2,14,262 വീടുകളാണ് ലൈഫിൽ നിർമ്മിച്ചത്; ഇതിൽ 52,050 വീട് 2001 മുതൽ നിർമ്മാണം പൂത്തിയാകാത്ത പാതിവഴിയിൽ നിലച്ചവ പൂർത്തീകരിച്ചതും; ഇതിൽ പത്തുവർഷവും യുഡിഎഫിന്റെ കാലം; ആ വീടുകൾ ഇപ്പോൾ പൂർത്തീകരിച്ചതിന്റെ അവകാശം നിങ്ങൾ വേണമെങ്കിൽ എടുത്തോളൂ! ഇത് പാവങ്ങളുടെ കഞ്ഞിയിൽ മണ്ണുവാരിയിടുന്ന ഇടുങ്ങിയ മനസ്സ്; ഇതും കൊണ്ടു പ്രതിപക്ഷത്തിന് എങ്ങനെ മുന്നോട്ടു പോകാൻ കഴിയും? ആഞ്ഞെടിച്ച് പിണറായി; തദ്ദേശ തെരഞ്ഞെടുപ്പിൽ മുഖ്യ അജണ്ടയായി ലൈഫ് മാറുമ്പോൾ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം : ലൈഫ് പദ്ധതിയിൽ വിവാദം കൊഴുക്കുമ്പോൾ പതിവ് ശൈലിവിട്ട് പ്രതിപക്ഷത്തെ വാക്കുകളിലൂടെ കടന്നാക്രമിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. വിമർശനങ്ങൾ പരോക്ഷമായി ഉന്നയിക്കുന്ന ശൈലിവിട്ട് കടന്നാക്രമണമാണ് പ്രതിപക്ഷത്തിനെതിരെ മുഖ്യമന്ത്രി നടത്തുന്നത്. സർക്കാരിനെതിരായ നിരന്തര വിമർശനങ്ങൾക്ക് അതിശക്തമായി മുഖ്യമന്ത്രി രാഷ്ട്രീയ മറുപടി നൽകുകയാണ്. കഞ്ഞിയിൽ മണ്ണുവാരിയിടുന്ന ഇടുങ്ങിയ മനസ്സും കൊണ്ടു പ്രതിപക്ഷത്തിന് എങ്ങനെ മുന്നോട്ടു പോകാൻ കഴിയുന്നെന്നും അവർ നന്നാകുമെന്നു തോന്നുന്നില്ലെന്നും മുഖ്യമന്ത്രി പറയുന്നു. ലൈഫ് ഭവന പദ്ധതിയിൽ 2 ലക്ഷം വീടുകൾ പൂർത്തിയാക്കിയതിന്റെ പ്രഖ്യാപനം നടത്തുമ്പോഴാണു മുഖ്യമന്ത്രി പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ചത്. ലോക കേരള സഭ, അസെൻഡ് നിക്ഷേപ സംഗമം, ലൈഫ് പദ്ധതി എന്നിവയ്ക്കെതിരായ പ്രതിപക്ഷത്തിന്റെ നിലപാട് ചൂണ്ടിക്കാട്ടിയായിരുന്നു അദ്ദേഹത്തിന്റെ വിമർശനം.
52,000 വീടുകൾ യുഡിഎഫ് സർക്കാർ തുടങ്ങിയതാണെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആക്ഷേപമാണ് മുഖ്യമന്ത്രിയെ ചൊടിപ്പിച്ചത്. ലൈഫ് പദ്ധതിയിലൂടെ 2 ലക്ഷം വീടുകൾ നൽകിയെന്ന മുഖ്യമന്ത്രിയുടെ അവകാശവാദം തട്ടിപ്പാണെന്നും ചെന്നിത്തല പറഞ്ഞിരുന്നു. കേന്ദ്രത്തിന്റെ ഭവനപദ്ധതിയെ 'ലൈഫ്' എന്ന പേരിലാണു കേരള സർക്കാർ ജനങ്ങളോടു പറയുന്നതെന്നും കേന്ദ്രവിഹിതം എത്രയെന്നു കൂടി വ്യക്തമാക്കാൻ മുഖ്യമന്ത്രി തയാറാകണമെന്ന് കേന്ദ്രമന്ത്രി വി മുരളീധരനും പറഞ്ഞു. ഇതോടെ വിവാദത്തിന് പുതിയ തലമെത്തി. പിന്നാലെ മുഖ്യമന്ത്രിയുടെ മറുപടിയും. ഈ വർഷം തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പുണ്ട്. അതിൽ ഈ വിഷയം ആളി കത്തും. വോട്ട് നേടാൻ ഇടതു മുന്നണിയും വിമർശനത്തിന് പ്രതിപക്ഷവും ലൈഫിനെ ആയുധമാക്കും. അതുകൊണ്ടാണ് മുഖ്യമന്ത്രി നേരിട്ട് മറുപടിയുമായി എത്തുന്നത്.
നാടുമായി ബന്ധപ്പെട്ട പല വിഷയങ്ങളിലും ഈ സമീപനമാണു പ്രതിപക്ഷം സ്വീകരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. ജനങ്ങൾക്കു വേണ്ടിയുള്ള കാര്യങ്ങളിൽ ഒന്നിച്ചു നിൽക്കാൻ കഴിയുന്നില്ലെങ്കിൽ സാമൂഹിക പ്രവർത്തകർ എന്നു പറയുന്നതിൽ എന്താണർഥം. ഈ വേദിയിൽ പ്രതിപക്ഷ നേതാവും തലസ്ഥാനത്തെ എംപിയും ഉണ്ടാകേണ്ടതായിരുന്നു. ഈ പാവങ്ങളോടാണോ ഈ ബഹിഷ്കരണം വേണ്ടത്? ഞങ്ങൾ തുടങ്ങിയ ഭവന നിർമ്മാണം നിങ്ങൾ പൂർത്തിയാക്കുകയല്ലേ എന്ന പ്രതിപക്ഷ നേതാവിന്റെ ചോദ്യത്തിൽ അൽപം പ്രസക്തിയുണ്ട്. അതു ഞങ്ങൾ മറച്ചുവച്ചിട്ടില്ല.
ഞങ്ങൾ അധികാരമേൽക്കുമ്പോൾ 54,237 വീടുകൾ പൂർത്തിയാക്കാനുണ്ടായിരുന്നു. അതിൽ 52,050 വീട് ഞങ്ങൾ പൂർത്തിയാക്കി. അതിന്റെ ക്രെഡിറ്റ് മുഴുവൻ വേണമെങ്കിൽ പ്രതിപക്ഷം എടുത്തോളൂ. പക്ഷേ, ഗുണഭോക്താക്കൾ കൂടി മാനസികമായി യോജിക്കേണ്ടതുണ്ട്. ഈ നാടിനോടും നാടിന്റെ ഭാവിയോടുമാണു പ്രതിപക്ഷം ക്രൂരത കാണിക്കുന്നത്. ഇനിയും സമയം നഷ്ടപ്പെട്ടിട്ടില്ല. ഇത്തരം കാര്യങ്ങളിൽ ഒന്നിച്ചു നീങ്ങാൻ കഴിയണം. എൽഡിഎഫ് സർക്കാർ ചെയ്യുന്നതിൽ കുറവുണ്ടെങ്കിൽ ചൂണ്ടിക്കാണിക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു.
2,14,262 വീടുകളാണ് ലൈഫിൽ നിർമ്മിച്ചത്. ഇതിൽ 52,050 വീട് പാതിവഴിയിൽ നിലച്ചവ പൂർത്തീകരിച്ചതാണ്. 2001 മുതൽ നിർമ്മാണം പൂത്തിയാകാത്തവയാണിവ. ഇതിൽ പത്തുവർഷവും യുഡിഎഫിന്റെ കാലമാണ്. ആ വീടുകൾ ഇപ്പോൾ പൂർത്തീകരിച്ചതിന്റെ അവകാശം നിങ്ങൾ വേണമെങ്കിൽ എടുത്തോളൂ. എന്നാൽ, ഗുണഭോക്താക്കൾ അത് സമ്മതിക്കില്ല. ആ വീടുകൾ പൂർത്തീകരിക്കാൻ നടപടി സ്വീകരിക്കാത്തതും ആവശ്യമായ പണം നൽകാത്തതും ഗുണഭോക്താക്കൾക്ക് ബോധ്യമുണ്ട്. ബാക്കി വീടുകൾ രണ്ടാം ഘട്ടത്തിലും മൂന്നാംഘട്ടത്തിലും പൂർത്തീകരിച്ചതാണ്. അതിന്റെ അവകാശം നിങ്ങൾ ഏറ്റെടുക്കില്ലല്ലോ എന്നും മുഖ്യമന്ത്രി ചോദിച്ചു. കേന്ദ്ര സഹായത്തെക്കുറിച്ചും പറയുന്നുണ്ട്. പിഎംഎവൈ പദ്ധതിയുടെ ഭാഗമായി ഗ്രാമങ്ങളിൽ 72,000 രൂപയും നഗരങ്ങളിൽ 1,50,000 രൂപയുമാണ് നൽകുന്നത്. ബാക്കി 3,28,000 രൂപയും 2,50,000 രൂപയും സംസ്ഥാനമാണ് നൽകുന്നത്.
ലോക കേരളസഭയിൽ ആദ്യം കൂടെനിന്ന പ്രതിപക്ഷം പിന്നെ ബഹിഷ്കരിച്ചു. പ്രവാസികളോട് ആ ക്രൂരസമീപനം സ്വീകരിച്ചതെന്തിനായിരുന്നു. എൽഡിഎഫ് സർക്കാർ വല്ല നേട്ടവും ഉണ്ടാക്കുമോ എന്ന ഭയമായിരുന്നു അതിനുപിന്നിൽ. പ്രകൃതിദുരന്തത്തിൽ തകർന്ന കേരളത്തെ പുനർനിർമ്മിക്കാൻ സർക്കാർ ശ്രമിച്ചപ്പോൾ ജനങ്ങൾ ഒപ്പംനിന്നു. എന്നാൽ, പ്രതിപക്ഷം മാറിനിന്നു. ഈ നാടിനോട് കാട്ടിയ ഏറ്റവും വലിയ ക്രൂരതയാണത്. കേരള പുനർനിർമ്മാണത്തിന്റെ ഭാഗമായാണ് കൊച്ചിയിൽ എസന്റ് 2020 എന്ന പേരിൽ നിക്ഷേപസംഗമം നടത്തിയത്. അതും പ്രതിപക്ഷനേതാവ് ബഹിഷ്കരിച്ചു.
രാജ്യത്തിന്റെ നിലനിൽപ്പിന് ഭരണഘടനയും മതനിരപേക്ഷതയും സംരക്ഷിക്കപ്പെടണം. ആ കാര്യത്തിൽ ഒന്നിച്ചുനിൽക്കാമെന്ന് പറഞ്ഞപ്പോൾ ഏയ് തങ്ങളില്ലെന്നുപറഞ്ഞ് അവർ വിട്ടുനിന്നു. നാടിന്റെ പൊതുവികാരത്തിന് എതിരാണ് ഈ സമീപനം. നന്നാകും എന്ന് തോന്നുന്നില്ല. ഒരുപാട് അഭ്യർത്ഥന പരസ്യമായി മുന്നോട്ടുവച്ചതാണ്. എങ്കിലും നന്നാകുമെങ്കിൽ ഇനിയും അഭ്യർത്ഥിക്കുന്നു. സമയം നഷ്ടമായിട്ടില്ല. ഇത്തരം കാര്യങ്ങളിൽ ഒന്നിച്ചുനിൽക്കാം-മുഖ്യമന്ത്രി പറഞ്ഞു.
മുഖ്യമന്ത്രി പറയുന്ന 2 ലക്ഷം വീടുകളിൽ 52,000 വീടുകളും ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്തു നിർമ്മാണം ആരംഭിച്ച് 90% പൂർത്തിയാക്കിയവയാണെന്ന് ചെന്നിത്തല പറയുന്നു. 55, 000 വീടുകൾ പ്രധാനമന്ത്രി ആവാസ് യോജനയിലൂടെ 885 കോടി രൂപ ചെലവഴിച്ച് കേന്ദ്ര സർക്കാർ നിർമ്മിച്ചതാണ്. ഈ വീടുകളും സംസ്ഥാന സർക്കാർ ലൈഫ് പദ്ധതിയുടെ കീഴിൽ കൊണ്ടുവന്നു. സർക്കാർ അവകാശപ്പെടുന്ന ഒരു ലക്ഷത്തിൽ പരം വീടുകൾക്ക് ലൈഫ് പദ്ധതിയുമായി ഒരു ബന്ധവുമില്ല. 3 വർഷത്തിനിടെ 6521 കോടി രൂപ ലൈഫ് പദ്ധതിക്കു ചെലവാക്കിയെന്നാണു സർക്കാർ പറയുന്നത്. ഇതിൽ 20 ശതമാനം തദ്ദേശ സ്വയംഭരണ ഫണ്ട്, ഹഡ്കോ വായ്പ, കേന്ദ്ര ഫണ്ട്, ബജറ്റ് വിഹിതം എന്നിവ ഉൾപ്പെടുന്നതാണെന്നാണ് ചെന്നിത്തലയുടെ വിമർശനം.
ലൈഫിലെ കേന്ദ്രവിഹിതം വ്യക്തമാക്കണമെന്നാണ് കേന്ദ്രമന്ത്രി മുരളീധരന്റെ ആവശ്യം. കേന്ദ്രത്തിന്റെ ഭവനപദ്ധതിയെ 'ലൈഫ്' എന്ന പേരിലാണു കേരള സർക്കാർ ജനങ്ങളോടു പറയുന്നതെന്നും കേന്ദ്രവിഹിതം എത്രയെന്നു കൂടി വ്യക്തമാക്കാൻ മുഖ്യമന്ത്രി തയാറാകണം. ഒരു വശത്തു കേന്ദ്ര സഹായം ഉപയോഗിച്ചു പദ്ധതികൾ നടപ്പാക്കുകയും മറുവശത്ത് അവഗണിക്കുന്നെന്ന് ആരോപിക്കുകയും ചെയ്യുന്നതു വസ്തുതകൾ മറച്ചു വയ്ക്കലാണ്. കണക്കുകൾ ഹാജരാക്കാതെ കേന്ദ്രം അവഗണിക്കുന്നെന്ന ആരോപണം ഉയർത്തുകയാണു സംസ്ഥാനം. കേന്ദ്ര സർക്കാരിന്റെ പദ്ധതികൾ നിബന്ധനകളും മാനദണ്ഡങ്ങളും ലംഘിച്ചു നടപ്പാക്കുന്നതു ഗുരുതരമായ പ്രത്യാഘാതം ഉണ്ടാക്കുമെന്നും കേന്ദ്ര മന്ത്ി പറഞ്ഞു.
2 ലക്ഷം വീടുകളുടെ മേനി പറച്ചിൽ അൽപത്തമാണെന്നാണ് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രന്റെ പ്രതികരണം. ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്തു പാവപ്പെട്ടവർക്കു നിർമ്മിച്ച വീടുകളുടെ പകുതി എണ്ണം പോലും നിർമ്മിക്കാൻ കഴിയാത്ത പിണറായി സർക്കാർ 2 ലക്ഷം വീടു നിർമ്മിച്ചെന്നു മേനി പറഞ്ഞു കോടികൾ പൊടിച്ചു നടത്തുന്ന ആഘോഷം അൽപത്തമാണ്. ഇരു സർക്കാരുകളുടെയും നേട്ടങ്ങളെക്കുറിച്ചു തുറന്ന സംവാദത്തിനു തയാറാണോ? ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്തു 90% പണി പൂർത്തിയാക്കിയ 52,000 വീടുകൾ കൂടി ഉൾപ്പെടുത്തിയാണു പിണറായി സർക്കാർ രണ്ടുലക്ഷം വീടുകൾ തികച്ചത്. ഇതു ജനങ്ങളെ തെറ്റിദ്ധരിപ്പിക്കലാണെന്ന് മുല്ലപ്പള്ളി കുറ്റപ്പെടുത്തി.
മുഖ്യമന്ത്രിയുടേത് കൺകെട്ടുവിദ്യയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനും വിമർശിച്ചു. ലൈഫ് പദ്ധതിയിലൂടെ സംസ്ഥാന സർക്കാർ ജനങ്ങളെ കബളിപ്പിക്കുന്നു. മുഖ്യമന്ത്രിയുടേതു കൺകെട്ടുവിദ്യയാണ്. ഒരു വീടിനു സംസ്ഥാന സർക്കാരിന് ചെലവ് 50,000 രൂപ മാത്രമാണ്. ലൈഫ് മിഷന്റെ പേരിൽ മുഖ്യമന്ത്രി ഗുണഭോക്താക്കളുടെ സമ്മേളനം വിളിച്ചുകൂട്ടി ആഘോഷിക്കുകയാണ്. കേന്ദ്രസർക്കാർ പദ്ധതിയായ പ്രധാനമന്ത്രി ആവാസ് യോജന (പിഎംഎവൈ) അട്ടിമറിച്ചാണ് സംസ്ഥാനം ലൈഫ് പദ്ധതി നടപ്പാക്കുന്നത്. കോടികളുടെ കേന്ദ്രപദ്ധതികൾ നടപ്പാക്കുമ്പോഴും അത് കേന്ദ്രപദ്ധതിയാണെന്നു പരാമർശിക്കുന്നില്ല. കേന്ദ്രസർക്കാർ അവഗണിക്കുന്നുവെന്നു പ്രചാരണം നടത്തുകയും ചെയ്യുന്നതായി സുരേന്ദ്രൻ പറഞ്ഞു.
ലൈഫ് പദ്ധതിയിൽ ഇല്ലാത്തവരെ ഉടൻ കണ്ടെത്തും: മുഖ്യമന്ത്രി
ലൈഫ് പദ്ധതിയുടെ അർഹതാ പട്ടികയിൽ ഇടം കിട്ടാത്തവരെ കണ്ടെത്താൻ ഉടൻ നടപടി ആരംഭിക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ലൈഫ് മിഷന്റെ സമ്പൂർണ പാർപ്പിട സുരക്ഷാ പദ്ധതിയിലൂടെ 2 ലക്ഷം വീടുകൾ പൂർത്തീകരിച്ചതിന്റെ പ്രഖ്യാപനവും ജില്ലയിലെ ലൈഫ് ഗുണഭോക്താക്കളുടെ കുടുംബ സംഗമത്തിന്റെ ഉദ്ഘാടനവും നിർവഹിക്കുകയായിരുന്നു അദ്ദേഹം. ചില സാങ്കേതിക കാരണങ്ങളാൽ പട്ടികയ്ക്കു പുറത്തായ ഒട്ടേറെ പേരുണ്ടാകാം. അവരെ കണ്ടെത്തി പട്ടികയിൽ ഉൾപ്പെടുത്തും. ഏതു സർക്കാരിന്റെ കാലത്താണു നിർമ്മാണം ആരംഭിച്ചതെന്നു നോക്കിയല്ല വീടുകൾ പൂർത്തീകരിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഭവനരഹിതരായി ആരുമില്ലാത്ത രാജ്യത്തെ ആദ്യ സംസ്ഥാനമായി കേരളത്തെ മാറ്റുമെന്ന് അധ്യക്ഷത വഹിച്ച മന്ത്രി എ.സി .മൊയ്തീൻ പറഞ്ഞു. ലൈഫ് മിഷനിലൂടെയും മറ്റു വകുപ്പുകളിലൂടെയും 2,14,262 വീടുകളാണു സർക്കാർ പൂർത്തിയാക്കിയതെന്നു ലൈഫ് സിഇഒ: യു.വി.ജോസ് പറഞ്ഞു. വീടു ലഭിച്ച് എല്ലാവരുടെയും പേരും വിലാസവും വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഒരു വീടിനു 4 ലക്ഷം രൂപയെന്ന നിരക്കിൽ 6,551 കോടി രൂപ നിർമ്മാണത്തിനു ചെലവിട്ടെന്നും അദ്ദേഹം പറഞ്ഞു.
Stories you may Like
- 2011ൽ ഉമ്മൻ ചാണ്ടി തനിക്ക് ഉപമുഖ്യമന്ത്രി പദവിയും റവന്യൂ മന്ത്രി സ്ഥാനവും വാഗ്ദാനം ചെയ്തിരുന്നു
- വീണ്ടും ചെന്നിത്തലയ്ക്ക് മുമ്പിൽ പിണറായി ക്ലീൻ ബൗൾഡ്!
- 'ക്ലിഫ് ഹൗസിൽ കുളിക്കുന്നത് പട്ടിയോ കുട്ടിയോ?' പരിഹസിച്ച് ചെന്നിത്തല
- കെ മുരളീധരനെയും അടൂർ പ്രകാശിനെയും ലോക്സഭയിലേക്ക് മത്സരിപ്പിച്ച തീരുമാനം തെറ്റായിപ്പോയി
- കേരളത്തെ 'ലൈഫിൽ' കുടുക്കാൻ കേന്ദ്രമോ?
- TODAY
- LAST WEEK
- LAST MONTH
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്