സിസ്റ്റർ ലിസ്സി കുര്യൻ വടക്കേൽ വഴിതെറ്റി നടക്കുന്നു; തിരുത്താനുള്ള അവസരമായിരുന്നു സ്ഥലം മാറ്റം; വീട്ടുതടങ്കലിൽ പാർപ്പിച്ചതായുള്ള വാർത്ത അടിസ്ഥാന രഹിതമാണെന്ന് സന്യാസി സഭ; വീട്ടുതടങ്കൽ ആരോപണത്തിൽ കഴമ്പുണ്ടെന്ന് തിരിച്ചറിഞ്ഞ് അന്വേഷണം തുടങ്ങി പൊലീസും
പ്രകാശ് ചന്ദ്രശേഖർ
മൂവാറ്റുപുഴ: സിസ്റ്റർ ലിസ്സി കുര്യൻ വടക്കേൽ വഴിതെറ്റി നടക്കുന്നു. തിരുത്താനുള്ള അവസരമായിരുന്നു സ്ഥലം മാറ്റം. വീട്ടുതടങ്കലിൽ പാർപ്പിച്ചതായുള്ള വാർത്ത അടിസ്ഥാന രഹിതമാണ്. ബിഷപ്പിനെതിരെ മൊഴി നൽകിയത് മഠത്തിന്റെ അനുമതിയില്ലാതെയാണ്. ജനുവരി 25-നാണ് സ്ഥലം മാറ്റ ഉത്തരവ് നൽകിയത്. ഇതിന് പീഡനക്കേസ്സുമായി യാതൊരുബന്ധവുമില്ല.ഫ്രാങ്കോ മുളയ്ക്കൽ പ്രതിയായ കന്യാസ്ത്രീ പീഡനക്കേസ്സിലെ സാക്ഷിയായ സിസ്റ്റർ ലിസ്സി കുര്യൻ വടക്കലിന്റെ ആരോപണത്തെക്കുറിച്ച് എഫ് സി സി കന്യാസ്ത്രീ സമൂഹം വിജഡയവാഡ പ്രൊവിൻഷ്യൽ സുപ്പീരിയർ സിസ്റ്റർ അൽഫോൻസയുടെ പ്രതികരണം ഇങ്ങിനെ.
മാധ്യമങ്ങൾക്ക് നൽകിയ വാർത്തകുറിപ്പിലാണ് സിസ്റ്റർ അൽഫോസ ഇത്തരത്തിൽ പതികരിച്ചിട്ടുള്ളത്. സഭയിലെ അംഗമായ സിസ്റ്റർ ലിസ്സി കുര്യൻ കഴിഞ്ഞ 14 വർഷത്തോളമായി വിജയവാഡ പ്രൊവിൻസിന്റെ ഉടമസ്ഥതയിലുള്ള മൂവാറ്റുപുഴയിലെ ഗസ്റ്റ്ഹൗസ്സിൽ അനധികൃതമായി താമസിച്ചുവരികയായിരുന്നു സഭയ്ക്ക് കേരളത്തിൽ യാതൊരുവിധ പ്രവർത്തനങ്ങളും ഇല്ലന്നിരിക്കെ സ്വന്തം നിലയ്ക്കായിരുന്നു ഇവരുടെ പ്രവർത്തനം .ഇതിനിടയിൽ കുറവലിങ്ങാട് മഠവുമായി അടുപ്പംസ്ഥാപിച്ച് ബിഷപ്പിനെകിരെ പൊലീസിൽ രഹസ്യമൊഴി നൽകി.
പൊലീസിൽ മൊഴി നൽകിയത് കോൺവെന്റിന് പുറത്തുള്ള വിവരമായിരുന്നതിനാൽ തനിക്കോ മറ്റധികാരികൾക്കോ അറിവുണ്ടായിരുന്നില്ല.സ്ഥലം മാറ്റ ഉത്തരവ് നൽകിയ ശേഷമാണ് സി.ലിസ്സി ഈ വിവരം തന്നെ അറിയിച്ചത്.ഇതിൽ നിന്നുതന്നെ സ്ഥലം മാറ്റത്തിന് കാരണം ബിഷപ്പിനെതിരെ മൊഴി നൽകിയതുകൊണ്ടല്ലന്ന് വ്യക്തമാണ്. സ്വാഭാവീകമായി നൽകുന്ന സ്ഥലം മാറ്റം എന്നതിനപ്പുറം അല്പം വഴിമാറി നടന്നിരുന്ന സഹോദരിക്കുള്ള തിരുത്തലായിരുന്നു സഭയുടെ ജനറൽ സിനാക്സിസിസ് തീരുമാന പ്രകാരം ഫെബ്രുവരി 12-ന് സി.ലിസ്സിക്ക് നൽകിയ നിയമനം.
ഈ നിയമനത്തിന് മൂന്നുദിവസങ്ങൾക്കുശേഷം മാതാവിന് ഓപ്പറേഷൻ ഉണ്ടെന്നും നാട്ടിൽ പോകണമെന്നും സി.ലിസ്സി ആവശ്യപ്പെട്ടത് ഇതുപ്രകാരം ഫെബ്രുവരി 16-ന് യാത്ര തിരിക്കത്തക്ക വിധം ടിക്കറ്റും ബുക്കുചെയ്തിരുന്നു. എന്നാൽ 15-ാം തീയതി മേലധികാരികളെ അറിയിക്കാതെ സി.ലിസ്സി യാത്രയ്ക്ക് തയ്യാറായി.ഒറ്റയ്ക്ക് വിടേണ്ടെന്ന് കരുതി ഞാനും സി.ലിസ്സിക്കൊപ്പം നാട്ടിലേയ്ക്ക് തിരിച്ചു.ഇവിടെയെത്തി എഫ് സി സി സമൂഹത്തിന്റെ മദർ ജനറലിനെ കാണുകയും ഈയവസരത്തിൽ ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടാവുകയും ചെയ്തു.ഇവിടെ നിന്നും പിണങ്ങിപ്പോരുകയായിരുന്ന സി.ലിസ്സിയെ 16-ന് മാതാവിനെ അഡ്മിറ്റ് ചെയ്തിട്ടുള്ള ആശുപത്രിയിൽ എത്തിച്ചു.
പിറ്റേന്ന് വൈകുന്നേരം സി.ലിസ്സി മൂവാറ്റുപുഴയിലെ ഗസ്റ്റ് ഹൗസിലെത്തി.18-ന് രാവിലെ സി.ലിസ്സിയുടെ സഹോദരൻ ഗസ്റ്റ് ഹൗസിലെത്തി ഫ്രാങ്കോയ്ക്കെതിരെ മൊഴി നൽകിയാൽ സ്ഥലം മാറ്റുമോ എന്ന് ചോദിച്ച് ഭീഷിണിപ്പെടുത്തുകയും ബഹളമുണ്ടാക്കുകയും ചെയ്തു.തുടർന്ന് ഉച്ചയോടെ പൊലീസ് എത്തി സി.ലിസ്സിയെ കൂട്ടിക്കൊണ്ടുപോകുകയും ചെയ്തു. മൂവാറ്റുപുഴയിൽ 70- കഴിഞ്ഞ രണ്ട് കന്യാസ്ത്രീകൾ താമസിക്കുന്നിടത്ത് സി .സിറ്റർ ലിസ്സിയെ തടങ്കലിൽ വച്ചതായുള്ള വാർത്ത സാക്ഷരകേരളം അർഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയുമെന്നാണ് പ്രതീക്ഷിക്കുന്നത് -അവർ പത്രക്കുറിപ്പിൽ വ്യക്തമാക്കി.
എന്നാൽ സംഭവത്തെക്കുറിച്ച് മൂവാറ്റുപുഴ പൊലീസ് നൽകുന്ന വിവരം മറ്റൊന്നാണ്.സഹോദരിയെ തടഞ്ഞുവച്ചിരിക്കുകയാണെന്നും മോചിപ്പിക്കണമെന്നും ആവശ്യപ്പെട്ട് സി.ലിസ്സിയുടെ സഹോദരനും മറ്റൊരാളും തന്നെ വന്ന് കണ്ട് പരാതി പറഞ്ഞെന്നും പ്രാഥമീക അന്വേഷണത്തിൽ പരാതിയിൽ കഴമ്പുണ്ടെന്ന് ബോദ്ധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ ഈ വിഷയത്തിൽ കേസെടുത്ത് ഉടൻ അന്വേഷണം ആരംഭിക്കുകയായിരുന്നെന്നും മൂവാറ്റുപുഴ സി ഐ ജയകുമാർ അറിയിച്ചു.
പാരാതിയെത്തുടർന്നുള്ള നടപടികളെക്കുറിച്ച് സി ഐ നൽകുന്ന വിവരണം ഇങ്ങനെ.
സഹോദരിയ അന്യായമായി തടങ്കലിൽ വച്ചിരിക്കുകയാണെന്നായിരുന്നു പരാതിക്കാരുടെ വെളിപ്പെടുത്തൽ.ഇതേത്തുടർന്ന് കേരള പൊലീസ് ആക്ട് 57- പ്രകാരം മിസ്സിംഗിന് കേസെടുത്തു.തുടർന്ന് വിവരശേഖരണത്തിനായി പരാതിയിൽപ്പറയുന്ന മൂവാറ്റുപുഴയിലെ എഫ് സി കോൺവെന്റിലെത്തി. ഇവിടെ എത്തി സി.ലിസ്സിയെ കാണണമെന്ന് ആവശ്യപ്പെട്ടപ്പോൾ ആദ്യമൊന്നും ബന്ധപ്പെട്ടവർ അനുവദിച്ചില്ല.എന്തിനാ കാണുന്നതെന്നായിരുന്നു ഇവരുടെ ചോദ്യം.കുറച്ചുസമയം കഴിഞ്ഞപ്പോൾ ഇവർ സി.ലിസ്സിയെ പൊലീസിന് മുന്നിലെത്തിച്ചു.തന്നെ തടഞ്ഞുവച്ചിരിക്കുകയായണെന്നും ഫോൺ പിടിച്ചുവച്ചിരിക്കുകയാണെന്നും അവർ പരാതിപ്പെട്ടു.
അവിടെ നിന്നും സി.ലിസ്സിയെ പൊലീസ് വാഹനത്തിൽ മജിസ്ട്രേറ്റിന്റെ മുന്നിലെത്തിച്ചു.ഇവിടെയും സി.ലിസ്സി പൊലീസിനോട് പറഞ്ഞ കാര്യങ്ങൾ ആവർത്തിച്ചു.തുടർന്ന് ഐ പി സി -342 പ്രകാരം ഇവരെ അന്യായമായി തടങ്കലിൽ പാർപ്പിച്ചതായികാണിച്ച് കേസെടുത്ത് അന്വേഷണം നടത്തിവരികയാണ്.അന്വേഷണത്തിൽ ലഭിക്കുന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ മേൽ നടപടി സ്വീകരിക്കുമെന്നും സി ഐ വ്യക്തമാക്കി. സി.ലിസ്സിയുടെ വെളിപ്പെടുത്തൽ പ്രകാരം മൂവാറ്റുപുഴയിലെ മഠത്തിൽക്കഴിയുന്നതിന് കോടതി ഇവർക്ക് പൊലീസ് സംരക്ഷണം നൽകാൻ ഉത്തരവിട്ടിട്ടിരിക്കുകയാണ്.ഇക്കാര്യത്തിൽ സി.ലിസ്സിയോ ബന്ധുക്കളോ ഇതുവരെ മാധ്യമങ്ങളോട് പ്രതികരിച്ചിട്ടില്ല.മാതാവിന്റെ ചികത്സയുമായി ബന്ധപ്പെട്ട് സി.ലിസ്സി ഇപ്പോൾ തൊടുപുഴയിലാണെന്നാണ് അറിയുന്നത്.
കന്യാസ്ത്രീ പീഡനക്കേസ്സിൽ ബിഷപ്പ് ഫ്രാങ്കോയ്ക്കെതിരെ പരസ്യനിലപാടെടുത്ത സി.ലൂസ്സി കളപ്പുര എഫ് സി സി സന്യാസിന് സമൂഹത്തിലെ അംഗമാണ്.ഇവർക്കെതിരെ സഭയുടെ ഭാഗത്തുനിന്നും നിക്കം ശക്തമാണെന്നുള്ള വാർത്തകൾ പുറത്തുവന്നിരുന്നു.താൻ സാത്താൻസേവ നടത്തുന്നതായി ആരോപിക്കുകയും കുട്ടികൾ തന്നോട് സംസാരിക്കുന്നത് വിലക്കുന്ന നിലയിലേക്ക് കാര്യങ്ങൾ എത്തുകയും ചെയ്ത സാഹചര്യത്തിൽ താൻ മതാധ്യപനം നിർത്തുന്നതായി സി.ലൂസ്സി വെളിപ്പെടുത്തിയതായുള്ള വാർത്തയും പുറത്തുവന്നിട്ടുണ്ട്.
സി.ലിസ്സി ബിഷപ്പ് ഫ്രാങ്കോ കേസ്സിൽ ഇതുവരെ യാതൊരുതരത്തിലുള്ള പരസ്യപ്രതികരണത്തിനും തയ്യാറായിട്ടില്ല എന്നാണ് അറിയുന്നത്.പീഡിപ്പിക്കപ്പെട്ട കന്യാസ്ത്രി വിവരം തന്നോട് വെളിപ്പെടുത്തിയിരകുന്നെന്നാണ് സി.ലിസ്സി പൊലീസിന് നൽകിയിട്ടുള്ളമൊഴി.ഈ പീഡനക്കേസ്സിൽ ശാസ്ത്രീയ തെളിവുകളുടെ അഭാവം പൊലീസിന് തിരച്ചടിയാവുമൈന്ന പ്രചാരണം വ്യപകമാണ്. സാക്ഷിമൊഴികളും ഇത് ശരിവയ്ക്കുന്ന സാഹചര്യത്തെളിവുകളും നിരത്തിയായിരിക്കും കുറ്റകൃത്യം നടന്നതായുള്ള പ്രൊസിക്യൂഷൻ വാദം പുരോഗമിക്കുക എന്നാണ് ചൂണ്ടികാണിക്കപ്പെടുന്നത്.ഈ സാഹചര്യത്തിൽ സി.ലിസ്സിയുടെ മൊഴി കേസ്സിൽ നിർണ്ണായകമാവുമെന്നാണ് പരക്കെയുള്ള വിലയിരുത്തൽ.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍