ലീവെടുക്കാതെയും ഡിപ്പാർട്ടുമെന്റിൽ അറിയിക്കാതെയും പൂണെയിൽ എൽഎൽബി പഠനം; കള്ള ഒപ്പിട്ട് ശമ്പളവും ആനുകൂല്യങ്ങളും കൈപ്പറ്റിയതോടെ പിടിയിലായി; തെറ്റു സമ്മതിച്ച ഉദ്യോഗസ്ഥനെ പിരിച്ചുവിടാൻ ശുപാർശ ചെയ്ത് പിഎസ്സിയും; ഡെന്റൽ കോളേജിലെ പഴയ നൈറ്റ് വാച്ച്മാനെ ഇനി ഡെപ്യൂട്ടി സെക്രട്ടറിയാക്കും; ജേക്കബ് തോമസിനെ പുറത്തു നിർത്തുന്ന പിണറായി ഗിരീഷ് കുമാറിന് നൽകുന്നത് നവോത്ഥാനം: സെക്രട്ടറിയേറ്റിലെ 'ഒരു മിടുമിടുക്കൻ നേതാവിന്റെ' വളർച്ചയുടെ കഥ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: സെക്രട്ടേറിയറ്റ് നിയമ വകുപ്പിൽ ലീഗൽ അസിസ്റ്റന്റ് നിയമന അട്ടിമറിക്കു പിന്നാലെ, വ്യാജ സർട്ടിഫിക്കറ്റ് പ്രശ്നത്തിൽ പിരിച്ചുവിടാൻ പിഎസ്സി ശുപാർശ ചെയ്തയാളെ ഡപ്യൂട്ടി സെക്രട്ടറിയാക്കാൻ നീക്കം. ഇതാണ് യഥാർത്ഥ നവോത്ഥാനം. പുണെയിലെ ഭാരതീയ വിദ്യാപീഠം ഡീംഡ് യൂണിവേഴ്സിറ്റിയിൽനിന്നു നിയമബിരുദം എടുത്തതായാണു ഈ ഉദ്യോഗസ്ഥന്റെ രേഖയിൽ. കോളജിൽ റഗുലർ വിദ്യാർത്ഥിയായി പഠിച്ചെന്നു രേഖയിൽ പറയുന്ന അതേകാലത്തു കേരളത്തിൽ സർക്കാർ സർവീസിൽ ഇദ്ദേഹം ജോലി ചെയ്തു ശമ്പളം വാങ്ങിയിരുന്നതായി കണ്ടെത്തി. തുടർന്നാണു പിരിച്ചുവിടാൻ പിഎസ്സി ശുപാർശ ചെയ്തത്. അതായത് പൂണയിൽ പോകാതെ സർട്ടിഫിക്കറ്റ് വാങ്ങിയെന്ന് സാരം.
വിജലൻസ് ഡയറക്ടറായിരുന്ന സംസ്ഥാനത്തെ മുതിർന്ന ഐപിഎസുകാരനായ ജേക്കബ് തോമസിനെ ഒതുക്കാൻ പിണറായി സർക്കാർ തന്നെ കണ്ടെത്തിയ ന്യായമുണ്ട്. ലീവെടുത്ത് സ്വകാര്യ കോളേജിൽ ക്ലാസെടുക്കാൻ പോയി എന്നതാണ് കുറ്റം. സർക്കാർ സർവ്വീസിലിരിക്കെ മറ്റ് ഇടപാടുകൾ ചെയ്യരുതെന്നാണ് ചട്ടം. ഇതുകൊണ്ടാണ് ജേക്കബ് തോമസിനെ തകർക്കാൻ ഇത് ആയുധമാക്കിയത്. എന്നാൽ തിരുവനന്തപുരത്തുകാരനായ ഗിരീഷ് കുമാർ ജോലിയിൽ അവധി പോലും എടുക്കാതെ മുഴുവൻ സമയ ക്ലാസിന് പോയി. അതായത് കള്ള ഒപ്പിട്ട് ജോലി ചെയ്തില്ലെന്ന് അർത്ഥം. എന്നിട്ടും നാമമാത്രമായ നടപടി. അടിക്കടി പ്രെമോഷൻ.
തസ്തികമാറ്റം വഴി ലാസ്റ്റ് ഗ്രേഡ് തസ്തികയിൽനിന്നു ലീഗൽ അസിസ്റ്റന്റ് ആയി നിയമനം ലഭിച്ച വിരുതനാണ് ഗിരീഷ് കുമാർ. അതിനായി ഹാജരാക്കിയതു വ്യാജ മാർഗത്തിലൂടെ നേടിയ എൽഎൽബി സർട്ടിഫിക്കറ്റാണെന്ന് പിഎസ്സി കണ്ടെത്തിയതിനെ തുടർന്നായിരുന്നു പിരിച്ചുവിടാൻ ശുപാർശ. എന്നാൽ ഇടതു യൂണിയൻ നേതാവായ ഇദ്ദേഹത്തിനെതിരെ നടപടി ഉണ്ടായില്ല. എന്നു മാത്രമല്ല 2016 ൽ ഡബിൾ പ്രമോഷൻ നൽകി അണ്ടർ സെക്രട്ടറിയാക്കി. ഇപ്പോൾ ഡപ്യൂട്ടി സെക്രട്ടറിയായി നിയമിക്കാനുള്ള സിലക്ട് ലിസ്റ്റിലും ഉൾപ്പെടുത്തി. സർക്കാരിനെ പറ്റിച്ച് റെഗുലർ കോഴ്സ് ചെയ്യുകയും നിയമപരമായി ലീവെടുക്കാതെ ശമ്പളവും മറ്റ് ആനുകൂല്യവും കൈപ്പറ്റുകയും ചെയ്ത ഇടതു യൂണിയൻ നേതാവിനെതിരെ നടപടിയെടുത്തില്ലെന്ന് മാത്രമല്ല പ്രൊമോഷനും നൽകി സർക്കാരിന്റെ 'സ്നേഹപ്രകടനം' പിണറായി സർക്കാർ തുടരുകയാണ്. മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറേറ്റിന് കീഴിലെ തിരുവനന്തപുരം ഡെന്റൽ കോളേജിലെ നൈറ്റ് വാച്ച് മാൻ തസ്തികയിൽ ജോലി ആരംഭിച്ച തിരുവനന്തപുരം സ്വദേശി ഗിരീഷ്കുമാറിനോടാണ് ഈ സ്നേഹം. ഇപ്പോൾ സംസ്ഥാന നിയമ വകുപ്പിലെ അണ്ടർ സെക്രട്ടറിയായി ജോലി ചെയ്യുകയാണ് ഗിരീഷ്. സർകാരിനെ പറ്റിച്ച് റെഗുലർ കോഴ്സ് ചെയ്ത ഇയാളെ സർവ്വീസിൽ നിന്ന് പുറത്താക്കാൻ പിഎസ്സി ശുപാർശ ചെയ്തിട്ടും സർക്കാർ അതിന് തയ്യാറായില്ല.
കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ കാലത്ത് 2010ൽ ആണ് ഇയാൾക്കെതിരെ നടപടിയെടുക്കാൻ പിഎസ്സി ശുപാർശ ചെയ്യുന്നത്. സർക്കാരിനെ പറ്റിച്ച് ഉപരിപഠനത്തിന് പോയ സമയത്ത് കൈപ്പറ്റിയ ശമ്പളം പോലും തെറ്റ് സമ്മതിച്ച ഗിരീഷ്കുമാറിൽ നിന്ന് ഈടാക്കാൻ സംസ്ഥാന സർക്കാർ നടപടിയെടുത്തില്ല. സ്വന്തം പാർട്ടിയുടെ യൂണിയൻ നേതാവ് നടത്തിയ ക്രമക്കേടിന് നേരെ കണ്ണടച്ച് ഇപ്പോൾ പ്രൊമോഷനും കൂടി നൽകിയതോടെ ഇക്കാര്യം ഉദ്യോഗസ്ഥർക്കിടയിൽ വലിയ ചർച്ചയായി. സർക്കാർ സർവ്വീസിൽ കയറിയാൽ യൂണിയൻ പ്രവർത്തനം ഒക്കെ വേണം. യൂണിയൻ നേതാവായാൽ പിന്നെ എന്ത് വേണമെങ്കിലും ആകാമെന്നും ഒരു ചൊല്ലുണ്ട് സർക്കാർ ജീവനക്കാരെക്കുറിച്ച്. യൂണിയൻ നേതാക്കൾക്ക് എല്ലാ ശരിയാക്കിയെടുക്കാൻ ഒരു നിയമവും തടസമല്ലെന്ന് നിയമവകുപ്പിലെ തന്നെ ഈ നിയമലംഘനം സൂചിപ്പിക്കുന്നു.
2000 നവംബറിൽ ബികോം ബിരുദവുമായി മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറേറ്റിന് കീഴിലെ തിരുവനന്തപുരം ഡെന്റൽ കോളേജിലെ നൈറ്റ് വാച്ച് മാൻ തസ്തികയിലാണ് ജോലിയിൽ പ്രവേശിക്കുന്നത്. തിരുവനന്തപുരം ജില്ലാ പിഎസ്സി ശുപാർശ ചെയ്തതിന്റെ അടിസ്ഥാനത്തിലായിരുന്നു നിയമനം. പ്യൂൺ തസ്തികയിലേക്ക് ഇന്റർ ചെയ്ഞ്ച് ചെയ്യാവുന്ന ഒന്നാണ് നൈറ്റ് വാച്ച്മാൻ തസ്തിക. അതിന്റെ അടിസ്ഥാനത്തിൽ ഗിരീഷിനെ പിന്നീട് ഡെന്റൽ കോളേജിൽ പ്യൂൺ തസ്തികയിലേക്ക് മാറ്റുകയായിരുന്നു. പിന്നീട് 2005 മെയ് 31ന് സർക്കാർ ഓർഡർ അനുസരിച്ച് സെക്രട്ടേറിയറ്റിലെ നിയമ വകുപ്പിലെ പ്യൂൺ തസ്തികയിലേക്ക് മാറ്റം ലഭിച്ചു.
സെക്ട്രട്ടേറിയറ്റിലേക്ക് എത്തിയ ശേഷമാണ് ഗിരീഷ് കുമാർ തന്റെ നിയമലംഘനങ്ങൾ ആരംഭിക്കുന്നത്. സെക്രട്ടേറിയറ്റിലെത്തി 2 വർഷം കഴിഞ്ഞപ്പോൾ ലീഗൽ അസിസ്റ്റന്റ് തസ്തികയിലേക്ക് അപേക്ഷിക്കുകയായിരുന്നു. സെക്രട്ടേറിയറ്റ് സർവ്വീസിൽ മൂന്ന് വർഷത്തെയെങ്കിലും പ്രവൃത്തി പരിചയം വേണമെന്നരിക്കെയാണ് ഉന്നത സ്വാധീനമുപയോഗിച്ച് ഇയാൾ രണ്ട് വർഷത്തെ പ്രവൃത്തി പരിചയം വച്ച് ലീഗൽ അസിസ്റ്റന്റ്
തസ്തികയിലേക്ക് അപേക്ഷ അയക്കുന്നത്. ഇവിടെ ഈ തസ്തികയിൽ ജോലി ചെയ്യുമ്പോഴാണ് സർക്കാർ ചട്ടങ്ങളെ ലംഘിച്ച് ലീവ് എടുക്കാതെ ഇയാൾ റെഗുലർ ബാച്ചിൽ എൽഎൽബിക്ക് ചേരുന്നത്. 2001-04 കാലയളവിൽ സർക്കാർ ജോലി ചെയ്യുന്ന സമയത്ത് ഇയാൾ ലീവെടുക്കാതെയും ഉപരി പഠനത്തിന്റെ കാര്യം ഡിപ്പാർട്മെന്റിൽ അറിയിക്കാതെയും ചട്ടങ്ങൾ ലംഘിച്ച് പൂണയിലെ ഭാരതി യൂണിവേഴ്സിറ്റിയിൽ മുഴുവൻ സമയ എൽഎൽബി കോഴ്സ് ചെയ്യുകയായിരുന്നു. പിന്നീട് ഇയാൾ തന്നെ കുറ്റം സമ്മതിക്കുകയും ചെയ്തിരുന്നു.
സർക്കാരിനെ കബളിപ്പിച്ച് ശമ്പളം വാങ്ങുകയും അതേ സമയം തന്നെ മുഴുവൻ സമയമായി കോഴ്സ് ചെയ്യുകയും ചെയ്തുവെന്നതാണ് കുറ്റം. ഇന്ത്യയിലെ ഏതൊരു യൂണിവേഴ്സിറ്റിയിലും പൊതു പരീക്ഷ എഴുതണമെങ്കിൽ കുറഞ്ഞത് 60 ശതമാനം എങ്കിലും ഹാജർ വേണമെന്നിരിക്കെ വ്യാജമായ ഡിഗ്രിയാണോ അതോ ലീവെടുക്കാതെ സർക്കാരിനെ കബളിപ്പിച്ചതാണോ എന്ന ചോദ്യത്തിൽ റെഗുലറായി പഠിച്ചതാണെന്ന് ഗിരീഷ് തന്നെ സമ്മതിക്കുകയായിരുന്നു. റെഗുലർ കോഴ്സ് ചെയ്തത് സംബന്ധിച്ച് നടന്ന വകുപ്പ്തല അന്വേഷണത്തിലാണ് ഇയാൾ കൃത്രിമ രേഖയുണ്ടാക്കിയതായും ഒരുമിച്ച് ഒപ്പിട്ട് ശമ്പളവും മറ്റ് ആനുകൂല്യങ്ങളും കൈപ്പറ്റിയതായും തെളിഞ്ഞത്. ഇയളെ പറത്താക്കാതിരിക്കാൻ ഒരു കാരണവുമില്ലെന്നിരിക്കെ 2010ൽ സസ്പെൻഷൻ നൽകിയെങ്കിലും സ്വാധീനമുപയോഗിച്ച് ഇയാൾ തിരിച്ചുവരികയും ചെയ്തു.
ഒരു ഇൻക്രിമെന്റ് തടഞ്ഞതല്ലാതെ മറ്റ് നടപടികളും ഇയാൾക്കെതിരെ ഉണ്ടായില്ല. നിയമ വകുപ്പിൽ നിന്ന് തന്നെ നിയമലംഘനമുണ്ടാകുന്ന വിചിത്ര സംഭവമുണ്ടായിട്ടും ആരോപണവധേയൻ ഒരു പ്യൂണായി ജോലി തുടങ്ങി ഇപ്പോൾ അണ്ടർ സെക്രട്ടറിയായി
മാറുന്നു. ഇതാണ് സെക്രട്ടറിയേറ്റിലെ പിണറായി നവോത്ഥാനം. സർവീസ് ചട്ടലംഘനവും ക്രിമിനൽ കുറ്റവും ചെയ്തയാളെ സർവീസിൽ തുടരാൻ അനുവദിക്കുന്നതിനെതിരെ വ്യാപക പ്രതിഷേധം നിലനിൽക്കെയാണു പുതിയ സ്ഥാനക്കയറ്റ നീക്കം. തസ്തികമാറ്റം വഴി നിയമിക്കാൻ നിലവിലെ തസ്തികയിൽ 3 വർഷമെങ്കിലും സർവീസ് വേണമെന്നുണ്ട്. എന്നാൽ ആരോപണവിധേയനായ ഉദ്യോഗസ്ഥന് അതില്ല. ലീഗൽ അസിസ്റ്റന്റായ നേതാവ് 2 വർഷത്തിനുള്ളിലാണ് അണ്ടർ സെക്രട്ടറിയായതും ഇപ്പോൾ ഡപ്യൂട്ടി സെക്രട്ടറിയാകാൻ പോകുന്നതും.
ഇതിനിടെ സെക്രട്ടേറിയറ്റ് പൊതുഭരണ വകുപ്പിൽ അസിസ്റ്റന്റായി നിയമനം ലഭിച്ച നേതാവിന്റെ അടിസ്ഥാന യോഗ്യതയും വിജിലൻസ് പരിശോധിക്കുന്നു. ടൈപ്പിസ്റ്റായി ജോലി ചെയ്യുമ്പോഴാണു തസ്തികമാറ്റം വഴി അസിസ്റ്റന്റായത്. എന്നാൽ ടൈപ്പിസ്റ്റായി നിയമിക്കുമ്പോൾ സർവീസ് ബുക്കിൽ പത്താം ക്ലാസ് സർട്ടിഫിക്കറ്റ് മാത്രമേയുള്ളൂ. ഇദ്ദേഹം പിന്നീടു ബിരുദമെടുത്തതായി കാണുന്നു. എന്നാൽ പ്രീഡിഗ്രി ജയിച്ചതിന്റെ രേഖയില്ല. പ്രീഡിഗ്രി ഇല്ലാതെ എങ്ങനെ ബിരുദമെടുത്തു എന്നാണു വിജിലൻസ് അന്വേഷിക്കുന്നത്. ബിരുദം തന്നെ വ്യാജമാണെന്നു സംശയിക്കുന്നു.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്