Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ബിരിയാണിയുണ്ടാക്കാൻ അച്ഛൻ ഓഡിറ്റോറിയത്തിലേക്ക് പോയി; മറഞ്ഞിരുന്ന കാമുകൻ ബൈക്കുമായെത്തിയപ്പോൾ സിനിമാ സ്‌റ്റൈലിൽ പ്രതിശ്രുത വധു ഓടി പുറകിൽ കയറി; എല്ലാം ഫോട്ടോ ഷൂട്ടാണെന്ന് കരുതി ചിരിച്ചു കൊണ്ട് സാക്ഷിയായി അടുത്ത ബന്ധുക്കൾ; മുന്നോട്ട് പോയ ബൈക്ക് തിരികെ വരാതായപ്പോൾ കിട്ടിയത് എന്നോട് പിണങ്ങരുത്, ഞാൻ മടങ്ങിവരും എന്ന് എഴുതിയ കത്തും; അമ്പലപ്പുഴയിലെ കല്യാണം മുടങ്ങിയത് ഇങ്ങനെ

ബിരിയാണിയുണ്ടാക്കാൻ അച്ഛൻ ഓഡിറ്റോറിയത്തിലേക്ക് പോയി; മറഞ്ഞിരുന്ന കാമുകൻ ബൈക്കുമായെത്തിയപ്പോൾ സിനിമാ സ്‌റ്റൈലിൽ പ്രതിശ്രുത വധു ഓടി പുറകിൽ കയറി; എല്ലാം ഫോട്ടോ ഷൂട്ടാണെന്ന് കരുതി ചിരിച്ചു കൊണ്ട് സാക്ഷിയായി അടുത്ത ബന്ധുക്കൾ; മുന്നോട്ട് പോയ ബൈക്ക് തിരികെ വരാതായപ്പോൾ കിട്ടിയത് എന്നോട് പിണങ്ങരുത്, ഞാൻ മടങ്ങിവരും എന്ന് എഴുതിയ കത്തും; അമ്പലപ്പുഴയിലെ കല്യാണം മുടങ്ങിയത് ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

ആലപ്പുഴ: വീട്ടുകാരെ ഞെട്ടിച്ച് വിവാഹത്തലേന്നു 19 കാരി 40 പവൻ സ്വർണ്ണവുമായി കാമകുനൊപ്പം ഒളിച്ചോടി. കത്തെഴുതി വച്ച ശേഷം നാടകീയമായി കാമുകനൊപ്പം ബൈക്കിലായിരുന്നു ഒളിച്ചോട്ടം. ഇതൊക്കെ കണ്ടിട്ടും വീട്ടുകാർക്ക് ഒന്നും മനസ്സിലായില്ല. പെൺകുട്ടി എഴുതിയ കത്ത് കിട്ടിയപ്പോഴാണ് വിവാഹം മുടങ്ങിയത് മനസ്സിലാകുന്നത്. അച്ഛൻ വീട്ടിൽ ഇല്ലാത്തപ്പോഴാണ് യുവതിയുടെ രക്ഷപ്പെടൽ, എല്ലാം നേരത്തെ ഒരുക്കിയ തിരക്കഥയാണെന്ന് പൊലീസ് പറയുന്നു.

രാത്രി 9 മണിയോടെ യുവതിയുടെ വീട്ടിൽ നടന്ന വിവാഹ സൽക്കാരത്തിനിടയിലായിരുന്നു ഒളിച്ചോട്ടം. ചാവക്കാട് സ്വദേശിയായ യുവാവുമായുള്ള വിവാഹം വ്യാഴാഴ്ച അമ്പലപ്പുഴയ്ക്കു സമീപത്തെ ഓഡിറ്റോറിയത്തിൽ നടക്കാനിരിക്കെയായിരുന്നു സംഭവം. തലേന്നു രാത്രി ബൈക്കിൽ എത്തിയ യുവാവുമൊന്നിച്ചാണു യുവതി പോയത്. ബന്ധുക്കളും അയൽവാസികളും അടക്കം നിരവധി പേർ രാത്രിയിൽ നടന്ന ഈ ചടങ്ങിൽ പങ്കെടുക്കുന്നുണ്ടായിരുന്നു. എന്നാൽ പെൺകുട്ടി ഫോട്ടോഗ്രാഫർക്കു പോസ് ചെയ്യുകയാണെന്നായിരുന്നു എല്ലാവരും കരുതിയത്.

പെൺകുട്ടി കാമുകനൊപ്പം ഒളിച്ചോടുന്ന സമയത്തു പെൺകുട്ടിയുടെ പിതാവ് വിവാഹ ചടങ്ങിനു വേണ്ട ബിരിയാണിക്കായുള്ള സാധനങ്ങളുമായി ഓഡിറ്റോറിയത്തിലേയ്ക്ക് പോയിരുന്നു. വണ്ടാനം സ്വദേശിയായ 20 കാരനുമായി പെൺകുട്ടി പ്രണയത്തിലായിരുന്നു. ഇതേചൊല്ലി പെൺകുട്ടിയുടെ വീട്ടിൽ സ്ഥിരം വഴക്കുണ്ടാകാറുണ്ടായിരുന്നു. വീട്ടിൽ നടത്തിയ തിരിച്ചിലിൽ പെൺകുട്ടി എഴുതിയ കത്ത് കണ്ടെത്തി. മാതാപിതാക്കൾ എന്നോട് പിണങ്ങരുത്, ഞാൻ മടങ്ങിവരും എന്നും കത്തിൽ പറയുന്നുണ്ട്.

പെൺകുട്ടിയെ കൊണ്ടുപോയ യുവാവിന് വിവാഹ പ്രായം ആയിട്ടില്ലെന്നാണ് സൂചന. എന്നാൽ വിവാഹതരല്ലെങ്കിലും പ്രായപൂർത്തിയായ പെൺകുട്ടിക്ക് ആർക്കൊപ്പവും ജീവിക്കാമെന്ന ഹൈക്കോടതി വിധി പുറത്തുവന്നിരുന്നു. അതുകൊണ്ട് തന്നെ വിവാഹം കഴിക്കാതേയും ഇവർക്ക് നിയമപരമായി തന്നെ ഒരുമിച്ച് ജീവിക്കാനാകും. ഈ കോടതി വിധി കൂടി മനസ്സിൽ വച്ചായിരുന്നു ഇരുവരും രക്ഷപ്പെട്ടത്.

പരസ്പരസമ്മതത്തോടെ ഒരുമിച്ച് കഴിയുന്നതിന് വിവാഹപ്രായം തികയണമെന്ന വ്യവസ്ഥ ബാധകമല്ലെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതിയുടെ നിർണായക ഉത്തരവ്. പതിനെട്ടുകാരനായ ആൺകുട്ടിക്കും പത്തൊൻപതുകാരിയായ പെൺകുട്ടിക്കും ഒരുമിച്ച് കഴിയാൻ നിയമം തടസമില്ലെന്നും ഹൈക്കോടതി വ്യക്തമാക്കുമ്പോൾ പൂവണിഞ്ഞത് ഹനീഷിന്റേയും റിഫാന്റേയും സ്വപ്നങ്ങളാണ്. പ്രായപൂർത്തിയായവർ ഒരുമിച്ച് ജീവിക്കുന്നത് സർവസാധാരണമായ സമൂഹത്തിൽ കണ്ണടച്ച് ഇരിക്കാൻ കോടതിക്കാകില്ലെന്ന് വ്യക്തമാക്കിയാണ് ജസ്റ്റീസുമാരായ വി ചിദംബരേഷും ജ്യോതീന്ദ്രനാഥും അടങ്ങിയ ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ് .

പ്രായപൂർത്തിയയവർക്ക് ഒരുമിച്ച് കഴിയാൻ സ്വന്തം നിലയിൽ തീരുമാനമെടുക്കാം. ഇവിടെ പെൺകുട്ടിക്ക് വിവാഹപ്രായമാവുകയും ചെയ്തു. ഈ സാഹചര്യത്തിൽ ഒരുമിച്ച് താമസിക്കുന്നതിന് തടസമില്ല. പ്രായപൂർത്തിയായവർക്ക് ഒരുമിച്ച് കഴിയാൻ മറ്റ് നിയമതടസങ്ങളില്ലെന്ന സുപ്രീംകോടതി വിധികൂടി അധികരിച്ചാണ് ഹൈക്കോടതി അന്തിമ ഉത്തരവ് പുറപ്പെടുവിച്ചത്. അതുകൊണ്ട് തന്നെ ആലപ്പുഴയിലെ ഒളിച്ചോട്ടത്തിലും ഇരുവർക്കും പ്രശ്‌നമൊന്നുമില്ലാതെ ജീവിക്കാനാകും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP