പുതിയ കാർ വാങ്ങുന്നത് ഒഴിവാക്കി ചെലവ് ലാഭിക്കുകയാണ് ചെയ്തത്; സൂതാര്യമാകാനാണ് ടെൻഡർ വിളിച്ചത്; കാർ മോടിപിടിപ്പിക്കാൻ വൻതുക മുടക്കി ടെൻഡർ വിളിച്ചതിനെ ന്യായീകരിച്ച് പുലിവാൽ പിടിച്ച് സാക്ഷരതാ മിഷൻ ഡയറക്ടർ: വീടും ഓഫീസും മോടി പിടിപ്പിക്കുന്നത് പോലെ പഴയ കാർ പുതുക്കി പണിയുന്നത് എങ്ങനെയെന്ന് ചോദിച്ച് സോഷ്യൽ മീഡിയ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: ഓടി മടുക്കുകയോ ഓടിച്ചുമടുക്കുകയോ ചെയ്താൽ കാർ വിൽക്കുക മലയാളികളുടെ ശീലമാണ്. ഓൾഡ് ഈസ് ഗോൾഡ് എന്നൊക്കെ പറഞ്ഞ് കസ്തൂരി മാമ്പഴം പോലെ കാർ കാത്തുസൂക്ഷിക്കുന്ന വിമതന്മാരുമുണ്ട്. എന്നാൽ, സർക്കാരിന് ഈ പരിപാടിയൊന്നും നടപ്പില്ല. നയപ്രകാരം ഒമ്പത് വർഷം കഴിഞ്ഞാൽ കാർ വിൽക്കുകയോ, ഉപേക്ഷിക്കുകയോ ആവാം. ഓടി മടുത്തുവെന്ന് പറഞ്ഞ് അടുത്ത കാലത്ത് അഞ്ചുവർഷം വരെ ഓടിയ കാർ പോലും സർക്കാർ നിഷ്ക്കരുണം ഉപേക്ഷിച്ചിട്ടുണ്ട്.
കഥ ഇങ്ങനെ തുടരുന്നതിനിടെയാണ് ആറുവർഷം പ്രായമായ ഇന്നോവ കാർ പോരെന്ന് സാക്ഷരതാ മിഷൻ ഡയറക്ടർക്കും വൃന്ദത്തിനും തോന്നിയത്. പുതിയ കാർ വാങ്ങുന്നത് അത്ര കേമമായി ഡയറക്ടർക്ക് തോന്നിയില്ല. വീടൊക്കെ പഴക്കം ചെല്ലുമ്പോൾ പുതുക്കാറില്ലേ. ആ പൈതൃകച്ഛായ മാറാതെ ഒരുപുതുക്കൽ. അങ്ങനെയൊരു മോടിപിടിപ്പിക്കൽ. അതാണ് 'നിഷ്ക്കളങ്ക'മായി ചിന്തിച്ചത്. എന്നാൽ മോടികൂട്ടുമ്പോൾ ജാട കുറയ്ക്കനൊന്നും സാക്ഷരതാമിഷൻ കൂട്ടാക്കിയില്ല. ആക്സസറീസിന്റെയും, സ്പെയർ പാർട്സിന്റെയും ക്വട്ടേഷൻ പട്ടിക കണ്ട് ഉദ്യോഗസ്ഥരൊക്കെ നാണിച്ചുപോയെന്നാണ് അണിയറ സംസാരം. എന്നാൽ, പിന്നെ ഒരുപുതിയ കാർ ...പോരാരുന്നോയെന്ന് ചിലരൊക്കെ നിഷക്കളങ്കമായി ചോദിച്ചേ്രത!.
സാക്ഷരതാ മിഷൻ ഡയറക്ടറും, തികഞ്ഞ സിപിഎം കുടുംബാംഗവുമായ പി.എസ്.ശ്രീകലയ്ക്ക് ഇന്നോവ ക്രിസ്റ്റോ കാർ വാങ്ങാനായിരുന്നു താൽപ്പര്യം. അതു നടന്നില്ല. ഇതോടെയാണ് ഇന്നോവാ കാറിനെ ക്രിസ്റ്റോയ്ക്ക് തുല്യമാക്കാൻ തീരുമാനിച്ചത്. സംഗതി ജോറാവാൻ ക്വട്ടേഷൻ പട്ടിക നോക്കാം. 4 അലോയ് വീൽ, ഫ്ളോറിങ് മാറ്റ്, 70% അതാര്യമായ സൺ ഫിലിം, ആന്റിഗ്ലെയർ ഫിലിം, വിഡിയോ പാർക്കിങ് സെൻസർ, റിവേഴ്സ് ക്യാമറ, ഫുട്ട് സ്റ്റെപ്, വിൻഡോ ഗാർണിഷ്, ഡോർ ഹാൻഡിൽ ക്രോം, ട്രാക്കർ, മാർബിൾ ബീഡ്സ് സീറ്റ്, ഡോർ ഗാർഡ്, റിയർ വ്യൂ മിറർ ക്രോം, ബംപർ റിഫ്ളെക്ടർ, വുഡ് ഫിനിഷ് സ്റ്റിക്കർ, മൊബൈൽ ചാർജർ, നാവിഗേഷൻ സൗകര്യമുള്ള ആർഡ്രോയ്ഡ് കാർ സ്റ്റീരിയോ, ഫോം ഉൾപ്പെടെ സീറ്റ് കവർ തുടങ്ങിയവയ്ക്കായി ടെൻഡർ ക്ഷണിച്ചാണു കാൽ പേജോളം വലുപ്പത്തിൽ പത്രത്തിൽ പരസ്യം വന്നത്. സർക്കാർ അംഗീകൃത നിരക്ക് അനുസരിച്ച് പരസ്യത്തിനു തന്നെ 40,000 രൂപയോളം ചെലവു വരും. കാറുകളിൽ സൺ ഫിലിം ഒട്ടിക്കുന്നതിനെതിരെ ഹൈക്കോടതി വിധി നിലവിലുണ്ടെന്നിരിക്കെയാണു നാലു വാതിലുകളിലെ കണ്ണാടിയിലും ഫിലിം പതിപ്പിക്കാൻ ടെൻഡർ ക്ഷണിച്ചത്. ഇതും നിയമ വിരുദ്ധമാണ്.
ഏതായാലും പരസ്യം വന്നതോടെ കട്ടൻകാപ്പിക്കൊപ്പം പത്രപാരായണം പതിവാക്കിയ സകല സൂക്ഷമദൃക്കുകളായ മലയാളികളും സംഗതി അറിഞ്ഞു. പോരാത്തതിന് മറുനാടൻ അടക്കമുള്ള പത്രക്കാർ ഇതുവാർത്തയാക്കുകയും ചെയ്തു. മിഷൻ ഡയറക്ടർക്ക് ആകെ നാണക്കേടായെന്ന് പറഞ്ഞാൽ മതിയല്ലോ! വിശദീകരണച്ചുമതല പിആർഒയെ ഏൽപിച്ചു. പതിവുപോലെ വാർത്ത തെറ്റ് ഞങ്ങൾ ശരി എന്ന പൊതുരാഷ്ട്രീയ നിലപാട് തന്നെയാണ് സാക്ഷരതാ മിഷനും സ്വീകരിച്ചത്. വസ്തുതകളാണ് പറയുന്നത് എന്ന് പിആർഒ വിശദീകരണക്കുറിപ്പിൽ അവകാശപ്പെടുന്നു. ആറുവർഷം പഴക്കമുള്ള ഇന്നോവ കാർ ഒന്നരലക്ഷം കിലോമീറ്റർ ഓടി. വാഹനം ഓടി ക്ഷീണിച്ചതുകൊണ്ട് ഇടയ്ക്കിടെ വർക്ക്ഷോപ്പിൽ കയറ്റേണ്ടി വന്നു. പുതിയ വാഹനം വാങ്ങാമെന്ന അഭിപ്രായമുയർന്നപ്പോൾ ഡയറക്ടറാണ് വാഹനം സുരക്ഷിത യാത്രയ്ക്കു പാകത്തിൽ നവീകരിച്ചാൽ മതി എന്ന് പറഞ്ഞത്. ചെലവു കുറയ്ക്കലായിരുന്നു ഉദ്ദേശ്യം. (പുതിയ വാഹനത്തിന് 17 - 18 ലക്ഷം രൂപ വേണ്ടി വരും.) വാഹനം നവീകരിക്കാൻ എക്സി. കമ്മിറ്റി തീരുമാനിച്ചു.
ഇന്നോവ കമ്പനിയുടെ ഔദ്യോഗിക ഏജൻസിയുമായി ബന്ധപ്പെട്ടാണ് ക്വട്ടേഷൻ തയ്യാറാക്കിയത്. ക്വോട്ട് ചെയ്യുന്ന കുറഞ്ഞ തുക കൂടുതലായാൽ മോടിയാക്കൽ വേണ്ടെന്നുവയ്ക്കുമെന്ന ഭീഷണിയും കുറിപ്പിലുണ്ട്. ഒന്നരലക്ഷം കിലോമീറ്റർ ഓടിയ കാറിന് വിഡിയോ പാർക്കിങ് സെൻസർ, റിവേഴ്സ് ക്യാമറ, വിൻഡോ ഗാർണിഷ്, ഡോർ ഹാൻഡിൽ ക്രോം, ട്രാക്കർ, മാർബിൾ ബീഡ്സ് സീറ്റ്, ഡോർ ഗാർഡ്, റിയർ വ്യൂ മിറർ ക്രോം, നാവിഗേഷൻ സൗകര്യമുള്ള ആർഡ്രോയ്ഡ് കാർ സ്റ്റീരിയോ, ഫോം ഉൾപ്പെടെ സീറ്റ് കവർ തുടങ്ങിയവ ഫിറ്റുചെയ്ത പുതുക്കിയാലും സർക്കാർ നയപ്രകാരം മൂന്നുവർഷം കഴിയുമ്പോൾ കാർ വഴിയിൽ കളയണം. പോരാത്തതിന് വീട് മോടിയാക്കും പോലെ അറ്റകുറ്റപ്പണി ചെയ്താലും കാറിന് ആയുസ് കൂടുമോയെന്ന് നിഷ്പക്ഷമതികൾ പോലും ചോദിക്കുന്നു. ഇനി ആകെ ഇതൊക്കെ ഇക്കാലത്ത് ഒരാംഡംബരമാണോ എന്ന് ചോദിച്ചൊഴിയാം. ഏതായാലും പിആർഒ ന്യായീകരിച്ച് കുളമാക്കൽ തുടരുകയാണ്.
പലപ്പോഴും വാഹനം പണി ചെയ്യേണ്ടി വരുമ്പോഴും സർവീസിന് കൊടുക്കുമ്പോഴും പുറത്തുനിന്നു വാഹനം ഹയർ ചെയ്യാൻ വകുപ്പുണ്ടെങ്കിലും അതു ചെയ്യാതെ ഡയറക്ടറുടെ സ്വന്തം വാഹനം സ്വന്തമായി ഇന്ധനച്ചെലവ് നിർവ്വഹിച്ചാണ് ഔദ്യോഗിക ആവശ്യത്തിന് ഉപയോഗിക്കാറുള്ളത്. ഈ ന്യായമൊക്കെ കുറിപ്പിൽ പറയുന്നുണ്ടെങ്കിലും രണ്ടോ മൂന്നോ വർഷം കഴിഞ്ഞ് ഉപേക്ഷിക്കാനുള്ള കാറിന് വേണ്ടി ലക്ഷങ്ങളുടെ ആഡംബര സാമഗ്രികൾ വാങ്ങുന്നത് എന്തിനാണാവോ? ഡയറക്ടർ ഡൽഹിയിൽ നിന്ന് വരുമ്പോൾ മറുപടി പറയുമായിരിക്കും.
ചെലവ് ചുരുക്കലാണ് പിണറായി സർക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യം. പ്രളയത്തിലകപ്പെട്ടവരെ സഹായിക്കാൻ ലോകബാങ്കിനെ വരെ എത്തിച്ച് വായ്പ എടുക്കാനാണ് സർക്കാരിന്റെ തീരുമാനം. ദുരിത ബാധിതരെ സഹായിക്കാനായി പണപ്പിരിവിനായി സർക്കാർ നെട്ടോട്ടമോടുമ്പോഴാണ് സാക്ഷരതാ മിഷൻ ലക്ഷങ്ങൾ വെറുതെ പൊടിക്കുന്നത്. മിഷൻ ഡയറക്ടറുടെ ഭർത്താവായ തിരുവനന്തപുരം നഗരസഭാ സ്ഥിരസമിതി അധ്യക്ഷനുമുണ്ട് കോർപറേഷൻ വക ഔദ്യോഗിക കാർ. ബാബു തിരുവനന്തപുരത്തെ പ്രധാന സിപിഎം നേതാവാണ്.
സംസ്ഥാന സാക്ഷരതാമിഷൻ അഥോറിറ്റി ഡയറക്ടറായി ഡോ. പി.എസ്.ശ്രീകല ചുമതലയേറ്റത് പിണറായി സർക്കാർ അധികാരത്തിൽ ഏറിയതിന് ശേഷമായിരുന്നു. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ മലയാളം വിഭാഗം അസി. പ്രൊഫസറായിരുന്നു ശ്രീകല. കേരള സർവകലാശാല സിൻഡിക്കേറ്റിലും കേരള സാഹിത്യ അക്കാദമി എക്സിക്യൂട്ടീവ് കമ്മിറ്റിയിലും അംഗമായിരുന്നു. ഇടതു പക്ഷ ആശയങ്ങളുമായി പൊതു സമൂഹത്തിൽ സജീവമായിരുന്നു ശ്രീകല.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- എൽ നിനോ പിൻവാങ്ങി; പസഫിക് സമുദ്രം തണുത്തു: ഇനി ലാ നിനോയ്ക്ക് സാധ്യത
- വീടിന്റെ മൂന്നാംനിലയിൽ കളിക്കുന്നതിനിടെ നാലു വയസ്സുകാരി കെട്ടിപ്പിടിച്ചു; ബാലൻസ് തെറ്റി താഴേയ്ക്ക് വീണ 13കാരിമരിച്ചു: പരിക്കേറ്റ നാല് വയസ്സുകാരി ആശുപത്രിയിൽ
- കടമെടുത്ത് ശമ്പളം നൽകുന്ന സർക്കാർ പിൻവാതിൽ നിയമനക്കാരെ കൂട്ടത്തോടെ സ്ഥിരപ്പെടുത്താനുള്ള നീക്കത്തിൽ; അതും മുൻകാല പ്രാബല്യത്തോടെ; 1000 രാഷ്ട്രീയ നിയമനക്കാർക്ക് കോളടിച്ചേക്കും; പി എസ് സി റാങ്കുകാരോട് കാട്ടുന്ന വിവേചനം ചർച്ചകളിൽ
- ഭക്ഷണം കഴിക്കാനെത്തിയ അഭിഭാഷകരെ ആക്രമിച്ച കേസ്; ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ പ്രതി കീഴടങ്ങി: ഹോട്ടൽ മാനേജരായ യുവതിയും അറസ്റ്റിൽ
- ചുവപ്പിൽ നിന്ന് കാവി നിറത്തിലേക്ക്; ഇംഗ്ലീഷ്, ഹിന്ദി വാർത്താ ചാനലുകളുടെ ലോഗോയിൽ മാറ്റം വരുത്തി ദൂരദർശൻ ന്യൂസ്; സോഷ്യൽ മീഡിയയിൽ വിമർശനം
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- രണ്ടാം വട്ടവും ഒന്നാം സമ്മാനം; ഭാഗ്യദേവതയുടെ കണ്ണിലുണ്ണിയായി തോമസ്; ഒരു വർഷം മുൻപ് 80 ലക്ഷത്തിന്റെ ഭാഗ്യം ലഭിച്ച തോമസിന് ഇക്കുറി ലഭിച്ചത് ഒരു കോടിയുടെ ഭാഗ്യം: കോടീശ്വരനായത് ഫോൺ ചെയ്ത് മാറ്റിവെപ്പിച്ച ടിക്കറ്റിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍