വീരേന്ദ്രകുമാർ മന്ത്രിയായ കാര്യം ഭാര്യയ്ക്ക് വിശ്വസിക്കാനായില്ലത്രേ; മന്ത്രിയാവുന്നതെല്ലാം വലിയ ആളുകളല്ലേ എന്നായിരുന്നു അവരുടെ മറുപടി; 'എല്ലാ വലിയ മനുഷ്യർക്ക് പിന്നിലും അമ്പരന്നു നിൽക്കുന്ന ഒരു സ്ത്രീ ഉണ്ടാവുമെന്ന' ആത്മഗതം കേട്ട് പൊട്ടിച്ചിരിച്ച് ജനം; രാഷ്ട്രീയത്തിലും മാധ്യമ രംഗത്തും മാത്രമല്ല സാഹിത്യ, സാംസ്കാരിക രംഗത്തും കനത്ത നഷ്ടമാണ് വീരേന്ദ്രകുമാറിന്റെ വിയോഗം; വിടപറഞ്ഞത് പരിസ്ഥിതി പ്രശ്നങ്ങളും ജലയുദ്ധങ്ങളും നിരന്തരം ഓർമ്മിപ്പിച്ച എഴുത്തുകാരൻ
മറുനാടൻ ഡെസ്ക്
കോഴിക്കോട്: രാഷ്ട്രീയത്തിലും മാധ്യമ രംഗത്തും മാത്രമല്ല സാഹിത്യ, സാംസ്കാരിക രംഗത്തും കനത്ത നഷ്ടമാണ് എംപി വീരേന്ദ്രകുമാറിന്റെ നിര്യാണത്തിലൂടെ ഉണ്ടായിരിക്കുന്നത്. രാഷ്ട്രീയം, സാമ്പത്തിക ശാസ്ത്രം, പരിസ്ഥിതി, തത്വചിന്ത, സാഹിത്യം, യാത്രാവിവരണം എന്നിവയുൾപ്പടെ നിരവധി പുസ്തകങ്ങൾ അദ്ദേഹം രചിച്ചു. വ്യത്യസ്ത വിഷയങ്ങളിൽ എഴുതിയ ദൈർഘ്യമേറിയ ലേഖനങ്ങൾ ഭാഷയുടേയും ആശയത്തിന്റേയും സൗന്ദര്യം കൊണ്ട് വായനക്കാരെ ആകർഷിച്ചു. തത്വചിന്താപരമായ വിഷയങ്ങൾ സർഗാത്മക സൗന്ദര്യത്തോടെ അവതരിപ്പിക്കുന്നതിൽ അസാധാരണമായ മികവായിരുന്നു അദ്ദേഹത്തിന്.
അദ്ദേഹത്തിന്റെ ഹൈമവതഭൂവിൽ എന്ന യാത്രാവിവരണ ഗ്രന്ഥം ഇപ്പോൾ അൻപത്തിയാറാം പതിപ്പിൽ എത്തി നിൽക്കുകയാണ്. കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ച ഏക മലയാള യാത്രാ വിവരണമായ ഹൈമവതഭൂവിൽ മാത്രം മുപ്പതിലേറെ പുരസ്കാരങ്ങൾ കരസ്ഥമാക്കിയിട്ടുണ്ട്. മറ്റൊരു പുരസ്കാരമായ ആമസോണും കുറെ വ്യാകുലതകളും ആണ് കേരള സാഹിത്യ അക്കാദമി അവാർഡ് നേടിയ ആദ്യ യാത്രാവിവരണ ഗ്രന്ഥം. 2012 ൽ കേരള സാഹിത്യ അക്കാദമി വിശിഷ്ടാംഗത്വം നൽകി അദ്ദേഹത്തെ ആദരിച്ചു. ഹൈമവതഭൂവിൽ, ആത്മാവിലേക്ക് ഒരു തീർത്ഥയാത്ര, വിവേകാനന്ദൻ- സന്ന്യാസിയും മനുഷ്യനും, അധിനിവേശത്തിന്റെ അടിയൊഴുക്കുകൾ, അമസോണും കുറേ വ്യാകുലതകളും, ബുദ്ധന്റെ ചിരി, ചങ്ങമ്പുഴ:വിധിയുടെ വേട്ടമൃഗം, ഡാന്യൂബ് സാക്ഷി, ഗാട്ടും കാണാച്ചരടുകളും, ഇരുൾ പരക്കുന്ന കാലം, ലോകവ്യാപാരസംഘടനയും ഊരാക്കുടുക്കുകളും, പ്രതിഭയുടെ വേരുകൾ തേടി, രാമന്റെ ദുഃഖം, രോഷത്തിന്റെ വിത്തുകൾ, സമന്വയത്തിന്റെ വസന്തം, സ്മൃതി ചിത്രങ്ങൾ, തിരിഞ്ഞുനോക്കുമ്പോൾ, വിചിന്തനങ്ങൾ സ്മരണകൾ തുടങ്ങിയ പുസ്തകങ്ങൾ വീരേന്ദ്രകുമാർ എന്ന എഴുത്തുകാരനെ അടയാളപ്പെടുത്തുന്നവയാണ്. പരിസ്ഥിതി പ്രശ്നങ്ങളും ജലയുദ്ധങ്ങളും മറ്റും അദ്ദേഹം നിരന്തരം ഓർമ്മിപ്പിച്ചു.
കേരളം കണ്ട ഏറ്റവും മികച്ച പ്രഭാഷകരിലൊരാളിയിരുന്നു വീരേന്ദ്രകുമാർ. സാഹിത്യം, രാഷ്ട്രീയം, പുരാണങ്ങൾ എന്നിവയെക്കുറിച്ച് അദ്ദേഹം നടത്തിയ ദീർഘമായ പ്രഭാഷങ്ങൾ കേരള ചരിത്രത്തിന്റെ സുവർണലിപികളിൽ രേഖപ്പെടുത്തപ്പെട്ടവയാണ്. ഭാരതീയ ചിന്തയിലുള്ള ആഴത്തിലുള്ള അറിവ് പ്രതിഫലിപ്പിക്കുന്നതായിരുന്നു ഓരോ വാക്കുകളും.
അസാധാരണമായിരുന്നു എം പി വീരേന്ദ്രകുമാറിന്റെ പ്രസംഗങ്ങൾ. ഗഹനമായ വിഷയങ്ങൾ പോലും നർമ്മത്തിൽ ചാലിച്ചായിരുന്നു അദ്ദേഹം പറഞ്ഞിരുന്നത്. അതുകൊണ്ടു തന്നെ പ്രസംഗം എത്ര നീണ്ടു പോയാലും ആർക്കും അൽപ്പം പോലും ബോറടിച്ചിരുന്നില്ല. രാഷ്ട്രീയമായാലും സാഹിത്യമായാലും പരിസ്ഥിതിയായാലും എന്തിന് മരണത്തെക്കുറിച്ചു പോലുമായാലും ആളുകളെ പിടിച്ചിരുത്താൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. നന്നായി ഗൃഹപാഠം ചെയ്തു മാത്രമേ അദ്ദേഹം വേദിയിൽ എത്തിയിരുന്നുള്ളു. അദ്ദേഹത്തിന്റെ രസകരമായ ഒരു പ്രസംഗത്തെപ്പറ്റി സിപിഐ കോഴിക്കോട് ജില്ലാ സെകട്ടറി ടി വി ബാലൻ ഓർക്കുന്നു.
'വീരേന്ദ്രകുമാർ കേന്ദ്രമന്ത്രി ആയപ്പോൾ കോഴിക്കോട് അദ്ദേഹത്തിന് ഒരു സ്വീകരണമൊരുക്കി. താൻ മന്ത്രിയായ വിവരം വീരേന്ദ്രകുമാർ കൽപ്പറ്റയിലുള്ള ഭാര്യയോട് വിളിച്ചു പറഞ്ഞത്രെ. അപ്പോൾ ഭാര്യ ചോദിച്ചത് നിങ്ങളോ എന്നായിരുന്നത്രെ. താൻ മന്ത്രിയായ കാര്യം ഭാര്യയ്ക്ക് വിശ്വസിക്കാനായില്ല എന്നാണ് വീരേന്ദ്രകുമാർ പറഞ്ഞത്. അപ്പോൾ അതെന്താ ... ഇങ്ങനെ .. നിനക്ക് വിശ്വാസമാവുന്നില്ലേ എന്ന് അദ്ദേഹം തിരിച്ചു ചോദിച്ചു.. മന്ത്രിയാവുന്നതെല്ലാം വലിയ വലിയ ആളുകളല്ലേ ... എന്നായിരുന്നു ഭാര്യയുടെ സംശയത്തോടെയുള്ള മറുപടിയെന്ന് വീരേന്ദ്രകുമാർ പറഞ്ഞപ്പോൾ കേട്ടു നിന്നവരെല്ലാം പൊട്ടിച്ചിരിച്ചു. എല്ലാ വലിയ മനുഷ്യർക്ക് പിന്നിലും അമ്പരന്നു നിൽക്കുന്ന ഒരു സ്ത്രീ ഉണ്ടാവും എന്നാണ് അദ്ദേഹം അന്നു പറഞ്ഞത്. ഇങ്ങനെ സ്വയം കളിയാക്കി സംസാരിക്കാൻ നർമ്മ ബോധം മാത്രം പോര . അപാരമായ നിർമ്മമത്വവും വേണം'- ടി വി ബാലൻ പറഞ്ഞു.
വടകര സീറ്റ് ലഭിക്കാത്തതിനെത്തുടർന്ന് എൽ ജെ ഡി ഉടക്കി നിൽക്കുന്നതായുള്ള വാർത്തകൾ വരുന്ന ദിവസം തന്നെയായിരുന്നു കോഴിക്കോട് പാർലമെന്റ് മണ്ഡലം തെരഞ്ഞെടുപ്പ് കൺവെൻഷനും. വൈകുന്നേരമായപ്പോൾ പ്രശ്നങ്ങളെല്ലാം പരിഹരിച്ച് എൽ ജെ ഡി നേതാക്കൾ എൽ ഡി എഫിനൊപ്പം ഉറച്ചു നിൽക്കുമെന്ന് പ്രഖ്യാപിച്ചു. തെരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്യാൻ എൽ ജെ ഡി നേതാവ് എം പി വീരേന്ദ്രകുമാർ എം പി എത്തിയതോടെ മുതലക്കുളം മൈതാനിയിൽ ആവേശം അണപൊട്ടി. മനുഷ്യരുടെ ചിന്തകളുടെ മേൽപോലും ഫാസിസ്റ്റുകൾ പിടമുറുക്കുന്ന കാലമാണിതെന്ന് പറഞ്ഞ് നരേന്ദ്രമോദിക്കെതിരെ സംസാരിച്ചുകൊണ്ടായിരുന്നു വീരേന്ദ്രകുമാറിന്റെ പ്രസംഗം.
ഞങ്ങളോടു ചിലർ ചോദിക്കുന്നുണ്ട് എൽഡിഎഫിൽ പോയിട്ട് എന്ത് കിട്ടിയെന്ന്. പഴയ സഖാക്കൾക്കൊപ്പം നിൽക്കാനായല്ലൊ അതു തന്നെയാണ് ഞങ്ങളുടെ സന്തോഷമെന്ന് വീരേന്ദ്രകുമാർ പറഞ്ഞപ്പോൾ കൈയടികൾ ഉയർന്നു. എം എൽ എ എന്ന നിലയിൽ മികച്ച പ്രവർത്തനങ്ങൾ കാഴ്ച വെച്ച എ പ്രദീപ് കുമാർ ഒരു തെറ്റ് മാത്രമെ ചെയ്തിട്ടുള്ളു. ചെയ്യാത്ത കാര്യങ്ങൾ ചെയ്തുവെന്ന് കാട്ടി നാടുനീളെ അദ്ദേഹം ഫ്ളക്സുകൾ സ്ഥാപിച്ചിട്ടില്ലെന്ന് സിറ്റിങ്് എം പി എം കെ രാഘവനെ പരിഹസിച്ചുകൊണ്ട് വീരേന്ദ്രകുമാർ പറഞ്ഞപ്പോൾ മൈതാനിയിൽ ആർപ്പുവിളികളുയർന്നു.
ഇത്രയ്ക്ക് രസകരമായിരുന്നു വീരേന്ദ്രകുമാറിന്റെ ഓരോ പ്രസംഗങ്ങളും. ഇതേ സമയം ദാർശനീയമായുള്ള പ്രസംഗങ്ങളും അദ്ദേഹം നടത്താറുണ്ടായിരുന്നു. മരണത്തെക്കുറിച്ച് അതി മനോഹരമായ അദ്ദേഹത്തിന്റെ ഒരു പ്രസംഗമുണ്ട്. വയനാട്ടിൽ നടന്ന കൈരളി ടിവിയുടെ ഡോക്ടേഴ്സ് അവാർഡ് ദാന ചടങ്ങിലാണ് ഖലീൽ ജിബ്രാന്റെ വാക്കുകൾ ഉദ്ധരിച്ച് അദ്ദേഹം മരണത്തെക്കുറിച്ച് സംസാരിച്ചത്. മരണം ഒരു സത്യമാണ്. അത് നമ്മുടെ കൂടെ തന്നെയുണ്ട് എന്നു പറഞ്ഞ അദ്ദേഹം പിന്നെ ഖലീൽ ജിബ്രാന്റെ വാക്കുകളിലൂടെ സഞ്ചരിച്ചു. ഒരിക്കൽ മരണം പ്രായമായ വലിയൊരു പണക്കാരന്റെ അടുത്തെത്തി.
അയാൾ, ആരാണെന്ന് ചോദിച്ചപോൾ താൻ മരണമാണെന്നും താങ്കളെ കൂട്ടിക്കൊണ്ടു പോവാൻ വന്നതാണെന്നും മരണം മറുപടി നൽകി. എനിക്ക് ധാരാളം സ്വത്തുണ്ടെന്നും അതൊന്നും വിട്ട് വരാനാവില്ലെന്നുമായിരുന്നു പണക്കാരന്റെ മറുപടി. വേണമെങ്കിൽ തന്റെ പണിക്കാരെയോ മക്കളേയോ കൊണ്ടു പോയ്ക്കോളൂ എന്നായി പണക്കാരൻ. പക്ഷേ മരണം അയാളെയും കൊണ്ടു പോയി. ഇതിനെ വ്യാഖ്യാനിച്ചു കൊണ്ട് ഇവിടെ മരണം മരിക്കുകയായിരുന്നുവെന്നാണ് വീരേന്ദ്രകുമാർ പറഞ്ഞത്. മരണം മറ്റൊരിക്കൽ കടപ്പുറത്തിരിക്കുന്ന ഒരു യുവാവിന് അടുത്തേക്ക് ചെന്നു. നീയാരാണ്... ഒരപ്സരസ്സിനെ പോലെ സുന്ദരിയാണല്ലോ എന്ന് യുവാവ് ചോദിച്ചു. ഞാൻ മരണമാണ്. കൂട്ടിക്കൊണ്ടു പോവാൻ വന്നതാണെന്ന് മരണം പറഞ്ഞപ്പോൾ നിന്റെ ചിറകിലേറ്റി എന്നെ കൊണ്ടു പോകുമോ എന്നായി യുവാവ്. അദ്ഭുതപ്പെട്ടു പോയ മരണം അയാളെയും കൂട്ടി പറന്നു. ഇവിടെ മരണം ജീവിക്കുകയായിരുന്നുവെന്നാണ് വീരേന്ദ്രകുമാർ വ്യക്തമാക്കിയത്..ഒടുവിൽ പുഞ്ചിരിയോടെ മരണത്തിന്റെ ചിറകിലേറി വീരേന്ദ്രകമാറും പറന്നു.
- TODAY
- LAST WEEK
- LAST MONTH
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- അഭിപ്രായ സർവേകളെയും കവച്ചുവെക്കുന്ന പ്രകടനം ഉണ്ടാകുമെന്ന പ്രതീക്ഷയിൽ എൽഡിഎഫ്; 20ൽ ഇരുപതും മോഹിച്ച് യുഡിഎഫും; ന്യൂനപക്ഷ വോട്ടുകളിൽ ഇരുമുന്നണികൾക്കും വലിയ പ്രതീക്ഷ; പ്രചാരണത്തിന്റെ അവസാന മണിക്കൂറുകളിലേക്ക് കേരളം; 13 സംസ്ഥാനങ്ങളിലെ 88 മണ്ഡലങ്ങളിൽ 26ന് ജനവിധി
- ജി കൃഷ്ണകുമാറിന്റെ കണ്ണിന് പരിക്കേറ്റ സംഭവത്തിൽ ബിജെപി പ്രവർത്തകൻ അറസ്റ്റിൽ; പിടിയിലായത് ബിജെപി കുണ്ടറ പഞ്ചായത്ത് സമിതി ജന.സെക്രട്ടറി സനൽ; സനലിന്റെ കൈ തട്ടിയാണ് അപകടം ഉണ്ടായതെന്ന് സൂചന; എൻഡിഎ സ്ഥാനാർത്ഥി പരാതി നൽകിയത് സിപിഎം പ്രവർത്തകർ ആക്രമിച്ചു എന്ന് ആരോപിച്ച്
- വെടിക്കെട്ട് സെഞ്ചുറിയുമായി യശസ്വി ജയ്സ്വാൾ; നായകന്റെ ഇന്നിങ്സുമായി സഞ്ജു; അഞ്ച് വിക്കറ്റെടുത്ത സന്ദീപ് ശർമയും; വീണ്ടും മുംബൈ ഇന്ത്യൻസിനെ കീഴടക്കി രാജസ്ഥാൻ റോയൽസ്; ഒൻപത് വിക്കറ്റ് ജയത്തോടെ പ്ലേ ഓഫിന് അരികെ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- 'തലക്ക് പകരം കാലാണ് ആദ്യം വന്നത്; എന്നിട്ടും കയ്യിൽ നിന്ന് സോപ്പ് വഴുതി വീഴുന്ന പോലെ കുട്ടി മുഴുവനായും പുറത്തേക്ക് ചാടി': വീട്ടിൽ പ്രസവിച്ചതിന്റെ അനുഭവം പറഞ്ഞ് യുവതിയുടെ കുറിപ്പ്; സ്കാനിങ്ങും മരുന്നുകളും ആവശ്യമില്ല; ആധുനിക വൈദ്യത്തിനെതിരെ ഇസ്ലാമിക് അക്യൂപങ്ചറുകാർ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്