Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

എന്താണീ എൽഎൻജി ടെർമിനൽ? എന്താണീ പെട്രോനെറ്റ്? ഏന്താണീ ഗെയിൽ പൈപ്പ്‌ലൈൻ? മോദിയെക്കണ്ട് മുഖ്യമന്ത്രി ഉറപ്പുകൊടുത്തത് എന്തുകൊണ്ട്? ഉമ്മൻ ചാണ്ടിയെ വെല്ലുന്ന വികസന നായകനാകാൻ പിണറായി: ആ ഭരണം തുടരാതെ തന്നെ ഈ നാട് വളരുന്നതിങ്ങനെ

എന്താണീ എൽഎൻജി ടെർമിനൽ? എന്താണീ പെട്രോനെറ്റ്? ഏന്താണീ ഗെയിൽ പൈപ്പ്‌ലൈൻ? മോദിയെക്കണ്ട് മുഖ്യമന്ത്രി ഉറപ്പുകൊടുത്തത് എന്തുകൊണ്ട്? ഉമ്മൻ ചാണ്ടിയെ വെല്ലുന്ന വികസന നായകനാകാൻ പിണറായി: ആ ഭരണം തുടരാതെ തന്നെ ഈ നാട് വളരുന്നതിങ്ങനെ

തിരുവനന്തപുരം: അഴിമതിയും സ്വജനപക്ഷപാതവും പെൺവിഷയങ്ങളും അലട്ടിയിട്ടും ഉമ്മൻ ചാണ്ടി ഭരണത്തുടർച്ചയെന്ന ആത്മവിശ്വാസത്തിൽ തുടർന്നത് കേരളംകണ്ട ഏറ്റവും വലിയ പല വികസന പദ്ധതികളുടേയും തുടക്കക്കാരൻ എന്ന നിലയിലായിരുന്നു. കൊച്ചി മെട്രോയും വിഴിഞ്ഞംതുറമുഖവും കണ്ണൂർ വിമാനത്താവളവുമൊക്കെ 'വളരണം ഈ നാട് തുടരണം ഈ ഭരണം' എന്ന ഈ മുദ്രാവാക്യത്തിന് അടിത്തറ നൽകി. വെള്ളാപ്പള്ളി ഉയർത്തിയ ഭൂരിപക്ഷ ധ്രുവീകരണം തിരിച്ചടിച്ചില്ലായിരുന്നെങ്കിൽ ഒരുപക്ഷെ, ഈ ആത്മവിശ്വാസം വിജയിക്കുകയും ചെയ്യുമായിരുന്നു. 

ഇടതുപക്ഷത്തിനെതിരെ ഉയർത്തിയ ഏറ്റവും വലിയ വെല്ലുവിളി അവർ വികസന വിരോധികൾ എന്നായിരുന്നു. വൻകിട പദ്ധതികൾ അട്ടിമറിക്കുമെന്ന് കമ്പ്യൂട്ടറിനെതിരെ സമരം നടത്തിയ കഥപറഞ്ഞ് ഇടതുപക്ഷത്തെ അവർ ആക്രമിച്ചുകൊണ്ടിരുന്നു. അതിനെ പ്രതിരോധിക്കാൻ സിപിഐ(എം) വേണ്ടവിധം വിജയിച്ചുമില്ല. എന്നാൽ ഭരണം തുടങ്ങി ഒരാഴ്ച തികയുംമുമ്പ് പിണറായിവിജയൻ വികസനകാര്യത്തിൽ ഉമ്മൻ ചാണ്ടിയെ മൂലയ്ക്കിരുത്തുന്ന ലക്ഷണമാണ് കാട്ടുന്നത്. അതിന്റെ ലക്ഷണങ്ങളാണ് അതിരപ്പിള്ളി മുതൽ ഗെയിൽ പൈപ്പ്‌ലൈൻ വരെയുള്ള ഉറച്ച നിലപാടുകൾ.

ഇക്കൂട്ടത്തിൽ ഗെയിലിനോടുള്ള പിണറായിയുടെ അടുപ്പം വളരെ പഴയതാണ്. ഉമ്മൻ ചാണ്ടിയെന്ന വികസന നായകന് ഇല്ലാത്ത ഇച്ഛാശക്തിയാണ് ഗെയിൽ പദ്ധതിയുടെ നടത്തിപ്പിൽ പിണറായി കാണിക്കുന്നത്. ആദ്യ ഡൽഹി സന്ദർശനത്തിൽത്തന്നെ ഗെയിൽ നടപ്പിലാക്കാനുള്ള മുഖ്യമന്ത്രിയുടെ ഉറച്ച തീരുമാനം വ്യാവസായിക വൃത്തങ്ങളെ ആവേശഭരിതമാക്കിയിരിക്കുകയാണ്. ചോദിച്ചതിനേക്കാൾ കൂടുതൽ കൊടുക്കാൻ മോദിയെ പ്രേരിപ്പിച്ചതും ഈ നിശ്ചയദാർഢ്യത്തിനുള്ള അംഗീകാരമായി വിലയിരുത്തപ്പെടുന്നു.

2015 ഓഗസ്റ്റ് ഒമ്പതിന് ഫേസ്‌ബുക്കിൽ പിണറായി കുറിച്ചത്

 'കേരളത്തിന്റെ ഊർജരംഗത്തെ സ്വപ്‌നപദ്ധതിയാണ് എൽഎൻജി ടെർമിനൽ. കൊച്ചിയിലെ പുതുവൈപ്പിനിൽ ടെർമിനൽ സ്ഥാപിച്ചിട്ട് രണ്ടുവർഷം പിന്നിട്ടു. അതിന്റെ ശേഷിയുടെ പത്തുശതമാനം മാത്രമെ ഇപ്പോൾ ഉപയോഗിക്കപ്പെടുന്നുള്ളു. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ യോഗം വിളിച്ചതുകൊണ്ട് പരിഹരിക്കാനാവുന്നതല്ല ഈ പ്രശ്‌നം. അതിന് ഇച്ഛാശക്തിയോടെയുള്ള ഇടപെടലും തുടർച്ചയായ പരിശോധനകളും ആവശ്യമാണ്. ഇവിടെ വികസനം മുടക്കികൾ ആരുമില്ല. കേരളത്തിന്റെ ഇപ്പോഴത്തെ പ്രശ്‌നം വികസനപദ്ധതികൾ നടപ്പാക്കാൻ അതിന് ചുമതലപ്പെട്ടവർക്ക് വേണ്ട മുൻകൈ ഇല്ല എന്നതാണ്.' ഇപ്പോഴത്തെ മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞവർഷം ഓഗസ്റ്റ് 9ന് നൽകിയ ഫേസ്‌ബുക്ക് പോസ്റ്റിലെ വരികളാണിത്.

മുഖ്യമന്ത്രിയായശേഷമുള്ള തന്റെ ആദ്യ ഡൽഹിയാത്രയിൽത്തന്നെ പെട്രോനെറ്റ് മേധാവിയെക്കണ്ട് പ്രകൃതിവാതക പദ്ധതി ഉടൻ പൂർത്തിയാക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാരിന്റെ എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്യുമ്പോൾ പിണറായി താൻ മുൻപു പറഞ്ഞ നയങ്ങൾ ഇച്ഛാശക്തിയോടെ നടപ്പാക്കുമെന്ന് അടിവരയിട്ട് ഉറപ്പിക്കുന്നു. 

കേരളത്തിന്റെ വികസനസാധ്യതകൾക്ക് വൻ കുതിപ്പേകമെന്ന പ്രതീക്ഷയിൽ കൊച്ചിയിൽ സ്ഥാപിച്ച എൽഎൻജി ടെർമിനൽ നോക്കുകുത്തിയായിട്ട് മൂന്നുവർഷം പിന്നിടുന്നു. കൊച്ചിയിൽനിന്ന് മംഗലാപുരത്തേക്കും ബാംഗഌരിലേക്കമുള്ള പ്രകൃതിവാതക പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിനുള്ള സ്ഥലമേറ്റെടുക്കലിൽ നിന്ന് യുഡിഎഫ് സർക്കാർ പിന്നോക്കംപോയതോടെ സംസ്ഥാനത്തിന് ഉണ്ടാകുന്ന വാർഷിക നഷ്ടം 400 കോടി രൂപ.

വലിയ പ്രതീക്ഷയിൽ കേരളത്തിലേക്ക് പദ്ധതിയുമായെത്തിയ പെട്രോനെറ്റ് പൈപ്പിടൽ പാതിവഴിയിൽ നിലച്ചുപോയതോടെ ത്രിശങ്കുവിലായി നിൽക്കുന്ന വേളയിലാണ് ഇപ്പോൾ മുഖ്യമന്ത്രി പിണറായി അവർക്കു വേണ്ടതെല്ലാം ചെയ്തുതരാമെന്ന വാഗ്ദാനവമായി എത്തുന്നത്. വികസന അജൻഡ മുദ്രാവാക്യമാക്കി നിലകൊണ്ട ഉമ്മൻ ചാണ്ടി സർക്കാർ എന്തുകൊണ്ട് പെട്രോനെറ്റിനും കേരളത്തിലെ പ്രകൃതിവാതക പൈപ്പ്‌ലൈൻ സ്ഥാപിക്കലിനും എതിരായി?

വികസനക്കുതിപ്പിൽ കേരളം നഷ്ടപ്പെടുത്തിയത് ഒമ്പതുവർഷങ്ങൾ

കേരളത്തിലും ഗുജറാത്തിലും പ്രകൃതി വാതക പൈപ്പ്‌ലൈൻ സ്ഥാപിക്കാൻ ഗ്യാസ് അഥോറിറ്റി ഓഫ് ഇന്ത്യ (ഗെയിൽ) പദ്ധതിയിടുന്നത് 2007 ലാണ്. ഒമ്പതു വർഷം കഴിഞ്ഞ് 2016 ആകുമ്പോൾ കേരളത്തിൽ നടപ്പായതുകൊച്ചിയിൽ സ്ഥാപിതമായ എൽഎൻജി ടെർമിനൽ മാത്രം. അതോടെ തീർന്നു വികസനം. പദ്ധതി കൃത്യമായി നടപ്പാക്കി 2013ൽ കമ്മീഷൻ ചെയ്ത ഗുജറാത്ത് ഇതിനകം 5000 കോടി രൂപയുടെ അധിക വരുമാനമുണ്ടാക്കി രാജ്യത്തെ വികസന ഭൂപടത്തിൽ മുന്നിലെത്തി നിൽക്കുന്നു. തുടക്കകാലത്ത് ടെർമിനൽ സ്ഥാപിക്കാനും മംഗലാപുരത്തേക്കും ബാംഗഌരിലേക്കുമുള്ള പൈപ്പ്‌ലൈൻ സ്ഥാപിക്കുന്നതിനും അന്നത്തെ ഇടതുസർക്കാർ നടപടിയെടുത്തെങ്കിലും പിന്നീട് യുഡിഎഫ് അധികാരത്തിലെത്തിയതോടെ എല്ലാം പാതിവഴിയിൽ നിലച്ചു. 2013ൽ കൊച്ചിയിലെ ടെർമിനൽ കമ്മീഷൻ ചെയ്‌തെങ്കിലും പദ്ധതിയോട് സംസ്ഥാന സർക്കാർ കാട്ടുന്ന അലംഭാവം പെട്രോനെറ്റ് പലതവണ ചൂണ്ടിക്കാട്ടിയിരുന്നു. 

ടെർമിനലിന്റെ പത്തുശതമാനം പോലും ഉപയോഗിക്കാൻ കഴിയാതായതോടെ വൻ നഷ്ടമാണുണ്ടാകുന്നതെന്നും ഈ പദ്ധതിയുമായി ഏറെനാൾ മുന്നോട്ടുപോകാൻ ആകില്ലെന്നുമായിരുന്നു അന്നത്തെ സിഇഒ എ.കെ ബല്യാൻ വ്യക്തമാക്കിയത്. സർക്കാർ സ്ഥലമേറ്റെടത്തു നൽകിയാൽ ഏഴോ എട്ടോ മാസത്തിനകം പദ്ധതി പ്രവർത്തനക്ഷമമാക്കാമെന്നും അദ്ദേഹം പറഞ്ഞെങ്കിലും ഉമ്മൻ ചാണ്ടി സർക്കാർ അതിന് നടപടിയെടുത്തില്ല. കേരളത്തിന് 1500 കോടി രൂപയുടെ അധികവരുമാനം വർഷംതോറും ലഭിക്കുമെന്ന വിലയിരുത്തപ്പെട്ട പദ്ധതി അതോടെ പെരുവഴിയിലായി. പ്രകൃതിവാതകം എൽപിജിപോലെ അപകടകാരിയല്ലെന്ന അടിസ്ഥാന വസ്തുത ജനങ്ങളെ ബോധ്യപ്പെടുത്താൻ യുഡിഎഫ് സർക്കാർ ശ്രമിക്കാതിരുന്നതാണ് പദ്ധതിയുടെ മുന്നോട്ടുപോക്കിന് പ്രധാന തടസ്സമായത്. ഇന്ത്യയിൽ 15 സംസ്ഥാനങ്ങളിൽ പ്രകൃതിവാതകം ഇന്ധനമായി ഉപയോഗിച്ച് തുടങ്ങിയിട്ട് വർഷങ്ങളായി. പ്രധാന മെട്രോനഗരങ്ങളിൽ പൈപ്പുകൾ വഴി കുടിവെള്ളം പോലെ പ്രകൃതിവാതകം വീടുകളിൽ എത്തിച്ച് പാചകത്തിനായി ഉപയോഗിക്കുന്നു. അതും എൽപിജിയെക്കാൾ കുറഞ്ഞ നിരക്കിൽ.

505 കിലോമീറ്റർ പൈപ്പ് ലൈൻ വലിക്കേണ്ട പദ്ധതി കൊച്ചിയിൽ അമ്പതുമീറ്റർ പൈപ്പിട്ടതോടെ നിലച്ചു. എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിൽ മാത്രമാണ് സർവേയെങ്കിലും പൂർത്തിയായത്. മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഒരു വിഭാഗം ശക്തമായി എതിർത്തതോടെ പൈപ്പിടൽ പ്രവർത്തനം തുടക്കത്തിലേ മുടങ്ങി. നൂറുകണക്കിന് കുടുംബങ്ങൾ കുടിയൊഴിക്കപ്പെടുമെന്നും ഏക്കറുകണക്കിന് കൃഷിയിടങ്ങൾ ഏറ്റെടുക്കുമെന്നുമെല്ലാമുള്ള തെറ്റായ പ്രചരണങ്ങളാണ് ജനങ്ങളുടെ എതിർപ്പ് വ്യാപകമാകുന്നതിന് കാരണമായത്. പ്രകൃതിവാതക പൈപ്പ്‌ലൈൻ കടന്നുപോകുന്ന പ്രദേശം അത്യന്തം സുരക്ഷാഭീഷണി നേരിടുമെന്നും എപ്പോൾ വേണമെങ്കിലും പൊട്ടിത്തെറിക്കുമെന്നുമെല്ലാം വാദമുയർന്നതോടെ ജനങ്ങൾ പൈപ്പ്‌ലൈനിനെതിരെ ഭീതിയോടെ നിലകൊണ്ടു. മലബാറിലെ ചില പ്രാദേശിക രാഷ്ട്രീയ പാർട്ടികളും ചില എൻജിഒകളുംമെല്ലാം നടത്തിയ പ്രചരണങ്ങൾക്കെതിരെ സത്യാവസ്ഥ ബോധ്യപ്പെടുത്തുന്ന നീക്കങ്ങൾ സർക്കാരും നടത്തിയില്ല.

എന്നാൽ ഇതിലൊരു വാസ്തവവും ഇല്ലെന്നതാണ് യഥാർത്ഥ വസ്തുത. പ്രകൃതിവാതകം എൽപിജിപോലെ അപകടകാരിയല്ലെന്ന അടിസ്ഥാന വസ്തുത ജനങ്ങളെ ബോധ്യപ്പെടുത്താൻ യുഡിഎഫ് സർക്കാർ ശ്രമിക്കാതിരുന്നതാണ് പദ്ധതിയുടെ മുന്നോട്ടുപോക്കിന് പ്രധാന തടസ്സമായത്. ഇന്ത്യയിൽ 15 സംസ്ഥാനങ്ങളിൽ പ്രകൃതിവാതകം ഇന്ധനമായി ഉപയോഗിച്ച് തുടങ്ങിയിട്ട് വർഷങ്ങളായി. പ്രധാന മെട്രോനഗരങ്ങളിൽ പൈപ്പുകൾ വഴി കുടിവെള്ളം പോലെ പ്രകൃതിവാതകം വീടുകളിൽ എത്തിച്ച് പാചകത്തിനായി ഉപയോഗിക്കുന്നു. അതും എൽപിജിയെക്കാൾ കുറഞ്ഞ നിരക്കിൽ.

പാവം ഗ്യാസിനെ വില്ലനാക്കിയത് തിരിച്ചടിയായി

കേരളത്തിൽ ഏഴ് ജില്ലകളിലൂടെയാണ് പൈപ്പ്‌ലൈൻ കടന്നുപോകുന്നത്. എറണാകുളത്തുകൊച്ചിയിൽ നിന്നാരംഭിക്കുന്ന പൈപ്പ്‌ലൈൻ 15.55 കിലോമീറ്റർ ദൂരത്തിലാണ് സ്ഥാപിക്കുക്. തൃശൂരിലിത് 72.45 കിലോമീറ്റർ. മഠത്തുംപടി, പുമംഗലം, കാരളം, അന്നകം, ചൊവ്വന്നൂർ, പെരുമ്പിലാവ് എന്നിവിടങ്ങളിലൂടെയാണ് പൈപ്പ് കടന്നുപോകുന്നത്. പാലക്കാട് ജില്ലയിൽ ചാലിശ്ശേരി, ഷൊർണ്ണൂർ, പള്ളൂർ, വാണിയംകുളം, ലക്കിടി, പേരൂർ, മുണ്ടൂർ, മലമ്പുഴ, പുതുശ്ശേരി എന്നിവിടങ്ങളിലൂടെയാണ് 118.74 കിലോമീറ്ററാണ് പൈപ്പ് സ്ഥാപിക്കേണ്ടി വരിക.
മംഗലൂരുവലേക്കുള്ള ലൈനിൽ മലപ്പുറത്താകട്ടെ 58.54 കി. മീറ്റർ ദൂരത്താണ്് പൈപ്പ് സ്ഥാപിക്കേണ്ടത്. കീഴ്പറമ്പ്, അരീക്കോട്, കാവന്നൂർ, പുൽപ്പറ്റ പൂക്കോട്ടൂർ, മലപ്പുറം, കോട്ടൂർ, പൊന്മലവ, മറാക്കര, എടയൂർ, വളാഞ്ചേരി, ഇരിമ്പിളിയം എന്നിവിടങ്ങളിലാണ് ഇത്. കോഴിക്കോട് ജില്ലയിൽ 79.5 കിലോമീറ്റർ പൈപ്പ് വരും. കാരശ്ശേരി മുക്കം, ഓമശ്ശേരി, കൊടുവള്ളി, താമരശ്ശേരി, ഉണ്ണികുളം, പനങ്ങാട്, കോട്ടൂർ, നടുവണ്ണൂർ, നൊച്ചാട്, പേരാമ്പ്ര, ചെറുവണ്ണൂർ, വളയം, ആയഞ്ചേരി, പുറമേരി, നാദാപുരം, തൂണേരി എന്നീ പ്രദേശങ്ങളിൽ. കണ്ണൂരിൽ 83.5 കിലോമീറ്റർ ദൂരം ഇരവട്ടി, തട്ടിയോട്, മുണ്ടേരി, പരിയാരം കരുവേലി എന്നിവിടങ്ങളിലൂടെ പോകും. കാസർകോട് 81 കിലോമീറ്റർ പിന്നിട്ട് പൈപ്പ് മംഗലാപുരത്തെത്തും. മലപ്പുറം, കോഴിക്കോട് ജില്ലകളിൽ ഒരുവിഭാഗം എതിർപ്പുമായെത്തിയതോടെ യുഡിഎഫ് പതിയെ പദ്ധതിയിൽ നിന്ന് പിന്നോക്കം പോകുകയായിരുന്നു. എറണാകുളം, തൃശൂർ, പാലക്കാട്, കാസർകോട് ജില്ലകളിൽ പ്രാരംഭ പ്രവർത്തനങ്ങളായിട്ടുണ്ട്.

ഭൂമിയുടെ ഉടമസ്ഥാവകാശം നഷ്ടപ്പെടും, ഭൂമിയിൽ കൃഷി ചെയ്യാൻ പറ്റില്ല, സമീപത്തുള്ള വീടുകൾ അടക്കം ഒഴിയേണ്ടിവരും, എപ്പോഴും പൊട്ടിത്തെറിക്കാം എന്നിങ്ങനെ പ്രചരണം നടന്നതോടെയാണ് സ്ഥലമേറ്റെടുക്കൽ നിലച്ചത്. എന്നാൽ വസ്തുതകൾ മറിച്ചാണ് എൽപിജിയേക്കാൾ ഏറെ സുരക്ഷിതമാണ് പ്രകൃതി വാതകം. സ്ഥലമെടുപ്പിന്റെ കാര്യത്തിലും കേരളത്തിന് ഇളവുണ്ട്. 10 മീറ്റർ ആയി കുറച്ചാണ് സ്ഥലമേറ്റെടുക്കൽ. ഇതിന്റെ ഉടമസ്ഥാവകാശമല്ല ഉപയോഗിക്കാനുള്ള അവകാശം മാത്രമാണ് പദ്ധതിക്ക് വിട്ടുനൽകുന്നത്. മറ്റു സംസ്ഥാനങ്ങളിൽ 30 മീറ്ററാണിത്. ന്യായവിലയുടെ 50 ശതമാനം നൽകുമെന്നും കമ്പനി ഉറപ്പു നൽകുന്നു. ഈ കാര്യത്തിൽ മാത്രമാണ് സംസ്ഥാന സർക്കാർ കമ്പനിക്ക് സഹായം ചെയ്തു നൽകേണ്ടതും.

മാത്രമല്ല, നഷ്ടപരിഹാരത്തുക അന്തിമമായി സംസ്ഥാന സർക്കാരിന് നിശ്ചയിക്കാൻ കഴിയുമെന്നതും ഗുണകരമാണ്. ആകെ പൈപ്പിടുന്ന 505 കിലോമീറ്ററിന് 1250 ഏക്കർ സ്ഥലമാണ് പൈപ്പിടാൻ ആവശ്യം. പൈപ്പ് ലൈനിനടുത്തു തന്നെ കൃഷി ചെയ്യുന്നതിന് തടസ്സമില്ല. 300 മീറ്റർ മാറിയേ നിർമ്മാണ പ്രവൃത്തി നടത്താവൂ എന്ന നിബന്ധനയും തെറ്റാണെന്ന് കമ്പനി വ്യക്തമാക്കുന്നു. മാത്രമല്ല, പൈപ്പ് ലൈനിടാൻ വേണ്ടി രാജ്യത്തെ ഒരു വീടുപോലും പൊളിക്കേണ്ടി വന്ന ചരിത്രമില്ലെന്നും അവർ ഉറപ്പുനൽകുന്നു. ഇക്കാര്യങ്ങളെല്ലാം സംസ്ഥാന സർക്കാരിന് പരിശോധിക്കാമെന്നിരിക്കെ പദ്ധതിക്ക് യുഡിഎഫ് സർക്കാർ വിലക്കേർപ്പെടുത്തിയത് മലപ്പുറത്തും കോഴിക്കോട്ടും പൈപ്പ് വലിക്കുന്നതിനെതിരെ മുസ്‌ളീം ലീഗിൽ നിന്നുള്ള സമ്മർദ്ദത്തെ തുടർന്നാണെന്നും ആക്ഷേപമുയർന്നിരുന്നു. ഭൂമിയുടെ ഉടമസ്ഥാവകാശം നഷ്ടപ്പെടും, ഭൂമിയിൽ കൃഷി ചെയ്യാൻ പറ്റില്ല, സമീപത്തുള്ള വീടുകൾ അടക്കം ഒഴിയേണ്ടിവരും, എപ്പോഴും പൊട്ടിത്തെറിക്കാം എന്നിങ്ങനെ പ്രചരണം നടന്നതോടെയാണ് സ്ഥലമേറ്റെടുക്കൽ നിലച്ചത്. എന്നാൽ വസ്തുതകൾ മറിച്ചാണ് എൽപിജിയേക്കാൾ ഏറെ സുരക്ഷിതമാണ് പ്രകൃതി വാതകം. സ്ഥലമെടുപ്പിന്റെ കാര്യത്തിലും കേരളത്തിന് ഇളവുണ്ട്.

ഭൂമി ഏറ്റെടുക്കലിന് മറ്റൊരു തടസ്സം വിലയാണ്. ഏറ്റെടുക്കുന്ന ഭൂമിയിൽ വൻ വൃക്ഷങ്ങൾ നടാനാവില്ല. വൻ കെട്ടിടങ്ങൾക്കും നിയന്ത്രണമുണ്ടാകും. ഏറ്റെടുക്കുന്ന പത്തുമീറ്റർ ഭൂമിക്ക് ന്യായവിലയുടെ 50 ശതമാനം നൽകാമെന്ന് കമ്പനി പറയുന്നുണ്ടെങ്കിലും മാർക്കറ്റ് വില വേണമെന്ന് ആവശ്യപ്പെട്ടതോടെ കണ്ണൂരിലുൾപ്പെടെ ചിലയിടങ്ങളിൽ സ്ഥലമേറ്റെടുക്കൽ തടസ്സപ്പെട്ടിരുന്നു. പുതിയ എൽഡിഎഫ് സർക്കാർ ഇക്കാര്യത്തിൽ എന്തുനിലപാട് സ്വീകരിക്കുമെന്നത് പ്രധാനമാണ്. റോഡുപോലെ തന്നെ, ഒരുപക്ഷേ, അതിലുപരി സംസ്ഥാനത്തിന് ഗുണകരമാകുന്ന പദ്ധതിക്കായി സർക്കാർ പണംമുടക്കാൻ തയ്യാറായേക്കും എന്നുതന്നെയാണ് മുഖ്യമന്ത്രിയുടെ പ്രതികരണങ്ങളിൽ നിന്നുള്ള സൂചനകൾ. പൈപ്പ് ലൈൻ സ്ഥാപിക്കപ്പെട്ട ഡൽഹി 25 വർഷമായി അതിന്റെ ഗുണം അനുഭവിക്കുന്നു എന്ന വസ്തുതപോലും മുൻ സർക്കാർ കണക്കിലെടുത്തില്ലെന്ന ആരോപണമാണ് ഉയരുന്നത്.

ഒമ്പതുവർഷം നഷ്ടമാക്കിയ കേരളം ഉണരുമ്പോൾ

ഇന്ന് കേരളത്തിൽ യാതൊരു താമസവുമില്ലാതെ പൈപ്പലൈൻ സ്ഥാപിക്കാൻ സ്ഥലമേറ്റെടുത്ത് നൽകാമെന്ന് ഡൽഹിയിൽ പെട്രോനെറ്റ് മേധാവിക്ക് ഉറപ്പുനൽകി മടങ്ങുമ്പോഴേക്കും കേരളം നഷ്ടമാക്കിയ ഒമ്പതുവർഷത്തെ വികസനം ചോദ്യചിഹ്നമായി അവശേഷിക്കുന്നു.
മധ്യപ്രദേശിൽ 2034 കിലോ മീറ്റർ, യുപി (2016), ഹരിയാന(524), രാജസ്ഥാൻ (750), ഡൽഹി (117), പഞ്ചാബ് (215), മഹാരാഷ്ട്ര (733), കർണാടക (694), ആന്ധ്ര (877), തമിഴ്‌നാട് (276), അസം (70), ത്രിപുര (126), ഉത്തരാഞ്ചൽ (74), ഗോവ (36) എന്നിങ്ങനെ പൈപ്പ് ലൈനുകൾ സ്ഥാപിച്ചുകഴിഞ്ഞു രാജ്യത്തുടനീളം. 77 നഗരങ്ങളിൽ ഗ്യാസ് കണക്ഷൻ നൽകാൻ പൈപ്പുകളായി. എന്നാൽ കേരളത്തിലെ 500 കിലോ മീറ്റർ പദ്ധതി എട്ടു വർഷം കഴിഞ്ഞിട്ടും 89 കിലോമീറ്ററിൽ ഒതുങ്ങിക്കിടക്കുന്നു. കൊച്ചിയിൽ അടുത്തിടെ പരീക്ഷണാടിസ്ഥാനത്തിൽ ഗാർഹിക കണക്ഷനുകൾ നൽകിയതു മാത്രമാണ് പുരോഗതി. കേരളത്തിനോടൊപ്പം പദ്ധതി തുടങ്ങിയ ഗുജറാത്തിൽ 1785 കി. മീറ്റർ പൈപ്പ് ലൈൻ സ്ഥാപിച്ചുകഴിഞ്ഞു.പരിസ്ഥിതിയോട് എറ്റവും ഇണങ്ങിനിൽക്കുന്ന ഇന്ധനമാണ് പ്രകൃതിവാതകം. ഭൂമിക്കടിയിലെ ജൈവ ഫോസിലുകളിൽ നിന്നും കുഴിച്ചെടുക്കുന്ന കൽക്കരി, അസംസ്‌കൃത എണ്ണ എന്നിവയെപ്പോലെ തന്നെയാണ് പ്രകൃതിവാതകവും ലഭിക്കുന്നത്. കപ്പലിൽ കൊച്ചിയിലെത്തുന്ന പ്രകൃതിവാതകം പൈപ്പ്‌ലൈനിലൂടെ പാലക്കാട്ടേക്കും മംഗലാപുരത്തേക്കും എത്തിക്കുന്നതാണ് ഗെയിലിന്റെ കേരളത്തിലെ പദ്ധതി. കടന്നുപോകുന്ന പ്രധാന നഗരങ്ങളിൽ പാചകവാതകമായും വാഹനങ്ങളിൽ ഇന്ധനമായും ഇതുപയോഗിക്കാൻ കഴിയും. ഭാവിയിൽ തലസ്ഥാന നഗരംവരെയും കൊച്ചിയിൽ നിന്ന് ലൈൻ എത്തിക്കാനായാൽ കേരളംമുഴുവൻ പാചകവാതക ക്ഷാമം തീരെ ഇല്ലാതാകും.

ഡൽഹി നഗരത്തിൽ മാത്രം 26 ലക്ഷം ഉപഭോക്താക്കൾ കാാൽനൂറ്റാണ്ടായി അപകടരഹിതമായി പ്രകൃതിവാതകം ഉപയോഗിക്കുന്നു. വൻകിട ഫ്‌ളാറ്റുകളിലും വീടുകളിലും പൈപ്പ്‌ലൈൻ വഴി പ്രകൃതിവാതകം എത്തുന്നു. വീടുകളിലേക്ക് എംപിപി ലൈനുകളിലൂടെ എത്തുന്ന വാതകം ജിഐ പൈപ്പുകളിലൂടെ ഗ്യാസ് അടുപ്പുകളിലേക്ക് ബന്ധിപ്പിക്കുന്നു. വെള്ളത്തിന്റേതെന്ന പോലെ ഉപയോഗിക്കുന്ന വാതകത്തിന് മാത്രമായി പണമടക്കാൻ കഴിയുന്ന തരത്തിൽ മീറ്റർ ഘടിപ്പിക്കും. എൽപിജിയേക്കാൾ വൻ ലാഭമാണ് പ്രകൃതിവാതകത്തിന്. ഗ്യാസിനായുള്ള കാത്തിരിപ്പും ഉണ്ടാവില്ല. അന്തരീക്ഷ മലിനീകരണം കുറവായതിനാൽ ഡൽഹി ട്രാൻപോർട്ട് കോർപ്പറേഷൻ മുഴുവൻ ബസുകളിലും ഉപയോഗിക്കുന്നത് പ്രകൃതിവാതകം തന്നെ. പൈപ്പ് ലൈനിനെതിരെ ഇവിടെ രാഷ്ട്രീയ കക്ഷികളും നേതാക്കളും ശബ്ദമുയർത്തുമ്പോൾ ഡൽഹിയിൽ തന്റെ പ്രദേശത്ത് ലൈൻ സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടാണ് നേതാക്കൾ പ്രതിഷേധിക്കുന്നതെന്നാണ് മറ്റൊരു വിരോധാഭാസം. കേരളത്തിൽ പൈപ്പിടീൽ നടപ്പായാൽ ഈ ഗുണങ്ങളെല്ലാം സംസ്ഥാനത്തും ലഭിക്കും. ഈ ഗ്യാസ് ഉപയോഗിച്ചുള്ള വൈദ്യുതി പദ്ധതി ചീമേനിയിൽ സ്ഥാപിക്കാനും സംസ്ഥാനം ലക്ഷ്യമിടുന്നുണ്ട്. അതോടെ ഊർജപ്രതിസന്ധി പരിഹരിക്കുന്നതിനും ഈ പദ്ധതി വഴി കഴിയും.

പ്രകൃതിവാതകം അഥവാ എൽഎൻജി

പരിസ്ഥിതിയോട് എറ്റവും ഇണങ്ങിനിൽക്കുന്ന ഇന്ധനമാണ് പ്രകൃതിവാതകം. ഭൂമിക്കടിയിലെ ജൈവ ഫോസിലുകളിൽ നിന്നും കുഴിച്ചെടുക്കുന്ന കൽക്കരി, അസംസ്‌കൃത എണ്ണ എന്നിവയെപ്പോലെ തന്നെയാണ് പ്രകൃതിവാതകവും ലഭിക്കുന്നത്. കപ്പലിൽ കൊച്ചിയിലെത്തുന്ന പ്രകൃതിവാതകം പൈപ്പ്‌ലൈനിലൂടെ പാലക്കാട്ടേക്കും മംഗലാപുരത്തേക്കും എത്തിക്കുന്നതാണ് ഗെയിലിന്റെ കേരളത്തിലെ പദ്ധതി. കടന്നുപോകുന്ന പ്രധാന നഗരങ്ങളിൽ പാചകവാതകമായും വാഹനങ്ങളിൽ ഇന്ധനമായും ഇതുപയോഗിക്കാൻ കഴിയും. ഭാവിയിൽ തലസ്ഥാന നഗരംവരെയും കൊച്ചിയിൽ നിന്ന് ലൈൻ എത്തിക്കാനായാൽ കേരളംമുഴുവൻ പാചകവാതക ക്ഷാമം തീരെ ഇല്ലാതാകും. റോഡുവഴി കണ്ടെയ്‌നറുകളിൽ എൽപിജി കൊണ്ടുപോകുമ്പോഴുണ്ടാകുന്ന അപകടങ്ങൾ നിരന്തരം കാണുന്ന കേരളത്തിന് ഇത്തരത്തിൽ ഒരപകടംപോലും ഭാവിയിൽ നേരിടേണ്ടിവരില്ല. അത്രയ്ക്കും സുരക്ഷിതമായതിനാൽത്തന്നെ ലോകമെമ്പാടും എൽഎൻജിക്ക് വൻ സ്വീകാര്യതയുണ്ട്. വിലക്കുറവും മുടങ്ങാത്ത ലഭ്യതയും കുറഞ്ഞ മലിനീകരണവുമാണ് പ്രകൃതിവാതകത്തിന്റെ മേന്മകൾ. ഹരിതവാതകം എന്ന പേരിലും ഇതറിയപ്പെടുന്നതും പരിസ്ഥിതി സൗഹൃദമായതിനാലാണ്.

' വൈദ്യുതി ഉൽപാദനരംഗത്തും വ്യവസായ വികസനത്തിലും വലിയ മാറ്റങ്ങളുണ്ടാക്കുന്ന ഈ പദ്ധതി തീർത്തും നിസാരമായി അവഗണിക്കുന്ന അനുഭവമാണ് ഉള്ളത്. 7500 കോടി രൂപ ഇതുവരെ മുടക്കിയെന്നും 2000 കോടി രൂപയുടെ പൈപ്പുകൾ വാങ്ങിയിട്ടുണ്ടെന്നും പറയുന്നു. പലിശയിനത്തിൽതന്നെ വലിയ നഷ്ടം പെട്രോനെറ്റ് എൽഎൻജിക്കും ഗ്യാസ് അഥോറിറ്റിക്കും വരുന്നു. സംസ്ഥാനത്തിനാണെങ്കിൽ ഈ പദ്ധതിയുടെ പൂർത്തീകരണത്തോടെ വർഷത്തിൽ വാറ്റിനത്തിൽ മാത്രം 1000 കോടി രൂപയെങ്കിലും ലഭിക്കും എന്ന കണക്കും വന്നിട്ടുണ്ട്. ഇതെല്ലാമായിട്ടും എന്തുകൊണ്ട് തടസ്സങ്ങൾ നീക്കി പദ്ധതി മുന്നോട്ടുകൊണ്ടുപോകാൻ സർക്കാർ ശ്രമിക്കുന്നില്ല' - ഒരുവർഷം മുമ്പ് നൽകിയ ഫേസ്‌ബുക്ക് പോസ്റ്റിൽ പിണറായി ഇങ്ങനെ ചോദിക്കുന്നു. ഇപ്പോൾ പെട്രോനെറ്റ് അധികൃതരുമായി ചർച്ചനടത്തി പദ്ധതി വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ടതിലൂടെ പദ്ധതി ലക്ഷ്യത്തിലെത്തിക്കാൻ സംസ്ഥാന സർക്കാർ മുന്നിലുണ്ടാകുമെന്ന സന്ദേശമാണ് പിണറായി നൽകുന്നതെന്ന് വ്യക്തം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP