ആന്ധ്രയിലെ നഴ്സിങ് പഠനസ്ഥലത്ത് നിന്ന് നാട്ടിൽ വന്ന് ക്വാറന്റൈൻ തീരുന്ന ദിവസം തന്നെ നോക്കി വച്ചു; അർദ്ധരാത്രിയിൽ വീടിന് പുറത്ത് കാത്ത് നിന്ന കാമുകനൊപ്പം തിരിഞ്ഞുനോക്കാതെ പടിയിറങ്ങി; പൊലീസ് സ്റ്റേഷനിൽ നീ ഞങ്ങളുടെ പൊന്നല്ലേ തിരിച്ചുവാ എന്ന് അച്ഛൻ കെഞ്ചിപ്പറഞ്ഞിട്ടും പാറ പോലെ ഉറച്ചുനിന്നു; കെട്ടിച്ചുതരുന്നെങ്കിൽ ഇതരമതസ്ഥനെ ഇപ്പോൾ തന്നെയെന്ന് യുവതിയുടെ ശാഠ്യം; അച്ഛന്റെയും സഹോദരന്റെയും സങ്കടം കണ്ട് കണ്ണീരൊഴുക്കി കാഞ്ഞിരപ്പള്ളിക്കാരും
എം മനോജ് കുമാർ
കാഞ്ഞിരപ്പള്ളി: ലോക്ക് ഡൗൺ കാലത്ത് കാഞ്ഞിരപ്പള്ളിയെ ഞെട്ടിച്ചത് യുവമിഥുനങ്ങളുടെ പ്രണയകഥ. ആന്ധ്രയിൽ നഴ്സിങ് പഠനം നടത്തുന്ന പെൺകുട്ടിയാണ് ക്വാറന്റൈൻ കഴിയുന്ന ദിവസം അർദ്ധരാത്രി വീട്ടിൽ നിന്ന് ഇറങ്ങിപ്പോയത്. അച്ഛനും സഹോദരനുമാണ് വീട്ടിൽ ഉണ്ടായിരുന്നത്. അമ്മ വിദേശത്ത് നഴ്സാണ്. പിതാവിന്റെ പരാതിയെ തുടർന്നാണ് പെൺകുട്ടിയെയും കാമുകനെയും പൊലീസ് കാഞ്ഞിരപ്പള്ളി സ്റ്റേഷനിൽ എത്തിച്ചത്. ഡിവൈഎഫ്ഐ നേതാവായ ജോലിയില്ലാത്തയാളാണ് കാമുകൻ. അർദ്ധരാത്രി പുറത്ത് കാത്തുനിന്ന കാമുകന്റെ ഒപ്പം പെൺകുട്ടി വീട്ടിൽ നിന്ന് ഇറങ്ങിപ്പോവുകയായിരുന്നു. മകളെ കാണാതായപ്പോൾ സംശയിച്ച പിതാവാണ് പരാതിയുമായി കാഞ്ഞിരപ്പള്ളി പൊലീസ് സ്റ്റെഷനിലേക്ക് പോയത്. ഇതോടെയാണ് രണ്ടു പേരെയും പൊലീസ് സ്റ്റേഷനിൽ എത്തിച്ചത്. ഈ തിങ്കളാഴ്ച രാത്രിയാണ് പെൺകുട്ടി ഇറങ്ങിപ്പോയത്. ആന്ധ്രയിലാണ് നഴ്സിങ് പഠനം തുടരുന്നതിനാൽ വീട്ടിൽ എത്തിയയുടൻ പെൺകുട്ടി ക്വാറന്റൈനിലായിരുന്നു. തിങ്കളാഴ്ച ക്വാറന്റൈൻ തീരുന്ന ദിവസമായിരുന്നു. ഇതേ ദിവസം അർദ്ധ രാത്രി തന്നെയാണ് പെൺകുട്ടി ഇറങ്ങിപ്പോയത്. പത്തൊമ്പത് വയസാണ് പെൺകുട്ടിയുടെ പ്രായം. കാമുകന് ഇരുപത് വയസും.
നാടകീയമായ രംഗങ്ങളാണ് പിതാവും പെൺകുട്ടിയും നേരിൽ കണ്ടതോടെ സ്റ്റേഷനിൽ നടന്നത്. പെൺകുട്ടിയെ കണ്ടതോടെ പിതാവ് വിഷമത്തിലായി. എങ്ങിനെയെങ്കിലും തന്റെ ഒപ്പം വരണമെന്നാണ് പിതാവ് കെഞ്ചിയത്. പെൺകുട്ടിയുടെ അമ്മ വിദേശത്ത് നഴ്സ് ആയതിനാൽ പെൺകുട്ടിയുടെ സഹോദരന് ഒപ്പമാണ് പിതാവ് സ്റ്റേഷനിൽ എത്തിയത്. മകളെ കണ്ട പിതാവ് കരഞ്ഞു പറഞ്ഞെങ്കിലും പെൺകുട്ടി കൂസാതെ നിന്നു. വർഷങ്ങളായി അടുപ്പമുള്ള കാമുകന്റെ കൂടെ മാത്രമേ പോകൂ എന്നാണ് പെൺകുട്ടി പറഞ്ഞത്. അന്യസമുദായക്കാരനായ യുവാവിനെക്കൊണ്ട് പിന്നീട് കെട്ടിച്ചു തരാമെന്നു കണ്ണീരോടെ പിതാവ് കെഞ്ചിയെങ്കിലും പെൺകുട്ടി ഇളകിയില്ല. കെട്ടിച്ചു തരണമെങ്കിൽ ഈ നിമിഷം പൊലീസ് സ്റ്റേഷനിൽ വെച്ച് തന്നെ കെട്ടിച്ചു തരണമെന്നാണ് യുവതി പിതാവിനോടു ശഠിച്ചത്. അമ്പരന്നു പോയ പിതാവ് എന്ത് ചെയ്യണമെന്നു അറിയാതെ നിൽക്കുമ്പോൾ പെൺകുട്ടി യുവാവിനൊപ്പം ഇറങ്ങിപ്പോയി. യുവമിഥുനങ്ങൾക്ക് പ്രായപൂർത്തിയായതിനാൽ ഇവർ ഒരുമിച്ച് പോകുന്നത് തടയാൻ പൊലീസിന് കഴിഞ്ഞതുമില്ല. വികാരനിർഭരമായ കുറിപ്പാണ് ഈ സംഭവുമായി ബന്ധപ്പെട്ടു സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. കൊറോണ കാലത്ത് സോഷ്യൽ ഡിസ്റ്റൻസ് നിർബന്ധമാക്കിയിരിക്കെ പെൺകുട്ടിയും കാമുകനും കാമുകന്റെ വീട്ടിൽ ഒരു കൂട്ടം സുഹൃത്തുക്കൾക്കൊപ്പം ഒത്തു ചേർന്ന് നിൽക്കുന്ന ഫോട്ടോകൾക്കൊപ്പമാണ് ഈ കുറിപ്പ് പ്രചരിക്കുന്നത്.
പെൺകുട്ടിയുടെ ഇറങ്ങിപ്പോക്കുമായി ബന്ധപ്പെട്ടു പ്രചരിക്കുന്നത് വികാരനിർഭര കുറിപ്പ്:
സ്റ്റേഷനിൽ വെച്ച് പെൺകുട്ടിയെ കണ്ടപ്പോൾ അച്ഛൻ കെഞ്ചി: എന്റെ പൊന്നു മോളെ, നിന്റെ അമ്മയെയും അച്ഛനെയും ഓർത്തെങ്കിലും നീ ഈ ചതിയിൽ വീഴരുത്... നിന്റെ ജീവിതം നീ നശിപ്പിക്കരുത്... നീ അവനോടൊപ്പം പോവരുത്...' ഒന്നല്ല പലവട്ടം ആ മനുഷ്യൻ തന്റെ മകളുടെ മുമ്പിൽ കേണപേക്ഷിച്ചു, ഇത് കണ്ടുനിന്ന നിയമപാലകരുടെ പോലും കണ്ണുനിറഞ്ഞു. പക്ഷേ അപ്പന്റെ ഹൃദയം നുറുങ്ങിയുള്ള കണ്ണീരോ തേങ്ങലോ ആ പെൺകുട്ടിയുടെ കാമുകന്റെയോ അവരോടൊപ്പം വന്ന വർഗീയവാദികളുടെയോ ഹൃദയത്തെ തെല്ലും അസ്വസ്ഥപ്പെടുത്തിയില്ല. അങ്ങനെ ഒരു കുടുംബത്തിന്റെ എല്ലാ സ്വപ്നങ്ങളെയും സമാധാനത്തെയും എന്നന്നേക്കുമായി തകർത്തുകൊണ്ട് അവർ സന്തോഷത്തോടെ ജീവിക്കാൻ തീരുമാനിച്ചു. നമ്മുടെ ലോകവും രാജ്യവും നാടും ഒരുമിച്ച്നിന്ന് ഒരു മഹാമാരിയെ നേരിടാൻ ശ്രമിക്കുന്ന ഈ ലോക്ക് ഡൗൺ സമയത്താണ് രാത്രിയിൽ പെൺകുട്ടിയെ അവളുടെ വീട്ടിൽ നിന്ന് മാതാപിതാക്കൾ അറിയാതെ കടത്തി കൊണ്ടുവന്നത്. പൊലീസ് സ്റ്റേഷനിൽ എത്തിയപ്പോൾ ഡിഫി പ്രവർത്തകനായ കാമുകനോടൊപ്പം ഡിഫി പ്രവർത്തകർ മാത്രമല്ല മറ്റ് പാർട്ടിയിലെ ഒരേ മതത്തിൽപ്പെട്ട പ്രവർത്തകരും ഉണ്ടായിരുന്നു എന്നതാണ് നമ്മെ ഇരുത്തി ചിന്തിപ്പിക്കേണ്ടത്. ഇതാണോ കേരളത്തിലെ ഇപ്പോഴത്തെ മതേതരത്വം? കുറിപ്പ് ചോദിക്കുന്നു.
ഇത് ഒരു തുറന്നെഴുത്താണ്...പെൺകുട്ടികളെ നഷ്ടപെട്ട അനേകം മാതാപിതാക്കളുടെ കണ്ണുനീരിൽ കുതിർന്ന മഷിയിൽ എഴുതുന്ന വാക്കുകൾ..... ഇനിയും ഒരു അമ്മയുടേയോ അപ്പന്റേയോ കണ്ണിൽ നിന്നും കണ്ണുനീർ വീഴാതിരിക്കാനുള്ള ഒരു മുന്നറിയിപ്പ്. പ്രിയ മാതാപിതാക്കളെ, നിങ്ങളുടെ മക്കളെ സംരക്ഷിക്കാൻ ഈ വർത്തമാനലോകത്തിൽ നിങ്ങൾക്ക് മാത്രമേ കഴിയൂ. ജാഗ്രത പുലർത്താൻ ശ്രദ്ധിക്കാം. നാളെ നിങ്ങളുടെ വീട്ടിൽ ഇങ്ങനെ സംഭവിച്ചാലും പ്രതികരിക്കാനോ, നിങ്ങളെ സഹായിക്കാനോ സമൂഹത്തിൽ ഉന്നതരാരും പൊലീസോ, നിങ്ങൾ വോട്ടു നൽകി വിജയിപ്പിച്ച വലത് ഇടത് മുന്നണികളിലെ രാഷ്ട്രീയ നേതാക്കൾ പോലും നിങ്ങൾക്ക് വേണ്ടി ശബ്ദം ഉയർത്തില്ല. കാരണം ഇന്നിവിടെ നടന്നുകൊണ്ടിരിക്കുന്ന ഈ നാടകത്തിന് ഒത്താശ പാടുന്നതും മൗന സമ്മതം നൽകുന്നതും ഇവരൊക്കെ തന്നെയാണ് എന്ന് മനസ്സിലാക്കാം. ചേർത്ത് നിർത്താം കുഞ്ഞുങ്ങളെ നിങ്ങളുടെ ചിറകിൻ കീഴിൽ... നിങ്ങളുടെ മാത്രം ചിറകിൻ കീഴിൽ. പ്രിയ യുവതികളെ, നിങ്ങളുടെ ജീവിതം അപ്പന്റെയും അമ്മയുടെയും അധ്വാനത്തിന്റെയും കഷ്ടപ്പാടിന്റെയും ഫലമാണ്.
ഉന്നത വിദ്യാഭ്യാസം നൽകി ഉയർന്ന നിലയിൽ സന്തോഷത്തോടെ തങ്ങളുടെ മക്കൾ ജീവിക്കുന്നത് കാണണം എന്നാണ് ഓരോ മാതാപിതാക്കളുടെയും ആഗ്രഹം. ഇന്നോ ഇന്നലെയോ മാസങ്ങൾ മാത്രമോ പരിചയം ഉള്ള ഒരാളുടെ കൂടെ പ്രണയത്തിന്റെ വില പറഞ്ഞു, ഇത് എന്റെ ജീവിതമാണെന്ന് അഹങ്കാരത്തോടെ പറഞ്ഞു കൊണ്ട് നടന്നകലുമ്പോൾ, മാതാപിതാക്കളെ വിട്ട് ഇരുട്ടിൽ മറയുമ്പോൾ ഓർക്കുക... നിന്നെ നടക്കാൻ പഠിപ്പിച്ചത്, ഇന്ന് നീ പറയുന്ന നിന്റെ ഈ ജീവിതം നിനക്ക് നൽകിയവരാണ് നിന്റെ അപ്പനും അമ്മയും. മറക്കാതിരിക്കാം മാതാപിതാക്കളുടെ സ്നേഹം. നിനക്ക് രൂപം ലഭിക്കും മുൻപേ ഈ ലോകത്തിലേക്ക് വരും മുൻപേ നിന്നെ സ്നേഹിച്ചു തുടങ്ങിയവരാണ് മാതാപിതാക്കൾ. നീ പറയുന്ന ഒരു സ്നേഹത്തിനും മാതാപിതാക്കളുടെ ത്യാഗത്തിനും സ്നേഹത്തിനും മീതെ വില വരില്ല. സ്വന്തം മകളുടെ മുന്നിൽ കണ്ണുനീരോടെ നിൽക്കുന്ന ഓരോ അപ്പനും അമ്മയും നിസ്സഹായരായി യാചിക്കുന്നത് അവരുടെ മകളുടെ ഭാവിക്കുവേണ്ടിയാണ്. സുഹൃത്തുക്കളോടും ഭർത്താവിന്റെ ബന്ധുക്കളോടും ഒപ്പം നീ സന്തോഷിക്കുമ്പോൾ ഹൃദയം മുറിയുന്ന വേദനയിൽ രണ്ടു മനസുകൾ നിനക്കായി കാത്തിരിക്കുന്നുണ്ടാവും. ഒരു പക്ഷെ ഒരിക്കലും നീ തിരിച്ചുവരില്ല എന്നറിഞ്ഞിട്ടുപോലും. സ്ത്രീയെ ഒരു ഉപഭോഗ വസ്തുവായി മാത്രം കാണുന്ന ഒരു സമൂഹത്തിന്റെ ഭാഗമാകാൻ, നിന്റെ ജീവിതം മറ്റൊരുവന് യഥേഷ്ടം ഉപയോഗിക്കാനുള്ള ഒരു വസ്തുവായി നൽകാൻ, തയാറാകും മുൻപ് ഒന്ന് ചിന്തിക്കുക. വിവേകത്തോടെ തീരുമാനമെടുക്കുക. തീരുമാനങ്ങൾ മാതാപിതാക്കളെ മറന്നുകൊണ്ടാവാതിരിക്കട്ടെ എന്ന് പറഞ്ഞാണ് കുറിപ്പ് അവസാനിക്കുന്നത്.
ഡിവൈഎഫ്ഐക്കാരനായ കാമുകന്റെ ഒപ്പം ഡിവൈഎഫ്ഐ നേതാക്കളും സുഹൃത്തുക്കളും സ്റ്റേഷനിലെത്തി എന്ന വാർത്ത കാഞ്ഞിരപ്പള്ളി പൊലീസ് മറുനാടനോട് നിഷേധിച്ചു. യുവാവിന്റെ അച്ഛനും ബന്ധുവും മാത്രമാണ് സ്റ്റേഷനിൽ എത്തിയത്. വേറെ ആരെങ്കിലും വന്നിരുന്നെങ്കിൽ കേസ് ചാർജ് ചെയ്യുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പക്ഷെ യുവാവിന്റെ വീട്ടിൽ യുവാവും പെൺകുട്ടിയും ഒട്ടുവളരെ സുഹൃത്തുക്കളും ഒരുമിച്ച് നിൽക്കുന്നതിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. പരാതി കിട്ടിയാൽ ഈ തടിച്ച് കൂടിയവർക്ക് നേരെ കേസ് ചാർജ് ചെയ്യുമെന്ന് കാഞ്ഞിരപ്പള്ളി പൊലീസ് പറഞ്ഞു.
Stories you may Like
- ബസിനുള്ളിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം; യുവാവ് അറസ്റ്റിൽ
- പ്രായ പൂർത്തിയാവാത്ത കമിതാക്കളുടെ ഒളിച്ചോട്ടത്തിൽ വശംകെട്ട് ഇടുക്കി പൊലീസ്
- വിവാഹമോചന ഹർജിയിൽ നിർണ്ണായക നിരീക്ഷണവുമായി മദ്രാസ് ഹൈക്കോടതി
- ക്രൈസ്തവ സൗഹൃദം അനിവാര്യതയെന്ന് തിരിച്ചറിഞ്ഞ് ബിജെപി; പ്രഭാരിയുടെ സ്നേഹ യാത്ര തുടരും
- മങ്ങാ കള്ളനെ പൊലീസിൽ നിന്നും പിരിച്ചു വിട്ടു
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്