ഹണി റോസിന്റേയും രചനാ നാരായണൻകുട്ടിയുടേയും ഹർജിയിലെ തന്ത്രം ഒരുങ്ങിയത് 'ലൂസിഫറിന്റെ' സെറ്റിൽ; അവൾക്കൊപ്പം നിന്നേ മതിയാകൂവെന്ന മഞ്ജു വാര്യരുടെ നിലപാട് നിർണ്ണായകമായി; പൃഥിരാജിന്റെ ഉറച്ച നിലപാടും കണ്ണ് തുറപ്പിച്ചു; 'എഎംഎംഎ'യെ പിളരാതിരിക്കാൻ നിർണ്ണായക വിട്ടുവീഴ്ചയ്ക്ക് സമ്മതിച്ച് മോഹൻലാൽ; വനിതാ കൂട്ടായ്മയിലെ എതിർപ്പുകളെ ആളിക്കത്തിക്കുമെന്ന പ്രതീക്ഷയിൽ പുതു ചുവട് വയ്പ്പ്; ദിലീപിനെതിരെ താരസംഘടന കോടതിയിലെത്തിയതിന് പിന്നിലെ കഥ ഇങ്ങനെ
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: ഇരയ്ക്കൊപ്പം നിന്ന് നടന് വേണ്ടി പ്രാർത്ഥിക്കുന്ന നയതന്ത്രം കേരളത്തിൽ നടക്കില്ലെന്ന് മോഹൻലാൽ തിരിച്ചറിഞ്ഞു. ഇരയെ സംരക്ഷിച്ചില്ലെങ്കിൽ പൊതു സമൂഹത്തിൽ ഒറ്റപ്പെടുമെന്ന് എഎംഎംഎയും തിരിച്ചറിഞ്ഞു. ഇതിന്റെ ഭാഗമായാണ് എഎംഎംഎയുടെ പുതിയ ഇടപെടൽ. നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിൽ കക്ഷിചേരാൻ താരസംഘടനയിലെ വനിതാ ഭാരവാഹികളായ ഹണിറോസും രചനാ നാരായണൻകുട്ടിയും മുന്നിട്ടിറങ്ങിയത് എഎംഎംഎയുടെ അധ്യക്ഷൻ കൂടിയ മോഹൻലാലിന്റെ നിർദ്ദേശ പ്രകാരമാണെന്നാണ് സൂചന. ദിലീപിനെ തിരിച്ചെടുത്ത വിഷയത്തിൽ പ്രതിഷേധിച്ച വനിതാ അംഗങ്ങളെ എഎംഎംഎ ചർച്ചയ്ക്ക് വിളിച്ചിട്ടുണ്ട്. അടുത്തയാഴ്ചയാണ് ചർച്ച. ഈ ചർച്ചയിൽ തങ്ങൾ ആക്രമിക്കപ്പെട്ട നടിക്കൊപ്പമാണെന്ന് വരുത്താനാണ് പുതിയ നീക്കം.
വനിതാ കൂട്ടായ്മയിൽ നിന്ന് പിൻവാങ്ങിയ മഞ്ജു വാര്യർ അമ്മയ്ക്കൊപ്പം ഉറച്ചു നിൽക്കുകയാണ്. പക്ഷേ ദിലീപിനെ അനുകൂലിച്ച തീരുമാനത്തിൽ മഞ്ജു തൃപ്തയുമല്ല. ഇത് തന്നെയാണ് പൃഥ്വിരാജിന്റേയും അവസ്ഥ. മോഹൻലാലിന്റെ ലൂസിഫറിന്റെ സംവിധായകൻ കൂടിയാണ് പൃഥ്വി രാജ്. ദിലീപ് വിഷയത്തിലെ അതൃപ്തി പൃഥ്വിരാജും മോഹൻലാലിനോട് പങ്കുവച്ചിട്ടുണ്ട്. മഞ്ജുവാണ് ലൂസിഫറിലെ നായിക. ഈ സാഹചര്യങ്ങളും എഎംഎംഎയുടെ പുതിയ നീക്കത്തെ സ്വാധീനിച്ചിട്ടുണ്ട്. എഎംഎംഎയെ പിളർത്താനുള്ള വനിതാ കൂട്ടായ്മയുടെ ശ്രമത്തെ തകർക്കാൻ കൂടിയാണ് ലാൽ തുറുപ്പു ചീട്ടുമായി എത്തുന്നത്. എല്ലാവരുമായി യോജിച്ചെടുത്ത തീരുമാനമാണ് ഇതെന്നാണ് സൂചന. ഹണി റോസിന്റേയും രചനാ നാരണൻ കുട്ടിയുടേയും ഹർജി കോടതി തള്ളാനും സാധ്യതയുണ്ട്. അങ്ങനെ വന്നാൽ കോടതിയിൽ ദിലീപിനെതിരെ ഒന്നും മിണ്ടാതെ പ്രശ്നത്തിൽ സംഘടനയ്ക്ക് സൽപേര് വീണ്ടെടുക്കാനും കഴിയും.
സിനിമയിലെ വനിതാ കൂട്ടായ്മയിൽ പൊട്ടിത്തെറി രൂക്ഷമാണ്. മോഹൻലാലിനെ സംസ്ഥാന ചലച്ചിത്ര അവാർഡിൽ മുഖ്യാഥിതിയാക്കിയതായിരുന്നു പ്രശ്നത്തിന് കാരണം. ഈ വിഷയത്തിൽ ചലച്ചിത്ര അക്കാദമിക്ക് കത്തെഴുതി പ്രതിഷേധിക്കുകയും ചെയ്തു. എന്നാൽ ലാലിനൊപ്പമായിരുന്നു സർക്കാരും അക്കാദമിയും. ഇതിൽ പ്രതിഷേധിച്ച് കത്തിൽ ഒപ്പിട്ട് നിരൂപുകനായ എച്ച് വെങ്കിടേഷ് രാജിവച്ചു. എന്നാൽ അക്കാദമി ഡെപ്യൂട്ടി ഡയറക്ടറായ ബീനാ പോളും സജിതാ മഠത്തിലും ദീദി ദാമോദരനും ഇപ്പോഴും അക്കാദമിയുടെ ഭാഗമാണ്. എഎംഎംഎയിൽ നിന്നും ഗീതു മോഹൻദാസിനേയും റിമാ കല്ലിങ്കലിനേയും രമ്യാ നമ്പീശനേയും രാജി വയ്പ്പിച്ചത് വനിതാ കൂട്ടായ്മയുടെ ബുദ്ധിയായിരുന്നു. എന്നാൽ ബുദ്ധി കേന്ദ്രങ്ങൾ അവരുടെ അധികാര സ്ഥാനങ്ങൾ കൈവിടാൻ തയ്യാറാകാത്തത് വലിയ ചർച്ചയായിട്ടുണ്ട്.
വനിതാ കൂട്ടായ്മയിൽ ഇതുമായി ബന്ധപ്പെട്ട് അസ്വാരസ്യങ്ങളും പൊട്ടി പുറപ്പെട്ടു. മഞ്ജു വാര്യരിന് പിന്നാലെ പലരും ഈ കൂട്ടായ്മയുമായി ബന്ധം വിച്ഛേദിക്കാനും തയ്യാറാണ്. എന്നാൽ എഎംഎംഎ ദിലീപ് വിഷയത്തിൽ നടിക്കായി എന്തെങ്കിലും ചെയ്യണമെന്നതാണ് അവരുടെ ആവശ്യം. ഇത് കൂടി മനസ്സിലാക്കിയാണ് നടിക്ക് നിയമപോരാട്ടത്തിൽ പിന്തുണ നൽകാൻ മോഹൻലാലിന്റെ നേതൃത്വത്തിലുള്ള എഎംഎംഎ തീരുമാനിക്കുന്നത്. ഇതിലൂടെ കേസിൽ ദിലീപ് ശിക്ഷപ്പെക്കപ്പെട്ടാൽ തങ്ങൾ ഇരയ്ക്കൊപ്പമാണെന്ന് വരുത്താൻ കഴിയും. അല്ലാത്ത സാഹചര്യത്തിൽ ദിലീപ് ശിക്ഷക്കപ്പെട്ടാൽ അത് താര സംഘടനയ്ക്ക് തീരാകളങ്കമാകും. ഇതിനൊപ്പം മോഹൻലാലന് പ്രതിച്ഛായ നഷ്ടം ഉണ്ടാകാതിരിക്കാനും കേസിൽ നിർണ്ണായക ഇടപെടൽ അനിവാര്യമായിരുന്നു. ഇത് തിരിച്ചറിഞ്ഞാണ് നടിയെ ആക്രമിച്ച കേസിൽ വിചാരണയ്ക്ക് വനിതാ ജഡ്ജി വേണമെന്ന നടിയുടെ ഹർജിയിൽ കക്ഷിചേരുവാൻ ഹണി റോസും രചനാ നാരായണൻകുട്ടിയും അപേക്ഷ നൽകിയത്.
വനിതാ സിനിമാ പ്രവർത്തകർ സാക്ഷികളാണെന്നും അതുകൊണ്ട് വനിതാ ജഡ്ജി അനിവാര്യമാണെന്നും വ്യക്തമാക്കിയാകും ഇടപെടൽ. കേസിൽ വനിതാ ജഡ്ജിയെ അനുവദിക്കണമെന്ന നിലപാടാണ് സർക്കാരിനും. അതുകൊണ്ട് തന്നെ തൃശൂരിലെ സീനിയറായ വനിതാ ജഡ്ജിക്ക് കേസിന്റെ വിചാരണ കൈമാറാനാണ് സാധ്യത. കേസ് വിചാരണയ്ക്ക് വനിതാ ജഡ്ജി വേണമെന്ന നടിയുടെ ഹർജി സെഷൻസ് കോടതി തള്ളിയിരുന്നു. തങ്ങളുടെ പരിധിയിൽ വനിതാ ജഡ്ജിമാരില്ലെന്ന വസ്തുത ചൂണ്ടിക്കാട്ടിയായിരുന്നു ഇത്. തുടർന്ന് ഹൈക്കോടതിയിൽ ആക്രമിക്കപ്പെട്ട നടി ഹർജി നൽകി. ഈ ഹർജിയിൽ കക്ഷിചേരാനാണ് എഎംഎംഎ ഭാരവാഹികൾ അപേക്ഷ നൽകിയത്. നടി ആക്രമിക്കപ്പെട്ട കേസിൽ ആരോപണവിധേയനായ നടൻ ദിലീപിനെ താരസംഘടന കഴിഞ്ഞ ജനറൽ ബോഡിയിൽ തിരിച്ചെടുത്തിരുന്നു.
തുടർന്ന് ആക്രമിക്കപ്പെട്ട നടിയും മറ്റ് അംഗങ്ങളായ റിമ കല്ലിങ്ങൽ, ഗീതുമോഹൻദാസ്, രമ്യ നമ്പീശൻ എന്നിവർ സംഘടനയിൽനിന്ന് രാജിവെച്ചു.ആക്രമിക്കപ്പെട്ട നടിയേക്കാൾ ആരോപണവിധേയനായ നടനെ സംരക്ഷിക്കുന്ന സംഘടനയുടെ നിലപാട് പരസ്യമായി വിമർശിക്കപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് നടിയുടെ ഹർജിയിൽ പുതിയ വനിതാ എക്സിക്യുട്ടീവ് അംഗങ്ങൾ കക്ഷിചേരുന്നചും വിഷയത്തിൽ എഎംഎംഎയ്ക്കുണ്ടായ പ്രതിച്ഛായ നഷ്ടം നികത്താൻ ശ്രമിക്കുന്നതും. ഇതിനിടെ സംഘടനയിലെ ദിലീപ് അനുകൂലികൾ ഈ നീക്കത്തിൽ അതൃപ്തരാണ്. സംഘടനയിലെ രണ്ട് അംഗങ്ങൾ തമ്മിലുള്ള വിഷയത്തിൽ മൗനം പാലിക്കണമെന്നാണ് ഇവരുടെ നിലപാട്. എന്നാൽ വിഷയം കൈവിട്ടു പോകുമെന്നതിനാൽ അത് പറ്റില്ലെന്ന നിലപാട് മോഹൻലാൽ എടുക്കുകയായിരുന്നു.
ഇന്നസെന്റിന്റെ കഴിഞ്ഞ ഭരണ സമിതി ദിലീപിന് അനുകൂലമായി നിലപാടാണ് എടുത്തത്. ഇതേ തുടർന്ന് പൊതു വികാരം ഉയർന്നു. ഈ സാഹചര്യത്തിലാണ് ഇന്നസെന്റ് സ്ഥാനം ഒഴിഞ്ഞത്. മോഹൻലാലിന്റെ ചുമതലയേറ്റ ശേഷമുള്ള ആദ്യ വാർത്താ സമ്മേളനത്തിലും ദിലീപിനെ പിന്തുണച്ചുവെന്ന ആക്ഷേപം ഉയർന്നു. നടിക്കൊപ്പം നിന്നുകൊണ്ട് ദിലീപിനായി പ്രാർത്ഥിക്കുന്നുവെന്ന മോഹൻലാലിന്റെ വാക്കുകൾ ഏറെ ചർച്ചയായി. തുടർന്ന് ഇറങ്ങിയ മോഹൻലാൽ ചിത്രമായ നീരാളിക്ക് ഇനിഷ്യൽ കളക്ഷൻ പോലും നേടാനായില്ല. താരരാജാവിന്റെ പ്രതിച്ഛായയെ ഈ വിഷയം ബാധിച്ചെന്ന വിലയിരുത്തലുമെത്തി. ഇതിനൊപ്പമാണ് ചർച്ചയ്ക്കെത്തുന്ന വനിതാ പ്രതിനിധികളെ കാര്യങ്ങൾ പറഞ്ഞ് ബോധിപ്പിക്കേണ്ട അവസ്ഥയും എത്തിയത്. രേവതിയും പത്മപ്രിയയും പാർവ്വതിയും കാര്യങ്ങൾ സംസാരിക്കാനിറങ്ങുമ്പോൾ ചൂണ്ടിക്കാണിക്കാൻ വേണ്ടി കൂടിയാണ് കേസ് കൊടുക്കൽ.
Stories you may Like
- താളവട്ടത്തിന് 37 വർഷങ്ങൾ തികയുമ്പോൾ: സഫീർ അഹമ്മദ് എഴുതുന്നു
- സീരിയൽ നടിമാരെ വിമർശിച്ച് സിപിഐ നേതാവ്, മറുപടി നൽകി മഞ്ജു പത്രോസ്
- യുകെ ദമ്പതികളായ ദിലീപിനും അനുവിനും എതിരെ കൊല്ലം പൊലീസിൽ വിസ തട്ടിപ്പ് പരാതി
- സൗഹൃദത്തിന്റെ ആഴം പറഞ്ഞ് ചിത്രങ്ങൾ പങ്കുവച്ച് മഞ്ജുവാര്യർ
- 'കമലദള'ത്തിന്റെ മുപ്പത്തിരണ്ട് വർഷങ്ങൾ; സഫീർ അഹമ്മദ് എഴുതുന്നു
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- കർണാടകയിലെ കോൺഗ്രസ് നേതാവിന്റെ മകൾ കുത്തേറ്റു മരിച്ച സംഭവം ലോക്സഭാ പ്രചരണ വിഷയമാക്കാൻ ബിജെപി; ലൗ ജിഹാദ് ആരോപിച്ചു എബിവിപിയുടെ പ്രതിഷേധം; മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ന്യൂനപക്ഷത്തെ പ്രീതിപ്പെടുത്തുന്ന രാഷ്ട്രീയമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി; ലൗ ജിഹാദെന്ന നേഹയുടെ പിതാവിന്റെ നിലപാടിൽ വെട്ടിലായി കോൺഗ്രസ്
- ആശിച്ച് മോഹിച്ച് വാങ്ങിയ വീടിന് ബാങ്ക് വായ്പ കുടിശിക പെരുകി; തിരിച്ചടവ് മുടങ്ങിയതോടെ 15 ലക്ഷം 35 ലക്ഷമായി; വീടും സ്ഥലവും ജപ്തി ചെയ്യാൻ ബാങ്ക് അധികൃതർ; നെടുങ്കണ്ടത്ത് ജപ്തിക്കിടെ പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ വീട്ടമ്മ മരിച്ചു
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍