Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

സക്കീന ആത്മഹത്യ ചെയ്ത സംഭവത്തിൽ സിപിഎം വയനാട് ജില്ലാ സെക്രട്ടറിക്കെതിരായ ആരോപണം അടിസ്ഥാനരഹിതമെന്ന് ഇടത് മുന്നണി; വിവാദങ്ങൾക്ക് പിന്നിൽ രാഷ്ട്രീയ ഗൂഢാലോചന; അന്വേഷണം നടക്കട്ടെ എന്നും കുറ്റക്കാർ ആരായാലും വെച്ചുപൊറുപ്പിക്കില്ലെന്നും സി കെ ശശീന്ദ്രൻ എംഎൽഎ

സക്കീന ആത്മഹത്യ ചെയ്ത സംഭവത്തിൽ സിപിഎം വയനാട് ജില്ലാ സെക്രട്ടറിക്കെതിരായ ആരോപണം അടിസ്ഥാനരഹിതമെന്ന് ഇടത് മുന്നണി; വിവാദങ്ങൾക്ക് പിന്നിൽ രാഷ്ട്രീയ ഗൂഢാലോചന; അന്വേഷണം നടക്കട്ടെ എന്നും കുറ്റക്കാർ ആരായാലും വെച്ചുപൊറുപ്പിക്കില്ലെന്നും സി കെ ശശീന്ദ്രൻ എംഎൽഎ

മറുനാടൻ മലയാളി ബ്യൂറോ

കൽപറ്റ: യുവതിയുടെ ദുരൂഹമരണത്തിൽ ആരോപണ വിധേയനായ സിപിഎം വയനാട് ജില്ലാ സെക്രട്ടറിയെ പിന്തുണച്ച് എൽഡിഎഫ്. സിപിഎം വയനാട് ജില്ലാ സെക്രട്ടറിക്കെതിരായ ആരോപണങ്ങൾക്ക് പിന്നിൽ രാഷ്ട്രീയ ഗൂഢാലോചനയാണെന്ന് ഇടത് മുന്നണി നേതാക്കൾ വാർത്താസമ്മേളനത്തിൽ ആരോപിച്ചു. ഇതിന് പിന്നിലുള്ളവരെക്കുറിച്ച് ഉടനെ വെളിപ്പെടുത്തുമെന്നും നേതാക്കൾ പറഞ്ഞു.

വൈത്തിരി സ്വദേശിനിയായ യുവതി ദുരൂഹസാഹചര്യത്തിൽ മരിച്ച സംഭവം കോൺഗ്രസ് നേതാക്കളടക്കം രാഷ്ട്രീയ ആയുധമാക്കിയ സാഹചര്യത്തിൽ സിപിഎം ജില്ലാ നേതൃത്വം പ്രതിരോധത്തിലായിരുന്നു. ഘടകക്ഷി നേതാക്കളോടൊപ്പം, ആരോപണ വിധേയനായ സിപിഎം ജില്ലാ സെക്രട്ടറി പി ഗഗാറിനും സി കെ ശശീന്ദ്രൻ എംഎൽഎയും വാർത്താ സമ്മേളനം നടത്തിയാണ് വിഷയത്തിൽ മുന്നണി നിലപാട് വ്യക്തമാക്കിയത്. കേസന്വേഷണം നടക്കട്ടെയെന്നും തെറ്റുകാർ ആരായാലും വെച്ചുപൊറുപ്പിക്കില്ലെന്നും സി കെ ശശീന്ദ്രൻ എംഎൽഎ പറഞ്ഞു.

ഒക്ടോബർ 21നാണ് വൈത്തിരി സ്വദേശിനി സക്കീന വാടകവീട്ടിൽ തൂങ്ങിമരിച്ചത്. മരണത്തിൽ ദുരുഹതയുണ്ടന്നും സി പി എം ജില്ലാ സെക്രട്ടറി ഉൾപ്പെടെ പ്രദേശവാസികളായ മറ്റു നാലുപേരുടെ പങ്ക് അന്വേഷിക്കണമെന്നും യുവതിയുടെ ഭർത്താവ് ജോൺ നൽകിയ പരാതിയിൽ ആവശ്യപ്പെടുന്നു. തന്റെ ഭാര്യ ആത്മഹത്യ ചെയ്യാനുള്ള കാരണങ്ങളൊന്നും നിലവില്ല. ഭാര്യയെ ജില്ലാ സെക്രട്ടറി നിരന്തരം ഫോൺ വിളിച്ച് ശല്യം ചെയ്യുന്നത് പതിവായിരുന്നു. മരണം സംഭവിച്ച സ്ഥലം പരിശോധിച്ചാൽ ഇതുകൊലപാതകമണെന്ന് സംശയം തോന്നുമെന്നും പരാതിയിൽ പറയുന്നുണ്ട്.

സിപിഎം ജില്ലാ സെക്രട്ടറി തന്റെ ഭാര്യയ്ക്ക് ജോലി വാങ്ങിക്കൊടുക്കാമെന്ന് പറഞ്ഞ് പലയിടത്തും കൊണ്ട് പോയതായും നിരന്തരം ഭീഷണിപ്പെടുത്തിയതായും പരാതിയിൽ പറയുന്നു.ഇവർ ഒരുമിച്ച് തൃശൂർ, കോഴിക്കോട് എന്നിവിടങ്ങളിൽപോയിട്ടുണ്ടെന്നും പരാതിയിൽ പറയുന്നു. ഗഗാറിൻ ഭീഷണിപ്പെടുത്തിയെന്ന് ഭാര്യ പറഞ്ഞിരുന്നു. യുവതി ആദ്യം ഉപയോഗിച്ച ഫോണിലെ സിം കാർഡ് ഗഗാറിൻ ഊരിവാങ്ങിയെന്നും പരാതിയിലുണ്ട്.

കേസന്വേഷണത്തിന്റെ ഭാഗമായി ഗഗാറിന്റെ 10 മാസം മുമ്പ് മുതലുള്ള ഫോൺ രേഖകളടക്കം പരിശോധിച്ച അന്വേഷണസംഘം അദ്ദേഹത്തിന്റെ മൊഴിയും രേഖപ്പെടുത്തിയിരുന്നു. യുവതിയുടെ ഭർത്താവ് ജോൺ നൽകിയ പരാതിയിൽ പറയുംപ്രകാരമുള്ള ഫോൺ സംഭാഷണങ്ങൾ യുവതിയുമായി ഗഗാറിൻ നടത്തിയിട്ടില്ലെന്ന നിഗമനത്തിലാണ് അന്വേഷണസംഘം ഇപ്പോഴുള്ളത്. അതേസമയം, വൈത്തിരി പഞ്ചായത്ത് അംഗവും ഗഗാറിന്റെ മകനടക്കമുള്ള സിപിഎം പ്രവർത്തകരും ചേർന്ന് തന്നെ മർദിച്ചെന്ന ജോണിന്റെ പരാതിയിൽ വൈത്തിരി പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

അതേസമയം ജോണിന് മർദനമേറ്റ സാഹചര്യത്തിൽ തനിക്കും ജീവന് ഭീഷണിയുണ്ടെന്ന് കാട്ടി സക്കീനയുടെ സുഹൃത്ത് തുളസി ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകിയിട്ടുണ്ട്. ഗഗാറിൻ തന്നെ ഭീഷണിപ്പെടുത്തിയതായി സക്കീന തുളസിയോട് വെളിപ്പെടുത്തിയിരുന്നുവെന്ന് ഭർത്താവിന്റെ പരാതിയിൽ പറഞ്ഞിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP