ്റ്ചെയ്യുകയാണെന്ന് കരുതി വിദ്യാർത്ഥികൾ പ്രതിഷേധിച്ചു. അഗ്നിശമന സേനാഗംഗങ്ങളാണെന്ന് അറിഞ്ഞതോടെ പ്രതിഷേധം അവസാനിപ്പിച്ച് ഷിമിത്തിനെ താഴെ ഇറക്കുന്നതിന് സഹകരിച്ചു.
ഇതിനിടെ ചില കോൺഗ്രസ്സ് പ്രവർത്തകൻ ദേഹത്തേക്ക് പെട്രോൾ ഒഴിച്ചു. കെ. മുരളീധരനെ ആശുപത്രിയിലേക്ക് മാറ്റണമെന്നു പറഞ്ഞായിരുന്നു ഇത്. തീപടരാതിരിക്കാൻ അഗ്നിശമന സേന അയാളുടെ ദേഹത്തേക്ക് വെള്ളം ചീറ്റി. ജലപീരങ്കിയാണെന്ന് ധരിച്ച കോൺഗ്രസ്സ് പ്രവർത്തകർ അക്രമാസക്തരാകുകയും ചെയ്തു. ഫയർഫോഴ്സിനുനേരെയും പൊലീസിന് നേരെയും കല്ലേറ് നടത്തി. അഗ്നിശമനസേനാംഗങ്ങളിൽ നിന്നും പൈപ്പ് പിടിച്ചുവാങ്ങി മർദ്ദിച്ചു. ഇതോടെ പൊലീസ് ലാത്തിവീശി. പ്രവർത്തകരും സ്ഥലത്ത് നിന്ന നാട്ടുകാരും ചിതറിയോടി.
- TODAY
- LAST WEEK
- LAST MONTH
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- തെളിവുകളില്ല; സിസ്റ്റർ ജോസ് മരിയയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസ്; പ്രതി സതീശ് ബാബുവിനെ വെറുതെ വിട്ട് കോടതി
- കോവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ്പ്; പത്തനംതിട്ട വലഞ്ചുഴി സ്വദേശിയായ 22കാരൻ പിടിയിൽ
- എന്റെ 90 സെക്കന്റ് പ്രസംഗം കേട്ടപാടേ കോൺഗ്രസും ഇന്ത്യ സഖ്യവും വിറളി പിടിച്ചിരിക്കുകയാണ്; എസ്സി എസ്ടി സംവരണം അട്ടിമറിച്ച് മുസ്ലീങ്ങൾക്ക് സംവരണം നൽകാൻ കോൺഗ്രസ് ശ്രമിച്ചു; കോൺഗ്രസ് ഗൂഢാലോചനയുടെ സത്യമാണ് താൻ പുറത്തുകൊണ്ടുവന്നതെന്ന് നരേന്ദ്ര മോദി
- എട്ടു സെന്റ് വസ്തു വാങ്ങാമെന്ന് ഉറപ്പ് പറഞ്ഞപ്പോൾ 10ലക്ഷം അഡ്വാൻസായി വാങ്ങി; പൊതിഞ്ഞ് 10ലക്ഷം തന്നപ്പോൾ വേണ്ടെന്ന് പറഞ്ഞു; അക്കൗണ്ടിലേക്ക് നിക്ഷേപിച്ച പണം തിരികെ നൽകാത്തത് വസ്തു വാങ്ങാതെ പറ്റിച്ചതിനാൽ; പിണറായിയ്ക്കൊപ്പം തലപ്പൊക്കമുള്ള നേതാവ് ബിജെപിയിൽ ചേരാനെത്തി; ആഞ്ഞടിച്ച് ശോഭാ സുരേന്ദ്രൻ
- ചെപ്പോക്കിൽ നെഞ്ച് വിരിച്ച് തല ഉയർത്തി മാർക്കസ് സ്റ്റോയ്നിസ്; തകർപ്പൻ സെഞ്ചുറിയുമായി ചെന്നൈയെ ഒറ്റയ്ക്ക് കീഴടക്കി ഓസിസ് താരം; ഋതുരാജിന്റെ സെഞ്ചുറിക്ക് മറുപടിയും; റൺമല ഉയർത്തിയിട്ടും തുടർച്ചയായ രണ്ട് തവണയും ചെന്നൈയെ വീഴ്ത്തി രാഹുലും സംഘവും
- തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍