പുതിയ കുപ്പിയിൽ പഴയ വീഞ്ഞോ? പിണറായി സർക്കാരിന്റെ രണ്ടാം വാർഷികത്തിൽ പ്രസിദ്ധീകരിച്ച പുസ്തകത്തിൽ കല്ലുകടി; ധനസഹായ പദ്ധതികൾ വിവരിക്കുന്ന പുസ്തകം ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്തെ പുസ്തകത്തിന്റെ പുനഃ പ്രകാശനമെന്ന് ആരോപണം; തലക്കെട്ടിൽ മാറ്റമില്ലാത്ത പുസ്തകത്തിൽ ആകെ മാറ്റം പിണറായിയുടെ പടം മാത്രം; ഉള്ളടക്കം വ്യത്യസ്തമെന്ന എതിർവാദവും വന്നതോടെ തർക്കം മുറുകുന്നു
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: എൽഎഡിഎഫ് വരും എല്ലാം ശരിയാകും എന്ന വാഗ്ദാനത്തോടെ അധികാരത്തിലേറിയ സർക്കാർ രണ്ടാം വാർഷികം ആഘോഷിക്കുകയാണ്.ദൈവത്തിന്റെ സ്വന്തം നാട്ടിൽ എന്തൊക്കെ മാറ്റങ്ങൾ കൊണ്ടുവരാൻ ഇടതുഭരണത്തിന് കഴിഞ്ഞുവെന്ന കാര്യം ആലോചനാവിഷയമാക്കേണ്ട സമയം. അതിനിടെ സർക്കാരിന്റെ രണ്ടാം വാർഷികം കണ്ണൂരിൽ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തപ്പോൾ പ്രകാശനം ചെയ്ത പുസ്തകത്തിന്റെ തലക്കെട്ടാണ് ഇപ്പോൾ തർക്ക വിഷയമായിരിക്കുന്നത്.'സർക്കാർ ധനസഹായ പദ്ധതികൾ'എന്നാണ് പുസ്തകത്തിന്റെ പേര്.
മുന്‍മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ പ്രസ് സെക്രട്ടറിയായിരുന്ന .പി.ടി.ചാക്കോ,
യാണ് വിമർശനവുമായി രംഗത്തെത്തിയിരിക്കുന്നത്. പുസ്തകത്തിന്റെ കവറും തലക്കെട്ടും നിശ്ചയിച്ചതിലെ അനൗചിത്യമാണ് പി.ടി.ചാക്കോ ചൂണ്ടിക്കാട്ടുന്നത്. ഈ പുസ്കകം ഇതേ തലക്കെട്ടിൽ 2104 ൽ ഉമ്മൻ ചാണ്ടി സർക്കാർ പ്രസിദ്ധീകരിച്ചതാണെന്നാണ് ചാക്കോയുടെ മുഖ്യവാദം.
പി.ടിചാക്കോയുടെ വാദം
'ഒരു വയോധികയോടൊപ്പം ചിരിക്കുന്ന മുഖ്യമന്ത്രിയുടെ ചിത്രമാണ് കവറിൽ കൊടുത്തിരിക്കുന്നത്. സർക്കാരിന്റെ വിവിധ വിവിധ ധനസഹായ പദ്ധതികളാണ് ഇതിൽ വിവരിച്ചിരിക്കുന്നത്. വളരെ പ്രയോജനകരമായ നല്ല പുസ്തകം. പക്ഷേ, ഒരു കല്ലുകടിയുണ്ട്. ഈ പുസ്തകം ഇതേ തലക്കെട്ടിൽ 2014ൽ ഉമ്മൻ ചാണ്ടി സർക്കാർ പ്രസിദ്ധീകരിച്ചതാണ് . അതിൽ മുഖ്യമന്ത്രിയുടെ പടത്തിനു പകരം ഒരു സിംബോളിക് പടമേ കൊടുത്തിട്ടുള്ളു. സർക്കാരിന്റെ ധനസഹായ പദ്ധതികൾ ഒരു തുടർ പ്രക്രിയ ആയതിനാൽ അതിൽ തന്റെ പടം വേണ്ടെന്ന് അന്നത്തെ മുഖ്യമന്ത്രി തന്നെയാണു നിർദ്ദേശിച്ചത്. അന്ന് 342 പേജുകൾ. ഇന്ന് 348 പേജുകൾ.
പിണറായി സർക്കാർ അതേ പുസത്കം ചില്ലറ മാറ്റങ്ങളോടെ പുനഃ പ്രസിദ്ധീകരിച്ചപ്പോൾ പരിഷ്കരിച്ച പതിപ്പ് എന്നു ചേർത്താൽ ഉചിതമായിരുന്നു. അതിന്റെ കവർ ചിത്രമായി മുഖ്യമന്ത്രിയുടെ തന്നെ പടം കൊടുക്കണമോ എന്നത് കാഴ്പ്പാടു പോലെയിരിക്കും.
രാജ്യത്തെ തന്നെ ഏറ്റവും വലിയ മീഡിയ ടീം ഉള്ളത് കേരള മുഖ്യമന്ത്രിക്കാണ്. പിആർഡിയിൽ മിടുക്കന്മാരായ ഓഫീസർമാരുമുണ്ട്. സർക്കാരിന്റെ വാർഷികത്തിന് ഒരു പുതിയ സംഭവം ഇറക്കാമായിരുന്നു. പതിവുപോലെ പരസ്യങ്ങൾ രൂപകല്പന ചെയ്തതു മൈത്രി തന്നെ!'
അതേ സമയം പി.ടി.ചാക്കോയ്ക്ക് മറുപടിയുമായി മാധ്യമപ്രവർത്തകനും പിആർഡി ഉദ്യോഗസ്ഥനുമായ മനോജ് കെ.പുതിയവിള രംഗത്തെത്തി.
ഈ പുസ്തകം കണ്ടട്ടുള്ളവർ കരുതും മറ്റൊരു കുറ്റവും പറയാനില്ലാത്തതു കൊണ്ടു ശ്രീ.പി റ്റി ചാക്കോ നുണ പറയുകയാണെന്ന്. അതിനാൽ ഈ പോസ്റ്റ് പിൻവലിക്കുന്നതാകും ബുദ്ധിയെന്ന് മനോജ് പറയുന്നു.എന്നാൽ രണ്ടുതവണ ഇറങ്ങിയ പുസ്തകമാണ് പുതിയ ബുക്കായി അവതരിപ്പിച്ചിരിക്കുന്നതെന്ന് പി.ടി.ചാക്കോ തിരിച്ചടിച്ചു.പി.ടി.ചാക്കോ പറയും പോലെ പഴയ പുസ്തകത്തിന്റെ പുനഃ പ്രകാശനമല്ല പുതിയ പുസ്തകം എന്നാണ് മനോജിന്റെ വാദം.
മനോജിന്റെ മറുപടി ഇങ്ങനെ:
'ഇപ്പോഴത്തെ മന്ത്രിസഭ അധികാരമേറ്റശേഷം എല്ലാ ക്ഷേമപ്പെൻഷനും ഇരട്ടിയാക്കി. വിവിധ വിഭാഗങ്ങൾക്കുള്ള ആനുകൂല്യങ്ങൾ വർദ്ധിപ്പിച്ചു. പല പദ്ധതികളുടെയും വരുമാനപരിധി ഉയർത്തി കൂടുതൽപേരെ ഇത്തരം പദ്ധതികളുടെ ഗുണഭോക്താക്കളാക്കി. പുതിയ പദ്ധതികളും പലതു തുടങ്ങി.
അതെല്ലാം ചേർത്തതാണു പുസ്തകം.സർക്കാർ ധനസഹായപദ്ധതികൾ* 'ഇ-ബുക്ക്', പിഡിഎഫ് തുടങ്ങിയ ഇലക്ട്രോണിക് രൂപങ്ങളിലും പ്രസിദ്ധീകരിക്കുന്നുണ്ട്. ഇതിന്റെ ഇലക്ട്രോണിക് പതിപ്പുകൾ www.prd.kerala.gov.in എന്ന വെബ്സൈറ്റിൽനിന്നു ഡൗൺലോഡ് ചെയ്യാം. കൂടുതൽപേരിലേക്ക് എത്തിക്കാൻ ഇവ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്യുന്നതിനുപകരം മുഖച്ചിത്രത്തിൽ ചർച്ച കേന്ദ്രീകരിച്ചത് ഉചിതമായില്ല.
വേറെയും പുതുമകളും പ്രത്യേകതകളും ഉണ്ട് ഈ പുസ്തകത്തിന്.ഓരോ വകുപ്പും നടൽകുന്ന സഹായങ്ങളുടെ പേരുകൾ ചേർത്ത് ഉള്ളടക്കം വിപുലീകരിച്ചു സമഗ്രമാക്കി. ഏതാണ്ടെല്ലാ പദ്ധതിയുടെയും പേരും ലഭിക്കുന്ന സഹായവും അപേക്ഷിക്കേണ്ടവിധവും വിലാസവുമെല്ലാം ഏകരൂപമായ മാതൃകയിൽ, പ്രത്യേക ഫോർമാറ്റിൽ നൽകിയിട്ടുണ്ട്.പല വിഭാഗങ്ങൾക്കുവേണ്ടി പല വകുപ്പുകളും സമാനസ്വഭാവമുള്ള പദ്ധതികൾ നടത്തുന്നുണ്ട്. ഭവനപദ്ധതികൾ, പെൻഷൻ പദ്ധതികൾ, സ്വയംതൊഴിൽ പദ്ധതികൾ തുടങ്ങിയവ ഉദാഹരണം. ഇവ അതതു വകുപ്പുകളുടെ അദ്ധ്യായത്തിൽ ആയതിനാൽ, പല ഭാഗത്തായി ചിതറിക്കിടപ്പാണ്. ആ പ്രശ്നം പരിഹരിക്കാൻ ഇതിന്റെ അവസാനഭാഗത്തുള്ള സവിശേഷമായ പദസൂചിക സഹായിക്കുന്നു. ഓരോ പദ്ധതിയുടെയും പേര് അകാരാദിക്രമത്തിൽ ഇവിടെയുണ്ട്; ഒപ്പം പേജുനമ്പരും.
അക്കാദമികപുസ്തകങ്ങൾ തയ്യാറാക്കാൻ ഉപയോഗിക്കുന്ന ടെക്ൾ (TeX) എന്ന സോഫ്റ്റ്വെയർ ഉപയോഗിച്ചു രൂപകല്പന ചെയ്തതിന്റെ സാങ്കേതികമികവ് പുസ്തകത്തെ കൂടുതൽ ഉപയോക്തൃമിത്രം ആക്കിയിട്ടുണ്ട്.
ഇ-ബുക്കിലും ഇന്ററാക്റ്റീവ് പിഡിഎഫിലും ഉള്ളടക്കത്താളിലും പദസൂചികയിലുംനിന്ന് ഒറ്റ ക്ലിക്കിൽ അതതുപദ്ധതി സംബന്ധിച്ച താളിലേക്കു പോകാം. ഇ-ബുക്കിൽ പുസ്തകത്തിലെന്നപോലെ അടയാളപ്പെടുത്താനും ഹൈലൈറ്റ് ചെയ്യാനും ആവശ്യമായ വിവരങ്ങൾ കോപ്പി ചെയ്ത് പേസ്റ്റ് ചെയ്ത് ഉപയോഗിക്കാനും മറ്റുള്ളവർക്ക് അയയ്ക്കാനും ഒക്കെ കഴിയും. പദ്ധതിയുടെ പേരും മറ്റും ടൈപ്പ് ചെയ്തു സേർച്ച് ചെയ്യാനും ഇ-ബുക്കിലും പിഡിഎഫിലും സൗകര്യവുമുണ്ട്. ഇലക്റ്റ്രോണിക്ൾ പ്രസിദ്ധീകരണത്തിൽ വിവിധ പദ്ധതികളുടെ അപേക്ഷാഫോമിന്റെ ലിങ്കുകൾ ചേർത്തിട്ടുണ്ട്. അവയിൽ ക്ലിക്ൾ ചെയ്താൽ ആ ഫോം കാണാം. ആ ഫോം ഡൗൺലോഡ് ചെയ്തു പ്രിന്റ് എടുത്തു പൂരിപ്പിച്ച് അപേക്ഷ അയയ്ക്കാം. ചില ലിങ്കുകളിൽ ഓൺലൈനായി അപേക്ഷ അയയ്ക്കാനുള്ള സൗകര്യവുമുണ്ട്.
ഈ പുസ്തകം യൂണിക്കോഡിൽ തയ്യാറാക്കിയതിനാൽ ശ്രവണവൈകല്യമുള്ളവർക്ക് ഇ-പതിപ്പുകൾ പ്രത്യേക സോഫ്റ്റ്വെയർ ഉപയോഗിച്ച് ശബ്ദമാക്കിമാറ്റി കേൾക്കാനും കഴിയും.സ്വതന്ത്രപകർപ്പവകാശനിയമമായ ക്രിയേറ്റീവ് കോമൺസ് ലൈസൻസ് പ്രകാരമാണ് ഈ പുസ്തകവും ഇലക്ൾറ്റ്രോണിക്ൾ പതിപ്പുകളും പ്രസിദ്ധീകരിക്കുന്നത്.'
എന്നാൽ പരിഷ്കരിച്ച പതിപ്പ് എന്ന് പറയാത്തത് എന്തുകൊണ്ടെന്നും തലക്കെട്ട് മാറ്റാത്തത് എന്തുകൊണ്ടന്നുമുള്ള പി.ടി.ചാക്കോയുടെ ചോദ്യങ്ങൾ മറുപടിയില്ലാതെ അവശേഷിക്കുന്നു.
- TODAY
- LAST WEEK
- LAST MONTH
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- 'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍