എസ്എൻഡിപി സിപിഎമ്മിനോട് അടുക്കുന്നത് വമ്പൻ തട്ടിപ്പുകൾ മറയ്ക്കാനോ? ഹരിതഗീതം കാർഷിക വായ്പാ പദ്ധതിയുടെ പേരിൽ നടന്നത് കോടികളുടെ തട്ടിപ്പ്; സമാന കേസിൽ തോമസ് പീലിയാനിക്കൽ അകത്തായപ്പോൾ എസ്എൻഡിപി-ബിഡിജെഎസ് നേതാക്കൾ സുരക്ഷിതർ; ലോണിന് അപേക്ഷിക്കുക പോലും ചെയ്യാത്തവർ അടച്ച് തീർക്കേണ്ടത് ലക്ഷങ്ങൾ; പ്രതികൾക്കെതിരെ കേസെടുത്തിട്ടും നടപടിയെടുക്കാതെ പൊലീസും
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: കുട്ടനാട് എസ്എൻഡിപി യൂണിയന്റെ നേതൃത്വത്തിൽ നടന്ന ഹരിതഗീതം കാർഷിക വായ്പാ തട്ടിപ്പിന്നെതിരെ വിവിധ കോണുകളിൽ നിന്ന് പരാതികളും ആരോപണങ്ങളും പ്രവഹിച്ചെങ്കിലും നടപടി സ്വീകരിക്കാൻ പൊലീസ് മടിച്ചു നിൽക്കുന്നതായി ആക്ഷേപമുയരുന്നു. ആലപ്പുഴ ക്രൈംബ്രാഞ്ചിന് അന്വേഷണ ചുമതലയുണ്ടെങ്കിലും ആ അന്വേഷണവും ഇഴയുകയാണ്. വിവിധ പൊലീസ് സ്റ്റേഷനുകളിലായി ഇതുവരെ അഞ്ചോളം എഫ്ഐആർ വന്നെങ്കിലും അന്വേഷണത്തിന് പൊലീസ് മടിച്ചു നിൽക്കുകയാണ്.
ഏകദേശം പത്തുകോടിയുടെ വായ്പാ വിതരണമാണ് ഹരിതഗീതം പദ്ധതിയുടെ പേരിൽ എസ്എൻഡിപി യൂണിയൻ നടത്തിയത്. ഇതിൽ മൂന്നുകോടിയുടെ വായ്പാ വിതരണത്തിലാണ് ആരോപണം ഉയരുന്നത്. വ്യാജപേരുകളിൽ ഗ്രൂപ്പ് ഉണ്ടാക്കി തട്ടിപ്പ് നടത്തി എന്നാണ് ആരോപണം. ഒരാളുടെ പേര്, മറ്റൊരാളുടെ അഡ്രസ്, വേറൊരാളുടെ ഫോട്ടോ. ഇത്തരം ഗ്രൂപ്പുകളുടെ പേരിൽ യൂണിയൻ ഭാരവാഹികൾ ആണ് കാശ് കൈപ്പറ്റിയത്. ഇതിനു ബാങ്കുകളുടെ ഒത്താശയും ആരോപിക്കപ്പെടുന്നുണ്ട്. പത്തുപേർ അടങ്ങുന്ന ഗ്രൂപ്പ് ഉണ്ടാക്കിയിട്ട് അതിന്റെ പേരിലാണ് തട്ടിപ്പ് അരങ്ങേറിയത്. ഗ്രൂപ്പുകളിൽ ഉള്ളവർ മിക്കവരും വ്യാജന്മാരായിരുന്നു. ജീവിച്ചിരിപ്പില്ലാത്തവരുടെ പേരുകളിൽ വരെ ലോൺ നൽകിയിട്ടുണ്ട്.
അതുകൊണ്ട് തന്നെ തട്ടിപ്പിന്റെ അർത്ഥവ്യാപ്തികൾ വലുതാണ്. കുട്ടനാട്ടിലെ പാട്ടക്കർഷകരെ വട്ടിപ്പലിശയിൽ നിന്ന് രക്ഷിക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ആഭിമുഖ്യത്തിൽ നടന്ന വായ്പാ വിതരണ പദ്ധതിതന്നെ വൻ തട്ടിപ്പിന് വഴി തുറന്നു എന്നാണ് വ്യക്തമാകുന്നത്. യഥാർത്ഥ കർഷകർക്ക് അവർക്ക് ലഭ്യമാകേണ്ടിയിരുന്ന ആനുകൂല്യവും നഷ്ടപ്പെട്ടു എന്നത് വായ്പാ വിതരണ പദ്ധതിയുടെ ദുരന്തവും വെളിവാക്കുന്നു. പാവപ്പെട്ട കർഷകർ വ്യാജവായ്പയുടെ പേരിൽ വഞ്ചിക്കപ്പെടുകയും ചെയ്തു. ബാങ്ക് വായ്പ എടുക്കാതിരുന്നിട്ടും 5 ലക്ഷത്തിന്റെ വായ്പായുടെ പേരിൽ ജപ്തി നോട്ടീസ് ലഭിച്ചതിൽ അമ്പരന്ന് ഒരു ആത്മഹത്യ കൂടി കുട്ടനാട്ടിൽ നടന്നെങ്കിലും പൊലീസ് മൗനം തുടരുകയാണ്.
കാർഷിക വായ്പാ പദ്ധതിയിൽ നോഡൽ ഏജന്‍സികളായി മാറിയ കുട്ടനാട് എസ്എൻഡിപി യോഗവും കുട്ടനാട് വികസന സമിതിയും കോടികളുടെ തട്ടിപ്പാണ് നടത്തിയത്. ഫാദർ തോമസ് പീലിയാനിക്കൽ നേതൃത്വം നൽകിയ കുട്ടനാട് വികസന സമിതിക്കെതിരെ ശക്തമായ പൊലീസ് നടപടികൾ വന്നപ്പോൾ എസ്എൻഡിപി യോഗത്തിന്നെതിരെ നടപടികൾ എടുക്കാതെ സർക്കാരും പൊലീസും ഒഴിഞ്ഞുമാറുകയായിരുന്നു. സിപിഎമ്മും എസ്എൻഡിപി യൂണിയനും തമ്മിൽ നിലനിൽക്കുന്ന രാഷ്ട്രീയ അടുപ്പമാണ് അന്വേഷണം തുടരുന്നതിൽ നിന്ന് പൊലീസിനെ പിന്തിരിപ്പിക്കുന്നത് എന്നാണ് തട്ടിപ്പിന്നിരയായവർ ആക്ഷേപിക്കുന്നത്.
കുട്ടനാട് വികസന സമിതിയുടെ തലപ്പത്തിരുന്നു സമാന വായ്പാ തട്ടിപ്പ് നടത്തിയ ഫാദർ പീലിയാനിക്കലിനെതിരെ അറസ്റ്റ് ഉൾപ്പെടെയുള്ള പൊലീസ് നടപടികൾ ആണ് വന്നത്. പക്ഷെ എസ്എൻഡിപി യൂണിയനെ തൊടാൻ സർക്കാർ മടിച്ച് നിൽക്കുകയാണ്. ഇവിടെയും സർക്കാർ പിന്തുടരുന്ന ഇരട്ട നീതിയുടെ പ്രശ്നം വരുന്നു. കുട്ടനാട് വികസന സമിതിയെ കുരുക്കാൻ ശക്തമായ നടപടികൾ സർക്കാർ സ്വീകരിച്ചപ്പോൾ അതേയിടത്ത് എസ്എൻഡിപി കുട്ടനാട് യൂണിയന്റെ പേരിൽ ഹരിതഗീതം എന്ന വായ്പാ തട്ടിപ്പ് നടന്നപ്പോൾ പൊലീസ് പിന്നോട്ട് മാറി. ഇതിനാൽ പൊലീസിനെതിരെയും എസ്എൻഡിപി യോഗത്തിന്നെതിരെയും കടുത്ത അമർഷമാണ് കുട്ടനാട്ടിൽ നിന്നും ഉയരുന്നത്.
കുട്ടനാട് വികസന സമിതിക്ക് നേരെ ശക്തമായ നടപടികൾ വന്നപ്പോൾ രാഷ്ട്രീയ പിൻബലം കാരണം എസ്എൻഡിപി യൂണിയൻ പദ്ധതിക്കെതിരെ നടപടി വന്നില്ല. അതുകൊണ്ട് തന്നെ എസ്എൻഡിപി ഹരിതഗീതം വായ്പാ തട്ടിപ്പിന്നിരയായവർക്ക് നീതി ലഭിച്ചതുമില്ല. ഭർത്താവ് നഷ്ടപ്പെട്ട വിധവയുടെ ഏകമകനാണു എസ്എൻഡിപിയുടെ ഹരിതഗീതം വായ്പ്പാതട്ടിപ്പിൽ കുരുങ്ങി ആത്മഹത്യ ചെയ്തത്. കുട്ടനാട് കാവാലത്ത് അമ്മിണി സദാശിവന്റെ മകൻ സജയനാണു എസ് എൻഡിപി വായ്പാ തട്ടിപ്പിൽ കുരുങ്ങി ആത്മഹത്യ ചെയ്തത്. ആരോ എടുത്ത ലോണിന്റെ പേരിൽ ജപ്തി നോട്ടീസ് വന്നത് സജയന്റെ പേരിൽ ആയിരുന്നു.
സജയൻ ആരോട് അന്വേഷിച്ചിട്ടും വായ്പയുടെ വിശദാശങ്ങൾ ലഭിച്ചില്ല. അഞ്ചു ലക്ഷത്തിന്റെ ലോൺ തിരിച്ചടയ്ക്കണമെന്നു നോട്ടീസ് ലഭിച്ചപ്പോൾ സജയൻ ട്രെയിനിന് മുന്നിൽ ചാടി ആത്മഹത്യ ചെയ്യുകയായിരുന്നു. 2016 ജൂലൈ 26 നായിരുന്നു സജയന്റെ ആത്മഹത്യ. സംഭവം പുലിവാലാകുമെന്നു പറഞ്ഞപ്പോൾ സജയന്റെ അമ്മയെ കണ്ട യൂണിയൻ നേതാക്കൾ ലോൺ തങ്ങൾ അടയ്ക്കാം എന്ന് ഉറപ്പ് നൽകുകയായിരുന്നു. എന്നാൽ ഈ മാസം നാലിന് അദാലത്ത് നോട്ടീസ് ലഭിച്ചപ്പോഴാണ് പിന്നെയും ചതിപ്പറ്റി എന്ന് സജയന്റെ 'അമ്മ മനസിലാക്കുന്നത്.
തുടർന്ന് ഈ മാസം 15 ആം തീയതി എസ്എൻഡിപി വായ്പാ തട്ടിപ്പിൽപ്പെട്ട സജയന്റെ മരണവും വായ്പാ തട്ടിപ്പും അന്വേഷിക്കണം എന്നാവശ്യപ്പെട്ടു അമ്മിണി സദാശിവൻ മുഖ്യമന്ത്രിക്ക് പരാതി നൽകിയിട്ടുണ്ട്. പതിനായിരം രൂപ ലോണിന്റെ പേരിൽ വാങ്ങിയവർക്ക് അഞ്ചു ലക്ഷം രൂപവരെ തിരിച്ചടവ് വന്നിരിക്കുകയാണ്. ഇങ്ങിനെ പറ്റിക്കപ്പെട്ടവർ രാമങ്കരി കോടതിയിൽ പരാതിയും നൽകിയിട്ടുണ്ട്. കാർഷിക വായ്പാ തട്ടിപ്പിൽ നീതി ലഭിക്കണം എന്നാണ് പരാതി നൽകിയവർ മറുനാടനോട് പ്രതികരിച്ചത്.
പക്ഷെ പൊലീസ് നടപടികൾ വൈകുകയാണ്. പക്ഷെ ബാങ്കുകൾ ജപ്തി നടപടികളുമായി മുന്നോട്ടു പോവുകയുമാണ്. ചെറിയ തുകകൾ ലോൺ ഇനത്തിൽ കൈപ്പറ്റിയവർ അടച്ചു തീർക്കേണ്ടത് വൻ തുകകൾ ആണ്. ലക്ഷങ്ങളുടെ ലോൺ പാസായപ്പോൾ മുഴുവൻ തുകയും അടിച്ചു മാറ്റി ചെറിയ തുകകൾ മാത്രം തങ്ങൾക്ക് നൽകിയതിന് പിന്നിൽ എസ്എൻഡിപിയുടെയും ബിഡിജെസിന്റെയും നേതാക്കൾ ആണ് എന്ന് കബളിപ്പിക്കപെട്ടവർക്ക് അറിയാം. പക്ഷെ ഇപ്പോൾ രൂപപ്പെട്ടു വരുന്ന സിപിഎം-എസ്എൻഡിപി ബാന്ധവം നീതി തേടുന്നവർക്ക് മുന്നിൽ വലിയ വെല്ലുവിളികൾ ഉയർത്തുകയാണ്.
Stories you may Like
- സാമ്പത്തിക തട്ടിപ്പ് കേസിൽ എസ് എൻ ഡി പി ശാഖാ പ്രസിഡന്റ് കസ്റ്റഡിയിൽ
- കണ്ടല ബാങ്ക് തട്ടിപ്പിൽ ഭാസുരാംഗനും മകൻ അഖിലും ഇഡിയുടെ അറസ്റ്റിൽ
- ഇഡി കണ്ടെത്തിയത് ഞെട്ടിക്കുന്ന വിവരങ്ങൾ; കണ്ടലയിൽ തട്ടിപ്പുകാർ ഇനി പിച്ചക്കാരാകും
- രണ്ടാം പിണറായി സർക്കാർ പോരെന്ന് വെള്ളാപ്പള്ളി
- പുൽപ്പള്ളി സർവീസ് സഹകരണ ബാങ്കിലേത് വമ്പൻ തട്ടിപ്പ്
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- 'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍