വിശ്വാസികളുടെ കാത്തിരിപ്പിന് അന്ത്യമാകുന്നു; ജൂൺ എട്ടു മുതൽ സമൂഹ്യ അകലം പാലിച്ച് കൊണ്ട് ആരാധനാലയങ്ങൾ തുറക്കം; ഷോപ്പിങ് മാളുകളും പ്രവർത്തിക്കാമെന്ന ഉത്തരവ് ആശങ്ക സൃഷ്ടിക്കുന്നു; സ്കൂളുകളും കോളേജുകളും തുറക്കുന്ന കാര്യം ഇനി പരിഗണിക്കുക ജൂലൈയിൽ മാത്രം; എല്ലാ ഇളവുകളും നൽകി ലോക് ഡൗൺ നടത്തുന്ന വിധം
മറുനാടൻ മലയാളി ബ്യൂറോ
ന്യൂഡൽഹി: രാജ്യത്തെ ലോക്ക്ഡൗൺ ജൂൺ 30 വരെ നീട്ടിയെങ്കിലും ആരാധനാലയങ്ങൾ,ഷോപ്പിങ് മാളുകൾ, ഹോട്ടലുകൾ, മറ്റ് ഹോസ്പിറ്റാലിറ്റി സേവനങ്ങൾ എന്നിവ ജൂൺ എട്ടുമുതൽ തുറന്നു പ്രവർത്തിക്കാൻ അനുമതി. എന്നാൽ കണ്ടയ്ന്മെന്റ് സോണുകളിൽ ഇവ തുറക്കാൻ അനുമതിയില്ലെന്നും കേന്ദ്രസർക്കാർ പുറത്തിറക്കിയ മാർഗനിർദ്ദേശത്തിൽ പറയുന്നു. ഇതോടെ എല്ലാ ഇളവുകളുമുള്ള ലോക് ഡൗൺ കാലത്തേക്ക് പോവകുയാണ് രാജ്യം. ഇതിൽ മാളുകൾ തുറക്കുന്നത് സമൂഹ വ്യാപനത്തിന്റെ സാധ്യത കൂട്ടും ഇത് ആശങ്കയാണ്. ആരാധാനാലയങ്ങൾ തുറക്കണമെന്ന സമ്മർദ്ദം എല്ലാ മത നേതാക്കളും ഉയർത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് ഈ തീരുമാനം. നിയന്ത്രണങ്ങൾ എങ്ങനെയാകും ആരാധനാലയങ്ങളിൽ നടപ്പാക്കുമെന്നതാണ് ഉയരുന്ന ചോദ്യം.
ആരോഗ്യ-ക്ഷേമ മന്ത്രാലയം പുറത്തിറക്കുന്ന സ്റ്റാൻഡേർഡ് ഓപ്പറേറ്റിങ് പ്രോട്ടോക്കോൾ ഉറപ്പാക്കിക്കൊണ്ടായിരിക്കും ഇവയുടെ പ്രവർത്തനങ്ങൾ പുനരാരംഭിക്കുന്നതെന്നും സർക്കാർ വിജ്ഞാപനത്തിൽ പറയുന്നു. 'സാമൂഹ്യ അകലം ഉറപ്പുവരുത്തുന്നതിനും കോവിഡിന്റെ വ്യാപനം നിയന്ത്രിക്കുന്നതിനും മന്ത്രാലയങ്ങൾ, വകുപ്പുകൾ, മറ്റ് പങ്കാളികൾ എന്നിവരുമായി കൂടിയാലോചിച്ച് മേൽപ്പറഞ്ഞ പ്രവർത്തനങ്ങൾക്കായി ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം സ്റ്റാൻഡേർഡ് ഓപ്പറേറ്റിങ് പ്രോട്ടോക്കോൾ പുറപ്പെടുവിക്കും' ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു. കേരളത്തിലും രോഗ വ്യാപനം കൂടുകയാണ്. ഈ സാഹചര്യത്തിൽ കേന്ദ്ര മാനദണ്ഡങ്ങൾ നടപ്പാക്കുന്നതിൽ അന്തിമ തീരുമാനം കരുതലോടെ മാത്രമേ കേരളം എടുക്കൂ. ആരാധനാലയങ്ങൾ തുറക്കാൻ അനുമതി നൽകുമെന്നാണ് സൂചന.
രണ്ടാം ഘട്ടത്തിലായിരിക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കുക. മൂന്നാം ഘട്ടമായി അന്താരാഷ്ട്ര യാത്രകളും മെട്രോ ഗതാഗതവും പുനഃസ്ഥാപിക്കും. ഈ ഘട്ടത്തിലായിരിക്കും സിനിമാ തിയേറ്ററുകളും ജിംനേഷ്യങ്ങളും സിമ്മിങ്ങ് പൂളുകളും പാർക്കുകളും തുറക്കുക. മറ്റ് പൊതുപരിപാടികൾക്കും ഈ ഘട്ടത്തിൽ അനുവാദം നൽകും. നൈറ്റ് കർഫ്യൂ കർശനമായി തുടരും. എന്നാൽ സമയത്തിൽ മാറ്റമുണ്ട്. രാത്രി 7 മുതൽ രാവിലെ 7 വരെ എന്നുള്ളത് രാത്രി 9 മുതൽ രാവിലെ 5 വരെയാകും. കണ്ടെയിന്മെന്റ് സോണുകളിൽ ജൂൺ 30 വരെ ലോക്ക് ഡൗൺ തുടരും. കണ്ടെയിന്മെന്റ് സോണുകളിൽ അവശ്യസർവീസുകൾക്ക് മാത്രമായിരിക്കും അനുമതി. ഈ മേഖലകളിലേക്കോ, മേഖലകളിൽ നിന്നോ ഉള്ള യാത്രകൾക്ക് നിരോധനം തുടരും. എന്നാൽ അവശ്യസർവീസുകൾക്ക് നിയന്ത്രണം ബാധകമല്ല. അതായത് രാത്രിയിലെ നിയന്ത്രണവും ചുരുക്കുകയാണ്. പേരിന് മാത്രമായി ലോക് ഡൗൺ മാറുമ്പോൾ രോഗ വ്യാപനത്തിനുള്ള സാധ്യത കൂടും.
ജൂലൈയിൽ സ്കൂളും തുറക്കും
സ്കൂളുകൾ, കോളേജുകൾ, കോച്ചിങ് സെന്ററുകൾ, മറ്റുവിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവ രണ്ടാംഘട്ടത്തിൽ തുറക്കുമെന്ന് കേന്ദ്രസർക്കാർ. കോവിഡ് 19 വൈറസ് സാഹചര്യങ്ങൾ സംബന്ധിച്ച് സംസ്ഥാനങ്ങളുമായും കേന്ദ്രഭരണ പ്രദേശങ്ങളുമായും ജൂലായിൽ ചർച്ച നടത്തിയതിന് ശേഷമായിരിക്കും തുറക്കുന്നത് സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കുക.
'സ്കൂളുകൾ, കോളേജുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, പരിശീലനം സ്ഥാപനങ്ങൾ എന്നിവ സംസ്ഥാനങ്ങളുമായും കേന്ദ്രഭരണ പ്രദേശങ്ങളുമായും കൂടിയാലോചിച്ച ശേഷം തുറക്കും. സംസ്ഥാന സർക്കാരുകളും കേന്ദ്രഭരണ പ്രദേശങ്ങളും സ്ഥാപനതലത്തിൽ മാതാപിതാക്കളുമായും മറ്റുള്ളവരുമായും കൂടിയാലോചനകൾ നടത്താം. ഇതിന്റെ അടിസ്ഥാനത്തിൽ, ഈ സ്ഥാപനങ്ങൾ വീണ്ടും തുറക്കുന്നതിനുള്ള തീരുമാനം ജൂലായിൽ എടുക്കും- ആഭ്യന്തര മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.
കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിനും സാമൂഹ്യ അകലം ഉറപ്പുവരുത്തുന്നതിനും ആരോഗ്യ മന്ത്രാലയം വിദ്യാഭ്യാസ മന്ത്രാലയവും മറ്റ് വകുപ്പുകളുമായും കൂടിയാലോചിച്ച് സ്റ്റാൻഡേർഡ് ഓപ്പറേറ്റിങ് പ്രോട്ടോക്കോൾ പട്ടിക തയ്യാറാക്കുമെന്നും സർക്കാർ പ്രസ്താവനയിൽ പറഞ്ഞു.
അഞ്ചാംഘട്ട അടച്ചിടലിൽ തീവ്രമേഖലകളിൽ
തിങ്കളാഴ്ചയാരംഭിക്കുന്ന അഞ്ചാംഘട്ട അടച്ചിടലിൽ തീവ്രമേഖലകളിൽ (കണ്ടെയ്ന്മെന്റ് സോൺ) മാത്രമായിരിക്കും കർശന നിയന്ത്രണങ്ങൾ. തീവ്രമേഖലയ്ക്കുപുറത്തുള്ള പ്രദേശങ്ങളിൽ ഘട്ടംഘട്ടമായി എല്ലാ പ്രവർത്തനങ്ങളും അനുവദിക്കുന്നതിന് 'അൺലോക്ക്-1' മാർഗനിർദ്ദേശങ്ങൾ കേന്ദ്ര ആഭ്യന്തരമന്ത്രാലയം പുറത്തിറക്കി. ജൂൺ 30 വരെയുള്ള നിയന്ത്രണങ്ങളാണ് ഇപ്പോൾ പ്രഖ്യാപിച്ചത്.
തീവ്രമേഖലയ്ക്കു പുറത്ത് എന്തൊക്കെ നിയന്ത്രണങ്ങളും നിരോധനവും ഏർപ്പെടുത്താമെന്ന് സംസ്ഥാനങ്ങൾക്കു നിശ്ചയിക്കാം. കോവിഡ് തീവ്രമേഖലകൾ ജില്ലാ ഭരണകൂടങ്ങൾ നിശ്ചയിക്കണം. ഇവിടെ അവശ്യസേവനങ്ങൾ മാത്രമേ അനുവദിക്കാവൂ. ജനങ്ങളെ പുറത്തിറങ്ങി നടക്കാൻ അനുവദിക്കരുത്. വീടുകൾ തോറുമുള്ള നിരീക്ഷണവും ആരോഗ്യതല ഇടപെടലുകളും രോഗികളുമായി സമ്പർക്കം നടത്തിയവരെ കണ്ടെത്തലുമൊക്കെ നടത്തണം. തീവ്രമേഖലകൾക്കു പുറത്തുള്ള പ്രദേശം ബഫർ സോണായി പ്രഖ്യാപിക്കണം. ഇവിടെയുള്ള നിയന്ത്രണങ്ങൾ ജില്ലാ ഭരണാധികാരികൾക്കു നിശ്ചയിക്കാം.
വിവാഹങ്ങൾക്ക് പരമാവധി 50 പേരും മരണാനന്തരച്ചടങ്ങുകൾക്ക് പരമാവധി 20 പേരും
തുറന്നുകൊടുക്കലിന്റെ ആദ്യഘട്ടത്തിലെ നിർദ്ദേശങ്ങൾ തിങ്കളാഴ്ച നിലവിൽ വരും. അൺലോക്ക്-1 കാലയളവിലും മുഖാവരണം ഉപയോഗിക്കൽ, സാമൂഹിക അകലം പാലിക്കൽ തുടങ്ങിയവ നിർബന്ധമാണ്. പൊതുചടങ്ങുകൾക്കുള്ള നിരോധനം തുടരും. വിവാഹങ്ങൾക്ക് പരമാവധി 50 പേരും മരണാനന്തരച്ചടങ്ങുകൾക്ക് പരമാവധി 20 പേരും മാത്രമാണ് അനുവദനീയം.
അന്തഃസംസ്ഥാന യാത്രകൾക്കും സംസ്ഥാനത്തിനകത്തെ യാത്രകൾക്കും നിയന്ത്രണങ്ങളുണ്ടാവില്ല. ഇതിനായി പ്രത്യേക അനുമതിയും ആവശ്യമില്ല. അതേസമയം, അത്യാവശ്യഘട്ടങ്ങളിൽ സംസ്ഥാനങ്ങൾക്ക് ഇക്കാര്യത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താം. ശ്രമിക് ട്രെയിനുകൾ, ആഭ്യന്തര വിമാന സർവീസുകൾ, വിദേശികളെ മടക്കി അയക്കൽ തുടങ്ങിയവ ഇപ്പോഴുള്ളതുപോലെ തുടരും. മറ്റു രാജ്യങ്ങളുമായി ഉടമ്പടിയിലേർപ്പെട്ട അതിർത്തികളിൽ ചരക്കുനീക്കം ഒരു സംസ്ഥാനവും തടയരുതെന്നും നിർദ്ദേശിച്ചു.
രാത്രി ഒമ്പതു മുതൽ പുലർച്ചെ അഞ്ചു വരെ കർശനമായി കർഫ്യൂ
അറുപത്തിയഞ്ചു വയസ്സിനു മുകളിലുള്ളവർ, പത്തു വയസ്സിൽ താഴെയുള്ള കുട്ടികൾ, ഗർഭിണികൾ, ആരോഗ്യപ്രശ്നങ്ങളുള്ളവർ തുടങ്ങിയവർ വീടുകളിൽതന്നെ ഇരിക്കണം. രോഗികളെ മുൻകൂട്ടി അറിയാനും സുരക്ഷാമുൻകരുതലിനുമായി ആരോഗ്യസേതു ആപ്പ് ഉപയോഗിക്കണം.
തുറന്നിടൽ മൂന്ന് ഘട്ടങ്ങളിലായി
ആദ്യഘട്ടം
ജൂൺ എട്ടുമുതൽ. കേന്ദ്ര ആരോഗ്യമന്ത്രാലയം പുറപ്പെടുവിക്കുന്ന മാർഗരേഖ പാലിച്ച് ആരാധനാലയങ്ങൾ, ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ, ഷോപ്പിങ് മാളുകൾ എന്നിവ തുറക്കാൻ അനുമതി.
രണ്ടാംഘട്ടം
സ്കൂളുകളും കോളേജുകളും മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങളും തുറക്കുന്നകാര്യത്തിൽ തീരുമാനം. സംസ്ഥാന സർക്കാരുകളുമായി ചർച്ച നടത്തിയാകും അന്തിമതീരുമാനം. ഇതിനു മുമ്പു രക്ഷിതാക്കളടക്കമുള്ളവരിൽനിന്ന് അതതു സംസ്ഥാനങ്ങളും കേന്ദ്ര ഭരണപ്രദേശങ്ങളും അഭിപ്രായങ്ങൾ തേടണം.
മൂന്നാംഘട്ടം
അന്താരാഷ്ട്ര വിമാന സർവീസ്, മെട്രോ ഗതാഗതം, സിനിമാശാലകളും ജിംനേഷ്യവും പാർക്കുകളും ബാറുകളുമൊക്കെ തുറക്കൽ, സാമൂഹിക-കായിക-വിനോദ-സാംസ്കാരിക പരിപാടികൾ, മതപരമായ ചടങ്ങുകൾ തുടങ്ങിയവയൊക്കെ അനുവദിക്കൽ ഈ ഘട്ടത്തിൽ. ഇതും സ്ഥിതിഗതികൾ വിലയിരുത്തിയശേഷം മാത്രം.
Stories you may Like
- മലയാളി പെൺകുട്ടിയുടെ മരണ കാരണം കണ്ടെത്താൻ ശ്രമിക്കുമ്പോൾ തെളിയുന്നത് ഗുരുതര വീഴ്ചകൾ
- കൊറോണ ധവാനിലെ കല്യാണപ്പാട്ട്; വിഡിയോ ഗാനം പുറത്ത്
- ഇന്ത്യൻ ദമ്പതികളുടെ മകൻ ബ്രിട്ടനിൽ ചർച്ചാ വിഷയമാകുമ്പോൾ
- കഞ്ചാവ്-കാരവൻ-കൃത്യനിഷ്ഠയില്ലായ്മ-ഈഗോ! ന്യൂജൻ താരങ്ങളാൽ മലയാള സിനിമ മുടിയുമ്പോൾ
- സൂര്യ പ്രതലത്തിൽ വീണ്ടും അതിഭയങ്കര സ്ഫോടനം
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്