മലപ്പുറത്തു ഭരണം ത്രിശങ്കുവിലായിടത്തു വിലപേശലും കുതിരക്കച്ചവടവും; സ്വതന്ത്രരും വിമതരും വിഐപികൾ; പണവും പദവിയും വാഗ്ദാനം; ബിജെപി പിന്തുണ മാത്രം സ്വീകരിക്കരുതെന്നു ലീഗ്
എം പി റാഫി
മലപ്പുറം: ഭരണം ത്രിശങ്കുവിലായ മലപ്പുറത്തെ വിവിധ തദ്ദേശ സ്ഥാപനങ്ങളിൽ വിലപേശലും കുതിരക്കച്ചവടവും തകൃതിയായി നടക്കുന്നു. പതിനാല് പഞ്ചായത്തുകളിലും മൂന്ന് നഗരസഭകളിലുമാണ് ആർക്കും വ്യക്തമായ ഭൂരിപക്ഷം നൽകാതെ ജനം വിധിയെഴുതിയത്. ഇവിടെങ്ങളിലെല്ലാം ഭരണം ഉറപ്പിക്കാനുള്ള നെതട്ടോട്ടത്തിലാണ് മുസ്ലിം ലീഗും ഇടതുമുന്നണിയും.
വിമതരായും സ്വതന്ത്രരായും വിജയിച്ചവർക്ക് വലിയ വാഗ്ദാനങ്ങൾ നൽകിയാണ് ഇരുമുന്നണികളും രംഗത്തെത്തിയിരിക്കുന്നത്. ലീഗും കോൺഗ്രസും മുന്നണി ബന്ധം ഉപേക്ഷിച്ച സ്ഥലങ്ങളിൽ ഒരുമിച്ചു നിന്ന് ഭരണം പിടിക്കണമെന്നാണ് യു.ഡി.എഫ് നേതാക്കളുടെ നിർദ്ദേശം.
എന്നാൽ ലീഗ് വിരോധം ഇളക്കി വിട്ട് വിജയം കരസ്ഥമാക്കിയ സാമ്പാർ മുന്നണികൾക്ക് ലീഗിനോടൊപ്പം കൂടുക പ്രയാസകരമാണ്. അതേസമയം ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ലീഗ്-കോൺഗ്രസ് ചർച്ചയും സജീവമാണ്. വിജയിച്ച കോൺഗ്രസ് അംഗങ്ങളെ ഇടതിലേക്ക് എത്തിക്കാനുള്ള ശ്രമവും തുടങ്ങിക്കഴിഞ്ഞു. മലപ്പുറത്തെ ഭൂരിപക്ഷം തദ്ദേശസ്ഥാപനങ്ങളിലും ഏറ്റവും വലിയ ഒറ്റകക്ഷി മുസ്ലിംലീഗ് തന്നെയാണെങ്കിലും ഒന്നോ രണ്ടോ സീറ്റിന് ഭരണം നഷ്ടമായത് പല പഞ്ചായത്ത്, മുനിസിപ്പാലിറ്റികളിൽ തിരിച്ചടിയായി. എന്നാൽ സ്വതന്ത്രരെയും വിമതരെയും കൊണ്ടുവരുന്നതോടെ ഇതി പരിഹരിക്കാനാകുമെന്നാണ് ലീഗ് നേതൃത്വത്തിന്റെ കണക്കുകൂട്ടൽ.
പരപ്പനങ്ങാടി, തിരൂർ, കൊണ്ടോട്ടി നഗരസഭകളിലും എടപ്പറ്റ, തവനൂർ, പൊന്മള, ചോക്കാട്, കാളിക്കാവ്, വെട്ടത്തൂർ, കീഴുപറമ്പ്, എടയൂർ, മാറഞ്ചേരി, മക്കരപ്പറമ്പ്, മങ്കട, പെരുവള്ളൂർ, ഒഴൂർ, കരുവാരക്കുണ്ട് എന്നീ പഞ്ചായത്തുകളിലുമാണ് ഭരണം ആർക്കായിരിക്കുമെന്ന് തീരുമാനമാകാത്തത്. ഇവിടങ്ങളിലെല്ലാം സ്വതന്ത്രരുടെയോ ബിജെപിയുടെയോ നിലപാട് നിർണായകമാണ്. എന്നാൽ ബിജെപിയുടെ പിന്തുണ വേണ്ടെന്ന നിലപാടിലാണ് ഇരുമുന്നണികളും. അതേസമയം ചെയർമാൻ സ്ഥാനത്തേക്ക് ബിജെപിയുടെ വോട്ട് നിർണായകമാണെന്നതിനാൽ രഹസ്യ ചർച്ചകൾ ഇരുമുന്നണികളും നടത്തുന്നുണ്ട്. ബിജെപി പിന്തുണച്ചാൽ സ്വീകരിക്കേണ്ടന്നാണ് മുസ്ലിംലീഗിന്റെ തീരുമാനം.
ത്രിശങ്കുവിൽ നി്ൽക്കുന്ന സ്ഥലങ്ങളിൽ ബിജെപി അംഗം വോട്ടു ചെയ്താൽ ഭരണത്തിലേറാതെ സ്ഥാനം രാജിവച്ച് പ്രതിപക്ഷത്തിരിക്കാനുമാണ് ലീഗിന്റെ ഔദ്യോഗിക വൃത്തങ്ങളുടെ നിലപാട്. ബിജെപിയുടെ പിന്തുണ സ്വീകരിച്ച് ഭരണത്തിലേറിയാൽ നിയമസഭാ തെരഞ്ഞെടുപ്പിൽ തിരിച്ചടിയുണ്ടാകുമോ എന്ന ഭയമാണ് പിന്തുണ വേണ്ടെന്നുവയ്ക്കാൻ കാരണം. എന്നാൽ ഇടനിലക്കാർ മുഖേനയും രഹസ്യമായുമെല്ലാം ഇരുമുന്നണികളും ചർച്ചകൾ നടത്തുന്നുവെന്നതാണ് വസ്തുത.
അതേസമയം സ്വതന്ത്രർക്കും വിമതർക്കുമുൾപ്പെടെ മികച്ച വാഗ്ദാനങ്ങൾ നൽ്കി ഭരണം ഉറപ്പിക്കുകയാണ് ലക്ഷ്യം. സ്ഥാനമാനങ്ങൾ മുതൽ കോടികൾ വരെ മുന്നണികൾ ഇവർക്കായി വിലപേശുന്നുണ്ടെന്നാണ് അറിവ്. നാൽപത്തിയഞ്ച് സീറ്റുകളുള്ള പരപ്പനങ്ങാടി നഗരസഭയിൽ യു.ഡി.എഫിന് 20 സീറ്റും ജനകീയ വികസന മുന്നണിക്ക് 18 സീറ്റുമാണുള്ളത്. എന്നാൽ ബിജെപിക്ക് നാലുസീറ്റും മൂന്ന് സ്വതന്ത്രരും ഉണ്ടെന്നതാണ് ഇവിടത്തെ പ്രത്യേകത. സ്വതന്ത്രർ ആരെ പിന്തുണക്കുന്നു എന്നതും ബിജെപിയുടെ നിലപാടും ഇവിടത്തെ ഭരണത്തിൽ നിർണായകമാകും. തിരൂർ നഗരസഭയിലും ബിജെപിയുടെ നിലപാട് നിർണായകമാകും. 38ൽ 18 യു.ഡി.എഫും 19 എൽ.ഡി.എഫുമാണ്. ബിജെപി സംസ്ഥാന വൈസ്പ്രസിഡന്റ് നിർമ്മല കുട്ടികൃഷ്ണനാണ് വിജയിച്ച ഏക ബിജെപി അംഗം. ബിജെപി യു.ഡി.എഫിനെ പിന്തുണച്ചാൽ ഇരു മുന്നണികൾക്കും 19 വീതമാകും.ഇതോടെ ചെയർമാൻ സ്ഥാനത്തേക്ക് നറുക്കെടുക്കേണ്ടി വരും. എന്നാൽ ഇടതുമുന്നണിക്കൊപ്പമുള്ള 19ൽ 12 പേരും ഇടതുസ്വതന്ത്രരാണ്. മുൻ കെപിസിസി അംഗം വി.അബ്ദു റഹ്മാന്റെ നേതൃത്വത്തിലുള്ളവരാണിവർ. ഇതിനാൽ ബിജെപിയുടെ പിന്തുണ തേടാതെ ഇടതു സ്വതന്ത്രരെ യു.ഡി.എഫിൽ കൊണ്ടുവരാനുള്ള ശ്രമം മുസ്ലിംലീഗ് നടത്തുന്നുണ്ട്. എന്നാൽ വിജയിച്ച ഏക കോൺഗ്രസ് അംഗത്തെ യു.ഡി.എഫിൽ നിന്നും അടർത്തി മാറ്റി ഇടതുപാളയത്തിലേക്കു കൊണ്ടുപോകാനുള്ള ശ്രമവും തുടങ്ങിയിട്ടുണ്ട്. അതേസമയം തിരൂരിലെ വിജയം അബ്ദു റഹ്മാന്റെ വിജയമാണെന്ന് മനസിലാക്കിയ ലീഗ് അബ്ദു റഹ്മാനെ ലീഗിലേക്ക് കൊണ്ടുവരാനുള്ള ചർച്ചകളും തുടങ്ങി. പരസ്പരം മുന്നണിയിൽ നിന്നും പുറത്തുപോയി മറുചേരിയിൽ ചേക്കേറിയെന്ന വാർത്ത നേതൃത്വം നിഷേധിക്കുമ്പോഴും ചർച്ചകൾ തകൃതിയായി നടക്കുന്നുണ്ട്.
കൊണ്ടോട്ടി നഗരസഭ ലീഗും കോൺഗ്രസും നേർക്കുനേർ ഏറ്റുമുട്ടിയ സ്ഥലമായിരുന്നു. വിജയിച്ച ലീഗ് വിമതരെയും കോൺഗ്രസ് സ്ഥാനാർത്ഥികളെയും കൂട്ടി ഭരണം പിടിക്കാമെന്നതാണ് ഇവിടെ ലീഗിന്റെ പ്രതീക്ഷ. 40 സീറ്റുകളിൽ ഇടത്-കോൺഗ്രസ് കൂട്ടുകെട്ടിലുള്ള മതേതര മുന്നണിക്ക് 21 സീറ്റും മുസ്ലിംലീഗിന് 18ഉം എസ്.ഡി.പി.ഐക്ക് ഒരു സീറ്റുമാണ് ലഭിച്ചത്. മുന്നണി ബന്ധം പുനഃസ്ഥാപിക്കുന്നതിനും വിമതരെ പാർട്ടിയിൽ തിരിച്ചെടുക്കുന്നതിനും നേതൃത്വം ഇടപെട്ടിട്ടുണ്ട്. എന്നാൽ അവസരം പാഴാക്കാതെ മികച്ച സ്ഥാനമാനങ്ങൾക്കു വേണ്ടിയുള്ള വിലപേശലാണ് ഇവിടെയും നടക്കുന്നത്. പഞ്ചായത്തുകളിലെ അവസ്ഥ തികച്ചും വ്യത്യസ്തമാണ്. നാളെ സത്യപ്രതിജ്ഞ നടക്കാനിരിക്കെ ഇപ്പോഴും ആര് ഭരിക്കുമെന്ന വ്യക്തമായ ചിത്രം തെളിഞ്ഞിട്ടില്ല. ഈ മാസം പതിനെട്ടിനാണ് ചെയർമാൻ തെരഞ്ഞെടുപ്പ്.
ബിജെപിയും സ്വതന്ത്രരും ആരെയും പിന്തുണച്ചില്ലെങ്കിൽ ഏറ്റവും കൂടുതൽ സീറ്റുകളുള്ള ഒറ്റക്കക്ഷിക്കാകും ഭരിക്കാൻ സാധിക്കുക. ഇങ്ങനെ വന്നാൽ കൂടുതൽ നേട്ടം മുസ്ലിംലീഗിനായിരിക്കും. ലീഗും കോൺഗ്രസും എൽ.ഡി.എഫും ത്രികോണ മത്സരം നടന്ന ഒഴൂർ പഞ്ചായത്തിൽ കോൺഗ്രസ് വിജയിച്ച രണ്ടു സീറ്റുകൾ നിർണായകമായിരിക്കുന്നു. ഒഴൂരിനു പുറമെ ലീഗും കോൺഗ്രസും തർക്കം മറന്ന് ഒന്നിച്ചാൽ കീഴുപറമ്പ്, കരുവാരക്കുണ്ട്, പെരുവള്ളൂർ പഞ്ചായത്തുകളിലും ഭരണം ലഭിക്കും. പ്രസിഡന്റ് വൈസ് പ്രസിഡന്റ് സ്ഥാനത്തിനായുള്ള ചർച്ചകളാണ് ഇവിടെ നടക്കുന്നത്. അതേസമയം എടയൂർ, മാറഞ്ചേരി പഞ്ചായത്തുകളിൽ ബിജെപിയുടെ തീരുമാനമാണ് നിർണായകം. എടയൂരിൽ ആകെയുള്ള 19 സീറ്റുകളിൽ ഒമ്പത്വീതം സീറ്റാണ് ഇരുമുന്നണികൾക്കും. എന്നാൽ ബിജെപിക്ക് ഒരു സീറ്റ് ലഭിച്ചിട്ടുണ്ട്. മാറഞ്ചേരിയിൽ യു.ഡി.എഫ് 8, എൽ.ഡി.എഫ് 9, ബിജെപി രണ്ട് എന്നിങ്ങനെയാണ്. ചെയർമാൻ, പ്രസിഡന്റ് തരെഞ്ഞെടുപ്പ് വരെയും അതു കഴിഞ്ഞാലും വിലപേശൽ നീളാനാണ് സാധ്യത. ആർക്കും വ്യക്തമായ ഭൂരിപക്ഷമില്ലാത്തതിനാൽ മിക്ക തദ്ദേശ സ്ഥാപനങ്ങളിലും എപ്പോൾ വേണമെങ്കിലും ചിത്രം മാറിമറിയാവുന്നതാണ്.
Stories you may Like
- കേരള ബാങ്ക് ഡയറക്ടർ ബോർഡ് അംഗത്വം; മുസ്ലിം ലീഗിലും പൊട്ടിത്തെറി
- സിപിഎം നീക്കം പുതിയ തലത്തിൽ; അബ്ദുൾ ഹമീദിന്റെ പദവി കോൺഗ്രസിന് അതൃപ്തിയാകും
- പാപഭാരം ഏറ്റെടുക്കണോയെന്ന് മുസ്ലിം ലീഗ് പരിശോധിക്കണമെന്ന് ഷിബു ബേബി ജോൺ
- കോട്ടക്കൽ നഗരസഭാ ഭരണം തിരിച്ചുപിടിച്ച് മുസ്ലിം ലീഗ്
- അവിശ്വാസപ്രമേയം കൊണ്ടുവരുമെന്ന് മുസ്ലിം ലീഗ് ഭീഷണി; കണ്ണൂർ യുഡിഎഫിൽ തർക്കം
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍