തുടങ്ങാൻ ഇനി രണ്ട് ദിവസം കൂടി മാത്രം; ആരൊക്കെയാണ് അംഗങ്ങൾ എന്നു സർക്കാരിന് ഇനിയും നിശ്ചയമില്ല; അവസാന നിമിഷം നടത്തിയ രാഷ്ട്രീയ വീതം വയ്പ്പിൽ പദവി കിട്ടിയവർക്ക് എത്തിചേരാൻ പറ്റുമോ എന്നു പോലും അറിയില്ല; ഇന്ത്യൻ പൗരത്വമുള്ള പ്രവാസികൾക്ക് എന്നു പറഞ്ഞു തുടങ്ങിയെങ്കിലും അംഗത്വം കൊടുത്ത പലരും വിദേശ പൗരന്മാർ; പ്രവാസികളെ ഉദ്ധരിക്കാൻ സർക്കാർ പ്രഖ്യാപിച്ച ലോക കേരളസഭ പാഴ് ചെലവും വെള്ളാനയും ആകുന്നത് ഇങ്ങനെ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: ഗ്ലോബൽ ഇൻവെസ്റ്റ്മെന്റ് മീറ്റ് പോല അഞ്ചു നയാ പൈസയുടെ പ്രയോജനം സംസ്ഥാനത്തിന് ഉണ്ടാക്കാതെ പോയ മാധ്യമങ്ങളിൽ ഹൈപ്പ് ഉണ്ടാക്കി പൊതു ഖജനാവ് മുടിച്ച ഉമ്മൻ ചാണ്ടി സർക്കാരിന്റെ അതേ നയത്തിലേക്കാണോ പിണറായി വിജയന്റെയും യാത്ര. ലോക കേരള സഭ എന്ന പേരിൽ സർക്കാർ തുടങ്ങിയ പ്രസ്ഥാനത്തെ കുറിച്ചുള്ള ആശയക്കുഴപ്പങ്ങൾ സൂചിപ്പിക്കുന്നത് ഇതു തന്നെയാണ്. നിയമസഭാ മോഡലിൽ ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളിൽ ജീവിക്കുന്നവരും വിദശത്ത് ജീവിക്കുന്നവരും വിദേശ ജോലി കഴിഞ്ഞു മടങ്ങി വന്നവരുമായ പ്രവാസികൾക്ക് വേണ്ടി ഉണ്ടാക്കിയ ലോക കേരളസഭ തുടങ്ങാൻ വെറും രണ്ട് ദിവസം ബാക്കിയായിട്ടും അംഗങ്ങളെ പോലും ഇനിയും പോലും ഇനിയും നിശ്ചയിച്ചിട്ടില്ല.
അവസാന നിമിഷം തിരക്കിട്ട് ലിസ്റ്റ് തയ്യാറാക്കി കൊണ്ടിരിക്കുകയാണെങ്കിലും എന്താണ് മാനദണ്ഡം എന്നു ആർക്കും അറിയില്ല. എൽഡിഎഫ് നേതാക്കളും മന്ത്രിമാരും വിദേശ സന്ദർശനം നടത്തുമ്പോൾ കൊണ്ടു നടക്കുന്നവരും സ്പോൺസർ ചെയ്യുന്നവരുമാണ് 90 ശതമാനം അംഗങ്ങളും എന്നാണ് സൂചന. ഇടത് പക്ഷത്തിന്റെ ലേബലിൽ വിദേശങ്ങളിൽ പ്രവർത്തിക്കുന്ന സംഘടനകൾക്കും അംഗത്വം ഉറപ്പ് നൽകിയിട്ടുണ്ട്. കോൺഗ്രസ്സ് പാർട്ടിയുടെ പ്രവാസി സംഘടനയായ ഒഐസിസിക്ക് 15 സീറ്റുകൾ അനുവദിക്കുന്നതുകൊണ്ട് പ്രതിപക്ഷം ഉടക്കാനുണ്ടാകില്ല എന്ന പ്രതീക്ഷയാണ് സർക്കാരിന് ഉള്ളത്. അതേ സമയം വിദേശത്ത് ജനകീയമായി പ്രവർത്തിക്കുന്ന സംഘടനകൾക്കൊന്നും പ്രാതിനിധ്യവുമില്ല. ബ്രിട്ടണിലെ എല്ലാ മലയാളി അസോസിയേഷനുകളുടെയും കൂട്ടായ്മയായ യുക്മയെ ഒഴിവാക്കിയത് ഇതിന് ഉദാഹരണമായി ചൂണ്ടിക്കാട്ടുന്നു.
ലോക കേരളസഭയുടെ അംഗബലം 351 ആയിരിക്കും. കേരളനിയമസഭയിലെ മുഴുവൻ അംഗങ്ങളും കേരളത്തെ പ്രതിനിധാനംചെയ്യുന്ന പാർലമെന്റ് അംഗങ്ങളും ലോക കേരളസഭയിലെ അംഗങ്ങളായിരിക്കുമെന്നാണ് പ്രഖ്യാപനം. 178 അംഗങ്ങളെ കേരള സർക്കാർ നാമനിർദ്ദേശംചെയ്യും. ഇപ്രകാരം നാമനിർദ്ദേശംചെയ്യുന്ന അംഗങ്ങളിൽ 42 പേർ ഇന്ത്യയിലെ ഇതരസംസ്ഥാനങ്ങളിൽനിന്നും 100 പേർ പുറംരാജ്യങ്ങളിൽനിന്നും ആറുപേർ പ്രവാസം കഴിഞ്ഞ് തിരിച്ചെത്തിയവരിൽനിന്നും 30 പേർ വിവിധ വിഷയ മേഖലകളിൽ നിന്നുള്ള പ്രമുഖ വ്യക്തികളും ആയിരിക്കും. ലോക കേരളസഭ ഒരു സ്ഥിരംസഭയായിരിക്കും. കാലാവധി തീരുന്ന അംഗങ്ങളുടെ സ്ഥാനത്ത് പുതിയ അംഗങ്ങൾ വരും. സഭ കുറഞ്ഞത് രണ്ടുവർഷത്തിൽ ഒരിക്കലെങ്കിലും യോഗം ചേരും. ഇതിലൂടെ പ്രവാസികളുടെ പ്രശ്നങ്ങൾക്ക് പരിഹാരമാണ് സർക്കാർ ലക്ഷ്യമിടുന്നത്.
ലോക കേരള സഭ കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത് എന്ന് സർക്കാരിന് ഇതുവരെ ഊഹമില്ല. മുഖ്യമന്ത്രിയുടെ പേരിൽ എതാനും ദിവസങ്ങൾക്ക് മുൻപ് പുറത്തിറങ്ങിയ ഒരു ലേഖനം മാത്രമാണ് ഇതേക്കുറിച്ചു ആകെയുള്ള വിവരം. ലോക കേരള സഭ എന്ന പേരിൽ നിർദ്ദേശം മുൻപോട്ട് വച്ചയാൾ എഴുതി കൊടുത്ത ലേഖനം മാധ്യമങ്ങൾക്ക് അയച്ചു കൊടുത്തതല്ലാതെ മുഖ്യമന്ത്രിക്ക് പോലും ധാരണയില്ലെന്നാണ് സൂചന. ഇതൊരുതരം ഇൻവെസ്റ്റ്മെന്റ് മീറ്റാണ് എന്നു ചിലർ പറയുന്നെങ്കിലും അതല്ല സർക്കാരിന് ഉപദേശം നേടാനുള്ള നിയമ സഭാ മോഡലിൽ ഉള്ള പ്രവർത്തനം ആണ് ഉദ്ദേശിക്കുന്നതെന്ന് മറ്റൊരു കൂട്ടർ പറയുന്നു.
പാർട്ടിയുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന മറുനാടൻ സംഘടനകളുടെ പ്രതിനിധിളെയാണ് കൂടുതലായി ഉൾപ്പെടുത്തിയിരിക്കുന്നത്. ഇവരിൽ മഹാഭൂരിപക്ഷം പേരും മുതൽ മുടക്കാനുള്ള ശേഷിയുള്ളവരല്ല. വഴിയെ പോകുന്ന ആരെയൊക്കെയോ ഉൾപ്പെടുത്തി എന്നു പരാതിപ്പെട്ട് യൂസഫലിയും രവി പിള്ളയും ഉൾപ്പെടെയുള്ള വ്യവസായികൾ മാറി നിൽക്കുകയാണ്. അവസാന നിമിഷം തെരഞ്ഞെടുക്കുന്നവർക്ക് വിമാന ടിക്കറ്റ് ബുക്ക് ചെയ്യാനും മറ്റും സാവകാശം കിട്ടാത്തതിനാൽ തെരഞ്ഞെടുക്കപ്പെടുന്ന പലരും പങ്കെടുത്തേക്കില്ല എന്നാണ് സൂചന.
തിരുവനന്തപുരത്തെ മസ്ക്കറ്റ് ഹോട്ടൽ, താജ് വിവാന്ദ, ഹൈസിന്ദ് തുടങ്ങിയ ഫൈവ് സ്റ്റാർ ഹോട്ടലുകൾ എല്ലാം പ്രതിനിധികൾക്കായി ബുക്ക് ചെയ്തിട്ടുണ്ട്. അവധി ആഘോഷിക്കാൻ എത്തിയ ചിലരോടൊക്കെ ഈ ദിവസങ്ങളിൽ ഇങ്ങോട്ട് താമസം മാറ്റിക്കോളാൻ വേണ്ടപ്പെട്ടവർ പറഞ്ഞു തുടങ്ങിയത് പ്രതിനിധികളിൽ നല്ലൊരു പങ്കും എത്തിയേക്കില്ല എന്ന സൂചനയെ തുടർന്നാണ് എന്നു പറയപ്പെടുന്നു. പ്രതിനിധികൾക്ക് മാത്രമാണ് പ്രവേശനം എങ്കിലും പരാജയും ആണ് എന്ന പേരുദോഷം ഒഴിവാക്കാൻ നോമിനികൾക്കും പ്രവേശനം നൽകാൻ ആണ് അന്തിമ ആലോചന. അങ്ങനെ എങ്കിൽ തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികൾക്ക് അവരുടെ പ്രതിനിധിയെ അയക്കാൻ പറ്റും. ഇക്കാര്യത്തിലും സർക്കാർ ഒരു വ്യക്തതയും പറയുന്നില്ല.
ഇന്ത്യൻ പൗരത്വം ഉള്ള പ്രവാസികൾക്ക് എന്ന പേരിൽ ആയിരുന്നു സർക്കാർ ഇതുവരെ നിർദ്ദേശങ്ങൾ നൽകിയതും ഉത്തരവ് ഇറക്കിയതും. എന്നാൽ പാർട്ടി നേതാക്കളും പാർട്ടി സംഘടനകളും നൽകിയ ശുപാർശ അനുസരിച്ച് നിയമന ഉത്തരവ് നൽകിയ പലരും വിദേശ പൗരത്വം ഉള്ളവരാണ് എന്ന് ഒടുവിൽ ആണ് സംഘാടകർ അറിയുന്നത്. അതുകൊണ്ട് ഉത്തരവിൽ മാറ്റം വരുത്തി വിദേശ പൗരത്വം ഉള്ളവരെ കൂടി ഉൾപ്പെടുത്താൻ അവസാന നിമിഷം ആലോചന സജീവമാണ്. അമേരിക്ക, ബ്രിട്ടൺ, ഓസ്ട്രേലിയ, യൂറോപ്പ് തുടങ്ങിയ ഇടങ്ങളിലെ മിക്ക പ്രവാസി നേതാക്കളും വിദേശ പൗരന്മാരാണ് എന്നതാണ് സർക്കാരിനെ വലക്കുന്നത്. വിദേശ പൗരത്വം ഉള്ളവരെ കേരള നിയമ സഭയോടു തുല്ല്യമായ ഒരു പദ്ധതിയുടെ ഭാഗമാകാൻ കഴിയുമോ എന്ന ആശങ്കയും വ്യക്തമാണ്.
പ്രവാസികളോടുള്ള ഉത്തരവാദിത്തം നിർവഹിക്കുന്നതിനോടൊപ്പം പ്രവാസത്തിന്റെ സാധ്യതകൾ ഉപയോഗിക്കാനും ബോധപൂർവമായ പരിശ്രമം ആവശ്യമാണെന്ന് സർക്കാർ വിലയിരുത്തുന്നു. സുപ്രധാനമായ ഈ രണ്ട് ദൗത്യവും ഏറ്റെടുക്കാൻകഴിയുന്ന തരത്തിലാണ് ലോക കേരളസഭയുടെ നടപടിക്രമം വിഭാവനംചെയ്യുന്നത്. പൊതുയോഗവും ആഘോഷവും നടത്തി പിരിഞ്ഞുപോകുകയല്ല, മറിച്ച് പ്രധാന വിഷയങ്ങൾ ഓരോന്നും സംബന്ധിച്ച് ആഴത്തിലുള്ള ചർച്ചയും ഉറച്ച തീരുമാനങ്ങളുമെടുക്കാൻ ലോക കേരളസഭയ്ക്ക് കഴിയുമെന്നാണ് വിലയിരുത്തൽ. സഭയിൽ പ്ളീനറി സെഷനുകൾക്കുപുറമെ വിഷയമേഖല അടിസ്ഥാനത്തിലുള്ള പ്രത്യേക യോഗങ്ങളും ഉണ്ടാകും. പ്രസ്തുത യോഗങ്ങളിൽ പുറംകേരളത്തിൽനിന്നുള്ള സഭാംഗങ്ങളോടൊപ്പം അതത് വിഷയങ്ങൾ കൈകാര്യംചെയ്യുന്ന മന്ത്രിമാരും ഉദ്യോഗസ്ഥരും പങ്കെടുക്കുമെന്നാണ് സർക്കാർ പറയുന്നത്.
ലോക കേരള സഭക്കായി പ്രത്യേക വെബ്സൈറ്റ് രൂപം കൊടുത്തിട്ടുണ്ടെങ്കിലും പ്രതിനിധികളുടെ പേരുവിവരം ഇനിയും ചേർത്തിട്ടില്ല. ആരൊക്കെയാണ് പ്രതിനിധികൾ എന്ന കാര്യത്തിൽ ഇപ്പോഴും ആശങ്ക തുടുരുന്നതാണ് ഇതിന് കാരണം. നിരവധി പേർ ഇതു സംബന്ധിച്ചു സംശയങ്ങൾ ഉന്നയിച്ചു ലോക കേരള സഭ ഓഫീസിലും മന്ത്രിമാരുടെ ഓഫീസിലും വിളിക്കുന്നുണ്ടെങ്കിലും ആർക്കും ഉത്തരം ഇല്ല. ലക്ഷങ്ങൾ മുടക്കി സർക്കാർ ഇതിന്റെ പരസ്യങ്ങളും മാധ്യമങ്ങൾക്ക് നൽകുന്നുണ്ട്. ഇതിന്റെ ഭാഗമായി കൊല്ലത്ത് വച്ചു നടന്ന പ്രവാസി മാധ്യമ പ്രവർത്തകരുടെ മീറ്റും മറ്റൊരു പ്രശ്നമായിരുന്നു എന്ന ആരോപണമുണ്ട്. പ്രവാസി മാധ്യമ പ്രവർത്തകനരെ തെരഞ്ഞെടുക്കാനുള്ള മാനദണ്ഡം ഒന്നും ആർക്കും അറിയില്ലായിരുന്നു. വഴിയെ പോയവരെയൊക്കെ പിടിച്ചു പ്രതിനിധികൾ ആക്കിയാണ് ആ ചടങ്ങിൽ ലക്ഷങ്ങൾ പിടിച്ചത്.
ചുരുക്കി പറഞ്ഞാൽ സർക്കാർ ഖജനാവിൽ നിന്നും കോടികൾ മുടക്കി സംസ്ഥാനത്തിന് യാതൊരു പ്രയോജനവും ഇല്ലാതെ മറ്റൊരു വെള്ളാനയെ കൂടി സൃഷ്ടിക്കുകയാണ് എന്ന സൂചനകൾ ആണ് പുറത്ത് വരുന്നത്. ആരോ പറഞ്ഞു കൊടുത്ത ആശയം നടപ്പിലാക്കാൻ ശ്രമിച്ച മുഖ്യമന്ത്രി മറ്റൊരു പുലിവാല് തന്നെ ഏറ്റെടുത്തിരിക്കുകയാണ്. കാലിയായ ഖജനാവിനെ രക്ഷിക്കാൻ ചുറ്റി തുടങ്ങിയ സർക്കാർ അതിന്റെ തുടക്കം എന്ന നിലയിലാണ് ഈ പദ്ധതിയെ കണ്ടത്. എന്നാൽ അഞ്ചു നയാ പൈസ പിരിച്ചെടുക്കാൻ സർക്കാരിന് കഴിയുമെന്നു പ്രവാസികൾ പോലും കരുതുന്നില്ല. എന്നാൽ ഇതിന്റെ പേരിൽ കോടികൾ ഖജനാവിൽ നിന്നും കാലിയാവുകയും ചെയ്യും.
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- ആശിച്ച് മോഹിച്ച് വാങ്ങിയ വീടിന് ബാങ്ക് വായ്പ കുടിശിക പെരുകി; തിരിച്ചടവ് മുടങ്ങിയതോടെ 15 ലക്ഷം 35 ലക്ഷമായി; വീടും സ്ഥലവും ജപ്തി ചെയ്യാൻ ബാങ്ക് അധികൃതർ; നെടുങ്കണ്ടത്ത് ജപ്തിക്കിടെ പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ വീട്ടമ്മ മരിച്ചു
- കർണാടകയിലെ കോൺഗ്രസ് നേതാവിന്റെ മകൾ കുത്തേറ്റു മരിച്ച സംഭവം ലോക്സഭാ പ്രചരണ വിഷയമാക്കാൻ ബിജെപി; ലൗ ജിഹാദ് ആരോപിച്ചു എബിവിപിയുടെ പ്രതിഷേധം; മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ന്യൂനപക്ഷത്തെ പ്രീതിപ്പെടുത്തുന്ന രാഷ്ട്രീയമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി; ലൗ ജിഹാദെന്ന നേഹയുടെ പിതാവിന്റെ നിലപാടിൽ വെട്ടിലായി കോൺഗ്രസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്