Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഷൊർണ്ണൂരിലെ സർക്കാർ കോളേജിൽ മൊട്ടിട്ട പ്രണയം; വീട്ടുകാരുടെ എതിർപ്പിൽ യുവതിയുടെ പിന്മാറ്റം; നിരന്തരം ശല്യം ചെയ്തിട്ടും നിസ്സഹായാവസ്ഥ അറിയിച്ച് ഒഴിഞ്ഞു മാറൽ; ക്യാമ്പസ് സെലക്ഷനിൽ കിട്ടിയ ജോലിയുടെ ട്രെയിനിംഗിന് എത്തിയിട്ടും വിടാതെ പിന്തുടർന്ന് പഴയ കാമുകനും; വെറുതെ വിടണമെന്ന് കേണപേക്ഷിച്ച 22കാരിയെ നടുറോഡിൽ കുത്തി വീഴ്‌ത്തി മാണൂരുകാരന്റെ പ്രതികാരം; രക്ഷപ്പെടാൻ ശ്രമിച്ച സുരേഷിനെ ഓട്ടിച്ചിട്ട് പിടിച്ച് റോഡിലുണ്ടായിരുന്നവർ; കോയമ്പത്തൂരിനെ നടുക്കി മലയാളിയുടെ പ്രണയപ്പക

ഷൊർണ്ണൂരിലെ സർക്കാർ കോളേജിൽ മൊട്ടിട്ട പ്രണയം; വീട്ടുകാരുടെ എതിർപ്പിൽ യുവതിയുടെ പിന്മാറ്റം; നിരന്തരം ശല്യം ചെയ്തിട്ടും നിസ്സഹായാവസ്ഥ അറിയിച്ച് ഒഴിഞ്ഞു മാറൽ; ക്യാമ്പസ് സെലക്ഷനിൽ കിട്ടിയ ജോലിയുടെ ട്രെയിനിംഗിന് എത്തിയിട്ടും വിടാതെ പിന്തുടർന്ന് പഴയ കാമുകനും; വെറുതെ വിടണമെന്ന് കേണപേക്ഷിച്ച 22കാരിയെ നടുറോഡിൽ കുത്തി വീഴ്‌ത്തി മാണൂരുകാരന്റെ പ്രതികാരം; രക്ഷപ്പെടാൻ ശ്രമിച്ച സുരേഷിനെ ഓട്ടിച്ചിട്ട് പിടിച്ച് റോഡിലുണ്ടായിരുന്നവർ; കോയമ്പത്തൂരിനെ നടുക്കി മലയാളിയുടെ പ്രണയപ്പക

മറുനാടൻ മലയാളി ബ്യൂറോ

കോയമ്പത്തൂർ; പ്രണയപ്പകയിൽ പെട്രോൾ ഒഴിത്ത് കത്തിയമരുന്ന ജീവിതങ്ങൾ. നാല് മാസത്തിനിടെ നാല് യുവതികളെയാണ് കേരളത്തിൽ പെട്രോളിന് കത്തിച്ച് കൊന്നത്. ഇന്നലെ സമാനമായ പ്രതികാരം കോയമ്പത്തൂരിൽ. ഇവിടെ പരിക്കേറ്റത് മലയാളിക്ക്. അക്രമത്തിന് പിന്നിലും മലയാളി. കോളേജിലെ പ്രണയത്തിൽ നിന്ന് യുവതി പിന്മാറിയതാണ് കത്തിക്കുത്തിലേക്ക് കാര്യങ്ങളെത്തിച്ചത്.

പ്രണയ ബന്ധത്തിൽ നിന്ന് പിന്മാറിയെന്ന് ആരോപിച്ചായിരുന്നു കോയമ്പത്തൂരിനെ നടുക്കി മലയാളിപ്പെൺകുട്ടിയെ കുത്തിപ്പരുക്കേൽപ്പിച്ചത്. കോയമ്പത്തൂരിലെ ആർഎസ് പുരത്താണ് സംഭവം. പാലക്കാട് മാണൂർ സ്വദേശി ഇരുപത്തിരണ്ടുകാരിക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. വയറ്റിൽ കുത്തേറ്റ യുവതിയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ മാണൂർ സ്വദേശി സുരേഷിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. യുവതി അപകടനില തരണം ചെയ്തിട്ടുണ്ട്.

തിങ്കളാഴ്ച വൈകുന്നേരം സ്വകാര്യ കമ്പ്യൂട്ടർ സെന്ററിൽ പരിശീലനം കഴിഞ്ഞ മടങ്ങുമ്പോഴാണ് പെൺകുട്ടിക്ക് നേരെ ആക്രമണം ഉണ്ടായത്. ആക്രമിച്ച ശേഷം ബൈക്കിൽ രക്ഷപെടാൻ ശ്രമിച്ച പ്രതിയെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു. ഷൊർണ്ണൂരിലെ കോളേജിൽ ഒരുമിച്ച് പഠിച്ചവരാണ് അമൃതയും സുരേഷും. രണ്ട് മാസം മുമ്പാണ് ബന്ധത്തിൽ വിള്ളലുണ്ടായത്. സുരേഷുമായുള്ള ബന്ധത്തെ വീട്ടുകാർ എതിർത്തു. ഈ സാഹചര്യത്തിലാണ് അടുപ്പം കുറച്ചത്. ഇതിന്റെ പ്രതികാരമാണ് സുരേഷ് തീർത്തതും.

കല്യാണത്തിന് താൽപ്പര്യമില്ലെന്ന് യുവതി അറിയിച്ചെങ്കിലും സുരേഷ് വഴങ്ങിയില്ല. നിരന്തരം ശല്യം ചെയ്യുകയും ചെയ്തു. ഇതിനിടെ യുവതിക്ക് ക്യാമ്പസ് ഇന്റർവ്യൂവിലൂടെ സ്വകാര്യ സ്ഥാപനത്തിൽ ജോലി കിട്ടി. രണ്ട് മാസം മുമ്പായിരുന്നു ഇത്. ഇതിന്റെ ഭാഗമായാണ് കോയമ്പത്തൂരിൽ കമ്പ്യൂട്ടർ പഠനത്തിന് എത്തിയത്. ഇതോടെ സുരേഷും തമ്മിലെ ബന്ധം പൂർണ്ണമായും അവസാനിച്ചു. എന്നിൽ വിട്ടുകൊടുക്കാൻ സുരേഷ് തയ്യാറായിരുന്നില്ല. ആയുധവുമായെത്തിയായിരുന്നു ആക്രമണം.

പെൺകുട്ടി ക്ലാസ് കഴിഞ്ഞ് തിരിച്ചിറങ്ങുന്ന സമയം മനസ്സിലാക്കിയായിരുന്നു സുരേഷിന്റെ ആക്രമണം. സുരേഷിനെ ഒഴിവാക്കാനാണ് ഇന്നലെയും യുവതി ശ്രമിച്ചത്. ഇതോടെ മൂർച്ഛയുള്ള കത്തിയെടുത്ത് കുത്തുകയായിരുന്നു. കുറച്ചു ആളുകളുടെ മുമ്പിലായിരുന്നു ഇത്. രക്ഷപ്പെടാൻ നോക്കിയ സുരേഷിനെ ആളുകൾ കീഴ്‌പ്പെടുത്തി. പൊലീസ് എത്തി സുരേഷിനെ കസ്റ്റഡിയിൽ എടുക്കുകയും ചെയ്തു.

കുട്ടിക്ക് ചെറിയ പരിക്കാണുള്ളത്. ആക്രമത്തിന് ഉപയോഗിച്ച കത്തി ഉൾപ്പെടെ നാട്ടുകാർ പിടികൂടി. രാത്രി ആറരയോടെയാണ് സംഭവം. ഇരുവരും ഷൊർണ്ണൂരിലെ സർക്കാർ കോളേജിലാണ് പഠിച്ചതെന്ന് പൊലീസ് പറഞ്ഞു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP