ഭരണം ഒഴിയും മുമ്പ് ഇഷ്ടക്കാരുടെ ബാറുകൾ ഫൈവ് സ്റ്റാറാക്കിയ നടപടി യുഡിഎഫിന് തലവേദനയാകുന്നു; നേതാക്കൾ തമ്മിൽ ഉഗ്രൻ ഉടക്ക്; 100 ബാറുടമകൾക്ക് കൂടി ലൈസൻസ് നൽകാൻ ധാരണയായെന്ന് സൂചന; തെരഞ്ഞെടുപ്പ് ഫണ്ടിലേക്ക് വീണ്ടും ബാറുടമകളുടെ പണമൊഴുക്ക്
മറുനാടൻ മലയാളി ബ്യൂറോ
തിരുവനനന്തപുരം: ഭൂമി തീറെഴുതി തെരഞ്ഞെടുപ്പ് ഫണ്ടുണ്ടാക്കാനായിരുന്നു ലക്ഷ്യം. മദ്യനയത്തിൽ ബാറുടമകൾ പിണങ്ങിയതോടെയായിരുന്നു ഇത്. അങ്ങനെ റവന്യൂഭൂമികൾ പലതും സ്വകാര്യവ്യക്തികളുടേതായി. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് തൊട്ട് മുമ്പ് നടന്ന ഭൂമിക്കച്ചവടത്തിന്റെ കഥ പുറത്തുവന്നതോടെ കെപിസിസി അധ്യക്ഷൻ വി എം സുധീരൻ വാളുമായെത്തി. മെത്രാൻ കായലും ഹോപ്സിന് നൽകിയ ഭൂമിയുമെല്ലാം അങ്ങനെ വീണ്ടും റവന്യൂ കണക്കിലെത്തി. ഇതോടെ തെരഞ്ഞെടുപ്പ് മാനേജർമാർ വെള്ളത്തിലുമായി. ഭൂമിയിലൂടെ ഫണ്ടൊഴുക്കി പ്രചരണം കൊഴുപ്പിക്കാനാവാത്ത അവസ്ഥ. പിന്നേയും തലപുകച്ചിലായി. അങ്ങനെ ബാർ ഉടമകളിലേക്ക് വീണ്ടും കാര്യങ്ങളെത്തി. പക്ഷേ വിട്ടുകൊടുക്കാൻ കെപിസിസി അധ്യക്ഷൻ വി എം സുധീരൻ തയ്യാറല്ലാത്തതിനാൽ പുതിയ വിവാദത്തിനും തുടക്കമാകുന്നു.
ത്രി സ്റ്റാർ ബാറുകൾക്ക് മാത്രമാണ് വിലക്ക്. സംഭവം ഫൈവ് സ്റ്റാറായാൽ ബാറിന് തടസ്സമില്ല. അങ്ങനെ ത്രിസ്റ്റാറുകളെല്ലാം ഫൈവ് സ്റ്റാറുകളാവുകയാണ്. അതിന് വേണ്ട എല്ലാ നടപടിക്രമങ്ങളും വേഗത്തിലാക്കി അഞ്ച് ഹോട്ടലുകൾക്ക് സ്റ്റാർ പദവിയും ബാറും ഉമ്മൻ ചാണ്ടി സർക്കാർ ഉറപ്പാക്കി. കെപിസിസി അധ്യക്ഷൻ വി എം സുധീരൻ അറിയാതെയായിരുന്നു ഇതെല്ലാം. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനാൽ ഈ തീരുമാനം സംസ്ഥാന സർക്കാർ പുനപരിശോധിക്കില്ല. അതിനിടെ എല്ലാം കേന്ദ്ര സർക്കാരിന്റെ തലയിൽ വച്ച രക്ഷപ്പെടാനും നീക്കം നടത്തി. എന്നാൽ ബാർ ലൈസൻസ് ഉണ്ടെങ്കിൽ മാത്രമേ ഫൈവ് സ്റ്റാറുകളായി മാറാൻ അപേക്ഷിക്കാൻ പോലും കഴിയൂവെന്ന മാനദണ്ഡങ്ങൾ പുറത്തുവന്നതോടെ കള്ളക്കളി പൊളിഞ്ഞു. ഭരണം ഒഴിയും മുമ്പ് ഇഷ്ടക്കാർക്ക് ബാർ നൽകാനുള്ള നീക്കമായിരുന്നു നടന്നതെന്ന് സുധീരനും തിരിച്ചറിയുന്നു.
സംസ്ഥാനത്ത് അടച്ചുപൂട്ടിയതിൽ 100 ബാറുകൾക്കുകൂടി ഉടൻ ലൈസൻസ് നൽകാമെന്ന് ധാരണ. അതിന്റെ ആദ്യപടിയായാണ് ആറു ബാറുകൾക്ക് ഇപ്പോൾ ലൈസൻസ് നൽകിയത്. പത്തെണ്ണത്തിന്റെ അപേക്ഷകൂടി പരിഗണനയിലുണ്ട്. ഇതിന് പുറമെ നൂറെണ്ണത്തിന് കൂടി ലൈസൻസ് നൽകുന്നതിനാണ് ബാറുടമകളിലെ ഒരു വിഭാഗവും സർക്കാരും തമ്മിൽ ധാരണയായിട്ടുള്ളത്. പഞ്ചനക്ഷത്ര ഹോട്ടലുകൾക്ക് ലൈസൻസ് അനുവദിക്കുമെന്ന അബ്ക്കാരിനയത്തിന്റെ ചുവട് പിടിച്ചാണ് നീക്കം. ഇതിലൂടെ തെരഞ്ഞെടുപ്പ് ഫണ്ടിലേക്ക് തുകയൊഴുക്കുകയാണ് യുഡിഎഫ് സർക്കാരിന്റെ ലക്ഷ്യം. പ്രചരണത്തിന് കോടികൾ ചെലവഴിക്കേണ്ടതുണ്ട്. അതിന് ബാറുടമകളുടെ സഹായം കൂടിയേ തീരുവെന്ന തരിച്ചറിവാണ് ഇതിന് കാരണം.
സംസ്ഥാനത്തെ അബ്ക്കാരി നയമനുസരിച്ച് നാലു നക്ഷത്ര ഹോട്ടലുകൾക്ക് വരെ ബാർലൈസൻസ് അനുവദിക്കില്ല. എന്നാൽ പഞ്ചനക്ഷത്ര ഹോട്ടലുകൾക്ക് ഇവ നൽകുകയും ചെയ്യും. കഴിഞ്ഞ യു.പി.എ സർക്കാരിന്റെ കാലത്ത് പഞ്ചനക്ഷത്ര ഹോട്ടലുകൾക്ക് ബാർ നൽകുന്നത് സംസ്ഥാനത്തിന്റെ നയത്തിന് വിട്ടിരുന്നു. ഈ സാഹചര്യത്തിൽ സംസ്ഥാനംതീരുമാനം എടുത്താൽ തന്നെ പഞ്ചനക്ഷത്ര ഹോട്ടലുകൾക്ക് ബാറുകൾ നൽകാതിരിക്കാം. എന്നാൽ ഇന്നത്തെ സാഹചര്യത്തിൽ ഈ ഹോട്ടലുകൾ അപേക്ഷിച്ചാൽ അവർക്ക് ബാറുകൾ നൽകിയേതീരൂ. ഈ വ്യവസ്ഥ മുതലെടുത്താണ് ബാറുകാരിലെ ഒരുവിഭാഗവുമായി ധാരണയുണ്ടാക്കിയത്. ഇതിന്റെ അടിസ്ഥാനത്തിൽ ഇപ്പോൾ മൂന്നും നാലു നക്ഷത്ര പദവിയുള്ള ഹോട്ടലുകളെ പഞ്ചനക്ഷത്രമായി ഉയർത്തണം.
ഏകദേശം നൂറോളം ഹോട്ടലുകൾക്ക് ഇന്നത്തെ സാഹചര്യത്തിൽ ഏറ്റവും വേഗത്തിൽ തങ്ങളുടെ ഹോട്ടലുകളെ പഞ്ചനക്ഷത്രമാക്കാൻ കഴിയും. ഒരു നീന്തൽകുളം കൂടി ഉണ്ടാക്കിയാൽ പഞ്ചനക്ഷത്രമാകുന്നവയാണ് ബഹുഭൂരിപക്ഷവും. ഈ സാദ്ധ്യതകൾ മുന്നിൽകണ്ടാണ് പുതിയ ഒത്തുതീർപ്പ്. ഇതിലൂടെ ബാർ കോഴ ആരോപണങ്ങളുടെ പ്രസ്കതി ഇല്ലാതാക്കാനും നീക്കമുണ്ട്. എന്നാൽ ഇതെല്ലാം യുഡിഎഫിന്റെ ഭരണതുടർച്ചയെന്ന മുദ്രാവാക്യത്തെ ബാധിക്കുമെന്നാണ് സുധീരന്റെ പക്ഷം. ഇടതുപക്ഷത്തിന്റെ മദ്യനയത്തിലെ ഇരട്ടത്താപ്പ് ഇനി ചർച്ച ചെയ്യാനാകില്ല. ഈ സമയത്ത് പഞ്ച നക്ഷത്ര ബാറുകൾ കൊണ്ട് വന്നത് ശരിയായില്ലെന്നാണ് സുധീരന്റെ നിലപാട്. എക്സൈസ് മന്ത്രി കെ ബാബുവിന്റെ പ്രത്യേക താൽപ്പര്യങ്ങൾ ഇതിൽ വ്യക്തമാണ്. മരടിലെ ഹോട്ടലിന് ത്രീ സ്റ്റാർ അനുവദിച്ചത് ഇതിന് തെളിവായി സുധീരൻ പക്ഷം ചൂണ്ടിക്കാട്ടുന്നു.
മദ്യനയം കുറ്റമറ്റരീതിയിൽ നടപ്പാക്കണമെന്ന് സുധീരൻ ആവശ്യപ്പെട്ടു കഴിഞ്ഞു. അതിനുള്ള എല്ലാ സാധ്യതകളും പരിശോധിച്ച് ഉചിതമായ തീരുമാനം സ്വകീരിക്കണമെന്നും സുധീരൻ പറഞ്ഞു. പുതിയ ബാർ ലൈസൻസ് സർക്കാരിന്റെ മദ്യനയത്തിൽ വിരുദ്ധമല്ലെന്നായിരുന്നു ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ ആദ്യ പ്രതികരണം. എന്നാൽ ഈ സാഹചര്യത്തിൽ കൊടുക്കണമോ വേണ്ടയോ എന്നത് പരിശോധിക്കണം. യു.ഡി.എഫ് യോഗത്തിൽ തീരുമാനമുണ്ടാകുമെന്നും ചെന്നിത്തല പറഞ്ഞു. അതേസമയം, മദ്യനയത്തിന്റെ ഭാഗമാണ് പഞ്ചനക്ഷത്രങ്ങൾക്ക് ബാർ ലൈസൻസ് അനുവദിച്ചതെന്ന് ആദ്യം പറഞ്ഞ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഒടുവിൽനിലപാട് മാറ്റി. മദ്യനയത്തിൽ ഒരു മാറ്റവുമില്ല. നയം കർശനമായി നടപ്പാക്കുമെന്നതിൽ ഒരു സംശയവുമില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു.
പഞ്ചനക്ഷത്രങ്ങൾക്ക് ബാർ ലൈസൻസ് നൽകുന്നത് കേന്ദ്ര സർക്കാരാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. എന്നാൽ കേന്ദ്രത്തെ പഴിചാരി രക്ഷപ്പെടേണ്ടെന്നും ബാർ ലൈസൻസ് നൽകുന്നതും പൂർണ മദ്യ നിരോധനവുമൊക്കെ സംസ്ഥാനത്തിന്റെ വിഷയമാണെന്നും കേന്ദ്രമന്ത്രി രാജീവ് പ്രതാപ് റൂഡി തിരിച്ചടിച്ചു. ഇതും യുഡിഎഫിന് തിരിച്ചടിയാണ്. മദ്യനയംകൊണ്ട് തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട പ്രചാരണത്തിൽ സിപിഎമ്മിനെയും ഇടതുമുന്നണിയെയും പ്രതിരോധത്തിലാക്കാനും യു.ഡി.എഫിന് കഴിഞ്ഞിരുന്നു. എന്നാൽ ഇപ്പോൾ ഇത്തരത്തിൽ ബാറുകൾക്ക് ലൈസൻസ് നൽകിയത് തെറ്റായ പ്രചാരണങ്ങൾക്ക് വഴിവയ്ക്കുമെന്നാണ് സുധീരപക്ഷത്തിന്റെ നിലപാട്. സർക്കാരിന്റെ മദ്യനയം പൊള്ളയാണെന്നും ബാർ മുതലാളിമാർക്ക് ലാഭമുണ്ടാക്കികൊടുക്കുന്നതിനു വേണ്ടിയുള്ള നീക്കമാണെന്നുമാണ് ഇടതുമുന്നണിയുടെയും മറ്റും പ്രതികരണം.
ഏതായാലും ഈ വിഷയത്തിൽ ഉമ്മൻ ചാണ്ടിയും സുധീരനും നേർക്കു നേർ വീണ്ടുമെത്തുമെന്നതാണ് യാഥാർത്ഥ്യം. തെരഞ്ഞെടുപ്പ് ഫണ്ടെന്ന വാദമുയർത്തി സുധീരന്റെ വാദങ്ങളെ മുഖ്യമന്ത്രി തള്ളാനാണ് സാധ്യത.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- മുന്തിരി ജ്യൂസ് കുടിച്ച് ദേഹാസ്വാസ്ഥ്യം; നാലുപേർ ചികിത്സ തേടി
- തമിഴ് സിനിമാതാരവും മോഡലുമായ യുവതിക്കെതിരെ ട്രെയിനിൽ ലൈംഗികാതിക്രമം; സംഭവം ചെന്നൈ- തിരുവനന്തപുരം എക്സ്പ്രസിൽ വെച്ച്; കൊല്ലം സ്വദേശിയായ യുവാവ് അറസ്റ്റിൽ; കഞ്ചാവു കേസികളിലെ പ്രതിയെന്ന് പൊലീസ്
- ജീവിതശൈലി രോഗമായ ടൈപ്പ് 2 പ്രമേഹത്തോടൊപ്പം ജനിതകമായി ഈ മൂന്ന് തരം ക്യാൻസറുകളും ബാധിക്കാമെന്ന് പുതിയ ഗവേഷണഫലം; ഇംഗ്ലണ്ടിലെ സറെ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിലാണ് പുതിയ കണ്ടുപിടുത്തം; ജീവിതശൈലി മാറ്റിയാൽ പ്രതിരോധശക്തി നേടാനാവുമെന്ന് ആരോഗ്യ വിദഗ്ദ്ധർ
- ദുവാ ഇരന്ന് മുസ്ലിം മത പണ്ഡിതർ; ഒപ്പം പ്രാർത്ഥിച്ച് ക്രിസ്ത്യൻ പുരോഹിതരും സന്യാസിമാരും; വൈറലായി പാലക്കാട്ടെ മതസൗഹാർദ ഗൃഹപ്രവേശനം; ഇതാണ് ദ റിയൽ കേരളാ സ്റ്റോറിയെന്ന് സോഷ്യൽ മീഡിയ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍