3000 കോടി മുടക്കി ആപ്പിളിനെ തോൽപ്പിക്കുന്ന സ്മാർട്ട് ഫോൺ ഇറക്കുമെന്ന് പറഞ്ഞ് തട്ടിപ്പു നടത്തിയ മലയാളി സഹോദരന്മാരുടെ മാംഗോ ഫോൺ വീണ്ടും വരുന്നു; അഗസ്റ്റിൻ സഹോദരന്മാർ ഇക്കുറി ജനത്തെ പറ്റിക്കുന്നത് ദുബായിൽ നിന്നും; കുട പിടിക്കുന്നത് ദേശാഭിമാനിയും; തട്ടിപ്പുകാരുടെ ചെലവിൽ എംടിയെ ആദരിക്കുന്നതിന് എതിരെ പ്രതിഷേധം
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: എത്രവലിയ കൊള്ളക്കാരനാണെങ്കിലും പണം മുടക്കി പരസ്യം നൽകുന്നുണ്ടെങ്കിൽ പിന്നെ മറ്റൊന്നും നോക്കേണ്ടെന്നാണ് മലയാളത്തിലെ മിക്ക മുഖ്യധാരാ പത്രങ്ങളുടെയും പോളിസി. ഇക്കാര്യത്തിൽ ഒട്ടും പിന്നിലല്ല, സംസ്ഥാനം ഭരിക്കുന്ന സിപിഎമ്മിന്റെ പാർട്ടി മുഖപത്രമായ ദേശാഭിമാനിയും. കാശിന് വേണ്ടി സാമ്പത്തിക കുറ്റവാളികൾക്ക് ഓശാന പാടുകയാണ് ദേശാഭിമാനിയിപ്പോൾ. മലയാളം ലോകത്തിന് സമ്മാനിച്ച വിശ്വസാഹിത്യ പ്രതിഭ എം ടി വാസുദേവൻ നായരെ മുന്നിൽ നിർത്തിയാണ് ദേശാഭിമാനി നിരവധി സാമ്പത്തിക തട്ടിപ്പുകേസിൽ പെട്ട എം ഫോൺ ഉടമകളായ അഗസ്റ്റിൻ സഹോദരന്മാരെ വെള്ളപൂശുന്നത്.
ആപ്പിളിനെ വെല്ലുന്ന ഫോൺ നിർമ്മിക്കുമെന്ന് പറഞ്ഞ് രംഗത്തെത്തിയ അഗസ്റ്റിൻ സഹോദരങ്ങൾ കേരളം വിട്ട് പ്രവാസികളെ ഉന്നം വച്ച് രംഗത്തിറങ്ങിയിരിക്കയാണ്. ദുബായിൽ വച്ച് മാംഗോ ഫോൺ വീണ്ടും അവതരിപ്പിച്ച് പ്രവാസികളിൽ നിന്നും പണം പിരിക്കാൻ ലക്ഷ്യമിടുകയാണ് എം ഫോൺ ഉടമകൾ. ഇതിന്റെ തുടക്കമെന്നോണമാണ് പാർട്ടി മുഖപത്രത്തിന് പരസ്യം നൽകി രംഗത്തെത്തിയത്. കേരളത്തിൽ എം ഫോൺ ഇറക്കുമെന്നും വൻകിടക്കാരുടെ പിന്തുണയുണ്ടെന്നും പറഞ്ഞ് രംഗത്തെത്തിയവരുടെ കള്ളി മറുനാടൻ വെളിച്ചത്തു കൊണ്ടുവന്നതോടെയാണ് എം ഫോണിനെ ദുബായിലേക്ക് ഇവർ പറിച്ചു നടുന്നത്. ദുബായിലേക്ക് പുതിയ തന്ത്രങ്ങളുമായി രംഗത്തിറങ്ങും മുമ്പാണ് വിശ്വാസ്യതയ്ക്ക് വേണ്ടി ദേശാഭിമാനിയെ കൂട്ടുകിടിച്ചിരിക്കുന്നത്.
ദേശാഭിമാനി പ്ളാറ്റിനം ജൂബിലിയുടെ ഭാഗമായി ഏർപ്പെടുത്തിയ പ്രഥമ സാഹിത്യപുരസ്കാരം ഈ മാസം 24ന് എം ടി വാസുദേവൻനായർക്ക് മുഖ്യമന്ത്രി പിണറായി വിജയനാണ് സമ്മാനിക്കുക. കോഴിക്കോട് കടപ്പുറത്താണ് ചടങ്ങ്. ഫ്ലവേഴ്സ് ടിവിയുമായി ചേർന്ന് നടത്തുന്ന പരിപാടിയുടെ മുഖ്യ സ്പോൺസറാണ് തട്ടിപ്പുകാരായ മാംഗോ ഫോണുകാർ. സിനിമാ നടൻ മമ്മൂട്ടിയാണ് ചടങ്ങിലെ മുഖ്യാതിഥി. ചലച്ചിത്ര - കലാ-സാംസ്കാരിക രംഗത്തെ പ്രമുഖർ പരിപാടിയിൽ പങ്കെടുക്കുകയും ചെയ്യുന്നു. ഭരിക്കുന്ന പാർട്ടിയുടെ മുഖപത്രം സംഘടിപ്പിക്കുന്ന പ്രധാന പരിപാടിയുടെ സ്പോൺസറായി തട്ടിപ്പുകമ്പനി രംഗത്തെത്തുന്നതിലൂടെ ലക്ഷ്യമിടുന്നത് ഇവർക്കെതിരായി നിലവിലുള്ള കേസുകൾ ഒതുക്കലാണെന്നാണ് അറിയുന്നത്. ഇവരുടെ കെണിയിൽ ദേശാഭിമാനി വീണുപോയതാണെന്നും സൂചനയുണ്ട്.
അഴീക്കോട്ടെ സിപിഐ(എം) സ്ഥാനാർത്ഥിയായിരുന്ന റിപ്പോർട്ടർ ടിവി എംഡി എം വി നികേഷ് കുമാർ, മുകേഷ് എംഎൽഎ എന്നിവരുമായി തട്ടിപ്പുകാരായ അഗസ്റ്റിൻ സഹോദരങ്ങൾക്ക് ബന്ധമുണ്ട്. ഈ ബന്ധം ഉപയോഗിച്ച് നേരത്തെ മുഖ്യമന്ത്രി പിണറായി വിജയനെ കൊണ്ട് ഇവരുടെ വെബ്സൈറ്റ് ഉദ്ഘാടനം ചെയ്യിക്കാനും ശ്രമം നടന്നിരുന്നു. എന്നാൽ, തട്ടിപ്പുകാരാണ് എന്നറിഞ്ഞതോടെ മുഖ്യമന്ത്രി പിണറായി തന്നെ ഉദ്ഘാടനത്തിൽ നിന്നും പിന്മാറുകയുണ്ടായി. ഇത് ശേഷമാണ് ഇപ്പോൾ മാംഗോ ഫോണുകാർ മുഖ്യ സ്പോൺസറായ പരിപാടിയിലേക്ക് പിണറായി വിജയനെ ക്ഷണിച്ചിരിക്കുന്നത്. എംടിയെ ആദരിക്കൽ ചടങ്ങായതിനാൽ മുഖ്യമന്ത്രിക്ക് വിട്ടുനിൽക്കാനും സാധിക്കില്ല. ഇതോടെ മുഖ്യമന്ത്രിയുടെ പരിരപാടിയിൽ തട്ടിപ്പുകാർക്ക് ഇടം ലഭിക്കുകയും ചെയ്യും.
എന്നാൽ, സാമ്പത്തിക തട്ടിപ്പുകേസിലെ പ്രതികളുടെ ചെലവിൽ ലോകം ആരാധിക്കുന്ന എം ടിയെ ആദരിക്കുന്ന നടപടിക്കെതിരെ പ്രതിഷേധം ഉയർന്നിട്ടുണ്ട്. അഴിമതിക്കെതിരെ വിട്ടുവീഴ്ച്ചയില്ലാതെ പോരാടുമെന്നും പറയുന്ന പാർട്ടിയുടെ മുഖപത്രത്തിന് കളങ്കിതരുമായുള്ള ബന്ധം അണികളെയും ഏറെ നിരാശപ്പെടുന്നുണ്ട്. മുമ്പും കളങ്കിത വ്യക്തിത്വങ്ങളിൽ നിന്നും പരസ്യം സ്വീകരിച്ച് ദേശാഭിമാനി വെട്ടിലായിരുന്നു.
3000 കോടി നിക്ഷേപിച്ച് അപ്പിളിനെയും സാംസ്ങ്ങിനെയും തോൽപ്പിക്കുന്ന അത്യാധുനിക സ്മാർട്ട് ഫോണുകൾ രംഗത്തിറങ്ങുമെന്ന് പറഞ്ഞാണ് വയനാട് സ്വദേശികളായ റോജി അഗസ്റ്റിൻ, ജോസൂട്ടി അഗസ്റ്റിൻ, ആന്റോ അഗസ്റ്റിൻ എന്നീ സഹോദരന്മാർ കഴിഞ്ഞവർഷം രംഗത്തുവന്നത്. കഴിഞ്ഞ ഫെബ്രുവരിയിൽ ആയിരുന്നു മൊബൈൽ ഉദ്ഘാടനം പ്രഖ്യാപിച്ചത്. ചൈനയിൽ പ്രത്യേക ഫാക്ടറിയും കൊറിയയിൽ ഗവേഷണ കേന്ദ്രവും ഒക്കെ തുറന്നുവെന്നായിരുന്നു വയനാട് സ്വദേശികളായ ഇവരുടെ അവകാശവാദം. പത്രങ്ങളുടെ ഒന്നാം പേജിൽ പരസ്യവും, ചാനലുകളുടെ പ്രത്യേക പരിപാടിയും ഒക്കെയായി നടത്തിയ പ്രഖ്യാപനം വെറും തട്ടിപ്പാണെന്നു മറുനാടൻ റിപ്പോർട്ട് ചെയ്തു. ഉദ്ഘാടന ദിവസം തന്നെ മൊബൈൽ കമ്പനി മുതലാളിമാർ അറസ്റ്റ് ചെയ്യപ്പെട്ടപ്പോൾ പരസ്യം വാങ്ങിയ മാദ്ധ്യമങ്ങൾ ഒന്നും അറിയാത്ത മട്ടിൽ അവഗണിക്കുകയും ചെയ്തിരുന്നു.
ആപ്പിളിനെ വെല്ലുന്ന സ്മാർട്ട് ഫോണെന്ന അവകാശവാദവുമായി രംഗത്തത്തെി ഫ്രാഞ്ചൈസി വഴിയും മറ്റും വൻ തട്ടിപ്പിനായിരുന്നു മാംഗോഫോൺ ഉടമകൾ ലക്ഷ്യമിട്ടത്. ഒരു നക്ഷത്ര ഹോട്ടലിൽ വച്ച് ഫോൺ ലോഞ്ച് ചെയ്യുന്ന പരിപാടിയും ഇവർ സംഘടിപ്പിച്ചുന്നു. എന്നാൽ മറുനാടൻ വാർത്തയെ തുടർന്ന് സാമ്പത്തിക തട്ടിപ്പുകേസിലെ പ്രതികളായ ഇവരെ ഉദ്ഘാടനത്തിന് തൊട്ടു മുമ്പാണ് അറസ്റ്റു ചെയ്തത്. റിമാൻഡ് ചയ്യപ്പെട്ട ഇവർ ജയിലിൽ കിടക്കുകയും ചെയ്തു. വ്യാജരേഖ ചമച്ച് ബാങ്ക് ഓഫ് ബറോഡയിൽ നിന്ന് രണ്ട് കോടിയോളം രൂപ തട്ടിയെടുത്തെന്ന പരാതിയെ തുടർന്നായിരുന്നു അറസ്റ്റ്.
പുതിയ സ്മാർട്ട് ഫോൺ ലോഞ്ചിംഗിന്റെ ലക്ഷക്കണക്കിന് രൂപയുടെ പരസ്യം മലയാളത്തിലെ മുഴുവൻ മാദ്ധ്യമങ്ങൾക്കും നൽകിയിരുന്നു. മനോരമയും മാതൃഭൂമിയും ദേശാഭിമാനിയിയും അടക്കമുള്ള പത്രങ്ങൾ മുൻപേജിൽ ഫുൾപേജ് പരസ്യവും നൽകി. എന്നാൽ, ഈ മാദ്ധ്യമങ്ങളിൽ മിക്കവയ്ക്കും പണം നൽകിയിരുന്നില്ല. ഇതോടെ സ്വയം കബളിപ്പിക്കപ്പെട്ട മാദ്ധ്യമങ്ങളും ഈ വിഷയത്തിൽ മൗനത്തിലായിരുന്നു. നിരവധി ബാങ്കുകളെ വ്യാജരേഖ ഉപയോഗിച്ച് കബളിപ്പിച്ചതിന് ഇവർക്കെതിരെ കേസ് നിലവിലുണ്ട്. ലക്ഷങ്ങളുടെ പരസ്യവുമായി ഇവർ എത്തിയതോടെ തട്ടിപ്പുകളെ കുറിച്ചെല്ലാം ഇവർ മൗനം പാലിച്ചു. ഇതിനിടെ വിദേശത്തു നിന്നു ഇറക്കുമതി ചെയ്ത ഫോൺ മാംഗോ ഫോണെന്ന് പറഞ്ഞ് ഫോൺ പുറത്തിറക്കി. പിന്നീട് ഈ ഫോണിനെ കുറിച്ച് ആരും കേട്ടിരുന്നില്ല.
കോടികളുടെ പരസ്യം വാങ്ങിയ പ്രമുഖ മാദ്ധ്യമങ്ങളെല്ലാം വ്യാജ പരസ്യക്കാർക്ക് ഒത്താശ ചെയ്തപ്പോൾ ഈ കെണിയിൽ ആരും വീഴരുതെന്ന് മുന്നറിയിപ്പ് നൽകി വാർത്ത നൽകിയത് മറുനാടൻ മലയാളിയാണ്. സ്ഥാപനത്തിന്റെ തട്ടിപ്പുകളെക്കുറിച്ച് വിവരങ്ങൾ നേരത്തെ പുറത്തു വന്നിരുന്നെങ്കിലും ലക്ഷക്കണക്കിന് രൂപയുടെ പരസ്യം കിട്ടുമല്ലോ എന്നോർത്ത് കമ്പനിക്കെതിരെ വാർത്ത നൽകാതിരിക്കുകയായിരുന്നു മാദ്ധ്യമങ്ങൾ. എന്നാൽ കമ്പനി ഉടമ അറസ്റ്റിലായതോടെ ഗംഭീരമായി പരസ്യം പ്രസിദ്ധീകരിച്ച മാദ്ധ്യമങ്ങളും വെട്ടിലായി.
കൊച്ചിയിലെ എസ് ബി ടിയുടെ കളമശ്ശേരി ബാങ്കിന്റെ ശാഖയിൽ നിന്ന് കോടിക്കണക്കിന് രൂപ വായ്പയെടുത്ത് തിരിച്ചടയ്ക്കാത്തതിന്റെ പേരിലും ഇവർക്കെതിരെ കേസ് നിലവിലുണ്ട്. എസ് ബി ടിക്ക് പണയപ്പെടുത്തിയ വസ്തു തന്നെ ബാങ്ക് ഓഫ് ബറോഡയ്ക്കും പണയപ്പെടുത്തി ഇവർ തട്ടിപ്പ് നടത്തുകയായിരുന്നു. എസ് ബി ടിയിൽ വച്ച വസ്തുവിന്റെ വ്യാജരേഖ ഉണ്ടാക്കിയാണ് ബാങ്ക് ഓഫ് ബറോഡയിൽ നിന്നും രണ്ടരക്കൊടിയോളം രൂപ വായ്പയെടുത്തത്. വ്യാജരേഖയുണ്ടാക്കി തട്ടിപ്പ് നടത്തിയ സംഭവത്തിലായിരുന്നു ഇവരെ അറസ്റ്റ് ചെയ്തത്. എ എം ഡബ്യു ട്രക്കുകളുടെ കേരളത്തിലെ ഡീലർമാരായിരുന്നു കമ്പനി ഉടമകൾ. ഈ കമ്പനിയുടെ പ്രവർത്തനം അവസാനിച്ചതോടെയാണ് ഇവർ മാംഗോ മൊബൈലുമായി രംഗത്തത്തെിയത്.
ഇവരുടെ ഏഷ്യൻ ടിമ്പേഴ്സ്, ഏഷ്യൻ സൂര്യ ഉദ്യോഗ് പ്രവൈറ്റ് ലിമിറ്റഡ് തുടങ്ങിയ കമ്പനികളുടെ പേരിലും കേസുകൾ നിലവിലുണ്ട്. മാംഗോ ഫോണിന്റെ ഫ്രാഞ്ചസെികളുടെ പേരിൽ പണപ്പിരിവ് നടത്താൻ പദ്ധതിയിടുന്നതിനിടെയാണ് ഇവർ അറസ്റ്റിലായത്. സച്ചിൻ ടെണ്ടുകൾക്കർ, അമിതാബ് ബച്ചൻ എന്നിവരെ ബ്രാൻഡ് അംബാസിഡർമാരാക്കുമെന്നെല്ലാം ഇവർ വ്യക്തമാക്കിയിരുന്നു. നേരത്തെ ഒരു മുൻ ജീവനക്കാരി നൽകിയ പരാതിയിലും ഇവർക്കെതിരെ കേസെടുത്തിരുന്നു. ജീവനക്കാരി പരാതിയുമായി രംഗത്തെത്തിയപ്പോഴാണ് മാംഗോ തട്ടിപ്പിനെ കുറിച്ച് വിശദമായ അന്വേഷണം നടത്തിയതും അത് പുറത്തുകൊണ്ടുവന്നതും.
ആപ്പിളിനെ വെല്ലുന്നതാണ് മലയാളികൾ പുറത്തിറക്കുന്ന ഫോൺ എന്നതായിരുന്നു ഇവരുടെ അവകാശവാദം. കൊറിയൻ ടെക്നോളജിയിലാണ് ഫോൺ പുറത്തിറക്കുന്നതെന്നും പറഞ്ഞു. 5 ഫോണുകളാണ് ഇന്ത്യയിൽ അവതരിപ്പിക്കുകയെന്ന് കമ്പനി അവകാശപ്പെട്ടിരുന്നത്. 5,800 മുതൽ 34,000 രൂപ വരെയാണ് വിലയെന്ന് ഇവർ അവകാശപ്പെട്ടിരുന്നത്. ഈ ഫോണുകൾ എന്ന വിധത്തിൽ ലോഞ്ച് ചെയ്യുകയുമുണ്ടായി. എന്നാൽ, പിന്നീട് കമ്പനിയെ കുറിച്ചും ഫോണിനെ കുറിച്ചും ആരും അറിഞ്ഞല്ല. സച്ചിൻ ടെണ്ടുൽക്കറിനെയും അമിതാബ് ബച്ചനെയും ബ്രാൻഡ് അംബാസിഡർമാരാക്കുമെന്നാണ് ഇവർ അവകാശപ്പെട്ടിരുന്നത്. എന്നാൽ ഈ അവകാശവാദവും വ്യാജമായിരുന്നു.
ഇതിനൊക്കെ ശേഷമാണ് വീണ്ടും മാംഗോ ഫോൺ പ്രവാസികൾക്കിടയിൽ ലോഞ്ച് ചെയ്യാനുള്ള ശ്രമങ്ങളുമായി അഗസ്റ്റിൻ സഹോദരങ്ങൾ രംഗത്തെത്തിയിരിക്കുന്നത്. ദുബായിലെ പ്രവാസികൾ മുൻകരുതൽ എടുത്തില്ലെങ്കിൽ എം ഫോണുകാരുടെ വെട്ടിൽ വീഴാനും സാധ്യതയുണ്ട്.
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്