ലീവ് സറണ്ടർ കൊടുക്കേണ്ടെന്ന് തിരുമാനിച്ചത് പത്ത് മണിക്ക് ചേർന്ന മന്ത്രിസഭാ യോഗം; ഉച്ചയോടെ ട്രഷറി ഡയറക്ടർക്ക് വാക്കാൽ ധനമന്ത്രിയുടെ നിർദ്ദേശമെത്തി; എല്ലാ ട്രഷറിയിലും ഫോണിൽ മെസേജ് എത്തിയത് രണ്ട് മണിക്ക് ശേഷം; വിവരം മുൻകൂട്ടി അറിഞ്ഞ മിടുക്കന്മാർ രാവിലെ തന്നെ അവധി വിറ്റ് കാശാക്കി കീശയിലാക്കി; ഇടത് സംഘടനാ നേതാക്കൾക്ക് വിവരം ചോർന്ന് കിട്ടിയെന്ന് ആരോപണം; സർക്കാർ തീരുമാനം അട്ടിമറിച്ചവരിൽ എല്ലാം അറിയാവുന്ന ധനവകുപ്പ് ഉദ്യോഗസ്ഥരും; പിണറായിയെ അതിവിശ്വസ്തർ പറ്റിക്കുമ്പോൾ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: കൊറോണക്കാലത്ത് ലീവ് സർണ്ടർ കൊടുക്കേണ്ടതില്ലെന്ന തീരുമാനം മുൻകൂട്ടി അറിഞ്ഞ് ധനവകുപ്പിലെ മിടുമിടുക്കന്മാർ മന്ത്രിസഭാ തീരുമാനത്തിന് തൊട്ടു മുമ്പ് അവധികൾ കാശാക്കി മാറ്റി. സാലറി ചലഞ്ച് പാളുമെന്ന് ഉറപ്പായതോടെയാണ് ലീവ് സലണ്ടറിൽ കൈവയ്ക്കാൻ പിണറായി സർക്കാർ തീരുമാനിച്ചത്. എന്നാൽ ഇത് ചിലരെല്ലാം നേരത്തെ മനസ്സിലാക്കി. ഇന്നലെ ഉച്ചവരെ പലരും ലീവ് വിറ്റ് കാശാക്കി നേട്ടമുണ്ടാക്കി. അതായത് ബുദ്ധിമാന്മാർ മന്ത്രിയുടെ സഭയുടെ തീരുമാനത്തെ സമർത്ഥമായി അട്ടിമറിച്ചു. അതിനിടെ വേണ്ടപ്പെട്ടവർക്ക് അവധി വിറ്റ് കാശാക്കാൻ സർക്കാരിലെ ഉന്നതർ തന്നെ അവസരമുണ്ടാക്കിയെന്നും ആക്ഷേപം ഉണ്ട്.
ഇന്നലെയുള്ള പത്രങ്ങളിൽ തന്നെ ലീവ് സറണ്ടർ കൊടുക്കില്ലെന്ന വാർത്തകളുണ്ടായിരുന്നു. സാലറി ചലഞ്ചിൽ പ്രതിപക്ഷം എതിർപ്പുയർത്തിയ സാഹചര്യത്തിലായിരുന്നു ഇത്. ഇതിനിടെ രാവിലെ ചേർന്ന മന്ത്രിസഭ തീരുമാനത്തിന് അംഗീകാരം നൽകി. സർക്കാർ ജീവനക്കാരുടെ ലീവ് സർണ്ടർ ഇന്നലെ ഉച്ചമുതൽ ഇനിയൊരറിയപ്പു ഉണ്ടാകുന്നതുവരെ പാസാക്കണ്ട എന്ന് ട്രഷറി ഡയറക്ടർ, ജില്ലാ ട്രഷറി ഓഫിസർമാർക്ക് നിർദ്ദേശം നൽകി. ഇതോടെ ലീവ് സറണ്ടർ പണമാക്കുന്നത് നിന്നു. എന്നാൽ ലീവ് സറണ്ടറിലെ നീക്കം ഭരണാനുകൂല സംഘടനകൾ നേരത്തെ ഈ വിവരം അറിഞ്ഞുവെന്നാണ് ഉയരുന്ന ആരോപണം.
സെക്രട്ടേറിയേറ്റിൽ ഇന്നലെ ഉച്ചവരെ നിരവധി ഭരണാനുകൂല സംഘടന അംഗങ്ങൾ ലീവ് സറണ്ടർ മാറി. അതായത് മന്ത്രിസഭ രാവിലെയാണ് തീരുമാനം എടുത്തത്. അപ്പോഴും കാശ് വാങ്ങിയവരുണ്ട്. ഉച്ചയോടെ ധനമന്ത്രിയാണ് ട്രഷറി ഡയറക്ടർക്ക് ഈ നിർദ്ദേശം നൽകിയത്. ഫോൺ മെസേജ് ആയിരുന്നു അത്. ഉത്തരവ് ഇതുവരെ ഇറങ്ങിയിട്ടുമില്ല. എങ്കിലും മന്ത്രിയുടെ ഫോൺ സന്ദേശം കിട്ടയപ്പോൾ തന്നെ ട്രഷറി വകുപ്പ് വേണ്ട ക്രമീകരണം നടത്തി. ഇതിനു മുമ്പ് തന്നെ ചിലർ പണം വാങ്ങി മിടുക്കന്മാരായി.
സാമ്പത്തിക വർഷത്തിൽ ഒരു പ്രാവശ്യം ആണ് ലീവ് സറണ്ടർ ലഭിക്കുന്നത്. ധനമന്ത്രിയുടെ ഓഫിസിൽ നിന്നാണ് വിവരം ചോർന്നതെന്നും സൂചനയുണ്ട്. അതിനെ തുടർന്ന് ധനവകുപ്പ് ഉദ്യോഗസ്ഥർ ഉൾപ്പെടെ ലീവ് സറണ്ടർ മാറിയെന്നതാണ് വസ്തുത. 5 ലക്ഷം സർക്കാർ ജീവനക്കാർക്കും 5 ലക്ഷം പെൻഷൻകാർക്കും ശമ്പളത്തിന്റെയും പെൻഷന്റെയും ഭാഗമായി ലഭിക്കേണ്ടിയിരുന്ന ക്ഷാമബത്ത ( ഡി.എ/ ഡി.ആർ) പിണറായി സർക്കാർ തടഞ്ഞ് വച്ചിട്ട് 16 മാസമായി. ഇതിനിടെയാണ് പുതിയ ലീവ് സറണ്ടർ പിടിക്കുന്നതിനുള്ള നീക്കം.
2019 ജനുവരി മുതൽ ശമ്പളത്തോടൊപ്പം ലഭിക്കേണ്ട 3% , 2019 ജൂലൈ മുതൽ ലഭിക്കേണ്ട 5 %, 2020 ജനുവരി മുതൽ ലഭിക്കേണ്ട 4% എന്നിവയാണ് ശമ്പളത്തോടൊപ്പവും പെൻഷനോടൊപ്പവും ലഭിക്കേണ്ടത് . സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും കടുത്ത ശത്രുതയാണ് ഈ നിലപാടിലൂടെ പിണറായി സർക്കാർ കാണിക്കുന്നത്. എന്നാൽ ധൂർത്തിനു യാതൊരു കുറവുമില്ല. പുതിയതായി അനാവശ്യമായ നിരവധി പോസ്റ്റുകൾ ക്രിയേറ്റ് ചെയ്തതാണ് സംസ്ഥാന ഖജനാവ് ചോർച്ചയ്ക്ക് കാരണം.
ആ പോസ്റ്റുകൾ ഇവയാണ് 1.)മുഖ്യമന്ത്രിയുടെ ഉപദേശകർ എട്ടുപേർ, 2.) അധികമായി അനുവദിച്ച 5 ക്യാബിനറ്റ് റാങ്ക്. 3.) മുഖ്യമന്ത്രിയുടെ സോഷ്യൽ മീഡിയ പരിപാലനത്തിനായി 9 താൽക്കാലിക ജീവനക്കാരെയാണ് നിയമിച്ചിരിക്കുന്നത് ഇവരുടെ പ്രതിമാസ ശമ്പളം 54,000 രൂപയാണ്. സർക്കാർ സർവീസിലെ ഒന്നാം ഗസറ്റഡ് തസ്തികകൾ ആയ സെക്രട്ടറിയേറ്റ് സെക്ഷൻ ഓഫീസർ ഹയർസെക്കൻഡറി സീനിയർ അദ്ധ്യാപകർ സർക്കിൾ ഇൻസ്പെക്ടർ തഹസിൽദാർ എന്നിവരുടെ ശമ്പളത്തേക്കാൾ കൂടുതലാണ് ഈ താൽക്കാലിക ജീവനക്കാരുടെ ശമ്പളമെന്നതും പ്രതിപക്ഷ സംഘടനകൾ ആരോപിക്കുന്നു. സർക്കാർ ഈ അമിത ധൂർത്തുകൾ ഒഴിവാക്കണമെന്ന ആവശ്യം പ്രതിപക്ഷ സർവ്വീസ് സംഘടനളും ഉന്നയിക്കുന്നു.
ജീവനക്കാർക്കും പെൻഷൻകാർക്കും അർഹതപ്പെട്ട മൂന്നു ഗഡു ക്ഷാമബത്ത മാസങ്ങളായി തടഞ്ഞു വെച്ചിരിക്കുന്നത് ഇത് ആദ്യമായാണ്. അഖിലേന്ത്യ ഉപഭോക്ത്ര സൂചികയുടെ അടിസ്ഥാനത്തിൽ ആണ് ക്ഷാമബത്ത പ്രഖ്യാപിക്കുന്നത്. മൂന്ന് ഗഡുക്കളായി നൽകേണ്ടിയിരുന്ന ഈ ക്ഷാമബത്ത സർക്കാർ സംസ്ഥാന ഖജനാവിൽ സ്വരുക്കൂട്ടി ഇരിക്കുകയാണ്. പ്രളയകാലത്ത് സാലറി ചലഞ്ചൽ ചലഞ്ചിൽ പങ്കെടുത്തവരാണ് സർക്കാർ ജീവനക്കാർ. സർക്കാർ ഒരു നിമിഷം ചിന്തിക്കണം. സർക്കാർ ജീവനക്കാർക്ക് ഈ സർക്കാർ എന്ത് നൽകിയെന്ന ചോദ്യവും അവർ ഉയർത്തുന്നു.
അതിനിടെയാണ് ലീവ് സലണ്ടർ തടയുന്നത്. ഇതിനൊപ്പം ഡിഎ കുടിശിക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മാറ്റാനും നീക്കമുണ്ട്.
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- വീട്ടിലെ വോട്ടിൽ ബാഹ്യ ഇടപെടൽ; കാസർകോട് മണ്ഡലത്തിലെ കല്യാശ്ശേരിയിൽ 92കാരിക്ക് വേണ്ടി വോട്ടു ചെയ്തത് സിപിഎം നേതാവ്; സിപിഎം ബൂത്ത് ഏജന്റായ ഗണേശൻ വോട്ടു ചെയ്തതിൽ പരാതി: പോളിങ് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തു വരാണാധികാരി
- പ്രണയാഭ്യർത്ഥന നിരന്തരം നിരസിച്ചു; കോൺഗ്രസ് നേതാവിന്റെ മകളെ ക്യാമ്പസിനുള്ളിൽ കുത്തിക്കൊലപ്പെടുത്തി; സഹപാഠി അറസ്റ്റിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍