മന്ത്രി മണിയുടെ സഹോദരൻ ലംബോദരൻ ചിന്നക്കനാലിൽ കൈയേറിയത് 240 ഏക്കർ ഭൂമി! ടോം സഖറിയയും തച്ചങ്കരിയുടെ കാറ്ററിങ് കോളേജും സ്കൈ ജുവല്ലറിയും സർക്കാർ ഭൂമി കൈവശപ്പെടുത്തി; സി.പി.എം നേതാക്കളുടെ ഇഷ്ടക്കാർ അടക്കം വൻകിട കൈയേറ്റക്കാരുടെ പട്ടിക തയ്യാറാക്കി റവന്യൂ വകുപ്പ്
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: മൂന്നാർ കൈയേറ്റം ഒഴിപ്പിക്കലിന്റെ പേരിൽ സി.പി.എം-സിപിഐ തർക്കം മുറുകിയതോടെ പുറത്തുവന്നത് ഇടതുമുന്നണിയിലെ കയ്യേറ്റക്കാരുടെ വിവരങ്ങൾ. ടോം സഖറിയയുടെ സ്പിരിറ്റ് ഇൻ ജീസസിന്റെ പേരിൽ കുരിശു സ്ഥാപിച്ചു തുടങ്ങിയ കൈയേറ്റം ഒഴിപ്പിക്കാൻ സബ് കലക്ടർ ശ്രീരാം വെങ്കിട്ടരാമൻ ഇറങ്ങിത്തിരിച്ചതോടെ മുഖ്യമന്ത്രി ഇടപെട്ടിരുന്നു. ഇതോടെയാണ് തർക്കം രൂക്ഷമായത്. ഇപ്പോൾ വീണ്ടും കൈയേറ്റം ഒഴിപ്പിക്കേണ്ടവരുടെ പട്ടിക റവന്യൂ വകുപ്പ് തയ്യാറാക്കിയപ്പോൾ സിപിഎമ്മിലെ ഇഷ്ടക്കാരുടെ പേരു വിവരങ്ങളും അതിൽ ഇടംപിടിച്ചു.
മൂന്നാറിലെ കയ്യേറ്റത്തെ നഖശിഖാന്തം എതിർക്കുന്ന മന്ത്രി എംഎം മണിയുടെ സഹോദരൻ പ്രദേശത്തെ വൻകിട കൈയേറ്റക്കാരനാണെന്ന വിവരമാണ് റവന്യൂ വകുപ്പ് തയ്യാറാക്കിയ പട്ടിക വ്യക്തമാക്കുന്നത്. എം എം ലംബോധരൻ ചിന്നക്കനാലിൽ കൈയേറിയത് 240 ഏക്കർ ഭൂമിയാണെന്നാണ് പട്ടികയിൽ പറയുന്നത്. ഒഴിപ്പിക്കലിനെത്തുടർന്ന് വിവാദമായ പാപ്പാത്തിച്ചോലയിൽ 300 ഏക്കർ ഭൂമി കൈയേറിയത് കഴിഞ്ഞാൽ, മൂന്നാറിലെ വൻകിട കൈയേറ്റം ലംബോദരന്റെതാണ് എന്ന് വ്യക്തമാകുമ്പോൾ തന്നെ മണി എന്തുകൊണ്ട് കൈയേറ്റം ഒഴിപ്പിക്കലിനെ എതിർക്കുന്നു എന്ന് ബോധ്യമാകും.
മൂന്നാറിലെ തച്ചങ്കരി കുടുംബത്തിന്റെ ഉടമസ്ഥയിലുള്ള കാറ്ററിങ് കോളേജും കൈയേറ്റക്കാരുടെ ലിസ്റ്റിലുണ്ട്. മാറിമാറി വന്ന സർക്കാറുകളൊന്നും ഇത് ഒഴിപ്പിക്കാൻ തയ്യാറായിരുന്നില്ല. പാപ്പാത്തിച്ചോലയിൽ വൻകിട കൈയേറ്റം നടത്തിയ സ്പിരിറ്റ് ഇൻ ജീസസ് സംഘടനയുടെ നേതാവ് ടോം സഖറിയയുടെ സഹോദരൻ ബോബി സഖറിയയോടൊപ്പം ചേർന്ന് സി.പി.എം. ശാന്തൻപാറ ഏരിയാ കമ്മറ്റിയംഗം വി.എക്സ്. ആൽബിൻ ചിന്നക്കനാലിൽ 17 ഏക്കർ കൈയേറിയതും റിപ്പോർട്ടിലുണ്ട്. ഇയാൾ കൈവശപ്പെടുത്തിയിരിക്കുന്നത് ആദിവാസി ഭൂമിയാണെന്നതും വിഷയത്തിന്റെ ഗൗരവം വർദ്ധിപ്പിക്കുന്നു.
ആൽബിൻ ഒറ്റയ്ക്ക് ചിന്നക്കനാലിൽ 30 സെന്റ് വേറെയും കൈയേറി. ടോം സഖറിയയുടെ മറ്റൊരു സഹോദരൻ ജിമ്മി സഖറിയ ചിന്നക്കനാലിൽ 40 ഏക്കർ സ്വന്തമാക്കിയിട്ടുണ്ടെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. തച്ചങ്കരി കാറ്ററിങ് കോളേജും ഹോസ്റ്റലും ചിന്നക്കനാലിൽ 20 ഏക്കർ ഭൂമി കൈയേറി. സന്തോഷ് ജോർജ് കുളങ്ങര ചിന്നക്കനാൽ, കെ.ഡി.എച്ച്., ബൈസൺവാലി വില്ലേജുകളിലായി മൂന്ന് ഏക്കർ കൈവശപ്പെടുത്തി. ചിന്നക്കനാലിൽ സ്കൈ ജുവല്ലറി ക്ലൗഡ് 9 റിസോർട്ടിന് സമീപം കൈയേറിയത് 12 ഏക്കർ.
സ്?പിരിറ്റ് ഇൻ ജീസസിന്റെയും ലംബോദരന്റെയും കൈയേറ്റം കഴിഞ്ഞാൽ, ആനവിരട്ടിയിലാണ് സർക്കാർഭൂമി വൻതോതിൽ കൈവശപ്പെടുത്തിയത്. ഇവിടെ, ലൂക്ക് സ്റ്റീഫൻ പുളിമൂട്ടിൽ കൈയേറിയത് 200 ഏക്കറാണ്. ഗ്രീൻ ജംഗിൾ റിസോർട്സിന് ചിന്നക്കനാലിൽ അഞ്ചേക്കറും ആഴി റിസോർട്സിന് 10 ഏക്കറും കൈയേറ്റ ഭൂമിയുണ്ട്. ജംഗിൾ ട്രക്കിങ്ങിനും ടെന്റിനുമായി കലിപ്സോ അഡ്വഞ്ചേഴ്സ് ആനയിറങ്ങൽ ക്യാമ്പിൽ ഒമ്പതരയേക്കർ ഭൂമി കൈയേറി. കെ.ഡി.എച്ചിൽ വിൻസെന്റ് ഡിക്കോത്തയെന്നയാൾ ഒരേക്കറും ലവ് ഡെയ്ൽ സ്ഥാപനം ഒരേക്കർ 30 സെന്റും കൈയേറി. പള്ളിവാസൽ കെ.എസ്.ഇ.ബി. വക സ്ഥലത്ത് 40 ഏക്കർ കൈയേറ്റമുണ്ട്. ദേവികുളം സി.എച്ച്.സി.ക്കും ജി.വി.എച്ച്.എസ്. സ്കൂളിനും ഒരേക്കറും ശിക്ഷക് സദന് 20 സെന്റും കൈയേറ്റമുണ്ടെന്നും കണ്ടെത്തി.
വൻകിട കൈയേറ്റങ്ങളുടെ പട്ടിക തയ്യാറാക്കാൻ റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരൻ ഉദ്യോഗസ്ഥരോട് നിർദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ താലൂക്ക് ഓഫീസുകൾവഴി കണക്കെടുത്താണ് പ്രാഥമിക പട്ടികയ്ക്ക് രൂപം നൽകിയത്. ഓരോ കൈയേറ്റ ഭൂമിയുടെയും സർവേ നമ്പറും നിലവിൽ എന്തിന് ഉപയോഗിക്കുന്നുവെന്നും പട്ടികയിലുണ്ട്. വൻകിട കൈയേറ്റങ്ങൾ ഒഴിപ്പിക്കുകതന്നെ ചെയ്യുമെന്ന് മുഖ്യമന്ത്രി ആവർത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്. നോട്ടീസ് നൽകി ഒഴിപ്പിക്കലുമായി മുന്നോട്ടുപോകാനാണ് റവന്യൂ അധികൃതരുടെ തീരുമാനം. ഭൂമി കൈയേറിയവർ കോടതിയെ സമീപിച്ച് സ്റ്റേ സമ്പാദിക്കാനുള്ള ശ്രമം നടത്തുന്നുണ്ട്.
സി.പി.എം. നേതാക്കളുടെയും ബന്ധുക്കളുടെയും കൈയേറ്റം ഒഴിപ്പിക്കുന്നത് തടയാനാണ് പാർട്ടി തീവ്രമായി രംഗത്തെത്തിയതെന്ന് ആരോപണമുയർന്നിരുന്നു. മന്ത്രി എം.എം. മണിയും എസ്. രാജേന്ദ്രൻ എംഎൽഎ.യും ഒഴിപ്പിക്കൽ നടപടിക്ക് മുൻകൈയെടുത്ത സബ് കളക്ടറെയും കളക്ടറെയും ശാരീരികമായി നേരിടുമെന്ന് വരെ ഭീഷണിപ്പെടുത്തി. സിപിഐ.യും സിപിഎമ്മും അകലുന്നതിലേക്കും ഇത് നയിച്ചു. മുഖ്യമന്ത്രി പിണറായി വിജയനും സിപിഐ. സെക്രട്ടറി കാനം രാജേന്ദ്രനും നേർക്കുനേരേ ഏറ്റുമുട്ടുന്ന തരത്തിലേക്ക് ഇത് വളരുന്നതിനിടെയാണ് വൻകിട കൈയേറ്റക്കാരുടെ പട്ടികയ്ക്ക് റവന്യൂ അധികൃതർ രൂപം നൽകിയത്. ഇതോടെ ഈ വിഷയത്തിൽ മുഖ്യമന്ത്രി എന്തു തീരുമാനം കൈക്കൊള്ളും എന്നാണ് അറിയേണ്ടത്.
അതേസമയം സർക്കാർ ഭൂമി കൈയേറിയവരെ ഒഴിപ്പിക്കുന്നതിനെക്കുറിച്ച് പൊതുധാരണയുണ്ടാക്കാൻ സർക്കാർ സർവകക്ഷിയോഗം വിളിച്ചു. മെയ് ഏഴിന് തിരുവനന്തപുരത്ത് സർക്കാർ ഗസ്റ്റ് ഹൗസിലാണ് യോഗം. രാഷ്ട്രീയപ്പാർട്ടി പ്രതിനിധികൾ, സന്നദ്ധസംഘടനാ പ്രവർത്തകർ, മാധ്യമപ്രവർത്തകർ തുടങ്ങിയവർ പങ്കെടുക്കും. റവന്യൂ വകുപ്പ് തയ്യാറാക്കിയ കൈയേറ്റക്കാരുടെ പട്ടിക സർവകക്ഷി യോഗത്തിൽ സമർപ്പിക്കും. കൈയേറ്റം ഒഴിപ്പിക്കാൻ സർവകക്ഷിയോഗത്തിന്റെ തന്നെ ആവശ്യമില്ലെന്നാണ് സിപിഐ.യുടെയും പ്രതിപക്ഷത്തിന്റെയും അഭിപ്രായം. യോഗം വിളിച്ചാൽ പങ്കെടുക്കുമെങ്കിലും കൈയേറ്റം ഒഴിപ്പിക്കാൻ കൃത്യമായ നിയമങ്ങൾ ഉള്ളപ്പോൾ അവ നടപ്പാക്കിയാൽ മതിയെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല വ്യക്തമാക്കി.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- വയനാട്ടിലെ മേപ്പാടിയിൽ വനിതാ ഡോക്ടർ തൂങ്ങി മരിച്ച നിലയിൽ; കണ്ടെത്തിയത് ആശുപത്രി ക്യാംപസിലെ വീട്ടിൽ; ഡോ. ഫെലിസ് നസീർ ആത്മഹത്യ തടയുന്നതിനുള്ള അസോസിയേഷനിലെ കൗൺസിലർ
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍