കടിച്ചുപറിക്കാൻ 1000 രൂപയുടെ തണ്ടൂരി ചിക്കൻ; അത്താഴത്തിന് ധാനിയ കുർമ; തണ്ടൂരി ഇല്ലാതെ ഭക്ഷണം ഇറങ്ങാത്തത് സജാദ് ലോണിന്; ഭക്ഷണം വിളമ്പുന്നത് സുരക്ഷാ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ; അടിപിടി പേടിച്ച് രാഷ്ട്രീയം പറയാൻ പാടില്ലെന്ന് കർശന ചിട്ട; ഒരേ ആഡംബര ഹോട്ടലിൽ സർക്കാർ ചെലവിൽ ഉണ്ടും ഉറങ്ങിയും കഴിയുന്നത് 37 രാഷ്ട്രീയ നേതാക്കൾ; പ്രത്യേക ഭക്ഷണത്തിന് കാശ് കൊടുക്കേണ്ടത് കൈയിൽ നിന്ന്; ഹോട്ടലിൽ സ്പെഷ്യൽ എടിഎമ്മും; കശ്മീരിൽ കരുതൽ തടങ്കലിലായ നേതാക്കളുടെ ജീവിതം ഇങ്ങനെ
മറുനാടൻ മലയാളി ബ്യൂറോ
ശ്രീനഗർ: പ്രത്യേക അധികാരങ്ങൾ നഷ്ടപ്പെടുകയും കശ്മീരിനെ പുനഃസംഘടിപ്പിക്കുകയും ചെയ്തതിന് ശേഷം കശ്മീരിലെ രാഷ്ട്രീയ നേതാക്കൾക്ക് എന്ത് സംഭവിച്ചു എന്നത് സംബന്ധിച്ച അഭ്യൂഹങ്ങൾ പലതും പ്രചരിക്കുന്നുണ്ട്. എന്നാൽ ഇവരിൽ 37 പേർ ഒരേ ഹോട്ടലിൽ സർക്കാർ ചെലവിൽ ഉണ്ടും ഉറങ്ങിയും ജീവിക്കുന്നു എന്നാണ് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നത്. കഴിഞ്ഞ മാസം അഞ്ചാം തീയതി കരുതൽ തടങ്കലിലാക്കിയ രാഷ്ട്രീയ നേതാക്കൾ ആഡംബര ഹോട്ടലായ സെൻതോയിൽ അതീവ സുരക്ഷാ ക്രമീകരണങ്ങൾക്കും നിയന്ത്രണങ്ങൾക്കും നടുവിലാണ് ജീവിക്കുന്നത് എന്നും പത്രം പറയുന്നു. ഹോട്ടലിലെ ഒരു ജീവനക്കാരനാണ് ഈ വിവരം നൽകിയതെന്നാണ് വാർത്തയിൽ സൂചിപ്പിക്കുന്നത്.
അതീവ സുരക്ഷയും കർശന നിയന്ത്രണങ്ങളും നേതാക്കൾക്ക് ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും ഭക്ഷണ കാര്യത്തിൽ വലിയ ഇളവുകളാണ് നൽകുന്നത്. 8.15ന് പ്രഭാത ഭക്ഷണം, ഒരു മണിക്ക് ഉച്ചഭക്ഷണം, 9ന് രാത്രി ഭക്ഷണം എന്നതാണു നേതാക്കൾക്കു നിശ്ചയിച്ച സമയം. ഇതിനുള്ള ചെലവ് സർക്കാരാണ് വഹിക്കുന്നത്. അധികമായി ആവശ്യപ്പെടുന്ന പ്രത്യേക ഭക്ഷണത്തിനു കയ്യിൽനിന്നു പണം നൽകണം. അതിനായി ഹോട്ടലിൽ പ്രത്യേക എടിഎം സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്.
തന്തൂരി ചിക്കൻ കഴിക്കാൻ ഇഷ്ടപ്പെടുന്ന ജമ്മു കശ്മീർ പീപ്പിൾസ് കോൺഫറൻസ് ചെയർമാൻ സജാദ് ലോൺ ദിവസവും 1000 രൂപയാണു ചെലവഴിക്കുന്നത്. ഈദ് ദിവസത്തെ അത്താഴത്തിനായി കരുതൽ തടവുകാർക്ക് പ്രത്യേക വിഭവങ്ങൾ ഒന്നും തന്നെ സർക്കാർ ഒരുക്കിയിരുന്നില്ല. തുടർന്ന് തടവിലുള്ളവരിൽ ഒരാൾ എല്ലാവർക്കുമായി ഓർഡർ ചെയ്ത ധാനിയ കുർമയായിരുന്നു (മത്സ്യം കൊണ്ടുള്ള വിഭവം). ഇതായിരുന്നു അന്നത്തെ പ്രത്യേക ഭക്ഷണം.
മുൻ മന്ത്രി ഇമ്രാൻ റെസാ അൻസാരി, നാഷനൽ കോൺഫറൻസ് നേതാവ് അലി മുഹമ്മദ് സാഗർ, ജമ്മു ആൻഡ് കശ്മീർ പീപ്പിൾസ് കോൺഫറൻസ് അധ്യക്ഷൻ സജാദ് ലോൺ തുടങ്ങിയവർക്കു പ്രത്യേക മുറികളുണ്ട്. ഇമ്രാൻ റെസാ അൻസാരി, അലി മുഹമ്മദ് സാഗർ എന്നിവർക്കൊപ്പം അവരുടെ സഹായികളുമുണ്ട്.
ഭക്ഷണ സമയത്തൊഴികെ നേതാക്കൾ പരസ്പരം കാണുന്നതിനും സംസാരിക്കുന്നതിനും വിലക്കുണ്ട്. സുരക്ഷാ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണു ഭക്ഷണം വിളമ്പുക. അതിനാൽ രാഷ്ട്രീയ കാര്യങ്ങളും മറ്റും സംസാരിക്കാനാവില്ല. ഒരു ദിവസം വാക്പോരും ഉന്തും തള്ളും ഉണ്ടായതിനെ തുടർന്ന് സുരക്ഷ വർധിപ്പിച്ചു. കശ്മീർ താഴ്വരയുടെ ചുമതല വഹിച്ചിരുന്ന ഡപ്യൂട്ടി പൊലീസ് സുപ്രണ്ടിനെയാണ് 'സെൻതോ ജയിൽ' എന്ന പേര് ലഭിച്ച ഹോട്ടലിന്റെ സുരക്ഷാ ചുമതല ഏൽപ്പിച്ചിരിക്കുന്നത്.
രാഷ്ട്രീയ വിഷയത്തെ ചൊല്ലിയുള്ള തർക്കത്തെ തുടർന്നു മുൻ മുഖ്യമന്ത്രിമാരായ നാഷനൽ കോൺഫറൻസ് നേതാവ് ഒമർ അബ്ദുല്ല, പിഡിപി അധ്യക്ഷ മെഹബൂബ മുഫ്തി എന്നിവരെ വ്യത്യസ്ത സ്ഥലങ്ങളിലേക്കു മാറ്റിയിരുന്നു. ഭീകരവാദം മൂർധന്യാവസ്ഥയിലെത്തിയ കാലത്തു പീഡനകേന്ദ്രമെന്നു പേരു വീണ ഹരി നിവാസിലാണ് ഒമർ അബ്ദുല്ലയെ പാർപ്പിച്ചിരിക്കുന്നത്; മെഹബൂബ മുഫ്തി ഷാശ്മേ ഷാഹിയിലുള്ള കോസി കോട്ടേജിലും.
അതിനിടെ, മുന്‍മുഖ്യമന്ത്രിമാരായ മെഹ്ബൂബ മുഫ്തിയും ഒമർ അബ്ദുല്ലയും ബന്ധുക്കളുമായി കൂടിക്കാഴ്ച നടത്തിയതായി കഴിഞ്ഞ ദിവസം റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. നാല്പത്തിയേഴ് പൊലീസ് സ്റ്റേഷനുകളിൽ കൂടി വാർത്തവിനിമയ സംവിധാനം പുനഃസ്ഥാപിച്ചതായി അധികൃതർ വ്യക്തമാക്കി.
കഴിഞ്ഞ മാസം അഞ്ചിന് കശ്മീരിന്റെ പ്രത്യേക അധികാരം എടുത്തുകളയുന്നതിന് തൊട്ടുമുമ്പായാണ് കശ്മീരിലെ ബിജെപിയിതര രാഷ്ട്രീയ നേതാക്കന്മാരെ കരുതൽ തടങ്കലിലാക്കിയത്. ഇതിനിടെ കഴിഞ്ഞ ദിവസം ബന്ധുക്കളെ കാണാൻ കശ്മീർ മുൻ മുഖ്യമന്ത്രിമാരായ മെഹ്ബൂബ മുഫ്തിക്കും ഒമർ അബ്ദുല്ലക്കും അനുമതി നൽകിയത്.
ശ്രീനഗറിലെ ഹരിനിവാസിൽ കഴിയുന്ന നാഷണൽ കോൺഫറൻസ് നേതാവ് ഒമർ അബ്ദുല്ല സഹോദരി സഫിയയുമായും മക്കളുമായും കൂടിക്കാഴ്ച നടത്തി. ചെസ്മഷാഹിയിൽ കരുതൽ തടങ്കലിൽ കഴിയുന്ന പി.ഡി.പി നേതാവ് മെഹ്ബൂബ മുഫ്തി മാതാവുമായും സഹോദരിയുമായും കൂടിക്കാഴ്ച നടത്തിയതായാണ് റിപ്പോർട്ട്. 20 മിനുട്ട് മാത്രമാണ് കൂടിക്കാഴ്ചക്ക് സമയം അനുവദിച്ചത്.
47 പൊലീസ് സ്റ്റേഷൻ പരിധികളിൽ കൂടി വാർത്ത വിനിമയ സംവിധാനം പുനഃസ്ഥാപിച്ചതായി കശ്മീർ അധികൃതർ അവകാശപ്പെട്ടു. 29 പൊലീസ് സ്റ്റേഷനുകളിൽ നേരത്തെ തന്നെ സൗകര്യമുണ്ട്. ഇതോടെ കശ്മീരിലെ എൺപതിൽ താഴെ പൊലീസ് സ്റ്റേഷൻ പരിധികളിൽ വിനിമയ സംവിധാനം സാധാരണ നിലയിലാണെന്നും ചുരുക്കം പ്രശ്നബാധിത മേഖലകളിൽ മാത്രമാണ് നിയന്ത്രണങ്ങളുള്ളതെന്നുമാണ് കശ്മീർ അധികൃതർ അവകാശപ്പെടുന്നത്.
- TODAY
- LAST WEEK
- LAST MONTH
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി; ഉടനടി തിരിച്ചടിക്കാത്ത ഇസ്രയേൽ നടപടിയിൽ ആശ്വാസം കണ്ട് ലോകരാജ്യങ്ങൾ
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- മുന്തിരി ജ്യൂസ് കുടിച്ച് ദേഹാസ്വാസ്ഥ്യം; നാലുപേർ ചികിത്സ തേടി
- ദുവാ ഇരന്ന് മുസ്ലിം മത പണ്ഡിതർ; ഒപ്പം പ്രാർത്ഥിച്ച് ക്രിസ്ത്യൻ പുരോഹിതരും സന്യാസിമാരും; വൈറലായി പാലക്കാട്ടെ മതസൗഹാർദ ഗൃഹപ്രവേശനം; ഇതാണ് ദ റിയൽ കേരളാ സ്റ്റോറിയെന്ന് സോഷ്യൽ മീഡിയ
- സാമ്പിൾ വെടിക്കെട്ട് ഡ്രോണിൽ പകർത്തിയ ഒരാൾ അറസ്റ്റിൽ
- 'സിക്സർ' പൂരവുമായി മുംബൈ ബൗളർമാരെ വിറപ്പിച്ച് അശുതോഷ്; വീരോചിത പോരാട്ടവുമായി ശശാങ്ക് സിങ്ങും; ഐപിഎല്ലിന്റെ പിറന്നാൾ ദിനത്തിൽ ആരാധകരെ ത്രസിപ്പിച്ച് ത്രില്ലർ പോരാട്ടം; ജയത്തിനരികെ പൊരുതിവീണ് പഞ്ചാബ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍