കള്ളപ്പണത്തിനെതിരായ സർജിക്കൽ സ്ട്രൈക്കിന് പിന്നാലെ അടുത്ത സ്ട്രൈക്കിന് തയ്യാറെടുത്ത് പ്രധാനമന്ത്രി മോദി! ബിനാമികളുടെ പേരിൽ കോടികളുടെ സ്വത്തുക്കൾ വാരിക്കൂട്ടിയവരെ വെള്ളം കുടിപ്പിക്കാൻ നിയമം കൊണ്ടുവരും; നീക്കം 1988 മുതൽ പൊടി പിടിച്ചു കിടക്കുന്ന ബിനാമി സ്വത്ത് നിയമം പുനരുജ്ജീവിപ്പിക്കുന്നത്
മറുനാടൻ മലയാളി ബ്യൂറോ
ന്യൂഡൽഹി: കള്ളപ്പണത്തിനെതിരെ സർജിക്കൽ സ്ട്രൈക്ക് എന്ന വിധത്തിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി 500, 1000 രൂപാ നോട്ടുകൾ പിൻവലിക്കുന്നതായി പ്രഖ്യാപിച്ചത്. എന്നാൽ, ഇത് വിജയമായോ എന്ന കാര്യം വിലയിരുത്തേണ്ടതാണ്. നോട്ട് പിൻവലിക്കലിന്റെ പേരിൽ മോദി കടുത്ത വിമർശനം നേരിടേണ്ടി വരികയും ചെയ്തു. എന്തായാലും കള്ളപ്പണക്കാരെ വെറുതേ വിടാൻ താൻ ഉദ്ദേശിക്കുന്നില്ലെന്നാണ് പ്രധാനമന്ത്രി മോദി വ്യക്തമാക്കുന്നത്. കള്ളപ്പണം ഉപയോഗിച്ച ബിനാമി സ്വത്തുക്കൾ വാങ്ങിക്കൂട്ടിയവരെ ലക്ഷ്യമിട്ടാണ് മോദിയുടെ അടുത്ത സർജിക്കൽ സ്ട്രൈക്ക്.
ബിനാമി സ്വത്തുക്കൾക്കെതിരായ നിയമം പുനരുജ്ജീവിപ്പിച്ച് പോരാട്ടം തുടരാനാണ് പ്രധാനമന്ത്രി മോദിയുടെ തീരുമാനം. റേഡിയോ പരിപാടിയായ മൻ കി ബാത്തിൽ സംസാരിക്കവേയാണ് പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. കള്ളപ്പണവും അഴിമതിയും തടയുന്നതിനായി സ്വീകരിച്ച നടപടിയെ പിന്തുണച്ച് നിരവധി കത്തുകളും സന്ദേശങ്ങളുമാണ് എത്തുന്നതെന്നും നടപടിക്ക് പൊതുജനങ്ങളുടെ പിന്തുണയുണ്ടെന്നും വ്യക്തമാക്കിയാണ് പ്രധാനമന്ത്രി പുതിയ നീക്കത്തെക്കുറിച്ച് സൂചന നൽകിയത്.
രാജ്യത്ത് ബിനാമി സ്വത്തുക്കൾ തടയാനുള്ള നിയമം 1988 ൽ കൊണ്ടുവന്നിരുന്നു. എന്നാൽ ഇതേക്കുറിച്ച് ആർക്കും അറിയില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഈ നിയമം തള്ളിക്കളയുകയോ അതിന് വേണ്ട ചട്ടക്കൂടൊരുക്കുകയോ വിജ്ഞാപനം ചെയ്യുകയോ പോലും ചെയ്തിട്ടില്ലെന്ന് പ്രധാനമന്ത്രി മോദി ചൂണ്ടിക്കാട്ടി. പൊടിപിടിച്ച് കിടക്കുന്ന ആ നിയമം ബിനാമി സ്വത്തുക്കൾക്കെതിരായ മൂർച്ഛയുള്ള ശക്തമായ നിയമമാക്കി മാറ്റാനാണ് മോദി ഉദ്ദേശിക്കുന്നത്. രാജ്യത്തിന്റെയും ജനങ്ങളുടെയും നേട്ടത്തിനായി വരും ദിവസങ്ങളിൽ ആ നിയമം പ്രായോഗികമാക്കും.
500 ന്റെയും 1000 ത്തിന്റെയും നോട്ടുകൾ പിൻവലിച്ച നടപടിക്ക് ശേഷം ബിനാമി സ്വത്തുക്കൾ പിടിച്ചെടുക്കാനും കണ്ടുകെട്ടാനുമുള്ള നടപടി സ്വീകരിക്കണമെന്നും പ്രധാനമന്ത്രിക്ക് മുൻപാകെ വിവിധ കോണുകളിൽ നിന്ന് ആവശ്യം ഉയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് പ്രധാനമന്ത്രി പുതിയ കാര്യത്തെ കുറിച്ച് പ്രതികരണം. കള്ളപ്പണം കൈയിൽ വച്ചതിനും മറ്റുമായി അടുത്ത ദിവസങ്ങളിൽ നിരവധി പേരെ കസ്റ്റഡിയിലെടുക്കുകയും നിരവധിയിടങ്ങളിൽ പരിശോധന നടത്തുകയും ചെയ്യുന്നുണ്ടെന്ന് മോദി പറഞ്ഞു. സ്വാധീനമുള്ളവർ പോലും പിടിക്കപ്പെടുന്നുണ്ട്.
കള്ളപ്പണം കുമിഞ്ഞുകൂടിയത് റിയൽ എസ്റ്റേറ്റ് മേഖലയിലാണ്. കള്ളപ്പണം കറൻസിയായി അല്ല വൻകിടക്കാർ സൂക്ഷിക്കുന്നതെന്നും മറിച്ച് ഭൂമി വാങ്ങിയും സ്വർണംവാങ്ങിയുമെല്ലാം നിക്ഷേപം നടത്തിയാണ് ബിനാമി പേരുകളിൽ പലരും കൈക്കൂലിയും കോഴയുമുൾപ്പെടെ ഒളിപ്പിക്കുന്നതെന്നും പരസ്യമായ രഹസ്യമാണ്. അതുകൊണ്ടുതന്നെ ഇത്തരത്തിൽ നിക്ഷേപം നടത്തിയ കള്ളപ്പണക്കാരെ പിടികൂടാനാണ് മോദിയുടെ അടുത്ത നീക്കമെന്ന് വ്യക്തമാണ്.
കറൻസി നിരോധനം അഴിമതിയും കള്ളപ്പണവും തുടച്ചുനീക്കുന്നതിന്റെ ആദ്യപടി മാത്രമാണെന്നും ഇതിന്റെ തുടർച്ചയായി നിരവധി നടപടികൾ വരാനിരിക്കുന്നതേയുള്ളൂ എന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ കറൻസി നിയന്ത്രണം നടപ്പിലാക്കിയതിന്റെ അടുത്ത ദിവസങ്ങളിൽ പ്രഖ്യാപിച്ചിരുന്നു. ഇത് റിയൽ എസ്റ്റേറ്റ് രംഗത്തെ ബിനാമികളെ ലക്ഷ്യമിട്ടായിരിക്കുമെന്നതിന്റെ സൂചനകളും പുറത്തുവന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ വാട്സ് ആപ് സന്ദേശങ്ങളും വ്യാപകമായി പ്രചരിക്കപ്പെടുകയുണ്ടായി.
എപ്രിലിലാണ് രാജ്യത്ത് ജിഎസ്ടി നടപ്പിലാക്കിയതിനു ശേഷം കേന്ദ്രസർക്കാർ യഥാർത്ഥ സർജിക്കൽ സ്ട്രൈക്ക് നടപ്പാക്കാൻ പോകുന്നതെന്നാണ് സന്ദേശത്തിന്റെ സാരം. രാജ്യത്ത് ഓരോ വ്യക്തിക്കും ഇപ്രോപ്പർട്ടി പാസ്ബുക്ക് നൽകുമെന്ന വിധത്തിലായിരുന്നു സോഷ്യൽ മീഡിയയിൽ പ്രചരിക്കപ്പെട്ട സന്ദേശങ്ങൾ. 2017 ഏപ്രിൽ ഒന്നുമുതൽ രാജ്യത്തെ എല്ലാ വസ്തുക്കളും ഒരു വർഷത്തേക്ക് അസാധുവാക്കും. ഇതിനുശേഷം നിങ്ങൾക്ക് നിങ്ങളുടെ പേരിലുള്ള വസ്തുക്കൾ ഇപ്രൊപ്പർട്ടി പാസ് ബുക്കിൽ രജിസ്റ്റർ ചെയ്യാൻ അവസരം നൽകും. അതുവരെ നിങ്ങളുടെ വസ്തു വിൽക്കാനോ മറ്റൊരു വസ്തു വാങ്ങാനോ അനുവാദം ഉണ്ടാകില്ല. ഇത്തരത്തിൽ നൽകുന്ന ഇപ്രൊപ്പർട്ടി പാസ് ബുക്ക് നിങ്ങളുടെ പാൻകാർഡ്, ആധാർ കാർഡ് എന്നിവയുമായി ബന്ധപ്പെടുത്തും.
വസ്തുവിന്റെ ഉടമകൾ നേരിട്ട് ഉടമസ്ഥാവകാശ രേഖകളുമായി ബന്ധപ്പെട്ട സബ് രജിസ്ട്രാർ ഓഫീസുകളിൽ എത്തണം. അവിടെ ബന്ധപ്പെട്ട സ്പെഷ്യൽ ഓഫീസർ നിങ്ങളുടെ രേഖകൾ ഇപ്രൊപ്പർട്ടി പാസ്ബുക്കുമായി ബന്ധപ്പെടുത്തും. ഇത്രയും ചെയ്തുകഴിഞ്ഞാൽ മാത്രമേ വസ്തു നിങ്ങളുടെ പേരിലേക്ക് മാറുകയും നിങ്ങൾക്ക് ക്രയവിക്രയത്തിന് അവകാശം ലഭിക്കുകയും ചെയ്യൂ.
കേന്ദ്രം ഇത്തരത്തിൽ ഒരു നടപടി പ്രഖ്യാപിക്കുമ്പോൾ വിഷമം ഉണ്ടാകുന്ന അടിയന്തിര ആവശ്യക്കാർക്കായി സ്പെഷ്യൽകൗണ്ടറുകൾ ഉണ്ടാകുമെന്നും സന്ദേശത്തിൽ പറയുന്നു. അടിയന്തിര ആവശ്യങ്ങൾക്കായി വസ്തു വിൽക്കുകയും വാങ്ങുകയും ചെയ്യേണ്ടവർക്ക് ഉടമസ്ഥാവകാശം ബോധ്യപ്പെടുത്തി ഇത്തരത്തിൽ വിൽപനയും വാങ്ങലും നടത്താനാകും. ഒരുവർഷം പൂർത്തിയാകുന്ന 2018 മാർച്ച് 31നകം രാജ്യത്തെ എല്ലാ ഭൂസ്വത്തുക്കളും ഇപ്രൊപ്പർട്ടി പാസ്ബുക്കിൽ രേഖപ്പെടുത്തപ്പെടും.
ഇപ്പോൾ നിരോധിച്ച നോട്ടുകൾ ബാങ്കുകളിൽ സമർപ്പിക്കാൻ ആവശ്യപ്പെടുന്ന 50 ദിവസത്തിനകം ബാങ്കിൽ എത്തിയില്ലെങ്കിൽ സർക്കാരിന്റെ സ്വത്തായി മാറുമെന്ന് പ്രഖ്യാപിച്ചതുപോലെ ഒരു വർഷത്തിനകം ഇപ്രോപ്പർട്ടി പാസ്ബുക്ക് നേടാത്തവരുടെ ഭൂസ്വത്ത് സർക്കാരിലേക്ക് വന്നുചേരുമെന്നും അത്തരം ഭൂമി 2018 ഏപ്രിൽ ഒന്നുമുതൽ സർക്കാർ ഏറ്റെടുത്തു തുടങ്ങുമെന്നുമായിരുന്നു നേരത്തെ സന്ദേശത്തിൽ പറയുന്നത്. രാജ്യത്താകെ രാഷ്ട്രീയക്കാരും വൻകിട ബിസിനസുകാരും ഉൾപ്പെടെ പലരുടേയും കള്ളപ്പണ നിക്ഷേപത്തിൽ വലിയൊരു ഭാഗം ബിനാമി പേരുകളിൽ ഭൂസ്വത്തായാണ് ശേഖരിച്ചിട്ടുള്ളത്. കോടികളുടെ കൈക്കൂലിവാങ്ങിയും കോഴവാങ്ങിയും നാട്ടുകാരെ മുടിപ്പിച്ചവർ മോദിയുടെ ഈ പുതിയ നീക്കത്തോടെ വെള്ളംകുടിക്കുമെന്നും കോടികളുടെ സ്വത്ത് നേടിയവരെ ഇങ്ങനെ തന്നെ കുടുപ്പിക്കുമെന്നത് ഉറപ്പാണ്
അതേസമയം നോട്ട് നിരോധനം സമ്മാനിച്ച ദുരന്തത്തിന്റെ വ്യാപ്തി വളരെ വലുതാണ്. ഡിസംബർ 30ന് ശേഷവും പണം പിൻവലിക്കുന്നതിന് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ തുടരുമെന്ന് സൂചന. ആവശ്യത്തിനുള്ള കറൻസികൾ ബാങ്കുകളിൽ എത്തുന്നത് വരെ നിയന്ത്രണങ്ങൾ തുടരാനാണ് കേന്ദ്ര സർക്കാർ ഇപ്പോൾ ആലോചിക്കുന്നത്. സർക്കാർ പറഞ്ഞ 50 ദിവസങ്ങൾക്ക് ശേഷവും നിയന്ത്രണം തുടരാൻ ബാങ്കുകൾ അനുകൂലമാണെന്ന് വാർത്തകളാണ് ഇപ്പോൾ പുറത്ത് വരുന്നത്. ബാങ്കുകളുടെ പ്രവർത്തനം സാധാരണ നിലയിലാവാൻ ഇത് അനിവാര്യമാണെന്നാണ് പല ബാങ്കുകളുടെയും നിലപാട്. ഇപ്പോൾ ആഴ്ചയിൽ പരമാധി ബാങ്കുകളിൽ നിന്ന് പിൻവലിക്കാൻ കഴിയുന്ന തുക 24,000 രൂപയാണ് ഇത് പോലും നൽകാൻ ബാങ്കുകൾക്ക് സാധിക്കുന്നില്ല.
ജനുവരി മുതൽ പണം പിൻവലിക്കാനുള്ള നിയന്ത്രണം പിൻവലിച്ചാൽ അതുമൂലം ആളുകൾ വൻതോതിൽ ബാങ്കുകളിൽ നിന്ന് പണം പിൻവലിക്കുന്ന സാഹചര്യമുണ്ടാവും. അത്തരം സാഹചര്യം നേരിടാൻ ആവശ്യമായ കറൻസി ബാങ്കുകളുടെ കൈവശമില്ല. വ്യക്തികൾക്ക് പണം നൽകാൻ തന്നെ ബാങ്കുകൾ ബുദ്ധിമുട്ടുന്ന സാഹചര്യത്തിൽ കോർപ്പറേറ്റ് സ്ഥാപനങ്ങൾ ഉൾപ്പടെയുള്ള വലിയ ഇടപാടുകാർക്ക് പണം നൽകുക എന്നത് അസാധ്യമാണെന്നും അതുകൊണ്ട് നിയന്ത്രണങ്ങൾ ഘട്ടം ഘട്ടമായി പിൻവലിക്കണമെന്നാണ് ഇവരുടെ ആവശ്യം. എസ്.ബി.ഐ ചെയർപേഴ്സൺ അരുന്ധതി ഭട്ടാചാര്യയും നിയന്ത്രണങ്ങൾ തുടരും എന്ന സൂചനകളാണ് നൽകുന്നത്.
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- സുൽത്താൻ ബത്തേരിയിൽ 1500 ഓളം ഭക്ഷ്യ കിറ്റുകൾ പിടികൂടി; പ്ലാസ്റ്റിക് കവറുകളിൽ പഞ്ചസാരയും ബിസ്ക്കറ്റും ചായപ്പൊടിയും വെളിച്ചെണ്ണയും ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കൾ; ആദിവാസി കോളനികളിൽ വിതരണത്തിന് തയ്യാറാക്കിയ കിറ്റുകളെന്ന് ആരോപണം; വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് ബിജെപിയെന്ന് യുഡിഎഫും എൽഡിഎഫും; നിഷേധിച്ച് ബിജെപി
- സായ് സുദർശന്റെ ബാറ്റിങ് വെടിക്കെട്ട്; ഡേവിഡ് മില്ലറുടെ വീരോചിത പോരാട്ടം; ഫിനിഷർ റോളിൽ റാഷിദ് ഖാൻ; 'സിക്സ്' അവിശ്വസനീയമായി തടുത്തിട്ട സ്റ്റബ്സ്; അവസാന പന്തുവരെ പൊരുതി കീഴടങ്ങി ഗുജറാത്ത് ടൈറ്റൻസ്; ഡൽഹി ക്യാപിറ്റൽസിന്റെ ജയം നാല് റൺസിന്
- പിണറായിയുടെ പപ്പുമോൻ സൂചന; മോദിയുടെ മംഗല്യസൂത്ര; പി വി അൻവറിന്റെ ഡിഎൻഎ പരിശോധന; 'അളിയനെ' ആക്രമിച്ച് ബിജെപി; ഗണ്ടി കുടുംബം എന്ന് അധിക്ഷേപിച്ച് സൈബർ സഖാക്കളും; അമൂൽഗാന്ധി, ഡ്യൂപ്പിക്കേറ്റ് ഗാന്ധി...; അവസാന ലാപ്പിലും ചർച്ച നെഹ്റു കുടുംബം തന്നെ
- കണ്ണൂരിൽ സുഹൃത്തിനെ കുത്തി പരുക്കേൽപ്പിച്ച യുവാവ് ജീവനൊടുക്കിയ നിലയിൽ; കടുംകൈ കാട്ടിയത് സുഹൃത്ത് മരിച്ചിരിക്കാമെന്ന ഭയത്തിൽ
- 'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍