ഇളവുകൾ തുടങ്ങിയ ദിവസം ആളുകൾ പുറത്തിറങ്ങിയത് ലോക് ഡൗൺ പിൻവലിച്ചത് പോലെ; ഓറഞ്ച് ജില്ലക്കാരും സ്വാതന്ത്ര്യം കിട്ടയതു പോലെ പുറത്തേക്ക്; പൊലീസും അൽപ്പം വളഞ്ഞപ്പോൾ കേരളം മുഴുവൻ ഇന്നലെ സജീവം; കേന്ദ്രന്റെ ഉഗ്രശാസനത്തോടൊപ്പം നിയന്ത്രണം കൈവിടുമെന്ന് ഉറപ്പായപ്പോൾ വീണ്ടും വടിയെടുത്ത് പൊലീസ് തെരുവിൽ; ഇളവുകളിൽ മാറ്റം വരുത്തിയതോടെ ഇന്ന് മുതൽ വീണ്ടും കർശന നിയന്ത്രണം തുടരും
മറുനാടൻ മലയാളി ബ്യൂറോ
കോട്ടയം : ഇന്നലെ കേരളത്തിന്റെ സജീവമായിരുന്നു. നിയന്ത്രണങ്ങളിൽ 7 ജില്ലകളിൽ സംസ്ഥാനം ഇളവുകൾ നൽകി. ഗ്രീൻ സോണിൽ സർവ്വ സ്വാതന്ത്ര്യം. സാമൂഹിക അകലം പാലിച്ച് വേണം എല്ലാം ചെയ്യാനെന്നായിരുന്നു നിർദ്ദേശം. എന്നാൽ ഇതൊന്നും നടന്നില്ല. ആളുകൾ കൂട്ടത്തോടെ തെരുവിൽ എത്തിയപ്പോൾ പൊലീസ് നിസ്സഹായരായി. ഇതിനൊപ്പം മാർഗ്ഗ നിർദ്ദേശങ്ങൾ ലംഘിക്കരുതെന്ന കേന്ദ്ര ശാസനവും. ഇതോടെ കേരളം പതിയെ പിന്നോട്ട് വരികയാണ്. വീണ്ടും കർശന നിയന്ത്രണം. ഗ്രീൻ സോണിൽ പോലും ഇളവുകൾ ഉണ്ടാകില്ല. കോട്ടയത്തും വയനാട്ടിലും ഇടുക്കിയിലും പോലും ഇനി പൊലീസ് ശക്തമായ ഇടപെടൽ നടത്തും. മെയ് 3 വരെ ലോക് ഡൗൺ കേരളത്തിലും തുടരും.
കോവിഡ് പ്രതിരോധ നടപടികളുമായി ബന്ധപ്പെട്ട് ഗ്രീൻ സോണിൽ ഉൾപ്പെട്ട കോട്ടയം ജില്ലയിൽ ഏപ്രിൽ 21 നു നിലവിൽ വരുമെന്ന് അറിയിച്ചിരുന്ന ഇളവുകളിൽ മാറ്റം വരുത്തിയതായി ജില്ലാ കലക്ടർ പി.കെ. സുധീർ ബാബു പറഞ്ഞു. ലോക് ഡൗൺ ഇളവുകൾ സംബന്ധിച്ച് സർക്കാർ നിർദ്ദേശം ലഭിക്കുന്നതനുസരിച്ച് നടപടികൾ സ്വീകരിക്കുമെന്നും പി.കെ. സുധീർ ബാബു അറിയിച്ചു. ഇടുക്കിയിലും ഇളവുകളിൽ മാറ്റം വരുത്തി. വയനാട്ടിലും നിയന്ത്രണം തുടരും. അത്യാവശ്യങ്ങൾക്കൊഴികെ ജനങ്ങൾ പുറത്തിറങ്ങുന്നത് ഒഴിവാക്കണം എന്നാണ് കേരളത്തിന്റെ നിർദ്ദേശം. മുൻ ദിവസങ്ങളിലേതുപോലെ പൊലീസ് പരിശോധന തുടരും.
കോവിഡ് വരും മുമ്പുള്ള ഏത് സാധാരണ തിങ്കളാഴ്ചയുമെന്നതുപോലെ വാഹനങ്ങൾ ഇന്നലെ നിരത്തുകളിലൊഴുകി. നിയന്ത്രിക്കാൻ പൊലീസുകാർ പാടു പെട്ടു. മേഖലകൾ തിരിച്ച് ഇളവ് അനുവദിക്കാനാണ് സംസ്ഥാനം തീരുമാനിച്ചത്. ചീഫ് സെക്രട്ടറി ചൊവ്വാഴ്ച തുടങ്ങുമെന്ന് പറഞ്ഞ ഇളവുകൾ തിങ്കളാഴ്ച മുതാലാക്കി ഡി.ജി.പി പ്രഖ്യാപിച്ചു. പ്രഭാതനടത്തം പോലും അനുവദിച്ച് ചീഫ് സെക്രട്ടറിയും പിന്നാലെ ഉത്തരവിറക്കി. ഇതെല്ലാം കഴിഞ്ഞ ശേഷം പ്രധാന നഗരങ്ങൾ പോലും ഉൾപ്പെടുന്ന ഹോട്സ് പോട്ട് പ്രഖ്യാപനവുമായി ആരോഗ്യവകുപ്പുമെത്തി. ഈ ആശയക്കുഴപ്പത്തിനിടെ രാവിലെ മുതൽ ജനം പുറത്തിറങ്ങി. ഇതിനിടെ കേന്ദ്രമാനദണ്ഡങ്ങൾക്ക് വിരുദ്ധമാണ് കേരളം നൽകിയ ഇളവുകളെന്ന് കാട്ടി കേന്ദ്രസർക്കാരും സ്വരം കടുപ്പിച്ചു. ഇതോടെ പ്രഖ്യാപിച്ച ഇളവുകളിൽ പലതും സംസ്ഥാനം പിൻവലിക്കുകയായിരുന്നു.
വാഹനങ്ങൾ നിരത്തിലിറങ്ങുന്നതിന് ഒറ്റ നമ്പർ, ഇരട്ട നമ്പർ ക്രമീകരണം ഉണ്ടാകില്ല. വാഹനത്തിലോ അല്ലാതെയോ അനാവശ്യമായി പുറത്തിറങ്ങുന്നവർക്കെതിരെ നടപടി സ്വീകരിക്കും. ഒറ്റ നമ്പർ, ഇരട്ട നമ്പർ ക്രമീകരണം ഏർപ്പെടുത്തിയതാണ് എല്ലാ പ്രശ്നങ്ങൾക്കും. കാരണം ഇതോടെ ഒറ്റ നമ്പർ വാഹനങ്ങളുമായി എല്ലാവരും തെരുവിൽ എത്തി. ഗ്രീൻ സോണിൽ പോലും ഇനി ഓട്ടോ, ടാക്സി സർവീസുകൾ പാടില്ല. ഹോട്ടലുകളിലും റസ്റ്റോറന്റുകളിലും പാഴ്സൽ വിതരണത്തിനു മാത്രമേ അനുമതിയുള്ളൂ. ഗ്രീൻ സോണിൽ സർക്കാർ സ്ഥാപനങ്ങൾ 33 ശതമാനം ജീവനക്കാരുടെ ഹാജർ ഉറപ്പാക്കി പ്രവർത്തിക്കണം. ഏത് സോണിലായാലും ഹോട് സ്പോട്ടാണെങ്കിൽ സർക്കാർ ഓഫീസും ഉണ്ടാകില്ല.
ഇളവുകൾ പ്രാബല്യത്തിൽ വന്നതിന് പിന്നാലെ വിവിധയിടങ്ങളിൽ ജനങ്ങൾ വീടുകളിൽ നിന്ന് പുറത്തിറങ്ങി. കേന്ദ്ര സർക്കാർ മാർഗനിർദ്ദേശങ്ങൾ പാലിച്ച് ഉപാധികളോടെയാണ് ഇളവുകൾ നൽകുന്നു എന്നാണ് സർക്കാർ അറിയിച്ചിരുന്നത്. ഇതോടെ കേന്ദ്ര സർക്കാർ വിഷയത്തിൽ ഇടപെട്ടു. കേന്ദ്ര ആഭ്യന്തരമന്ത്രാലയം സംസ്ഥാന സർക്കാരിന് കത്തയച്ചതോടെ ഇളവുകളിൽ തിരുത്തൽ വരുത്താൻ സർക്കാർ തീരുമാനിച്ചു. ഇത് സംബന്ധിച്ച നിർദ്ദേശങ്ങൾ പുറത്തിറങ്ങി. രാജ്യത്ത് ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ നിലനിൽക്കെ സർക്കാർ നൽകിയ ഇളവുകൾ അങ്ങനെ തിരുത്തി.
ഗ്രീൻ സോണിൽ പോലും ഇനി വ്യാപാര സ്ഥാപനങ്ങൾ തുറക്കുന്നതിന് നിയന്ത്രണമുണ്ട്. ബാർബർ ഷോപ്പുകൾ പ്രവർത്തിക്കാൻ പാടില്ല. വസ്ത്ര വ്യാപാര സ്ഥാപനങ്ങളും ജൂവലറികളും തുറക്കുന്നതിന് നിരോധനം തുടരും. ഇൻഡസ്ട്രിയൽ എസ്റ്റേറ്റുകൾക്കും നഗരസഭകളുടെ പരിധിക്കു പുറത്തുള്ള വ്യവസായ ശാലകൾക്കും അംഗീകൃത സ്വകാര്യ ബാങ്കുകൾക്കും പ്രവർത്തിക്കാൻ അനുമതിയുണ്ട്. റോഡ് നിർമ്മാണം, ജലസേചനം, കെട്ടിട നിർമ്മാണം, തൊഴിലുറപ്പ് തുടങ്ങിയവയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ അനുവദിക്കും.
ഗ്രീൻ സോണായ ഇടുക്കി ജില്ലയിൽ ചൊവ്വാഴ്ച മുതൽ സമ്പർക്ക വിലക്കിൽ ചെറിയ ഇളവ് ഉണ്ടാകും. എന്നാൽ, ഹോട്ട്സ്പോട്ടായി പ്രഖ്യാപിച്ച ആറ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പരിധിയിൽ സമ്പർക്ക വിലക്ക് നിയന്ത്രണങ്ങൾ പഴയപടി തുടരും. ജില്ലയിലെ മറ്റിടങ്ങളിൽ വരുത്തുന്ന ഇളവുകളെക്കുറിച്ച് ജില്ലാ ഭരണകൂടം അറിയിപ്പ് നൽകിയിരുന്നെങ്കിലും കേന്ദ്ര സർക്കാർ ഇടപെടലിന്റെ പശ്ചാത്തലത്തിൽ ഇവയിലും നിയന്ത്രണങ്ങൾ വരുത്തിയിട്ടുണ്ട്. എങ്കിലും, സാമൂഹിക അകലം പാലിക്കുക, മുഖാവരണം ധരിക്കുക, അനാവശ്യമായി പുറത്തിറങ്ങാതിരിക്കുക തുടങ്ങിയ മുൻകരുതലുകൾ പൊതുജനങ്ങൾ പാലിക്കേണ്ടതുണ്ട്.
ഇളവ് പ്രഖ്യാപിച്ചെങ്കിലും ഇടുക്കി ജില്ലയിൽ പൊതുഗതാഗതം ഉണ്ടാകില്ല. ബസ്, ഓട്ടോ, ടാക്സി ഗതാഗതം അനുവദിച്ചിട്ടില്ല. കാറുകളിലും ഇരുചക്രവാഹനങ്ങളിലും സർക്കാർ നിയന്ത്രണപ്രകാരമുള്ള സഞ്ചാരം മാത്രമേ അനുവദിക്കൂ. ഇടുക്കിയിൽ ആളുകൾ ജില്ല വിട്ട് പോകാതിരിക്കാൻ ജില്ലാ അതിർത്തികളിൽ ചെക്ക്പോസ്റ്റുകൾ സ്ഥാപിച്ചിട്ടുണ്ട്. തൊട്ടടുത്ത ജില്ലയായ കോട്ടയം ഗ്രീൻ സോണിലാണെങ്കിലും അവിടേക്കും കടത്തിവിടില്ല. ഇടുക്കിയിൽ തൊടുപുഴ മുനിസിപ്പാലിറ്റി, അടിമാലി, കഞ്ഞിക്കുഴി, മരിയാപുരം, ബൈസൺവാലി, സേനാപതി പഞ്ചായത്തുകൾ എന്നിവ ഹോട് സ്പോട്ടുകളാണ്.
ലോക്ഡൗണിൽ നേരിയ ഇളവോടെ ഇലക്ട്രോണിക്സ് കടകളും ഫാൻ, എസി വിൽപന കടകളും തുറന്നപ്പോൾ മൊബൈൽ ഫോൺ കടകളിൽ തിരക്കുണ്ടായി. എറണാകുളം മറൈൻഡ്രൈവിലെ പെന്റ്ാ മേനക ഷോപ്പിങ് കോംപ്ലക്സിൽ തിരക്കു നിയന്ത്രിക്കാൻ പൊലീസ് സംവിധാനം ഏർപ്പെടുത്തി. കൂട്ടം കൂടാതെ , നിശ്ചിത അകലം പാലിച്ചാണ് ആളുകളെ ഷോപ്പിങ് കോംപ്ലക്സിലേക്കു കടത്തിവിട്ടത്. കടകളിൽ തിരക്കുണ്ടാക്കുന്നുണ്ടോ എന്നു പരിശോധിക്കാൻ പൊലീസിനെ നിയോഗിച്ചു. സാനിറ്റൈസർ ഉപയോഗിച്ചു കൈവൃത്തിയാക്കാനും സൗകര്യമൊരുക്കി.
എസി വിൽപനയിലും മികച്ച പ്രതികരണമായിരുന്നു. ചൂടു കാലാവസ്ഥയായതിനാലും ആളുകൾ വീടിനുള്ളിൽ തന്നെ ഇരിപ്പായതിനാലുമാണു എസി കച്ചവടം നടന്നത്. സാധാരണ ദിവസങ്ങളിൽ വിൽക്കുന്നതിന്റെ ഇരട്ടി ചില വൻകിട ഷോറൂമുകളിൽ വിറ്റുപോയി. ടിവി വിൽപനയും കാര്യമായി നടന്നു.
Stories you may Like
- മലയാളി പെൺകുട്ടിയുടെ മരണ കാരണം കണ്ടെത്താൻ ശ്രമിക്കുമ്പോൾ തെളിയുന്നത് ഗുരുതര വീഴ്ചകൾ
- സുരേഷ് ഗോപിയും ഇ ശ്രീധരനും കേന്ദ്രമന്ത്രിസഭയിലേക്ക് എത്തുമോ?
- രാഹുൽ ലോക്സഭയിലെത്തുന്നത് വൈകിപ്പിക്കാൻ ശ്രമമെന്ന് കോൺഗ്രസ്
- രാഹുൽ ഗാന്ധിയുടെ അയോഗ്യത നീക്കി ലോക്സഭ സെക്രട്ടറിയേറ്റ് വിജ്ഞാപനം പുറത്തിറിക്കി
- വനിതാ സംവരണ ബിൽ ലോക്സഭയിൽ അവതരിപ്പിച്ചു
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- സുൽത്താൻ ബത്തേരിയിൽ 1500 ഓളം ഭക്ഷ്യ കിറ്റുകൾ പിടികൂടി; പ്ലാസ്റ്റിക് കവറുകളിൽ പഞ്ചസാരയും ബിസ്ക്കറ്റും ചായപ്പൊടിയും വെളിച്ചെണ്ണയും ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കൾ; ആദിവാസി കോളനികളിൽ വിതരണത്തിന് തയ്യാറാക്കിയ കിറ്റുകളെന്ന് ആരോപണം; വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് ബിജെപിയെന്ന് യുഡിഎഫും എൽഡിഎഫും; നിഷേധിച്ച് ബിജെപി
- സായ് സുദർശന്റെ ബാറ്റിങ് വെടിക്കെട്ട്; ഡേവിഡ് മില്ലറുടെ വീരോചിത പോരാട്ടം; ഫിനിഷർ റോളിൽ റാഷിദ് ഖാൻ; 'സിക്സ്' അവിശ്വസനീയമായി തടുത്തിട്ട സ്റ്റബ്സ്; അവസാന പന്തുവരെ പൊരുതി കീഴടങ്ങി ഗുജറാത്ത് ടൈറ്റൻസ്; ഡൽഹി ക്യാപിറ്റൽസിന്റെ ജയം നാല് റൺസിന്
- പിണറായിയുടെ പപ്പുമോൻ സൂചന; മോദിയുടെ മംഗല്യസൂത്ര; പി വി അൻവറിന്റെ ഡിഎൻഎ പരിശോധന; 'അളിയനെ' ആക്രമിച്ച് ബിജെപി; ഗണ്ടി കുടുംബം എന്ന് അധിക്ഷേപിച്ച് സൈബർ സഖാക്കളും; അമൂൽഗാന്ധി, ഡ്യൂപ്പിക്കേറ്റ് ഗാന്ധി...; അവസാന ലാപ്പിലും ചർച്ച നെഹ്റു കുടുംബം തന്നെ
- കണ്ണൂരിൽ സുഹൃത്തിനെ കുത്തി പരുക്കേൽപ്പിച്ച യുവാവ് ജീവനൊടുക്കിയ നിലയിൽ; കടുംകൈ കാട്ടിയത് സുഹൃത്ത് മരിച്ചിരിക്കാമെന്ന ഭയത്തിൽ
- 'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍