കുടുംബത്തിന്റെ കണ്ണീർ മറികടന്ന് കർത്താവിന്റെ മണവാട്ടിയായി; സഭയുടെ കണ്ണിലുണ്ണിയായി സാമൂഹ്യസേവനം; നിയമ യുദ്ധത്തിലൂടെ വക്കീൽ പണി; സിസ്റ്റർ ടീനയുടെ ജീവിതവഴി തുടങ്ങുന്നതിങ്ങനെ..
കൊച്ചി: നീതിക്ക് വേണ്ടി പോരാടിയതിന്റെ പേരിൽ കത്തോലിക്കാ സഭ ഊരുവിലക്ക് ഏർപ്പെടുത്തിയ കന്യാസ്ത്രീ ടീനയുടെ ദുരിത ജീവിതത്തെ കുറിച്ച് ഇന്നലെ മറുനാടൻ മലയാളി റിപ്പോർട്ട് ചെയ്തിരുന്നു. സിഎംസി സഭയിലെ എറണാകുളം റാണി മാതാ കോൺവെന്റിലെ സിസ്റ്റർ ടീന അധികാരികളാൽ പീഡിപ്പിക്കപ്പെട്ട സംഭവമായിരുന്നു ഈ വാർത്ത. സഭയ്ക്കുള്ളിലെ അനീതിക്കെതിരെ പ്രതികരിച്ചതിന്റെ പേരിൽ വൈദിക നേതൃത്വം പലവിധത്തിലാണ് ഇവരെ വേട്ടയാടിയത്. 39 വർഷത്തെ സന്യാസി സേവകാലയളവുള്ള സിസ്റ്റർ ടീന തിരുവസ്ത്രം എടുത്തണിഞ്ഞതും കുടുംബത്തിന്റെ എതിർപ്പിനെ മറികടന്നായിരുന്നു. എന്നാൽ, സന്യാസ ജീവിതത്തിൽ സ്തുത്യർഹമായ പ്രവർത്തനം തന്നെയായിരുന്നു ഇവർ കാഴ്ച്ചവച്ചത്.
1953 ഒക്ടോബർ 4ന് എറണാകുളം ചമ്പക്കരയിൽ പുതുശേരി ജോസഫിന്റെയും ഏലിക്കുട്ടിയുടെയും ഏഴു മക്കളിൽ അഞ്ചാമത്തെ കുഞ്ഞായാണ് മേരി ട്രീസ എന്ന സിസ്റ്റർ ടീന ജനിച്ചത്. ചെറുപ്പം മുതൽ ആത്മീയ കാര്യങ്ങളിൽ അതീവ തത്പരയായിരുന്ന മേരി ട്രീസ സന്യാസജീവിതമായിരുന്നു ഏറെ ഇഷ്ടപ്പെട്ടത്. ഒരു സന്യാസിനിയായി ജീവിക്കുന്നതിനപ്പുറമുള്ള ഒരു ജീവിതത്തെക്കുറിച്ച് മേരി ട്രീസക്ക് ചിന്തിക്കാനേ കഴിഞ്ഞിരുന്നില്ല. തൈക്കൂടം സെന്റ് ആന്റണീസ് എൽ പി സ്കൂൾ, ചമ്പക്കര സെന്റ് ജോർജ് യു പി സ്കൂൾ എന്നിവിടങ്ങളിലെ പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം പൊന്നുരുന്നി ക്രൈസ്റ്റ് കിങ്ങ് കോൺവെന്റ് ഗേൾസ് ഹൈസ്കൂളിൽ നിന്നും 1972ൽ എസ് എസ് എൽസി പാസായി.
മേരി ട്രീസ ഹൈസ്കൂളിൽ പഠിക്കുന്ന കാലത്ത് ജ്യേഷ്ഠത്തി ആനി പത്താം ക്ലാസിന് ശേഷം മഠത്തിൽ ചേരണമെന്ന ആഗ്രഹം വീട്ടിൽ അറിയിച്ചു എന്നാൽ പിതാവ് ജോസഫ് അപേക്ഷാ ഫോറം വാങ്ങി കത്തിച്ചു കളഞ്ഞു. കന്യാസ്ത്രീ ആകണമെന്ന ആവശ്യവുമായി ഒരു മക്കളും വരരുതെന്നു താക്കീതും നൽകി. എന്നാൽ ഇതൊന്നും മേരി ട്രീസയെ ലക്ഷ്യത്തിൽനിന്നു പിന്തിരിപ്പിച്ചില്ല. സന്യാസിനിയാകുക എന്ന ഒറ്റ ലക്ഷ്യത്തിനു വേണ്ടിയാണ് എസ് എസ് എൽ സി വരെ പഠിക്കാൻ തയ്യാറായതെന്നാണ് സിസ്റ്റർ ടീന പറയുന്നത്. എസ്എസ്എൽസി ഫലം വന്ന ശേഷം മേരി ട്രീസയും മഠത്തിൽ ചേരണമെന്ന ആഗ്രഹം വീട്ടിൽ അറിയിച്ചു. പിതാവ് മഠത്തിൽ അയയ്ക്കാൻ തയ്യാറായില്ലെന്നു മാത്രമല്ല ഞായറാഴ്ച പള്ളിയിൽ പോകുന്നതും വിലക്കി. തുടർന്ന് പഠിക്കാൻ വീട്ടിൽനിന്ന് വളരെ നിർബന്ധമുണ്ടായെങ്കിലും മേരി ട്രീസ പഠിക്കാൻ തയ്യാറായില്ല. കന്യാസ്ത്രിയായി സമൂഹത്തെ സേവിക്കുക എന്ന ലക്ഷ്യവുമായി ചെറുപ്പം മുതൽ ജീവിക്കുന്ന തനിക്ക് പഠിച്ചു ജോലി സംമ്പാദിച്ച് കുടുംബസ്ഥയായി കഴിയുന്നത് ചിന്തിക്കാൻ പോലും കഴിയില്ലായിരുന്നുവെന്നാണ് സിസ്റ്റർ പറയുന്നത്.
'പിന്നീട് പലരും പിതാവിനോട് തന്റെ ആഗ്രഹം പോലെ മഠത്തിലയക്കാൻ നിർബന്ധിച്ചെങ്കിലും പിതാവ് അതെല്ലാം നിരാകരിക്കുകയായിരുന്നു. ഇങ്ങനെ രണ്ടു വർഷങ്ങൾ കടന്നു പോയി ഒരു രാത്രിയിൽ അപ്പച്ചനും അമ്മച്ചിയും മരിച്ച ശേഷം താൻ മഠത്തിൽ ചേരുമെന്ന് ആന്റിയോട് പറയുന്നത് അപ്പച്ചൻ കേൾക്കാൻ ഇടയായി. ഇതേ തുടർന്ന് കോപിഷ്ഠനായ പിതാവ് നീ നിന്റെ ഇഷ്ടം പോലെ ചെയ്തോ നിന്റെ കാര്യത്തിൽ ഇടപെടുന്നില്ല എന്നു പറഞ്ഞു. പിറ്റേദിവസം തന്നെ അടുത്തുള്ള മഠത്തിലെ സിസ്റ്റർമാരുടെ സഹായത്തോടെ മഠത്തിൽ ചേരാനായി അപേക്ഷ കൊടുത്തു. അധികം താമസിയാതെ ആലുവ ചൊവ്വരയിലുള്ള നോവിഷേറ്റ് ഹൗസിലേയ്ക്ക് പഠനത്തിനായി ക്ഷണം കിട്ടി. 1974 നോവിഷേറ്റ് ഹൗസിലേയ്ക്ക് പോകാനായി ഇറങ്ങുമ്പോൾ വേദന നിറഞ്ഞ ഹൃദയവുമായി നിൽക്കുന്ന ബന്ധുക്കളുടെയും അയൽപക്കക്കാരുടെയും മുമ്പിൽ വച്ച് മൂത്ത ചേട്ടൻ പൊട്ടിത്തെറിച്ചു കൊണ്ടു പറഞ്ഞു- ഇനി നീയുമായി ഈ കുടുംബത്തിലെ ആർക്കും ഒരു ബന്ധവും ഉണ്ടാകില്ല. നീ മരിച്ചതായി ഞങ്ങൾ കരുതിക്കോളാം'.
പിന്നീട് വിശ്വസിച്ച സഭയും സഹപ്രവർത്തകരും കൈവിട്ടപ്പോൾ ഇവരെല്ലാമാണ് സഹായത്തിനെത്തിയതെന്നത് മറ്റൊരു കാര്യം. രണ്ടര വർഷത്തെ നോവിഷേറ്റ് ഹൗസിലെ പഠനത്തിന് ശേഷം 1976 ഡിസംബർ 27ന് മേരി ട്രീസ സിസ്റ്റർ ടീന എന്ന പേരിൽ തിരുവസ്ത്രമണിഞ്ഞ് കർത്താവിന്റെ മണവാട്ടിയായി. 1977 ജനുവരി മൂന്നിന് ആലങ്ങാടുള്ള സഭയുടെ മഠത്തിലേയ്ക്ക് അധികാരികൾ അയച്ചു. ആ വർഷം തന്നെ ദൈവശാസ്ത്ര പഠനത്തിനായി ആലുവായിലെ മദർ ജനറാൽ ഹൗസിൽ എത്തിയെങ്കിലും കാക്കനാട് കാർഡിനൽ ഹൈസ്കൂളിൽ ക്ലർക്കായി സഭ നിയമിച്ചതിനാൽ പഠനം പൂർത്തീകരിക്കാനായില്ല. ഒരു വർഷത്തിനു ശേഷം സഭയുടെ നിർദ്ദേശ പ്രകാരം അവിടെ നിന്ന് രാജിവച്ചു. തുടർന്ന് കുമ്പളം സെന്റ് മേരീസ് നഴ്സറിയിൽ പഠിപ്പിക്കാനായി സഭ അയച്ചു. ഒരു വർഷത്തിനു ശേഷം എറണാകുളത്തെ സെന്റ് ജോസഫ് ബി എഡ് ട്രെയിനിങ് കോളജിലെ ക്ലർക്കായി സഭ നിയമിച്ചു. രണ്ടു വർഷം ഇവിടെ തുടർന്നു.
'ഇക്കാലത്താണ് കൂടുതൽ വിദ്യാഭ്യാസം നേടണമെന്ന ചിന്ത ഉണ്ടാകുന്നത്. ഇക്കാര്യം സഭാ അധികാരികളെ അറിയിച്ചു അവർ അതിന് എല്ലാവിധ സഹായവും ചെയ്തു തന്നു. തുടർന്ന് ഭോപ്പാൽ യൂനിവേഴ്സിറ്റിയിൽ നിന്ന് ഇന്റർമീഡിയറ്റ് പാസ്സായി. തുടർന്ന് സഭ മദ്രാസിലെ സ്റ്റെല്ലാ മേരീസ് കോളജിൽ പഠനത്തിനായി അയച്ചു. അവിടെ നിന്ന് കമ്മ്യൂണിറ്റി ഡെവലപ്മെന്റ് ആൻഡ് ചൈൽഡ് വെൽഫെയറിൽ ഡിപ്ലോമ നേടി. അവിടെ നിന്നു മടങ്ങിയെത്തി 1984ൽ മുടങ്ങിപ്പോയ ദൈവശാസ്ത്ര പഠനം പൂർത്തീകരിച്ചു. 'ഇതേ വർഷം മറ്റൊരു കാര്യം കൂടി നടന്നു.സിസ്റ്റർ ടീനയുടെ ചേച്ചി ആനി ജെയ്സ് സി എം സി സന്യാസ സമൂഹത്തിൽ അംഗമായി. ദൈവശാസ്ത്ര പഠനം പൂർത്തീകരിച്ച സി.ടീന എറണാകുളത്ത് ചാത്തമ്മയിലുള്ള മഠത്തിലും പൂണിത്തറയിലുള്ള മഠത്തിലും താമസിച്ച് സാമൂഹ്യ പ്രവർത്തനങ്ങളിൽ മുഴുകി. 1987 ൽ എറണാകുളം സെന്റ് മേരീസ് വൊക്കേഷണൽ ട്രെയിനിങ് സെന്ററിന്റെ പ്രൻസിപ്പാൾ ആയി സഭ നിയമിച്ചു.അതോടൊപ്പം പ്രന്റിങ് പ്രസ്സിന്റെയും അനാഥാലയത്തിന്റെയും ചുമതല കൂടി സഭ നൽകി.
തന്റെ ഉത്തരവാദിത്വങ്ങളിൽ മുഴുകി വളരെ സുഗമമായി പോകുമ്പോൾ 1992-ൽ ഒരു സംഭവമുണ്ടായി. പത്തനംതിട്ട ജില്ലക്കാരിയായ 17 വയസുകാരി പെൺകുട്ടി വീട്ടിൽ നിന്നും ഒളിച്ചോടി എറണാകുളത്ത് എത്തി അവിടെവച്ച് ഒരു യുവാവുമായി പരിചയപ്പെടുകയും അവനും കൂട്ടുകാരനും കൂടി തേവര കോളേജിലെ അദ്ധ്യാപകനായ ഒരു വൈദികൻ മുഖേന പെൺകുട്ടിയെ സിസ്റ്റർ ടീനയുടെ കീഴിലുള്ള അനാഥാലയത്തിൽ എത്തിക്കുകയും ചെയ്തു. ചില ദിവസങ്ങൾ കഴിഞ്ഞപ്പോൾ പെൺകുട്ടിയിൽ ചില അസ്വസ്ഥതകൾ കണ്ടുതുടങ്ങി. തുടർന്നു നടത്തിയ പരിശോധനയിൽ കുട്ടി ഗർഭിണിയാണെന്ന് അറിഞ്ഞു.
തുടർന്ന് കുട്ടിയെ ഇവിടെ എത്തിച്ചവരിൽ തേവര കോളജിൽ പഠിക്കുന്നവനെ വിളിച്ചു വരുത്തി കുട്ടിയെ കൊണ്ടുപോകാൻ ആവശ്യപ്പെട്ടു. എന്നാൽ അവന് ഈ കാര്യത്തിൽ ഒരു ബന്ധവുമില്ലന്ന് ബോധ്യപ്പെട്ടതിനെ തുടർന്ന് കുട്ടിയെ അവന്റെ അടുത്തെത്തിച്ച കൂട്ടുകാരനെ വിളിച്ചു വരുത്തി സ്നേഹപൂർവം കാര്യങ്ങൾ പറഞ്ഞെങ്കിലും അവൻ അംഗീകരിക്കാൻ തയ്യാറായില്ല. കാര്യങ്ങൾ വഴക്കിലേയ്ക്കു നീങ്ങിയതോടെ നാട്ടുകാരിടപെട്ട് പൊലീസിനെ വരുത്തി. പൊലീസ് ഇരുവരുടേയും വീട്ടുകാരെ വിളിച്ചു വരുത്തി.
എന്നാൽ അന്യമതത്തിൽ പെട്ട പെൺകുട്ടിയെ സ്വീകരിക്കാൻ ആൺകുട്ടിയുടെ വീട്ടുകാർ തയ്യാറായില്ല. അവസാനം പെൺകുട്ടിയെ മാതാവിന്റെ കൂടെ പൊലീസുകാർ പറഞ്ഞയച്ചു. അമ്മയുടെ കൂടെ പോയി അബോർഷനു വിധേയയായ പെൺകുട്ടി വീട്ടിലേയ്ക്ക് പോകാൻ തയ്യാറാവാതെ സിസ്്റ്റർ ടീനയുടെ കൂടെ താമസിക്കണമെന്ന് വാശിപിടിച്ചു. പക്ഷേ, അവളെ അനാഥാലയത്തിലെടുക്കാൻ മറ്റു സിസ്റ്റർമാർ സമ്മതിച്ചില്ല. ഗത്യന്തരമില്ലാതെ ടീന അവളെ മദർ തെരേസാ കോൺവെന്റിൽ ഏൽപ്പിച്ചു.
പിന്നീട്് കോടതിയിൽനിന്ന് കടലാസെത്തുകയും പെൺകുട്ടിയെ കോടതിയിലെത്തിക്കേണ്ട ചുമതല തലയിലാവുകയും ചെയ്തപ്പോഴാണ് താനൊരു ഊരാക്കുടുക്കിലാണ് അകപ്പെട്ടിരിക്കുന്നതെന്ന് സി. ടീന അറിഞ്ഞത്. ഈ കേസിൽ പൊലീസിന്റെ പക്ഷപാതവും നിരുത്തരവാദിത്തവും എല്ലാം അനുഭവിച്ചറിഞ്ഞ സി. ടീന ഒരു തീരുമാനമെടുത്തു. നിയമം പഠിക്കണം. അങ്ങനെ 1999ൽ എറണാകുളം ലോ കോളജിൽ നിയമപഠനത്തിനു ചേർന്നു. നിയമപഠനത്തിനും മറ്റും സഭ പൂർണപിന്തുണയാണ് നൽകിയത്. 2002ൽ പാസായി പുറത്തുവപ്പോഴാണ് മറ്റൊരു പ്രശ്നം. സന്നതെടുക്കുന്നതിന്റെ തലേദിവസം വൈകിട്ട് 5 മണിക്ക് അതിൽനിന്നും ബാർ കൗൺസിൽ സി. ടീനയെ വിലക്കിക്കൊണ്ടു കത്തു നൽകി. കാരണം, സന്യാസം ഒരു തൊഴിലാണ്. ഒരു തൊഴിലിൽ ഏർപ്പെട്ടിരിക്കുന്നവർ വക്കീൽപണി പ്രാക്ടീസ് ചെയ്യാൻ പാടില്ല. തുടർന്ന് സി.ടീന ഹൈക്കോടതിയെ സമീപിച്ചു.കേസ് 2006 വരെ നീണ്ടു.
2002-ൽ സഭ സി.ടീനയെ ചേർത്തല മണപ്പുറത്ത് ഒരു വൊക്കേഷണൽ ട്രെയിനിങ് സെന്റർ സ്ഥാപിക്കാൻ അയച്ചു. സി. ടീന അവിടെയെത്തി ട്രെയിനിങ് സെന്റർ സ്ഥാപിച്ചു. നാലുവർഷം അവിടെ താമസിച്ച് ട്രെയിനിങ് സെന്റർ വിപുലമാക്കി. ഈ സമയത്ത് വീണ്ടും സഭാ അധികാരികളുടെ വിളി വന്നു ആലുവയ്ക്കടുത്ത് പാറപ്പുറം എന്ന സ്ഥലത്ത് സഭ തുടങ്ങിയ ഐശ്വര്യ ഗ്രാമിന്റെ സേവ് എ ഫാമിലി പ്രൊജക്ടിന്റെ ചുമതലക്കാരിൽ ഒരാളായി സിസ്റ്റർ ടീന ഉണ്ടാകണം. അന്നത്തെ എറണാകുളം അതിരൂപതാ ഓക്സിലറി ബിഷപ്പുമാരിലൊരാളായ മാർ സെബാസ്റ്റ്യൻ എടയന്ത്രത്തിനായിരുന്നു ഇക്കാര്യത്തിൽ നിർബന്ധം.
ടീന സന്തോഷത്തോടെ ആ ഉത്തരവാദിത്വം ഏറ്റെടുത്തു. ഇവിടെ പ്രവർത്തിക്കുന്ന സമയത്താണ് ബാർ കൗൺസിലിന്റെ നടപടിക്കെതിരെ കോടതിയിൽ കൊടുത്ത കേസിൽ സിസ്റ്റർ ടീനക്കനുകൂലമായി വിധി ഉണ്ടാകുന്നത്. രണ്ടു വർഷം ഈ പ്രൊജക്ടിനൊപ്പം പ്രവർത്തിച്ചശേഷം സിസ്റ്റർ ബിഷപ്പിനോട് വക്കീലായി പ്രാക്ടീസ് ചെയ്യുന്നതിന് അനുവാദം ചോദിച്ചു. സഭ പൂർണസമ്മതത്തോടെ അതിന് അനുവദിച്ചു.
തുടർന്ന് 2008 ജനുവരിയിൽ എറണാകുളം ജില്ലാ കോടതിയിൽ അഭിഭാഷകയായിരുന്ന അഡ്വ. ലില്ലി ജയിംസിന്റെ കീഴിൽ പ്രാക്ടീസ് ആരംഭിച്ചു. പ്രാക്ടീസിന്റെ സൗകര്യത്തിനായി സഭ സി.ടീനക്ക് വീണ്ടും എറണാകുളം റാണി മാതാ കോൺവെന്റിലേയ്ക്ക് മാറ്റം നൽകി. ഇക്കാലത്തെല്ലാം സിസ്റ്റർ ടീന സഭാ അധികാരികളുടെ കണ്ണിലുണ്ണിയും സഭയുടെ പ്രിയപ്പെട്ട സന്യാസിനിയുമായിരുന്നു എന്നത് എടുത്തു പറയേണ്ട കാര്യമാണ്. ഇതിനു പിന്നാലെയാണ് ഞാറക്കലിൽ സ്കൂളുമായി ബന്ധപ്പെട്ട് പ്രശ്നങ്ങൾ ഉണ്ടാകുന്നതും സിസ്റ്റർ ടീന വിഷയത്തിൽ ഇടപെട്ട് സഭാധികാരികളുടെ കണ്ണിലെ കരടാകുന്നതും തുർന്ന് സഭ പീഡന പരമ്പരകൾ ആരംഭിക്കുന്നതും.
(തുടരും)
- TODAY
- LAST WEEK
- LAST MONTH
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സാമ്പിൾ വെടിക്കെട്ട് ഡ്രോണിൽ പകർത്തിയ ഒരാൾ അറസ്റ്റിൽ
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- 'സിക്സർ' പൂരവുമായി മുംബൈ ബൗളർമാരെ വിറപ്പിച്ച് അശുതോഷ്; വീരോചിത പോരാട്ടവുമായി ശശാങ്ക് സിങ്ങും; ഐപിഎല്ലിന്റെ പിറന്നാൾ ദിനത്തിൽ ആരാധകരെ ത്രസിപ്പിച്ച് ത്രില്ലർ പോരാട്ടം; ജയത്തിനരികെ പൊരുതിവീണ് പഞ്ചാബ്
- വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; കേസിൽ നിന്നും ഒഴിവാകാൻ നിയമ വിദ്യാർത്ഥിനിയുമായി വിവാഹം; രണ്ടാഴ്ചയ്ക്ക് ശേഷം ജോലിക്കെന്ന പേരിൽ തമിഴ്നാട്ടിലേക്ക് മുങ്ങി; യുവാവ് അറസ്റ്റിൽ
- ദുവാ ഇരന്ന് മുസ്ലിം മത പണ്ഡിതർ; ഒപ്പം പ്രാർത്ഥിച്ച് ക്രിസ്ത്യൻ പുരോഹിതരും സന്യാസിമാരും; വൈറലായി പാലക്കാട്ടെ മതസൗഹാർദ ഗൃഹപ്രവേശനം; ഇതാണ് ദ റിയൽ കേരളാ സ്റ്റോറിയെന്ന് സോഷ്യൽ മീഡിയ
- ഇസ്രയേൽ ചരക്കുകപ്പലിലെ പതിനാറ് ഇന്ത്യൻ ജീവനക്കാർക്കും മടങ്ങാൻ അനുമതി നൽകിയെന്ന് ഇറാൻ സ്ഥാനപതി; അന്തിമ തീരുമാനം കപ്പലിലെ ക്യാപ്റ്റന്റേത്; ഇറാൻ കമാൻഡോകൾ പെരുമാറിയത് നല്ല രീതിയിലെന്ന് ആൻ ടെസാ ജോസഫ്
- മുന്തിരി ജ്യൂസ് കുടിച്ച് ദേഹാസ്വാസ്ഥ്യം; നാലുപേർ ചികിത്സ തേടി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്