ബസിൽ നിന്നും വീണ് എല്ലുപൊട്ടി കിടന്നപ്പോഴും തിരിഞ്ഞു നോക്കാതെ വൈരാഗ്യം തീർത്ത് സഭാ അധികൃതർ; ദീപിക പത്രത്തിലെ പരസ്യത്തിലൂടെ പുറത്താക്കി; വിശ്വാസികൾ തെരുവിൽ ഇറങ്ങിയപ്പോൾ തിരിച്ചെടുത്തു: സിസ്റ്റർ ടീനയുടെ പോരാട്ടങ്ങൾക്ക് അവസാനമില്ല..
കൊച്ചി: കത്തോലിക്കാ സഭയുടെ കച്ചവട താൽപ്പര്യങ്ങൾക്കെതിരെ പ്രതികരിച്ചതിന്റെ പേരിൽ കൊച്ചിയിലെ കന്യാസ്ത്രീക്ക് നേരിടേണ്ടി വന്ന ദുരനുഭവങ്ങളെ കുറിച്ച് കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി മറുനാടൻ മലയാളി വാർത്ത പ്രസിദ്ധീകരിച്ചു വരുന്നു. സ്കൂളിന്റെ ഉടമസ്ഥാവകാശ തർക്കത്തിൽ സഭയ്ക്ക് എതിരായ നിലപാട് സ്വീകരിച്ചതോടെയാണ് സിസ്റ്റർ ടീന സഭയുടെ കണ്ണിൽ കരടായി മാറിയത്. ടീനയെ കന്യാസ്ത്രീ പദവിയിൽ നിന്നും ഒഴിവാക്കാൻ പോലും ശക്തമായ ശ്രമങ്ങളാണ് നടന്നത്. ഇതേക്കുറിച്ചാണ് മറുനാടന്റെ നാലാമത്തെ റിപ്പോർട്ട്.
റീസ്ക്രിപ്റ്റ് ഒപ്പിട്ടു വാങ്ങാതിരുന്നതോടെ സിസ്റ്റർ ടീന ഞാറയ്ക്കൽ പ്രശ്നത്തിൽ നിന്നു പിന്മാറാൻ ഭാവമില്ലന്നു തിരിച്ചറിഞ്ഞ സഭ അനുരഞ്ജനത്തിന്റെ ആട്ടിൻ തോൽ എടുത്തണിഞ്ഞു. ഒരുദിവസം സന്ധ്യക്ക് റാണി മാത മഠത്തിലേയ്ക്ക് സിസ്റ്റർ ടീനയെ തേടി പോട്ടയിലെ പനയ്ക്കലച്ചന്റെ ഫോൺ കോൾ എത്തി. അച്ചൻ പറഞ്ഞു മോളെ അച്ചന് അത്യാവശ്യമായി ഒന്നു കാണണം. നാളെ രാവിലെ തന്നെ എത്തിക്കൊള്ളാം എന്ന് സിസ്റ്റർ മറുപടി പറഞ്ഞു. അത്യാവശ്യമാണ് മോള് ഒരു ടാക്സി വിളിച്ച് പോരെ പണം അച്ചൻ കൊടുത്തുകൊള്ളാം എന്ന് പനയ്ക്കലച്ചൻ പറഞ്ഞു. എന്തോ പ്രധാനപ്പെട്ട കാര്യം അച്ചനു പറയാനുണ്ടാവും എന്ന വിശ്വാസത്തിൽ ഒറ്റയ്ക്കു ഇത്രയും ദൂരം ടാക്്സിയിൽ പോകാനുള്ള വിഷമം മൂലം ഞാറയ്ക്കിലിലുള്ള സി.ആനി ജെയ്സിന കൂടെ കൂട്ടി പനയ്ക്കലച്ചന്റെ അടുത്തെത്തി.
- സന്യാസി രജിസ്റ്ററിലെ പേര് വെട്ടി; സംസാരിക്കുന്നവരെ സ്ഥലം മാറ്റും; വിശന്നാൽ ഭക്ഷണം കൊടുക്കില്ല; കുർബാനക്ക് ചെല്ലുമ്പോൾ കസേരയില്ല; അനീതിക്കെതിരെ പടവാളുയർത്തിയ ഒരു കർത്താവിന്റെ മണവാട്ടിയെ യേശു സ്നേഹിക്കാൻ പഠിപ്പിച്ച കത്തോലിക്കാ സഭ പീഡിപ്പിക്കുന്ന വിധം
- കുടുംബത്തിന്റെ കണ്ണീർ മറികടന്ന് കർത്താവിന്റെ മണവാട്ടിയായി; സഭയുടെ കണ്ണിലുണ്ണിയായി സാമൂഹ്യസേവനം; നിയമ യുദ്ധത്തിലൂടെ വക്കീൽ പണി; സിസ്റ്റർ ടീനയുടെ ജീവിതവഴി തുടങ്ങുന്നതിങ്ങനെ..
- സ്കൂളിനെ സ്വന്തമാക്കാൻ പള്ളി ശ്രമിച്ചു; സന്യാസി സമൂഹത്തിന്റെ എതിർപ്പിന് നേതൃത്വം കൊടുത്തു; അങ്ങനെ സഭയുടെ കണ്ണിലെ കരടായി; കൂടെ നിന്നവരും കാലുമാറിയപ്പോൾ സിസ്റ്റർ ടീന ഒറ്റപ്പെട്ടു
അവിടെ ചെന്നപ്പോൾ തന്നെ അച്ചൻ വിളിപ്പിച്ച കാര്യം മനസിലായി. സന്ദർശക മുറിയിൽ സിഎംസി സഭയുടെ മുതിർന്ന സിസ്റ്റർമാർ ഇരിക്കുന്നു. അച്ചനു പറയാനുണ്ടായിരുന്നത് ഒരു കാര്യം മാത്രം സ്കൂൾ പള്ളിക്ക് കൊടുക്കുന്നതിനെ എതിർക്കരുത്. സിസ്റ്റർ ടീന അച്ചനോട് കാര്യങ്ങൾ ഓരോന്നായി വിശദീകരിച്ചു. കാര്യങ്ങൾ മനസിലായ അച്ചൻ പറഞ്ഞു ഞാൻ കാര്യങ്ങൾ ഈ രീതിയിൽ അല്ല അറിഞ്ഞത്. എന്നെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു. ഏതായാലും കേസ് കോടതിയിൽ നടക്കുകയല്ലെ അതിന്റെ വിധിക്ക് അനുസരിച്ച് കാര്യങ്ങൾ ചെയ്യാമെന്ന് സഭാധികാരികൾക്ക് കത്തു നൽകുക എന്ന്. ഈ സംഭവത്തിന് ചില ദിവസങ്ങൾക്ക് ശേഷം മദർ ജനറാൽ സി.എഡ്വേർഡ് മഠത്തിലെത്തി സി.ടീനയെ ചർച്ചയ്ക്ക് വിളിച്ചു. സമയം വൈകുന്നേരം ആറര. മദറിനും പറയാൻ ഒന്നേ ഒള്ളു സ്കൂൾ പള്ളിക്ക് വിട്ടു കൊടുക്കാൻ ഞാറയ്ക്കൽ സിസ്റ്റേസിനോട് പറയുക.
കേസുകളിൽ നിന്ന് എല്ലാം പിന്മാറുക. ടീന പറഞ്ഞാലെ അവർ അനുസരിക്കൂ. പകരമായി ടീനയ്ക്ക് എന്തു വേണമെങ്കിലും ചോദിച്ചോളു അമ്മതരാം..അവിടെയും ടീന തന്റെ ഉറച്ച നിലപാട് തുടർന്ന് . മദറിന് വിടാൻ ഭാവമില്ലായിരുന്നു. വീണ്ടും വീണ്ടും നിർബന്ധിച്ചുകൊണ്ടെയിരുന്നു. ചർച്ച വെളുപ്പിന് മൂന്നു മണി വരെ തുടർന്നു. ടീനയും നിലപാടിൽ ഉറച്ചു നിന്നു. 3 ദിവസങ്ങൾക്കു ശേഷം 2009 ജൂൺ 3നു സി. ടീന കൂനമ്മാവിൽനിന്നും എറണാകുളത്തേക്ക് കെഎസ്.ആർ.ടി.സി ബസിൽ യാത്ര ചെയ്യുകയായിരുന്നു. ബസ് 2 കി.മീ. പിന്നിട്ടപ്പോൾ സി. ടീന ബസിൽ നിന്നും തെറിച്ച് റോഡിൽ വീണു (അത് ഒരു ആക്സിഡന്റായി സിസ്റ്റർ ഇന്നും വിശ്വസിക്കുന്നില്ല) മഠത്തിലും ബിഷപ്പ് ഹൗസിലും വിവരം അറിയിച്ചു. മറുപടി ഞെട്ടിക്കുന്നതായിരുന്നു. 'അവരുടെ കാര്യത്തിൽ ഞങ്ങൾ ഇടപെടുകയില്ല. അവരെ സഹായിക്കാൻ വേറെ ആളുകളുണ്ട് ' നാട്ടുകാർ ചേർന്ന് സി. ടീനയെ എറണാകുളം ലിസ്സി ആശുപത്രിയിൽ എത്തിച്ചു. വലതുകാലിൽ രണ്ടൊടിവ്, തോളെല്ലു തകർന്നു,വലതുവശത്തെ വാരിയെല്ലുകൾ നാലെണ്ണം ഒടിഞ്ഞു.
തലയിൽ പതിനെട്ട് തുന്നലുകൾ ഏഴു ദിവസം അബോധാവസ്ഥയിൽ. ബോധം തെളിഞ്ഞപ്പോഴോ... ശരീരം മുഴുവൻ പ്ലാസ്റ്ററിൽ പരസഹായമില്ലാതെ അനങ്ങാൻകൂടി കഴിയാത്ത അവസ്ഥ. ഈ അവസ്ഥയിൽ കഴിയുന്ന ആളോടു ക്രിസ്തുവിന്റെ സ്്ഥാനപതികളായ സഭാ അധികാരികൾ ചെയ്തത് ലോകത്തെ ഏറ്റവും ക്രൂരനായ മനുഷ്യൻ പോലും ചെയ്യാത്തതാണ്. കോൺവെന്റിലുള്ള ആരും ടീനയെ കാണുകയോ മിണ്ടുകയോ അവരുടെ കാര്യത്തിൽ ഇടപെടുകയൊ ചെയ്യാൻ പാടില്ല എന്ന വിലക്ക് പുറപ്പെടുവിച്ചു. ആശുപത്രിയിൽനിന്നു ഡിസ്ചാർജ് ചെയ്യുന്നതിന്റെ തലേദിവസം ജൂൺ 26 ന് അന്നത്തെ ദീപികപ്പത്രത്തിൽ ഒരു അപൂർവമായ പരസ്യം സി. ടീനയുടെ ചിത്രം സഹിതം 'സി.. ടീനയെ സഭാവിരുദ്ധപ്രവർത്തനങ്ങളുടെ പേരിൽ സി.എം.സി. സഭയിൽ നിന്നും പുറത്താക്കിയിരിക്കുന്നു.
' പുറത്താക്കപ്പെട്ടയാളെ ഈ വിവരം അറിയിച്ചതാണ് ഏറ്റവും രസകരം. ദീപികയുടെ ഒരു പ്രതി ടീന കിടന്നിരുന്ന മുറിയുടെ ജനലിന് ഇടയിലൂടെ തള്ളിവച്ചിരുന്നു. പുറത്താക്കിയ വിവരം അറിഞ്ഞ ടീന പുറത്തു പോവാൻ തയ്യാറല്ലായിരുന്നു. മഠാധികാരികളുടെ ഈ നടപടിക്കെതിരെ സാമൂഹ്യപ്രവർത്തകർ രംഗത്തു വന്നു. അവർ ഇന്ത്യയിലെ നുഷ്യോക്ക് പരാതി അയച്ചു. റോമിലെ മുഖ്യകാര്യാലയത്തിൽ നിന്നും മറുപടി ലഭിക്കുംവരെ നടപടി എടുക്കരുതെന്നും കാണിച്ചുള്ള നുൻഷ്യോയുടെ മറുപടി കിട്ടി. അതോടെ മറുപടി വരാതിരിക്കാനും നടപടി ത്വരിതപ്പെടുത്താനുമായി മേജർ ആർച്ച് ബിഷപ്പ് വർക്കി വിതയത്തിൽ റോമിൽ പോയി മഠാധികാരികൾക്ക് അനുകൂലമായ കത്ത് കയ്യിൽ വാങ്ങി എത്തി. ഇതോടെ ജോയിന്റ് ക്രസ്ത്യൻ കൗൺസിൽ നേതാക്കളായ ടീനയുടെ സഹോദരൻ ജെറിയും ഫെലിക്സ് പുല്ലൂടനും ജാസഫ് വളിവിലുമൊക്കെ ചേർന്ന് അഡ്വ. വർഗീസ് പറമ്പിൽ വഴി കോടതിയെ സമീപിച്ച് മഠാധികൃതരുടെ നടപടി സ്റ്റേ ചെയ്തു.
കോടതി വിധിയെ കാറ്റിൽ പറത്തി സി.എം.സി. നേതൃത്വം ആശുപത്രിയിൽനിന്നും ഡിസ്ചാർജായ ടിനയെ മഠത്തിലെടുക്കാതെ ആശുപത്രിയിൽത്തന്നെ ഉപേക്ഷിച്ചു. ഇതറിഞ്ഞ സാമൂഹ്യപ്രവർത്തകർ ഇടപെട്ട് പ്രതിഷേധിച്ചു. ഫാ. പോൾ തേലക്കാട്ടും ലിസ്സി ആശുപത്രി ഡയറക്ടർ ഫാ. മാത്യുവുമൊക്കെ ഇടപെട്ട് മഠാധികാരികളുമായി നടത്തിയ ചർച്ചയെത്തുടർന്ന് ജൂലൈ 13നു ടീനയെനായരമ്പലത്തെ സി.എം.സി. മഠത്തോടനുബന്ധമായി ഡോ. സിസ്റ്റർ ഐഡയുടെ ഉദയഭവൻ ക്ലിനിക്കിലെ ഒരു മുറിയിൽ ഏകാന്തതടവുപുള്ളിയെപ്പോലെ മാറ്റിപാർപ്പിച്ചു ഒരു ശുശ്രൂഷകയായി മേരിയെ ഒരു സ്ത്രീയെ ഏർപ്പെടുത്താനുള്ള ഔദാര്യം സഭാധികാരികൾ കാണിച്ചു. റാണിമാതായിലേക്കെന്നല്ല ഒരു കോവെന്റിലേക്ക് ഇനി പ്രവേശിപ്പിക്കില്ലെന്നു അധികാരികൾ തീർത്തു പറഞ്ഞു. ടീനയോട് അനുഭാവ പൂർവ്വം പെരുമാറിയതിന്റെ പേരിൽ ഡോ. സി. ഐഡയെ അവിടെ നിന്നും ട്രാൻസ്ഫർ നൽകി മാറ്റി വർഷങ്ങളോളം പാവങ്ങൾക്ക് സൗജന്യചികിൽസ നൽകിയിരുന്നു ഉദയഭവൻ അടച്ചു പൂട്ടിയെന്നത് മറ്റൊരു സംഭവം.
ഇവിടെ മുകളിൽ മഠവും താഴെ ക്ലിനിക്കും ആയിരുങ്കെിലും ടീനയ്ക്ക് മഠത്തിൽ പ്രവേശനമില്ലായിരുന്നു.ഇതുകൊണ്ടൊും അധികാരികളുടെ പ്രതികാരദാഹം അടങ്ങിയില്ല. അവർ ടീനയുടെ സഭാവസ്ത്രം അഴിപ്പിക്കാൻ അവസരം തേടിക്കൊണ്ടേയിരുന്നു.ഒടുവിൽ അവർ തന്നെ അവസരം ഉണ്ടാക്കാൻ തീരുമാനിച്ചു അന്നത്തെ മദർ പ്രൊവിൻഷ്യാളിന്റെ ഒത്താശയോടെ അമൽ എന്നൊരാൾ സി.ടീനയെ തേടിയെത്തി. അയാൾക്കു സിസ്റ്റർ ടീനയെ കല്യാണം കഴിക്കണം. ശുശ്രൂഷക വഴി ആവശ്യം ടീനയുടെ അടുത്തെത്തി. ടീന അതിനു വഴങ്ങണം. ഇതായി അധികാരികളുടെ ഡിമാന്റ്. സിസ്റ്റർ ആവശ്യം പുച്ഛിച്ചു തള്ളി.ഒരു വർഷം കഴിഞ്ഞിട്ടും, സ്വന്തം കാര്യങ്ങൾ സ്വയംചെയ്യാൻ പ്രാപ്തിയുണ്ടായിട്ടും സിസ്റ്ററെ മഠത്തിൽ പ്രവേശിപ്പിച്ച് ഭക്ഷണം നൽകാൻ പോലും മഠാധികാരികൾ തയ്യാറായില്ല. ഇതിനിടെ ടീനയുടെ ശുശ്രൂഷക്കാരി മാറി പുതിയ ഒരു പെൺകുട്ടി ആചുമതലയിൽ എത്തി. ആരോഗ്യ സ്ഥിതി വീണ്ടെടുത്ത സി.ടീന ശുശ്രൂഷക്കാരിയെ മാറ്റാൻ മറ്റാൻ ആവശ്യപ്പെട്ടു.
മൂന്നു മാസം കഴിഞ്ഞിട്ടും യാതൊരു നടപടിയും ഉണ്ടായില്ല. അവർ മദറിനോടു കാരണം തിരക്കി. മദർ പ്രൊവിൻഷ്യൽ സമ്മതിച്ചെങ്കിലും അനുമതിക്കായി മദർ ജനറാളെ ബന്ധപ്പെട്ടപ്പോൾ ജനറാൾ തടഞ്ഞു കുട്ടിയെ മാറ്റാൻ പാടില്ല. ഇതേത്തുടർന്ന് 2010 സെപ്റ്റംബർ 20നു ടീന ജനറാളിനെ നേരിൽക്കാണാനായി ആലുവ ജനറലേറ്റിലെത്തി. കാര്യങ്ങൾ പറഞ്ഞു. തനിക്ക് അനുകൂലമായി കോടതി വിധിയുണ്ടായിട്ടും എന്തുകൊണ്ടു മഠത്തിൽ പ്രവേശിപ്പിക്കുന്നില്ലെ ടീനയുടെ ചോദ്യത്തിനു മറുപടിയായി ജനറാൾ നയം വ്യക്തമാക്കി കോടതിവിധി സഭയ്ക്കു ബാധകമല്ല. അമ്പരുന്നു പോയ സി. ടീന ജനറാളിന്റെ മഠത്തിൽ നിരാഹാരസത്യഗ്രഹം ആരംഭിച്ചു. അധികാരികൾ വഴങ്ങിയില്ല.. ക്ഷേമാന്വേഷണത്തിനെത്തിയ സഹോദരൻ ജെറി വിവരം അറിഞ്ഞപ്പോൾ ഏഴു ദിവസം പിന്നിട്ടിരുന്നു.
വിവരം പുറംലോകം അറിഞ്ഞു. ആർ.ഡി..ഒ., തഹസിൽദാർ മുതലായവർ ഇടപെട്ടു. ടീനയുടെ ആവശ്യങ്ങൾ ന്യായമാണെു ഉദ്യോഗസ്ഥരെല്ലാം അംഗീകരിച്ചു. എന്നിട്ടും സഭാധികാരികൾ വഴങ്ങിയില്ല. ഇതേത്തുടർന്ന് സെപ്റ്റംബർ 30നു രാവിലെ 10 മുതൽ ജോയിന്റ് ക്രിസ്ത്യൻ കൗൺസിൽ പ്രവർത്തകർ ആലുവാ സി.എം.സി. ജനറലേറ്റിനു മുൻപിൽ സത്യാഗ്രഹം ആരംഭിച്ചു. അതോടെ ടീനയുടെ എല്ലാ ഡിമന്റുകളും അംഗീകരിച്ച് അവരെ എറണാകുളം റാണിമാതാ കോവെന്റിൽ തിരിച്ചെടുത്തു. 2014 ൽ ഞാറയ്ക്കലിൽ അച്ചന്മാരുടെ അടി കൊണ്ട സിസ്റ്റർ റെയ്സിയും കാലുമാറി സഭാധികാരികൾക്ക് ഒപ്പം ചേർന്നു.സി.റാണി ജെയ്സ് ഇൻഡോറിലേക്കും പോയി.സി. ടീന തികച്ചും ഒറ്റക്കായി. കഴിഞ്ഞ ആറു വർഷമായി ആർക്കും വേണ്ടാതെ സഹസന്യാസിനികളുടെ കുത്തുവാക്കുകളും കേട്ട് സിസ്റ്റർ ടീന അവിടെ ഇപ്പോഴും റാണിമാതാ മഠത്തിൽ കഴിയുകയാണ്. എന്തെല്ലാം നേരിടേണ്ടി വന്നാലും ലൗകിക ജീവിതം ഉപേക്ഷിച്ച്് സ്ന്യസ്ത വഴി സ്വീകരിച്ചയാളാണ് താൻ മരണം വരെ അങ്ങനെ തന്നെയായിരിക്കുകയും ചെയ്യുമെന്ന നിശ്ചയദാർഢ്യത്തോടെ...
(അവസാനിച്ചു)
ഈ വാർത്ത പോലെ ഓരോ ദിവസവും പ്രസിദ്ധീകരിക്കുന്ന മറുനാടനിൽ മാത്രം വായിക്കാൻ സാധിക്കുന്ന നാലോ അഞ്ചോ സ്പെഷ്യൽ വാർത്തകൾ അപ്ഡേറ്റ് ചെയ്യുമ്പോഴേ നിങ്ങൾക്ക് അലർട്ട് ചെയ്യാൻ ഈ പ്രത്യേക ഫേസ്ബുക്ക്
അക്കൗണ്ട് ലൈക്ക് ചെയ്യുക
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- എറണാകുളം-അങ്കമാലി അതിരൂപതയിൽ ജനാഭിമുഖമല്ലാത്ത മറ്റൊരു കുർബാന രീതിയും സാധ്യമല്ല; ഏകീകൃത കുർബാന ആവശ്യപ്പെടുന്നത് ഒറ്റപ്പെട്ട ചില വ്യക്തികൾ മാത്രം; ആരാധനക്രമ കാര്യങ്ങളിൽ കോടതികൾക്കു ഇടപെടാൻ പറ്റുകയില്ല; കേസുകളെ വൈദികർ ഭയപ്പെടുന്നില്ലെന്നും വൈദികയോഗം
- വർക്കലക്കാരൻ ഐടി എൻജിനീയർക്ക് വധു കസാഖ്സ്ഥാനിൽ നിന്ന്: വിവാഹം നടന്നത് ശിവഗിരിയിൽ: മൂന്നു വർഷം നീണ്ട പ്രണയത്തിന് സാഫല്യം; വധുവിന്റെ അച്ഛനും അമ്മയും അനുഗ്രഹം ചൊരിഞ്ഞത് ഓൺലൈനിൽ തൽസമയം
- മതംവിട്ട സ്ത്രീകൾ സധൈര്യം സംസാരിക്കുന്നു; ഒപ്പം മുതിന്ന യുക്തിവാദികളെ ആദരിക്കലും; മതരഹിതരുടെ കുടുംബ സംഗമത്തിനൊരുങ്ങി കോഴിക്കോട്
- 'അപ്പുവിന്റെ അച്ഛനാണ് ഞാൻ'! വർഷങ്ങൾക്കു ശേഷം കുടജാദ്രിയുടെ മുകൾത്തട്ടിൽ മോഹൻലാൽ; യാത്രയ്ക്കിടെ കൊടുങ്കാട്ടിൽ വഴിതെറ്റി; അറിഞ്ഞ ലാലേട്ടനെക്കാൾ എത്ര വലുതാണ് അറിയപ്പെടാത്ത ലാലേട്ടൻ; തിരക്കഥാകൃത്തായ രാമാനന്ദിന്റെ കുറിപ്പ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്